Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Thursday, July 18, 2013

നാണ്വാര് ..............

വി.കെ.എന്നിന്റെ നാണ്വാര് നാലര വെളുപ്പിനെണീറ്റു. കാലു കൊണ്ട് തപ്പി നോക്കി..മുണ്ട് സമീപത്തെങ്ങുമില്ല..ഒടുവില്‍ കട്ടിലിന്റെ അടിയിലെങ്ങോ കിടന്ന് കിട്ടി..വീരാളിപ്പട്ട് ഉടുത്തു..കെട്ടിലമ്മ പകുതി ചത്ത വാക്കില്‍ ശോദ്യം ചെയ്തു.

’ങ്ങ് ടാ..?”. 
നാണ്വാര് ന ഉ വാച..
ആസനം പ്രതികാരമായിക്കാണിച്ച് ആയമ്മ തിരിഞ്ഞ് കിടന്നു..

വാതില്‍ തുറന്ന് പുറത്തിറങ്ങി. കോഴി കൂകാത്തതിനാല്‍ കോഴിയെ നോക്കി മൂന്ന് പ്രാവശ്യം നാണ്വാര് കൂകി....
ശോധന ,ക്ഷൌരം,കുളി ഒക്കെ ക്ഷിപ്രത്തില്‍ ....
ജമുക്കാളം നല്ലത് നോക്കി എടുത്തു..രണ്ടാം മുണ്ടണിഞ്ഞു..നെറ്റിയില്‍ വര വരച്ചു...പടി കടന്നു..
ആരും എണീറ്റിട്ടില്ല...അനന്തരവന്‍ ശപ്പന്മാരുള്‍പ്പെടെ നിദ്ര....ത്ഫൂ.....നാണ്വാര് ആഞ്ഞ് തുപ്പി....
ആയിരപ്പറ കണ്ടം കടന്നപ്പോള്‍ തന്നെ വെളിച്ചം വീഴാന്‍ തുടങ്ങി...നാണ്വാര് നിഴലില്‍ വലുതാകാനും തുടങ്ങി...
ഇട്ടിരായപ്പന്‍ കുശലം ചോദിച്ചു “ സിവിലാ...ക്രിമിനലാ ?”
ഉത്തരം നാണ്വാര് തലയിലിട്ടാട്ടി...
പുളിമാവും വരിക്കപ്ലാവും കടന്ന് നാണ്വാര് നടന്നു കൊണ്ടിരുന്നു.....

സൂര്യന്‍ നട്ടപ്രാന്തനായി

ഒടുവില്‍ അവിടെത്തി....
മേനോത്തി ഉമ്മറത്ത് തന്നെ ...
എത്തി നോക്കി നാണ്വാര് നടന്നു...
“ഒന്ന് കേറീച്ച് പോന്നേ “ മേനോത്തി കയ്യടിച്ചു...
നാണ്വാര് അകത്തേക്ക് പറന്നു...
“രസികത്തീ...നോം വരൂന്ന് നിനച്ചു , അല്ലേ “
“ന്താപ്പോ കുടിക്കാനെടുക്കാന്‍ ?”
മേനോത്തി ചിരിച്ചു കൊണ്ട് അകത്തേക്ക് പോയി...
ഭൂമി രണ്ടായി പിളര്‍ന്ന് സഞ്ചരിക്കുന്നത് നാണ്വാരുടെ കണ്ണുകള്‍ നിറയെ കണ്ടു....നാണ്വാരും കണ്ടു...
കുച ദ്വന്ദങ്ങള്‍ക്കിടയില്‍ കരിക്കുമായി മേനോത്തി എത്തി ..
“ ദാ...ദാഹമടക്കീന്‍ “
“ ദാഹമടക്കാന്‍ നോം ഏതാ കുടിക്കുക” നാണ്വാര് ഒന്ന് തമാശിച്ചു...
“വഷളന്‍ “ മേനോത്തി നാണിച്ചു....
കരിക്ക് വലിച്ച് കുടിച്ചിട്ടും നാണ്വാര്‍ക്ക് ദാഹമടങ്ങീല്ല.....
“നമുക്ക് ഒരു നേരമ്പോക്കായാലോ “ നാണ്വാര് ഇറായത്ത് ഇരുന്നു “ പെര പണി കഴിഞ്ഞിട്ട് ഇതുവരെ തരായില്ലല്ലോ ?
“ അയ്യോ ഇന്ന് വേണ്ട “
“ ന്താ പ്പോ , ദെവസം നല്ലതല്ലേ , പെട്ടന്നങ്ങട് തീര്‍ക്കാം “
“ല്ലന്നേ ഇന്ന് വേണ്ട”
“നല്ലോരു ദെവസായിട്ട്....കാലേ വന്നിട്ട് “ നാണ്വാര്‍ക്ക് നിരാശ പെരുത്ത് കേറി...
“ അകത്ത് അങ്ങയുടെ അനന്തരവനുണ്ട്...ഞാന്‍ ചെല്ലുന്നതും നോക്കി കട്ടിലിലിരിക്കുകയാ..ഇന്ന് നേരമ്പോക്ക് അവിടെ”
“ഹോ...ആ നശൂലം നട്ടപ്പാതിരക്കേ ഇങ്ങെത്തിയോ “ നാണ്വാര്‍ക്ക് അരിശം പതഞ്ഞ് പൊങ്ങി...
രണ്ടാം മുണ്ട് കുടഞ്ഞെണീറ്റു.....
പടി കടന്നപ്പോ നാണ്വാര് ഒന്ന് തിരിഞ്ഞു നിന്നു...
“അല്ലാ....നീ പെരക്കകത്ത് കക്കൂസ് പണിഞ്ഞിട്ടുണ്ടോ “
“ണ്ടല്ലോ...രണ്ടെണ്ണം “
“ ആരെങ്കിലും അവിടെ തൂറിയാ “
“ഇതുവരെ ഇല്ല”
“ എന്നാ അത് ഞാന്‍ തൂറി ഒന്ന് ഉദ്ഘാടിക്കട്ടേ “
നാണ്വാര് കക്കൂസിലേക്ക് കടന്നു......

മണ്ടേല ആശുപത്രിയിലായതും അതേ ദിവസമായിരുന്നു........

Monday, July 13, 2009

ഹോംസിന്റെ ഇടപെടല്‍

/ ഇതിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്ന ആരുമായും ഒരു ബന്ധവുമില്ല. ഇത് വെറും കെട്ടു കഥ മാത്രമാണ്‍./

"കരിമീന്‍ നിങ്ങളുടെ നാട്ടിലെ രീതികള്‍ എനിക്ക് മനസ്സിലാകുന്നതേയില്ല. അഴിമതിയുടെ , ഭീകരതയുടെ, മുരടത്തരത്തിന്റെ ഒക്കെ നേതാവായി ഒരാളെ ഉയര്‍ത്തിക്കൊണ്ടു വരിക. അയാള്‍ ഒരു സുപ്രഭാതം മുതല്‍ സത്യസന്ധയുടെ, വിശുദ്ധിയുടെ അവതാരമായി മാറുക.എല്ലാവരും അയാളുടെ അപദാനങ്ങള്‍ വാഴ്തുക. അതേസമയം അന്നുവരെ വിശുദ്ധനായിരുന്ന ഒരാള്‍ പെട്ടെന്ന് അഴിമതിക്കാരനാകുന്നു. എല്ലാവരും അയാളെ ക്രൂശിക്കാന്‍ ഓടുന്നു. എനിക്കിത് മനസ്സിലാകുന്നേയില്ല" പൈപ്പില്‍ നിന്ന് പുക അന്തരീക്ഷത്തിലേക്ക് ഊതി വിട്ടുകൊണ്ട് ഷെര്‍ലോക് ഹോംസ് പറഞ്ഞു.

" ഇത് ഇംഗ്ലണ്ടില്‍ സംഭവിച്ചിട്ടില്ലേ ഹോംസ്?. യുദ്ധാനന്തരം ചര്‍ച്ചിലിന്റെ അവസ്ഥ ഇതായിരുന്നില്ലേ". ഞാന്‍ ഹോസിനോട് എന്റെ വിജ്ഞാനം വിളംബി.
" കരിമീന്‍! വിഡ്ഡിത്തം പറയാതിരിക്കൂ. ചര്‍ച്ചിലെവിടെ നിങ്ങളുടെ നാട്ടിലെ ഈ കമ്പനി മേധാവികളെവിടെ?."
അര്‍ദ്ധോക്തിയില്‍ ചോദ്യം നിര്‍ത്തി ഹോംസ് ചിന്തയിലാണ്ടു.
ഇനി അദ്ദേഹത്തെ ശല്യപ്പെടുത്താന്‍ പാടുള്ളതല്ല. ഹോംസിന്റെ ശരീരം മാത്രമേ ആ കസേരയിലുള്ളൂ മനസ്സ് കാതങ്ങള്‍ക്ക് അകലേക്ക് പായുകയാണ്‍.
" കരിമീന്‍, ഈ പപ്പുക്കുട്ടന്‍ വള്ളിക്കുന്ന്, ജഹാംഗീര്‍, നീലകണ്ഠന്‍ ഇവരില്‍ എന്തെങ്കിലും സാമ്യം കാണുന്നുണ്ടോ?."
"ഒന്നുമില്ല ഹോംസ്, രണ്ടു പേര്‍ക്ക് താടിയില്ല, ഒരാള്‍ക്ക് ഉണ്ട്".
"അതല്ല"
"മൂന്നുപേര്‍ക്കും കനത്ത ബാങ്ക് ബാലന്‍സ് ഉണ്ട്. നീലകണ്ഠനാണ്‍ ഏറ്റവും കൂടുതല്‍"
"അതല്ല കരിമീന്‍!, ഇവര്‍ മൂന്നു പേരും കോണ്‍ഗ്രസ്സുകാരായിരുന്നു എന്നത് അത്ഭുതമല്ലേ"

"അതിലെതാണ്‍ അത്ഭുതം ഹോംസ്. എ.കെ.ജി, ഇ.എം.എസ്സ് എന്നിവരൊക്കെ"
"അവരൊക്കെ ദേശീയ സമരത്തില്‍ പങ്കെടുത്തവരും ആശയപരമായി രാഷ്ട്രീയം മാറിയവരുമാണ്‍. പക്ഷേ ഇവര്‍ എങ്ങിനെ നിങ്ങളുടെ കമ്പനിയില്‍ ചേര്‍ന്നു എന്നത് സംശയകരമല്ലേ"
ഞാന്‍ ഒന്നും മിണ്ടിയില്ല. ഹോംസിന്റെ ഈ കണ്ടെത്തലില്‍ എന്തെങ്കിലും പുതുമയുള്ളതായി എനിക്ക് തോന്നിയില്ല.

"നമുക്ക് കാര്യങ്ങള്‍ ഒന്നു കൂടി പഠിക്കാം കരിമീന്‍", ജി.എം.കൊടുത്തുവിട്ട ആ ചുമന്ന ബ്രീഫ് കെയ്സില്‍ നിന്നാണ്‍ സംഭവങ്ങളുടെ തുടക്കം"
"കരിമീന്‍ , കൊല്ലം ജില്ലയുടെ തെക്കന്‍ പ്രദേശങ്ങളിലെവിടെയെങ്കിലും ആര്യാ ഗ്രൂപ്പ് എന്നൊരു വ്യവസായ ഗ്രൂപ്പ് ഉള്ളതായി അറിയാമോ"
ഹോംസ് ഇങ്ങനെയാണ്‍. തികച്ചും അപ്രതീഷിതമായാണ്‍ ഹോംസ് മറ്റൊരു വിഷയത്തിലേക്ക് കടക്കുക.
"ഇല്ല, കേട്ടിട്ടില്ല" ഞാന്‍ പറഞ്ഞു.
"എന്നാല്‍ ഉണ്ട്, ജുവലറി ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ അവര്‍ക്കുണ്ട്. ഇതേ മോഡല്‍ പെട്ടി അവരുടെ ബിസിനെസ്സ് ആവശ്യങ്ങള്‍ക്ക് അവര്‍ ഉപയോഗിക്കാറുണ്ട്"
"അതുകൊണ്ട്?."
"തിരുവനന്തപുരത്തിരുന്ന നിങ്ങളുടെ ജി.എം. അതേ ദിവസം എന്തിന്‍ ഇതേ പെട്ടി ഉപയോഗിച്ചു."
"അതിനെന്താ ഹോംസ് ഒരു പെട്ടി ആര്‍ക്കും എപ്പോഴും ഉപയോഗിച്ചു കൂടെ?."
"ഉപയോഗിക്കാം കരിമീന്‍, ആര്‍ക്കും എപ്പോഴും. പക്ഷേ ജി.എം.ഇതേ ദിവസം ഇതേ പെട്ടി എന്തിന്‍ ഉപയോഗിച്ചു എന്നതാണ്‍ വിഷയം. മുന്‍പെന്നെങ്കിലും ജി.എം. ഇതുപോലുള്ള ബ്രീഫ് കെയ്സ് ഉപയോഗിച്ചിട്ടില്ല"
ഹോംസ് എന്താണുദ്ദേശ്ശിക്കുന്നതെന്ന് എനിക്ക് യാതൊരു പിടിയും കിട്ടിയില്ല. ഞാന്‍ മൌനത്തിലേക്ക് മുങ്ങി.
"കരിമീന്‍ ഒരു കട്ടന്‍ കാപ്പി......................."
ഞാന്‍ ചൂ‍ടു കാപ്പി ഹോംസിനു നേരെ നീട്ടി. കാപ്പി വാങ്ങുമ്പോള്‍ ഹോംസ് പതിവില്ലാതെ പുഞ്ചിരിക്കുന്നത് ഞാന്‍ കണ്ടു.
"കരിമീന്‍ താനിപ്പോഴും വല്ലാത്ത ആശയക്കുഴപ്പത്തിലാണല്ലേ........ ജഹാംഗീറിന്റെ തിരോധാനത്തില്‍ നിന്ന് ഞാനെന്തിന്‍ ഒരു പെട്ടിയുടെ പിന്നാലെ പോയെന്ന്?."
" എങ്കില്‍ കേട്ടോളൂ കരിമീന്‍, സത്യസന്ധനും വിശ്വസ്തനും നന്മയുടെ അവതാരവുമായ നിങ്ങളുടെ ജി.എമ്മിന്‍ ഈ കമ്പനിയില്‍ പാര്‍ട്ട്ണര്‍ഷിപ്പ് ഉണ്ടായിരുന്നു. 2003 വരെ"
"ഹെന്ത് ! " എന്റെ കണ്ണു തള്ളി
"അതെ കരിമീന്‍ ചില സത്യങ്ങള്‍ കെട്ടുകഥകളെക്കാള്‍ ഭീകരങ്ങളായിരിക്കും".
ചിരിച്ചു കൊണ്ട് ഹോംസ് കപ്പു താഴെ വച്ചു.
..........................................................................
രാത്രി വളരെ വൈകിയാണ്‍ ഹോംസ് തിരിച്ചെത്തിയത്. അധികദൂരം നടന്നതിന്റെ ക്ഷീണം അദ്ദേഹത്തില്‍ കാണാമായിരുന്നു.
വളരെ സാവധാനത്തില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന് അദ്ദേഹം ചിന്താകുലനായിരുന്നു. പലപ്പോഴും നിരാശയോടെ തലയാട്ടുന്നുണ്ടായിരുന്നു.
"എന്തു പറ്റി ഹോംസ് "
"അല്ല ! കരിമീന്‍ എന്തു മാത്രം നുലാമാലകള്‍ നിറഞ്ഞതാണ്‍ നിങ്ങളുടെ നാട്. കെട്ടു പിണഞ്ഞ് അതങ്ങിനെ കിടക്കുന്നു , ഒരിടത്തും എത്താതെ"
"ഞാനിന്ന് വെസ്റ്റ്-ഏഷ്യാ എയര്‍ലൈന്‍സ് മുന്‍ എം.ഡി യുടെ വീട്ടില്‍ പോയിരുന്നു".
"അദ്ദേഹം വെടിയേറ്റ് മരിച്ചില്ലേ"
" അതേ, അദ്ദേഹത്തിന്റെ ബന്ധുവാണ്‍ ഇപ്പോള്‍ അവിടെ താമസം".
"അതും നമ്മുടെ കേസുമായി എന്താ ബന്ധം?."
"ബന്ധമുണ്ട് കരിമീന്‍, തരുണ്‍ കുമാറിന്റെ ആഫീസിലെ സംഭവത്തിന്റെ അന്വേഷണം അവിടെ നിന്നാണ്‍ തുടങ്ങേണ്ടത് എന്ന് എനിക്ക് തോന്നി".
ഹോംസ് കാലുകള്‍ നീട്ടി മേശപ്പുറത്ത് വച്ചു. പൈപ്പ് ആഞ്ഞു വലിച്ചു. ആ കണ്ണുകള്‍ മയക്കത്തിലേക്ക് നീങ്ങുന്നു.
പകുതി നിദ്രയില്‍ നിന്നുണര്‍ന്ന ഹോംസ് എന്നോടു പറഞ്ഞു
‘കരിമീന്‍ ആ പാട്ട് എന്താണ്‍?."
"ഏത് പാട്ട്"
"മിസ്സാകുമ്പോല്‍ ജഹാംഗീര്‍ പാടിയ ആ പാട്ട്. അതൊന്നു പാടൂ"
ഞാന്‍ പാടി " നിധി ചാല സുഖമാ........................................."
"എന്താ അതിന്റെ അര്‍ത്ഥം"
"എനിക്കറിയില്ല"
"ച്ഛേ.........അര്‍ത്ഥമറിയാതെ പാട്ടുകേട്ടിട്ട് ഒരു കാര്യവുമില്ല. എനിക്ക് അര്‍ത്ഥം അറിയാവുന്നതും തനിക്ക് പാടാനറിയാവുന്നതുമായ ഏതെങ്കിലും ഒരു പാട്ട് പാടു"
ഞാന്‍ പാടാന്‍ തയ്യാറെടുത്തു. കണ്ണുകളടച്ച് പൈപ്പ് കടിച്ചു പിടിച്ച് ഹോംസ് പാട്ടിനായി കാതോര്‍ത്തു.
ഞാന്‍ ഉച്ചത്തില്‍ പാടി
" ജാക്ക് ആന്‍ഡ് ജില്‍, വെന്റ് അപ് ദി ഹില്‍............."
കടിച്ചു പിടിച്ചിരുന്ന വിറകു കൊള്ളിയെടുത്ത് ഹോംസ് എന്നെ എറിഞ്ഞു.

Friday, July 10, 2009

അപസര്‍പ്പക കഥ തുടരുന്നു (രണ്ടാം ഭാഗം)

വെളിച്ചത്തിന്റെ അവസാന തുള്ളിയും നഷ്ടപ്പെട്ടുകോണ്ടിരിക്കുന്നു. യൂണിവേര്‍സിറ്റി കോളേജിന്‍ മുന്നിലെ മഹാഗണികളില്‍ വാവലുകള്‍ കലപില കൂട്ടുന്നു.വെളിച്ചം വിതറി വാഹനങ്ങല്‍ ചീറിപ്പായുന്നു.

കോളേജിന്റെ വലതുവശത്തെ മതിലിന്റെ അരികുപറ്റി ഒരാള്‍ പരിഭ്രാന്തനായി നടന്നു നീങ്ങുന്നു. ഒരു കറുത്ത അംബാസിഡര്‍ കാറില്‍ അയാള്‍ സ്പെന്‍സെര്‍ ജംഗ്ഷനില്‍ ഇപ്പോള്‍ വന്നിറങ്ങിയതേയുള്ളൂ. മുഖം മറച്ചു കെട്ടിയ ടവ്വലില്‍ കൂടി അയാളുടെ ചുവന്ന കണ്ണുകല്‍ പുറത്തു കാണാം.വല്ലാതൊരു പരിഭ്രമം അയാളെ അലട്ടുന്നുണ്ട്.
കോളേജിന്റെ പിന്‍ വശത്ത് ചുവപ്പും വെള്ളയും കലര്‍ന്ന ആ ബഹുനില മന്ദിരത്തിനു മുന്നില്‍ അയാള്‍ ഒരു നിമിഷം നിന്നു. പ്രധാന ഗേറ്റിനെ ഒഴിവാക്കി മന്ദിരത്തിന്റെ പിന്നിലുള്ള ആഡിറ്റോറിയത്തിന്റെ ഗേറ്റു വഴി അയാള്‍ അകത്തേക്കു നടന്നു. ആഡിറ്റോറിയത്തിന്റെ പ്രധാന വാതിലിനു മുപ്പതടി ഇടത്തേക്കു മാറി അടച്ചിട്ടിരിക്കുന്ന ഒരു ചെറിയ വാതിലിനു മുന്നില്‍ അയാള്‍ നിന്നു.ഇപ്പോള്‍ അയാളുടെ തലയിലെ ടവ്വല്‍ അഴിച്ചു മാറ്റിയിട്ടുണ്ട്. ടവ്വല്‍ തോളിലേക്കിട്ട് വലതുകയ്യുടെ ചൂണ്ടു വിരല്‍ മടക്കി അയാള്‍ പതിയെ അടഞ്ഞ വാതിലില്‍ പ്രത്യേക താളത്തില്‍ മുട്ടി.
ഒന്ന്,രണ്ട്,മൂന്ന്,
ഒരു ഞരക്കത്തോടെ വാതില്‍ ഉള്ളിലേക്ക് തുറക്കപ്പെട്ടു. അകത്ത് ചെറുതെങ്കിലും വൃത്തിയില്ലാത്ത ഒരു കിടപ്പുമുറി. അതിലെ കട്ടിലില്‍ ആഗതന്റെ വരവും കാത്ത് മൂന്നുപേരിരിക്കുന്നു.
അവര്‍ ഇവരാണ്.
പി.ഗിരിരാജന്‍, ഇ.പി.ഗിരിരാജന്‍, എം.വി.ഗിരിരാജന്‍.
"എന്തു പറ്റി കുടമ്പുളി സുരേന്ദ്രാ......................." ഇ.പി. ആഗതന്റെ പരിഭ്രമം കണ്ട് ചാടി എഴുനേറ്റ് ചോദിച്ചു.
"അവന്‍ രക്ഷപെട്ടു. എനിക്ക് കിട്ടിയില്ല.............." കുടമ്പുളിക്ക് വാക്കുകള്‍ ഇടറി.
" ച്ച്ച്ഛായ്.........!.തന്നെയൊക്കെ പറഞ്ഞയച്ചപ്പോഴെ ഞാന്‍ കരുതിയതാണിത്. നിന്നെയൊന്നും കൊണ്ട് ഒരു ചുക്കും നടക്കില്ല.കണ്ണൂരില്‍ നിന്ന് എന്റെ പിള്ളേരെ വരുത്തിയാല്‍ മതിയായിരുന്നു". ഇ.പി.രോഷം കോണ്ട് വിറച്ചു.
"എന്റെ കഴിവുകേടല്ല ഇ.പി.,ഞാന്‍ പിള്ളേരെ മുഴുവന്‍ ഒരുക്കി നിര്‍ത്തിയിരുന്നതാണ്‍. എന്നാല്‍ ക്ലിന്റ് ഹൌസില്‍ നിന്നും പുറത്തേക്കിറങ്ങിയ അവന്റെ കാര്‍ നമ്മള്‍ കരുതിയ പോലെ ഇടത്തേക്കു തിരിഞ്ഞു.പക്ഷേ പെട്ടെന്നത് വെട്ടിത്തിരിഞ്ഞ് വലത്തേക്കു പോയി".
അവനെന്തിന്‍ വലത്തോട്ടു പോയി.ഇടത്തോട്ടല്ലേ പോകേണ്ടിയിരുന്നത്".എം.വി.ഗിരിരാജന്‍ സംശയമായി.
"അതെ, അതാണെനിക്കും മനസ്സിലാകാത്തത്. പക്ഷേ ആ കാറിന്റെ പിന്നില്‍ ആരോ ഉണ്ടായിരുന്നതായി തോന്നുന്നു". കുടമ്പുളി പറഞ്ഞു.
"അതാര്‍, അവന്‍ ഒറ്റക്കാണല്ലോ വന്നത്. ജി.എമ്മിന്റെ വീട്ടില്‍ നിന്നും മറ്റാരും പുറത്തേക്കിറങ്ങിയിട്ടില്ല. അക്കാര്യം മഫ്ടി പോലീസ് എന്നെ അറിയിച്ചു.". പി.ഗിരിരാജന്‍ പറഞ്ഞു.
" അവളുടെ മനമാകെ തളിരിടുമൊരു കാലം" ഭീമ ഗോള്‍ഡിന്റെ പരസ്യം . ഇ.പി.ഗിരിരാജന്റെ മൊബൈല്‍ ശബ്ദിച്ചതാണ്‍.
എന്തുകൊണ്ടോ ഈ ട്യൂണ്‍ അദ്ദേഹത്തിന്‍ വളരെ ഇഷ്ടപ്പെട്ടുപോയി. സുഹൃത്തുക്കളൊക്കെ കളിയാക്കിയിട്ടും അയാള്‍ ഈ ട്യൂണ്‍ മാറ്റിയതേയില്ല.
ഫോണ്‍ ശബ്ദിച്ചു തുടങ്ങിയതോടെ അവിടെ ഒരു നിശബ്ദത പരന്നു. നാലു മുഖങ്ങളില്‍ ആകാംഷയുടെ തീഷ്ണത.
ഇ.പി.ഫോണ്‍ അറ്റന്‍ഡ് ചെയ്തു തുടങ്ങി. തലകുലുക്കുന്നതും മൂളുന്നതും മാത്രം മറ്റുള്ളവര്‍ക്ക് കേള്‍ക്കാം.
മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തു വന്ന ഇ.പി.യോട് ഒരേ സ്വരത്തില്‍ മൂന്നു പേരും ചോദിച്ചു.
"എന്താ, എന്താ...................."
" അവന്‍ നവശക്തി ഓഫീസില്‍ എത്തിയിട്ടില്ലാ, നമ്മുടെ പിള്ളേര്‍ വിളിച്ചു".
" പിന്നവനെവിടെപ്പോയി".
"അതെനിക്ക്......................................."
ഠേ.................................................അതിശക്തമായ ഒരു ആഘാതത്തില്‍ ആ മുറിയുടെ വാതില്‍ ചവുട്ടിത്തുറക്കപ്പെട്ടു.
പൊടുന്നനെ അവിടത്തെ വെളിച്ചം പൊലിഞ്ഞു.
................................................................................................................

സമയം രാത്രി എട്ട് മുപ്പത്. കെ .എച്ച്.ആര്‍.ഡിയുടെ വഴുതക്കാട്ടെ ബഹുനില മന്ദിരം ഇരുട്ടിലാണ്ട് നില്‍ക്കുന്നു.
ഒരു മുറിയൊഴിച്ച്. ആ മുറിക്കു പുറത്ത് അസി:സെക്രട്ടറി തരുണ്‍ കുമാര്‍ എന്ന ബോര്‍ഡ് കാണാം.
ചന്ദന നിറമുള്ള ഷര്‍ട്ടും കറുത്ത പാന്റ്സും ധരിച്ച് തരുണ്‍ ആ മുറിക്കുള്ളില്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ്‍. അയാള്‍ ആകെ അസ്വസ്ഥനാണ്‍. കൈകള്‍ വല്ലാതെ കൂട്ടിത്തിരുമ്മുന്നു. ഇടക്കിടെ ജനാലയിലൂടെ താഴെ റോഡീലേക്ക് നോക്കുന്നുണ്ട്. ആരെയോ പ്രതീക്ഷിക്കുന്നുണ്ടെന്നു തീര്‍ച്ച.
പെട്ടെന്ന് ആ കണ്ണുകളില്‍ ഒരു പ്രകാശം മിന്നി. വിമന്‍സ് കോളേജിന്റെ ഗേറ്റ് ചുറ്റി വളഞ്ഞ് ഒരു കറുത്ത ലാന്‍സര്‍ കെ .എച്ച്.ആര്‍.ഡിയുടെ വളപ്പിനുള്ളില്‍ പാര്‍ക്ക് ചെയ്തു. ഡോര്‍ തുറന്നടയുന്ന ശബ്ദം. ആരോ ലിഫ്റ്റ് വഴി മുകളിലേക്ക് കയറുകയാണ്‍. ഏഴു നിമിഷങ്ങള്‍ക്ക് ശേഷം തരുണ്‍കുമാറിന്റെ മുറിയൂടെ കോളിങ്ങ് ബെല്ല് ശബ്ദിച്ചു.
"യെസ്, കമിന്‍"
മണി മുഴക്കം നിലച്ചു. പരിപൂര്‍ണ്ണ നിശബ്ദത. തരുണ്‍ വീണ്ടും ആവര്‍ത്തിച്ചു.
"യെസ് കമിന്‍"
പ്രതികരണമില്ല.
കസേര പിന്നിലോട്ടിട്ട് തരുണ്‍ എഴുനേറ്റു. വാതില്‍ തുറന്നു. ആരെയും കാണുന്നില്ല.അദ്ദേഹം നാലുപാടും നോക്കി.
ശുദ്ധ ശ്യൂന്യത.
എന്തോ ഒരു ഭയം തരുണിനെ അലട്ടിത്തുടങ്ങി.
പെട്ടെന്ന് മുറിയുടെ വാതില്‍ക്കല്‍ ഒട്ടിച്ചു വച്ച ഒരു ഇളം പിങ്ക് കടലാസ്സു കഷണം തരുണിന്റെ ശ്രദ്ധയില്‍ പെട്ടു.
അത് വായിച്ച തരുണിന്റെ നട്ടെല്ലില്‍ നിന്നും ഒരു ഇടിമിന്നല്‍ തലച്ചോറിലേക്ക് പാഞ്ഞു കയറി.
വീഴാതിരിക്കാന്‍ അയാള്‍ ചുമരിലേക്ക് ചാരി.
അപ്പോള്‍ ഇടനാഴിയുടെ വലത്തേ മൂലയില്‍ നിന്നും ഒരു തടിച്ച രൂപം അയാള്‍ക്കു നേരെ സാവധാനം നടന്നടുക്കുന്നുണ്ടായിരുന്നു.

Thursday, July 9, 2009

ഒരു അപസര്‍പ്പക കഥ

സമയം 05.05 വൈകുന്നേരം.
കെ-ഡിറ്റിന്റെ വിശാലമായ ഇടനാഴിയുടെ ചില്ലു വാതില്‍ തുറന്ന് ജഹംഗീര്‍ പുറത്തേക്കു വന്നു. അയാളുടെ ഡണ്‍ഹില്‍ ഷര്‍ട്ടില്‍ ചുളിവുകള്‍ വീണിരുന്നു. ഒരു പകല്‍ മുഴുവന്‍ എ.സി.യില്‍ കഴിച്ചുകൂട്ടിയതിനാല്‍ അയാളുടെ കൈവിരലുകള്‍ തണുത്തിരുന്നു. ഒരു പുകക്കായി അയാളുടെ ചുണ്ടുകള്‍ കൊതിച്ചു.
"ചോരവീണ മണ്ണില്‍ നിന്നുതിര്‍ന്നു വന്ന പൂമരം" മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു..അയാള്‍ക്ക് വളരെ ഇഷ്ടപ്പെട്ട പാട്ടാണ്‍. അതു തന്നെ റിങ് ടോണ്‍ ആക്കണ്മെന്ന് അയാല്‍ വല്ലാതെ കൊതിച്ചതാണ്‍.
ഫോണില്‍ തെളിഞ്ഞ നംബര്‍ അയാളെ വല്ലാതെ അത്ഭുതപ്പെടുത്തി.
"ജി.എം."
അധികനാളായി ജി.എം. അയാളെ വിളിച്ചിട്ട്. ജി.എമ്മിന്റെ പ്രവര്‍ത്തനങ്ങളില്‍ അവിഹിതമായി ഇടപെടുന്നു എന്ന ആരോപണം ഉയര്‍ന്നപ്പോല്‍ തന്നെ അയാളുമായുള്ള ഫോണ്‍ ബന്ധം ജി.എം.ഉപേക്ഷിച്ചതാണ്‍. അയാള്‍ക്കുള്ള രഹസ്യ നിര്‍ദ്ദേശങ്ങള്‍ എല്ലാം ജി.എം.നവശക്തി ആഫീസില്‍ എത്തിക്കുകയാണ്‍ പതിവ്. അയാള്‍ അതെല്ലാം അവിടെ ചെന്ന് ഏറ്റെടുക്കുകയും നിര്‍ദ്ദേശ്ശിച്ച പ്രവര്‍ത്തികളെല്ലാം പൂര്‍ത്തിയാക്കുകയും ചെയ്യും.
പക്ഷേ ഇപ്പോള്‍ നേരിട്ട്. അയാള്‍ ഫോണ്‍ സ്വിച്ച് ഓണ്‍ ചെയ്തു.
" ജഹാഗീര്‍!. എത്രയും പെട്ടെന്ന് , അടിയന്തിരമായി എത്തുക"
ജി.എം. ഫോണ്‍ വച്ചു.
ആ വാക്കുകളിലെ ധൃതി ജഹാംഗീരിനെ അമ്പരപ്പിച്ചു. ജി.എമ്മിന്റെ ഔദ്യ്യൊഗിക വസതിയായ ക്ലിന്റെ ഹൌസില്‍ അയാള്‍ ഇപ്പോല്‍ പോകറില്ല. ഒരു കാലത്ത് അയാള്‍ അവിടത്തെ നിത്യ സന്ദര്‍ശകനായിരുന്നു. അയാളുടെ പോക്കുവരവുകള്‍ എല്ലാം തന്നെ രഹസ്യപ്പോലീസ് നിരീക്ഷണത്തിലായതോടെ ക്ലിന്റ് ഹൌസ് സന്ദര്‍ശനം അവസാനിപ്പിക്കുകയാണുണ്ടായത്.
തന്റെ കെ.എല്‍.01- ജെ-5520 മാരുതി കാറില്‍ ജഹാംഗീര്‍ ക്ലിന്റ് ഹൌസിന്റെ ഗേറ്റ് കടന്നു. സെക്യൂരിറ്റി അയാളെ അലക്ഷ്യമായി ഒന്നു നോക്കി കടന്നു പോകാന്‍ ആംഗ്യം കാണിച്ചു.
വലത്തോട്ട് തിരിഞ്ഞ് പോര്‍ട്ടിക്കോയുടെ പിന്നാമ്പുറത്തേക്ക് വണ്ടി തിരിക്കവേ റിയല്‍ വ്യൂ മിററില്‍ റോഡിന്‍ പുറത്ത് തന്നെ തുറിച്ചു നോക്കി നില്‍ക്കുന്ന ഒരു മഫ്ടി പോലീസുകാരനെ ജഹാംഗീര്‍ കണ്ടൂ.
ജി.എം.ആകെ പരിഭ്രാന്തനായിരുന്നു. പതിവുപോലെ കൈലിയും ബനിയനും തന്നെ വേഷം.
"താനിങ്ങോട്ടു വരുന്നത് ആരെങ്കിലും കണ്ടോ"
"പുറത്തൊരാള്‍ നില്‍ക്കുന്നു. മഫ്റ്റി പോലീസ് ആണോ എന്നു സംശയം"
"അത് ആ ഉള്ളിയേരിയുടെ ഏതോ മറ്റടത്തെ മോന്‍ ആയിരിക്കും" ജി.എമ്മിന്‍ അരിശം മൂത്തു. അരിശം വരുമ്പോല്‍ പണ്ടും ജി.എം.തെറി ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഈയിടെ പത്രസമ്മേളനങ്ങളീല്‍ മാന്യനായാണ്‍ ജി.എം.പ്രത്യക്ഷപ്പെടാറ്. താനും നീലകണ്ഠനും കൂടി എന്തുമാത്രം പരിശ്രമിച്ചാണ്‍ അദ്ദേഹത്തെ മാന്യനാക്കി മാറ്റിയത് എന്ന് ജഹാംഗീര്‍ ഓര്‍ത്തു.
ജി.എമ്മിനോടൊപ്പം ജഹാംഗീര്‍ അകത്തെ മുറിയിലേക്കു കടന്നു.
ഒരു മീറ്റിങ്ങിനുള്ള ഒരുക്കങ്ങളെല്ലാം അവിടെ കണ്ടു.
" ഹലോ ജഹാംഗീര്‍!" എന്തോ എഴുതിക്കൊണ്ടിരുന്ന പപ്പുക്കുട്ടന്‍ വള്ളിക്കുന്ന് ജഹാംഗീരിനെ സ്വാഗതം ചെയ്തു.
ജഹാംഗീര്‍ ചുറ്റും നോക്കി.
പി.ആര്‍. മാലകണ്ഠന്‍, മഠന്‍ ശിവത്തില്‍, രമേഷ് ബാബു എല്ലാരുമുണ്ട്.
ജഹാംഗീര്‍ അമ്പരന്നു.
"ജി.എം.ഇത്ര പരസ്യമായി. അതും ഉള്ളിയേരിയുടെ പോലീസ് പുറത്തുള്ളപ്പോള്‍".
"ജി.എമ്മിന്‍ ഇനി എന്തു പേടിക്കാനാ.......... എല്ലാം മറ്റന്നാള്‍ അവസാനിക്കും" വള്ളിക്കുട്ടന്‍ പറഞ്ഞു.
"ജഹാംഗീര്‍ 11,12 തിയതിയില്‍ ബോര്‍ഡ് മീറ്റിങ്ങ് കൂടുകയാണ്‍. അതോടെ എല്ലാം അവസാനിപ്പിക്കാനാണ്‍ അവരുടെ നീക്കം.
എന്നെ അന്ന് ജി.എം.പോസ്റ്റില്‍ നിന്നും പുറത്തിറക്കും. പക്ഷേ ഞാന്‍ ജീവിച്ചിരിക്കുമെങ്കില്‍ അത് അനുവദിക്കുകയില്ല".
ജി.എം.അലമാര തുറന്നു. ഒരു ചുവന്ന ക്രോക്കോഡയില്‍ ബ്രീഫ് കെയ്സ് എടുത്തു ജഹാംഗീറിന്‍ നേര്‍ക്ക് നീട്ടി.
"താനിത് നവശക്തി ആഫീസില്‍ എത്തിക്കണം. അവിടെ മംഗളത്തിന്റെ അനില്‍കുമാര്‍ വരും. താനിത് അയാളെ ഏല്‍പ്പിക്കണം".
"ജി.എം.ഇത്.........................."
"ഈ പെട്ടിയിലുള്ള രഹസ്യം മറ്റന്നാള്‍ മംഗളത്തില്‍ വരുന്നതോടെ എല്ലാം തീരും , അവന്മാരും കമ്പനിയും എല്ലാം"
"ഈ പെട്ടി ഒരിക്കലും നഷ്ടപ്പെടരുത്. ഇത് നമ്മുടെ ജീവിതമാണ്‍".
ജഹാംഗീര്‍ പെട്ടിയുമായി പുറത്തിറങ്ങി. പുറത്ത് ഇരുട്ടു പരന്നിരുന്നു.
മാരുതിയിലേക്കു കയറി സ്റ്റാര്‍ട്ടു ചെയ്യുമ്പോല്‍ അയാള്‍ക്ക് വെറുതേ ഒരു ചെമ്പൈ സംഗീതം ഓര്‍മ്മ വന്നു.
"നിധി ചാല സുഖമാ................................."
വണ്ടി ക്ലിന്റ് ഹൌസിന്റെ ഗേറ്റ് കടന്ന് ഇടത്തേക്കു തിരിഞ്ഞു.
അപ്പോള്‍ അയാളുടെ പിന്‍ കഴുത്തില്‍ ഒരു പിസ്റ്റലിന്റെ നനുത്ത സ്പര്‍ശം അനുഭവപ്പെട്ടു.