Sunday, October 14, 2012

രാജന്‍ പറയാത്ത കഥ...

2009 -ഇല്‍ ഞാന്‍ ബ്ലോഗില്‍ ഈ സംഭവം എഴുതി 
രാജന്‍ പറഞ്ഞ കഥ




അതിനു മറുപടിയായി പോലീസിന്റെ വിശദീകരണം ലഭിച്ചു . അതിങ്ങനെ 
രാജന്‍കേസ്‌: പൊലീസ്‌ നല്‍കുന്ന വിശദീകരണം.

തീവട്ടി ബാബു മുന്‍പ്‌ പല കേസുകളിലു പ്രതിയാകുകയും ശിക്ഷ അനുഭവിക്കുകയും ചെയ്‌ത വ്യക്തിയാണ്‌. കഴിഞ്ഞ മൂന്നു വര്‍ഷമായി ഇയാള്‍ കേസുകളൊന്നുമില്ലാതെ ഒന്നു രണ്ടു പശുക്കളേയും വാങ്ങി കഴിഞ്ഞുകൂടുകയായിരുന്നു. കക്ഷിക്ക്‌ ഒരു ഓട്ടോറിക്ഷയുമുണ്ട്‌. ഇടയ്‌ക്ക്‌്‌ പഴയൊരു കേസിന്റെ പേരിലോ മറ്റൊ രാജനെ കസ്റ്റഡിയില്‍ എടുത്തതായും പറയുന്നു. ഒപ്പം ഇയാള്‍ പൊലീസിന്റെ ഒരു ചാരന്‍കൂടിയാണ്‌. (അത്യാവശ്യം, മോഷണവും മറ്റും നടക്കുമ്പോള്‍ മോഷ്ടാക്കളെപ്പറ്റിയുള്ള വിവരം കിട്ടാന്‍ പഴയ മോഷ്ടാക്കളേയും വാറ്റുചാരായം പിടിക്കാന്‍ പഴയ വാറ്റുകാരേയും മറ്റും ഇന്‍ഫോര്‍മര്‍മാരാക്കുന്ന സ്വഭാവം പൊലീസിനുണ്ട്‌)
രാജന്റെ വീടിന്‌ ഏതാനും വീട്‌ അപ്പുറത്താണ്‌ ബാബു താമസം. രാജന്‌ രണ്ടു കണ്ണുണ്ടെങ്കിലും കാഴ്‌ചക്കു ചെറിയ പ്രശ്‌നമുണ്ട്‌. അതാണ്‌ ഒറ്റക്കണ്ണന്‍ രാജന്‍ എന്നു പേര്‍ വരാന്‍ കാരണം. അവിവാഹിതനായ രാജന്‍ ബാബുവിന്റെ ഭാര്യയെ വളയ്‌ക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ഇവര്‍ തമ്മില്‍ പലപ്പോഴും കശപിശ ഉണ്ടായിട്ടുണ്ടത്രെ. ഒപ്പം രാജനും ബാബുവുമായി വഴിപ്രശ്‌നവുമുണ്ട്‌. രാജനെ അവഗണിച്ച്‌ ബാബു ഇവരുടെ പറമ്പിനു സമീപത്തുകൂടി വഴി വെട്ടിയിരുന്നു. ഇതും വൈരാഗ്യത്തിനു കാരണമായി. പലപ്പോഴും ഇവര്‍ തമ്മിലുള്ള പ്രശ്‌നം പൊലീസ്‌ സ്റ്റേഷനില്‍ വച്ചാണ്‌ ഒത്തുതീര്‍പ്പായിരുന്നത്‌. ബാബുവുമായുള്ള തര്‍ക്കത്തില്‍ സമീപത്തെ ചിലരുടെ പിന്തുണകൂടി രാജനു ലഭിച്ചിരുന്നു. ഇതാണ്‌ രാത്രി ബാബുവിനെ വീട്ടില്‍കയറി തല്ലാന്‍ രാജനു പ്രേരണയായത്‌.

(ഇനി രാജനെ തല്ലാന്‍ ബാബു വന്നപ്പോള്‍ രാജന്‍ തിരിച്ചടിച്ചതാണോ എന്നും വേണമെങ്കില്‍ നമുക്കു സംശയിക്കാം. )
ഒരു കൊടുംകള്ളനെ അടിച്ചുവീഴ്‌ത്തിയിട്ടും അയാളെ പൊലീസിലേല്‍പ്പിക്കാന്‍ അവിടെക്കൂടിയവരാരും തയ്യാറാകാത്തതിന്റെ കാരണം അവര്‍ക്കും ഈ ആക്രമണത്തില്‍ പങ്കുള്ളതിനാലായിരിക്കണം. രാജന്‍ പിടിയിലായപ്പോള്‍ ആരും എതിര്‍ക്കാതിരുന്നതും അതിനാലാകാം.
എന്തായാലും രാജന്റെ വാദം പൂര്‍ണമായും നാം വിശ്വസിക്കേണ്ടതില്ല.


അപകടം പോലീസിനെ തുണച്ചു; പിടിയിലായത് പിടികിട്ടാപ്പുള്ളി
Posted on: 13 Oct 2012


ഒല്ലൂര്‍(തൃശ്ശൂര്‍): നടത്തറ ബൈപ്പാസ് ജങ്ഷനു സമീപം വ്യാഴാഴ്ച ബൈക്കപകടത്തില്പ്പെട്ട യുവാവ് ഒട്ടേറെ മോഷണക്കേസുകളില്പിടികിട്ടാപ്പുള്ളിയായ തീവെട്ടി ബാബുവാണെന്ന് പോലീസിന് വിവരം ലഭിച്ചു. കൊല്ലം സ്വദേശിയായ പുത്തന്കുളം നന്ദുഭവനില്ബാബു(46) വിനെ കോട്ടയം മണിമല സ്റ്റേഷനിലേക്കു കൊണ്ടുപോയി.

വ്യാഴാഴ്ചയാണ് ദേശീയപാതയില്വെച്ച് ..സി.യുടെ സുരക്ഷാവാഹനം ഇടിച്ചു മറിഞ്ഞ് അപകടമുണ്ടായത്. എടുത്തുമാറ്റാതെ കിടന്ന വാഹനത്തിനരികിലാണ് ബാബുവിന്റെ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചത്. പരിക്കേറ്റ ബൈക്ക് യാത്രികനെ രക്ഷാപ്രവര്ത്തകര്എടുത്തുകൊണ്ടുപോകുന്ന ചിത്രം പത്രങ്ങളിലൂടെ കണ്ട തൃശ്ശൂരിലെ ഷാഡോ പോലീസാണ് ആളെ തിരിച്ചറിഞ്ഞത്. കോട്ടയത്തേക്ക് വിവരമറിയിച്ചതിനെ തുടര്ന്ന് മണിമല സി.. തൃശ്ശൂരില്പ്രതി ചികിത്സയില്കഴിയുന്ന സ്വകാര്യ ആസ്പത്രിയിലെത്തി. മുന്മന്ത്രി ആര്‍. ബാലകൃഷ്ണപ്പിള്ളയുടേതടക്കം ഒട്ടേറെ വീടുകളില്മോഷണം നടത്തിയതിന് തീവെട്ടി ബാബുവിന്റെ പേരില്കൊല്ലം, കോട്ടയം ജില്ലകളിലെ സ്റ്റേഷനുകളില്കേസുകളുണ്ട്. ബാബു കോട്ടയം ഭാഗത്തു വന്ന് മോഷ്ടിച്ച ബൈക്കുമായി തൃശ്ശൂര്റെയില്വേ സ്റ്റേഷനില്മകനെ കാണാന്പോകുന്നതിനിടയിലാണ് അപകടം. ..സി.യുടെ മോക് ഡ്രില്ലിന് വേണ്ടി കൊച്ചിയില്നിന്ന് തൃശ്ശൂരിലേക്ക് വരികയായിരുന്ന എമര്ജെന്സി റെസ്പോണ്സ് വെഹിക്കിളാണ് ദേശീയപാതയില്മറിഞ്ഞത്. വാഹനം മൂന്നുമണിക്കൂര്എടുത്തു മാറ്റാതെ നടുറോഡില്കിടന്നതുമൂലമാണ് രണ്ടാമത് അപകടമുണ്ടായത്.

ഒല്ലൂര്എസ് ആര്‍. സുജിത്ത്കുമാറിന്റെ നേതൃത്വത്തിലാണ് പരിക്കേറ്റയാളെക്കുറിച്ച് അന്വേഷണം നടത്തിയത്.
 ------------------------------------------------------------

2008 ഡിസംബറില് അഞ്ചല് വര്ഷാ തിയേറ്ററിനു സമീപം തനിമയില് അലാവുദ്ദീന്റെ വീട്ടില്നിന്ന് പത്ത് പവന് സ്വര്ണ്ണാഭരണങ്ങളും 20000രൂപയും അഞ്ചല് ബൈജു, മങ്ങാട് പ്രസാദ്, ബാബു എന്നിവര് ചേര്ന്ന് കവര്ന്നിരുന്നു. ഇവിടെനിന്ന് കിട്ടിയ സ്വര്ണ്ണാഭരണങ്ങളുമായി ബാബു(തീവെട്ടി ബാബു) കടന്നുകളഞ്ഞതായും ബൈജുവും മങ്ങാട് പ്രസാദും പോലീസിനോട് പറഞ്ഞു. കേസ്സില് ഉള്പ്പെട്ട തീവെട്ടി ബാബു മറ്റൊരു കേസ്സില് ഇപ്പോള് ജയില്ശിക്ഷ അനുഭവിക്കുകയാണ്. (മാതൃഭൂമി) 
--------------------------------------------------------------
2010 സപ്തംബറില് അഞ്ചല് മിഷന് ആസ്പത്രിക്ക് സമീപത്തുള്ള ഷെബിന് ഹൗസില് ഷെരീഫിന്റെ വീടിന്റെ മുന്കതക് വെട്ടിപ്പൊളിച്ചശേഷം 3000 രൂപയും ഒരു പവന്റെ സ്വര്ണ്ണമാലയും ഇവര് മൂവരും ചേര്ന്ന് കവര്ന്നിട്ടുണ്ട്. മൂന്നുപേരെയും കോടതിയില് ഹാജരാക്കി റിമാന്ഡ് ചെയ്തു. 'തീവെട്ടി' ബാബു അറസ്റ്റില്

 -----------------------------------------------------------
വര്ക്കല: ഭവനഭേദനം, മോഷണം ഉള്പ്പെടെ നിരവധി കേസ്സുകളില്പ്രതിയായ പാരിപ്പള്ളി ചിറക്കര ഭജനമഠം നന്ദുഭവനില്തീവെട്ടി ബാബു എന്നു വിളിക്കുന്ന ബാബു (48) വിനെ വര്ക്കലപോലീസ് അറസ്റ്റ്ചെയ്തു. മോഷണശ്രമത്തിനുള്ള ആയുധങ്ങളുമായി നില്ക്കവെ വെള്ളിയാഴ്ച രാവിലെ 4.15ന് വര്ക്കല മൈതാനത്തുവെച്ചാണ് ഇയാളെ പിടികൂടിയത്. വര്ക്കല കോടതിയില്ഹാജരാക്കിയ പ്രതിയെ റിമാന്ഡ്ചെയ്തു. നിരവധി കേസ്സുകളില്ഇയാള്മുമ്പ് ജയില്ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണെന്ന് പോലീസ് പറഞ്ഞു. (2011)
----------------------------------------------------------------------



തിരുവനന്തപുരം: നിരവധികേസുകളില് പ്രതിയായ തടവുപുള്ളി ജയില്ചാടി. തീവെട്ടി ബാബു എന്നറിയപ്പെടുന്ന ബാബുവാണ് ഒക്ടോബര് 15 തിങ്കളാഴ്ച പൊലീസിനെ ആക്രമിച്ച ശേഷം, പൊലീസ് കസ്റഡിയില് നിന്നും രക്ഷപ്പെട്ടത്.
ആയുര്വേദകോളേജ് ആശുപത്രിയിലെ തടവുകാരുടെ സെല്ലില്നിന്നാണ് ബാബു രക്ഷപ്പെട്ടത്. ബാബുവിന് വേണ്ടി പൊലീസ് നഗരം അരിച്ചുപെറുക്കുകയാണ്. സെന്ട്രല്ജയിലില്കഴിയുകയായിരുന്ന ബാബുവിനെ ഏതാനും മാസങ്ങള്ക്ക് മുമ്പാണ് ആയുര്വേദകാേേളേജാശുപത്രിയിലെ തടവുകാരുടെ സെല്ലിലേക്ക് കൊണ്ടുവന്നത്.
ഏതോ വൈദ്യപരിശോധനയ്ക്കായി തിങ്കളാഴ്ച രാത്രി 8.30ന് സെല്ലില്നിന്നും പുറത്തുകൊണ്ടുവന്നപ്പോള്ബാബു പൊലീസിനെ തള്ളിമാറ്റി ഇരുട്ടില്ഓടിമറയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. നിരവധി കേസുകളില്പ്രതിയായ ബാബുവിന് ഒരു ഹെഡ് കോണ്സ്റബിളടക്കം നാലുപൊലീസുകാരുടെ കാവലേര്പ്പെടുത്തിയിരുന്നു.
സാമ്പത്തികമായി കഴിവുള്ള പ്രതികള്ചികിത്സയുടെ പേരില്ആയുര്വേദകോളേജ് ആശുപത്രിയിലെ സെല്ലില്കൊണ്ടുവരുന്ന പതിവുണ്ട്. അതേസമയം പൊലീസിന്റെ അറിവോടെയാണ് ബാബു ജയില്ചാടിയതെന്ന് പ്രചാരണമുണ്ട്. സാധാരണ 15 ദിവസത്തിലൊരിക്കല്കാവല്നില്ക്കുന്ന പൊലീസുകാര്മാറണമെന്നതാണ് ചട്ടം.
എന്നാല്ബാബുവിന് കാവലിനായി പോയ പൊലീസുകാരന്നാലുമാസമായിട്ടും ഇവിടെ ഡ്യൂട്ടിയില്തുടരുകയാണ്. തടവുകാരെ സെല്ലിനു പുറത്തുകൊണ്ടുവരരുതെന്ന് നിയമമുണ്ട്. പലപ്പോഴും ആശുപത്രിയിലെ സെല്ലിന് കാവലിനെത്തുന്ന പൊലീസുകാര്ക്ക് തടവുപുള്ളികള്കൈക്കൂലി നല്കുന്ന പതിവുള്ളതായും പറയുന്നു.(ഒണ്‍ ഇന്‍ഡ്യാ)
----------------------------------------------
ഒല്ലൂര്‍: വ്യാഴാഴ്ച നടത്തറയില്ഉണ്ടായ അപകടത്തില്പരിക്ക് പറ്റിയയാള്കൊല്ലം, കോട്ടയം സ്റ്റേഷനുകളില്നിരവധി മോഷണക്കേസുകളിലെ പ്രതി. അപകടവാര്ത്ത പത്രത്തില്കണ്ട് പ്രതിയെ തിരിച്ചറിഞ്ഞ കോട്ടയം മണിമല പൊലീസ് ഒല്ലൂര്പൊലീസിനെ സമീപിച്ചപ്പോഴാണ് ഇക്കാര്യം വെളിപ്പെട്ടത്. തുടര്ന്ന് ഇയാളെ മണിമല പൊലീസിന് കൈമാറി.
വ്യാഴാഴ്ച ദേശീയപാത നടത്തറയില്മോക്ഡ്രില്വാഹനം അപകടത്തില്പെട്ടിരുന്നു. വാഹനം മാറ്റുന്നതിനിടെ സമീപത്ത് കൂടി പോയ ലോറി ബൈക്കില്ഇടിച്ച് ബൈക്ക് യാത്രക്കാരനായ കൊല്ലം പുത്തംകുളം നന്ദുഭവനില്ബാബു എന്ന തീവെട്ടി ബാബുവിനാണ് പരിക്കേറ്റത്. ഇയാളെ ജൂബിലി മിഷന്ആശുപത്രിയില്എത്തിച്ചിരുന്നു.
ഇയാള്സഞ്ചരിച്ചിരുന്ന ബൈക്ക് കട്ടപ്പനയില്നിന്ന് മോഷ്ടിച്ചതാണെന്ന് സംശയിക്കുന്നു. മണിമലയില്കവര്ച്ച നടത്തിയതിനുശേഷം മുങ്ങിയതായിരുന്നു ഇയാള്‍. തൃശൂരില്എത്തി ബൈക്ക് റെയില്വേ സ്റ്റേഷനില്വെച്ച് ബംഗളൂരിലുള്ള മകന്െറ അടുത്തുപോയി.
മടങ്ങി വന്ന് ബൈക്ക് എടുത്ത് കോട്ടയത്തേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഇയാള്ആര്‍.ബാലകൃഷ്ണപ്പിള്ളയുടെ വീട്ടില്മോഷണം നടത്തിയിട്ടുള്ളതായി പറയുന്നു. കൈയുറ ഉപയോഗിച്ച് മോഷണം നടത്തുന്നതും സ്വന്തമായി കേസ് വാദിക്കുന്നതും ബാബുവിന്െറ രീതിയാണെന്ന് പറയുന്നു. ഇയാളുടെ ചുണ്ടില്പരിക്ക് പറ്റിയതിനാല്കൂടുതല്ചോദ്യം ചെയ്യാന്
കഴിഞ്ഞില്ല (മാധ്യമം - 13/10/2012)


-------------------------------------------------------------------------------------------------------
                        

Monday, October 8, 2012

വെട്ടുകവികള്‍ക്കിടയില്‍ ഒരു മുടിവെട്ടു കവി !

“മുട്ടിക്കാം ഭൂതേശാ മുടങ്ങാതെ തേങ്ങ ഞാന്‍
പൊട്ടശ്ലോകങ്ങളുണ്ടാക്കും ദുഷ്ടക്കൂട്ടം നശിക്കണേ “

   കവി പ്രജാപതിയാണ് . കാവ്യസംസാരത്തില്‍ മാത്രമല്ല , സംസാരത്തിലും. ആ കവികളോടാണ് നെരൂദ പറഞ്ഞത് “ വരൂ...ഈ തെരുവുകളിലെ രക്തം കാണൂ....”

അങ്ങിനെ അവര്‍ തെരുവുകളിലേക്കിറങ്ങി . അവര്‍ രക്തം കണ്ടു. തെരുവുകളിലെ രക്തം.. ടി.പി..ചന്ദ്രശേഖരന്റെ രക്തം....
അതിനു മുന്നോ പിന്നോ ചീന്തിയ രക്തങ്ങള്‍ അവര്‍ കണ്ടതേയില്ല...ആ രക്തം മാത്രം മതിയായിരുന്നു , മനീഷി ഉണരാന്‍. അവിടെ സൈനത്തീസിസ് പ്രവര്‍ത്തിച്ചു തുടങ്ങി. സിരാപടലങ്ങളുടെ വിക്ഷോഭത്തിലൂടെ കവിതകള്‍ പിറക്കുകയായി , വെട്ടു കവിതകള്‍....

      വെട്ടുകവികള്‍ക്കിടയില്‍ മുടിവെട്ട് കത്രികയുമായി ഒരു കവി ഇരുന്നുകൊണ്ട് പ്രവേശിച്ചുകളഞ്ഞു. നാട്യശാസ്ത്രത്തിലില്ലാത്ത ഒരു നടനമായിപ്പോയി അത്. വെട്ടുകവികളെ അസ്ത്രപ്രജ്ഞരാക്കി മുടിവെട്ട് കവി ഗോളടിച്ചുകളഞ്ഞു. ബഞ്ചമിന്‍ മൊളോയിസിന് ശേഷം ഇതാ ഒരു കവി കൊലക്കയറിലേക്ക്. ആരുപറഞ്ഞു മലയാളം ക്ലാസ്സിക്കലല്ലെന്ന്. ഇതല്ലേ ക്ലാസിക്. ഇതല്ലേ ഭാവന....ഇതല്ലേ കാരയത്രിയായ ഭാവയത്രിയായ പ്രതിഭ.

 ദേശാഭിമാനിയിലെ കൂട്ടിക്കൂട്ടങ്ങളില്‍ മാത്രം കണ്ടിരുന്ന ഒരു കവി വിശ്വകവിയായി പരിണമിക്കുകയാണിവിടെ ...പച്ചക്കുതിരയിലെ കത്രികക്കിടയിലിരുന്ന് കവി മൊഴിയുന്നു.

 ചോദ്യം : താങ്കളെ കവിയെന്ന നിലയില്‍ അറിഞ്ഞ കാലം മുതല്‍ ദേശാഭിമാനിയിലും സമാന്തര പ്രസിദ്ധീകരണങ്ങളിലുമാണ് കവിത അച്ചടിച്ചു കാണുന്നത് ?
ഉത്തരം :.................................................................അക്കാലത്ത് ഞാന്‍ ദേശാഭിമാനിയിലേ എഴുതാറുള്ളായിരുന്നു. 
  
       എന്തൊര് പ്രതിബദ്ധത. ബൂര്‍ഷ്വാ മാതൃഭൂമിക്കോ ഭാഷാപോഷിണിക്കോ അല്പം ചുവന്ന കലാകൌമുദിക്കോ ഒന്നും അയച്ചുകൊടുക്കാതെ ദേശാഭിമാനിക്ക് മാത്രം എഴുതിയിരുന്ന യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് കവി. കെ.പി.ജി തോറ്റുപോയി..

  ഇവിടെയല്ല കവി ഗോളടിച്ചത് . അതിതാണ് “ സച്ചിതാനന്ദന്റേയും കെ.ജി.എസ്സിന്റേയും ഒറ്റവരികള്‍ പോലും അക്കാലക്ക് മുഖ്യധാരാ പ്രസിദ്ധീകരണങ്ങള്‍ എന്ന് പറയുന്നവര്‍ കൊടുക്കുമായിരുന്നില്ല “
 അതാണ് കാര്യം. സച്ചിദാനന്ദനും കെ.ജി.എസും നിരന്തരം കവിത അയച്ചുകൊടുക്കുമായിരുന്നിട്ടും മാതൃഭൂമി , ഭാഷാപോഷീണി എന്നിവര്‍ പ്രസിദ്ധീകരിക്കുമായിരുന്നില്ല. എന്നാല്‍ നമ്മുടെ കവിയാകട്ടേ ഇവരെപ്പോലല്ല , മറ്റുള്ളവര്‍ ആവശ്യപ്പെട്ടാല്‍ പോലും കവിത കൊടുക്കില്ല, ദേശാഭിമാനിക്ക് മാത്രമേ കൊടുക്കൂ....

   “ ഇവനെക്കൂടി സ്വീകരിക്കുക “ എഴുതിയ സച്ചിദാനന്ദന്‍ , “ കൊച്ചിയിലെ വൃക്ഷങ്ങള്‍ “ എഴുതിയ കെ.ജി.എസ്. ഇവര്‍ മുഖ്യധാരകള്‍ക്ക് പിന്നാലെ കെഞ്ചി നടന്നിരുന്നപ്പോള്‍ മുഖ്യധാരകളെ പുറം കാല്‍ കൊണ്ട് മടക്കിയടിച്ച നമ്മുടെ സ്വന്തം നെരൂദ......

അഭിമുഖം അന്ത്യത്തിലേക്ക് കടക്കുന്നു 
   “ എന്നെ അലട്ടുന്ന പ്രശ്നം ഇതുമാത്രമാണ് . ഞാന്‍ കേരളത്തിലെ കൊണ്ടാടപ്പെടുന്ന ഒരു എഴുത്തുകാരനല്ലെങ്കില്‍ പോലും , ഇവിടെയുള്ള ഒരു എഴുത്തുകാരനെ കൊല്ലാന്‍ ആലോചന നടന്നു എന്നറിഞ്ഞിട്ടും മറ്റെഴുത്തുകാര്‍ക്കും പൊതുസമൂഹത്തിനും യാതൊരു പ്രയാസവുമുണ്ടായില്ല എന്ന കാര്യമാണ് എന്നെ അമ്പരപ്പിച്ചത്.”

         എന്നെയും അമ്പരപ്പിക്കുന്നത്, കേരളത്തില്‍ പത്ര - ചാനലുകളില്‍ അഭിരമിക്കുന്ന ജീവികളെയെല്ലാം അമ്പരപ്പിക്കുന്നത് ഇതു തന്നെയാണ്. സി.പി.എം പോലൊരു പാര്‍ട്ടി, അതിന്റെ മുന്‍ എം.എല്‍.എ. മെമ്പര്‍ഷിപ്പ് പുതുക്കാത്തത് പോലും ചര്‍ച്ചയാകുന്ന കേരളത്തില്‍,  എ.സി.കാറില്‍ കളിയിക്കാവിളവരെ പോയി സമരക്കാരെ കളിയാക്കുന്നത് പോലും കൊണ്ടാടപ്പെടുന്ന ഈ നാട്ടില്‍ , ഒരു മഹാകവിയെ കൊല്ലാന്‍ ക്വട്ടേഷന് ആളെ വിട്ടിട്ട് അത് ചര്‍ച്ചയാകുന്നില്ല എന്ന് വന്നാല്‍ അത് അതിശയം തന്നെ. ഇവിടെ ആര്‍ക്കാണ് കുഴപ്പം ..മുഖ്യധാരാ മാധ്യമങ്ങള്‍ക്കോ അതോ മഹാകവിക്കോ ? 

ഭാവി പ്രവചനം തുടരുന്നു “ എന്നെകൊന്നാല്‍ കുറച്ചുനാള്‍ പത്രത്തിലൊക്കെ പുകിലുണ്ടായേക്കാം .അതു കഴിഞ്ഞാല്‍ പ്രത്യേകിച്ചൊന്നും സംഭവിക്കില്ല എന്ന് എനിക്ക് കൃത്യമായി അറിയാം. കൊല്ലാന്‍ ഏര്‍പ്പാട് ചെയ്തവര്‍ക്ക് അതിലും നന്നായി അതറിയാം

          അതുകൊണ്ട് എന്നെ കൊല്ലരുതേ എന്നൊരു അഭ്യര്‍ത്ഥന ഈ വാചകങ്ങളിലുണ്ടോ...ഹേയ് സംശയം തോന്നിയതായിരിക്കും. ചോരയില്‍ കുരുത്തവനാണ് കവി. കത്തി കണ്ട് പേടിക്കില്ല...

എന്നാലും സംശയം തീരുന്നില്ലല്ലോ ? ആരായിരിക്കാം കവിയെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്തത് ? .പണ്ടായിരുന്നെങ്കില്‍ ഉറപ്പിച്ച് പറയാമായിരുന്നു “ സി.പി.അച്യുതമേനോനോ , സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയോ ആണെന്ന് “ അവര്‍ മരിച്ചുപോയതിനാല്‍ അവരെ ഒഴിവാക്കാം . പിന്നെയാര് ?

  എന്തായാലും മലയാളഭാഷയോട് അഗാധമായ സ്നേഹവും മണ്മറഞ്ഞുപോയ കവികളോട് ആദരവും ഉള്ള ഒരു ക്വട്ടേഷന്‍ സംഘം കേരളത്തില്‍ ഉണ്ട് എന്നത് എന്നെ വല്ലാതെ സന്തോഷിപ്പിക്കുന്നു....

Friday, September 7, 2012

അയ്യേ..നഗ്നത !

മലയാളിക്ക് ആദ്യം കാബറേ കാണിച്ചു തന്നത് ആരാണ്. കൃത്യമായ അറിവില്ല. എന്റെ പ്രായത്തിലുള്ളവര്‍ക്ക് അത് കാണിച്ചു തന്നത് സില്‍ക്ക് സ്മിതയാണ്. അനുരാധ, ഡിസ്കോ ശാന്തി,....അങ്ങിനെ ഒരു പാട് അനുബന്ധങ്ങളും ഉണ്ടായിട്ടുണ്ട്. ഞങ്ങള്‍ സ്കൂള്‍ പിള്ളേര്‍ പുസ്തകം കൊണ്ട് തല മറച്ച് തിയേറ്ററില്‍ കയറുമ്പോള്‍ അന്നത്തെ അമ്മാവന്മാര്‍, ഇന്നത്തെ അപ്പൂപ്പന്മാര്‍ പുകവിട്ടുകൊണ്ട് സ്ക്രീനില്‍ അത് ആസ്വദിക്കാറുണ്ട്. 

         ഇന്ന് കാലം മാറി. രമ്യാ നമ്പീശനും പദ്മപ്രിയയും ഒക്കെ മുന്നിലോട്ടും പിന്നിലോട്ടും തള്ളി നില്‍ക്കുന്ന അവയവങ്ങള്‍ ആട്ടി കാണികളെ പ്രലോഭിപ്പിക്കുന്നു. ഡാന്‍സര്‍ എന്നോ നടിയെന്നോ നായികയെന്നോ ഭേദമില്ല. പണ്ട് ബാലന്‍ കെ നായരും ടി.ജി.രവിയും സത്താറും മാത്രമേ അവരോടൊത്ത് ആടിപ്പാടൂ എങ്കില്‍ മോഹന്‍ലാല്‍ അവരുടെ ചന്തിയില്‍ പോലും പിടിച്ച് ഞെക്കുന്നു. കുഞ്ചാക്കോ ബോബനും പൃഥിരാജും വരെ അതില്‍ ലയിച്ചു ചേരുന്നു.

 വില്ലന്റെ ഉന്മാദോപാധി എന്ന നിലയില്‍ നിന്നും നായകന്റെ  ആസ്വാദനോപാധിയായി കാബറേ വളര്‍ന്നിരിക്കുന്നു. ഏഷ്യാനെറ്റ് അവാര്‍ഡ് ദാന ചടങ്ങില്‍ റഷ്യയില്‍ നിന്നും വരെ കാബറേ ഇറക്കുമതി ചെയ്ത് നമുക്ക് കാണിച്ചു തരുന്നു. മനോരമയും ഇന്ത്യാവിഷനും ഒക്കെ സ്റ്റേജില്‍ അവാര്‍ഡ് ദാനത്തിന് കൊഴുപ്പുകൂട്ടാന്‍ ഉപയോഗിക്കുന്നത് ഈ മാംസ നൃത്തം തന്നെ. മാതൃഭൂമിയും കേരളാകൌമുദിയും പുന്നിലല്ല. ഏറ്റവും തുണികുറച്ച് നൃത്തം ചെയ്യുന്ന ചടങ്ങ് തങ്ങളുടേതാക്കാനാണ് മാധ്യമ മത്സരം. എല്ലാ തുണിയും പറൈച്ചെറിഞ്ഞതിനാല്‍ ഏഷ്യാനെറ്റിന് പിന്നില്‍ നില്‍ക്കാന്‍ മാത്രമേ ഇനി മത്സരിക്കാനാകൂ...

   ഈ മാംസ നൃത്തം കാണാന്‍ മുഴുവന്‍ പ്രേക്ഷകരേയും കുഞ്ഞു കുട്ടി പരാധീനമടക്കം ആഡിറ്റോറിയത്തിലേക്ക് ക്ഷണിക്കുന്നു മാധ്യമങ്ങള്‍. ചെന്നെത്താനാകാത്തവര്‍ക്ക് ലൈവായി വീട്ടിലിരുന്ന് കാണാം. സീരിയലായി മുറിച്ച് കാണാം. പിന്നെ യൂ-ട്യൂബില്‍ , പദ്മപ്രിയ ഹോട്ട്, രമ്യാ നമ്പീശന്‍ ഹോട്ട്, എന്നൊക്കെ. ലക്ഷങ്ങള്‍ കണ്ട് ഹിറ്റുമടിച്ച് പോകുന്നു. നിര്‍വൃതിയോടെ . 
  
  അപ്പോഴൊന്നും നമ്മുടെ സംസ്കാരം ഇടിഞ്ഞ് വീണിട്ടില്ല.. ഇവിടെ ജനങ്ങളില്‍ നിന്നൊക്കെ അകത്ത് ഒരു ടൂറിസ്റ്റ് കേന്ദ്രത്തില്‍, ടിക്കറ്റെടുത്ത് , ഇതുകാണാന്‍ വേണ്ടി മാത്രം വരുന്ന വിനോദാര്‍ത്ഥികള്‍ക്ക് മുന്നില്‍ ഇതേ നൃത്തം അവതരിപ്പിച്ചാലോ എന്ന് ചിന്തിച്ചപ്പോഴേക്കും സംസ്കാരം ദാ..ഇടിഞ്ഞു വീണു.അതേ മാംസനൃത്താഹാരികളായ നമ്മുടെ മാധ്യമങ്ങള്‍ സംസ്കാരവും പൊക്കിപ്പിടിച്ച് പ്രകടനം നയിക്കുന്നു. പ്രമാദ പീഡനക്കേസിലെ ഇരകളെപ്പോലും വാര്‍ത്തകളാല്‍ ചിത്രങ്ങളാല്‍ പീഡിപ്പിച്ചവര്‍ക്ക് , ഇപ്പോഴും നിരന്തരം പീഡിപ്പിച്ചു കൊണ്ടിരിക്കുന്നവര്‍ക്ക് നമ്മുടെ സംസ്കാരത്തിന് സംഭവിച്ച അപചയം ഓര്‍ത്ത് വല്ലാതെ ദുഖം വരുന്നു. തൂറാന്‍ മുട്ടുന്നു.
    ഈ എതിര്‍പ്പുകളെ ഒക്കെ അവഗണിച്ച് ഈ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാലോ, ഒരു കാര്യം ഉറപ്പ് ആദ്യദിവസം പ്രദര്‍ശനത്തിന് എന്നോടൊപ്പം പത്ത് മാധ്യമപ്രവ്ര്ത്തകരെങ്കിലും ഉറപ്പായിട്ടും ഉണ്ടായിരിക്കും....

Sunday, August 19, 2012

ലാഭം.........ലാഭം


സാമ്പത്തിക ശാസ്ത്രം എന്നത് ഒരു പിണ്ണാക്കാണ്. കട്ടിയായും കുതിര്‍ത്തും കുഴമ്പാക്കിയും ഒക്കെ അത് തിന്നാം .പുറത്ത് തേച്ച് കുളിക്കാം.ഒരേ സിദ്ധാന്തങ്ങള്‍ ഒരേ സംഖ്യകളാല്‍ പലര്‍ക്ക് പലരീതിയില്‍ വ്യാഖ്യാനിക്കാം. 

മന്‍ മോഹന്‍സിംഗിനും അമാര്‍ത്യസെനിനും ഒരേ കണ്ണാടിയിലൂടെ രണ്ട് കാഴ്ചകള്‍ കാണാം.

സാമ്പത്തികശാസ്ത്രത്തിന് ഒരു കുഴപ്പമുണ്ട്. അത് സങ്കല്പങ്ങളില്‍ അടിസ്ഥാനമാക്കിയുള്ളതാണ്. തേങ്ങയുടെ വിലയെക്കുറിച്ച് സിദ്ധാന്തം അവതരിപ്പിക്കണം എങ്കില്‍ മാങ്ങയുടെ വില മാറുന്നില്ല എന്ന് സങ്കല്പിക്കണം. ചക്കയുടെ വിലയെക്കുറിച്ചാണ് എങ്കില്‍ പ്ലാവുകളുടെ എണ്ണത്തില്‍ മാറ്റമില്ല എന്ന് അനുമാനിക്കണം....


    ഇവിടെ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ വന്‍ മാറ്റത്തിന് വഴിതെളിച്ച് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി കൊണ്ടുവരുന്നു ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍. ഇതില്ലാതെ നിലനില്‍പ്പില്ല എന്ന് ഊച്ചാണ്ടി (ഉമ്മന്‍ ചാണ്ടി) പറയുന്നു. സര്‍ക്കാരിന് ഇപ്പോള്‍ ഇതുകൊണ്ട് നേട്ടമില്ല.ഭാവിയില്‍ ഉണ്ടായേക്കും.    ജീവനക്കാര്‍ക്ക് ഒരു നേട്ടവുമില്ല എന്ന് ജീവനക്കാര്‍. നിങ്ങള്‍ വിഷമിക്കേണ്ട . നിങ്ങള്‍ക്ക് അത് ഏര്‍പ്പെടുത്തില്ല. ഇനി സര്‍വീസില്‍ കയറുന്നവന് മാത്രമേ ഇത് ബാധകമുള്ളൂ എന്നും ഊച്ചാണ്ടി വ്യക്തമാക്കിയിട്ടുണ്ട്. ഊച്ചാണ്ടിയെപ്പോലും അതിശയിപ്പിച്ച് അതല്ല ജിവനക്കാരന് ഇതു കൊണ്ട് മഹാ നേട്ടമാണ് എന്ന് പ്രചരിപ്പിച്ച് ചില ഡോക്ടര്‍മാര്‍ രംഗത്ത് വന്നിട്ടുണ്ട്. ഈ മഹാ നേട്ടത്തില്‍ നിന്ന് നിലവിലുള്ള ജീവനക്കാരെ ഒഴിച്ചു നിര്‍ത്തുന്നതിന് അവരും കാരണമൊന്നും നിരത്തുന്നില്ല...
ഏതായാലും 2013 ഏപ്രില്‍ 01 വിഡ്ഡിദിനത്തില്‍ സര്‍വീസില്‍ കയറുന്ന ഒരുത്തന്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയുടെ ഇര/ഗുണഭോക്താവ് ആകും. കാലക്രമേണ നിലവിലുള്ളവനും അടുത്തൂണ്‍ പറ്റിക്കഴിഞ്ഞവനും ഒക്കെ ഇതിലേക്ക് വലിച്ചിടപ്പെടും എന്നത് ചരിത്രത്തിന്റെ അനിവാര്യതയത്രേ......


    നമുക്ക് മണ്ടന്‍ കെണേശന്‍ എന്ന ഒരുവനെ പരിചയപ്പെടാം.. ..മ.ക (ചുരുക്കെഴുത്ത്) തിരോന്തരം ബ്രില്ല്യന്‍സ് കോളേജില്‍ പഠിച്ച് പി.എസ്.സി.ടെസ്റ്റ് എഴുതി 2013 ഏപ്രില്‍ ഒന്നിന് സര്‍വീസില്‍ കയറുന്നു.ഗ്രാമവികസന വകുപ്പില്‍ എല്‍.ഡി.ക്ലാര്‍ക്ക്. അടിസ്ഥാനശമ്പളം 9940/- രൂപ. വയസ്സ് 30

ഇനി ചില സങ്കല്പങ്ങളാണ്. ഒന്ന് മ.ക.ക്ക് വര്‍ഷം തോറും ഇങ്ക്രിമെന്റ് കിട്ടുന്നു, 2, മ.ക 60 വയസ്സുവരെ സര്‍വീസില്‍ തുടരുന്നു (കള്ളൂ കുടിച്ച് മരിക്കുന്നില്ല).3, പത്ത് വര്‍ഷത്തിലൊരിക്കല്‍ ശമ്പളം പരിഷ്കരിക്കപ്പെടുന്നു. 4, പെന്‍ഷനായിട്ടും മ.ക.പിന്നെയും 25 കൊല്ലം കൂടി ജീവിക്കുന്നു..


 ഇനി കാര്യത്തിലേക്ക് കടക്കാം . മ.ക.ജോലിയില്‍ കയറുന്ന ദിവസം പി.സി.ജോര്‍ജ്ജ് പറഞ്ഞതിനാല്‍ പങ്കാളിത്ത പെന്‍ഷന്‍ വേണ്ട എന്ന് ചാണ്ടി തീരുമാനിക്കുന്നു (നടക്കാത്ത സങ്കല്പം)
1, മ.ക ക്ക് 2013 ഏപ്രില്‍ മാസം 9940/- + 3777/- = 13717/-രൂപ ശ്രീപദ്മനാഭന്റെ ചക്രം കയ്യില്‍ കിട്ടും. 

എല്ലാ മാസവും മക ഇതേ കണക്കില്‍ ശമ്പളം വാങ്ങിക്കൊണ്ടിരുന്നാല്‍ (നമ്മുടെ സങ്കല്പങ്ങളുടെ അടിസ്ഥാനത്തില്‍) മ.ക.ക്ക് തന്റെ 60ആം വയസ്സില്‍ പെന്‍ഷന്‍ ആകുന്ന ദിവസം ,അതായത് 2043 ഏപ്രില്‍ മാസത്തില്‍ (അല്ലെങ്കില്‍ മറ്റേതെങ്കിലും) സര്‍ക്കാരില്‍ നിന്ന് ആകെ കിട്ടുന്ന ശമ്പളം = 14719811/- രൂപ.( ഒരു കോടി നാല്പത്തി ഏഴ് ലക്ഷം).....

2, പെന്‍ഷന്‍ ആകുന്ന മാസത്തില്‍ മ.കയുടെ അടിസ്ഥാനശമ്പളം = 58000/- രൂപ.

3,നിലവിലുള്ള അവസ്ഥയില്‍ മകക്ക് മാസം കിട്ടുന്ന പെന്‍ഷന്‍ - 29000/- രൂപ

4,മക. 85 വയസ്സുവരെ ജീവിച്ചിരുന്നാല്‍ മ.ക.ക്ക് കിട്ടുന്ന പെന്‍ഷന്‍- 8702250/- (കാലാ കാലങ്ങളിലെ വര്‍ധനവ് ഇല്ലാതെ)

5, മ.ക.ക്ക് 60 ആം വയസ്സില്‍ കിട്ടുന്ന ഗ്രാറ്റുവിറ്റി - 870000/- (അന്ന് പരിധിയില്ല എന്ന് സങ്കല്പം)

 അങ്ങിനെ ആകെ മരണദിവസം രാവിലെ വരെ മ.ക.കൈപറ്റുന്ന സര്‍ക്കാര്‍ തുക - 24292061/- (രണ്ട് കോടി നാല്പത്തി രണ്ട് ലക്ഷം)

ഇനി യാഥാര്‍ത്ഥ്യത്തിലേക്ക് . മക ഊച്ചാണ്ടിയുടെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതില്‍ ഏപ്രില്‍ ഒന്നിന് ആദരിക്കപ്പെടുന്നു. മകയുടെ ശമ്പളത്തില്‍ നിന്നും 10 % ഊച്ചാണ്ടി പിടിച്ചെടുക്കുന്നു. ബാക്കി സങ്കല്പങ്ങള്‍ എല്ലാം പഴയതുപോലെ

1, മ.ക.ക്ക് 2013 ഏപ്രിലില്‍ കിട്ടുന്ന ശമ്പളം = 12345/- തന്റെ 60ആം വയസ്സില്‍ പെന്‍ഷന്‍ ആകുന്ന ദിനം വരെ മ.ക.ക്ക് കിട്ടുന്ന ശമ്പളം =13247830/- (ഒരു കോടി മുപ്പത്തി രണ്ട് ലക്ഷം)

2, മ.ക. തന്റെ ജീവിതകാലത്ത് പെന്‍ഷന് വേണ്ടി നിക്ഷേപിക്കുന്ന തുക = 1471000/-

3, അതേ തുക സര്‍ക്കാരും നിക്ഷേപിക്കുമ്പോള്‍ ആകെ പെന്‍ഷന്‍ ഫണ്ട് തുക = 2942000/- ( ഇതിനോടൊപ്പം ലാഭം/കൂട്ടുപലിശ എന്നൊക്കെ ഉണ്ടാകും എന്ന് അനുകൂലികള്‍ പറയുന്നു,അതിനെ കുറിച്ച് സങ്കല്പത്തില്‍ പോലും ഒന്നും കാണുന്നില്ല)

4, ഈ തുകയുടെ 60 % പെന്‍ഷന്‍ ആകുന്ന അന്ന് മ.കക്ക് സര്‍ക്കാര്‍ കൊടുക്കും (എന്ന് ഇപ്പോള്‍ പറയുന്നു) = 1765200/- മ.ക.ക്ക് 2043 ഏപ്രിലില്‍ കിട്ടും 

5, ബാക്കി തുക 1176800 സര്‍ക്കാര്‍ മ.ക.ക്ക് വേണ്ടി ഏതെങ്കിലും ബോണ്ടില്‍ ബുദ്ധി പൂര്‍വം നിക്ഷേപിക്കും.

6, സര്‍ക്കാര്‍ വളരെ ബുദ്ധി പൂര്‍വം നിക്ഷേപിച്ച് വര്‍ഷം 20% (!!!!)റിട്ടേണ്‍ കിട്ടുന്ന ബോണ്ടാണെങ്കില്‍ ഒരു വര്‍ഷം മകക്ക് കിട്ടുന്ന റിട്ടേണ്‍ = 235360/-.

7.അതിനെ മാസക്കണക്കിനാക്കിയാല്‍ = 19613/- രൂപ .(ഇതാണ് മ.കയുടെ പെന്‍ഷന്‍)

8, 85 വയസ്സില്‍ മരിക്കുന്നതുവരെ ഓഹരി വിപണിയില്‍ നിന്ന് മകയുടെ ബോണ്ട് 20% (!!!) നേട്ടമുണ്ടാക്കിയാല്‍ മക,ക്ക് കിട്ടുന്ന ആകെ പെന്‍ഷന്‍- 5884000/-


അങ്ങിനെ മരണദിവസം വരെ മ.ക.കൈപറ്റുന്ന സര്‍ക്കാര്‍ തുക = 20897000/-(രണ്ട് കോടി എട്ട് ലക്ഷം)


നിലവിലുള്ള പെന്‍ഷന്‍ കാരനില്‍ നിന്നും പങ്കാളിത്ത പെന്‍ഷന്‍ കാരന്‍ കൈപറ്റുന്ന തുകയിലുള്ള കുറവ് - 3300000/- (മുപ്പത്തി മൂന്ന് ലക്ഷം) .


ഇതാണ് ഒരു ജീവനക്കാരനില്‍ നിന്നും സര്‍ക്കാരിന് കിട്ടുന്ന ലാഭം ......അപ്പോള്‍ സര്‍ക്കാരിന് ലാഭം.സംശയമില്ല.

ജീവനക്കാരനും ലാഭം ,കാരണം പെന്‍ഷന്‍ ദിവസം ഒരുമിച്ച് 1700000/- (പതിനേഴ് ലക്ഷം കൈയ്യില്‍ കിട്ടും). മക്കള്‍ കാറുമായി വന്ന് വിളിച്ചു കൊണ്ട് പോകും. രണ്ട് മാസം ബഹുജോര്‍....

ഇതെല്ലാം ബോണ്ട് വന്‍ലാഭമുണ്ടാക്കിയാലുള്ള കഥ....ബോണ്ട് നഷ്ടമായാലോ ? എങ്കിലും ലാഭം ..പെട്ടന്ന് ചത്തു കിട്ടുമല്ലോ ...മരുന്ന് വാങ്ങി വിഷമിക്കേണ്ടല്ലോ?

 കൂടാതെ..........
@സാധാരണ പെന്‍ഷന്‍കാരന് 2043-ഇല്‍ കിട്ടുന്ന 29000/- രൂപ കാലാകാലങ്ങളില്‍ ഉള്ള മൂല്യശോഷണത്തിന് അനുസരിച്ച് വര്‍ദ്ധിച്ചുകൊണ്ടേയിരിക്കും.

#പങ്കാളിത്ത പെന്‍ഷന്‍ കാരന് 2043-ഇല്‍ കിട്ടുന്ന 19600/- രൂപ ( 20 % ലാഭം കിട്ടിയാല്‍ മാത്രം ) സ്ഥിരമായിരിക്കും .2043-ലെ 19600/- രൂപക്ക് ഒരു ഷവര്‍മ്മ വാങ്ങിക്കഴിച്ച് മരിക്കാന്‍ പറ്റുമോ ?

@സാധാരണ പെന്‍ഷന്‍ കാരന്‍ മരിച്ചുപോയാല്‍ അവന്റെ കുടുംബത്തിന് പെന്‍ഷന്‍ തുടര്‍ന്ന് കിട്ടും

# പങ്കാളിത്ത പെന്‍ഷന്‍ കാരന്‍ മരിച്ചാല്‍ അടച്ച തുക തിരിച്ച് കിട്ടുമായിരിക്കും ( അത് പറയുന്നില്ല എങ്കിലും). പക്ഷേ കുടുംബത്തിന്  പെന്‍ഷന്‍ കിട്ടില്ല എന്നത് ഉറപ്പ്.


   ( പെന്‍ഷന്‍ ഫണ്ട് നടത്തിച്ചുകൊണ്ട് പോകുന്നതിനുള്ള വട്ടച്ചെലവ് കാശ് മ.ക.യുടെ നിക്ഷേപത്തില്‍ നിന്നു തന്നെ പിടിക്കും എന്ന വലിയൊരു ഭാഗ്യവും മ.കയെ കാത്തിരിക്കുന്നു. ഏതെങ്കിലും മാസം മ.ക ശമ്പളമില്ലാ അവധി എടുത്താലും അടവ് മുടങ്ങരുത്. അണ്ണാച്ചി പിഴപലിശ വാങ്ങും എന്നും നിയമത്തിലുണ്ട്)

Friday, August 17, 2012

ലാഭം.........ലാഭം

സാമ്പത്തിക ശാസ്ത്രം എന്നത് ഒരു പിണ്ണാക്കാണ്. കട്ടിയായും കുതിര്‍ത്തും കുഴമ്പാക്കിയും ഒക്കെ അത് തിന്നാം .പുറത്ത് തേച്ച് കുളിക്കാം.ഒരേ സിദ്ധാന്തങ്ങള്‍ ഒരേ സംഖ്യകളാല്‍ പലര്‍ക്ക് പലരീതിയില്‍ വ്യാഖ്യാനിക്കാം. 

മന്‍ മോഹന്‍സിംഗിനും അമാര്‍ത്യസെനിനും ഒരേ കണ്ണാടിയിലൂടെ രണ്ട് കാഴ്ചകള്‍ കാണാം.
സാമ്പത്തികശാസ്ത്രത്തിന് ഒരു കുഴപ്പമുണ്ട്. അത് സങ്കല്പങ്ങളില്‍ അടിസ്ഥാനമാക്കിയുള്ളതാണ്. തേങ്ങയുടെ വിലയെക്കുറിച്ച് സിദ്ധാന്തം അവതരിപ്പിക്കണം എങ്കില്‍ മാങ്ങയുടെ വില മാറുന്നില്ല എന്ന് സങ്കല്പിക്കണം. ചക്കയുടെ വിലയെക്കുറിച്ചാണ് എങ്കില്‍ പ്ലാവുകളുടെ എണ്ണത്തില്‍ മാറ്റമില്ല എന്ന് അനുമാനിക്കണം....

    ഇവിടെ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ വന്‍ മാറ്റത്തിന് വഴിതെളിച്ച് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി കൊണ്ടുവരുന്നു ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍. ഇതില്ലാതെ നിലനില്‍പ്പില്ല എന്ന് ഊച്ചാണ്ടി (ഉമ്മന്‍ ചാണ്ടി) പറയുന്നു. സര്‍ക്കാരിന് ഇപ്പോള്‍ ഇതുകൊണ്ട് നേട്ടമില്ല.ഭാവിയില്‍ ഉണ്ടായേക്കും.
   ജീവനക്കാര്‍ക്ക് ഒരു നേട്ടവുമില്ല എന്ന് ജീവനക്കാര്‍. നിങ്ങള്‍ വിഷമിക്കേണ്ട . നിങ്ങള്‍ക്ക് അത് ഏര്‍പ്പെടുത്തില്ല. ഇനി സര്‍വീസില്‍ കയറുന്നവന് മാത്രമേ ഇത് ബാധകമുള്ളൂ എന്നും ഊച്ചാണ്ടി വ്യക്തമാക്കിയിട്ടുണ്ട്. ഊച്ചാണ്ടിയെപ്പോലും അതിശയിപ്പിച്ച് അതല്ല ജിവനക്കാരന് ഇതു കൊണ്ട് മഹാ നേട്ടമാണ് എന്ന് പ്രചരിപ്പിച്ച് ചില ഡോക്ടര്‍മാര്‍ രംഗത്ത് വന്നിട്ടുണ്ട്. ഈ മഹാ നേട്ടത്തില്‍ നിന്ന് നിലവിലുള്ള ജീവനക്കാരെ ഒഴിച്ചു നിര്‍ത്തുന്നതിന് അവരും കാരണമൊന്നും നിരത്തുന്നില്ല...
ഏതായാലും 2013 ഏപ്രില്‍ 01 വിഡ്ഡിദിനത്തില്‍ സര്‍വീസില്‍ കയറുന്ന ഒരുത്തന്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയുടെ ഇര/ഗുണഭോക്താവ് ആകും. കാലക്രമേണ നിലവിലുള്ളവനും അടുത്തൂണ്‍ പറ്റിക്കഴിഞ്ഞവനും ഒക്കെ ഇതിലേക്ക് വലിച്ചിടപ്പെടും എന്നത് ചരിത്രത്തിന്റെ അനിവാര്യതയത്രേ......

    നമുക്ക് മണ്ടന്‍ കെണേശന്‍ എന്ന ഒരുവനെ പരിചയപ്പെടാം.. ..മ.ക (ചുരുക്കെഴുത്ത്) തിരോന്തരം ബ്രില്ല്യന്‍സ് കോളേജില്‍ പഠിച്ച് പി.എസ്.സി.ടെസ്റ്റ് എഴുതി 2013 ഏപ്രില്‍ ഒന്നിന് സര്‍വീസില്‍ കയറുന്നു.ഗ്രാമവികസന വകുപ്പില്‍ എല്‍.ഡി.ക്ലാര്‍ക്ക്. അടിസ്ഥാനശമ്പളം 9940/- രൂപ. വയസ്സ് 30

ഇനി ചില സങ്കല്പങ്ങളാണ്. ഒന്ന് മ.ക.ക്ക് വര്‍ഷം തോറും ഇങ്ക്രിമെന്റ് കിട്ടുന്നു, 2, മ.ക 60 വയസ്സുവരെ സര്‍വീസില്‍ തുടരുന്നു (കള്ളൂ കുടിച്ച് മരിക്കുന്നില്ല).3, പത്ത് വര്‍ഷത്തിലൊരിക്കല്‍ ശമ്പളം പരിഷ്കരിക്കപ്പെടുന്നു. 4, പെന്‍ഷനായിട്ടും മ.ക.പിന്നെയും 25 കൊല്ലം കൂടി ജീവിക്കുന്നു..

 ഇനി കാര്യത്തിലേക്ക് കടക്കാം . മ.ക.ജോലിയില്‍ കയറുന്ന ദിവസം പി.സി.ജോര്‍ജ്ജ് പറഞ്ഞതിനാല്‍ പങ്കാളിത്ത പെന്‍ഷന്‍ വേണ്ട എന്ന് ചാണ്ടി തീരുമാനിക്കുന്നു (നടക്കാത്ത സങ്കല്പം)
1, മ.ക ക്ക് 2013 ഏപ്രില്‍ മാസം 9940/- + 3777/- = 13717/-രൂപ ശ്രീപദ്മനാഭന്റെ ചക്രം കയ്യില്‍ കിട്ടും. 
എല്ലാ മാസവും മക ഇതേ കണക്കില്‍ ശമ്പളം വാങ്ങിക്കൊണ്ടിരുന്നാല്‍ (നമ്മുടെ സങ്കല്പങ്ങളുടെ അടിസ്ഥാനത്തില്‍) മ.ക.ക്ക് തന്റെ 60ആം വയസ്സില്‍ പെന്‍ഷന്‍ ആകുന്ന ദിവസം ,അതായത് 2043 ഏപ്രില്‍ മാസത്തില്‍ (അല്ലെങ്കില്‍ മറ്റേതെങ്കിലും) സര്‍ക്കാരില്‍ നിന്ന് ആകെ കിട്ടുന്ന ശമ്പളം = 14719811/- രൂപ.( ഒരു കോടി നാല്പത്തി ഏഴ് ലക്ഷം).....
2, പെന്‍ഷന്‍ ആകുന്ന മാസത്തില്‍ മ.കയുടെ അടിസ്ഥാനശമ്പളം = 58000/- രൂപ.
3,നിലവിലുള്ള അവസ്ഥയില്‍ മകക്ക് മാസം കിട്ടുന്ന പെന്‍ഷന്‍ - 29000/- രൂപ
4,മക. 85 വയസ്സുവരെ ജീവിച്ചിരുന്നാല്‍ മ.ക.ക്ക് കിട്ടുന്ന പെന്‍ഷന്‍- 8702250/- (കാലാ കാലങ്ങളിലെ വര്‍ധനവ് ഇല്ലാതെ)
5, മ.ക.ക്ക് 60 ആം വയസ്സില്‍ കിട്ടുന്ന ഗ്രാറ്റുവിറ്റി - 870000/- (അന്ന് പരിധിയില്ല എന്ന് സങ്കല്പം)
 അങ്ങിനെ ആകെ മരണദിവസം രാവിലെ വരെ മ.ക.കൈപറ്റുന്ന സര്‍ക്കാര്‍ തുക - 24292061/- (രണ്ട് കോടി നാല്പത്തി രണ്ട് ലക്ഷം)

ഇനി യാഥാര്‍ത്ഥ്യത്തിലേക്ക് . മക ഊച്ചാണ്ടിയുടെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതില്‍ ഏപ്രില്‍ ഒന്നിന് ആദരിക്കപ്പെടുന്നു. മകയുടെ ശമ്പളത്തില്‍ നിന്നും 10 % ഊച്ചാണ്ടി പിടിച്ചെടുക്കുന്നു. ബാക്കി സങ്കല്പങ്ങള്‍ എല്ലാം പഴയതുപോലെ
1, മ.ക.ക്ക് 2013 ഏപ്രിലില്‍ കിട്ടുന്ന ശമ്പളം = 12345/- തന്റെ 60ആം വയസ്സില്‍ പെന്‍ഷന്‍ ആകുന്ന ദിനം വരെ മ.ക.ക്ക് കിട്ടുന്ന ശമ്പളം =13247830/- (ഒരു കോടി മുപ്പത്തി രണ്ട് ലക്ഷം)
2, മ.ക. തന്റെ ജീവിതകാലത്ത് പെന്‍ഷന് വേണ്ടി നിക്ഷേപിക്കുന്ന തുക = 1471000/-
3, അതേ തുക സര്‍ക്കാരും നിക്ഷേപിക്കുമ്പോള്‍ ആകെ പെന്‍ഷന്‍ ഫണ്ട് തുക = 2942000/- ( ഇതിനോടൊപ്പം ലാഭം/കൂട്ടുപലിശ എന്നൊക്കെ ഉണ്ടാകും എന്ന് അനുകൂലികള്‍ പറയുന്നു,അതിനെ കുറിച്ച് സങ്കല്പത്തില്‍ പോലും ഒന്നും കാണുന്നില്ല)
4, ഈ തുകയുടെ 60 % പെന്‍ഷന്‍ ആകുന്ന അന്ന് മ.കക്ക് സര്‍ക്കാര്‍ കൊടുക്കും (എന്ന് ഇപ്പോള്‍ പറയുന്നു) = 1765200/- മ.ക.ക്ക് 2043 ഏപ്രിലില്‍ കിട്ടും 
5, ബാക്കി തുക 1176800 സര്‍ക്കാര്‍ മ.ക.ക്ക് വേണ്ടി ഏതെങ്കിലും ബോണ്ടില്‍ ബുദ്ധി പൂര്‍വം നിക്ഷേപിക്കും.
6, സര്‍ക്കാര്‍ വളരെ ബുദ്ധി പൂര്‍വം നിക്ഷേപിച്ച് വര്‍ഷം 20% (!!!!)റിട്ടേണ്‍ കിട്ടുന്ന ബോണ്ടാണെങ്കില്‍ ഒരു വര്‍ഷം മകക്ക് കിട്ടുന്ന റിട്ടേണ്‍ = 235360/-.
7.അതിനെ മാസക്കണക്കിനാക്കിയാല്‍ = 19613/- രൂപ .(ഇതാണ് മ.കയുടെ പെന്‍ഷന്‍)
8, 85 വയസ്സില്‍ മരിക്കുന്നതുവരെ ഓഹരി വിപണിയില്‍ നിന്ന് മകയുടെ ബോണ്ട് 20% (!!!) നേട്ടമുണ്ടാക്കിയാല്‍ മക,ക്ക് കിട്ടുന്ന ആകെ പെന്‍ഷന്‍- 5884000/-

അങ്ങിനെ മരണദിവസം വരെ മ.ക.കൈപറ്റുന്ന സര്‍ക്കാര്‍ തുക = 20897000/-(രണ്ട് കോടി എട്ട് ലക്ഷം)

നിലവിലുള്ള പെന്‍ഷന്‍ കാരനില്‍ നിന്നും പങ്കാളിത്ത പെന്‍ഷന്‍ കാരന്‍ കൈപറ്റുന്ന തുകയിലുള്ള കുറവ് - 3300000/- (മുപ്പത്തി മൂന്ന് ലക്ഷം) .

ഇതാണ് ഒരു ജീവനക്കാരനില്‍ നിന്നും സര്‍ക്കാരിന് കിട്ടുന്ന ലാഭം ......അപ്പോള്‍ സര്‍ക്കാരിന് ലാഭം.സംശയമില്ല.
ജീവനക്കാരനും ലാഭം ,കാരണം പെന്‍ഷന്‍ ദിവസം ഒരുമിച്ച് 1700000/- (പതിനേഴ് ലക്ഷം കൈയ്യില്‍ കിട്ടും). മക്കള്‍ കാറുമായി വന്ന് വിളിച്ചു കൊണ്ട് പോകും. രണ്ട് മാസം ബഹുജോര്‍....
ഇതെല്ലാം ബോണ്ട് വന്‍ലാഭമുണ്ടാക്കിയാലുള്ള കഥ....ബോണ്ട് നഷ്ടമായാലോ ? എങ്കിലും ലാഭം ..പെട്ടന്ന് ചത്തു കിട്ടുമല്ലോ ...മരുന്ന് വാങ്ങി വിഷമിക്കേണ്ടല്ലോ?
 കൂടാതെ..........
@സാധാരണ പെന്‍ഷന്‍കാരന് 2043-ഇല്‍ കിട്ടുന്ന 29000/- രൂപ കാലാകാലങ്ങളില്‍ ഉള്ള മൂല്യശോഷണത്തിന് അനുസരിച്ച് വര്‍ദ്ധിച്ചുകൊണ്ടേയിരിക്കും.
#പങ്കാളിത്ത പെന്‍ഷന്‍ കാരന് 2043-ഇല്‍ കിട്ടുന്ന 19600/- രൂപ ( 20 % ലാഭം കിട്ടിയാല്‍ മാത്രം ) സ്ഥിരമായിരിക്കും .2043-ലെ 19600/- രൂപക്ക് ഒരു ഷവര്‍മ്മ വാങ്ങിക്കഴിച്ച് മരിക്കാന്‍ പറ്റുമോ ?
@സാധാരണ പെന്‍ഷന്‍ കാരന്‍ മരിച്ചുപോയാല്‍ അവന്റെ കുടുംബത്തിന് പെന്‍ഷന്‍ തുടര്‍ന്ന് കിട്ടും
# പങ്കാളിത്ത പെന്‍ഷന്‍ കാരന്‍ മരിച്ചാല്‍ അടച്ച തുക തിരിച്ച് കിട്ടുമായിരിക്കും ( അത് പറയുന്നില്ല എങ്കിലും). പക്ഷേ കുടുംബത്തിന്  പെന്‍ഷന്‍ കിട്ടില്ല എന്നത് ഉറപ്പ്.

   ( പെന്‍ഷന്‍ ഫണ്ട് നടത്തിച്ചുകൊണ്ട് പോകുന്നതിനുള്ള വട്ടച്ചെലവ് കാശ് മ.ക.യുടെ നിക്ഷേപത്തില്‍ നിന്നു തന്നെ പിടിക്കും എന്ന വലിയൊരു ഭാഗ്യവും മ.കയെ കാത്തിരിക്കുന്നു. ഏതെങ്കിലും മാസം മ.ക ശമ്പളമില്ലാ അവധി എടുത്താലും അടവ് മുടങ്ങരുത്. അണ്ണാച്ചി പിഴപലിശ വാങ്ങും എന്നും നിയമത്തിലുണ്ട്)