Showing posts with label വാര്‍ത്ത. Show all posts
Showing posts with label വാര്‍ത്ത. Show all posts

Sunday, December 16, 2012

ബ്ലാക്ക് മാന്‍ !!

ഇല്ല എന്ന് സര്‍ക്കാരും പോലീസും ആവര്‍ത്തിച്ച് ഉറപ്പ് തരുന്നു. ഉണ്ട് എന്ന് അനുഭവസ്ഥരായ ജനങ്ങള്‍ ഉറപ്പിച്ച് പറയുന്നു. “ബ്ലാക്ക് മാന്‍ “. തെക്കന്‍ കേരളത്തിലെ ജനങ്ങളുടെ ഉറക്കം കെടുത്തി ബ്ലാക്ക് മാന്‍ ഭീതി പടരുകയാണ്.ഭീതി സ്ത്രീജനങ്ങളെയും കുട്ടികളെയും സംബന്ധിച്ചിടത്തോളം മനോരോഗത്തിന്റെ വക്കില്‍ എത്തിച്ചിരിക്കുന്നു. ഉറക്കമില്ലാത്ത രാവുകള്‍ അവര്‍ തള്ളി നീക്കുന്നു. പുരുഷന്മാര്‍ ആയുധങ്ങളുമായി രാത്രി റോന്ത് ചുറ്റുന്നു. സര്‍ക്കാര്‍ ഉറപ്പിച്ചു പറയുന്നു അങ്ങിനെ ഒന്നില്ല..

 അറിഞ്ഞു കൂടാത്തവര്‍ക്ക് വിശദമാക്കാം. ആറടിയോളം പൊക്കമുള്ള ഒരു മനുഷ്യന്‍. തടിച്ച ശരീരം , കറുകറുത്ത നിറം , മുഖത്ത് കറുത്ത ചായം പൂശിയിട്ടുണ്ട്. സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീടിന്റെ വാതിലുകളില്‍ രാത്രികാലങ്ങളില്‍ ആഞ്ഞടിക്കുന്നു. വാതില്‍ തുറക്കുന്ന സ്ത്രീകളെ ശാരീരികമായി ആക്രമിക്കുന്നു. ജനാലയിലൂടെ കൈകടത്തി ആക്രമിക്കുന്നു. മോഷണം ഇല്ലേയില്ല, ആക്രമണം മാത്രം. വീടിന് പുറത്ത് ശൌചാലയങ്ങള്‍ ഉണ്ടെങ്കില്‍ , രാത്രി അതിലേക്ക് പോകുന്ന സ്ത്രീകള്‍ അതിന്റെ വാതില്‍ തുറക്കുമ്പോള്‍ അലര്‍ച്ചയോടെ പുറത്തേക്ക് ചാടുന്നു. സ്ത്രീകളുടെ വസ്ത്രം വലിച്ച് കീറുന്നു. ഇതാണ് ബ്ലാക്ക് മാന്റെ വിവരണം.

 ഏതെങ്കിലും ഒരു പ്രദേശത്ത് ഒരു സാമൂഹ്യവിരുദ്ധനോ , ഒരു സംഘം സാമൂഹ്യ വിരുദ്ധരോ വിചാരിച്ചാല്‍ ബ്ലാക്ക് മാനെ എളുപ്പം ഉണ്ടാക്കാം. അത് പ്രചരിപ്പിക്കാനും അവര്‍ വിചാരിച്ചാല്‍ മതി. പക്ഷേ ഇത് അതല്ല , കേരളത്തിലെ മൂന്ന് ജില്ലകള്‍ , തിരുവനന്തപുരം, കൊല്ലം , പത്തനംതിട്ട, ജനങ്ങള്‍ ബ്ലാക്ക് മാന്‍ ഭീതിയിലാണ്. ജനജീവിതത്തെ അത് ബാധിച്ചിരിക്കുന്നു. കുട്ടികളുടെ വിദ്യാഭ്യാസത്തെ അത് തകിടം മറിച്ചിരിക്കുന്നു.

 ആദ്യം ഇത് ഒരു ഹാലൂസിനേഷന്‍ ആണ് എന്നും , കെട്ടുകഥ ആണ് എന്നും പറഞ്ഞിരുന്ന പോലീസ് , ഇപ്പോള്‍ ഒരു കാര്യം സമ്മതിക്കുന്നു. ഇങ്ങനെ ഒന്ന് ഉണ്ട്, പക്ഷേ അതിനു പിന്നില്‍ സാമൂഹ്യ വിരുദ്ധരാണ് എന്ന് മാത്രം .പ്രാദേശികമായി സംഘടിച്ച സാമൂഹ്യ വിരുദ്ധര്‍.

 പ്രാദേശികമായി സംഘടിക്കുന്ന സാമൂഹ്യ വിരുദ്ധര്‍ക്ക് മൂന്ന് ജില്ലകളില്‍ വ്യാപകമായി ഭീതി വിതയ്ക്കുവാന്‍ സാധിക്കുമോ ? മോഷണമോ മറ്റോ നടത്താതെ ഭീതി പരത്തുക എന്ന ഒറ്റ ഉദ്ദേശ്ശത്തില്‍ മാത്രം എല്ലായിടത്തേയും സാമൂഹ്യ വിരുദ്ധര്‍ ഏകോപിച്ചത് എന്ത് കൊണ്ട്?
   പോലീസ് നിഷ്ക്രിയത്വം മൂലം ജനകീയ സേനകള്‍ രൂപീകരിച്ച് റോന്ത് ചുറ്റുകയാണ് ജനം. ഇതാകട്ടേ കൂടുതല്‍ കുഴപ്പങ്ങളിലേക്ക് നയിക്കുന്നു. രാത്രി ഇറങ്ങി നടക്കുന്ന കറുത്തവര്‍ക്ക് ഒക്കെ തല്ലു കിട്ടുന്ന ഒരവസ്ഥ.. ഭര്‍ത്താവില്ലാത്ത വീടുകളില്‍ സഹായവുമായി എത്തുന്ന ചില “നല്ല മനുഷ്യര്‍ക്കും” തല്ലു കിട്ടുന്നു.ആകെ കുഴഞ്ഞ് മറിഞ്ഞ ഒരവസ്ഥ.

 കൊല്ലത്തിന് സമീപം ഒരു ഗ്രാമത്തില്‍ ഇതു പോലെ ഭീതി പരത്തിയ ഒരാളെ ജനം ഓടിച്ചിട്ട് പിടിച്ച് പോലീസില്‍ ഏല്പിച്ചു. പിറ്റേ ദിവസം തന്നെ ഒരു പ്രമുഖ ദളിത് സംഘടന ഉപരോധ സമരത്തിലൂടെ ഇയാളെ മോചിപ്പിക്കുകയും ചെയ്തു.
     ബ്ലാക്ക് മാന്‍ എന്നത് ഒരു പ്രാദേശിക സാമൂഹ്യ വിരുദ്ധ സംഭവം അല്ല എന്ന് തന്നെയാണ് അനുഭവസ്ഥര്‍ പറയുന്നത്. സംസ്ഥാന വ്യാപകമായി ഏകോപിപ്പിക്കപ്പെട്ട് നടത്തുന്ന ഒരു പ്രവര്‍ത്തനത്തിന്റെ സൂചനകള്‍ ഇതില്‍ കാണപ്പെടുന്നുണ്ട്. ഇത് ഗൌരവത്തിലെടുക്കാന്‍ എന്തു കൊണ്ടോ സര്‍ക്കാര്‍ തയ്യാറായിട്ടുമില്ല. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കേസുകള്‍ കുത്തിപ്പൊക്കി മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കാന്‍ ശ്രമിക്കുന്ന ആഭ്യന്തരമന്ത്രി ആയിരക്കണക്കിന് ജനങ്ങള്‍ അറിഞ്ഞോ അറിയാതയോ അകപ്പെട്ട് പോയ ഈ ഭീതിയില്‍ നിന്ന് അവരെ മോചിപ്പിക്കാനുള്ള ഒരു ചെറുവിരല്‍ പോലും അനക്കുന്നില്ല എന്നത് ഖേദകരം..

 

Monday, December 3, 2012

സൈബര്‍ നിയമം ??


ഒരു സംശയം ...ഇങ്ങനെ രണ്ട് ചിത്രങ്ങള്‍ ചേര്‍ത്ത് വച്ചാല്‍ അത് സൈബര്‍ നിയമം അനുസരിച്ച് കുറ്റകരമാകുമോ ?

Friday, May 18, 2012

പത്രം ഏജന്റെ സമരം ടി.പി.വധത്തിന് മുന്നോടി..........

പത്രം ഏജന്റെ സമരം ടി.പി.വധത്തിന് മുന്നോടി............


   മൂന്ന് മാസത്തിന് മുന്‍പ് ആരംഭിച്ച പത്രം ഏജന്റെ സമരം ടി.പി.വധം ലക്ഷ്യമിട്ടുള്ളതായിരുന്നു എന്ന് തെളിയുന്നു. ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകം വാര്‍ത്തയാകാതിരിക്കാനും പൊതുജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാകാതിരിക്കാനും ലക്ഷ്യമിട്ടുള്ളതായിരുന്നു ആ സമരം. സമരം ശക്തിപ്പെട്ട നാളുകളില്‍ തന്നെ ചന്ദ്രശേഖരനെ വധിക്കുവാനായിരുന്നു പാര്‍ട്ടി ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ആ വധശ്രമം പാളുകയുണ്ടായി. അടുത്ത വധശ്രമം വരെ സമരം നീട്ടാന്‍ ശക്തമായ ശ്രമം ഉണ്ടായെങ്കിലും പൊതുജനം തിരിച്ചടിച്ചതിനാല്‍ സമരം പരാജയപ്പെടുകയാണുണ്ടായത്. 
   പ്രമുഖ പത്രമാധ്യമങ്ങളെ മുഴുവന്‍ സമരത്തില്‍ ഉള്‍പ്പെടുത്തുകയും പാര്‍ട്ടി പത്രങ്ങളെ ഒഴിവാക്കുകയും ചെയ്ത നടപടി അന്നേ സംശയമുളവാക്കിയിരുന്നു. ചന്ദ്രശേഖരനെപ്പോലൊരാളെ കൊലപ്പെടുത്തുമ്പോള്‍ പ്രമുഖ മാധ്യമങ്ങള്‍ അതിനെ ശക്തിയുക്തം എതിര്‍ക്കുമെന്നും പൊതുജനാഭിപ്രായം കൊലക്കെതിരായി ആഞ്ഞടിക്കുമെന്നും ഇവര്‍ കണക്കുകൂട്ടിയിരുന്നു. ഇതൊഴിവാക്കാനാണ് പത്ര വിതരണം തടസ്സപ്പെടുത്തുന്ന സമര പരിപാടികള്‍ ആരംഭിച്ചത്. കേബിള്‍ ടി.വി. കണക്ഷനുകള്‍ പരിമിതമാണ് എന്നും ഇതില്‍ തന്നെ വാര്‍ത്താ ചാനലുകള്‍ സാമാന്യ ജനം അത്രക്ക് ശ്രദ്ധിക്കുകയില്ല എന്നും കണക്കുകൂട്ടിയാണ് പത്രങ്ങളെ ഉപരോധിച്ചത്.


( ഇത്രയേ എനിക്ക് എഴുതാനാകൂ.....ബാക്കി മാതൃഭൂമിയുടേയോ മനോരമയുടേയോ ലേഖകന്മാര്‍ എഴുതുന്നതായിരിക്കും. ഞാന്‍ എഴുതിപ്പോയി എന്നതുകൊണ്ട് അവര്‍ എഴുതുന്നില്ല എങ്കില്‍ മംഗളത്തിലെങ്കിലും ബാക്കി പ്രതീക്ഷിക്കുന്നു.)

Wednesday, May 4, 2011

ഒസാമയുടെ പിന്‍ ഗാമി

ഒസാമ ബിന്‍ ലാദന്റെ കൊലപാതകത്തിനു ശേഷം അല്‍ ഖ്വോയ്തക്ക് പുതിയ തലവനെ നിയമിക്കുന്നതിനെ കുറിച്ച് അമേരിക്ക ചര്‍ച്ച തുടങ്ങി. അല്‍ സവാഹിരിയെ ഈ സ്ഥാനത്തേക്ക് അവരോധിക്കുന്നതിനെകുറിച്ച് സി.ഐ.എ ക്ക് വലിയ യോജിപ്പില്ല. പ്രായാധിക്യമാണ് അവര്‍ ഇദ്ദേഹത്തില്‍ കാണുന്ന ന്യൂനത.                                                                                                                   ഒസാമ ബിന്‍ ലാദന്റെ പത്തു വര്‍ഷ്ഷത്തെ പ്രവര്‍ത്തനവുമായി തട്ടിച്ചു നോക്കുമ്പോള്‍ സവാഹിരി ഒട്ടൂം യോജിച്ച ആളല്ല എന്ന് അമേരിക്ക കരുതുന്നു. ബിന്‍ ലാദനാകട്ടെ എല്ലാ സ്ഥോടനങ്ങളും ഭീകര പ്രവര്‍ത്തനങ്ങളും തികഞ്ഞ ഉത്തര വാദിത്ത്വത്തോട് കൂടി തന്നെ ഏറ്റെടുത്തിരുന്നു. ഇരട്ട ഗോപുരങ്ങളുടെ തകര്‍ച്ചയിലും സ്റ്റോക് ഹോം , ഇന്‍ഡോനേഷ്യ സ്ഫോടനങ്ങളും സംശയത്തിന്റെ കണികപോലും അവശേഷിപ്പിക്കാതെ ലാദന്‍ ഏറ്റെടുക്കുകയുണ്ടായി.                                                                .             എന്നാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇനി നടക്കാന്‍ പോകുന്ന സ്ഫോടനങ്ങള്‍ സംശയരഹിതമായി ഏറ്റെടുക്കാന്‍ സവാഹിരിക്ക് കഴിയില്ലത്രേ. അല്‍ ഖ്യൊയ്ദ തന്നെയാണോ ഈ സ്ഫോടങ്ങള്‍ നടത്തുന്നത് എന്ന സംശയമോ മറ്റോ ജനങ്ങള്‍ക്ക് തോന്നിയാല്‍ അത് അമേരിക്കക്ക് ദോഷമായി ഭവിക്കും. അതു കൊണ്ട് കുറച്ചു കൂടി ചെറുപ്പമായ ഇറാന്‍ സ്വദേശിയേയോ മറ്റോ തലവനാക്കാം എന്നാണ് അമേരിക്ക ചിന്തിക്കുന്നത്.                                                                               ..                                “ ജയിലില്‍ അല്ലായിരുന്നു എങ്കില്‍ അബ്ദുള്‍ നാസര്‍ മദനിയുടെ പേര് നിര്‍ദ്ദേശ്ശിക്കാമായിരുന്നു എന്ന് കര്‍ണാടക സര്‍ക്കാര്‍”

Thursday, January 6, 2011

നിയമനത്തട്ടിപ്പ്

283 പേരെ എഴുത്തുപരീക്ഷയോ അഭിമുഖമോ പോലും നടത്താതെ ഒറ്റയടിക്ക് സര്‍ക്കാര്‍ ജീവനക്കാരാക്കിയ കഥ കരിമീന്‍ എഴുതിയിരുന്നു.

http://communistkerala.blogspot.com/2010/12/blog-post_12.html

ഈ തട്ടിപ്പിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ഇന്നത്തെ മാതൃഭൂമി ദിനപത്രം വെളിച്ചത്തുകൊണ്ടു വന്നിരിക്കുന്നു

http://www.mathrubhumi.com/online/malayalam/news/story/715732/2011-01-07/kerala

കേരളാ പബ്ലിക് സര്‍വീസ് കമ്മീഷന്‍ എതിര്‍ത്തിട്ടു പോലും ഈ നിയമനതട്ടിപ്പുമായി അധികാരികള്‍ മുന്നോട്ട് പോയി എന്നത് ഈ തട്ടിപ്പുകാര്‍ക്കുള്ള വിപുലമായ സ്വാധീനത്തെ വെളിപ്പെടുത്തുന്നു.

ഇനി കേരളത്തിലെ മുഴുവന്‍ ജനങ്ങളേയും വിഡ്ഡികളാക്കുന്ന ഈ നിയമനം സംബന്ധിച്ച ഒരു രഹസ്യം കൂടി വെളിപ്പെടുത്താം

മാതൃഭൂമി റിപ്പോര്‍ട്ട് അനുസരിച്ച്

കഴിഞ്ഞവര്‍ഷം സപ്തംബറില്‍ ഇവരെ സ്ഥിരപ്പെടുത്തേണ്ടതില്ലെന്ന് പി.എസ്.സി. അന്തിമമായി അറിയിച്ചു. എന്നാല്‍ 2010 ഡിസംബര്‍ 28-നിറങ്ങിയ തദ്ദേശ ഭരണവകുപ്പിന്റെ ഉത്തരവിലാണ് പി.എസ്.സി തീരുമാനം മറികടന്ന് ഇവരുടെ നിയമനം അംഗീകരിച്ചതായി സര്‍ക്കാര്‍ വ്യക്തമാക്കിയത്

ഇവരുടെ നിയമനം സര്‍ക്കാര്‍ സ്ഥിരപ്പെടുത്തുന്നത് 2010 ഡിസംബര്‍ 28-ന്

2010 നവംബറില്‍ പൂര്‍ത്തീകരിച്ച് ഡിസബറില്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു കഴിഞ്ഞ 9-ആം ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ടിലെ 7.69.6 - ഖണ്ഡിക നോക്കുക.

Assistant Sericulture Officer 43 (8390-13270) 14620-23480 Posts absorbed from



SERIFED.
 
2010 നവംബറില്‍ തന്നെ കടലാസ് പണികളെല്ലാം പൂര്‍ത്തീകരിച്ച 9 ആം ശമ്പളക്കമ്മീഷന്‍ ഈ ജീവനക്കാര്‍ക്ക് 14620-23480  എന്ന ശമ്പളം അനുവദിച്ചിരിക്കുന്നു.
 
നിയമനം സ്ഥിരപ്പെടുത്തിയത് 28/12/2010-ല്‍
 
ശമ്പളം നിശ്ചയിച്ചത് 01/11/2010 ഇല്‍
 
എന്തൊരു ക്രാന്തദര്‍ശിത്ത്വം ! എന്തൊരു ശുഷ്കാന്തി.
 
പി.എസ്.സി.പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ ദിനേശന്‍ നിയമനം നേടിയത് 5250/- രൂ ശമ്പളത്തിനാണ്. 
 
അകത്തുകിടക്കുന്ന തട്ടിപ്പുകാരുടെയൊക്കെ ശമ്പളം തുച്ഛമായ ഈ തുകയാണ്. അപ്പോഴിതാ 283 തട്ടിപ്പുകാര്‍............
 
ശമ്പളം 14620/- രൂ !
 
എതൊരു ശാന്ത സുന്ദര കേരളം.
 
തങ്ങള്‍ പിരിച്ചു കൊടുത്ത തുക തിരിച്ചു പിടിക്കാന്‍ ഈ ഭീമമായ ശമ്പളം തന്നാലേ മതിയാകൂ എന്ന് ഈ ജീവനക്കാര്‍ അല്ല തട്ടിപ്പുകാര്‍“
 
 

Monday, November 22, 2010

ഇങ്ങനെ പോയാല്‍

നമ്മുടെ വീരനായ ദീപക് കുമാര്‍ ലാവലിന്‍ അഴിമതി സംബന്ധിച്ച ലേറ്റസ്റ്റ് രേഖകള്‍ വി.എസ്. അച്യുതാനന്ദനെ ഏല്പിക്കുവാന്‍ തിരുവനതപുരത്തേക്ക് വരുന്ന വഴി ഒരു കാര്‍ അദ്ദേഹത്തെ പിന്തുടര്‍ന്നതായി നമ്മുടെ തിരുവനതപുരം ലേഖകന്‍ അറിയിക്കുന്നു. ആ കാര്‍ ദീപക് കുമാറിന്റെ കാറിന് ഒപ്പമെത്തുകയും അതില്‍ നിന്നും ഒരാള്‍ കൈകൊണ്ട് നിന്നെ വെടിവക്കും എന്ന് ആംഗ്യം കാണിക്കുകയും ചെയ്തതായി അദ്ദേഹം അറിയിക്കുന്നു.

              ഈ ആഗ്യം കാണിച്ചയാളിന് ഒരു മൂന്നര വയസ്സ് പ്രായം തോന്നിക്കുമെന്ന് ദീപക് കുമാര്‍ അറിയിച്ചു. ഇയാള്‍ സിംഗപ്പൂരില്‍ സാധാരണ ധരിക്കുന്ന ബനിയനാണ് ഇട്ടിരുന്നത് എന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന്‍ അയച്ചതാണ് ഇയാളെ എന്നതിന് വ്യക്തമായ രേഖകള്‍ തന്റെ കയ്യിലുണ്ട് എന്നു ദീപക് പറഞ്ഞു.

                ലാവലിന്‍ സംബന്ധിച്ച പുതിയ രേഖകള്‍ താന്‍ വി.എസ്.അച്യുതാനന്ദനെ ഏല്പിച്ചിട്ടുണ്ട് എന്ന് ദീപക് കുമാര്‍ പറഞ്ഞു. എന്നാല്‍ അങ്ങിനെ ഒരു രേഖയും കിട്ടിയിട്ടില്ല എന്ന് മുഖ്യമന്ത്രിയുടെ ആഫീസ് അറിയിച്ചു.

        ദീപക് കുമാറിന്റെ മാനസിക നിലയെപറ്റി ടി.വി.യില്‍ അദ്ദേഹത്തെ കണ്ട പലരും സംശയം കൂറിയിരുന്നു. ഈ സംഭവം അവരുടെ എല്ലാ സംശയവും ഇല്ലാതാക്കും. കാരണം സ്വബോധമുള്ള ആരെങ്കിലും ലാവലിന്‍ രേഖകള്‍ അച്യുതാനന്ദന് കൊടുക്കുമോ?. കൊല്ലക്കുടിയില്‍ സൂചി വില്‍ക്കുന്ന ഇടപാടല്ലേ അത്. അച്യുതാനന്ദന്‍ ഉല്പാദിപ്പിക്കാത്ത ഏതെങ്കിലും രേഖ ലാവലിനില്‍ ഇനി പുതിയതായുണ്ടാകുമോ.................

         ഇതാ...............പിണറായി വിജയന്റെ പുതിയ കടും കൈ................

ലാവ്‌ലിന്‍ കേസിലെ പ്രധാന സാക്ഷി ദീപക്‌ കുമാറിനെ ട്രിവാന്‍ട്രം ക്ലബ്ബില്‍ നിന്ന്‌ പുറത്താക്കി





തിരുവനന്തപുരം:എസ്‌.എന്‍.സി ലാവ്‌ലിന്‍ കേസിലെ പ്രധാന സാക്ഷി ദീപക്‌ കുമാറിനെ ട്രിവാന്‍ട്രം ക്ലബ്ബില്‍ നിന്ന്‌ പുറത്താക്കി. ക്ലബ്‌ ജീവനക്കാരോട്‌ അപമര്യാദയായി പെരുമാറിയതിന്റെ അടിസ്ഥാനത്തിലാണ്‌ നടപടിയെന്ന്‌ ട്രിവാന്‍ട്രം ക്ലബ്‌ ഭാരവാഹികള്‍ അറിയിച്ചു. ഇന്ന്‌ 2.30നാണ്‌ ദീപക്‌ കുമാര്‍ ട്രിവാന്‍ട്രം ക്ലബ്ബില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത്‌. നടപടിക്ക്‌ പിന്നില്‍ യാതൊരു രാഷ്‌ട്രീയ ഇടപെടലുകളും ഇല്ലെന്നും ക്ലബ്‌ ഭാരവാഹികള്‍ അറിയിച്ചു (കടപ്പാട് : scoopeye.com)

           ഒരു ചായക്കടയില്‍ പോലും കയറാനാകതെ, വെള്ളം കുടിക്കാതെ ദീപക് കുമാര്‍ ചത്തുപോകുമോ.........................

Tuesday, August 24, 2010

അശ്വത്ഥാമാ..........കുഞ്ചര...................

അബ്ദുള്‍ നാസര്‍ മദനി ഒരു അച്ചാറാണ്. നമ്മുടെ മാധ്യമ തീന്‍ മേശകളെ അലങ്കരിക്കുന്ന സ്ഥിരം വിഭവം. ഒരേ കുപ്പിയില്‍ നിന്ന് കാലങ്ങളോളം അതിങ്ങനെ വിളംബിക്കൊണ്ടേയിരിക്കും. നാമത് തൊട്ട് നക്കിക്കൊണ്ടും.

 മദനി അകത്തായ നാള്‍ മുതല്‍ നാം പ്രതീക്ഷിച്ചതാണ് കിടിലന്‍ വെളിപ്പെടുത്തലുകള്‍.
“മദനി കുറ്റം സമ്മതിച്ചു., സ്ഫോടനത്തില്‍ പങ്കെന്ന് മദനി”, കോയമ്പത്തൂര്‍ സ്ഫോടനം തന്റെ അറിവോടെ: മദനി”

ഇപ്പോഴിതാ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ബോംബ് വച്ചതിനു പിന്നിലും മദനി. ഇനി വഞ്ചിനാട് എക്സ്പ്രസ്സില്‍ ബോബ് വച്ചതും കോഴിക്കോട് ബോബ് സ്ഫോടനവും മദനിയാണ് എന്ന് തെളിയാന്‍ താമസമില്ല.

ചിന്നസാമി സ്റ്റേഡിയത്തില്‍ ബോബ് സ്ഫോടനത്തിനു പിന്നില്‍ മദനിയാണ് എന്ന് താന്‍ പറഞ്ഞു എന്ന വാര്‍ത്ത വി.എസ്.ആചാര്യ നിഷേധിച്ചു. അങ്ങിനെ താന്‍ പറഞ്ഞിട്ടില്ല എന്ന് ആചാര്യ പ്രസ്താവിച്ചു. ഒരു പക്ഷേ അയാളായിരിക്കാം അല്ലായിരിക്കാം.........അത് അന്വേഷണത്തില്‍ തെളിയും എന്നാണ് ആചാര്യ പറഞ്ഞത്. (അന്വേഷണത്തില്‍ അത് തെളിയും എന്ന് ഏത് അല്പബുദ്ധിക്കും അറിയാം)

പക്ഷേ നമ്മുടെ മാതൃഭൂമിക്ക് വെണ്ടക്കനിരത്താന്‍ ഇതു മാത്രം മതിയായിരുന്നു.

സ്റ്റേഡിയം സ്‌ഫോടനത്തിലും മഅദനിക്ക് പങ്കെന്ന് കര്‍ണാടകം



Posted on: 25 Aug 2010
എന്‍.എസ്. ബിജുരാജ്‌


ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടനപരമ്പരക്കേസില്‍ പ്രതിയായി പോലീസ് കസ്റ്റഡിയിലുള്ള പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനിക്ക് ചിന്നസ്വാമി സ്റ്റേഡിയത്തിലെ സ്‌ഫോടനവുമായും ബന്ധമുണ്ടെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി വി.എസ്. ആചാര്യ. ബാംഗ്ലൂര്‍ സ്‌പോടനപരമ്പരക്കേസിനെക്കുറിച്ച് സിറ്റി പോലീസിന്റെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നതിനിടെ മഅദനി ഇക്കാര്യം സമ്മതിച്ചതായും മന്ത്രി വെളിപ്പെടുത്തി. അതിനിടെ പരോക്ഷബന്ധമാണുള്ളതെന്ന് മന്ത്രി പിന്നീട് വിശദീകരിച്ചു.

      മന്ത്രി പിന്നീട് വിശദീകരിച്ചത് കേട്ടിട്ടാണ് മാതൃഭൂമി വാര്‍ത്ത എഴുതിയത് എന്ന് വ്യക്തം. അല്ലെങ്കില്‍ ആദ്യ പ്രസ്താവന മാത്രം കേട്ട് എഴുതിപ്പോയതാണ് എന്ന് കരുതാമായിരുന്നു.

ഇനി അടുത്ത ഒരു അച്ചാര്‍ തയ്യാറായി വരുന്നു.

   ഡേവിഡ് കോള്‍മാന്‍ ഹെഡ് ലിക്ക് കേരളത്തില്‍ അനുയായികളുണ്ടത്രേ...........അതാരാണ് എന്ന് അടച്ച ഒരു കവറില്‍ ഇന്റലിജന്‍സ് ബ്യൂറോ എഴുതി നല്‍കിയിട്ടുണ്ട്................

അടച്ച കവറിനകത്തുള്ള ഒരു പേര് മുതുകാടിന്റെ സഹായമില്ലാതെ കരിമീന്‍ വായിച്ചു . “അബ്ദുള്‍ നാസര്‍ മദനി”
ബാക്കിയുള്ളവര്‍ ആരൊക്കെയാണ് എന്ന് നിങ്ങള്‍ ഊഹിക്കുക.

ഹെഡ് ലി ചില്ലറക്കാരനല്ല. നമ്മുടെ ഇന്റലിജെന്‍സുകാര്‍ വിമാനം പിടിച്ച് അമേരിക്കയിലെത്തി കാത്തു കിടന്ന് ചോദ്യം ചെയ്തതാണ് പുള്ളിയെ . ചോദ്യം ചെയ്യലില്‍ ആദ്യം കിട്ടിയത് തന്നെ ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തലായിരുന്നു.
“ ഗുജറാത്തില്‍ നരേന്ദ്രമോഡി വെടിവച്ചു കൊന്ന ചെറുപ്പക്കാര്‍ എല്ലാം തന്നെ കൊടിയ ഭീകരരായിരുന്നു വെന്നും മോഡി നിരപരാധിയാണ് എന്നും ഹെഡ് ലി വെളിപ്പെടുത്തി”

എന്നിട്ടാണ് നാട്ടിലുള്ള തന്റെ സഹപ്രവര്‍ത്തകര്‍ ആരൊക്കെയാണ് എന്ന് എഴുതി നല്‍കിയത്.

ആരൊക്കെയായിരിക്കും മറ്റുള്ള മലയാളികള്‍..................................

ഓം പ്രകാശ്, ................ബിനീഷ് കോടിയേരി...........................

കാത്തിരുന്നു കാണാം......................................

Friday, January 22, 2010

ഒരു മുന്‍ ധാരണകളും ഇല്ലാതെ !

അങ്ങിനെ മുത്തൂറ്റ് പോള്‍ വധക്കേസ് സി.ബി.ഐക്ക് വിട്ടു. കേസന്വേഷണം അട്ടിമറിച്ച് ഐ.ജി.വിന്‍സന്റ് എം പോള്‍, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, പിന്നെ സര്‍ക്കാരിന്റെ സകല കുഴലൂത്തുകാര്‍ക്കും പ്രത്യേകിച്ച് ഈ കരിമീന് കനത്ത അടിയായിപ്പോയി ഈ കോടതിവിധി.കരിമീനൊക്കെ ഈ അന്വേഷണത്തെ ശ്ലാഘിച്ച് എന്തോരം എഴുതിയതാ......................ഇപ്പം കിട്ടിയതാ അടി........

പോള്‍ വധക്കേസ് അന്വേഷണം തിരക്കഥ അനുസരിച്ച് നടപ്പിലാക്കിയതാണ് എന്നും മുന്‍ ധാരണയോടെയാണ് പോലീസ് കേസ് അന്വേഷിച്ചത് എന്നും കോടതി കണ്ടെത്തി.
1, മറ്റൊരു കൊട്ടേഷനു പോയ ഒരു സംഘം ഒരു പരിചയവുമില്ലാത്ത ഒരാളെ പെട്ടെന്ന് കുത്തിക്കൊല്ലുക അസംഭാവ്യം.
2, എസ് ആകൃതിയിലുള്ള കത്തി മറ്റൊരു നാടകം.
3, കാരി സതീശന്‍ വെറും കോമാളി
4,ഓം പ്രകാശ്, രാജേഷ് എന്നിവരുടെ കാര്യം വീണ്ടും സംശയം.
5, പോളിന്റെ ഭൂതകാലത്തെ പറ്റി പോലീസ് ഇത്രയൊക്കെ പറയുന്നതില്‍ സംശയം.

ഇങ്ങനെ നിരവധി സംശയങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരിനേയും പോലീസിനേയും രൂക്ഷമായി വിമര്‍ശിച്ചാണ് അന്വേഷണം കോടതി സി.ബി.ഐ ക്ക് വിട്ടത്.

യാതൊരു മുന്‍ ധാരണകളുമില്ലാതെ നിഷ്പക്ഷമായി കേസന്വേഷിച്ച് ആറു മാസത്തിനകം സി.ബി.ഐ. കോടതിയെ അറിയിക്കണം.

കോടതി പറഞ്ഞ കാര്യങ്ങള്‍ എല്ലാം കണക്കിലെടുത്ത് യാതൊരു മുന്‍ ധാരണയും പാടില്ലാതെയായിരിക്കണം സി.ബി.ഐ കേസ് അന്വേഷിക്കേണ്ടത്.
അങ്ങിനെ ബഹുമാനപ്പെട്ട കോടതിയുടെ ഇടപെടല്‍ മൂലം പോള്‍ വധക്കേസില്‍ സത്യം തെളിയുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

**************************************************

അങ്ങിനെയിരിക്കെ ഒരു വൈദ്യന്‍ കഷണ്ടിക്ക് മരുന്ന് കൊണ്ടുവന്നു. എന്നിട്ട് അയാള്‍ പറഞ്ഞു ഇത് തലയില്‍ പുരട്ടുമ്പോള്‍ കുരങ്ങിനെ ഓര്‍ക്കാനേ പാടില്ല.
**********************************************

Monday, January 18, 2010

യഥാര്‍ത്ഥ പത്രത്തിന്റെ ശക്തി

Date : January 18 2010
പോലീസ്‌ വാഹനം ആക്രമിച്ച്‌ പ്രതിയെ രക്ഷിച്ചു

ധര്‍മടം: പോലീസ്‌ വാഹനം ആക്രമിച്ച്‌ പ്രതിയെ രക്ഷപ്പെടുത്തി. നെട്ടൂര്‍ ബാലത്തില്‍ ഞായറാഴ്‌ച പുലര്‍ച്ചെ 2.30നാണ്‌ സംഭവം. 2007-ല്‍ കോടതി അറസ്റ്റ്‌വാറണ്ട്‌ പുറപ്പെടുവിച്ചിരുന്ന ജിതേഷിനെയാണ്‌ ഒരുസംഘം ആളുകള്‍ ബലം പ്രയോഗിച്ച്‌ പോലീസ്‌ കസ്റ്റഡിയില്‍ നിന്ന്‌ മോചിപ്പിച്ചത്‌. ബസ്‌ ഷെല്‍ട്ടര്‍ തകര്‍ത്ത കേസിലെ പ്രതിയാണിയാള്‍. ബാലത്തില്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച്‌ എ.എസ്‌.ഐ ശിവാനന്ദന്റെ നേതൃത്വത്തില്‍ പട്രോളിങ്‌ നടത്തുകയായിരുന്ന ധര്‍മടം പോലീസ്‌ സ്റ്റേഷന്റെ വാഹനമാണ്‌ അക്രമിക്കപ്പെട്ടത്‌. ഉത്സവത്തിനിടെ പ്രതിയെ തിരിച്ചറിഞ്ഞ ഹെഡ്‌ കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ ജിതേഷിനെ അറസ്റ്റ്‌ചെയ്‌ത്‌ വാഹനത്തില്‍ ഇരുത്തി. ഇതറിഞ്ഞ്‌ സംഘടിച്ചെത്തിയവരാണ്‌ പോലീസ്‌ വാഹനം ആക്രമിച്ചത്‌. വാഹനത്തിന്റെ ചില്ല്‌ തകര്‍ന്നു. സംയമനം പാലിച്ചതിനാല്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടായില്ലെന്ന്‌ പോലീസ്‌ പറഞ്ഞു. രക്ഷപ്പെട്ട പ്രതികള്‍ക്കായി ധര്‍മ്മടം എസ്‌.ഐ കെ.സനില്‍ കുമാറിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്‌. (മാത്രുഭൂമി)


ഇതേ വാര്‍ത്ത മലയാള മനോരമയില്‍

പിടിയിലായ ആര്‍.എസ്സ്.എസ്സുകാരനെ ആക്രമണം നടത്തി മോചിപ്പിച്ചു.
തലശ്ശേരി: വാറണ്ട് പ്രതിയായ ആര്‍.എസ്സ്.എസ്സ് പ്രവര്‍ത്തകനെ പോലീസിനെ ആക്രമിച്ചു മോചിപ്പിച്ചു.
നിട്ടൂരിലെ ആര്‍.എസ്സ്.എസ്സ്.പ്രവര്‍ത്തകന്‍ ജിതേഷിനെയാണ് മോചിപ്പിച്ചത്. ഇന്നലെ പുലര്‍ച്ചെ രണ്ട് മുപ്പതിന് നിട്ടൂര്‍ ബാലത്തിലാണ് സംഭവം. ബാലത്തില്‍ ക്ഷേത്ര ഉത്സവ ഡ്യൂട്ടിക്കെത്തിയ....................,ഇതോടെ ആര്‍.എസ്സ്.എസ്സ് സംഘം ജീപ്പിന്റെ ചില്ല് അടിച്ച് തകര്‍ത്ത് ബലം പ്രയോഗിച്ച് ജിതേഷിനെ മോചിപ്പിച്ചു കൊണ്ട് പോകുകയായിരുന്നു. .........................അനൂപ്,ശോഭിത്ത്,സുധി എന്നിങ്ങനെ ഒരു സംഘം ആര്‍.എസ്സ്.എസ്സ്. പ്രവ്ര്ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. (മനോരമ )


ഇതാണ് യഥാര്‍ത്ഥ പത്രത്തിന്റെ ശക്തി. !

Thursday, September 24, 2009

കോടതി പറയുന്നത്

രാത്രിയുടെ മൂന്നാം യാമം.

ഉറക്കത്തില്‍ നിന്ന് പൊടുന്നനെ ഞാന്‍ ഞെട്ടിയുണര്‍ന്നു.

വല്ലാത്ത തണുപ്പ്. കാറ്റ് എല്ലിലേക്കുവരെ കുത്തിതുളക്കുന്നു. ഭീതിജനകമായ ഒരന്തരീക്ഷം മുറിക്കുള്ളില്‍.

ഒരിരമ്പത്തോടെ ഫാനിന്റെ കറക്കം നിലച്ചു.

വെറുതേ അതിലേക്കൊന്നു നോക്കി. മച്ചില്‍ ഒരു ചെറിയ പ്രകാശം പോലെ.

മിന്നാമിന്നിയാണോ?. അല്ല. തികച്ചും വ്യത്യസ്ഥമായൊരു പ്രകാശം.

ഒരു നീല വെളിച്ചം.

അത് കറങ്ങിക്കറങ്ങി താഴേക്കു വരുന്നു. താഴേക്കു വരും തോറും അത് വലുതാകുന്നു.

ഒരു ഹൂങ്കാരത്തോടെ ആ ശബ്ദം തറയില്‍ പതിച്ചു. അതില്‍ നിന്നും ദൈവം എന്നെ നോക്കി പുഞ്ചിരിച്ചു.

എന്താ കരിമീനെ.........പേടിച്ചു പോയൊ?.

പ്രഭോ.....അങ്ങ് ഇവിടെ...............

“വെറുതേ ഇതിലേ പോയതാണ്. നീ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നത് കണ്ടപ്പോള്‍ ഒന്ന് കയറിയിട്ട് പോകാമെന്നു കരുതി.“

നാളെ പിണറായി കോടതിയില്‍ ഹാജറകുന്നില്ല പ്രഭോ................എഴുതി വച്ചതൊക്കെ പാഴായി. അതാ ഉറക്കം വരാത്തത്. ഇനി പത്രത്തില്‍ എന്ത് അച്ചടിക്കും പ്രഭോ..........

“ഇന്നെന്താ തിയതി “ ദൈവം ചോദിച്ചു.

“ഇരുപത്തിനാല് സെപ്റ്റംബര്‍ പ്രഭോ

രണ്ടു ദിവസം ക്ഷമിക്കനിയാ.........” ദൈവം പറഞ്ഞു.” ഇരുപത്തി ഏഴാം തിയതി പത്രത്തില്‍ അച്ചടിക്കാന്‍ ഉഗ്രന്‍ തലക്കെട്ട് ഇതാ പിടിച്ചോ..........1

1,സംസ്ഥാന ആഭ്യന്തര വകുപ്പ് മാഫിയകളുടെ പിടിയിലെന്ന് കോടതി.

2, ആഭ്യന്തരമന്ത്രിയെ ആ സ്ഥാനത്ത് ഇരുത്തണോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കണം, കോടതി

3, ആഭ്യന്തര വകുപ്പിന്റെ പ്രവര്‍ത്തനം സംശയാസ്പദമെന്നു കോടതി.

ഇത്രയും പോരെ അനിയാ................ബാക്കി നിന്റെ ഇഷ്ടം പോലെ എഴുതിക്കോ...............................

“അല്ല പ്രഭോ.........ഏത് കോടതി..........എപ്പോള്‍ പറഞ്ഞു.”

നീ അതൊന്നും അറിയണ്ട! കാരണം നീ വെറും കുട്ടിയാണ് “ ദൈവം മറഞ്ഞു.

Monday, September 7, 2009

മുത്തൂറ്റ് നാസര്‍ വധിക്കപ്പെട്ടാല്‍

മുത്തൂറ്റ് പോള്‍ വധിക്കപ്പെട്ടു. കൊന്നത് കാരി സതീശനാണ് എന്ന് പോലീസും അതല്ല കോടിയേരിയുടെ ഉത്തരവ് പ്രകാരം ഓം പ്രകാശാണ് എന്ന് മാത്രുഭൂമിയും മനോരമയും പറയുന്നു.
സത്യം എന്തോ ആകട്ടെ.......കൊല്ലപ്പെട്ടത് പോളിനു പകരം മുത്തുറ്റ് നാസറോ മുത്തൂറ്റ് സുബൈറോ ആയിരുന്നെങ്കില്‍ മനോരമ മാത്രുഭൂമി എന്നിവര്‍ നിരത്തുമായിരുന്ന തലക്കെട്ടുകളില്‍ ചിലത്.
1, വ്യവസായി കൊല്ലപ്പെട്ടു. അധോലോകബന്ധം കാരണമായി?
2, നാസര്‍ മയക്കുമരുന്നു ലോബിയുടെ കണ്ണി?.
3,ഓം പ്രകാശ് കടന്നത് കോയമ്പത്തൂരിലേക്ക്, നാസറിന് തീവ്രവാദ ബന്ധവും.
4,കാറിലുണ്ടായിരുന്നത് പാക്കിസ്ഥാന്‍ കള്ളനോട്ട്.
5,നടിക്ക് ദാവൂദുമായി ബന്ധം.
6,മന്ദാകിനി മുതല്‍ ലക്ഷ്മി റായ് വരെ (നടികളും അധോലോകവും)
7,അബ്ദുള്‍ നാസര്‍ മദനിക്ക് മുത്തൂറ്റ് നാസറുമായി ബന്ധം.
8,നാസറിന്റെ പൂര്‍വകാലം അന്വേഷിക്കരുതെന്ന് പോലീസിന് രഹസ്യ നിര്‍ദ്ദേശം.
9,അബ്ദുള്‍ ഹാലിമും മുത്തൂറ്റ് നാസറും ബന്ധപ്പെട്ടിരുന്നതിന് തെളിവ് ലഭിച്ചു.
10, കാറില്‍ ഉഗ്ര സ്ഫോടക വസ്തുക്കളെന്ന് അനുമാനം.

Thursday, August 27, 2009

നീയല്ലെങ്കില്‍ നിന്റെ അമ്മ

പണ്ടത്തെ കഥയില്‍ കടുവ ഇത് പറഞ്ഞത്,ആട്ടിങ്കുട്ടിയോടാണ്. അതിലെ ആട്ടിങ്കുട്ടി പാവമായിരുന്നു.


വെള്ളം കുടിക്കാനിറങ്ങിയ അതിനെ കൊന്നുതിന്നാന്‍ കടുവക്കൊരു കാരണം വേണമായിരുന്നു.





പക്ഷേ ഇന്ന് കഥ ആവര്‍ത്തിക്കുന്നത് കാരി സതീശന്റെ കാര്യത്തിലാണ്. സതീശന്‍ ഒരു പാവമല്ല, ഒരു കൊലക്കേസ് പ്രതിയാണ്. അപരാധി എന്ന് പോലീസും നിരപരാധി എന്ന് മനോരമ,മാത്രുഭൂമി, കെ.സുരേന്ദ്രന്‍,എന്നിവരും വാഴ്ത്തുന്ന കാരി സതീശന്‍ ഒരു ആര്‍.എസ്സ്.എസ്സ്കാരനാണ് എന്ന് പിണറായി വിജയന്‍ ആരോപിച്ചതോടെയാണ് കാരിയുടെ ശുക്രദശ തെളിഞ്ഞത്.


എന്നാലും മാത്രുഭൂമിക്ക് ഒരു സംശയം ഒടുവില്‍ കാരി തന്നെയാണ് കൊന്നത് എന്ന് തെളിഞ്ഞാലോ?.





അങ്ങിനെ വന്നാല്‍ അതിലും ഇരിക്കട്ടെ ഒരു സി.പി.എം.ബന്ധം , കാരിയുടെ അമ്മ സി.പി.എം.ആണത്രേ!. അതായത് ഒരു സി.പി.എം.കാരിയുടെ മകനായി പിറന്നതാണ് കാരി കുറ്റം ചെയ്യനുള്ള യഥാര്‍ത്ഥകാരണം.(ഇനി കുറ്റം ചെയ്തത് കാരിയാണ് എന്ന് തെളിയുകയാണെങ്കില്‍)





ഓം പ്രകാശിന്റെ അമ്മ ഏത് പാര്‍ട്ടിയാണോ ആവോ?. ഓം പ്രകാശ് തന്നെ സി.പി.എം.ആയ സ്ഥിതിക്ക് അയാളുടെ അമ്മയുടെ ആവശ്യം തല്‍ക്കാലം ഇല്ല തന്നെ.




പോലീസ് അന്വേഷണം അട്ടിമറിച്ചു എന്ന കാര്യത്തില്‍ മാധ്യമങ്ങള്‍ക്ക് യാതൊരു സംശയവും ഇല്ല. അട്ടിമറിച്ചത് കോടിയേരിയുടെ മക്ന്റെ കൂട്ടുകാരനായ ഓം പ്രകാശിനെ രക്ഷിക്കാന്‍ , അതിലും യാതൊരു സംശയവും ഇല്ല.


പക്ഷേ ഇന്നലെ പിണറായി രംഗത്തു വന്നതെന്തിന്?. അതിലും അവര്‍ക്ക് സംശയമില്ല, കോടിയേരിയും മകനും കുടുങ്ങുമെന്നായപ്പോള്‍ രക്ഷിക്കാന്‍ വന്നതാണ് പിണറായി!. എങ്ങ്നെ കുടുങ്ങുമെന്നായപ്പോള്‍! ?. അന്വേഷിക്കുന്നത് കോടിയേരി, അട്ടിമറിക്കുന്നത് കോടിയേരി, പക്ഷേ കുടുങ്ങും എന്നായി അത്രേ................


അതെങ്ങിനെ.........


യഥാര്‍ത്ഥത്തില്‍ പോള്‍ വധക്കേസ് അന്വേഷിക്കേണ്ടത് എങ്ങനെയാണ്?.


സംഭവം മാത്രുഭൂമിയും മനോരമയും കൃത്യമായി എഴുതി വച്ചിട്ടുണ്ട്.


പോളും ഓം പ്രകാശും രാജേഷും 40ലക്ഷം രൂപയുമായി കാറില്‍ വരുന്നു. ഈ രൂ‍പ പോളിന്റേതാണ്. ഇടക്കുവച്ച് ഓം പ്രകാശ് കോടിയേരി ബാലകൃഷ്ണന്റെ മകനെ ഫോണില്‍ വിളിച്ച് 40ലക്ഷം രൂപയും പോളും ഞങ്ങളും ആലപ്പുഴ ഉണ്ട് എന്ന വിവരം അറിയിക്കുന്നു. കോടിയേരിയും മകനും ഉടനെ തന്നെ പോളിനെ വധിച്ച് ആ തുക സ്വന്തമാക്കാന്‍ ഓം പ്രകാശിന് നിര്‍ദ്ദേശം നല്‍കുന്നു.


അതു പ്രകാരം ഓം പ്രകാശ് പോളിനെ കടലില്‍ മുക്കികൊല്ലാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.


പിന്നീട് ഇവരൊരുമിച്ച് പലയിടങ്ങളിലും കറങ്ങി എങ്കിലും അവിടെ വച്ചൊന്നും പോളിനെ കൊല്ലാന്‍ ഓം പ്രകാശിനും സുഹൃത്തിനും കഴിഞ്ഞില്ല. കോടിയേരിയുടെ വിളിയാകട്ടെ തുടര്‍ന്നുകൊണ്ടിരുന്നു.


ഒടുവില്‍ നെടുമുടിയില്‍ വച്ച് പോളിനെ ഇവര്‍ കുത്തിക്കൊന്നു.എന്നിട്ട് ശരീരം വഴിയരുകില്‍ ഉപേക്ഷിച്ചു. വാഹനവും രൂപയുമായി കടന്നു.


കൊല്ലത്ത് മഠത്തില്‍ രഘുവിന്റെ വീട്ടില്‍ തുക ഏല്പിച്ച ശേഷം മുങ്ങാനായിരുന്നു കോടിയേരിയുടെ നിര്‍ദ്ദേശം. എന്നാല്‍ മഠത്തില്‍ രഘുവിന്റെ വീട്ടിന് മുന്നിലെത്തിയപ്പോഴേക്കും വാഹനം കേടായി. അങ്ങിനെ കോടിയേരിയെ വിളിച്ചറിയിച്ച പ്രകാരം കൊല്ലം എസ്.പി.മറ്റൊരു വാഹനം ഏര്‍പ്പാടാക്കുകയും ഇവരെ രക്ഷിക്കുകയും ചെയ്തു.

ഇതാണ് പോലീസ് അന്വേഷിച്ചു കണ്ടെത്തേണ്ട തിരക്കഥ. ഇതില്‍ നിന്നുള്ള ഏതൊരു വ്യതിചലനവും അട്ടിമറിയാണ് എന്നതില്‍ സംശയമില്ല.

കേസന്വേഷണം സ്തുത്യര്‍ഹമായി നടന്നത് ഒരു കൊലപാതകത്തില്‍ മാത്രം. മാതൃഭൂമി ഡയറക്റ്ററായിരുന്ന ജിനചന്ദ്രന്റെ”. അതുകൊണ്ടല്ലേ അത് ആത്മഹത്യയായത്.


മുത്തൂറ്റ് പോള്‍ വധം പിന്നില്‍ അത്യുന്നതന്‍?.

സാങ്കല്പികം

മുത്തൂറ്റ് പോള്‍ വധത്തിനു പിന്നില്‍ അത്യുന്നതന്‍ ഉള്‍പ്പെട്ട ഗൂഡാലോചന നടന്നതായി പോലീസ് സംശയിക്കുന്നു. കൊല്ലപ്പെട്ട പോള്‍ മുത്തൂറ്റിന്റെ ബിസിനസ്സ് ബന്ധങ്ങളിലേക്ക് നടത്തിയ അന്വേഷണമാണ് പോലീസിനെ ഇങ്ങനെ ഒരു നിഗമനത്തില്‍ എത്തിച്ചത്. സംസ്ഥാന പ്രതിപക്ഷ രാഷ്ട്രീയത്തിലെ അത്യുന്നതനായ ഒരു നേതാവിന്റെ ബന്ധുക്കളിലേക്കാണ് ഗൂഡാലോചനയുടെ വിരലുകള്‍ നീളുന്നത്.
പോള്‍ കൊല്ലപ്പെടുന്നതിന് ഏഴ് ദിവസം മുന്‍പ് അദ്ദേഹത്തിന്റെ മൊബൈലിലേക്ക് വന്ന ഒരു കാള്‍ സംസ്ഥാനത്തെ അത്യുന്നത രാഷ്ട്രീയ നേതാവിന്റെ മകന്റേതായിരുന്നു. പോള്‍ ജോര്‍ജ്ജിന്റെ കുടുംബത്തില്‍ പെട്ടവനെങ്കിലും ബിസിനെസ്സ് പരമായി കടുത്ത ശത്രുതയിലുള്ള ബന്ധുവിന്റെ അടുത്ത ബന്ധു വാണ് ഈ നേതാവ്. വിവാഹ ബന്ധങ്ങള്‍ക്കോ കുടുബചടങ്ങുകള്‍ക്കോ പോലും പങ്കെടുപ്പിക്കാത്ത പോള്‍ ജോര്‍ജ്ജിനെ കോണ്‍ഗ്രസ്സ് വിദ്യാര്‍ത്ഥിരാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ യുവാവ് കൊലപാതകത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് വിളിച്ചത് കൊലയുടെ ദുരൂഹതയേറ്റുന്നു.

പോള്‍ ജോര്‍ജ്ജ് ആലപ്പുഴയില്‍ തുടങ്ങാനുദ്ദേശിച്ചിരുന്ന റിസോര്‍ട്ടിനെ ഏത് വിധേനയും തകര്‍ക്കാന്‍ എതിര്‍ ബിസിനെസ്സ് ലോബി ഉദ്ദേശിച്ചിരുന്നത്രേ. സംസ്ഥാനത്തെ കോണ്‍ഗ്രസ്സ് നേതാവിന്റെ മരുമകന്‍ ഇക്കാര്യം പലരോടും പറഞ്ഞിരുന്നത്രേ. പോള്‍ ജോര്‍ജ്ജ് കൊല്ലപ്പെടുന്നതിന്റെ തൊട്ടു തലേദിവസം ഉന്നതനായ നേതാവ് കോട്ടയത്തെ വീട്ടിലെത്തി മരുമകനുമായി ചര്‍ച്ച നടത്തി എന്ന വിവരവും പോലീസിന് തലവേദനയാകുന്നുണ്ട്.
അതിനിടെ ദല്‍ഹിയില്‍ വച്ച് പോള്‍ മയക്കുമരുന്നു കേസില്‍ അറസ്റ്റിലായതിന്റെ പിന്നില്‍ ഈ നേതാവാണ് എന്ന വിവരവും പുറത്തു വന്നിട്ടുണ്ട്. മുത്തുറ്റ് കുടുബത്തില്‍ നിന്നും പോളിനെ പോലൊരു വ്യവസായി ഉയര്‍ന്നു വന്നാല്‍ തന്റെ മരുമകന്റെ ബിസിനസ്സിന് സംഭവിക്കാവുന്ന തിരിച്ചടിയാണ് അദ്ദേഹത്തെ ഇതിന് പ്രേരിപ്പിച്ചതത്രേ!.
അതിനിടെ ചവറ പോലീസ് സ്റ്റേഷനില്‍ നിന്നു കടത്തിയ 40ലക്ഷം രൂപയടങ്ങിയ ബാഗ് തെക്കന്‍ കേരളത്തിലുള്ള ഒരു യുവ എം.പിയുടെ വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ട് എന്ന വിവരവും പോലീസിന് കിട്ടിയതായി അറിയുന്നു.

/ /മലയാള മനോരമ ഒരു കോണ്‍ഗ്രസ്സ് വിരുദ്ധ പത്രമായിരുന്നു എങ്കില്‍ അതില്‍ തീര്‍ച്ചയായും വരുമായിരുന്ന ഒരു വാര്‍ത്തയാണിത്.
ഈ വാര്‍ത്ത പച്ചക്കള്ളമാണ്. ഇതില്‍ പറയുന്നതൊന്നും നടന്നിട്ടില്ല എന്ന് നിങ്ങള്‍ക്കും എനിക്കും അറിയാം. പക്ഷേ ഡസ്കിലിരുന്ന വാര്‍ത്തയുണ്ടാക്കാന്‍ നടക്കുന്നവര്‍ക്ക് മറ്റുള്ളവന്റെ മാന്യതയിലെന്തുകാര്യം../ /

Friday, August 14, 2009

രാജന്‍ പറഞ്ഞ കഥക്കൊരു വിശദീകരണം

രാജന്‍ പറഞ്ഞ കഥ വായിച്ചവര്‍ക്കു മാത്രം http://communistkerala.blogspot.com/2009/07/blog-post_07.html
നിഷ്കളങ്കനും വിശുദ്ധനും പരമ പവിത്രനും ആയി കൊല്ലം പാരിപ്പള്ളി പോലീസ് അവതരിപ്പിച്ച തീവെട്ടി ബാബു എന്ന കള്ളന്‍ ചാലയില്‍ ഒരു ജുവലറി കൊള്ളയടിക്കുന്നതിനിടയില്‍ പോലീസിന്റെ പിടിയില്‍ പെട്ടു. വാര്‍ത്തയും ചിത്രവും ഇന്നത്തെ എല്ലാ പത്രങ്ങളിലും ഉണ്ട്.
എന്തായാലും പ്രിയപ്പെട്ട കള്ളനെ രക്ഷിക്കാന്‍ പോലീസ് കയ്യും മെയ്യും മറന്ന് പരിശ്രമിക്കും എന്നുറപ്പ്.
കാരണം ആ സ്വര്‍ണ്ണക്കടയിലെ സ്വര്‍ണ്ണം പാരിപ്പള്ളിയിലെ പോലീസുകാര്‍ക്ക് പങ്കു വയ്ക്കനുള്ളതായിരുന്നു.