Showing posts with label രാഷ്ട്രീയം. Show all posts
Showing posts with label രാഷ്ട്രീയം. Show all posts
Friday, October 18, 2013
Thursday, April 25, 2013
അച്ചടക്കം..ഉള്‍പ്പാര്‍ട്ടി ജനാധിപത്യം എന്നിവയെ പറ്റി സഖാവ് വി.എസ്.സംസാരിക്കുന്നു
ഇക്കുറി ഞാന്‍ ഒന്നും എഴുതുന്നില്ല..പകരം സഖാവ് വി.എസ്.അച്യുതാനന്ദനുമായുള്ള ഒരു അഭിമുഖം ഞാനിവിടെ ചേര്‍ക്കുന്നു.കലാകൌമുദിയൊട് കടപ്പാട് രേഖപ്പെടുത്തിക്കൊണ്ട് ..
ചോദ്യം : മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ ധൈഷണിക സ്വാതന്ത്ര്യം ഇല്ലാതായി എന്ന ഒരു ധാരണ കഴിഞ്ഞ കുറേ കാലമായി ബലപ്പെട്ടിട്ടുണ്ട് ...
വി.എസ് : ആരു പറഞ്ഞു? ഏത് പാര്‍ട്ടി സഖാവിനും സ്വന്തം അഭിപ്രായങ്ങള്‍ അവരവരുടെ നിലവാരത്തില്‍ സ്വതന്ത്രമായി പ്രകടിപ്പിക്കാം. ഞങ്ങളുടെ പാര്‍ട്ടിയിലുള്ളത് ജനാധിപത്യവും ജനാധിപത്യ കേന്ദ്രീകരണവുമാണ്. ഭൂരിപക്ഷാഭിപ്രായം ന്യൂനപക്ഷം അംഗീകരിക്കണം എന്ന് മാത്രം. മേല്‍ ഘടകത്തിന് കീഴ് ഘടകങ്ങള്‍ വിധേയവുമാകണം.സ്വതന്ത്രമായ അഭിപ്രായങ്ങളില്‍ പാര്‍ട്ടി ഒരു തീരുമാനമെടുത്താല്‍ പിന്നെ അതിനെ വെല്ലുവിളിക്കാന്‍ പാടില്ല.ഇതാണ് പെറ്റി ബൂര്‍ഷ്വാ പാര്‍ട്ടികളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മിലുള്ള വ്യത്യാസം.
ചോദ്യം : പത്തു മുപ്പതു കൊല്ലം പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച് സീനിയര്‍ നേതാവായി ഉയര്‍ന്ന ഒരാളെ ഒരഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ പുറത്താക്കുന്നത് കടും കൈ അല്ലേ ? സ്വതന്ത്രമായ ചര്‍ച്ച അനുവദിക്കുന്നതിനു പകരം അതിനെ അടിച്ചമര്‍ത്തുക അല്ലേ നിങ്ങള്‍ ചെയ്യുന്നത്?.കാലാന്തരത്തില്‍ ഇത് പാര്‍ട്ടിക്ക് ദോഷം ചെയ്യില്ലേ?
ഉത്തരം : പാര്‍ട്ടിയുടെ നയങ്ങളാണ് ഞങ്ങള്‍ക്ക് പരമപ്രധാനം. വ്യക്തികളല്ല. എത്ര ഉന്നതനായിരുന്നാലും പാര്‍ട്ടി നയത്തെ ചോദ്യം ചെയ്യാന്‍ അനുവദിക്കുകയില്ല. കോണ്‍ഗ്രസ്സിലോ ജനതാപാര്‍ട്ടിയിലോ സി.പി.ഐയിലോ അതൊക്കെ നടക്കും. കയര്‍ വ്യവസായത്തില്‍ യന്ത്രവല്‍ക്കരണ പ്രശനം വന്നപ്പോള്‍ സി.പി.ഐയിലെ എം.ടി.ചന്ദ്രസേനന്‍ അതിനെ അനുകൂലിച്ചു.മറ്റുള്ളവര്‍ എതിര്‍ത്തു. ഇതൊന്നും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ പറ്റില്ല..
ചോദ്യം : .....................പോലെ ജനപ്രീതിയുള്ള ഒരു നേതാവിനെ നഷ്ടപ്പെടുന്നത് പാര്‍ട്ടിക്ക് ക്ഷീണം വരുത്തിവയ്ക്കുകയില്ലേ ?
വി.എസ്. : 1964-ഇല്‍ ഡാങ്കേ പോയി. രാജേശ്വരറാവു പോയി, എം.എന്‍.പോയി, ടി.വി. പോയി, അച്യുതമേനോന്‍ പോയി.ആര് ക്ഷീണിച്ചു ? പിന്നീട് എന്‍.സി.ശേഖര്‍ പോയി.എ.വി.ആര്യന്‍ പോയി, കെ.പി.ആര്‍.പോയി .ആര് ക്ഷീണിച്ചു ?
ചോദ്യം : ഈ കുറ്റാരോപണങ്ങള്‍ ശരിയാണെങ്കില്‍ നിങ്ങള്‍ ഇപ്പോള്‍ മാത്രം കണ്ണ് തുറന്നതെന്ത് ?
വി.എസ്”: മുമ്പും പലതെറ്റുകളും കാണിച്ചിട്ടുണ്ട്. അന്നൊക്കെ പാര്‍ട്ടി ശാസിച്ചിട്ടുണ്ട്. എന്താണയാളുടെ പ്രസംഗം ? നിയമസഭയില്‍ കരുണാകരനെ വിളിക്കുന്നത് “ എടോ കരുണാകരാ എന്നാണ്? ഇതാണോ തൊഴിലാളി വര്‍ഗ്ഗ സംസ്കാരത്തിന്റെ ഭാഷ. ഇതു കേട്ടു കൊണ്ട് വല്ലവരും “ എടാ ശങ്കരന്‍ നമ്പൂതിരിപ്പാടേ എന്ന് തിരിച്ചു വിളിച്ചാല്‍. അല്ലെങ്കില്‍ എടോ ഇ.കെ.നായനാരേ എന്ന് വിളിച്ചാല്‍ ? മുന്‍പിലിരിക്കുന്ന കുറേപേരുടെ കയ്യടി വാങ്ങാന്‍ കൊള്ളാം..
സ്റ്റേറ്റ് കമ്മിറ്റിയിലും മറ്റും നടക്കുന്ന ചര്‍ച്ചകള്‍ തനിക്ക് ആവശ്യമായ രീതിയില്‍ വളച്ചൊടിച്ച് പത്രങ്ങളെ അറിയിച്ചു കൊണ്ടിരുന്നു.പാര്‍ട്ടി നേതൃത്വത്തിനും നയത്തിനുമെതിരായി നിരന്തരമായ പ്രചരണങ്ങള്‍ നടത്തി.........................
(കലാകൌമുദി 1986 )
( ഇതേ വാചകങ്ങള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു മാറ്റവുമില്ലാതെ പിണറായി വിജയന്‍ ആവര്‍ത്തിക്കാന്‍ ഇടയായാല്‍ ചരിത്രത്തെ കുറ്റം പറയരുത്..അത് മാര്‍ക്സ് പണ്ടേ പ്രവചിച്ചിട്ടുള്ളതാണ്...അതു കൊണ്ട് തന്നെ എം.വി.ജയരാജന്‍ ഇതേ മറുപടി പിണറായിക്കെതിരെ ആവര്‍ത്തിക്കില്ല എന്നും നമുക്ക് പറയാനാവില്ല..കാരണം ചരിത്രം എന്നത് വളരെ വിചിത്രമാണ്....)
ചോദ്യം : മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ ധൈഷണിക സ്വാതന്ത്ര്യം ഇല്ലാതായി എന്ന ഒരു ധാരണ കഴിഞ്ഞ കുറേ കാലമായി ബലപ്പെട്ടിട്ടുണ്ട് ...
വി.എസ് : ആരു പറഞ്ഞു? ഏത് പാര്‍ട്ടി സഖാവിനും സ്വന്തം അഭിപ്രായങ്ങള്‍ അവരവരുടെ നിലവാരത്തില്‍ സ്വതന്ത്രമായി പ്രകടിപ്പിക്കാം. ഞങ്ങളുടെ പാര്‍ട്ടിയിലുള്ളത് ജനാധിപത്യവും ജനാധിപത്യ കേന്ദ്രീകരണവുമാണ്. ഭൂരിപക്ഷാഭിപ്രായം ന്യൂനപക്ഷം അംഗീകരിക്കണം എന്ന് മാത്രം. മേല്‍ ഘടകത്തിന് കീഴ് ഘടകങ്ങള്‍ വിധേയവുമാകണം.സ്വതന്ത്രമായ അഭിപ്രായങ്ങളില്‍ പാര്‍ട്ടി ഒരു തീരുമാനമെടുത്താല്‍ പിന്നെ അതിനെ വെല്ലുവിളിക്കാന്‍ പാടില്ല.ഇതാണ് പെറ്റി ബൂര്‍ഷ്വാ പാര്‍ട്ടികളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മിലുള്ള വ്യത്യാസം.
ചോദ്യം : പത്തു മുപ്പതു കൊല്ലം പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച് സീനിയര്‍ നേതാവായി ഉയര്‍ന്ന ഒരാളെ ഒരഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ പുറത്താക്കുന്നത് കടും കൈ അല്ലേ ? സ്വതന്ത്രമായ ചര്‍ച്ച അനുവദിക്കുന്നതിനു പകരം അതിനെ അടിച്ചമര്‍ത്തുക അല്ലേ നിങ്ങള്‍ ചെയ്യുന്നത്?.കാലാന്തരത്തില്‍ ഇത് പാര്‍ട്ടിക്ക് ദോഷം ചെയ്യില്ലേ?
ഉത്തരം : പാര്‍ട്ടിയുടെ നയങ്ങളാണ് ഞങ്ങള്‍ക്ക് പരമപ്രധാനം. വ്യക്തികളല്ല. എത്ര ഉന്നതനായിരുന്നാലും പാര്‍ട്ടി നയത്തെ ചോദ്യം ചെയ്യാന്‍ അനുവദിക്കുകയില്ല. കോണ്‍ഗ്രസ്സിലോ ജനതാപാര്‍ട്ടിയിലോ സി.പി.ഐയിലോ അതൊക്കെ നടക്കും. കയര്‍ വ്യവസായത്തില്‍ യന്ത്രവല്‍ക്കരണ പ്രശനം വന്നപ്പോള്‍ സി.പി.ഐയിലെ എം.ടി.ചന്ദ്രസേനന്‍ അതിനെ അനുകൂലിച്ചു.മറ്റുള്ളവര്‍ എതിര്‍ത്തു. ഇതൊന്നും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ പറ്റില്ല..
ചോദ്യം : .....................പോലെ ജനപ്രീതിയുള്ള ഒരു നേതാവിനെ നഷ്ടപ്പെടുന്നത് പാര്‍ട്ടിക്ക് ക്ഷീണം വരുത്തിവയ്ക്കുകയില്ലേ ?
വി.എസ്. : 1964-ഇല്‍ ഡാങ്കേ പോയി. രാജേശ്വരറാവു പോയി, എം.എന്‍.പോയി, ടി.വി. പോയി, അച്യുതമേനോന്‍ പോയി.ആര് ക്ഷീണിച്ചു ? പിന്നീട് എന്‍.സി.ശേഖര്‍ പോയി.എ.വി.ആര്യന്‍ പോയി, കെ.പി.ആര്‍.പോയി .ആര് ക്ഷീണിച്ചു ?
ചോദ്യം : ഈ കുറ്റാരോപണങ്ങള്‍ ശരിയാണെങ്കില്‍ നിങ്ങള്‍ ഇപ്പോള്‍ മാത്രം കണ്ണ് തുറന്നതെന്ത് ?
വി.എസ്”: മുമ്പും പലതെറ്റുകളും കാണിച്ചിട്ടുണ്ട്. അന്നൊക്കെ പാര്‍ട്ടി ശാസിച്ചിട്ടുണ്ട്. എന്താണയാളുടെ പ്രസംഗം ? നിയമസഭയില്‍ കരുണാകരനെ വിളിക്കുന്നത് “ എടോ കരുണാകരാ എന്നാണ്? ഇതാണോ തൊഴിലാളി വര്‍ഗ്ഗ സംസ്കാരത്തിന്റെ ഭാഷ. ഇതു കേട്ടു കൊണ്ട് വല്ലവരും “ എടാ ശങ്കരന്‍ നമ്പൂതിരിപ്പാടേ എന്ന് തിരിച്ചു വിളിച്ചാല്‍. അല്ലെങ്കില്‍ എടോ ഇ.കെ.നായനാരേ എന്ന് വിളിച്ചാല്‍ ? മുന്‍പിലിരിക്കുന്ന കുറേപേരുടെ കയ്യടി വാങ്ങാന്‍ കൊള്ളാം..
സ്റ്റേറ്റ് കമ്മിറ്റിയിലും മറ്റും നടക്കുന്ന ചര്‍ച്ചകള്‍ തനിക്ക് ആവശ്യമായ രീതിയില്‍ വളച്ചൊടിച്ച് പത്രങ്ങളെ അറിയിച്ചു കൊണ്ടിരുന്നു.പാര്‍ട്ടി നേതൃത്വത്തിനും നയത്തിനുമെതിരായി നിരന്തരമായ പ്രചരണങ്ങള്‍ നടത്തി.........................
(കലാകൌമുദി 1986 )
( ഇതേ വാചകങ്ങള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു മാറ്റവുമില്ലാതെ പിണറായി വിജയന്‍ ആവര്‍ത്തിക്കാന്‍ ഇടയായാല്‍ ചരിത്രത്തെ കുറ്റം പറയരുത്..അത് മാര്‍ക്സ് പണ്ടേ പ്രവചിച്ചിട്ടുള്ളതാണ്...അതു കൊണ്ട് തന്നെ എം.വി.ജയരാജന്‍ ഇതേ മറുപടി പിണറായിക്കെതിരെ ആവര്‍ത്തിക്കില്ല എന്നും നമുക്ക് പറയാനാവില്ല..കാരണം ചരിത്രം എന്നത് വളരെ വിചിത്രമാണ്....)
Thursday, May 17, 2012
നെയ്യാറ്റിങ്കരയില്‍.............................
അങ്ങിനെ നെയ്യാറ്റിന്‍ കരയെത്തി. ശ്രീകൃഷ്ണസ്വാമിക്ക് പ്രത്യേകിച്ച് വിശേഷമൊന്നുമില്ല. അമ്മച്ചിപ്ലാവിന്റെ അവസാന കഷണത്തില്‍ ഇരുമ്പു പട്ട അടിച്ചു വച്ചിട്ടുണ്ട്. ഇപ്പൊ വേണമെങ്കിലും ഒരു മാര്‍ത്താണ്ഡവര്‍മ്മക്ക് ഒളിച്ചിരിക്കാം. സുഖമായി. ഒന്നും കാണാതെ.
നെയ്യാര്‍ കലങ്ങി മറിഞ്ഞ് ഒഴുകുന്നു. അഴുക്കവെള്ളം അമ്പലത്തിനു താഴെ. വെറുതേ കൈ നനച്ചു. കുളിച്ചില്ല.
മൂന്ന് മുന്നണികള്‍ ,മൂന്ന് സ്ഥാനാര്‍ത്ഥികള്‍. രണ്ട് മഹാന്മാരും ഒരു അപ്രശസ്തനും...
മണ്ഡലത്തില്‍ നിറഞ്ഞ് നില്‍ക്കുന്നു ആ ഒഞ്ചിയം സഖാവ്.
ശെല്‍ വരാജ് ചെയ്തത് ആത്മഹത്യയാണ്, എന്ന് അദ്ദേഹം പ്രവചിച്ചപ്പോള്‍ അത് ഇത്രത്തോളം പ്രശസ്തമാകും അന്ന് സ്വയം കരുതിക്കാണില്ല. അഭൂത പൂര്‍വമായ വെറുപ്പ് ഈ സ്ഥാനാര്‍ത്ഥി നേരിടുന്നുണ്ട് ഇവിടെ. പാര്‍ട്ടി വിട്ടതില്‍ പൊതുജനം ശെല്‍ വനെ അത്ര പഴിക്കുന്നില്ല. എന്നാല്‍ തൊട്ടടുത്ത തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് പോലും ദഹിച്ചിട്ടില്ല.കോണ്‍ഗ്രസ്സ് ശക്തി കേന്ദ്രങ്ങളില്‍ ശെല്‍ വരാജ് തിരിച്ചടി ഭയന്നു തുടങ്ങിയിട്ടുണ്ട്.
ലോറന്‍സിനെ സ്ഥാനാര്‍ത്ഥിയാക്കിയത് ആദ്യഘട്ടത്തില്‍ മുഖം ചുളിപ്പിച്ച നടപടി തന്നെയായിരുന്നു. പക്ഷേ ചന്ദ്രശേഖരന്‍ വധത്തിന്റെ പശ്ചാത്തലത്തില്‍ സി.പി.എം.നെയ്യാറ്റിങ്കരയില്‍ വോട്ട് തേടുന്നത് ലോറന്‍സിന്റെ ജനപ്രീതിയില്‍ ഊന്നി മാത്രമാണ്. ഇടതു മുന്നണിയോ സി.പി.എമ്മോ നെയ്യാറ്റിങ്കരയില്‍ വോട്ട് തേടുന്നില്ല, പകരം വോട്ട് ലോറന്‍സിന് മാത്രം...
കാടിളക്കിയല്ല പ്രചരണം ബി.ജെ.പിയുടേത്...വൈകുന്നേരങ്ങളില്‍ വീട് വീടാന്തിരം കയറി ഇറങ്ങുന്നു. വന്‍ തോതില്‍ നായര്‍ ധ്രുവീകരണം ഇതോടൊപ്പം തന്നെ ബി.ജെ.പിക്ക് അനുകൂലമായിക്കഴിഞ്ഞു. കടുത്ത കോണ്‍ഗ്രസ്സ് നായര്‍ പ്രമാണിമാര്‍ ബി.ജെ.പിക്ക് വേണ്ടി പരസ്യമായി പ്രചരണം നടത്തുന്നു.
വല്ലാത്തൊരു വോട്ട് പാറ്റേണാണ് നെയ്യാറ്റിങ്കരയില്‍. ചന്ദ്രശേഖരന്റെ കൊലപാതകം നെയ്യാറ്റിങ്കര മുനിസിപാലിറ്റിയിലും പാര്‍ട്ടി കോട്ടകളിലും വിള്ളല്‍ ഉണ്ടാക്കിയിട്ടുണ്ട്. സി.പി.എമ്മിന് ഇനി വോട്ട് ചെയ്യാന്‍ അവര്‍ ഉദ്ദേശ്ശിക്കുന്നില്ല. പക്ഷേ ശെല്‍ വരാജിനെ പോലെ ഒരാള്‍ക്ക് ഞങ്ങള്‍ ഒരിക്കലും വോട്ട് ചെയ്യില്ല എന്നും അവര്‍ തീരുമാനിച്ചിരിക്കുന്നു. ബി.ജെ.പിക്ക് കുത്തുവാനുമുദ്ദേശ്ശിക്കുന്നില്ല.. നല്ലൊരു അളവില്‍ മധ്യ വര്‍ഗ്ഗ പാര്‍ട്ടി വോട്ടുകള്‍ നിഷ്കൃയമാകും നെയ്യറ്റിങ്കരയില്‍....
ലോറന്‍സ് എന്ന വ്യക്തിക്ക് കാരോട് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്സ് പഞ്ചായത്തുകളില്‍ ലീഡ് കിട്ടും. വ്യക്തിപരമായി അദ്ദേഹം ഇവിടങ്ങളില്‍ മേല്‍കൈ നേടിക്കഴിഞ്ഞു. ഒരു സി.പി.എം.നേതാവിനെ നെയ്യാറ്റിങ്കരയില്‍ സ്ഥാനാര്‍ത്ഥി ആക്കാത്തതില്‍ സി.പി.എം.ഇപ്പോള്‍ വല്ലാതെ ആശ്വസിക്കുന്നു.
ബി.ജെ.പിക്ക് പുറമേ നിന്ന് ധാരാളം വോട്ട് കിട്ടും. കോണ്‍ഗ്രസ്സ് നായര്‍ വോട്ടുകള്‍ ബി.ജെ.പിക്ക് ഉറപ്പായിട്ടുണ്ട്. പക്ഷേ ബി.ജെ.പി.വോട്ടുകള്‍ ആര്‍ക്ക് കിട്ടും ?. അതൊരിക്കലും ബി.ജെ.പിക്ക് കിട്ടില്ല എന്നത് മാത്രം ഉറപ്പിക്കാം.....
ശെല്‍ വരാജ് പരാജയം മണത്ത് തുടങ്ങിയിട്ടുണ്ട് അന്ന് അദ്ദേഹത്തില്‍ നിന്ന് തന്നെ അറിയാന്‍ കഴിഞ്ഞു. കോണ്‍ഗ്രസ്സ് കോട്ടയായ രണ്ട് പഞ്ചായത്തുകളില്‍ ഇതുവരെയും പ്രതീക്ഷ പുലര്‍ത്താനായിട്ടില്ല...ഇത് അദ്ദേഹത്തെ നിരാശനാക്കിയിട്ടുണ്ട്...( തോറ്റാലും തനിക്ക് ഒന്നും നഷ്ടപ്പെടാനില്ല എന്നും നാടാര്‍ സമുദായത്തിനെ സമാധാനിപ്പിക്കാനായി തന്നെ രാജ്യസഭയിലേക്ക് അയക്കാമെന്ന് കോണ്‍ഗ്രസ്സ് ഉറപ്പ് നല്‍കിയിട്ടുണ്ട് എന്നും തന്റെ വളരെ വിശ്വസ്തനോട് അദ്ദേഹം പറഞ്ഞതായി അറിയുന്നു.).
സി.പി.എം.നെയ്യാറ്റിങ്കരയില്‍ മൂന്നാംസ്ഥാനത്താകും എന്ന് ശെല്‍ വരാജിന്റെ വിശ്വസ്തന്‍ പറഞ്ഞു.
അപ്പോ ബി.ജെ.പി.ജയിക്കുമോ.....ഞാന്‍ ചോദിച്ചു
ഹേയ് ഇല്ല......അവര്‍ രണ്ടാം സ്ഥാനത്ത് വരും.....
എനിക്കൊന്നും മനസ്സിലായില്ല.....സി.പി.എം.മൂന്നാം സ്ഥാനത്ത്.....ബി.ജെ.പി.രണ്ടാം സ്ഥാനത്ത്......ഞങ്ങള്‍ ജയിക്കില്ല.....എന്താണ് ഇതിന്റെ അര്‍ത്ഥം.......
“13 രൂപയായിരുന്ന മണ്ണെണ്ണക്ക് 100 രൂപ കവിഞ്ഞു.....ഭൂ.....അവന്റെയൊക്കെ ഭരണം“ !- ഇത് കടപ്പുറത്ത് നിന്ന് കേട്ടത്.
“ ആ ...................മോന്‍ ജയരാജനും പിണറായിയുമില്ലേ......അവനെയൊക്കെ ഒരു പാഠം പഠിപ്പിക്കണം”ഒരു സഖാവ് പറഞ്ഞത്.....
നെയ്യാര്‍ ഇപ്പോഴും ഒഴുകുന്നു.....ഒന്നും പറയാറായിട്ടില്ല.....പക്ഷേ ചന്ദ്രശേഖരന്‍ ജൂണ്‍ ഒന്നാം തിയതിവരെ സജീവമായി നില്‍കുന്നില്ല എങ്കില്‍ ലോറന്‍സ് പാട്ടും പാടി ജയിക്കും. അത് സജീവമാക്കുക എന്ന ഒരേ ഒരു പ്രകിയ മാത്രമേ ഇവിടെ യു.ഡി.എഫ്.ചെയ്യുന്നുള്ളു താനും...........................
നെയ്യാര്‍ കലങ്ങി മറിഞ്ഞ് ഒഴുകുന്നു. അഴുക്കവെള്ളം അമ്പലത്തിനു താഴെ. വെറുതേ കൈ നനച്ചു. കുളിച്ചില്ല.
മൂന്ന് മുന്നണികള്‍ ,മൂന്ന് സ്ഥാനാര്‍ത്ഥികള്‍. രണ്ട് മഹാന്മാരും ഒരു അപ്രശസ്തനും...
മണ്ഡലത്തില്‍ നിറഞ്ഞ് നില്‍ക്കുന്നു ആ ഒഞ്ചിയം സഖാവ്.
ശെല്‍ വരാജ് ചെയ്തത് ആത്മഹത്യയാണ്, എന്ന് അദ്ദേഹം പ്രവചിച്ചപ്പോള്‍ അത് ഇത്രത്തോളം പ്രശസ്തമാകും അന്ന് സ്വയം കരുതിക്കാണില്ല. അഭൂത പൂര്‍വമായ വെറുപ്പ് ഈ സ്ഥാനാര്‍ത്ഥി നേരിടുന്നുണ്ട് ഇവിടെ. പാര്‍ട്ടി വിട്ടതില്‍ പൊതുജനം ശെല്‍ വനെ അത്ര പഴിക്കുന്നില്ല. എന്നാല്‍ തൊട്ടടുത്ത തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് പോലും ദഹിച്ചിട്ടില്ല.കോണ്‍ഗ്രസ്സ് ശക്തി കേന്ദ്രങ്ങളില്‍ ശെല്‍ വരാജ് തിരിച്ചടി ഭയന്നു തുടങ്ങിയിട്ടുണ്ട്.
ലോറന്‍സിനെ സ്ഥാനാര്‍ത്ഥിയാക്കിയത് ആദ്യഘട്ടത്തില്‍ മുഖം ചുളിപ്പിച്ച നടപടി തന്നെയായിരുന്നു. പക്ഷേ ചന്ദ്രശേഖരന്‍ വധത്തിന്റെ പശ്ചാത്തലത്തില്‍ സി.പി.എം.നെയ്യാറ്റിങ്കരയില്‍ വോട്ട് തേടുന്നത് ലോറന്‍സിന്റെ ജനപ്രീതിയില്‍ ഊന്നി മാത്രമാണ്. ഇടതു മുന്നണിയോ സി.പി.എമ്മോ നെയ്യാറ്റിങ്കരയില്‍ വോട്ട് തേടുന്നില്ല, പകരം വോട്ട് ലോറന്‍സിന് മാത്രം...
കാടിളക്കിയല്ല പ്രചരണം ബി.ജെ.പിയുടേത്...വൈകുന്നേരങ്ങളില്‍ വീട് വീടാന്തിരം കയറി ഇറങ്ങുന്നു. വന്‍ തോതില്‍ നായര്‍ ധ്രുവീകരണം ഇതോടൊപ്പം തന്നെ ബി.ജെ.പിക്ക് അനുകൂലമായിക്കഴിഞ്ഞു. കടുത്ത കോണ്‍ഗ്രസ്സ് നായര്‍ പ്രമാണിമാര്‍ ബി.ജെ.പിക്ക് വേണ്ടി പരസ്യമായി പ്രചരണം നടത്തുന്നു.
വല്ലാത്തൊരു വോട്ട് പാറ്റേണാണ് നെയ്യാറ്റിങ്കരയില്‍. ചന്ദ്രശേഖരന്റെ കൊലപാതകം നെയ്യാറ്റിങ്കര മുനിസിപാലിറ്റിയിലും പാര്‍ട്ടി കോട്ടകളിലും വിള്ളല്‍ ഉണ്ടാക്കിയിട്ടുണ്ട്. സി.പി.എമ്മിന് ഇനി വോട്ട് ചെയ്യാന്‍ അവര്‍ ഉദ്ദേശ്ശിക്കുന്നില്ല. പക്ഷേ ശെല്‍ വരാജിനെ പോലെ ഒരാള്‍ക്ക് ഞങ്ങള്‍ ഒരിക്കലും വോട്ട് ചെയ്യില്ല എന്നും അവര്‍ തീരുമാനിച്ചിരിക്കുന്നു. ബി.ജെ.പിക്ക് കുത്തുവാനുമുദ്ദേശ്ശിക്കുന്നില്ല.. നല്ലൊരു അളവില്‍ മധ്യ വര്‍ഗ്ഗ പാര്‍ട്ടി വോട്ടുകള്‍ നിഷ്കൃയമാകും നെയ്യറ്റിങ്കരയില്‍....
ലോറന്‍സ് എന്ന വ്യക്തിക്ക് കാരോട് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്സ് പഞ്ചായത്തുകളില്‍ ലീഡ് കിട്ടും. വ്യക്തിപരമായി അദ്ദേഹം ഇവിടങ്ങളില്‍ മേല്‍കൈ നേടിക്കഴിഞ്ഞു. ഒരു സി.പി.എം.നേതാവിനെ നെയ്യാറ്റിങ്കരയില്‍ സ്ഥാനാര്‍ത്ഥി ആക്കാത്തതില്‍ സി.പി.എം.ഇപ്പോള്‍ വല്ലാതെ ആശ്വസിക്കുന്നു.
ബി.ജെ.പിക്ക് പുറമേ നിന്ന് ധാരാളം വോട്ട് കിട്ടും. കോണ്‍ഗ്രസ്സ് നായര്‍ വോട്ടുകള്‍ ബി.ജെ.പിക്ക് ഉറപ്പായിട്ടുണ്ട്. പക്ഷേ ബി.ജെ.പി.വോട്ടുകള്‍ ആര്‍ക്ക് കിട്ടും ?. അതൊരിക്കലും ബി.ജെ.പിക്ക് കിട്ടില്ല എന്നത് മാത്രം ഉറപ്പിക്കാം.....
ശെല്‍ വരാജ് പരാജയം മണത്ത് തുടങ്ങിയിട്ടുണ്ട് അന്ന് അദ്ദേഹത്തില്‍ നിന്ന് തന്നെ അറിയാന്‍ കഴിഞ്ഞു. കോണ്‍ഗ്രസ്സ് കോട്ടയായ രണ്ട് പഞ്ചായത്തുകളില്‍ ഇതുവരെയും പ്രതീക്ഷ പുലര്‍ത്താനായിട്ടില്ല...ഇത് അദ്ദേഹത്തെ നിരാശനാക്കിയിട്ടുണ്ട്...( തോറ്റാലും തനിക്ക് ഒന്നും നഷ്ടപ്പെടാനില്ല എന്നും നാടാര്‍ സമുദായത്തിനെ സമാധാനിപ്പിക്കാനായി തന്നെ രാജ്യസഭയിലേക്ക് അയക്കാമെന്ന് കോണ്‍ഗ്രസ്സ് ഉറപ്പ് നല്‍കിയിട്ടുണ്ട് എന്നും തന്റെ വളരെ വിശ്വസ്തനോട് അദ്ദേഹം പറഞ്ഞതായി അറിയുന്നു.).
സി.പി.എം.നെയ്യാറ്റിങ്കരയില്‍ മൂന്നാംസ്ഥാനത്താകും എന്ന് ശെല്‍ വരാജിന്റെ വിശ്വസ്തന്‍ പറഞ്ഞു.
അപ്പോ ബി.ജെ.പി.ജയിക്കുമോ.....ഞാന്‍ ചോദിച്ചു
ഹേയ് ഇല്ല......അവര്‍ രണ്ടാം സ്ഥാനത്ത് വരും.....
എനിക്കൊന്നും മനസ്സിലായില്ല.....സി.പി.എം.മൂന്നാം സ്ഥാനത്ത്.....ബി.ജെ.പി.രണ്ടാം സ്ഥാനത്ത്......ഞങ്ങള്‍ ജയിക്കില്ല.....എന്താണ് ഇതിന്റെ അര്‍ത്ഥം.......
“13 രൂപയായിരുന്ന മണ്ണെണ്ണക്ക് 100 രൂപ കവിഞ്ഞു.....ഭൂ.....അവന്റെയൊക്കെ ഭരണം“ !- ഇത് കടപ്പുറത്ത് നിന്ന് കേട്ടത്.
“ ആ ...................മോന്‍ ജയരാജനും പിണറായിയുമില്ലേ......അവനെയൊക്കെ ഒരു പാഠം പഠിപ്പിക്കണം”ഒരു സഖാവ് പറഞ്ഞത്.....
നെയ്യാര്‍ ഇപ്പോഴും ഒഴുകുന്നു.....ഒന്നും പറയാറായിട്ടില്ല.....പക്ഷേ ചന്ദ്രശേഖരന്‍ ജൂണ്‍ ഒന്നാം തിയതിവരെ സജീവമായി നില്‍കുന്നില്ല എങ്കില്‍ ലോറന്‍സ് പാട്ടും പാടി ജയിക്കും. അത് സജീവമാക്കുക എന്ന ഒരേ ഒരു പ്രകിയ മാത്രമേ ഇവിടെ യു.ഡി.എഫ്.ചെയ്യുന്നുള്ളു താനും...........................
Wednesday, April 18, 2012
ധര്‍മ്മ ക്ഷേത്രേ................കുരുക്ഷേത്രേ...................................
“നേശേ ബലേതി ധര്‍മ്മം ചര..........” വ്യാസനൊരുക്കിയ സമസ്യയായിരുന്നു അത്. ധര്‍മ്മ പുത്രര്‍ക്ക് വേണ്ടിയോ അതോ നമുക്ക് വേണ്ടിയോ....ഒരു പാട് അലഞ്ഞിട്ടുണ്ട് കുട്ടിക്കൃഷ്ണമാരാര്‍ ഈ സമസ്യയിലൂടെ.ധര്‍മ്മത്തിന് ആളല്ല എന്നു വന്നാല്‍ അധര്‍മ്മം ചെയ്യാമോ.........ചെയ്യാമെന്ന് വിജയന്‍ പഠിപ്പിച്ചു. അശ്വത്ഥാമാ.....കുഞ്ജരയും ഊരുഭംഗവും ഒക്കെ ന്യായീകരിക്കപ്പെട്ടു. ധര്‍മ്മാധര്‍മ്മയുദ്ധമായിരുന്നു മഹാഭാരതം.......ആരുടേതായിരുന്നു ധര്‍മ്മം എന്നതു മാത്രം അവശേഷിക്കുന്നു.
കുരുക്ഷേത്രമല്ല നെയ്യാറ്റിങ്കര ....ശെല്‍ വരാജ് ഒരു കര്‍ണ്ണനുമല്ല. അയാള്‍ക്ക് ഒരു ഒറ്റുകാരന്റെ മുഖമുണ്ടായിരുന്നു. അത് യുയുത്സുവിന്റേതോ വിഭീഷണന്റേതോ യൂദാസിന്റേതോ ആകാം.അതു കൊണ്ടുതന്നെ ഒരു ധര്‍മ്മയുദ്ധത്തിന്റെ കേളികൊട്ട് ഉയരേണ്ടതായിരുന്നു. കള്ളച്ചൂത് കളിച്ച് വിജയിപ്പിച്ച ശകുനിമാര്‍ ഒരു വശത്ത് ഭാഗം ചോദിച്ചു പിണങ്ങുന്നു. മന്ത്രിക്ക് ജാതി അടിസ്ഥാനത്തില്‍ സ്ഥാനക്കയറ്റം കിട്ടുന്നു. മാടമ്പി നായര്‍ ഒരു ദേശീയ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റിനെ ഞാന്‍ അവിടെ ഇരുത്തിയ ഒരുത്തന്‍ എന്ന് വിളിക്കുന്നു. പി.സി.ജോര്‍ജ്ജും ആര്യാടനും രണഭൂമിയിലെ കോമരങ്ങളാകുന്നു.
അവിടെ എതിര്‍പക്ഷത്ത് നിലയുറപ്പിക്കാമായിരുന്നു സി.പി.എമ്മിന്. ജാതിയും മതവും വാളൂരി നൃത്തം ചവുട്ടുമ്പോള്‍ മാനവികത കൊതിച്ച് ജനം ദാഹിച്ചിരിക്കുകയായിരുന്നു. അവരുടെ മോഹങ്ങള്‍ ചവുട്ടി മെതിച്ചു കൊണ്ട് അതേ നാണംകെട്ട കളിയുമായി സി.പി.എം.എത്തിയിരിക്കുന്നു. ഒരു “നാടാരെ” സ്ഥാനാര്‍ത്ഥി ആക്കിയിരിക്കുന്നു.
പാറശ്ശാലയില്‍ 40 ശതമാനത്തിലധികം നാടാര്‍മാരാണ്. തൊട്ടുപിന്നില്‍ നായന്മാര്‍. നായന്മാര്‍ക്കുള്ള പങ്ക് പെരുന്നയില്‍കൊണ്ട് കാണിക്കവച്ചു ഒരു മാര്‍ക്സിസ്റ്റ് നായര്‍. ഇനി നാടാര്‍ക്കുള്ളതാണ്. പാളയം എല്‍.എം.എസില്‍ നിന്ന് ഒരു നാടാരെ ചൂണ്ടിക്കാട്ടിയിരിക്കുന്നു. അവന്‍ ഇനി നിങ്ങളുടെ ചിഹ്നം ചുമക്കും. അപ്പോള്‍ നായരും നാടാരും ആയി. വിജയം സുനിശ്ചിതം. ഹേ വിജയാ..............മറ്റൊരു മതവിഭാഗം പാറശ്ശാലയില്‍ താങ്കള്‍ എന്തേ കണ്ടില്ല...... കമ്മ്യൂണിസം ഒരു മതമാണെന്ന് പാടിയിട്ടില്ലേ വിരുദ്ധര്‍. അവിടെ കമ്മ്യൂണിസ്റ്റുകാരില്ലേ.........അവര്‍ ആര്‍ക്ക് വോട്ടു ചെയ്യും?. ആ പഴയ കേരളാ കോണ്‍ഗ്രസ്സുകാരനോ...അതിലും നല്ലതല്ലേ നമ്മുടെ സ്വന്തം സഖാവായിരുന്നു നമ്മുടെ ആ പഴയ “പിച്ചാത്തി ശെല്‍ വന്” വോട്ടു ചെയ്യുന്നത്.
ജാതി മതശക്തികളുടെ പിന്തുണ ഇല്ലാതെ ജയിക്കാമെങ്കില്‍ ജയിച്ചാല്‍ മതി എന്നു പറഞ്ഞ ആ വിക്കന്‍ നമ്പൂതിരിയെ ഭത്സിക്കാന്‍ അടിയുറച്ച പഴയ കമ്മ്യൂണിസ്റ്റ് സഖാക്കള്‍ക്ക് മടിയുണ്ടായിരുന്നില്ല. ഒപ്പമുള്ള ലീഗിനെപ്പോലും ഇറക്കിവിട്ടപ്പോള്‍ ഒപ്പം നില്‍ക്കാന്‍ മറ്റൊരു വിഭാഗം പാര്‍ട്ടിക്കുണ്ടായിരുന്നു, ജനങ്ങള്‍. അതൊരു വോട്ട് ബാങ്ക് അല്ല.....അതൊരു വികാരമായിരുന്നു..
എറണാകുളത്ത് ഇതേ കളി കളിച്ചതാണ് കോണ്‍ഗ്രസ്സ്. എഡ്വോര്‍ഡ് എടേഴത്തിലൂടെ. കോണ്‍ഗ്രസ്സുകാര്‍ കേട്ടിട്ടില്ലാത്ത കോണ്‍ഗ്രസ്സുകാരന്‍. ബാലറ്റ് പേപ്പറില്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് തോന്നി സെബാസ്ത്യന്‍ പോളാണ് നല്ല കോണ്‍ഗ്രസ്സുകാരന്‍ എന്ന്. നാളെ പാറശ്ശാലയിലെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഇത് തോന്നുമോ......
നേരിട്ട് വെട്ടിമരിച്ചാല്‍ വീട്ടേക്ക് മാനം എന്ന് യാത്രയാക്കിയ അമ്മമാര്‍....ഇന്ന് പിന്‍ വെട്ടിന് തുനിഞ്ഞിറങ്ങിയിരിക്കുന്നു , പാര്‍ട്ടി. മരിച്ചാല്‍ പച്ചോലയില്‍ കെട്ടി വലിച്ചിഴക്കുമോ....ജയിച്ചാല്‍ ആചാരവിളക്കുകൊളുത്തി ആനയിക്കുമോ..............
ചുവടുകള്‍ എവിടയോ പിഴക്കുന്നു. അക്ഷൌഹിണികളുടെ നടുവില്‍ കുരുവംശജര്‍ക്ക് നീ പകരുന്ന ഗീത , പൊളിയാകുമോ വിജയാ...........ഛേദി രാജ്യത്തെ ശിശുപാലനെപ്പോലേ ജല്പനങ്ങളുമായി ഒരു അച്യുതാനന്ദനും സ്വന്തം നേട്ടത്തിനായി മാത്രം എവിടയോ അലഞ്ഞു തിരിയുന്നു..
ഇനി നമുക്ക് സഞ്ജയനിലേക്ക് പോകാം................” കഥേ മമ കഥേ മമ കഥകള്‍ അതിസാദരം”. അവ വന്ന് കൊണ്ടേയിരിക്കും.
കുരുക്ഷേത്രമല്ല നെയ്യാറ്റിങ്കര ....ശെല്‍ വരാജ് ഒരു കര്‍ണ്ണനുമല്ല. അയാള്‍ക്ക് ഒരു ഒറ്റുകാരന്റെ മുഖമുണ്ടായിരുന്നു. അത് യുയുത്സുവിന്റേതോ വിഭീഷണന്റേതോ യൂദാസിന്റേതോ ആകാം.അതു കൊണ്ടുതന്നെ ഒരു ധര്‍മ്മയുദ്ധത്തിന്റെ കേളികൊട്ട് ഉയരേണ്ടതായിരുന്നു. കള്ളച്ചൂത് കളിച്ച് വിജയിപ്പിച്ച ശകുനിമാര്‍ ഒരു വശത്ത് ഭാഗം ചോദിച്ചു പിണങ്ങുന്നു. മന്ത്രിക്ക് ജാതി അടിസ്ഥാനത്തില്‍ സ്ഥാനക്കയറ്റം കിട്ടുന്നു. മാടമ്പി നായര്‍ ഒരു ദേശീയ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റിനെ ഞാന്‍ അവിടെ ഇരുത്തിയ ഒരുത്തന്‍ എന്ന് വിളിക്കുന്നു. പി.സി.ജോര്‍ജ്ജും ആര്യാടനും രണഭൂമിയിലെ കോമരങ്ങളാകുന്നു.
അവിടെ എതിര്‍പക്ഷത്ത് നിലയുറപ്പിക്കാമായിരുന്നു സി.പി.എമ്മിന്. ജാതിയും മതവും വാളൂരി നൃത്തം ചവുട്ടുമ്പോള്‍ മാനവികത കൊതിച്ച് ജനം ദാഹിച്ചിരിക്കുകയായിരുന്നു. അവരുടെ മോഹങ്ങള്‍ ചവുട്ടി മെതിച്ചു കൊണ്ട് അതേ നാണംകെട്ട കളിയുമായി സി.പി.എം.എത്തിയിരിക്കുന്നു. ഒരു “നാടാരെ” സ്ഥാനാര്‍ത്ഥി ആക്കിയിരിക്കുന്നു.
പാറശ്ശാലയില്‍ 40 ശതമാനത്തിലധികം നാടാര്‍മാരാണ്. തൊട്ടുപിന്നില്‍ നായന്മാര്‍. നായന്മാര്‍ക്കുള്ള പങ്ക് പെരുന്നയില്‍കൊണ്ട് കാണിക്കവച്ചു ഒരു മാര്‍ക്സിസ്റ്റ് നായര്‍. ഇനി നാടാര്‍ക്കുള്ളതാണ്. പാളയം എല്‍.എം.എസില്‍ നിന്ന് ഒരു നാടാരെ ചൂണ്ടിക്കാട്ടിയിരിക്കുന്നു. അവന്‍ ഇനി നിങ്ങളുടെ ചിഹ്നം ചുമക്കും. അപ്പോള്‍ നായരും നാടാരും ആയി. വിജയം സുനിശ്ചിതം. ഹേ വിജയാ..............മറ്റൊരു മതവിഭാഗം പാറശ്ശാലയില്‍ താങ്കള്‍ എന്തേ കണ്ടില്ല...... കമ്മ്യൂണിസം ഒരു മതമാണെന്ന് പാടിയിട്ടില്ലേ വിരുദ്ധര്‍. അവിടെ കമ്മ്യൂണിസ്റ്റുകാരില്ലേ.........അവര്‍ ആര്‍ക്ക് വോട്ടു ചെയ്യും?. ആ പഴയ കേരളാ കോണ്‍ഗ്രസ്സുകാരനോ...അതിലും നല്ലതല്ലേ നമ്മുടെ സ്വന്തം സഖാവായിരുന്നു നമ്മുടെ ആ പഴയ “പിച്ചാത്തി ശെല്‍ വന്” വോട്ടു ചെയ്യുന്നത്.
ജാതി മതശക്തികളുടെ പിന്തുണ ഇല്ലാതെ ജയിക്കാമെങ്കില്‍ ജയിച്ചാല്‍ മതി എന്നു പറഞ്ഞ ആ വിക്കന്‍ നമ്പൂതിരിയെ ഭത്സിക്കാന്‍ അടിയുറച്ച പഴയ കമ്മ്യൂണിസ്റ്റ് സഖാക്കള്‍ക്ക് മടിയുണ്ടായിരുന്നില്ല. ഒപ്പമുള്ള ലീഗിനെപ്പോലും ഇറക്കിവിട്ടപ്പോള്‍ ഒപ്പം നില്‍ക്കാന്‍ മറ്റൊരു വിഭാഗം പാര്‍ട്ടിക്കുണ്ടായിരുന്നു, ജനങ്ങള്‍. അതൊരു വോട്ട് ബാങ്ക് അല്ല.....അതൊരു വികാരമായിരുന്നു..
എറണാകുളത്ത് ഇതേ കളി കളിച്ചതാണ് കോണ്‍ഗ്രസ്സ്. എഡ്വോര്‍ഡ് എടേഴത്തിലൂടെ. കോണ്‍ഗ്രസ്സുകാര്‍ കേട്ടിട്ടില്ലാത്ത കോണ്‍ഗ്രസ്സുകാരന്‍. ബാലറ്റ് പേപ്പറില്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് തോന്നി സെബാസ്ത്യന്‍ പോളാണ് നല്ല കോണ്‍ഗ്രസ്സുകാരന്‍ എന്ന്. നാളെ പാറശ്ശാലയിലെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഇത് തോന്നുമോ......
നേരിട്ട് വെട്ടിമരിച്ചാല്‍ വീട്ടേക്ക് മാനം എന്ന് യാത്രയാക്കിയ അമ്മമാര്‍....ഇന്ന് പിന്‍ വെട്ടിന് തുനിഞ്ഞിറങ്ങിയിരിക്കുന്നു , പാര്‍ട്ടി. മരിച്ചാല്‍ പച്ചോലയില്‍ കെട്ടി വലിച്ചിഴക്കുമോ....ജയിച്ചാല്‍ ആചാരവിളക്കുകൊളുത്തി ആനയിക്കുമോ..............
ചുവടുകള്‍ എവിടയോ പിഴക്കുന്നു. അക്ഷൌഹിണികളുടെ നടുവില്‍ കുരുവംശജര്‍ക്ക് നീ പകരുന്ന ഗീത , പൊളിയാകുമോ വിജയാ...........ഛേദി രാജ്യത്തെ ശിശുപാലനെപ്പോലേ ജല്പനങ്ങളുമായി ഒരു അച്യുതാനന്ദനും സ്വന്തം നേട്ടത്തിനായി മാത്രം എവിടയോ അലഞ്ഞു തിരിയുന്നു..
ഇനി നമുക്ക് സഞ്ജയനിലേക്ക് പോകാം................” കഥേ മമ കഥേ മമ കഥകള്‍ അതിസാദരം”. അവ വന്ന് കൊണ്ടേയിരിക്കും.
Saturday, March 10, 2012
Monday, December 26, 2011
കാലു മുറിച്ചൂ കളഞ്ഞു ഞാന്‍ എന്നിട്ടുമാക്കാലിലെ ചെളി പോയതില്ല.
ലാവലിന്‍ ഇടപാടില്‍ പിണറായി വിജയന്‍ യാതൊരു സാമ്പത്തിക നേട്ടവും ഉണ്ടാക്കിയിട്ടില്ല എന്ന് സി.ബി.ഐ., കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.ഔദ്യോഗിക സി.പി.എം. വിഭാഗങ്ങള്‍ ആഹ്ലാദത്തിലാണ്. പിണറായി കുറ്റവിമുകതനായി എന്ന മട്ടിലാണ് അവരുടെ ആഹ്ലാദ പ്രകടനങ്ങള്‍. എന്നാല്‍ ഈ കുറ്റവിമുക്തി (!) കൊണ്ട് പിണറായി വിജയനോ പാര്‍ട്ടിയോ എന്തെങ്കിലും നേടുന്നുണ്ടോ...
ഒരു തീവണ്ടിയില്‍ കേട്ടത്..................അതായത് പൊതുജനാഭിപ്രായം...................
*******************************************************
" കോടികള്‍ കയ്യിലില്ലേ ............സി.ബി.ഐയെ വിലക്കെടുക്കാനാണോ പിണറായിക്ക് പാട് “.
"അല്ലന്നേ.................ഇതാ......കാരാട്ട് സോണിയയെ മണിയടിച്ച് ഒപ്പിച്ചതാണ്”.
“ ആ മമ്മൂട്ടിയുടെ മോന്റെ കല്യാണമായിരുന്നു.പിണറായി ആയിരുന്നു സംഘാടകന്‍”.
“അതുപിന്നങ്ങനല്ലാതെ വരുമോ...........യഥാര്‍ത്ഥത്തില്‍ ഈ മമ്മൂട്ടി കളിക്കുന്ന പണമൊക്കെ പിണറായിയുടെ ബിനാമി കാശല്ലേ..............”
“ തന്നേ ! തള്ളേ....അവന്റെ സിംഗപ്പൂരിലെ ബിസിനസ്സൊക്കെ മമ്മൂട്ടിയായിരിക്കും നോക്കണെ അല്ലേ “.
“ പോടാ...........സിംഗപ്പൂരിലെ ബിസിനസ്സ് നോക്കണത് മമ്മൂട്ടിയല്ല, വേറൊരുത്തനാ................ഇല്ല കിഡ്നിയൊക്കെ മോട്ടിക്കുന്ന ഒരുത്തനുണ്ടല്ലോ അവനാ....................”
“ ഓ................ഫാരിസ് അബ്ദു റഹ്മാന്‍”
“ അവനെ അച്യുതാനന്ദൻ ഒരിക്കെ പിടിച്ച് ജയിലിലിടാൻ പോയതാ........ഇവനാ രക്ഷിച്ചത്”
"അങ്ങേരെ അഞ്ച് കൊല്ലം നേരെ ചൊവ്വെ ഭരിക്കാന്‍ എവന്‍ സമ്മതിച്ചില്ലല്ലോ.......സമ്മതിച്ചിരുന്നെങ്കീ അങ്ങേര് എല്ലാവനേം പിടിച്ച് അകത്താക്കിയേനെ.......”
“അങ്ങേരെ ഇപ്പഴെങ്കിലും പി.ബീ എടുക്ക്വോ”
“ എവിടെ എടുക്കാന്‍, എവന്മാര് മൊത്തം കള്ളന്മാരല്ലീ”
“ അങ്ങേർ വീണ്ടും മുഖ്യമന്ത്രി ആവാതിരിക്കാൻ എവന്മാര് മനപ്പൂര്‍വം നാല് സീറ്റി തോപ്പിച്ചതാ.....”
"അല്ലാതെ പിന്നേ..............കൂത്തുപറമ്പിലെങ്ങാനും സി.പി.എം.തോക്ക്വോ...........”:
“ ഈ പിണറായിയെങ്ങാനും മുഖ്യമന്തിയായാ കേരളം വിറ്റ് തിന്നും”
“ എവന്‍ തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ട് പോകുമ്പോള്‍ അവന്റെ എ.സി.കാറ് ഡ്രൈവര്‍ ഓടിച്ച് കോഴിക്കോട്ട് കൊണ്ട് ചെല്ലും. അവന്‍ എ.സി.കാറിലേ സഞ്ചരിക്കൂ......”
“തിരോന്തരത്തെ കിംസ് ആശൂത്രിയില്ലേ.....അതിന്റെ മോളിലത്തെ എ.സി.മുറിയില്ലേ....അത് എവന് വേണ്ടി മാത്രം ബുക്ക് ചെയ്തിരിക്കുകയാ...............ഞാന്‍ എന്റെ കണ്ണു കൊണ്ട് കണ്ടതാ.........”
" എന്തിന് ..........നമ്മുടെ വാസുദേവന്‍ സാറില്ലേ......പാര്‍ട്ടി മെമ്പറാ............അങ്ങേരുടെ ഭാര്യക്ക് ഇങ്ങോട്ട് ട്രാന്‍സ്ഫറിന് പിണറായിയെ ചെന്ന് കണ്ട്, ഒരു ലക്ഷം രൂപയാ....കൈക്കൂലി ചോദിച്ചേ.....”
“ എവന്‍ ഈ പണമെല്ലം എവിടെ കൂട്ടി വയ്ക്കണ്”.
“ എ.കെ.ജിയുടേയും.ഇ.എമ്മിന്റേയും ഒക്കെ പാര്‍ട്ടീല്‍ ഇങ്ങനെ ഒരുത്തന്‍ വന്നു പെട്ടല്ലോ..........”
*********************************
ഒരു സംഘം സി.പി.എം.സഹയാത്രികര്‍ നടത്തിയ സംഭാഷണമാണിത്. പിണറായി വിജയന്‍ എന്ന നേതാവ് എന്തു മാത്രം അപനിര്‍മ്മിക്കപ്പെട്ടു എന്ന് ഇതില്‍ നിന്നും വെളിവാകും. ഒരു കോടതി വിധിക്കും അദ്ദേഹത്തെ ഇതില്‍ നിന്ന് മോചിപ്പിക്കാനാകില്ല.
അതു തന്നെയായിരുന്നു ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ, എന്തിന് വളച്ചു കെട്ടി പറയണം, അച്യുതാനന്ദന്റെ ലക്ഷ്യം.!
Saturday, August 6, 2011
ടൂര്‍ ഡയറി
സി.പി.എം.പാര്‍ട്ടി കോണ്‍ഗ്രസ്സ് പ്രമാണിച്ച് 2011 ആഗസ്റ്റ് മാസം മുതല്‍ സഖാവ് വി.എസ്.അച്യൂതാനന്ദന്‍ താഴെപ്പറയുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതാണ് എന്ന് അറിയുന്നു.
1, എം.ആര്‍.മുരളിയുടെ അമ്മുമ്മയുടെ മുട്ടൂ വേദന അറിയാന്‍
2,ടി.പി.ചന്ദ്രശേഖരന്റെ വീട്ടിലെ പശു പെറ്റതിന്റെ കാര്യം അന്വേഷിക്കാന്‍
3,കെ.സി.ഉമേഷ് ബാബുവിന്റെ പുതിയ കവിത വായിച്ച് നോക്കാന്‍
4, ബാബു ഭരദ്വാജ് താടി വടിക്കുന്നത് കാണാന്‍
പിണറായി വിജയനേയോ സി.പി.എമ്മിനേയോ എതിര്‍ക്കുന്നവര്‍ ഉണ്ടെങ്കില്‍ അവര്‍ തങ്ങളുടെ വിലാസം തന്നാല്‍ അവരുടെ വീട്ടില്‍ സഖാവ് വി.എസ്. അസുഖവിവരം അറിയാന്‍ എത്തുന്നതാണ് എന്നും വാര്‍ത്ത
മനുഷ്യത്ത്വ പരമായ കാരണങ്ങളാല്‍ കിംസ് ആശുപത്രിയില്‍ പോയി ബാലകൃഷ്ണപിള്ളയെ കാണുന്ന കാര്യം മാത്രം പരിഗണിക്കാനാകില്ല എന്നും ബാലകൃഷ്ണപിള്ള പിണറായി വിജയനെ പത്തു തെറി വിളിച്ചാല്‍ സന്ദര്‍ശിക്കുന്ന കാര്യം പരിഗണിക്കാമെന്നും അച്യുതാനന്ദന്‍ പറഞ്ഞതായി കേള്‍ക്കുന്നു.
1, എം.ആര്‍.മുരളിയുടെ അമ്മുമ്മയുടെ മുട്ടൂ വേദന അറിയാന്‍
2,ടി.പി.ചന്ദ്രശേഖരന്റെ വീട്ടിലെ പശു പെറ്റതിന്റെ കാര്യം അന്വേഷിക്കാന്‍
3,കെ.സി.ഉമേഷ് ബാബുവിന്റെ പുതിയ കവിത വായിച്ച് നോക്കാന്‍
4, ബാബു ഭരദ്വാജ് താടി വടിക്കുന്നത് കാണാന്‍
പിണറായി വിജയനേയോ സി.പി.എമ്മിനേയോ എതിര്‍ക്കുന്നവര്‍ ഉണ്ടെങ്കില്‍ അവര്‍ തങ്ങളുടെ വിലാസം തന്നാല്‍ അവരുടെ വീട്ടില്‍ സഖാവ് വി.എസ്. അസുഖവിവരം അറിയാന്‍ എത്തുന്നതാണ് എന്നും വാര്‍ത്ത
മനുഷ്യത്ത്വ പരമായ കാരണങ്ങളാല്‍ കിംസ് ആശുപത്രിയില്‍ പോയി ബാലകൃഷ്ണപിള്ളയെ കാണുന്ന കാര്യം മാത്രം പരിഗണിക്കാനാകില്ല എന്നും ബാലകൃഷ്ണപിള്ള പിണറായി വിജയനെ പത്തു തെറി വിളിച്ചാല്‍ സന്ദര്‍ശിക്കുന്ന കാര്യം പരിഗണിക്കാമെന്നും അച്യുതാനന്ദന്‍ പറഞ്ഞതായി കേള്‍ക്കുന്നു.
Monday, May 16, 2011
പണ്ട് ഒരു കാക്ക ഏകാദശി നോറ്റു
. . പരമ ശുദ്ധനും സത്യസന്ധനുമായിരുന്നു ഈ കാക്ക. . കാക്കകളുടെ രാജ്യത്ത് തെരെഞ്ഞെടുപ്പ് വന്നപ്പോള്‍ ഈ കാക്ക പറഞ്ഞു “ഞാന്‍ ഒന്നിനുമില്ല”. . മറ്റുള്ള കാക്കകള്‍ സ്ഥാനങ്ങള്‍ക്കായി തമ്മിലടിച്ചു. അവര്‍ക്ക് യോജിപ്പിലെത്താന്‍ കഴിയാതെ വന്നു. അവര്‍ പറഞ്ഞു. “ഏകാദശി നോറ്റ കാക്ക നേതാവാകട്ടെ”. . കാക്കയാകട്ടെ മനസ്സില്ലാ മനസ്സോടെ അത് സമ്മതിച്ചു. . കാക്കകളുടെ കേന്ദ്രത്തിലേക്ക് ഒഴിവ് വന്നപ്പോഴും രാജ്യസഭാ സീറ്റ് ഒഴിവു വന്നപ്പോഴും ഈ കാക്ക പറഞ്ഞു “ ഞാനൊന്നിനുമില്ല.”. . അപ്പോഴൊക്കെ മറ്റൂ കാക്കകള്‍ ഈ കാക്കയെ നേതാവായി തെരെഞ്ഞെടുത്തു. . മനസ്സില്ലാ മനസ്സോടെ അപ്പോഴൊക്കെ കാക്ക അത് സമ്മതിച്ചു. . . ഇതെല്ലാം കണ്ടു കൊണ്ട് മറ്റൊരു കാക്ക മരത്തിലിരുപ്പുണ്ടായിരുന്നു. . കാക്കകളുടെ സംസ്ഥാനത്ത് തെരെഞ്ഞെടുപ്പ് വന്നപ്പോള്‍ ഈ കാക്ക പറഞ്ഞു. . “ ഞാനില്ല ! മത്സരിക്കാന്‍ ഞാനില്ല” ഇപ്പോ വിളി വരും എന്ന് കാക്ക മനസ്സില്‍ കുറിച്ചു. . മറ്റു കാക്കകള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു “ വലിയ ഉപകാരം” . കാക്കപ്പിസി പ്രസിഡന്റെ സ്ഥാനത്തിന് അടി നടന്നപ്പോഴും ഈ കാക്ക പറഞ്ഞു . “ ഞാനില്ല” എന്നിട്ട് കാക്ക പിന്‍ വിളിക്കായി കാത്തു നിന്നു. . അപ്പോഴും മറ്റു കാക്കകള്‍ പറഞ്ഞു “വലിയ ഉപകാരം!” . . ഏകാദശി നോറ്റ കാക്കയും താനും തമ്മില്‍ എന്താ വ്യത്യാസമെന്നു ഈ കാക്കക്ക് മനസ്സിലായതേ ഇല്ല. .
Wednesday, February 23, 2011
നമുക്ക് പ്രജാപതിയെ പുകഴ്താം
/ / ഒരു പഴയ ലേഖനം പുന പ്രസിദ്ധീകരിക്കുന്നു/ /
ഒരു നിരാനന്ദത്തിന്റെ ചിരി ആകാശത്തില്‍ മുഴങ്ങുന്നു.
സുഗതരേ,മാഗതരേ, അതുകൊണ്ട് അച്യുതാനന്ദ പ്രജാപതിയുടെ കീര്‍ത്തനങ്ങള്‍ നമുക്ക് ഇനിയും പാടാം.
പാണന്മാര്‍ പാടട്ടെ. വള്ളിക്കുട്ടന്മാര്‍ ഉടുക്കു കൊട്ടട്ടെ. പത്രാധിപര്‍ കീര്‍ത്തനങ്ങള്‍ രചിക്കട്ടെ.അച്യുതനന്ദകീര്‍ത്തനം വൈലോപ്പിള്ളി സംസ്ക്രിതിയില്‍ നിന്നും അനന്തന്‍ കാട്ടിലേക്ക് വ്യാപിക്കട്ടെ.
തെരെഞ്ഞെടുപ്പില്‍ തോറ്റിട്ടുണ്ട്, ഭരണകക്ഷികള്‍, സി.പി.എമ്മും, കോണ്‍ഗ്രസ്സും ബി.ജെ.പിയും ഒക്കെ..........................രാജി ആവശ്യം അന്തരീക്ഷ്ത്തില്‍ മുഴങ്ങിയിട്ടുണ്ട്. ആന്റണിയുടെ , ബുദ്ധദേവിന്റെ, കരുണാനിധിയുടെ.......................ചരിത്രത്തിലാദ്യമായി രാജി ആവശ്യം നേരിടേണ്ടിവരാത്ത ഒരേ ഒരു മുഖ്യമന്ത്രി.
വേലിക്കകത്ത് ശങ്കരന്‍ മകന്‍ അച്യുതാനന്ദന്‍..................................................
ഒരു പത്രത്തിനും.................................ഒരു പ്രതിപക്ഷനേതാവിനും...................ഒരു ഉണ്ണിത്താനുപോലും അതു വേണ്ട................
എന്തൊരു ജനപ്രീതി........................എന്തൊരു സ്വീകാര്യത.............................................
കമ്മ്യുണിസ്റ്റ് പാര്‍ട്ടികള്‍ക്ക് എത്രയോ മുഖ്യമന്ത്രിമാര്‍. ഇ എം എസ് മുതല്‍ നായനാര്‍ വരെ. പി കെ വി യും അച്യുതമേനൊനും.
എത്രയോ കമ്മ്യുണിസ്റ്റ് വിരുദ്ധപത്രങ്ങള്‍. മനോരമ മുതല്‍ ദീപിക വരെമാത്രുഭൂമി മുതല്‍ ജന്മഭൂമി വരെ. ചന്ദ്രികയും സിറാജുമൊക്കെ.
എത്രയോ മുഖ്യമന്ത്രി മാരെ അവര്‍ ക്രൂശിച്ചു. എത്രയൊ സര്‍ക്കാരുകളെ അവര്‍ കരി തേച്ചു.
പക്ഷെ അച്യുതാനന്ദനെ മാത്രം ആരും വിമര്‍ശിക്കാന്‍ പാടില്ല എന്ന കല്പന ആരു പുറത്തിറക്കി.കേരളത്തിലുള്ള സകല പത്രങ്ങളും ചാനലുകളും അച്യുതാനന്ദകീര്‍ത്തനങ്ങളാല്‍ മുഖരിതംകൂടാതെ സ്വന്തം ചെലവില്‍ കാശ് നന്നായി ചെലവാക്കി "ജനശക്തി" പ്രകടിപ്പിക്കുന്നുണ്ട് അച്ചുമ്മാമന്‍.
ലോട്ടറിക്കേസില്‍ രഹസ്യതെളിവുകളുമായി വാദിക്കാന്‍ പോകുന്ന സേതുരാമയ്യര്‍..................ഈ തെളിവുകള്‍ ഇത്രയും കാലം ഒളിപ്പിച്ചു വച്ചു.............................സ്വന്തം അഡ്വ. ജനറലില്‍ നിന്നു പോലും............................
ജനാധിപത്യത്തില്‍ കാതിനിമ്പം വേറിട്ടൊരു ശബ്ദമാണ്. ഇടതുപക്ഷം ഭരിക്കവേ അതു കിട്ടുന്നത് മാത്രുഭൂമിയില്‍ നിന്നും മനോരമയില്‍ നിന്നുമാണ്. വലതുപക്ഷം ഭരിക്കുമ്പോള്‍ കേരളകൌമുദിയും ദേശാഭിമാനിയും.
ഇപ്പോള്‍ വാദ്ധ്യാന്മാരെല്ലാം ഒരേ കരിക്കുലം പഠിപ്പിക്കുന്നു. അച്യുതാന്ദവിജയത്തിന്റെ കല്ലുവഴിച്ചിട്ട.
പാല്പായസമായാലും നിത്യേനയായാല്‍ ചെടിക്കില്ലേ.
ഗുണവാനോടു ചേര്‍ന്നീടില്‍ വലുപ്പം വരുമല്പനും എന്നു കവി പാടിയത് അച്യുതാനന്ദ പരിവാരത്തെ ഓര്‍ത്താകണം.
കാഞ്ഞിരപ്പള്ളി തെരെഞ്ഞെടുപ്പ് ഓര്‍മ്മയുണ്ടോ.
" ലവന്‍ എങ്ങിനെ ലിസ്റ്റില്‍ കടന്നു കൂടി എന്നന്വേഷിക്കണമെന്ന് " ജാഥ നടത്തി സീറ്റ് തരാക്കിയ ആദ്യ പത്ര സമ്മേളനത്തില്‍ നാണ്വാര് കാച്ചി.
ലവന്‍ എന്നാല്‍ അല്‍ ഫോണ്‍സ് കണ്ണന്താനം.അന്വേഷണാം നടന്നില്ല എങ്കിലും നാണ്വാര് വെറുതേയിരുന്നില്ല. ല്വനെ തോല്പിക്കാന്‍ ആവുന്നതൊക്കെ ചെയ്തു. പി.ജെ.ജോസഫ് എന്നൊരു വിശ്വസ്തന്‍ കൂട്ടിനുണ്ടായിരുന്നു. അച്യുതാനന്ദനും ഔസേപ്പച്ചനും കൂടി കാഞ്ഞിരപ്പള്ളിയില്‍ മൂന്നാമതൊരു യുദ്ധമുഖം തുറന്നു. ആദര്‍ശ്വ ദ്വന്ദമായി അച്യുതാനന്ദനേയും ഔസേപ്പച്ചനേയും നമ്മള്‍ കൊണ്ടാടി. ഭരണത്തില്‍ അച്യുതാനന്ദന്റെ വലം കൈയ്യായിരുന്നു ഔസേപ്പച്ചന്‍.
നാല്പത് ഡിഗ്രീ ചരിഞ്ഞു പറക്കുന്ന വിമാനത്തില്‍ 25% ഒടിഞ്ഞ കയ്യാലെ 55 വര്‍ഷം പഴക്കമുള്ള മാറിടത്തെ ഏത് വെലോസിറ്റിയില്‍ തൊടാം എന്ന് ട്രിഗണോമിട്രിക്ക് ശ്രമിച്ച് അച്ചായന്‍ നാറി.പൊന്നു കായ്കുന്ന മരമായാലും പെണ്ണിനെ പിടിച്ചാല്‍ പുറത്ത് എന്നാണല്ലോ.
ഔസേപ്പച്ചന്‍ പുറത്ത്, തീര്‍ന്നില്ല....................... പാണന്മാര്‍ മാധ്യമങ്ങളിലൂടെ പാടി.
"പിണറായിയുടെ വലം കൈ ആയ കൈ ഒടിഞ്ഞ ജോസഫിനെ അച്യുതാനന്ദന്‍ പുറത്താക്കി.
പിടിക്കുന്നതുവരെ അച്യുതാനന്ദന്‍പിടിച്ചപ്പോള്‍ പിണറായി.
മന്ത്രിസഭയിലുണ്ട് മന്ത്രിമാര്‍, നിഷ്കളങ്കര്‍, നിഷ്കാമകര്‍മര്‍.
ഗുരുദാസന്‍,ശര്‍മ,വിജയകുമാര്‍.
നമ്മളാരെങ്കിലും കേട്ടിട്ടുണ്ടോ ഇവരുടെ വകുപ്പുകളെ കുറിച്ച്. അവിടത്തെ കെടുകാര്യസ്ഥതകളെ കുറിച്ച്.
തോഴരേ മിണ്ടരുതേ, അവര്‍ അദ്ദേഹത്തിന്റെ പൊരാളികളത്രേ.
വിഴിഞ്ഞം തുറമുഖം വന്നില്ലങ്കിലും നമ്മള്‍ പത്രത്തിലെഴുതരുത്. മദ്യനയം സമ്പൂര്‍ണ വിജയമെന്നെ ചൊല്ലാവൂ.നമുക്ക് കരീമിനെ കരിതേക്കാം, സുധാകരനെ തെറി പറയാം.ശ്രീമതിയുടെ സാരിയെക്കുറിച്ച് സംസാരിക്കാം.
പക്ഷെ ഫാരിസ് അബുബേക്കറെ എന്തു ചെയ്യും?. അവന്‍ ദീപിക വിലക്കു വാങ്ങി നമ്മെ അധിക്ഷേപിക്കുന്നു.പ്രജാപതിയെ പുകഴ്തിപ്പാടാത്തവന്‍ ധര്‍മ്മപുരിക്കു പുറത്തു പോകട്ടെ.പ്രജാപതി സാമന്തന്‍ കയ്യേറ്റഭുപതിയെ വിളിക്കുന്നു.നായനാര്‍ ഫുട്ബാളിന് ഫാരിസ് അബുബേക്കര്‍ എന്ന അന്താരാഷ്ട്ര ഭീകരന്‍ 60 ലക്ഷം നല്‍കി.(ഒരുമിച്ചിരുന്ന് ആലോചിച്ചെടുത്ത തീരുമാനമായതിനാല്‍ പ്രജാപതിക്ക് സംഭവം നല്ല ഓര്‍മയുണ്ടായിരുന്നു.)പത്രത്തില്‍ സൂപ്പര്‍ ലീഡ്. ഒപ്പം കുറച്ച് ടച്ചിങ്സും. അജ്ഞാതനാണ് , ഭീകരനാണ്,ഒറ്റക്കണ്ണനാണ്.ഒരു പക്ഷെ ഇങ്ങനെ ഒരാള്‍ ഇല്ല.സിനിമയുടെ അന്ത്യത്തില്‍ ഫാരിസ് എന്ന വില്ലന്റെ മുഖം സ്ക്രീനിന് നേരെ തിരിയുമ്പോള്‍ അത് പിണറായി വിജയന്‍ തന്നെയാണ് എന്നു കണ്ട് ജനം ഞെട്ടുന്നു.
പക്ഷേ ഇവിടെ മമ്മൂട്ടി കഥ പറ്റിച്ചു. മൂന്നാറില്‍ തന്റെ ചിറിക്കിട്ടു കുത്തിയതിന് മെഗാസ്റ്റാര്‍ അതേ നാണയത്തില്‍ തിരിച്ചടിച്ചു. ഫാരിസ് കൈരളിയില്‍അഭിമുഖം വരുന്നതിന് തലേന്ന് അച്യുതാനന്ദന്‍ വിളറി പൂണ്ടു. കാരാട്ടിന് കമ്പിയടിച്ചു. കൈരളിയുടെ ഷെയറുകള്‍ പിന്‍ വലിക്കുമെന്ന് ഭീഷണിപ്പെടുത്തി.
താനൊരിക്കലും കണ്ടിട്ടില്ലാത്ത ഒരാള്‍ , പാരീസൊ ,ലണ്ടനോ എന്നു പോലും തനിക്കറിയാത്ത ഒരാള്‍ , പത്രസമ്മേളനം നടത്തുമ്പോള്‍ പ്രജാപതി കോപിച്ചതെന്തിനേ.കാരണം കൈരളിയായതിനാലാണ്. ഇന്ത്യവിഷനോ മനോരമയോ പോലും തനിക്കെതിരായ പരാമര്‍ശങ്ങള്‍ ഒഴിവാക്കും എന്ന്‍ അച്യുതാനന്ദനറിയാം.
വി എസി ന് ആരെയും വിമര്‍ശിക്കാം,തെറിപറയാം, വെറുക്കപ്പെട്ടവനാക്കാം, പട്ടിയാക്കാം,കുരങ്ങനാക്കാംഒരു കണ്ടീഷന്‍ മാത്രം, ആരും തിരിച്ചു പറയരുത്.
ബ്രിട്ടാസിനെ ബ്രൂട്ടസ്സാക്കി.മുകുന്ദന്‍ ഏഴാം കൂലിയായി.മാധവന്‍ കുട്ടി എക്സ്പ്രസ്സിനു വെളിയിലായി.( അതിനെന്ത് പിണറായിക്ക് അതോടെ ഉറച്ച ഒരു അനുയായിയെ കിട്ടി.).
അച്യുതനന്ദനെ ദീപിക തൊട്ടപ്പോള്‍ നമ്മള്‍ സടകുട്ഞ്ഞെഴുനേറ്റു.
ഫാരിസിനെ അര്‍ശസ് കഴിഞ്ഞാല്‍ ഏറ്റവും വെറുക്കപ്പെട്ട ഒന്നാക്കി. പത്രത്തിന്റെ ഉടമാവകാശത്തെ കുറിച്ച് നമ്മള്‍ നെടുങ്കന്‍ ലേഖനങ്ങള്‍ എഴുതി. ചാനലുകളില്‍ ദീര്‍ഘദൂര ചര്‍ച്ചകള്‍ സംഘടിപ്പിച്ചു. ഒടുവില്‍ ദീപിക ഇട്ടെറിഞ്ഞ് ഫാരിസ് ഓടി. മദ്രാസിലേക്കൊ,സിംഗപൂരിലേക്കൊ.
യുദ്ധം ജയിച്ച് നമ്മള്‍ ആര്‍ത്തുവിളിച്ചു. റൂപ്പര്‍ട്ട് മറ്ഡോക്ക് വന്നതോ ഏഷ്യാനെറ്റ് വാങ്ങിയതോ നമുക്ക് വിഷയമല്ല. റൂപ്പര്‍ട്ട് മര്‍ഡോക്ക് അച്യുതാനന്‍ന്ദന്റെ ശത്രു ആകാത്തിടത്തോളം കാലം അച്യുതാനന്ദ പ്രതിരോധ സമിതിക്ക് അല്ല അധിനിവേശപ്രതിരോധ സമിതിക്ക് അതിലെന്തു കാര്യം.
കോടികളുടെ അഴിമതി ആരോപണ വിധേയരായവരെ പാര്‍ട്ടിക്കു പുറത്താക്കണമെന്നു വി.എസ്.
അഴിമതിക്കെതിരായ പോരാട്ടം താന്‍ തുടരുമെന്നും മുഖ്യമന്ത്രി.
നല്ലകാര്യം
പത്രങ്ങളില്‍ സൂപ്പര്‍ ലീഡ്.
അച്യുതാനന്ദന് മുന്‍പ് ഒരു സി പി എം കാരന്‍ ആ കസേരയില്‍ ഇരുന്നിട്ടുണ്ട്. ഏറനാടിന്റെ നിഷ്കളങ്കതയുമായി ഒരു കണ്ണൂര്‍ കാരണവര്‍. നായനാര്‍.
അന്ന് മുഖ്യമന്ത്രിക്ക് ഇതു പോലൊരു പ്രസ്താവന നടത്താന്‍ കഴിയുമായിരുന്നോ.
സി.പി.എമില്‍ കോടികളുടെ അഴിമതി ആരോപണം ആദ്യം ഉന്നയിക്കപ്പെടുന്നത് ജയരാജനെതിരയൊ പിണറായിക്കെതിരെയോ അല്ല.
തോഴരേ സി.പി.എമ്മിന്റെ ആദ്യത്തെ കോടിപതി സര്‍വശക്തനായ സഖാവ് വി. എസ്. അച്യുതനന്ദനാണ്‍.
അതുന്നയിച്ചത് ഒരു ചെന്നിത്തലയോ ഒരു ഹക്കിമോ അല്ല. അത് സര്‍വാദരണീയനായ കെ.പി.പി.നമ്പ്യാരാണ്‍. അതും ചാനലുകളില്‍ പൊട്ടിക്കരഞ്ഞുകൊണ്ട്.
‘കണ്ണൂരില്‍ താപനിലയം സ്ഥാപിക്കാന്‍ അച്യുതനന്ദന്‍ എന്നോട് അഞ്ചു കോടി രൂപ ആവശ്യപ്പെട്ടു."
ഇത്തരത്തിലുള്ള അഴിമതിക്കാരെ പുറത്താക്കണം എന്ന് അന്ന് സഖാവ് ഇ.കെ.നായനാര്‍ പ്രസ്താവന പുറപ്പെടുവിപ്പിച്ചില്ല. എന്തുകൊണ്ട്?.
തോഴരേ
നായനാര്‍ കമ്മ്യൂണിസ്റ്റായിരുന്നു.
അച്യുതാനന്ദന്‍ അതല്ലായിരുന്നു.
തോഴരേ മറക്കാമോ നിങ്ങള്‍ക്കാകാഴ്ച. വി.എസ്. സര്‍വാധിപതിയായി എകെജി സെന്ററില്‍ വാണരുളുന്ന കാലം. അന്നത്തെ മുഖ്യമന്ത്രി നമ്മുടെ പാവം ഇകെ.നായനാര്‍ സെക്രട്ടേറിയേറ്റില്‍ നിന്നും ഓരൊ ഫയലുമായി എ.കെ.ജി.സെന്ററിന്റെ പടികയറുന്ന കാഴ്ച.- അന്ന് ചാനലുകളില്ലായിരുന്നു.- എത്രയോ പത്രങ്ങളില്‍ വന്നിരുന്നു. ആന്റണിയും മനോരമയും പറഞ്ഞു. സമാന്തര സെക്രട്ടറിയേറ്റ്. ഇന്നത്തെ മുഖ്യമന്ത്രിയോട് ഇന്നത്തെ പാര്‍ട്ടി സെക്രട്ടറി ഒരു ഫയല്‍ ആവശ്യപ്പെട്ടാല്‍ തോഴരേ നിങ്ങള്‍ വെറുതെയിരിക്കുമോ?.
പാവം നായനാര്‍. അദ്ദേഹം ശുദ്ധനായിരുന്നു.
അച്യുതാനന്ദന്‍ ഒരിക്കലും അതല്ലായിരുന്നു.
അച്യുതാനന്ദനും വിജയനും കാരാട്ടും ചേര്‍ന്ന് പോളിറ്റ് ബ്യൂറോ കൂടുന്നു. എ.ഡി.ബി.കരാര്‍ അംഗീകരിക്കുന്നു. സംസ്ഥാനത്ത് പാര്‍ട്ടി സെക്രെട്ടറിയേറ്റ് കൂടുന്നു. എ.ഡി.ബി.കരാര്‍ അംഗീകരിക്കുന്നു. വകുപ്പു മന്ത്രി പാലോളി കരാറ് ഒപ്പിടുന്നു. മുഖ്യമന്ത്രി പ്രസ്താവിക്കുന്നു." ഞാന്‍ അറിഞ്ഞിട്ടില്ല. " പാണന്മാര്‍ ഏറ്റു വിളിക്കുന്നു." പ്രജാപതി അറിഞ്ഞിട്ടില്ല." ശരിയാണ്‍, മുഖ്യമന്ത്രി അറിഞ്ഞിട്ടില്ല. പക്ഷേ അച്യുതാനന്ദന്‍ അറിഞ്ഞില്ലേ., പോളിറ്റ് ബ്യൂറോയില്‍ ,കേന്ദ്രകമ്മിറ്റിയില്‍,സംസ്ഥാന സെക്രട്ടറിയേറ്റില്‍ .അച്യുതാനന്ദന്‍ വേറേ മുഖ്യമന്ത്രി വേറേയെന്ന് പാണന്മാര്‍. അവര്‍ പ്രജാപതിയുടെ കണ്ടിയെ പുകഴ്തുന്നു.
ഓര്‍ക്കുന്നുണ്ടോ പഴയ അചുതാനന്ദനെ.
പിണറായിയും ബേബിയും കൂടി പൊന്നുകെട്ടി എഴുന്നള്ളിച്ച ആ വിഗ്രഹത്തില്‍ കരിപുരട്ടി നമുക്ക് കാഴ്ച വച്ചത് തോഴരേ നിങ്ങളായിരുന്നു.
ലണ്ടനില്‍ പഞ്ചനക്ഷത്ര ആശുപത്രിയില്‍ കോട്ടും സൂട്ടുമിട്ട് കിടന്ന പഴയ സഖാവിനെ ഓര്‍മയുണ്ടോ. " ഇവിടത്തെ തുക്കടാ ആശുപത്രിയില്‍ കിടന്ന് നശിക്കാനുള്ളതാണോ എന്റെ ജീവന്‍" എന്ന് ആ തൊഴിലാളി നേതാവ് ചോദിച്ചത് ജനങ്ങള്‍ക്ക് എത്തിച്ചു കൊടുത്തത് തോഴരേ നിങ്ങളായിരുന്നു.
പഞ്ചനക്ഷത്രനായ അച്യുതനന്ദന്റെ ചിത്രവും മലമൂത്രത്തില്‍ അഭിഷിക്തനായ ഒന്‍പതാം വാര്‍ഡിലെ വ്രുദ്ധന്റെ ചിത്രവും ഒരുമിച്ച് അച്ചടിച്ചാണ്‍ എ.കെ.ആന്റണി തെരെഞ്ഞെടുപ്പില്‍ വിജയം കൊയ്തത്.
അച്യുതനന്ദന്റെ ലണ്ടനിലെ ചികിത്സ സര്‍ക്കാര്‍ ചെലവിലല്ല, പാര്‍ട്ടിയാണ് ചെലവ് വഹിച്ചത് എന്ന് അന്നത്തെ വിശ്വസ്തന്‍ പിണറായി നാടുനീളെ പ്രസംഗിച്ചിട്ടും തോഴരേ നിങ്ങള്‍ക്ക് ത്രുപ്തി വന്നില്ല.
കേരള സര്‍വകലാശാലയില്‍ പി.എച്ച്.ഡി ക്കു പഠിക്കാന്‍ അച്യുതാനന്ദപുത്രന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി എന്ന് കെ.എസ്.യു.
പഠിക്കാനാണ്‍, തൊഴിലിനല്ല. അതില്‍ പതിരില്ല. ഏകലവ്യന്റെ പിന്മുറക്കാരല്ലെ നമ്മള്‍. ദീപിക മാത്രം വാര്‍ത്ത അച്ചടിച്ചു. മറ്റുള്ളവര്‍ കണ്ണടച്ചു.
തോഴരേ അത് പിണറയിയുടെ മകനായിരുന്നെങ്കിലോ?.
ഞാനൊരു ബാലനശക്തനെന്നാകിലും
മാനിയാമെന്നുടെ താതനെയോര്‍ക്ക നീ
പാര്‍ട്ടി രഹസ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്നത് ഷാജഹാനെന്നു പിണറായി.
പാവം പിണറായിക്കുമറിയാം ഷാജഹാന്‍ പോസ്റ്റുമാന്‍ മാത്രമാണെന്നു. കത്ത് കൊണ്ടു കൊടുക്കുന്നവനെ തെറി വിളിക്കുന്നത്, കത്തെഴുതുന്നവനെ തെറിവിളിക്കാന്‍ കഴിവില്ലാത്തതിനാലാണ്‍.
കേരളത്തിലെ മാധ്യമസിന്‍ഡിക്കേറ്റിന്റെ തലവന്‍ അച്യുതാനന്ദന്‍ മാത്രമാണ്‍. ആ ശിരസ്സില്‍ നിന്നുള്ള ഉത്തരവുകള്‍ മാത്രമാണ്‍ ,തോഴരേ പാണന്മാര്‍ അനുസരിക്കുന്നത്.
മാധ്യമങ്ങളെ വിരല്‍ത്തുമ്പില്‍ നിര്‍ത്താന്‍ ഇ.എം.എസ്സിന്‍ കഴിഞ്ഞില്ല. അച്യുതമേനോന്‍ കഴിഞ്ഞില്ല. നായനാര്‍ക്കും കഴിഞ്ഞില്ല.
പക്ഷേ അച്യുതനന്ദന്‍ പറയുന്നിടത്ത് മാധ്യമങ്ങള്‍ അച്ചു നിരത്തുന്നു. കാരണം
തോഴരേ അവര്‍ കമ്മ്യൂണിസ്റ്റായിരുന്നു.
അച്യുതാനന്ദന്‍ എന്നേ അതല്ലാതായിരിക്കുന്നു.
പാര്‍ട്ടി വിട്ടുപോയാല്‍ ഒരു പട്ടിയും തിരിഞ്ഞു നോക്കില്ല എന്ന ഇ.എം.എസ്സിന്റെ വാക്യം അച്യുതാനന്ദന്‍ നല്ല ഓര്‍മയുണ്ട്.
അതിനാല്‍ അച്യുതാനന്ദന്‍ പാര്‍ട്ടി വിട്ടപ്പോള്‍ ശരീരം സി.പി.എമ്മില്‍ ഉപേക്ഷിച്ചു പോന്നു. പോളിറ്റ് ബ്യുറോ മുതല്‍ സ്റ്റേറ്റ് കമ്മിറ്റി വരെ പങ്കെടുക്കുന്നത് ഒരു പാര്‍ട്ടിവിരുദ്ധന്റെ ശരീരമാണ്‍.
അതുകൊണ്ട് പാര്‍ട്ടി ഒരിക്കലും അച്യുതാനന്ദനെ പുറത്താക്കാതിരിക്കാന്‍ നമുക്ക് കവിതകള്‍ പാടാം. കീര്‍ത്തനങ്ങള്‍ രചിക്കാം. ഇത് സി.പി.എം. എന്ന പിശാചിനെ തറക്കാനുള്ള ആണിയാണ്‍. ശക്തിയായി അതിനെ അടിച്ചു താഴ്തുക. അത് പൊടിഞ്ഞ് ധൂളികളായി വായുവില്‍ വിലയം പ്രാപിക്കട്ടേ.!
പിശാചിനെ തറച്ച ശേഷം ആണിയുടെ വഴി എങ്ങോട്ടാണ്‍?. അതെന്തിന്‍ നമ്മളറിയണം. നമുക്ക് ചാനലുകളുണ്ടല്ലോ, അവിടെ ചര്‍ച്ച ചെയ്ത് ജീവിക്കാം.
അല്ലെങ്കില്‍ നമുക്ക് മത്തങ്ങയെക്കുറിച്ച് സംസാരിക്കാം
ഒരു നിരാനന്ദത്തിന്റെ ചിരി ആകാശത്തില്‍ മുഴങ്ങുന്നു.
സുഗതരേ,മാഗതരേ, അതുകൊണ്ട് അച്യുതാനന്ദ പ്രജാപതിയുടെ കീര്‍ത്തനങ്ങള്‍ നമുക്ക് ഇനിയും പാടാം.
പാണന്മാര്‍ പാടട്ടെ. വള്ളിക്കുട്ടന്മാര്‍ ഉടുക്കു കൊട്ടട്ടെ. പത്രാധിപര്‍ കീര്‍ത്തനങ്ങള്‍ രചിക്കട്ടെ.അച്യുതനന്ദകീര്‍ത്തനം വൈലോപ്പിള്ളി സംസ്ക്രിതിയില്‍ നിന്നും അനന്തന്‍ കാട്ടിലേക്ക് വ്യാപിക്കട്ടെ.
തെരെഞ്ഞെടുപ്പില്‍ തോറ്റിട്ടുണ്ട്, ഭരണകക്ഷികള്‍, സി.പി.എമ്മും, കോണ്‍ഗ്രസ്സും ബി.ജെ.പിയും ഒക്കെ..........................രാജി ആവശ്യം അന്തരീക്ഷ്ത്തില്‍ മുഴങ്ങിയിട്ടുണ്ട്. ആന്റണിയുടെ , ബുദ്ധദേവിന്റെ, കരുണാനിധിയുടെ.......................ചരിത്രത്തിലാദ്യമായി രാജി ആവശ്യം നേരിടേണ്ടിവരാത്ത ഒരേ ഒരു മുഖ്യമന്ത്രി.
വേലിക്കകത്ത് ശങ്കരന്‍ മകന്‍ അച്യുതാനന്ദന്‍..................................................
ഒരു പത്രത്തിനും.................................ഒരു പ്രതിപക്ഷനേതാവിനും...................ഒരു ഉണ്ണിത്താനുപോലും അതു വേണ്ട................
എന്തൊരു ജനപ്രീതി........................എന്തൊരു സ്വീകാര്യത.............................................
കമ്മ്യുണിസ്റ്റ് പാര്‍ട്ടികള്‍ക്ക് എത്രയോ മുഖ്യമന്ത്രിമാര്‍. ഇ എം എസ് മുതല്‍ നായനാര്‍ വരെ. പി കെ വി യും അച്യുതമേനൊനും.
എത്രയോ കമ്മ്യുണിസ്റ്റ് വിരുദ്ധപത്രങ്ങള്‍. മനോരമ മുതല്‍ ദീപിക വരെമാത്രുഭൂമി മുതല്‍ ജന്മഭൂമി വരെ. ചന്ദ്രികയും സിറാജുമൊക്കെ.
എത്രയോ മുഖ്യമന്ത്രി മാരെ അവര്‍ ക്രൂശിച്ചു. എത്രയൊ സര്‍ക്കാരുകളെ അവര്‍ കരി തേച്ചു.
പക്ഷെ അച്യുതാനന്ദനെ മാത്രം ആരും വിമര്‍ശിക്കാന്‍ പാടില്ല എന്ന കല്പന ആരു പുറത്തിറക്കി.കേരളത്തിലുള്ള സകല പത്രങ്ങളും ചാനലുകളും അച്യുതാനന്ദകീര്‍ത്തനങ്ങളാല്‍ മുഖരിതംകൂടാതെ സ്വന്തം ചെലവില്‍ കാശ് നന്നായി ചെലവാക്കി "ജനശക്തി" പ്രകടിപ്പിക്കുന്നുണ്ട് അച്ചുമ്മാമന്‍.
ലോട്ടറിക്കേസില്‍ രഹസ്യതെളിവുകളുമായി വാദിക്കാന്‍ പോകുന്ന സേതുരാമയ്യര്‍..................ഈ തെളിവുകള്‍ ഇത്രയും കാലം ഒളിപ്പിച്ചു വച്ചു.............................സ്വന്തം അഡ്വ. ജനറലില്‍ നിന്നു പോലും............................
ജനാധിപത്യത്തില്‍ കാതിനിമ്പം വേറിട്ടൊരു ശബ്ദമാണ്. ഇടതുപക്ഷം ഭരിക്കവേ അതു കിട്ടുന്നത് മാത്രുഭൂമിയില്‍ നിന്നും മനോരമയില്‍ നിന്നുമാണ്. വലതുപക്ഷം ഭരിക്കുമ്പോള്‍ കേരളകൌമുദിയും ദേശാഭിമാനിയും.
ഇപ്പോള്‍ വാദ്ധ്യാന്മാരെല്ലാം ഒരേ കരിക്കുലം പഠിപ്പിക്കുന്നു. അച്യുതാന്ദവിജയത്തിന്റെ കല്ലുവഴിച്ചിട്ട.
പാല്പായസമായാലും നിത്യേനയായാല്‍ ചെടിക്കില്ലേ.
ഗുണവാനോടു ചേര്‍ന്നീടില്‍ വലുപ്പം വരുമല്പനും എന്നു കവി പാടിയത് അച്യുതാനന്ദ പരിവാരത്തെ ഓര്‍ത്താകണം.
കാഞ്ഞിരപ്പള്ളി തെരെഞ്ഞെടുപ്പ് ഓര്‍മ്മയുണ്ടോ.
" ലവന്‍ എങ്ങിനെ ലിസ്റ്റില്‍ കടന്നു കൂടി എന്നന്വേഷിക്കണമെന്ന് " ജാഥ നടത്തി സീറ്റ് തരാക്കിയ ആദ്യ പത്ര സമ്മേളനത്തില്‍ നാണ്വാര് കാച്ചി.
ലവന്‍ എന്നാല്‍ അല്‍ ഫോണ്‍സ് കണ്ണന്താനം.അന്വേഷണാം നടന്നില്ല എങ്കിലും നാണ്വാര് വെറുതേയിരുന്നില്ല. ല്വനെ തോല്പിക്കാന്‍ ആവുന്നതൊക്കെ ചെയ്തു. പി.ജെ.ജോസഫ് എന്നൊരു വിശ്വസ്തന്‍ കൂട്ടിനുണ്ടായിരുന്നു. അച്യുതാനന്ദനും ഔസേപ്പച്ചനും കൂടി കാഞ്ഞിരപ്പള്ളിയില്‍ മൂന്നാമതൊരു യുദ്ധമുഖം തുറന്നു. ആദര്‍ശ്വ ദ്വന്ദമായി അച്യുതാനന്ദനേയും ഔസേപ്പച്ചനേയും നമ്മള്‍ കൊണ്ടാടി. ഭരണത്തില്‍ അച്യുതാനന്ദന്റെ വലം കൈയ്യായിരുന്നു ഔസേപ്പച്ചന്‍.
നാല്പത് ഡിഗ്രീ ചരിഞ്ഞു പറക്കുന്ന വിമാനത്തില്‍ 25% ഒടിഞ്ഞ കയ്യാലെ 55 വര്‍ഷം പഴക്കമുള്ള മാറിടത്തെ ഏത് വെലോസിറ്റിയില്‍ തൊടാം എന്ന് ട്രിഗണോമിട്രിക്ക് ശ്രമിച്ച് അച്ചായന്‍ നാറി.പൊന്നു കായ്കുന്ന മരമായാലും പെണ്ണിനെ പിടിച്ചാല്‍ പുറത്ത് എന്നാണല്ലോ.
ഔസേപ്പച്ചന്‍ പുറത്ത്, തീര്‍ന്നില്ല....................... പാണന്മാര്‍ മാധ്യമങ്ങളിലൂടെ പാടി.
"പിണറായിയുടെ വലം കൈ ആയ കൈ ഒടിഞ്ഞ ജോസഫിനെ അച്യുതാനന്ദന്‍ പുറത്താക്കി.
പിടിക്കുന്നതുവരെ അച്യുതാനന്ദന്‍പിടിച്ചപ്പോള്‍ പിണറായി.
മന്ത്രിസഭയിലുണ്ട് മന്ത്രിമാര്‍, നിഷ്കളങ്കര്‍, നിഷ്കാമകര്‍മര്‍.
ഗുരുദാസന്‍,ശര്‍മ,വിജയകുമാര്‍.
നമ്മളാരെങ്കിലും കേട്ടിട്ടുണ്ടോ ഇവരുടെ വകുപ്പുകളെ കുറിച്ച്. അവിടത്തെ കെടുകാര്യസ്ഥതകളെ കുറിച്ച്.
തോഴരേ മിണ്ടരുതേ, അവര്‍ അദ്ദേഹത്തിന്റെ പൊരാളികളത്രേ.
വിഴിഞ്ഞം തുറമുഖം വന്നില്ലങ്കിലും നമ്മള്‍ പത്രത്തിലെഴുതരുത്. മദ്യനയം സമ്പൂര്‍ണ വിജയമെന്നെ ചൊല്ലാവൂ.നമുക്ക് കരീമിനെ കരിതേക്കാം, സുധാകരനെ തെറി പറയാം.ശ്രീമതിയുടെ സാരിയെക്കുറിച്ച് സംസാരിക്കാം.
പക്ഷെ ഫാരിസ് അബുബേക്കറെ എന്തു ചെയ്യും?. അവന്‍ ദീപിക വിലക്കു വാങ്ങി നമ്മെ അധിക്ഷേപിക്കുന്നു.പ്രജാപതിയെ പുകഴ്തിപ്പാടാത്തവന്‍ ധര്‍മ്മപുരിക്കു പുറത്തു പോകട്ടെ.പ്രജാപതി സാമന്തന്‍ കയ്യേറ്റഭുപതിയെ വിളിക്കുന്നു.നായനാര്‍ ഫുട്ബാളിന് ഫാരിസ് അബുബേക്കര്‍ എന്ന അന്താരാഷ്ട്ര ഭീകരന്‍ 60 ലക്ഷം നല്‍കി.(ഒരുമിച്ചിരുന്ന് ആലോചിച്ചെടുത്ത തീരുമാനമായതിനാല്‍ പ്രജാപതിക്ക് സംഭവം നല്ല ഓര്‍മയുണ്ടായിരുന്നു.)പത്രത്തില്‍ സൂപ്പര്‍ ലീഡ്. ഒപ്പം കുറച്ച് ടച്ചിങ്സും. അജ്ഞാതനാണ് , ഭീകരനാണ്,ഒറ്റക്കണ്ണനാണ്.ഒരു പക്ഷെ ഇങ്ങനെ ഒരാള്‍ ഇല്ല.സിനിമയുടെ അന്ത്യത്തില്‍ ഫാരിസ് എന്ന വില്ലന്റെ മുഖം സ്ക്രീനിന് നേരെ തിരിയുമ്പോള്‍ അത് പിണറായി വിജയന്‍ തന്നെയാണ് എന്നു കണ്ട് ജനം ഞെട്ടുന്നു.
പക്ഷേ ഇവിടെ മമ്മൂട്ടി കഥ പറ്റിച്ചു. മൂന്നാറില്‍ തന്റെ ചിറിക്കിട്ടു കുത്തിയതിന് മെഗാസ്റ്റാര്‍ അതേ നാണയത്തില്‍ തിരിച്ചടിച്ചു. ഫാരിസ് കൈരളിയില്‍അഭിമുഖം വരുന്നതിന് തലേന്ന് അച്യുതാനന്ദന്‍ വിളറി പൂണ്ടു. കാരാട്ടിന് കമ്പിയടിച്ചു. കൈരളിയുടെ ഷെയറുകള്‍ പിന്‍ വലിക്കുമെന്ന് ഭീഷണിപ്പെടുത്തി.
താനൊരിക്കലും കണ്ടിട്ടില്ലാത്ത ഒരാള്‍ , പാരീസൊ ,ലണ്ടനോ എന്നു പോലും തനിക്കറിയാത്ത ഒരാള്‍ , പത്രസമ്മേളനം നടത്തുമ്പോള്‍ പ്രജാപതി കോപിച്ചതെന്തിനേ.കാരണം കൈരളിയായതിനാലാണ്. ഇന്ത്യവിഷനോ മനോരമയോ പോലും തനിക്കെതിരായ പരാമര്‍ശങ്ങള്‍ ഒഴിവാക്കും എന്ന്‍ അച്യുതാനന്ദനറിയാം.
വി എസി ന് ആരെയും വിമര്‍ശിക്കാം,തെറിപറയാം, വെറുക്കപ്പെട്ടവനാക്കാം, പട്ടിയാക്കാം,കുരങ്ങനാക്കാംഒരു കണ്ടീഷന്‍ മാത്രം, ആരും തിരിച്ചു പറയരുത്.
ബ്രിട്ടാസിനെ ബ്രൂട്ടസ്സാക്കി.മുകുന്ദന്‍ ഏഴാം കൂലിയായി.മാധവന്‍ കുട്ടി എക്സ്പ്രസ്സിനു വെളിയിലായി.( അതിനെന്ത് പിണറായിക്ക് അതോടെ ഉറച്ച ഒരു അനുയായിയെ കിട്ടി.).
അച്യുതനന്ദനെ ദീപിക തൊട്ടപ്പോള്‍ നമ്മള്‍ സടകുട്ഞ്ഞെഴുനേറ്റു.
ഫാരിസിനെ അര്‍ശസ് കഴിഞ്ഞാല്‍ ഏറ്റവും വെറുക്കപ്പെട്ട ഒന്നാക്കി. പത്രത്തിന്റെ ഉടമാവകാശത്തെ കുറിച്ച് നമ്മള്‍ നെടുങ്കന്‍ ലേഖനങ്ങള്‍ എഴുതി. ചാനലുകളില്‍ ദീര്‍ഘദൂര ചര്‍ച്ചകള്‍ സംഘടിപ്പിച്ചു. ഒടുവില്‍ ദീപിക ഇട്ടെറിഞ്ഞ് ഫാരിസ് ഓടി. മദ്രാസിലേക്കൊ,സിംഗപൂരിലേക്കൊ.
യുദ്ധം ജയിച്ച് നമ്മള്‍ ആര്‍ത്തുവിളിച്ചു. റൂപ്പര്‍ട്ട് മറ്ഡോക്ക് വന്നതോ ഏഷ്യാനെറ്റ് വാങ്ങിയതോ നമുക്ക് വിഷയമല്ല. റൂപ്പര്‍ട്ട് മര്‍ഡോക്ക് അച്യുതാനന്‍ന്ദന്റെ ശത്രു ആകാത്തിടത്തോളം കാലം അച്യുതാനന്ദ പ്രതിരോധ സമിതിക്ക് അല്ല അധിനിവേശപ്രതിരോധ സമിതിക്ക് അതിലെന്തു കാര്യം.
കോടികളുടെ അഴിമതി ആരോപണ വിധേയരായവരെ പാര്‍ട്ടിക്കു പുറത്താക്കണമെന്നു വി.എസ്.
അഴിമതിക്കെതിരായ പോരാട്ടം താന്‍ തുടരുമെന്നും മുഖ്യമന്ത്രി.
നല്ലകാര്യം
പത്രങ്ങളില്‍ സൂപ്പര്‍ ലീഡ്.
അച്യുതാനന്ദന് മുന്‍പ് ഒരു സി പി എം കാരന്‍ ആ കസേരയില്‍ ഇരുന്നിട്ടുണ്ട്. ഏറനാടിന്റെ നിഷ്കളങ്കതയുമായി ഒരു കണ്ണൂര്‍ കാരണവര്‍. നായനാര്‍.
അന്ന് മുഖ്യമന്ത്രിക്ക് ഇതു പോലൊരു പ്രസ്താവന നടത്താന്‍ കഴിയുമായിരുന്നോ.
സി.പി.എമില്‍ കോടികളുടെ അഴിമതി ആരോപണം ആദ്യം ഉന്നയിക്കപ്പെടുന്നത് ജയരാജനെതിരയൊ പിണറായിക്കെതിരെയോ അല്ല.
തോഴരേ സി.പി.എമ്മിന്റെ ആദ്യത്തെ കോടിപതി സര്‍വശക്തനായ സഖാവ് വി. എസ്. അച്യുതനന്ദനാണ്‍.
അതുന്നയിച്ചത് ഒരു ചെന്നിത്തലയോ ഒരു ഹക്കിമോ അല്ല. അത് സര്‍വാദരണീയനായ കെ.പി.പി.നമ്പ്യാരാണ്‍. അതും ചാനലുകളില്‍ പൊട്ടിക്കരഞ്ഞുകൊണ്ട്.
‘കണ്ണൂരില്‍ താപനിലയം സ്ഥാപിക്കാന്‍ അച്യുതനന്ദന്‍ എന്നോട് അഞ്ചു കോടി രൂപ ആവശ്യപ്പെട്ടു."
ഇത്തരത്തിലുള്ള അഴിമതിക്കാരെ പുറത്താക്കണം എന്ന് അന്ന് സഖാവ് ഇ.കെ.നായനാര്‍ പ്രസ്താവന പുറപ്പെടുവിപ്പിച്ചില്ല. എന്തുകൊണ്ട്?.
തോഴരേ
നായനാര്‍ കമ്മ്യൂണിസ്റ്റായിരുന്നു.
അച്യുതാനന്ദന്‍ അതല്ലായിരുന്നു.
തോഴരേ മറക്കാമോ നിങ്ങള്‍ക്കാകാഴ്ച. വി.എസ്. സര്‍വാധിപതിയായി എകെജി സെന്ററില്‍ വാണരുളുന്ന കാലം. അന്നത്തെ മുഖ്യമന്ത്രി നമ്മുടെ പാവം ഇകെ.നായനാര്‍ സെക്രട്ടേറിയേറ്റില്‍ നിന്നും ഓരൊ ഫയലുമായി എ.കെ.ജി.സെന്ററിന്റെ പടികയറുന്ന കാഴ്ച.- അന്ന് ചാനലുകളില്ലായിരുന്നു.- എത്രയോ പത്രങ്ങളില്‍ വന്നിരുന്നു. ആന്റണിയും മനോരമയും പറഞ്ഞു. സമാന്തര സെക്രട്ടറിയേറ്റ്. ഇന്നത്തെ മുഖ്യമന്ത്രിയോട് ഇന്നത്തെ പാര്‍ട്ടി സെക്രട്ടറി ഒരു ഫയല്‍ ആവശ്യപ്പെട്ടാല്‍ തോഴരേ നിങ്ങള്‍ വെറുതെയിരിക്കുമോ?.
പാവം നായനാര്‍. അദ്ദേഹം ശുദ്ധനായിരുന്നു.
അച്യുതാനന്ദന്‍ ഒരിക്കലും അതല്ലായിരുന്നു.
അച്യുതാനന്ദനും വിജയനും കാരാട്ടും ചേര്‍ന്ന് പോളിറ്റ് ബ്യൂറോ കൂടുന്നു. എ.ഡി.ബി.കരാര്‍ അംഗീകരിക്കുന്നു. സംസ്ഥാനത്ത് പാര്‍ട്ടി സെക്രെട്ടറിയേറ്റ് കൂടുന്നു. എ.ഡി.ബി.കരാര്‍ അംഗീകരിക്കുന്നു. വകുപ്പു മന്ത്രി പാലോളി കരാറ് ഒപ്പിടുന്നു. മുഖ്യമന്ത്രി പ്രസ്താവിക്കുന്നു." ഞാന്‍ അറിഞ്ഞിട്ടില്ല. " പാണന്മാര്‍ ഏറ്റു വിളിക്കുന്നു." പ്രജാപതി അറിഞ്ഞിട്ടില്ല." ശരിയാണ്‍, മുഖ്യമന്ത്രി അറിഞ്ഞിട്ടില്ല. പക്ഷേ അച്യുതാനന്ദന്‍ അറിഞ്ഞില്ലേ., പോളിറ്റ് ബ്യൂറോയില്‍ ,കേന്ദ്രകമ്മിറ്റിയില്‍,സംസ്ഥാന സെക്രട്ടറിയേറ്റില്‍ .അച്യുതാനന്ദന്‍ വേറേ മുഖ്യമന്ത്രി വേറേയെന്ന് പാണന്മാര്‍. അവര്‍ പ്രജാപതിയുടെ കണ്ടിയെ പുകഴ്തുന്നു.
ഓര്‍ക്കുന്നുണ്ടോ പഴയ അചുതാനന്ദനെ.
പിണറായിയും ബേബിയും കൂടി പൊന്നുകെട്ടി എഴുന്നള്ളിച്ച ആ വിഗ്രഹത്തില്‍ കരിപുരട്ടി നമുക്ക് കാഴ്ച വച്ചത് തോഴരേ നിങ്ങളായിരുന്നു.
ലണ്ടനില്‍ പഞ്ചനക്ഷത്ര ആശുപത്രിയില്‍ കോട്ടും സൂട്ടുമിട്ട് കിടന്ന പഴയ സഖാവിനെ ഓര്‍മയുണ്ടോ. " ഇവിടത്തെ തുക്കടാ ആശുപത്രിയില്‍ കിടന്ന് നശിക്കാനുള്ളതാണോ എന്റെ ജീവന്‍" എന്ന് ആ തൊഴിലാളി നേതാവ് ചോദിച്ചത് ജനങ്ങള്‍ക്ക് എത്തിച്ചു കൊടുത്തത് തോഴരേ നിങ്ങളായിരുന്നു.
പഞ്ചനക്ഷത്രനായ അച്യുതനന്ദന്റെ ചിത്രവും മലമൂത്രത്തില്‍ അഭിഷിക്തനായ ഒന്‍പതാം വാര്‍ഡിലെ വ്രുദ്ധന്റെ ചിത്രവും ഒരുമിച്ച് അച്ചടിച്ചാണ്‍ എ.കെ.ആന്റണി തെരെഞ്ഞെടുപ്പില്‍ വിജയം കൊയ്തത്.
അച്യുതനന്ദന്റെ ലണ്ടനിലെ ചികിത്സ സര്‍ക്കാര്‍ ചെലവിലല്ല, പാര്‍ട്ടിയാണ് ചെലവ് വഹിച്ചത് എന്ന് അന്നത്തെ വിശ്വസ്തന്‍ പിണറായി നാടുനീളെ പ്രസംഗിച്ചിട്ടും തോഴരേ നിങ്ങള്‍ക്ക് ത്രുപ്തി വന്നില്ല.
കേരള സര്‍വകലാശാലയില്‍ പി.എച്ച്.ഡി ക്കു പഠിക്കാന്‍ അച്യുതാനന്ദപുത്രന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി എന്ന് കെ.എസ്.യു.
പഠിക്കാനാണ്‍, തൊഴിലിനല്ല. അതില്‍ പതിരില്ല. ഏകലവ്യന്റെ പിന്മുറക്കാരല്ലെ നമ്മള്‍. ദീപിക മാത്രം വാര്‍ത്ത അച്ചടിച്ചു. മറ്റുള്ളവര്‍ കണ്ണടച്ചു.
തോഴരേ അത് പിണറയിയുടെ മകനായിരുന്നെങ്കിലോ?.
ഞാനൊരു ബാലനശക്തനെന്നാകിലും
മാനിയാമെന്നുടെ താതനെയോര്‍ക്ക നീ
പാര്‍ട്ടി രഹസ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്നത് ഷാജഹാനെന്നു പിണറായി.
പാവം പിണറായിക്കുമറിയാം ഷാജഹാന്‍ പോസ്റ്റുമാന്‍ മാത്രമാണെന്നു. കത്ത് കൊണ്ടു കൊടുക്കുന്നവനെ തെറി വിളിക്കുന്നത്, കത്തെഴുതുന്നവനെ തെറിവിളിക്കാന്‍ കഴിവില്ലാത്തതിനാലാണ്‍.
കേരളത്തിലെ മാധ്യമസിന്‍ഡിക്കേറ്റിന്റെ തലവന്‍ അച്യുതാനന്ദന്‍ മാത്രമാണ്‍. ആ ശിരസ്സില്‍ നിന്നുള്ള ഉത്തരവുകള്‍ മാത്രമാണ്‍ ,തോഴരേ പാണന്മാര്‍ അനുസരിക്കുന്നത്.
മാധ്യമങ്ങളെ വിരല്‍ത്തുമ്പില്‍ നിര്‍ത്താന്‍ ഇ.എം.എസ്സിന്‍ കഴിഞ്ഞില്ല. അച്യുതമേനോന്‍ കഴിഞ്ഞില്ല. നായനാര്‍ക്കും കഴിഞ്ഞില്ല.
പക്ഷേ അച്യുതനന്ദന്‍ പറയുന്നിടത്ത് മാധ്യമങ്ങള്‍ അച്ചു നിരത്തുന്നു. കാരണം
തോഴരേ അവര്‍ കമ്മ്യൂണിസ്റ്റായിരുന്നു.
അച്യുതാനന്ദന്‍ എന്നേ അതല്ലാതായിരിക്കുന്നു.
പാര്‍ട്ടി വിട്ടുപോയാല്‍ ഒരു പട്ടിയും തിരിഞ്ഞു നോക്കില്ല എന്ന ഇ.എം.എസ്സിന്റെ വാക്യം അച്യുതാനന്ദന്‍ നല്ല ഓര്‍മയുണ്ട്.
അതിനാല്‍ അച്യുതാനന്ദന്‍ പാര്‍ട്ടി വിട്ടപ്പോള്‍ ശരീരം സി.പി.എമ്മില്‍ ഉപേക്ഷിച്ചു പോന്നു. പോളിറ്റ് ബ്യുറോ മുതല്‍ സ്റ്റേറ്റ് കമ്മിറ്റി വരെ പങ്കെടുക്കുന്നത് ഒരു പാര്‍ട്ടിവിരുദ്ധന്റെ ശരീരമാണ്‍.
അതുകൊണ്ട് പാര്‍ട്ടി ഒരിക്കലും അച്യുതാനന്ദനെ പുറത്താക്കാതിരിക്കാന്‍ നമുക്ക് കവിതകള്‍ പാടാം. കീര്‍ത്തനങ്ങള്‍ രചിക്കാം. ഇത് സി.പി.എം. എന്ന പിശാചിനെ തറക്കാനുള്ള ആണിയാണ്‍. ശക്തിയായി അതിനെ അടിച്ചു താഴ്തുക. അത് പൊടിഞ്ഞ് ധൂളികളായി വായുവില്‍ വിലയം പ്രാപിക്കട്ടേ.!
പിശാചിനെ തറച്ച ശേഷം ആണിയുടെ വഴി എങ്ങോട്ടാണ്‍?. അതെന്തിന്‍ നമ്മളറിയണം. നമുക്ക് ചാനലുകളുണ്ടല്ലോ, അവിടെ ചര്‍ച്ച ചെയ്ത് ജീവിക്കാം.
അല്ലെങ്കില്‍ നമുക്ക് മത്തങ്ങയെക്കുറിച്ച് സംസാരിക്കാം
Tuesday, December 28, 2010
സംഭാവന
അപ്പൂപ്പാ............അപ്പൂപ്പാ.................കെ.കരുണാകരന്‍ എന്നൊരാള്‍ കേരളം ഭരിച്ചിരുന്നോ?
അതെ മോനെ..................
അയാളെന്താ അപ്പൂപ്പാ നമുക്കുവേണ്ടി ചെയ്തേ........................
മോനെ നിന്റെഅപ്പന്‍ വന്നിറങ്ങുന്ന എയര്‍പോര്‍ട്ട്, ഗോശ്രീ പാലം ഇതൊക്കെ അദ്ദേഹം തന്നതാ.................
തന്നെയോ..................അപ്പോ അപ്പൂപ്പാ.................നായനാര്‍ എന്നൊരാള്‍ കേരളം ഭരിച്ചില്ലേ..................അദ്ദേഹം എന്താ നമുക്ക് ചെയ്തേ.............................
മോനേ................നിന്റമ്മ പണിയെടുക്കുന്ന ടെക്നോപാര്‍ക്കില്ലേ അത് ആ അപ്പൂപ്പന്‍ തന്നതാ.....................
അപ്പൂപ്പാ..............അപ്പൂപ്പാ..................അച്യുതാനന്ദന്‍ എന്നൊരു മാമന്‍ കേരളം ഭരിച്ചില്ലേ..............ആ മാമന്‍ എന്താ നമുക്ക് ചെയ്തു തന്നേ...................
അതിപ്പോ.................................മോന്‍ വേറേ ജോലിനോക്ക്............അപ്പൂപ്പന് തീരെ സമയമില്ല................
പറ..............അപ്പൂപ്പാ.................ആ മാമന്‍ എന്താ നമുക്ക് ചെയ്തു തന്നേ.........................
മോനേ.....................അവിടെ ഒരു തടിയന്‍ നില്‍കുന്നതുകണ്ടോ....................അതാണ് കെ.എം.ഷാജഹാന്‍. മോനെ.................അവിടെ ഒരു മെലിഞ്ഞവന്‍ നില്‍ക്കുന്നത് കണ്ടോ.........................അതാണ് സി.ആര്‍.നീലകണ്ഠന്‍. ഇവയാണ് അച്യുതാനന്ദന്റെ സംഭാവന.
അല്ല...............അപ്പൂപ്പാ....................ഇവരെക്കൊണ്ട് കേരളത്തിന് എന്താ പ്രയോജനം.?
അത് അവരോട് ചോദിക്ക്.................അല്ലെങ്കില്‍ പത്രക്കാരോട് ചോദിക്ക്...................ഏതായാലും അഞ്ച് കൊല്ലത്തെ അദ്ദേഹത്തിന്റെ ഭരണത്തിന്റെ സംഭാവന ഇതു മാത്രം.
അതെ മോനെ..................
അയാളെന്താ അപ്പൂപ്പാ നമുക്കുവേണ്ടി ചെയ്തേ........................
മോനെ നിന്റെഅപ്പന്‍ വന്നിറങ്ങുന്ന എയര്‍പോര്‍ട്ട്, ഗോശ്രീ പാലം ഇതൊക്കെ അദ്ദേഹം തന്നതാ.................
തന്നെയോ..................അപ്പോ അപ്പൂപ്പാ.................നായനാര്‍ എന്നൊരാള്‍ കേരളം ഭരിച്ചില്ലേ..................അദ്ദേഹം എന്താ നമുക്ക് ചെയ്തേ.............................
മോനേ................നിന്റമ്മ പണിയെടുക്കുന്ന ടെക്നോപാര്‍ക്കില്ലേ അത് ആ അപ്പൂപ്പന്‍ തന്നതാ.....................
അപ്പൂപ്പാ..............അപ്പൂപ്പാ..................അച്യുതാനന്ദന്‍ എന്നൊരു മാമന്‍ കേരളം ഭരിച്ചില്ലേ..............ആ മാമന്‍ എന്താ നമുക്ക് ചെയ്തു തന്നേ...................
അതിപ്പോ.................................മോന്‍ വേറേ ജോലിനോക്ക്............അപ്പൂപ്പന് തീരെ സമയമില്ല................
പറ..............അപ്പൂപ്പാ.................ആ മാമന്‍ എന്താ നമുക്ക് ചെയ്തു തന്നേ.........................
മോനേ.....................അവിടെ ഒരു തടിയന്‍ നില്‍കുന്നതുകണ്ടോ....................അതാണ് കെ.എം.ഷാജഹാന്‍. മോനെ.................അവിടെ ഒരു മെലിഞ്ഞവന്‍ നില്‍ക്കുന്നത് കണ്ടോ.........................അതാണ് സി.ആര്‍.നീലകണ്ഠന്‍. ഇവയാണ് അച്യുതാനന്ദന്റെ സംഭാവന.
അല്ല...............അപ്പൂപ്പാ....................ഇവരെക്കൊണ്ട് കേരളത്തിന് എന്താ പ്രയോജനം.?
അത് അവരോട് ചോദിക്ക്.................അല്ലെങ്കില്‍ പത്രക്കാരോട് ചോദിക്ക്...................ഏതായാലും അഞ്ച് കൊല്ലത്തെ അദ്ദേഹത്തിന്റെ ഭരണത്തിന്റെ സംഭാവന ഇതു മാത്രം.
Friday, November 12, 2010
എന്‍ഡോകണ്ടല്‍ സള്‍ഫാന്‍
എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമോ?................................
വേണ്ട..................
അതെന്താ.....................................
അതൊരു വലിയ വിപത്താണ് എന്ന് ഞങ്ങള്‍ക്ക് തെളിവ് ലഭിച്ചിട്ടില്ല.......................
കേന്ദ്രം ഇങ്ങനെയൊക്കെ പറഞ്ഞാലോ.............................എത്രയൊക്കെ തെളിവുകള്‍ തന്നതാണ്?.......................
എന്ത് തെളിവുകള്‍..........................ഒക്കെ കള്ള റിപ്പോട്ടുകളല്ലേ..........................
അപ്പോ .....................അവിടത്തെ മനുഷ്യരോ...................................
മനുഷ്യരോ......................അവര്‍ക്ക് എന്ത് കുഴപ്പം...............................
ആള്‍ക്കാര്‍ മരിക്കുന്നതോ......................
എന്‍ഡോസല്‍ഫാന്‍ ഇല്ലെങ്കിലും മനുഷ്യര്‍ മരിക്കില്ലേ....................................
പ്രിയ സുഹൃത്തേ.......................നിങ്ങളുടെ കേരളത്തില്‍ പരിസ്ഥിതിക്ക് എന്‍ഡോസല്‍ഫാന്‍ ഒരു പ്രശ്നവുമുണ്ടാക്കുന്നില്ല. കേരളത്തില്‍ ആകെ മനുഷ്യര്‍ക്ക് പ്രശ്നം പറശ്ശിനിക്കടവിലെ കണ്ടല്‍ പാര്‍ക്കാണ്. ഞങ്ങള്‍ അത് നിരോധിച്ചിട്ടുണ്ട്. ഇനി ജന്മത്ത് തുറക്കാന്‍ അനുവദിക്കുന്ന പ്രശ്നമേയില്ല. ഏത് കോടതിയില്‍ പോയും ഞങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടിപോരാടും.
അപ്പൊ.............എന്‍ഡോസള്‍ഫാന്‍............................
ശ്ശെ..............................അതല്ല.......................കണ്ടല്‍ സല്‍ഫാന്‍.............................
വേണ്ട..................
അതെന്താ.....................................
അതൊരു വലിയ വിപത്താണ് എന്ന് ഞങ്ങള്‍ക്ക് തെളിവ് ലഭിച്ചിട്ടില്ല.......................
കേന്ദ്രം ഇങ്ങനെയൊക്കെ പറഞ്ഞാലോ.............................എത്രയൊക്കെ തെളിവുകള്‍ തന്നതാണ്?.......................
എന്ത് തെളിവുകള്‍..........................ഒക്കെ കള്ള റിപ്പോട്ടുകളല്ലേ..........................
അപ്പോ .....................അവിടത്തെ മനുഷ്യരോ...................................
മനുഷ്യരോ......................അവര്‍ക്ക് എന്ത് കുഴപ്പം...............................
ആള്‍ക്കാര്‍ മരിക്കുന്നതോ......................
എന്‍ഡോസല്‍ഫാന്‍ ഇല്ലെങ്കിലും മനുഷ്യര്‍ മരിക്കില്ലേ....................................
പ്രിയ സുഹൃത്തേ.......................നിങ്ങളുടെ കേരളത്തില്‍ പരിസ്ഥിതിക്ക് എന്‍ഡോസല്‍ഫാന്‍ ഒരു പ്രശ്നവുമുണ്ടാക്കുന്നില്ല. കേരളത്തില്‍ ആകെ മനുഷ്യര്‍ക്ക് പ്രശ്നം പറശ്ശിനിക്കടവിലെ കണ്ടല്‍ പാര്‍ക്കാണ്. ഞങ്ങള്‍ അത് നിരോധിച്ചിട്ടുണ്ട്. ഇനി ജന്മത്ത് തുറക്കാന്‍ അനുവദിക്കുന്ന പ്രശ്നമേയില്ല. ഏത് കോടതിയില്‍ പോയും ഞങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടിപോരാടും.
അപ്പൊ.............എന്‍ഡോസള്‍ഫാന്‍............................
ശ്ശെ..............................അതല്ല.......................കണ്ടല്‍ സല്‍ഫാന്‍.............................
Tuesday, October 12, 2010
നീ മാത്രം വന്നില്ലല്ലോ...................നിന്നെ മാത്രം...............................
തെരെഞ്ഞെടുപ്പ് അടുത്തു. കൊണ്ടും കൊടുത്തും അടവുകളുമായി മുന്നണികള്‍ നീങ്ങുന്നു. ഒപ്പം അവരുമുണ്ട്, മാധ്യമങ്ങള്‍.........
പുത്തനച്ചി പുരപ്പുറം തൂക്കും..............പഴഞ്ചൊല്ലിനെ അന്വര്‍ത്ഥമാക്കി വീരഭൂമി മുന്നേറുന്നു.
ലോട്ടറിയും അലിയും അട്ടപ്പാടിയുമൊക്കെയായി വീരന്‍ പയറ്റുന്നു എങ്കിലും ആ പയറ്റിന് ഒരു വീര്യം കുറവ്. കാസരോഗിയുടെ മലകയറ്റം പോലെ.........................
വീരന്റെ പടപ്പുറപ്പാടില്‍ അന്തിച്ചാവണം മനോരമ പകച്ചു നില്‍ക്കുന്നു. എന്ത് ഞെരിപ്പന്‍ എക്സ്ക്ലൂസിവുകള്‍ പുറത്തിറങ്ങേണ്ട കാലമാണ്......................ഒന്നും വരുന്നില്ല....................കിട്ടാഞ്ഞിട്ടാണോ...............അതാവാന്‍ വഴിയില്ല.
എല്ലാ തെരെഞ്ഞെടുപ്പിലും പതിവായി കേരളത്തില്‍ വന്നുപോകുന്ന രണ്ടുപേരുണ്ട്. അവരെ കരിമീന്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി.............ഇന്നു വരും നാളെ വരും എന്ന് കരുതി കണ്ണിലെണ്ണ ഒഴിച്ചത് പാഴായി പോകുമോ.............
ഒന്നാമന്‍ ലവന്‍ തന്നെ.....................നമ്മുടെ ലാവലിന്‍..................................ലാവലിനില്ലാതെ നമ്മക്കെന്താഘോഷം!..................
എത്രയെത്ര തെരെഞ്ഞെടുപ്പുകള്‍ നമ്മള്‍ ഈ കൊണ്ടാട്ടം കൊണ്ടു മാത്രം കഴിച്ചു കൂട്ടി. ...............ഇപ്പോഴിതാ......................ലാവലിന്‍ ഇല്ലാത്ത തെരെഞ്ഞെടുപ്പ് . ചുക്കില്ലാത്ത കഷായം പോലെ.......................
മാതൃഭൂമിയിലായിരുന്നു, വാര്‍ത്ത വരേണ്ടിയിരുന്നത്.
അതിങ്ങനെയായിരിക്കണം
“ എസ്.എന്.സി.ലാവലിന്‍ ..........നിര്‍ണ്ണായക തെളിവുകള്‍ സി.ബി.ഐ പരിശോധിക്കുന്നു”
എസ്.എന്.സി.ലാവലിനില്‍ നിന്ന് പിണറായി വിജയന്‍ പണം കൈപറ്റി എന്നത് സംബന്ധിച്ച് ലഭിച്ച നിര്‍ണ്ണായക തെളിവുകള്‍ സി.ബി.ഐ.പരിശോധിക്കുന്നു ................................................................
വാര്‍ത്ത ഇങ്ങനെ തുടരും . അവസാന വരിയില്‍ മാത്രം നമുക്ക് വായിക്കാം. ക്രൈം പത്രാധിപര്‍ നന്ദകുമാറാണ് ഈ തെളിവുകള്‍ സി.ബി.ഐക്ക് കൈമാറിയത്.
പിറ്റേന്ന് മുതല്‍ ഹരികുമാര്‍ തുടരന്‍ എഴുതിത്തുടങ്ങും. ...............വീരന്‍ പ്രസ്താവന തുടങ്ങും. മംഗളം ലേഖനപരമ്പര തുടങ്ങും. ജനശക്തി പ്രത്യേക പതിപ്പിറക്കും. അഡ്വ.രാംകുമാര്‍, കാളിശ്വരം രാജ്, എന്നിവര്‍ ഇന്ത്യാവിഷനിലും ഏഷ്യാനെറ്റിലും നിറഞ്ഞ നില്‍ക്കും.....................................
എത്രയോ കാലമായി കാണുന്ന ഈ കാഴ്ച എന്തേ ഇല്ലാതെ പോയി, ഇപ്പോള്‍.........................................
അടുത്തത് നീതിയുടെ കുപ്പായമണിഞ്ഞ മറ്റൊരു കുമാരനാണ്. എല്ലാ തെരെഞ്ഞെടുപ്പുകള്‍ക്കും തൊട്ട് മുന്നേ ടിയാന് തോന്നും സംസ്ഥാന ഭരണം കുളമാണ് എന്ന്. ബീഹാറിനേക്കാള്‍ അഫ്ഗാനിസ്ഥാനേക്കാള്‍ ഇവിടെ കഷ്ടമാണ് എന്ന് പ്രസ്താവിക്കും.
സംഭവം വാഴക്കുല മോഷ്ടിച്ച കേസോ, അയല്‍ക്കാരന്റെ പറമ്പില്‍ മൂത്രിച്ചതോ ഒക്കെയാവാം. കേസെന്തോ ആകട്ടെ............പ്രതിയാരോ ആകട്ടെ................സമയമാണ് പ്രധാനം
.........................തെരെഞ്ഞെടുപ്പാണോ....................കറുത്ത കുപ്പായത്തില്‍ നിന്ന് നെടുങ്കന്‍ വിധി ഒറപ്പ്....................................
അപ്പീല്‍ പോയി വിധി മടക്കി വാങ്ങിവരുമ്പോഴേക്കും ശിവന്‍ മഠത്തില്‍ ചാനലുകളില്‍ ആവോളം ശര്‍ദ്ദിച്ചുകഴിഞ്ഞിരിക്കും. വീരകുമാരന്‍ എത്രയോ അച്ചടിമഷി ചെലവാക്കികഴിഞ്ഞിരിക്കും............................................
ഇപ്പോഴിതാ....................ഇതൊന്നുമില്ലാത്ത തെരെഞ്ഞെടുപ്പ്......................ഇതെങ്ങിനെ സാധ്യം.........................
ഇനിയും സമയമുണ്ട് ദാസാ..............എന്നാണോ...............ച്ഛെ..........വെറും ഒരാഴചയല്ലേ ബാക്കിയുള്ളൂ......................അതുമതിയാകുമോ..............................
............................................................................................................................................
പതിവായി തന്നെ തല്ലുന്ന കുടിയനായ ഭര്‍ത്താവ് ഒരു ദിനം തല്ലാഞ്ഞപ്പോള്‍ ഭാര്യ പറഞ്ഞത്രേ.............................
“ തല്ലുന്നെങ്കില്‍ തല്ല് മനുഷ്യാ................എനിക്കൊന്നുറങ്ങണം......................................”
വീരാ...................കുമാരാ...................................തല്ലുന്നെങ്കില്‍ തല്ല്.....................ഇനി സമയമില്ല............................
പുത്തനച്ചി പുരപ്പുറം തൂക്കും..............പഴഞ്ചൊല്ലിനെ അന്വര്‍ത്ഥമാക്കി വീരഭൂമി മുന്നേറുന്നു.
ലോട്ടറിയും അലിയും അട്ടപ്പാടിയുമൊക്കെയായി വീരന്‍ പയറ്റുന്നു എങ്കിലും ആ പയറ്റിന് ഒരു വീര്യം കുറവ്. കാസരോഗിയുടെ മലകയറ്റം പോലെ.........................
വീരന്റെ പടപ്പുറപ്പാടില്‍ അന്തിച്ചാവണം മനോരമ പകച്ചു നില്‍ക്കുന്നു. എന്ത് ഞെരിപ്പന്‍ എക്സ്ക്ലൂസിവുകള്‍ പുറത്തിറങ്ങേണ്ട കാലമാണ്......................ഒന്നും വരുന്നില്ല....................കിട്ടാഞ്ഞിട്ടാണോ...............അതാവാന്‍ വഴിയില്ല.
എല്ലാ തെരെഞ്ഞെടുപ്പിലും പതിവായി കേരളത്തില്‍ വന്നുപോകുന്ന രണ്ടുപേരുണ്ട്. അവരെ കരിമീന്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി.............ഇന്നു വരും നാളെ വരും എന്ന് കരുതി കണ്ണിലെണ്ണ ഒഴിച്ചത് പാഴായി പോകുമോ.............
ഒന്നാമന്‍ ലവന്‍ തന്നെ.....................നമ്മുടെ ലാവലിന്‍..................................ലാവലിനില്ലാതെ നമ്മക്കെന്താഘോഷം!..................
എത്രയെത്ര തെരെഞ്ഞെടുപ്പുകള്‍ നമ്മള്‍ ഈ കൊണ്ടാട്ടം കൊണ്ടു മാത്രം കഴിച്ചു കൂട്ടി. ...............ഇപ്പോഴിതാ......................ലാവലിന്‍ ഇല്ലാത്ത തെരെഞ്ഞെടുപ്പ് . ചുക്കില്ലാത്ത കഷായം പോലെ.......................
മാതൃഭൂമിയിലായിരുന്നു, വാര്‍ത്ത വരേണ്ടിയിരുന്നത്.
അതിങ്ങനെയായിരിക്കണം
“ എസ്.എന്.സി.ലാവലിന്‍ ..........നിര്‍ണ്ണായക തെളിവുകള്‍ സി.ബി.ഐ പരിശോധിക്കുന്നു”
എസ്.എന്.സി.ലാവലിനില്‍ നിന്ന് പിണറായി വിജയന്‍ പണം കൈപറ്റി എന്നത് സംബന്ധിച്ച് ലഭിച്ച നിര്‍ണ്ണായക തെളിവുകള്‍ സി.ബി.ഐ.പരിശോധിക്കുന്നു ................................................................
വാര്‍ത്ത ഇങ്ങനെ തുടരും . അവസാന വരിയില്‍ മാത്രം നമുക്ക് വായിക്കാം. ക്രൈം പത്രാധിപര്‍ നന്ദകുമാറാണ് ഈ തെളിവുകള്‍ സി.ബി.ഐക്ക് കൈമാറിയത്.
പിറ്റേന്ന് മുതല്‍ ഹരികുമാര്‍ തുടരന്‍ എഴുതിത്തുടങ്ങും. ...............വീരന്‍ പ്രസ്താവന തുടങ്ങും. മംഗളം ലേഖനപരമ്പര തുടങ്ങും. ജനശക്തി പ്രത്യേക പതിപ്പിറക്കും. അഡ്വ.രാംകുമാര്‍, കാളിശ്വരം രാജ്, എന്നിവര്‍ ഇന്ത്യാവിഷനിലും ഏഷ്യാനെറ്റിലും നിറഞ്ഞ നില്‍ക്കും.....................................
എത്രയോ കാലമായി കാണുന്ന ഈ കാഴ്ച എന്തേ ഇല്ലാതെ പോയി, ഇപ്പോള്‍.........................................
അടുത്തത് നീതിയുടെ കുപ്പായമണിഞ്ഞ മറ്റൊരു കുമാരനാണ്. എല്ലാ തെരെഞ്ഞെടുപ്പുകള്‍ക്കും തൊട്ട് മുന്നേ ടിയാന് തോന്നും സംസ്ഥാന ഭരണം കുളമാണ് എന്ന്. ബീഹാറിനേക്കാള്‍ അഫ്ഗാനിസ്ഥാനേക്കാള്‍ ഇവിടെ കഷ്ടമാണ് എന്ന് പ്രസ്താവിക്കും.
സംഭവം വാഴക്കുല മോഷ്ടിച്ച കേസോ, അയല്‍ക്കാരന്റെ പറമ്പില്‍ മൂത്രിച്ചതോ ഒക്കെയാവാം. കേസെന്തോ ആകട്ടെ............പ്രതിയാരോ ആകട്ടെ................സമയമാണ് പ്രധാനം
.........................തെരെഞ്ഞെടുപ്പാണോ....................കറുത്ത കുപ്പായത്തില്‍ നിന്ന് നെടുങ്കന്‍ വിധി ഒറപ്പ്....................................
അപ്പീല്‍ പോയി വിധി മടക്കി വാങ്ങിവരുമ്പോഴേക്കും ശിവന്‍ മഠത്തില്‍ ചാനലുകളില്‍ ആവോളം ശര്‍ദ്ദിച്ചുകഴിഞ്ഞിരിക്കും. വീരകുമാരന്‍ എത്രയോ അച്ചടിമഷി ചെലവാക്കികഴിഞ്ഞിരിക്കും............................................
ഇപ്പോഴിതാ....................ഇതൊന്നുമില്ലാത്ത തെരെഞ്ഞെടുപ്പ്......................ഇതെങ്ങിനെ സാധ്യം.........................
ഇനിയും സമയമുണ്ട് ദാസാ..............എന്നാണോ...............ച്ഛെ..........വെറും ഒരാഴചയല്ലേ ബാക്കിയുള്ളൂ......................അതുമതിയാകുമോ..............................
............................................................................................................................................
പതിവായി തന്നെ തല്ലുന്ന കുടിയനായ ഭര്‍ത്താവ് ഒരു ദിനം തല്ലാഞ്ഞപ്പോള്‍ ഭാര്യ പറഞ്ഞത്രേ.............................
“ തല്ലുന്നെങ്കില്‍ തല്ല് മനുഷ്യാ................എനിക്കൊന്നുറങ്ങണം......................................”
വീരാ...................കുമാരാ...................................തല്ലുന്നെങ്കില്‍ തല്ല്.....................ഇനി സമയമില്ല............................
Sunday, July 25, 2010
ആനപ്പിണ്ടം വാരും പെണ്ണിന്റെ ചെക്കനൊരാനവാലിനുണ്ടോ പഞ്ഞമിപ്പോള്‍.....................
പിണറായി വിജയനു മേല്‍ സി.ബി.ഐ ഒരു വെളുത്ത ചായമടിച്ചു. ലാവലിന്‍ കേസില്‍ പിണറായി സാമ്പത്തിക നേട്ടം ഉണ്ടാക്കിയതായി യാതൊരു തെളിവും ലഭിച്ചിട്ടില്ല.
കയ്യടികളും തപ്പുവാദ്യങ്ങളും നിലച്ചു. ആരവങ്ങളൊഴിഞ്ഞു. പിന്നെപ്പിന്നെ പതിയ മര്‍മ്മരങ്ങള്‍ .............
പണം കൈപ്പറ്റിയതിന് തെളിവില്ല എന്നേ പറഞ്ഞിട്ടുള്ളൂ............കൈപ്പറ്റിയിട്ടില്ല എന്ന് പറഞ്ഞിട്ടില്ല. അതുകൊണ്ട് സി.പി.എംകാര്‍ ആഹ്ലാദിക്കാന്‍ വരട്ടെ..............
അഡ്വ: രാംകുമാറും കാളീശ്വരം രാജും സന്തോഷികളുടെ വായടപ്പിച്ചു.
ഒരു കൊലക്കേസിലും പ്രതി കൊന്നിട്ടില്ല എന്ന് കോടതി പറയാറില്ല എന്നും കൊന്നതിന് തെളിവില്ല എന്നേ പറയാറുള്ളൂ എന്നതും പ്രഗത്ഭ വക്കീലന്മാര്‍ സൌകര്യ പൂര്‍വം മറന്നു.
എങ്കിലും എവിടയോ ഒരു അങ്കലാപ്പ്, ഒരു ഉള്‍ഭയം. പണം കൈപ്പറ്റിയിട്ടില്ല എങ്കില്‍ കോടതി പിണറായിയെ വെറുതേ വിട്ടുകളയുമോ.........................
അതാ.........................ഒരു ദൈവദൂതനെ പോലെ ഒരാള്‍ പ്രത്യക്ഷപ്പെടുന്നു. ദീപക് കുമാര്‍..................
അടിമുടി കമ്മ്യൂണിസ്റ്റുകാരന്‍. പോരെങ്കില്‍ എ.കെ.ജി. സെന്റെര്‍ നില്‍ക്കുന്നത് ഇദ്ദേഹത്തിന്റെ അപ്പൂപ്പന്റെ അപ്പൂപ്പന്‍ കൊടുത്ത സ്ഥലത്താണ്................(ഹാ.............എന്തൊരു ത്യാഗം).
കുമാറിന്റെ പത്രസമ്മേളനം നടത്തിച്ചത് മറ്റൊരു കുമാര്‍. ക്രൈം നന്ദ കുമാര്‍. പിറ്റേന്ന് മറ്റൊരു കുമാരന്റെ പത്രത്തില്‍ മുന്‍പേജില്‍ വെണ്ടക്കയായി വന്നു പിണറായി നേരിട്ട് പണം കൈപ്പറ്റിയത് കണ്ട കഥ.
പിണറായി വിശുദ്ധനായി നിന്നത് രണ്ടേ രണ്ട് ദിവസം മാത്രം. പിറ്റേ ദിവസത്തെ പത്രം നോക്കുക
ലാവ്‌ലിന്‍: കോഴപ്പണം കൈപ്പറ്റിയതിന് ദൃക്‌സാക്ഷി
കൊച്ചി, ബുധന്‍, 21 ഏപ്രില്‍ 2010( 10:12 IST )
വിവാദമായ എസ് എന് സി ലാവ്‌ലിന്‍ ഇടപാടില്‍ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കോടികള്‍ കോഴപ്പണമായി കൈപ്പറ്റിയതിനു ദൃക്‌സാക്ഷിയുടെ അവകാശവാദം. തിരുവനന്തപുരം സ്വദേശി ദീപക് കപൂര്‍ ആണ് സി ബി ഐക്കു മൊഴി നല്കിയത്. സി ബി ഐയുടെ ചെന്നൈയിലുള്ള ഓഫീസിലെത്തി 60 പേജുള്ള വിശദീകരണം ദീപക് കുമാര്‍ നല്കുകയായിരുന്നു.
സംസ്ഥാന വൈദ്യുതമന്ത്രിയായിരുന്ന കാലത്ത് പിണറായി വിജയന്‍ ലാവ്‌ലിന്‍ കമ്പനിയുമായി ഒപ്പുവെച്ച കരാര്‍ പ്രകാരം സര്‍ക്കാരിനു കോടികള്‍ നഷ്ടം വന്നെന്നാണ് കേസ്. എന്നാല്‍, കഴിഞ്ഞദിവസം പ്രത്യേക കോടതിയില്‍ സത്യവാങ്മൂലം നല്കിയ സി ബി ഐ ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയതിന് തെളിവുകളില്ലെന്ന് കോടതിയെ ബോധിപ്പിച്ചിരുന്നു.
എന്നാല്‍ ഇതിനെ ഖണ്ഡിക്കുന്ന തരത്തിലാണ് ദീപക് കുമാറിന്‍റെ വെളിപ്പെടുത്തലുകള്‍. കോഴ ഇടപാടില്‍ ഇടനിലക്കാരെന്ന ആരോപണം നേരിടുന്ന ചെന്നൈയിലെ ടെക്നിക്കാലിയ കണ്‍സള്‍റ്റന്‍സിയുടെ നടത്തിപ്പുകാരായ ദിലീപ് രാഹുലന്‍, നാസര്‍, ബീന ഏബ്രഹാം എന്നിവര്‍ക്കൊപ്പം ജോലി ചെയ്‌ത കാലത്താണു ലാവ്‌ലിന്‍ കോഴ ഇടപാടിനു നേരിട്ടു സാക്ഷിയായതെന്നും ദീപക് കുമാര്‍ പറയുന്നു.
ദിലീപ് രാഹുലനും സംഘവും കണ്ണൂരിലെ സഹകരണ ഗസ്റ്റ്ഹൌസില്‍ എത്തി പിണറായി വിജയനു രണ്ടു കോടി രൂപ പണമായി കൈമാറുമ്പോള്‍ ദീപക് കുമാര്‍ അവര്‍ക്കൊപ്പമുണ്ടായിരുന്നതായി അതീവ ഗൗരവമുള്ള ആരോപണവും സിബിഐക്കു നല്‍കിയ കുറിപ്പിലുണ്ട്. നിലവില്‍ പിണറായിക്കെതിരെ തെളിവുകള്‍ ഒന്നുമില്ലാത്ത സാഹചര്യത്തിലാണ് സി ബി ഐക്ക് പുതിയ കണ്ടെത്തലുകള്‍ നടത്തേണ്ടിയിരിക്കുന്നത്. അതുകൊണ്ടു തന്നെ സി ബി ഐ ഇതിനെക്കുറിച്ച് വ്യക്തമായ അന്വേഷണം നടത്തിയേക്കും.
കൊച്ചി അയ്യപ്പന്‍കാവിലെ ബാങ്ക് വഴിയും കൊല്ലത്തെ മറ്റൊരു ബാങ്ക് വഴിയും ദിലീപ് രാഹുലന്‍ കോഴപ്പണം കേരളത്തിലേക്കു കൊണ്ടുവന്നതിനുള്ള തെളിവുകള്‍ അടങ്ങുന്ന 200 പേജ് വരുന്ന രേഖകളും ദീപക് കുമാര്‍ സിബിഐക്കു കൈമാറി. ലാവ്‌ലിന്‍ കോഴപ്പണം കൊണ്ടു ദിലീപ് രാഹുലനും സംഘവും കെട്ടിപ്പൊക്കിയ പ്രസ്ഥാനമാണു ദുബായിലെ പസഫിക് കണ്‍ട്രോള്‍സ് എന്നും ദീപക് ആരോപിക്കുന്നു.
അപ്പോള്‍ ലാവലിന്‍ ഇടപാടില്‍ പിണറായി കൈക്കൂലി പറ്റിയെന്ന് ഉറപ്പായി. പച്ചക്കല്ലേ നമ്മുടെ ദീപക് കുമാര്‍ സത്യം വിളിച്ചു പറഞ്ഞു കളഞ്ഞത്.
ലാവലിന്‍ ഇടപാടിലാണ് പിണറായിക്ക് കോടികള്‍ നല്‍കിയത് എന്ന് ദീപക് തറപ്പിച്ചു പറഞ്ഞു.
പിറ്റേ ദിവസം നമ്മുടെ പി.സി.ജോര്‍ജ്ജ് എത്തുന്നു. വാര്‍ത്ത കാണുക.............................
കോട്ടയം: ലാവ്‌ലിന്‍ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ േപണം കൈപ്പറ്റയിട്ടില്ലെന്ന് സിബിഐ കോടതിയില്‍ പറഞ്ഞിട്ടില്ലെന്ന് പിസി ജോര്‍ജ് എംഎല്‍എ. രണ്ടുകോടിരൂപ പണമായി കൈക്കൂലി വാങ്ങിയതിനു തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയന്‍ മന്ത്രിയായിരുന്ന കാലത്താണ് ഈ ഇടപാടു നടന്നതെന്നും അദ്ദേഹം പറഞ്ഞു.
അങ്ങനെ പിണറായിയുടെ അഴിമതി ഉറപ്പിച്ചു. വീണ്ടും പിണറായിക്ക് കറുത്ത കുപ്പായം.
ഒരു മാസം കഴിഞ്ഞപ്പോള്‍ ആരോപണം ഒന്നു ദിശ മാറി.
മാധ്യമം പത്രം കാണുക..........................
ലാവലിന്: പണം കൈമാറ്റത്തിന് ദൃക്സാക്ഷിയെന്ന് ദീപക് കുമാര്
Wednesday, May 12, 2010
ചെന്നൈ: മലബാര് കാന്സര് ഇന്സ്റ്റിറ്റ്യൂട്ടിന് ലഭിക്കേണ്ട പണം ദിലീപ് രാഹുലന് കൈമാറിയത് തന്റെ സാന്നിധ്യത്തിലായിരുന്നുവെന്ന് ലാവലിന് കേസിലെ പ്രധാന സാക്ഷി ദീപക് കുമാര് സി.ബി.ഐക്ക് മൊഴി നല്കി. സി.പി.എം സംസ്ഥാന ജനറല് സെക്രട്ടറി പിണറായി വിജയന് പ്രതിയായ ലാവലിന് കേസില് കൂടുതല് രേഖകള് ദീപക് കുമാര് സി.ബി.ഐക്ക് കൈമാറിയിരുന്നു. ഇതിനെ തുടര്ന്നാണ് സി.ബി.ഐ ദീപക്കിന്റെ മൊഴിയെടുത്തത്.
എസ്.എന്.സി ലാവലിനും വൈദ്യുതി ബോര്ഡുമായുണ്ടാക്കിയ കരാറിന്റെ അണിയറയില് പ്രവര്ത്തിക്കുന്ന മുഖ്യ വ്യക്തിയാണെന്ന് ആരോപിക്കപ്പെടുന്ന ദിലീപ് രാഹുലിന്റെ അടുത്ത സുഹൃത്തായിരുന്നു ദീപക് കുമാര്. തിരുവനന്തപുരം സ്വദേശിയും ചെന്നൈയില് വ്യവസായിയുമാണ് ദീപക്. രാഹുലിനോടൊപ്പം പിണറായി വിജയനെ പലതവണ കണ്ടിട്ടുണ്ടെന്നും സി.ബി.ഐയോട് ഇദ്ദേഹം പറഞ്ഞതായാണറിയുന്നത്.
ഇതുമായി ബന്ധപ്പെട്ട് 200 പേജുള്ള രേഖകളാണ് സി.ബി.ഐക്ക് കൈമാറിയിട്ടുള്ളത്.
കഴിഞ്ഞയാഴ്ച ചെന്നൈ, മധുര വയലിലുള്ള ദീപക്കിന്റെ ഫാക്ടറിക്കെതിരെ ഒരു സംഘമാളുകള് അക്രമം അഴിച്ചുവിട്ടിരുന്നു. അടച്ചിട്ട ഫര്ണിച്ചര് ഫാക്ടറിയുടെ മുന്വാതിലും ജനലുകളും അക്രമികള് അടിച്ചുതകര്ത്തു. ഫാക്ടറിക്കകത്തുള്ള വസ്തുക്കള് കൊള്ളയടിച്ചിട്ടുണ്ട്. ഇതിനെതിരെ ദീപക് പൊലീസില് പരാതി നല്കി.
ആദ്യ ആരോപണത്തില്‍ നിന്നും അല്പം കൂടി വ്യക്തത ഇതിനുണ്ട്. ആദ്യത്തേത് ലാവലിന്‍ കരാറിനായി കമ്പനി കൈക്കുലി നല്‍കി എന്നായിരുന്നു എങ്കില്‍ ഇത് അതല്ല. കരാറൊക്കെ നിലവില്‍ വന്നിട്ട് ക്യാന്‍സര്‍ സെന്ററിന് കൊടുക്കാനുള്ള തുക പിണറായി കൈപ്പറ്റി എന്നാണ്.
കരാര്‍ നടപ്പാക്കാന്‍ കൈക്കൂലി വാങ്ങുന്നതിനേക്കാള്‍ നീചമല്ലേ പാവപ്പെട്ട ക്യാന്‍സര്‍ രോഗികള്‍ക്ക് കൊണ്ടു വന്ന പണം കൈപ്പറ്റുക എന്നത്.....................
പിണറായി അഴിമതിക്കാരനല്ല....................നീചനുമാണ്...............................
സംഭവം അങ്ങിനെ കത്തി നില്‍ക്കവേ.........................ഇതാ................ദീപക് കുമാറിന്റെ യഥാര്‍ത്ഥ പിതാവ് പ്രത്യക്ഷപ്പെടുന്നു............................................ മറ്റാരുമല്ല. നമ്മുടെ വീരേന്ദ്രകുമാര്‍...................( കുമാര്‍ എന്ന് വിളിപ്പേരുള്ള എല്ലാപേരും ശത്രുക്കളായത് എങ്ങിനെ എന്ന് പിണറായി ഒന്ന് അന്വേഷിക്കേണ്ടതാണ്...................നന്ദകുമാര്‍, രാംകുമാര്‍ (വക്കീലും ജഡ്ജിയും)...വീരേന്ദ്രകുമാര്‍.........ഇതാ..........ദീപക് കുമാര്‍..................)
മാസങ്ങള്‍ക്ക് ശേഷം ഇതാ മാതൃഭൂമിയുടെ വാര്‍ത്ത, അതും ഒരു കാരണവുമില്ലാതെ....................
പിണറായിക്ക് ആദ്യം പണം കൈമാറിയത് 1996 ലെന്ന് ദീപക്
Posted on: 25 Jul 2010
ചെന്നൈ: ലാവലിന്‍ കേസില്‍ പ്രതിസ്ഥാനത്തുള്ള സി.പി.എം. കേരളഘടകം സെക്രട്ടറി പിണറായി വിജയന് തന്റെ സാന്നിധ്യത്തില്‍ ദിലീപ് രാഹുലന്‍ ആദ്യം പണം കൈമാറിയത് 1996 മെയ് മാസത്തിലായിരുന്നെന്ന് തിരുവനന്തപുരം സ്വദേശിയും ചെന്നൈയില്‍ വ്യവസായിയുമായ ദീപക് കുമാര് സി.ബി.ഐ.ക്ക് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയതായി അറിയുന്നു. കണ്ണൂര്‍ ജില്ലയില്‍ പിണറായി വിജയന്റെ വീട്ടിലെത്തിയാണ് പണം നല്‍കിയതെന്നും കോഴിക്കോട്ട് ഒരു പ്രമുഖ സ്റ്റാര്‍ ഹോട്ടലിലാണ് തലേന്നുരാത്രി തങ്ങിയതെന്നും ദീപക്കിന്റെ മൊഴിയിലുണ്ട്.
തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം കോഴിക്കോട്ടെത്തിയ മുന്‍ പ്രധാനമന്ത്രി ദേവഗൗഡ അന്ന് ഇതേ ഹോട്ടലിലുണ്ടായിരുന്നുവെന്നും ഗൗഡയെ പരിചയമുള്ള ദിലീപ് രാഹുലന്‍ ഗൗഡയുടെ മുറിയില്‍പ്പോയി അദ്ദേഹത്തെ കാണുകയുണ്ടായെന്നും ദീപക് സി.ബി.ഐ. ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രിയെന്നനിലയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയുള്ളതിനാല്‍ ഗൗഡയുടെ യാത്രയും താമസവുമൊക്കെ കൃത്യമായി രേഖപ്പെടുത്തപ്പെട്ടിരിക്കും. 1996-ല്‍ ഗൗഡ കോഴിക്കോട്ടെ ഹോട്ടലില്‍ താമസിച്ചതിന്റെ രേഖകള്‍ പരിശോധിച്ചാല്‍ തങ്ങളുടെ യാത്രയുടെയും താമസത്തിന്റെയും സാഹചര്യത്തെളിവുകള്‍ ലഭ്യമാകുമെന്നാണ് ദീപക് പറയുന്നത്.
കേരള സംസ്ഥാന സര്‍ക്കാറിനു കീഴിലുള്ള റബ്‌കോയുമായിച്ചേര്‍ന്ന് റബര്‍വുഡ് ബിസിനസ്സ് നടത്തണമെന്ന ലക്ഷ്യത്തോടെയാണ് 1996-ല്‍ ദിലീപ് രാഹുലന്‍ സി.പി.എം. നേതാവ് പിണറായി വിജയനുമായി ബന്ധപ്പെട്ടതെന്ന് ദീപക്കിന്റെ മൊഴിയിലുണ്ട്. ഇതിനായാണ് ഇന്ത്യയില്‍ത്തന്നെ റബര്‍വുഡ് ബിസിനസ്സില്‍ മുന്‍നിരക്കാരനായ ദീപക്കുമാറിന്റെ സഹായം ദിലീപ് തേടിയത്. 1996-ലെ തിരഞ്ഞെടുപ്പിനുശേഷം കേരളത്തില്‍ സി.പി.എം. അധികാരത്തിലെത്തുമെന്നും സഹകരണ വകുപ്പ് പിണറായി വിജയന് ലഭിച്ചേക്കുമെന്നുമുള്ള വ്യക്തമായ സൂചനകളുടെ അടിസ്ഥാനത്തിലായിരുന്നു ദിലീപ് രാഹുലന്‍ പിണറായി വിജയനുമായി സൗഹൃദത്തിലേര്‍പ്പെട്ടതെന്നും ദീപക് പറയുന്നു.
രണ്ട് ബാഗുകളിലായാണ് പണം കൊണ്ടുപോയതെന്നും എന്നാല്‍, അവയില്‍ എത്ര പണമുണ്ടായിരുന്നുവെന്ന് കൃത്യമായി അറിയില്ലെന്നും ദീപക്കിന്റെ മൊഴിയിലുണ്ട്. തിരിച്ചുവരുമ്പോള്‍ ദിലീപ് രാഹുലന്‍ അടുത്തൊരു 'സുഹൃത്തി'നെ ഫോണില്‍വിളിച്ച് 'രണ്ടു രൂപ' കൊടുത്തുവെന്നുപറഞ്ഞത് താന്‍ കേട്ടുവെന്നും ദീപക് സി.ബി.ഐ. ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിട്ടുണ്ട്.
റബ്‌കോയ്ക്ക് റബര്‍വുഡ് ബിസിനസ്സ് ആരംഭിക്കുന്നതിനുള്ള പ്രോജക്ട് റിപ്പോര്‍ട്ട് ദീപക്കാണ് തയ്യാറാക്കിയത്. 20 കോടി രൂപ മൊത്തം പദ്ധതിച്ചെലവ് വരുമെന്നായിരുന്നു ദീപക്കിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. 1996-ല്‍ സി.പി.എം. അധികാരത്തിലെത്തിയതിനു ശേഷം റബ്‌കോ ഈ പദ്ധതിയുമായി മുന്നോട്ടുപോയി.
എന്നാല്‍ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയ തന്നെ ഒഴിവാക്കി ദിലീപ് രാഹുലന്‍ ഈ ബിസിനസ് ഇടപാടില്‍നേരിട്ടിടപെടുകയായിരുന്നെന്നും പദ്ധതിച്ചെലവ് 80 കോടി രൂപയയോളം വര്‍ധിപ്പിച്ച് വന്‍ തുക തട്ടിയെടുത്തതായും ദീപക് തന്റെ മൊഴിയില്‍ ആരോപിക്കുന്നു. മലേഷ്യ ആസ്ഥാനമായുള്ള ഒരു കമ്പനിയുമായി ചേര്‍ന്നാണ് റബ്‌കോ റബര്‍വുഡ് ബിസിനസ് തുടങ്ങിയത്. ഈ കമ്പനിയുമായി ദലീപ് രാഹുലന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും ദീപക്കിന്റെ മൊഴിയിലുണ്ട്.
റബര്‍വുഡ്ബിസിനസ്സില്‍ തുടങ്ങിയ ബന്ധമാണ് ദിലീപ്‌രാഹുലന്‍ എസ്.എന്.സി. ലാവലിനുമായി കെ.എസ്.ഇ.ബി.യെക്കൊണ്ട് കരാറില്‍ ഏര്‍പ്പെടുന്നതിന് പ്രയോജനപ്പെടുത്തിയതെന്ന് ദീപക് പറയുന്നു. ഇന്ത്യയില്‍ ബിസിനസ്‌നടത്തുന്നതിന് എസ്.എന്.സി. ലാവലിനും ദിലീപ് രാഹുലന്റെ ഓസ്‌ട്രേലിയന്‍ കമ്പനിയായ പസഫിക്‌വേവ്‌സും തമ്മില്‍ കരാറുണ്ടായിരുന്നുവെന്നും ഇതിന്റെ മറവിലാണ് ദിലീപ്‌രാഹുലന്‍ എസ്.എന്.സി. ലാവലിനുവേണ്ടി കെ.എസ്.ഇ.ബി.യുമായി ബന്ധപ്പെട്ടതെന്നും ദീപക് ചൂണ്ടിക്കാട്ടുന്നു.
എസ്.എന്.സി. ലാവലിന്റെ ബിസിനസ് ഡെവലപ്‌മെന്‍റ് ഡയറക്ടര്‍ എന്ന പേരിലുള്ള ബിസിനസ് കാര്‍ഡാണ് ഈ കാലയളവില്‍ ദിലീപ്‌രാഹുലന്‍ കൊണ്ടുനടന്നിരുന്നതെന്നും ദീപക് സി.ബി.ഐ. ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ എസ്.എന്.സി. ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ള പണമിടപാടുകളുടെ വിശദാംശങ്ങള്‍ തേടി സി.ബി.ഐ. സംഘം കൊച്ചിയിലും പരിസരങ്ങളിലുമുള്ള വിവിധ ബാങ്കുകളില്‍ പരിശോധന നടത്തിയതായി അറിയുന്നു. ദീപക്കുമാര്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സി.ബി.ഐ. സംഘം ഒരു പ്രമുഖ ദേശസാല്‍കൃത ബാങ്ക് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയത്.
ഇതാ................കഥ അപ്പാടെ മാറി മറിയുന്നു. ലാവലിന്‍ ഇടപാടിലല്ല പിണറായി കൈക്കൂലി പറ്റിയത്. മറിച്ച് റബ്കോ ഇടപാടിലായിരുന്നു. തുക കൈപ്പറ്റുമ്പോള്‍ പിണറായി മന്ത്രിയേ ആയിരുന്നില്ല. പിണറായിയുടെ പാര്‍ട്ടി ജയിക്കുമെന്നും പിണറായി മന്ത്രിയാകുമെന്നും സഹകരണ വകുപ്പുതന്നെ കിട്ടും എന്നും മുന്‍ കൂട്ടി ഗണിച്ച് ഇവര്‍ പിണറായിക്ക് പണം കൊടുക്കുകയായിരുന്നു.
എന്തോര്........പാവങ്ങള്‍..........................
മന്ത്രിയല്ലാതിരുന്നതിനാല്‍ ഈ കൈക്കൂലി അധികാര ദുര്‍വിനിയോഗത്തില്‍ വരുമോ........................
മാതൃഭൂമി എന്തിന് ഇപ്പോള്‍ ഇങ്ങനെ തിരിഞ്ഞു?.
ദീപക് കുമാറ് കണ്ണൂരില്‍ ഈ പറഞ്ഞ ദിവസം താമസിച്ചതിന് മാതൃഭൂമിയുടെ കയ്യില്‍ തെളിവുണ്ട്. കാരണം അന്ന് ദേവഗൌഡ അവിടെ താമസിച്ചിട്ടുണ്ട്................
നാളെ ഈ ഗസ്റ്റ് ഹൌസിന്റെ ആ ദിവസത്തെ രജിസ്റ്ററിന്റെ പകര്‍പ്പ് മാതൃഭൂമിയില്‍ പ്രത്യക്ഷപ്പെടും ഒപ്പം ഇങ്ങനെ ഒരു ലീഡും.
“ ദീപക്കിന്റെ ആരോപണം ശരി. ഗസ്റ്റ് ഹൌസ് രേഖകള്‍ തെളിവ്”
പിണറായി രണ്ട് കോടി രൂപ കൈക്കൂലി വാങ്ങി എന്ന് തെളിയിക്കാന്‍ ഈ രേഖ ധാരാളം.!
അപ്പോഴും ഒരു സംശയം .....................ലാവലിന്‍ കേസില്‍ നിന്ന് പിണറായിയെ ഒഴിവാക്കുന്നോ മാതൃഭൂമി...............ഇത് റബ്കോ അഴിമതി കേസല്ലേ..................ഇത് നടക്കുമ്പോള്‍ പിണറായി ക്യാനഡക്ക് പോയിട്ട് പോലുമില്ല. ( തെരെഞ്ഞെടുപ്പ് പോലും കഴിഞ്ഞിട്ടില്ല.........................)
ക്ഷമിക്കുക കൂട്ടരേ......................ആവേശത്തില്‍ മാതൃഭൂമിക്ക് ഒരബദ്ധം പറ്റിപ്പോയതാണ്. നാളെ പുതിയ കഥകള്‍ വരും.
നല്ല നല്ല കിടിലന്‍ വെളിപ്പെടുത്തലുകള്‍
ആനപ്പിണ്ടം വാരും പെണ്ണിന്റെ ചെക്കനൊരാനവാലിനുണ്ടോ പഞ്ഞമിപ്പോള്‍.....................
പക്ഷേ നമ്മുടെ സി.ബി.ഐക്ക് ഈ തെളിവ് മതിയാകും ................വരദാചാരി പറഞ്ഞ സത്യം കുറ്റപത്രത്തില്‍ എഴുതിയവര്‍ക്ക് ദീപക്കിനോട് എന്തിന് അപ്രിയം...............
കയ്യടികളും തപ്പുവാദ്യങ്ങളും നിലച്ചു. ആരവങ്ങളൊഴിഞ്ഞു. പിന്നെപ്പിന്നെ പതിയ മര്‍മ്മരങ്ങള്‍ .............
പണം കൈപ്പറ്റിയതിന് തെളിവില്ല എന്നേ പറഞ്ഞിട്ടുള്ളൂ............കൈപ്പറ്റിയിട്ടില്ല എന്ന് പറഞ്ഞിട്ടില്ല. അതുകൊണ്ട് സി.പി.എംകാര്‍ ആഹ്ലാദിക്കാന്‍ വരട്ടെ..............
അഡ്വ: രാംകുമാറും കാളീശ്വരം രാജും സന്തോഷികളുടെ വായടപ്പിച്ചു.
ഒരു കൊലക്കേസിലും പ്രതി കൊന്നിട്ടില്ല എന്ന് കോടതി പറയാറില്ല എന്നും കൊന്നതിന് തെളിവില്ല എന്നേ പറയാറുള്ളൂ എന്നതും പ്രഗത്ഭ വക്കീലന്മാര്‍ സൌകര്യ പൂര്‍വം മറന്നു.
എങ്കിലും എവിടയോ ഒരു അങ്കലാപ്പ്, ഒരു ഉള്‍ഭയം. പണം കൈപ്പറ്റിയിട്ടില്ല എങ്കില്‍ കോടതി പിണറായിയെ വെറുതേ വിട്ടുകളയുമോ.........................
അതാ.........................ഒരു ദൈവദൂതനെ പോലെ ഒരാള്‍ പ്രത്യക്ഷപ്പെടുന്നു. ദീപക് കുമാര്‍..................
അടിമുടി കമ്മ്യൂണിസ്റ്റുകാരന്‍. പോരെങ്കില്‍ എ.കെ.ജി. സെന്റെര്‍ നില്‍ക്കുന്നത് ഇദ്ദേഹത്തിന്റെ അപ്പൂപ്പന്റെ അപ്പൂപ്പന്‍ കൊടുത്ത സ്ഥലത്താണ്................(ഹാ.............എന്തൊരു ത്യാഗം).
കുമാറിന്റെ പത്രസമ്മേളനം നടത്തിച്ചത് മറ്റൊരു കുമാര്‍. ക്രൈം നന്ദ കുമാര്‍. പിറ്റേന്ന് മറ്റൊരു കുമാരന്റെ പത്രത്തില്‍ മുന്‍പേജില്‍ വെണ്ടക്കയായി വന്നു പിണറായി നേരിട്ട് പണം കൈപ്പറ്റിയത് കണ്ട കഥ.
പിണറായി വിശുദ്ധനായി നിന്നത് രണ്ടേ രണ്ട് ദിവസം മാത്രം. പിറ്റേ ദിവസത്തെ പത്രം നോക്കുക
ലാവ്‌ലിന്‍: കോഴപ്പണം കൈപ്പറ്റിയതിന് ദൃക്‌സാക്ഷി
കൊച്ചി, ബുധന്‍, 21 ഏപ്രില്‍ 2010( 10:12 IST )
വിവാദമായ എസ് എന് സി ലാവ്‌ലിന്‍ ഇടപാടില്‍ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കോടികള്‍ കോഴപ്പണമായി കൈപ്പറ്റിയതിനു ദൃക്‌സാക്ഷിയുടെ അവകാശവാദം. തിരുവനന്തപുരം സ്വദേശി ദീപക് കപൂര്‍ ആണ് സി ബി ഐക്കു മൊഴി നല്കിയത്. സി ബി ഐയുടെ ചെന്നൈയിലുള്ള ഓഫീസിലെത്തി 60 പേജുള്ള വിശദീകരണം ദീപക് കുമാര്‍ നല്കുകയായിരുന്നു.
സംസ്ഥാന വൈദ്യുതമന്ത്രിയായിരുന്ന കാലത്ത് പിണറായി വിജയന്‍ ലാവ്‌ലിന്‍ കമ്പനിയുമായി ഒപ്പുവെച്ച കരാര്‍ പ്രകാരം സര്‍ക്കാരിനു കോടികള്‍ നഷ്ടം വന്നെന്നാണ് കേസ്. എന്നാല്‍, കഴിഞ്ഞദിവസം പ്രത്യേക കോടതിയില്‍ സത്യവാങ്മൂലം നല്കിയ സി ബി ഐ ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയതിന് തെളിവുകളില്ലെന്ന് കോടതിയെ ബോധിപ്പിച്ചിരുന്നു.
എന്നാല്‍ ഇതിനെ ഖണ്ഡിക്കുന്ന തരത്തിലാണ് ദീപക് കുമാറിന്‍റെ വെളിപ്പെടുത്തലുകള്‍. കോഴ ഇടപാടില്‍ ഇടനിലക്കാരെന്ന ആരോപണം നേരിടുന്ന ചെന്നൈയിലെ ടെക്നിക്കാലിയ കണ്‍സള്‍റ്റന്‍സിയുടെ നടത്തിപ്പുകാരായ ദിലീപ് രാഹുലന്‍, നാസര്‍, ബീന ഏബ്രഹാം എന്നിവര്‍ക്കൊപ്പം ജോലി ചെയ്‌ത കാലത്താണു ലാവ്‌ലിന്‍ കോഴ ഇടപാടിനു നേരിട്ടു സാക്ഷിയായതെന്നും ദീപക് കുമാര്‍ പറയുന്നു.
ദിലീപ് രാഹുലനും സംഘവും കണ്ണൂരിലെ സഹകരണ ഗസ്റ്റ്ഹൌസില്‍ എത്തി പിണറായി വിജയനു രണ്ടു കോടി രൂപ പണമായി കൈമാറുമ്പോള്‍ ദീപക് കുമാര്‍ അവര്‍ക്കൊപ്പമുണ്ടായിരുന്നതായി അതീവ ഗൗരവമുള്ള ആരോപണവും സിബിഐക്കു നല്‍കിയ കുറിപ്പിലുണ്ട്. നിലവില്‍ പിണറായിക്കെതിരെ തെളിവുകള്‍ ഒന്നുമില്ലാത്ത സാഹചര്യത്തിലാണ് സി ബി ഐക്ക് പുതിയ കണ്ടെത്തലുകള്‍ നടത്തേണ്ടിയിരിക്കുന്നത്. അതുകൊണ്ടു തന്നെ സി ബി ഐ ഇതിനെക്കുറിച്ച് വ്യക്തമായ അന്വേഷണം നടത്തിയേക്കും.
കൊച്ചി അയ്യപ്പന്‍കാവിലെ ബാങ്ക് വഴിയും കൊല്ലത്തെ മറ്റൊരു ബാങ്ക് വഴിയും ദിലീപ് രാഹുലന്‍ കോഴപ്പണം കേരളത്തിലേക്കു കൊണ്ടുവന്നതിനുള്ള തെളിവുകള്‍ അടങ്ങുന്ന 200 പേജ് വരുന്ന രേഖകളും ദീപക് കുമാര്‍ സിബിഐക്കു കൈമാറി. ലാവ്‌ലിന്‍ കോഴപ്പണം കൊണ്ടു ദിലീപ് രാഹുലനും സംഘവും കെട്ടിപ്പൊക്കിയ പ്രസ്ഥാനമാണു ദുബായിലെ പസഫിക് കണ്‍ട്രോള്‍സ് എന്നും ദീപക് ആരോപിക്കുന്നു.
അപ്പോള്‍ ലാവലിന്‍ ഇടപാടില്‍ പിണറായി കൈക്കൂലി പറ്റിയെന്ന് ഉറപ്പായി. പച്ചക്കല്ലേ നമ്മുടെ ദീപക് കുമാര്‍ സത്യം വിളിച്ചു പറഞ്ഞു കളഞ്ഞത്.
ലാവലിന്‍ ഇടപാടിലാണ് പിണറായിക്ക് കോടികള്‍ നല്‍കിയത് എന്ന് ദീപക് തറപ്പിച്ചു പറഞ്ഞു.
പിറ്റേ ദിവസം നമ്മുടെ പി.സി.ജോര്‍ജ്ജ് എത്തുന്നു. വാര്‍ത്ത കാണുക.............................
കോട്ടയം: ലാവ്‌ലിന്‍ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ േപണം കൈപ്പറ്റയിട്ടില്ലെന്ന് സിബിഐ കോടതിയില്‍ പറഞ്ഞിട്ടില്ലെന്ന് പിസി ജോര്‍ജ് എംഎല്‍എ. രണ്ടുകോടിരൂപ പണമായി കൈക്കൂലി വാങ്ങിയതിനു തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയന്‍ മന്ത്രിയായിരുന്ന കാലത്താണ് ഈ ഇടപാടു നടന്നതെന്നും അദ്ദേഹം പറഞ്ഞു.
അങ്ങനെ പിണറായിയുടെ അഴിമതി ഉറപ്പിച്ചു. വീണ്ടും പിണറായിക്ക് കറുത്ത കുപ്പായം.
ഒരു മാസം കഴിഞ്ഞപ്പോള്‍ ആരോപണം ഒന്നു ദിശ മാറി.
മാധ്യമം പത്രം കാണുക..........................
ലാവലിന്: പണം കൈമാറ്റത്തിന് ദൃക്സാക്ഷിയെന്ന് ദീപക് കുമാര്
Wednesday, May 12, 2010
ചെന്നൈ: മലബാര് കാന്സര് ഇന്സ്റ്റിറ്റ്യൂട്ടിന് ലഭിക്കേണ്ട പണം ദിലീപ് രാഹുലന് കൈമാറിയത് തന്റെ സാന്നിധ്യത്തിലായിരുന്നുവെന്ന് ലാവലിന് കേസിലെ പ്രധാന സാക്ഷി ദീപക് കുമാര് സി.ബി.ഐക്ക് മൊഴി നല്കി. സി.പി.എം സംസ്ഥാന ജനറല് സെക്രട്ടറി പിണറായി വിജയന് പ്രതിയായ ലാവലിന് കേസില് കൂടുതല് രേഖകള് ദീപക് കുമാര് സി.ബി.ഐക്ക് കൈമാറിയിരുന്നു. ഇതിനെ തുടര്ന്നാണ് സി.ബി.ഐ ദീപക്കിന്റെ മൊഴിയെടുത്തത്.
എസ്.എന്.സി ലാവലിനും വൈദ്യുതി ബോര്ഡുമായുണ്ടാക്കിയ കരാറിന്റെ അണിയറയില് പ്രവര്ത്തിക്കുന്ന മുഖ്യ വ്യക്തിയാണെന്ന് ആരോപിക്കപ്പെടുന്ന ദിലീപ് രാഹുലിന്റെ അടുത്ത സുഹൃത്തായിരുന്നു ദീപക് കുമാര്. തിരുവനന്തപുരം സ്വദേശിയും ചെന്നൈയില് വ്യവസായിയുമാണ് ദീപക്. രാഹുലിനോടൊപ്പം പിണറായി വിജയനെ പലതവണ കണ്ടിട്ടുണ്ടെന്നും സി.ബി.ഐയോട് ഇദ്ദേഹം പറഞ്ഞതായാണറിയുന്നത്.
ഇതുമായി ബന്ധപ്പെട്ട് 200 പേജുള്ള രേഖകളാണ് സി.ബി.ഐക്ക് കൈമാറിയിട്ടുള്ളത്.
കഴിഞ്ഞയാഴ്ച ചെന്നൈ, മധുര വയലിലുള്ള ദീപക്കിന്റെ ഫാക്ടറിക്കെതിരെ ഒരു സംഘമാളുകള് അക്രമം അഴിച്ചുവിട്ടിരുന്നു. അടച്ചിട്ട ഫര്ണിച്ചര് ഫാക്ടറിയുടെ മുന്വാതിലും ജനലുകളും അക്രമികള് അടിച്ചുതകര്ത്തു. ഫാക്ടറിക്കകത്തുള്ള വസ്തുക്കള് കൊള്ളയടിച്ചിട്ടുണ്ട്. ഇതിനെതിരെ ദീപക് പൊലീസില് പരാതി നല്കി.
ആദ്യ ആരോപണത്തില്‍ നിന്നും അല്പം കൂടി വ്യക്തത ഇതിനുണ്ട്. ആദ്യത്തേത് ലാവലിന്‍ കരാറിനായി കമ്പനി കൈക്കുലി നല്‍കി എന്നായിരുന്നു എങ്കില്‍ ഇത് അതല്ല. കരാറൊക്കെ നിലവില്‍ വന്നിട്ട് ക്യാന്‍സര്‍ സെന്ററിന് കൊടുക്കാനുള്ള തുക പിണറായി കൈപ്പറ്റി എന്നാണ്.
കരാര്‍ നടപ്പാക്കാന്‍ കൈക്കൂലി വാങ്ങുന്നതിനേക്കാള്‍ നീചമല്ലേ പാവപ്പെട്ട ക്യാന്‍സര്‍ രോഗികള്‍ക്ക് കൊണ്ടു വന്ന പണം കൈപ്പറ്റുക എന്നത്.....................
പിണറായി അഴിമതിക്കാരനല്ല....................നീചനുമാണ്...............................
സംഭവം അങ്ങിനെ കത്തി നില്‍ക്കവേ.........................ഇതാ................ദീപക് കുമാറിന്റെ യഥാര്‍ത്ഥ പിതാവ് പ്രത്യക്ഷപ്പെടുന്നു............................................ മറ്റാരുമല്ല. നമ്മുടെ വീരേന്ദ്രകുമാര്‍...................( കുമാര്‍ എന്ന് വിളിപ്പേരുള്ള എല്ലാപേരും ശത്രുക്കളായത് എങ്ങിനെ എന്ന് പിണറായി ഒന്ന് അന്വേഷിക്കേണ്ടതാണ്...................നന്ദകുമാര്‍, രാംകുമാര്‍ (വക്കീലും ജഡ്ജിയും)...വീരേന്ദ്രകുമാര്‍.........ഇതാ..........ദീപക് കുമാര്‍..................)
മാസങ്ങള്‍ക്ക് ശേഷം ഇതാ മാതൃഭൂമിയുടെ വാര്‍ത്ത, അതും ഒരു കാരണവുമില്ലാതെ....................
പിണറായിക്ക് ആദ്യം പണം കൈമാറിയത് 1996 ലെന്ന് ദീപക്
Posted on: 25 Jul 2010
ചെന്നൈ: ലാവലിന്‍ കേസില്‍ പ്രതിസ്ഥാനത്തുള്ള സി.പി.എം. കേരളഘടകം സെക്രട്ടറി പിണറായി വിജയന് തന്റെ സാന്നിധ്യത്തില്‍ ദിലീപ് രാഹുലന്‍ ആദ്യം പണം കൈമാറിയത് 1996 മെയ് മാസത്തിലായിരുന്നെന്ന് തിരുവനന്തപുരം സ്വദേശിയും ചെന്നൈയില്‍ വ്യവസായിയുമായ ദീപക് കുമാര് സി.ബി.ഐ.ക്ക് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയതായി അറിയുന്നു. കണ്ണൂര്‍ ജില്ലയില്‍ പിണറായി വിജയന്റെ വീട്ടിലെത്തിയാണ് പണം നല്‍കിയതെന്നും കോഴിക്കോട്ട് ഒരു പ്രമുഖ സ്റ്റാര്‍ ഹോട്ടലിലാണ് തലേന്നുരാത്രി തങ്ങിയതെന്നും ദീപക്കിന്റെ മൊഴിയിലുണ്ട്.
തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം കോഴിക്കോട്ടെത്തിയ മുന്‍ പ്രധാനമന്ത്രി ദേവഗൗഡ അന്ന് ഇതേ ഹോട്ടലിലുണ്ടായിരുന്നുവെന്നും ഗൗഡയെ പരിചയമുള്ള ദിലീപ് രാഹുലന്‍ ഗൗഡയുടെ മുറിയില്‍പ്പോയി അദ്ദേഹത്തെ കാണുകയുണ്ടായെന്നും ദീപക് സി.ബി.ഐ. ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രിയെന്നനിലയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയുള്ളതിനാല്‍ ഗൗഡയുടെ യാത്രയും താമസവുമൊക്കെ കൃത്യമായി രേഖപ്പെടുത്തപ്പെട്ടിരിക്കും. 1996-ല്‍ ഗൗഡ കോഴിക്കോട്ടെ ഹോട്ടലില്‍ താമസിച്ചതിന്റെ രേഖകള്‍ പരിശോധിച്ചാല്‍ തങ്ങളുടെ യാത്രയുടെയും താമസത്തിന്റെയും സാഹചര്യത്തെളിവുകള്‍ ലഭ്യമാകുമെന്നാണ് ദീപക് പറയുന്നത്.
കേരള സംസ്ഥാന സര്‍ക്കാറിനു കീഴിലുള്ള റബ്‌കോയുമായിച്ചേര്‍ന്ന് റബര്‍വുഡ് ബിസിനസ്സ് നടത്തണമെന്ന ലക്ഷ്യത്തോടെയാണ് 1996-ല്‍ ദിലീപ് രാഹുലന്‍ സി.പി.എം. നേതാവ് പിണറായി വിജയനുമായി ബന്ധപ്പെട്ടതെന്ന് ദീപക്കിന്റെ മൊഴിയിലുണ്ട്. ഇതിനായാണ് ഇന്ത്യയില്‍ത്തന്നെ റബര്‍വുഡ് ബിസിനസ്സില്‍ മുന്‍നിരക്കാരനായ ദീപക്കുമാറിന്റെ സഹായം ദിലീപ് തേടിയത്. 1996-ലെ തിരഞ്ഞെടുപ്പിനുശേഷം കേരളത്തില്‍ സി.പി.എം. അധികാരത്തിലെത്തുമെന്നും സഹകരണ വകുപ്പ് പിണറായി വിജയന് ലഭിച്ചേക്കുമെന്നുമുള്ള വ്യക്തമായ സൂചനകളുടെ അടിസ്ഥാനത്തിലായിരുന്നു ദിലീപ് രാഹുലന്‍ പിണറായി വിജയനുമായി സൗഹൃദത്തിലേര്‍പ്പെട്ടതെന്നും ദീപക് പറയുന്നു.
രണ്ട് ബാഗുകളിലായാണ് പണം കൊണ്ടുപോയതെന്നും എന്നാല്‍, അവയില്‍ എത്ര പണമുണ്ടായിരുന്നുവെന്ന് കൃത്യമായി അറിയില്ലെന്നും ദീപക്കിന്റെ മൊഴിയിലുണ്ട്. തിരിച്ചുവരുമ്പോള്‍ ദിലീപ് രാഹുലന്‍ അടുത്തൊരു 'സുഹൃത്തി'നെ ഫോണില്‍വിളിച്ച് 'രണ്ടു രൂപ' കൊടുത്തുവെന്നുപറഞ്ഞത് താന്‍ കേട്ടുവെന്നും ദീപക് സി.ബി.ഐ. ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിട്ടുണ്ട്.
റബ്‌കോയ്ക്ക് റബര്‍വുഡ് ബിസിനസ്സ് ആരംഭിക്കുന്നതിനുള്ള പ്രോജക്ട് റിപ്പോര്‍ട്ട് ദീപക്കാണ് തയ്യാറാക്കിയത്. 20 കോടി രൂപ മൊത്തം പദ്ധതിച്ചെലവ് വരുമെന്നായിരുന്നു ദീപക്കിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. 1996-ല്‍ സി.പി.എം. അധികാരത്തിലെത്തിയതിനു ശേഷം റബ്‌കോ ഈ പദ്ധതിയുമായി മുന്നോട്ടുപോയി.
എന്നാല്‍ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയ തന്നെ ഒഴിവാക്കി ദിലീപ് രാഹുലന്‍ ഈ ബിസിനസ് ഇടപാടില്‍നേരിട്ടിടപെടുകയായിരുന്നെന്നും പദ്ധതിച്ചെലവ് 80 കോടി രൂപയയോളം വര്‍ധിപ്പിച്ച് വന്‍ തുക തട്ടിയെടുത്തതായും ദീപക് തന്റെ മൊഴിയില്‍ ആരോപിക്കുന്നു. മലേഷ്യ ആസ്ഥാനമായുള്ള ഒരു കമ്പനിയുമായി ചേര്‍ന്നാണ് റബ്‌കോ റബര്‍വുഡ് ബിസിനസ് തുടങ്ങിയത്. ഈ കമ്പനിയുമായി ദലീപ് രാഹുലന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും ദീപക്കിന്റെ മൊഴിയിലുണ്ട്.
റബര്‍വുഡ്ബിസിനസ്സില്‍ തുടങ്ങിയ ബന്ധമാണ് ദിലീപ്‌രാഹുലന്‍ എസ്.എന്.സി. ലാവലിനുമായി കെ.എസ്.ഇ.ബി.യെക്കൊണ്ട് കരാറില്‍ ഏര്‍പ്പെടുന്നതിന് പ്രയോജനപ്പെടുത്തിയതെന്ന് ദീപക് പറയുന്നു. ഇന്ത്യയില്‍ ബിസിനസ്‌നടത്തുന്നതിന് എസ്.എന്.സി. ലാവലിനും ദിലീപ് രാഹുലന്റെ ഓസ്‌ട്രേലിയന്‍ കമ്പനിയായ പസഫിക്‌വേവ്‌സും തമ്മില്‍ കരാറുണ്ടായിരുന്നുവെന്നും ഇതിന്റെ മറവിലാണ് ദിലീപ്‌രാഹുലന്‍ എസ്.എന്.സി. ലാവലിനുവേണ്ടി കെ.എസ്.ഇ.ബി.യുമായി ബന്ധപ്പെട്ടതെന്നും ദീപക് ചൂണ്ടിക്കാട്ടുന്നു.
എസ്.എന്.സി. ലാവലിന്റെ ബിസിനസ് ഡെവലപ്‌മെന്‍റ് ഡയറക്ടര്‍ എന്ന പേരിലുള്ള ബിസിനസ് കാര്‍ഡാണ് ഈ കാലയളവില്‍ ദിലീപ്‌രാഹുലന്‍ കൊണ്ടുനടന്നിരുന്നതെന്നും ദീപക് സി.ബി.ഐ. ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ എസ്.എന്.സി. ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ള പണമിടപാടുകളുടെ വിശദാംശങ്ങള്‍ തേടി സി.ബി.ഐ. സംഘം കൊച്ചിയിലും പരിസരങ്ങളിലുമുള്ള വിവിധ ബാങ്കുകളില്‍ പരിശോധന നടത്തിയതായി അറിയുന്നു. ദീപക്കുമാര്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സി.ബി.ഐ. സംഘം ഒരു പ്രമുഖ ദേശസാല്‍കൃത ബാങ്ക് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയത്.
ഇതാ................കഥ അപ്പാടെ മാറി മറിയുന്നു. ലാവലിന്‍ ഇടപാടിലല്ല പിണറായി കൈക്കൂലി പറ്റിയത്. മറിച്ച് റബ്കോ ഇടപാടിലായിരുന്നു. തുക കൈപ്പറ്റുമ്പോള്‍ പിണറായി മന്ത്രിയേ ആയിരുന്നില്ല. പിണറായിയുടെ പാര്‍ട്ടി ജയിക്കുമെന്നും പിണറായി മന്ത്രിയാകുമെന്നും സഹകരണ വകുപ്പുതന്നെ കിട്ടും എന്നും മുന്‍ കൂട്ടി ഗണിച്ച് ഇവര്‍ പിണറായിക്ക് പണം കൊടുക്കുകയായിരുന്നു.
എന്തോര്........പാവങ്ങള്‍..........................
മന്ത്രിയല്ലാതിരുന്നതിനാല്‍ ഈ കൈക്കൂലി അധികാര ദുര്‍വിനിയോഗത്തില്‍ വരുമോ........................
മാതൃഭൂമി എന്തിന് ഇപ്പോള്‍ ഇങ്ങനെ തിരിഞ്ഞു?.
ദീപക് കുമാറ് കണ്ണൂരില്‍ ഈ പറഞ്ഞ ദിവസം താമസിച്ചതിന് മാതൃഭൂമിയുടെ കയ്യില്‍ തെളിവുണ്ട്. കാരണം അന്ന് ദേവഗൌഡ അവിടെ താമസിച്ചിട്ടുണ്ട്................
നാളെ ഈ ഗസ്റ്റ് ഹൌസിന്റെ ആ ദിവസത്തെ രജിസ്റ്ററിന്റെ പകര്‍പ്പ് മാതൃഭൂമിയില്‍ പ്രത്യക്ഷപ്പെടും ഒപ്പം ഇങ്ങനെ ഒരു ലീഡും.
“ ദീപക്കിന്റെ ആരോപണം ശരി. ഗസ്റ്റ് ഹൌസ് രേഖകള്‍ തെളിവ്”
പിണറായി രണ്ട് കോടി രൂപ കൈക്കൂലി വാങ്ങി എന്ന് തെളിയിക്കാന്‍ ഈ രേഖ ധാരാളം.!
അപ്പോഴും ഒരു സംശയം .....................ലാവലിന്‍ കേസില്‍ നിന്ന് പിണറായിയെ ഒഴിവാക്കുന്നോ മാതൃഭൂമി...............ഇത് റബ്കോ അഴിമതി കേസല്ലേ..................ഇത് നടക്കുമ്പോള്‍ പിണറായി ക്യാനഡക്ക് പോയിട്ട് പോലുമില്ല. ( തെരെഞ്ഞെടുപ്പ് പോലും കഴിഞ്ഞിട്ടില്ല.........................)
ക്ഷമിക്കുക കൂട്ടരേ......................ആവേശത്തില്‍ മാതൃഭൂമിക്ക് ഒരബദ്ധം പറ്റിപ്പോയതാണ്. നാളെ പുതിയ കഥകള്‍ വരും.
നല്ല നല്ല കിടിലന്‍ വെളിപ്പെടുത്തലുകള്‍
ആനപ്പിണ്ടം വാരും പെണ്ണിന്റെ ചെക്കനൊരാനവാലിനുണ്ടോ പഞ്ഞമിപ്പോള്‍.....................
പക്ഷേ നമ്മുടെ സി.ബി.ഐക്ക് ഈ തെളിവ് മതിയാകും ................വരദാചാരി പറഞ്ഞ സത്യം കുറ്റപത്രത്തില്‍ എഴുതിയവര്‍ക്ക് ദീപക്കിനോട് എന്തിന് അപ്രിയം...............
Sunday, July 4, 2010
അച്യുതാനന്ദ വികസന സമിതി
കേരള വികസന സമിതിയുടെ സെമിനാര്‍.എളമരം കരീമിനെ പോലെ വികസനത്തില്‍ താല്പര്യമുള്ളയാളായതിനാല്‍ കരിമീനും പോയി. വിഷയം ജനകീയസൂത്രണം. തിരുവനന്തപുരം എല്‍.എം.എസ്. ഹാളിന്റെ മുന്നില്‍ ഖദറിന്റെ കുപ്പായവുമിട്ട് മൊബൈലില്‍ അജ്ഞാതനായ അധികാരിക്ക് ഫോണ്‍ ചെയ്ത് കെ.എം.ഷാജഹാന്‍ നില്‍കുന്നതുകണ്ടപ്പോള്‍ സത്യത്തില്‍ കരിമീന് പാലേരിയിലെ സഖാക്കളെ ഓര്‍മ്മ വന്നു. കരിമീന്റെ ശാരീരിക അവശതകള്‍ പരിഗണിച്ചും ഷാജഹാന്റെ കൊഴുത്തുരുണ്ട ശരീരത്തെ മാനിച്ചും കരിമീന്‍ മര്യാദരാമനായി ഒഴിഞ്ഞുമാറി.എങ്കിലും ആ തിരുവായില്‍ നിന്നുള്ള വചനങ്ങള്‍ കേള്‍ക്കാനായി അനുവാദമില്ലാതെ അടിയന്‍ അകത്തു കടന്നു. നാലും മൂന്നും ഏഴുപേരും കരിമീനെയും കൂട്ടി എട്ടു പേരെ കേള്‍വിക്കാരുള്ളൂ എങ്കിലെന്ത് ഇരുപതോളം മാധ്യമപ്രവര്‍ത്തകര്‍ തിങ്ങി നിറഞ്ഞിരിക്കുന്നു. ക്യാമറകള്‍ മൈക്രോഫോണ്‍, ലൈറ്റ് എല്ലാം സജ്ജം വരാത്ത സിന്‍ഡിക്കേറ്റുകാരെ അണ്ണനും കൂട്ടരും ഇരന്ന് ക്ഷണിക്കുന്നു, അവരും ഓടിപ്പിടഞ്ഞെത്തി.
ഷാജഹാന്‍ അണ്ണന്റെ മഹത്തായ പ്രസംഗം മാതൃഭൂമി വീരേന്ദ്രകുമാറിന്റെ പ്രസംഗം പോലെ പരിഗണിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഇന്നലെ വീരേന്ദ്രകുമാറും പ്രസംഗിച്ചിരുന്നെങ്കില്‍ ഇതെങ്ങിനെ റിപ്പോര്‍ട്ട് ചെയ്യുമായിരുന്നു എന്നത് പ്രസ്സ് ക്ലബ്ബ് വിദ്യാര്‍ത്ഥികള്‍ക്ക് അസൈന്മെന്റായി നല്കാം.
മാതൃഭൂമി വാര്‍ത്ത വായിക്കുക.
സി.പി.എമ്മിലെ അഴിമതിവത്കരണം ജനകീയാസൂത്രണം വഴി - ഷാജഹാന്‍
മാതൃഭൂമി-Posted on: 04 Jul 2010
തിരുവനന്തപുരം: സി. പി. എമ്മിന്റെ താഴേത്തട്ടിനെ അഴിമതിവത്കരിക്കുന്നതില്‍ നിര്‍ണായക പങ്കാണ് 'ജനകീയാസൂത്രണം' വഹിക്കുന്നതെന്ന് കെ. എം. ഷാജഹാന്‍ പറഞ്ഞു. വി.എസ്. അനുകൂല നിലപാടുകളുടെ പേരില്‍ സി.പി.എം. വിട്ട് പുറത്തുവന്നവര്‍ രൂപവത്കരിച്ച കേരള വികസന സമിതി സംഘടിപ്പിച്ച സെമിനാറിലായിരുന്നു വി.എസ്. പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഷാജഹാന്റെ വിമര്‍ശനം.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന പണം സുതാര്യമായി ചെലവഴിക്കുന്നതിനായി സൃഷ്ടിച്ച സംവിധാനങ്ങള്‍ ഇന്ന് നാമാവശേഷമായി.2008 ജൂലായ് 31ലെ കണക്കനുസരിച്ച് 1996-97 മുതല്‍ 2007-08 വരെയുള്ള കാലഘട്ടത്തിലെ 1724 അക്കൗണ്ടുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ലോക്കല്‍ ഫണ്ട് ഓഡിറ്റ് വകുപ്പിന് നല്‍കിയിട്ടില്ലെന്ന് സി.എ.ജി. റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തില്‍ 16000-18000 വരെ തദ്ദേശ ഭരണസ്ഥാപന ജനപ്രതിനിധികളുണ്ട്. ഇതില്‍ 12000-13000 പേരെങ്കിലും സി.പി.എം. പ്രതിനിധികളാണ്. പ്രതിവര്‍ഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് കൈമാറുന്ന തുകയില്‍ 65-70 ശതമാനം തുക കൈകാര്യം ചെയ്യുന്നത് സി.പി.എം. പ്രതിനിധികളാണ്. ഈ പണം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് പരിശോധിക്കാന്‍ സംവിധാനമില്ലെന്നും കെ.എം. ഷാജഹാന്‍ പറഞ്ഞു.സ്വാഗതസംഘം ചെയര്‍മാന്‍ ബി.ആര്‍.പി. ഭാസ്‌കര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഡോ.എസ്. മോഹനകുമാര്‍, ആര്‍.നിയതി, എം.ആര്‍. മുരളി, സബൂറാബീവി, ഡോ.കെ. അനില്‍കുമാര്‍, പ്രൊഫ. എന്‍. സുഗതന്‍, ഡോ. എം. ശാര്‍ങ്ഗധരന്‍ എന്നിവര്‍ പ്രസംഗിച്ചു. എസ്. സുശീലന്‍ സ്വാഗതവും എന്‍. ഷാലു നന്ദിയും പറഞ്ഞു.
തീര്‍ന്നു.
മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ സംസാരിച്ചു. കെ.പി.സി.സി.പ്രസിഡന്റെ രമേശ് ചെന്നിത്തല സംസാരിച്ചു........അക്കാദമിപ്രസിഡന്റെ മുകുന്ദന്‍ സംസാരിച്ചു ...........എന്നൊക്കെ എഴുതുമ്പോലെ പ്രാസംഗികന്റെ വിലാസം നോക്കുക “വി.എസ്.പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം.ഷാജഹാന്‍”.
നാളെ ഇതുപോലെ “ വി.എസ്.പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ മുണ്ടലക്കിയിരുന്ന രാഘവന്‍, കഞ്ഞിവച്ചിരുന്ന ഭാര്‍ഗ്ഗവന്‍.............എന്നിവരുടെ പ്രസംഗങ്ങള്‍ നമ്മള്‍ വായിക്കേണ്ടി വരുമോ.........”
ഇനി ഭാഗവതരുടെ ഗാനത്തിലേക്ക് വരിക, ജനകീയസൂത്രണം എന്നത് അഴിമതിക്കായി സി.പി.എമ്മുകാര്‍ കണ്ടു പിടിച്ച ഒരു ഉപായമാണ്. അതിലൂടെ സി.പി.എം. പണം സമ്പാദിക്കുന്നു. തദ്ദേശ്ശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന പണത്തില്‍ 65-70% തുക കൈകാര്യം ചെയ്യുന്നത് സി.പി.എം.ജനപ്രതിനിധികളാണ്. “എന്തൊരു മഹത്തായ കണ്ടു പിടിത്തം”.
ഒരു പഞ്ചായത്തിന്റെ അക്കൌണ്ടില്‍ എത്തുന്ന തുകയില്‍ ഒരു പൈസ പോലും ഒരു പഞ്ചായത്ത് മെമ്പര്‍ പോയിട്ട് ഒരു പ്രസിഡന്റിനു പോലും പിന്‍ വലിക്കാന്‍ കഴിയില്ല എന്ന് ഏത് കൊച്ചു കുട്ടിക്കുമറിയാം. പഞ്ചായത് സെക്രട്ടറിക്ക് മാത്രമാണ് അതിനുള്ള അധികാരം. ഇനി അത്രക്ക് അഴിമതിക്കാരനായ ഒരു സെക്രട്ടറി സി.പി.എം. പ്രതിനിധികള്‍ക്ക് തുക പിന്‍ വലിച്ച് കൊടുത്താലോ.........അങ്ങിനൊരു സംഭവം കേരള ചരിത്രത്തില്‍ ഇതൂവരെ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകുകയുമില്ല.
ജനകീയാസൂത്രണത്തിണ് പഞ്ചായത്തിന് കൈമാറുന്ന തുക ചെലവഴിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങള്‍ നിലവിലുണ്ട്. ഇത് പാലിച്ചു മാത്രമേ ഏതൊരു പഞ്ചായത്തിനും തുക പിന്‍ വലിക്കാനാകൂ. 40% കാര്‍ഷിക മേഖലയില്‍, 30% സേവന മേഖലയില്‍, ബാക്കി 30% മാത്രം റോഡിനും കെട്ടിടങ്ങള്‍ക്കും.
എത്ര അഴിമതിക്കാരനായ ഒരു പഞ്ചായത്ത് മെമ്പര്‍ക്കും അഴിമതികാണിക്കാന്‍ ആകെ അവസരം ഈ മുപ്പത് ശതമാനത്തിലാണ്. അതും തനിക്കിഷ്ടപ്പെട്ട റോഡ്, തന്റെ വാര്‍ഡിലെ കലുങ്ക് എന്നിങ്ങനെയുള്ള ചിന്ന അഴിമതികള്‍ മാത്രം. അതും ഒരു പഞ്ചായത്തിലെ ആകെ അംഗങ്ങള്‍ കടിപിടി കൂടി പങ്കിട്ടെടുക്കുന്നതില്‍ ബാക്കി മാത്രം. ഇവിടെയാണ് ഫണ്ടിന്റെ 65-70% സി.പി.എംകാര്‍ കൈക്കലാക്കുന്നു എന്ന ഷാജഹാന്റെ ഗര്‍ദ്ദഭക്കച്ചേരി.
ജനകീയാസൂത്രണം ഇ.എം.എസ്സിന്റെ സങ്കല്പമാണ് എന്നാണ് വി.എസും. ഷാജഹാനും ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞിരുന്നത്. ഇവര്‍ രണ്ടുപേരും ഇന്നും ഇ.എം.എസ്സിനെ പരസ്യമായി തള്ളിപ്പറയാത്തവരുമാണ്. ഇന്നത്തെ ഷാജഹാന്റെ ആരോപണത്തിന്റെ കുന്തമുന നീളുന്നത് ഇ.എം.എസ്സിലേക്കാണോ. സി.പി.എമ്മിന് അഴിമതി നടത്താന്‍ ഇ.എം.എസ്സ്. ഉണ്ടാക്കിക്കൊടുത്ത ഒന്നാണ് ജനകീയാസൂത്രണം എന്നാണ് ഷാജഹാന്‍ ചൂണ്ടിക്കാട്ടുന്നത്.
ജനകീയാസൂത്രണ വിവാദങ്ങള്‍ കത്തിനിന്ന കാലഘട്ടത്തില്‍, എം.എന്‍.വിജയനും പ്രൊ.സുധീഷും പാഠം മാസികയുമായി രംഗത്തിറങ്ങിയ കാലഘട്ടത്തിലും ഇത് ഒരു ധന സ്രോതസ്സ് ആണ് എന്ന ആരോപണം ഉന്നയിച്ചിട്ടില്ലായിരുന്നു. റിച്ചാര്‍ഡ് ഫ്രാങ്കി, സ്വീഡിഷ് ഫണ്ട്, പരിഷത്ത്, വിഭവ ഭൂപടം അങ്ങിനെ ഒരു പാട് അലക്കിയ മുണ്ടാണ് ജനകീയാസൂത്രണം.
ഈ പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അടുത്ത വേളയില്‍ അച്യുതാനന്ദ വികസന സമിതി ഇങ്ങനെയൊരു ആരോപണവുമായി എന്തിന് രംഗത്തു വന്നു. അതിനുത്തരം സി.ആര്‍. നീലകണ്ഠന്‍ അന്നെഴുതിയ ആ ലേഖനത്തിലുണ്ട്.
“ ധനകാര്യം: എല്ലാ വകുപ്പുകളുടെയും മേല്‍ കടിഞ്ഞാണിടുന്ന സൂപ്പര്‍ മുഖ്യമന്ത്രിയാണിദ്ദേഹം. ആഗോളമൂലധന താത്പര്യസംരക്ഷണത്തിന്റെ ഉത്തരവാദിത്വം പാര്‍ട്ടി ഇദ്ദേഹത്തെ ഏല്പിച്ചിരിക്കുന്നു. എ.ഡി.ബി. വായ്പ മുതല്‍ കിനാലൂര്‍ പാത വരെ നീണ്ടുകിടക്കുന്നു അതിന്റെ ചരിത്രരേഖകള്‍. അഴിമതി രഹിത വാളയാര്‍ പോലുള്ള പ്രഖ്യാപനങ്ങളുടെ കാപട്യം ആ വഴി ഒരിക്കല്‍ കടന്നുപോയവര്‍ക്ക് ബോധ്യപ്പെടും. അതിസമ്പന്നര്‍ക്കുവേണ്ടി എന്തും ചെയ്യും. ദരിദ്രരോട് അകമേ പുച്ഛം. എന്നാല്‍ അവര്‍ക്കു വേണ്ടി വാചകമടിക്കും. ഗ്രീന്‍ ബജറ്റെന്നു പ്രഖ്യാപിക്കും. നെല്‍പ്പാടം നികത്തുന്നതിന്റെ പിഴയും ഡാമിലെ മണല്‍ വാരിയതിന്റെ വിലയും ബജറ്റിലെ പ്രധാന വരുമാനമാര്‍ഗമായിക്കാണും. നെല്‍പ്പാടം നികത്തി ചെരുപ്പുകമ്പനിക്കു നാലുവരിപ്പാതയുണ്ടാക്കുന്നതിനെ ശക്തമായി ന്യായീകരിക്കും. ഏറ്റവുമൊടുവില്‍ കിനാലൂരിലെ ഹിതപരിശോധനയെക്കുറിച്ചദ്ദേഹം പറയുന്നു. ഒരൊറ്റ ചോദ്യം: ''ഈ മന്ത്രിയേയും മന്ത്രിസഭയെയും പറ്റി ഒരു ഹിതപരിശോധന നടത്തി 30 ശതമാനം പേരെയെങ്കിലും അംഗീകരിപ്പിക്കാമെന്ന വിശ്വാസം മന്ത്രിക്കുണ്ടോ?'' (സി.ആര്‍. നീലകണ്ഠന്‍, മാതൃഭൂമി)
ജനകീയാസൂത്രണ വിവാദം വീണ്ടും ഉയര്‍ത്തിക്കൊണ്ടു വരുന്നത് ഒരേ ഒരു പക്ഷിയെപ്പിടിക്കാനാണ്. തോമസ് ഐസക്ക്. പിണറായിയും കോടിയേരിയും കരീമുമൊക്കെ കഴിഞ്ഞു. ഇനിയവര്‍ ഐസക്കിനെത്തേടിയെത്തും. അതിനു വഴിമരുന്നാണ് അച്യുതാനന്ദ വികസന സമിതിയുടെ സെമിനാര്‍.
ഷാജഹാന്റെ കച്ചേരി കേട്ട് പുറത്തിറങ്ങിയപ്പോള്‍ പാലേരിക്കാരെ നമിക്കാനാണ് എനിക്ക് തോന്നിയത്. ഒപ്പം സ്വയം നിന്ദയും. ഒന്നുമില്ലെങ്കിലും വായ തുറക്കുന്നതിന് മുന്‍പ് അടിക്കാന്‍ അവര്‍ക്കായല്ലോ.......................
ഷാജഹാന്‍ അണ്ണന്റെ മഹത്തായ പ്രസംഗം മാതൃഭൂമി വീരേന്ദ്രകുമാറിന്റെ പ്രസംഗം പോലെ പരിഗണിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഇന്നലെ വീരേന്ദ്രകുമാറും പ്രസംഗിച്ചിരുന്നെങ്കില്‍ ഇതെങ്ങിനെ റിപ്പോര്‍ട്ട് ചെയ്യുമായിരുന്നു എന്നത് പ്രസ്സ് ക്ലബ്ബ് വിദ്യാര്‍ത്ഥികള്‍ക്ക് അസൈന്മെന്റായി നല്കാം.
മാതൃഭൂമി വാര്‍ത്ത വായിക്കുക.
സി.പി.എമ്മിലെ അഴിമതിവത്കരണം ജനകീയാസൂത്രണം വഴി - ഷാജഹാന്‍
മാതൃഭൂമി-Posted on: 04 Jul 2010
തിരുവനന്തപുരം: സി. പി. എമ്മിന്റെ താഴേത്തട്ടിനെ അഴിമതിവത്കരിക്കുന്നതില്‍ നിര്‍ണായക പങ്കാണ് 'ജനകീയാസൂത്രണം' വഹിക്കുന്നതെന്ന് കെ. എം. ഷാജഹാന്‍ പറഞ്ഞു. വി.എസ്. അനുകൂല നിലപാടുകളുടെ പേരില്‍ സി.പി.എം. വിട്ട് പുറത്തുവന്നവര്‍ രൂപവത്കരിച്ച കേരള വികസന സമിതി സംഘടിപ്പിച്ച സെമിനാറിലായിരുന്നു വി.എസ്. പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഷാജഹാന്റെ വിമര്‍ശനം.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന പണം സുതാര്യമായി ചെലവഴിക്കുന്നതിനായി സൃഷ്ടിച്ച സംവിധാനങ്ങള്‍ ഇന്ന് നാമാവശേഷമായി.2008 ജൂലായ് 31ലെ കണക്കനുസരിച്ച് 1996-97 മുതല്‍ 2007-08 വരെയുള്ള കാലഘട്ടത്തിലെ 1724 അക്കൗണ്ടുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ലോക്കല്‍ ഫണ്ട് ഓഡിറ്റ് വകുപ്പിന് നല്‍കിയിട്ടില്ലെന്ന് സി.എ.ജി. റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തില്‍ 16000-18000 വരെ തദ്ദേശ ഭരണസ്ഥാപന ജനപ്രതിനിധികളുണ്ട്. ഇതില്‍ 12000-13000 പേരെങ്കിലും സി.പി.എം. പ്രതിനിധികളാണ്. പ്രതിവര്‍ഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് കൈമാറുന്ന തുകയില്‍ 65-70 ശതമാനം തുക കൈകാര്യം ചെയ്യുന്നത് സി.പി.എം. പ്രതിനിധികളാണ്. ഈ പണം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് പരിശോധിക്കാന്‍ സംവിധാനമില്ലെന്നും കെ.എം. ഷാജഹാന്‍ പറഞ്ഞു.സ്വാഗതസംഘം ചെയര്‍മാന്‍ ബി.ആര്‍.പി. ഭാസ്‌കര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഡോ.എസ്. മോഹനകുമാര്‍, ആര്‍.നിയതി, എം.ആര്‍. മുരളി, സബൂറാബീവി, ഡോ.കെ. അനില്‍കുമാര്‍, പ്രൊഫ. എന്‍. സുഗതന്‍, ഡോ. എം. ശാര്‍ങ്ഗധരന്‍ എന്നിവര്‍ പ്രസംഗിച്ചു. എസ്. സുശീലന്‍ സ്വാഗതവും എന്‍. ഷാലു നന്ദിയും പറഞ്ഞു.
തീര്‍ന്നു.
മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ സംസാരിച്ചു. കെ.പി.സി.സി.പ്രസിഡന്റെ രമേശ് ചെന്നിത്തല സംസാരിച്ചു........അക്കാദമിപ്രസിഡന്റെ മുകുന്ദന്‍ സംസാരിച്ചു ...........എന്നൊക്കെ എഴുതുമ്പോലെ പ്രാസംഗികന്റെ വിലാസം നോക്കുക “വി.എസ്.പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം.ഷാജഹാന്‍”.
നാളെ ഇതുപോലെ “ വി.എസ്.പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ മുണ്ടലക്കിയിരുന്ന രാഘവന്‍, കഞ്ഞിവച്ചിരുന്ന ഭാര്‍ഗ്ഗവന്‍.............എന്നിവരുടെ പ്രസംഗങ്ങള്‍ നമ്മള്‍ വായിക്കേണ്ടി വരുമോ.........”
ഇനി ഭാഗവതരുടെ ഗാനത്തിലേക്ക് വരിക, ജനകീയസൂത്രണം എന്നത് അഴിമതിക്കായി സി.പി.എമ്മുകാര്‍ കണ്ടു പിടിച്ച ഒരു ഉപായമാണ്. അതിലൂടെ സി.പി.എം. പണം സമ്പാദിക്കുന്നു. തദ്ദേശ്ശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന പണത്തില്‍ 65-70% തുക കൈകാര്യം ചെയ്യുന്നത് സി.പി.എം.ജനപ്രതിനിധികളാണ്. “എന്തൊരു മഹത്തായ കണ്ടു പിടിത്തം”.
ഒരു പഞ്ചായത്തിന്റെ അക്കൌണ്ടില്‍ എത്തുന്ന തുകയില്‍ ഒരു പൈസ പോലും ഒരു പഞ്ചായത്ത് മെമ്പര്‍ പോയിട്ട് ഒരു പ്രസിഡന്റിനു പോലും പിന്‍ വലിക്കാന്‍ കഴിയില്ല എന്ന് ഏത് കൊച്ചു കുട്ടിക്കുമറിയാം. പഞ്ചായത് സെക്രട്ടറിക്ക് മാത്രമാണ് അതിനുള്ള അധികാരം. ഇനി അത്രക്ക് അഴിമതിക്കാരനായ ഒരു സെക്രട്ടറി സി.പി.എം. പ്രതിനിധികള്‍ക്ക് തുക പിന്‍ വലിച്ച് കൊടുത്താലോ.........അങ്ങിനൊരു സംഭവം കേരള ചരിത്രത്തില്‍ ഇതൂവരെ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകുകയുമില്ല.
ജനകീയാസൂത്രണത്തിണ് പഞ്ചായത്തിന് കൈമാറുന്ന തുക ചെലവഴിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങള്‍ നിലവിലുണ്ട്. ഇത് പാലിച്ചു മാത്രമേ ഏതൊരു പഞ്ചായത്തിനും തുക പിന്‍ വലിക്കാനാകൂ. 40% കാര്‍ഷിക മേഖലയില്‍, 30% സേവന മേഖലയില്‍, ബാക്കി 30% മാത്രം റോഡിനും കെട്ടിടങ്ങള്‍ക്കും.
എത്ര അഴിമതിക്കാരനായ ഒരു പഞ്ചായത്ത് മെമ്പര്‍ക്കും അഴിമതികാണിക്കാന്‍ ആകെ അവസരം ഈ മുപ്പത് ശതമാനത്തിലാണ്. അതും തനിക്കിഷ്ടപ്പെട്ട റോഡ്, തന്റെ വാര്‍ഡിലെ കലുങ്ക് എന്നിങ്ങനെയുള്ള ചിന്ന അഴിമതികള്‍ മാത്രം. അതും ഒരു പഞ്ചായത്തിലെ ആകെ അംഗങ്ങള്‍ കടിപിടി കൂടി പങ്കിട്ടെടുക്കുന്നതില്‍ ബാക്കി മാത്രം. ഇവിടെയാണ് ഫണ്ടിന്റെ 65-70% സി.പി.എംകാര്‍ കൈക്കലാക്കുന്നു എന്ന ഷാജഹാന്റെ ഗര്‍ദ്ദഭക്കച്ചേരി.
ജനകീയാസൂത്രണം ഇ.എം.എസ്സിന്റെ സങ്കല്പമാണ് എന്നാണ് വി.എസും. ഷാജഹാനും ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞിരുന്നത്. ഇവര്‍ രണ്ടുപേരും ഇന്നും ഇ.എം.എസ്സിനെ പരസ്യമായി തള്ളിപ്പറയാത്തവരുമാണ്. ഇന്നത്തെ ഷാജഹാന്റെ ആരോപണത്തിന്റെ കുന്തമുന നീളുന്നത് ഇ.എം.എസ്സിലേക്കാണോ. സി.പി.എമ്മിന് അഴിമതി നടത്താന്‍ ഇ.എം.എസ്സ്. ഉണ്ടാക്കിക്കൊടുത്ത ഒന്നാണ് ജനകീയാസൂത്രണം എന്നാണ് ഷാജഹാന്‍ ചൂണ്ടിക്കാട്ടുന്നത്.
ജനകീയാസൂത്രണ വിവാദങ്ങള്‍ കത്തിനിന്ന കാലഘട്ടത്തില്‍, എം.എന്‍.വിജയനും പ്രൊ.സുധീഷും പാഠം മാസികയുമായി രംഗത്തിറങ്ങിയ കാലഘട്ടത്തിലും ഇത് ഒരു ധന സ്രോതസ്സ് ആണ് എന്ന ആരോപണം ഉന്നയിച്ചിട്ടില്ലായിരുന്നു. റിച്ചാര്‍ഡ് ഫ്രാങ്കി, സ്വീഡിഷ് ഫണ്ട്, പരിഷത്ത്, വിഭവ ഭൂപടം അങ്ങിനെ ഒരു പാട് അലക്കിയ മുണ്ടാണ് ജനകീയാസൂത്രണം.
ഈ പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അടുത്ത വേളയില്‍ അച്യുതാനന്ദ വികസന സമിതി ഇങ്ങനെയൊരു ആരോപണവുമായി എന്തിന് രംഗത്തു വന്നു. അതിനുത്തരം സി.ആര്‍. നീലകണ്ഠന്‍ അന്നെഴുതിയ ആ ലേഖനത്തിലുണ്ട്.
“ ധനകാര്യം: എല്ലാ വകുപ്പുകളുടെയും മേല്‍ കടിഞ്ഞാണിടുന്ന സൂപ്പര്‍ മുഖ്യമന്ത്രിയാണിദ്ദേഹം. ആഗോളമൂലധന താത്പര്യസംരക്ഷണത്തിന്റെ ഉത്തരവാദിത്വം പാര്‍ട്ടി ഇദ്ദേഹത്തെ ഏല്പിച്ചിരിക്കുന്നു. എ.ഡി.ബി. വായ്പ മുതല്‍ കിനാലൂര്‍ പാത വരെ നീണ്ടുകിടക്കുന്നു അതിന്റെ ചരിത്രരേഖകള്‍. അഴിമതി രഹിത വാളയാര്‍ പോലുള്ള പ്രഖ്യാപനങ്ങളുടെ കാപട്യം ആ വഴി ഒരിക്കല്‍ കടന്നുപോയവര്‍ക്ക് ബോധ്യപ്പെടും. അതിസമ്പന്നര്‍ക്കുവേണ്ടി എന്തും ചെയ്യും. ദരിദ്രരോട് അകമേ പുച്ഛം. എന്നാല്‍ അവര്‍ക്കു വേണ്ടി വാചകമടിക്കും. ഗ്രീന്‍ ബജറ്റെന്നു പ്രഖ്യാപിക്കും. നെല്‍പ്പാടം നികത്തുന്നതിന്റെ പിഴയും ഡാമിലെ മണല്‍ വാരിയതിന്റെ വിലയും ബജറ്റിലെ പ്രധാന വരുമാനമാര്‍ഗമായിക്കാണും. നെല്‍പ്പാടം നികത്തി ചെരുപ്പുകമ്പനിക്കു നാലുവരിപ്പാതയുണ്ടാക്കുന്നതിനെ ശക്തമായി ന്യായീകരിക്കും. ഏറ്റവുമൊടുവില്‍ കിനാലൂരിലെ ഹിതപരിശോധനയെക്കുറിച്ചദ്ദേഹം പറയുന്നു. ഒരൊറ്റ ചോദ്യം: ''ഈ മന്ത്രിയേയും മന്ത്രിസഭയെയും പറ്റി ഒരു ഹിതപരിശോധന നടത്തി 30 ശതമാനം പേരെയെങ്കിലും അംഗീകരിപ്പിക്കാമെന്ന വിശ്വാസം മന്ത്രിക്കുണ്ടോ?'' (സി.ആര്‍. നീലകണ്ഠന്‍, മാതൃഭൂമി)
ജനകീയാസൂത്രണ വിവാദം വീണ്ടും ഉയര്‍ത്തിക്കൊണ്ടു വരുന്നത് ഒരേ ഒരു പക്ഷിയെപ്പിടിക്കാനാണ്. തോമസ് ഐസക്ക്. പിണറായിയും കോടിയേരിയും കരീമുമൊക്കെ കഴിഞ്ഞു. ഇനിയവര്‍ ഐസക്കിനെത്തേടിയെത്തും. അതിനു വഴിമരുന്നാണ് അച്യുതാനന്ദ വികസന സമിതിയുടെ സെമിനാര്‍.
ഷാജഹാന്റെ കച്ചേരി കേട്ട് പുറത്തിറങ്ങിയപ്പോള്‍ പാലേരിക്കാരെ നമിക്കാനാണ് എനിക്ക് തോന്നിയത്. ഒപ്പം സ്വയം നിന്ദയും. ഒന്നുമില്ലെങ്കിലും വായ തുറക്കുന്നതിന് മുന്‍പ് അടിക്കാന്‍ അവര്‍ക്കായല്ലോ.......................
Thursday, June 17, 2010
ചില നേരങ്ങളില്‍ ചില മനിതങ്ങള്‍
സ്വത്വം അങ്ങിനെയാണ്‍ . അതൊരിക്കലും ഒരു കമ്മ്യൂണിസ്റ്റുകാരന് ഉള്‍ക്കൊള്ളാനാകില്ല. മതം, ജാതി, വര്‍ണ്ണം, കുടുംബം അങ്ങിനെ ഏത് സ്വത്വവുമാകാം. അതിനെ കവച്ചു വക്കണം വര്‍ഗ്ഗ ബോധം. അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ഐക്യത്തിനു മുന്നില്‍ എന്ത് സ്വത്വ ബോധം. സി.പി.എമ്മില്‍ സ്വത്വ ബോധത്തെ ഒളിച്ചു കടത്താന്‍ ചില സത്വങ്ങള്‍ ശ്രമിച്ചപ്പോള്‍ കൈ-മൈയ് മറന്ന് നമ്മള്‍ ഒരുമിച്ചു. അതിന് ഗ്രൂപ്പോ പാരമ്പര്യമോ നമുക്ക് തടസ്സമായതേയില്ല. ഇതാണ്‍ യഥാര്‍ത്ഥ വര്‍ഗ്ഗബോധം.
വനിതാ സംവരണ ബില്ല് പാസ്സാക്കാന്‍ വൃന്ദാ കാരാട്ടും സുഷമാ സ്വരാജും കെട്ടിപ്പിടിച്ചത് സ്വത്വബോധത്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് പി.കെ.പോക്കറ്. അതല്ല ആദിവാസികളെ സംഘടിപ്പിച്ച് പ്രത്യേക സംഘടയുണ്ടാക്കിയത് സ്വത്വമാണ്, സച്ചാര്‍ കമ്മിറ്റിക്ക് സമിതിയുണ്ടാക്കിയത് സ്വത്വമാണ് എന്ന് മറ്റു ചിലര്‍.
ഇതൊക്കെ ഗഹനമായ സംഭവങ്ങളാണ്. കരിമീന്റെ തലയില്‍ നില്‍ക്കുന്നതല്ല. സ്വത്വം സി.പി.എമ്മില്‍ പണ്ടേയുണ്ട് എന്നതിന് കരിമീന്‍ കണ്ടെത്തിയ രണ്ട് ഉദാഹരണങ്ങള്‍ പറയാം.
1996ല്‍ കയര്‍ഫെഡില്‍ മാനേജിങ്ങ് ഡയറക്ടറുടെ ഒഴിവ് വന്നപ്പോള്‍ കയര്‍ തൊഴിലാളി എന്നോ അടിസ്ഥാന വര്‍ഗ്ഗമെന്നോ ഉള്ള യാതൊരു വര്‍ഗ്ഗബോധവും നമ്മുടെ അച്യുതാനന്ദന്‍ സഖാവിന് തോന്നിയില്ല. അദ്ദേഹത്തിന് സ്വത്വബോധം തോന്നുകയും മകനെത്തന്നെ സ്ഥാപനത്തിന്റെ എം.ഡിയാക്കുകയും ചെയ്തു.
2006ല്‍ ഐ.എച്ച്.ആര്‍.ഡിയില്‍ മാനേജറുടെ ഒഴിവ് വന്നപ്പോള്‍ അദ്ദേഹത്തിന് വീണ്ടും വര്‍ഗ്ഗ ബോധം നഷ്ടപ്പെടുകയും സ്വത്വബോധമുണ്ടായി മകനെ മാനേജറാക്കുകയും ചെയ്തു.
പിന്നീട് പി.കെ.ശ്രീമതിക്ക് സ്വത്വബോധമുണ്ടാവുകയും മരുമകളെ അടുക്കളയില്‍ നിയമിക്കുകയും ചെയ്തു.
ജാതി, മതം, വര്‍ണ്ണം എന്നീ വിശാല സ്വത്വത്തിലേക്ക് പോയില്ല എങ്കിലും സ്വത്വം നമുക്ക് അത്രക്ക് അന്യമല്ല എന്ന് പറഞ്ഞു എന്ന് മാത്രം.
വനിതാ സംവരണ ബില്ല് പാസ്സാക്കാന്‍ വൃന്ദാ കാരാട്ടും സുഷമാ സ്വരാജും കെട്ടിപ്പിടിച്ചത് സ്വത്വബോധത്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് പി.കെ.പോക്കറ്. അതല്ല ആദിവാസികളെ സംഘടിപ്പിച്ച് പ്രത്യേക സംഘടയുണ്ടാക്കിയത് സ്വത്വമാണ്, സച്ചാര്‍ കമ്മിറ്റിക്ക് സമിതിയുണ്ടാക്കിയത് സ്വത്വമാണ് എന്ന് മറ്റു ചിലര്‍.
ഇതൊക്കെ ഗഹനമായ സംഭവങ്ങളാണ്. കരിമീന്റെ തലയില്‍ നില്‍ക്കുന്നതല്ല. സ്വത്വം സി.പി.എമ്മില്‍ പണ്ടേയുണ്ട് എന്നതിന് കരിമീന്‍ കണ്ടെത്തിയ രണ്ട് ഉദാഹരണങ്ങള്‍ പറയാം.
1996ല്‍ കയര്‍ഫെഡില്‍ മാനേജിങ്ങ് ഡയറക്ടറുടെ ഒഴിവ് വന്നപ്പോള്‍ കയര്‍ തൊഴിലാളി എന്നോ അടിസ്ഥാന വര്‍ഗ്ഗമെന്നോ ഉള്ള യാതൊരു വര്‍ഗ്ഗബോധവും നമ്മുടെ അച്യുതാനന്ദന്‍ സഖാവിന് തോന്നിയില്ല. അദ്ദേഹത്തിന് സ്വത്വബോധം തോന്നുകയും മകനെത്തന്നെ സ്ഥാപനത്തിന്റെ എം.ഡിയാക്കുകയും ചെയ്തു.
2006ല്‍ ഐ.എച്ച്.ആര്‍.ഡിയില്‍ മാനേജറുടെ ഒഴിവ് വന്നപ്പോള്‍ അദ്ദേഹത്തിന് വീണ്ടും വര്‍ഗ്ഗ ബോധം നഷ്ടപ്പെടുകയും സ്വത്വബോധമുണ്ടായി മകനെ മാനേജറാക്കുകയും ചെയ്തു.
പിന്നീട് പി.കെ.ശ്രീമതിക്ക് സ്വത്വബോധമുണ്ടാവുകയും മരുമകളെ അടുക്കളയില്‍ നിയമിക്കുകയും ചെയ്തു.
ജാതി, മതം, വര്‍ണ്ണം എന്നീ വിശാല സ്വത്വത്തിലേക്ക് പോയില്ല എങ്കിലും സ്വത്വം നമുക്ക് അത്രക്ക് അന്യമല്ല എന്ന് പറഞ്ഞു എന്ന് മാത്രം.
Monday, June 7, 2010
നിങ്ങള്‍ ഒരു ചെത്തുകാരന്റെ മകനാണ്.
ഒടുവില്‍ വീരേന്ദ്രകുമാര്‍ ഒരു സത്യം മനസ്സിലാക്കി. പിണറായി വിജയന്‍ ഒരു മനുഷ്യനാണ്, വെറും മനുഷ്യന്‍. സ്വന്തം പ്രസിദ്ധീകരണത്തില്‍ അദ്ദേഹം അത് തുറന്ന് പറഞ്ഞിരിക്കുന്നു. സാമ്രാജ്യങ്ങള്‍ കീഴക്കി റോമാ ചക്രവര്‍ത്തിയെ പോലെ മുന്നോട്ട് പോകുന്ന പിണറായി വിജയന്‍ ഒന്നു തിരിഞ്ഞു നോക്കിയാല്‍ താന്‍ ഒരു വെറും മനുഷ്യനാണ് എന്ന് തിരിച്ചറിയും എന്നാണ് വീരേന്ദ്രകുമാറിന്റെ ഉപദേശം. അദ്ദേഹത്തെ കുറ്റം പറയാനാകില്ല. ഇതൊരു നല്ല ഉപദേശമാണ് അനുസരിച്ചാല്‍ പിണറായിക്ക് നല്ലതുതന്നെയാണ്.
പക്ഷേ ഇതല്ല ഇവിടത്തെ പ്രശ്നം. ഈ തലക്കെട്ട് പണ്ടൊരു പത്രത്തില്‍ വായിച്ച പോലെ തോന്നുന്നു. തലക്കെട്ട് അടിച്ചു മാറ്റുന്നതില്‍ വീരേന്ദ്രകുമാറിനെ അഴിക്കോട് മാഷ് ഒന്നു കുടഞ്ഞു വിട്ടതാണ്. ഗുരുവിന്റെ ദു:ഖമാണ്, രാമന്റെ ദു:ഖം ആയതെന്നായിരുന്നു അതിയാന്റെ പരിഭവം. ഏതായാലും അതോടെ അഴിക്കോടിന്റെ പഴയ പ്രേമലേഖനങ്ങളും കാമുകിയും ഒക്കെ പുറത്തു വന്നു. അന്ന് അഴിക്കോട് പറഞ്ഞിരിക്കണം, “ വീരാ.........ഞാനും ഒരു മനുഷ്യനാണ് വെറും മനുഷ്യന്‍”
സി.പി.എമ്മിലെ ഗ്രൂപ്പു വഴക്കില്‍ വീരന്‍ മീന്‍ പിടിക്കുന്ന കാലം. ലാവ ലിന്‍ കേസും മമ്മൂട്ടിയുടെ മൂന്നാറിലെ ഭൂമിയും ,വൃക്ക തട്ടിപ്പുകാരന്‍ ഫാരിസ് അബൂബേക്കറുമൊക്കെയായി പിണറായി വിജയന്‍ മാദ്ധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന കാലം. ഒരിക്കല്‍ സഹികെട്ട് പിണറായി വിജയന്‍, കേരളാ ഹൌസില്‍ വച്ചാണ് എന്ന് തോന്നുന്നു. , പത്രക്കാരോട് ചോദിച്ചു, “ എന്നെക്കുറിച്ച് എന്തെല്ലാം നിങ്ങള്‍ എഴുതി, ഇനി പെണ്‍ വാണിഭം അത് മാത്രമല്ലേ ബാക്കിയുള്ളൂ, അതും എഴുത് പിണറായി വിജയന്‍ പെണ്‍ വാണിഭം നടത്തി എന്ന്, ഒന്നോര്‍ക്കുക ഞാനും ഒരു മനുഷ്യനാണ്”.
അപ്പോള്‍ പിണറായി മനുഷ്യനാണ് എന്ന് അദ്ദേഹത്തിന് ഓര്‍മ്മയുണ്ട്. അതാണല്ലോ ഒരു നിമിഷം പത്രക്കാര്‍ക്ക് മുന്നില്‍ നിലവിട്ട് പിണറായി തുറന്നടിച്ചത്. അതേ വാചകം വീരേന്ദ്രകുമാര്‍ പിണറായിയെ ഓര്‍മ്മപ്പെടുത്തിയിരിക്കുന്നു. ഈ പുതിയ ഓര്‍മ്മപ്പെടുത്തലിന്റെ അര്‍ത്ഥം എന്താണ്.
ഒരു പക്ഷേ അതിതായിരിക്കും.” പിണറായി , നിങ്ങള്‍ ഒരു ചെത്തുകാരന്റെ മകനാണ്, ഞാന്‍ ഒരു കൌണ്ടറുടേയും”. അതായത് നിങ്ങള്‍ വെറും മനുഷ്യനാണ്, ഞാനാകട്ടെ അല്പം കൂടിയമനുഷ്യനും.”
സോഷ്യലിസ്റ്റായാലും കമ്മ്യൂണിസ്റ്റായാലും സ്വത്വം പുറത്താകുന്നത് ഇങ്ങനെയാണ്.
പക്ഷേ ഇതല്ല ഇവിടത്തെ പ്രശ്നം. ഈ തലക്കെട്ട് പണ്ടൊരു പത്രത്തില്‍ വായിച്ച പോലെ തോന്നുന്നു. തലക്കെട്ട് അടിച്ചു മാറ്റുന്നതില്‍ വീരേന്ദ്രകുമാറിനെ അഴിക്കോട് മാഷ് ഒന്നു കുടഞ്ഞു വിട്ടതാണ്. ഗുരുവിന്റെ ദു:ഖമാണ്, രാമന്റെ ദു:ഖം ആയതെന്നായിരുന്നു അതിയാന്റെ പരിഭവം. ഏതായാലും അതോടെ അഴിക്കോടിന്റെ പഴയ പ്രേമലേഖനങ്ങളും കാമുകിയും ഒക്കെ പുറത്തു വന്നു. അന്ന് അഴിക്കോട് പറഞ്ഞിരിക്കണം, “ വീരാ.........ഞാനും ഒരു മനുഷ്യനാണ് വെറും മനുഷ്യന്‍”
സി.പി.എമ്മിലെ ഗ്രൂപ്പു വഴക്കില്‍ വീരന്‍ മീന്‍ പിടിക്കുന്ന കാലം. ലാവ ലിന്‍ കേസും മമ്മൂട്ടിയുടെ മൂന്നാറിലെ ഭൂമിയും ,വൃക്ക തട്ടിപ്പുകാരന്‍ ഫാരിസ് അബൂബേക്കറുമൊക്കെയായി പിണറായി വിജയന്‍ മാദ്ധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന കാലം. ഒരിക്കല്‍ സഹികെട്ട് പിണറായി വിജയന്‍, കേരളാ ഹൌസില്‍ വച്ചാണ് എന്ന് തോന്നുന്നു. , പത്രക്കാരോട് ചോദിച്ചു, “ എന്നെക്കുറിച്ച് എന്തെല്ലാം നിങ്ങള്‍ എഴുതി, ഇനി പെണ്‍ വാണിഭം അത് മാത്രമല്ലേ ബാക്കിയുള്ളൂ, അതും എഴുത് പിണറായി വിജയന്‍ പെണ്‍ വാണിഭം നടത്തി എന്ന്, ഒന്നോര്‍ക്കുക ഞാനും ഒരു മനുഷ്യനാണ്”.
അപ്പോള്‍ പിണറായി മനുഷ്യനാണ് എന്ന് അദ്ദേഹത്തിന് ഓര്‍മ്മയുണ്ട്. അതാണല്ലോ ഒരു നിമിഷം പത്രക്കാര്‍ക്ക് മുന്നില്‍ നിലവിട്ട് പിണറായി തുറന്നടിച്ചത്. അതേ വാചകം വീരേന്ദ്രകുമാര്‍ പിണറായിയെ ഓര്‍മ്മപ്പെടുത്തിയിരിക്കുന്നു. ഈ പുതിയ ഓര്‍മ്മപ്പെടുത്തലിന്റെ അര്‍ത്ഥം എന്താണ്.
ഒരു പക്ഷേ അതിതായിരിക്കും.” പിണറായി , നിങ്ങള്‍ ഒരു ചെത്തുകാരന്റെ മകനാണ്, ഞാന്‍ ഒരു കൌണ്ടറുടേയും”. അതായത് നിങ്ങള്‍ വെറും മനുഷ്യനാണ്, ഞാനാകട്ടെ അല്പം കൂടിയമനുഷ്യനും.”
സോഷ്യലിസ്റ്റായാലും കമ്മ്യൂണിസ്റ്റായാലും സ്വത്വം പുറത്താകുന്നത് ഇങ്ങനെയാണ്.
Thursday, May 20, 2010
സ്വയം വിലയിരുത്തല്‍
സ്വന്തം മന്ത്രിസഭയെക്കുറിച്ച് വി.എസിന് പറയാനുള്ളത് അദ്ദേഹം സി.ആര്‍. നീലകണ്ഠന്‍ എന്ന തൂലികാ നാമത്തില്‍ മാതൃഭൂമിയില്‍ എഴുതിയിരിക്കുന്നു
http://www.mathrubhumi.com/online/malayalam/news/story/317748/2010-05-20/കേരള
സ്വന്തം മന്ത്രിമാരില്‍ വി.എസ്.ഏറ്റവും വെറുക്കുന്നത് തോമസ് ഐസക്കിനെയാണ് എന്ന് ഈ വരികളില്‍ നിന്ന് മനസ്സിലാക്കാം
ധനകാര്യം: എല്ലാ വകുപ്പുകളുടെയും മേല്‍ കടിഞ്ഞാണിടുന്ന സൂപ്പര്‍ മുഖ്യമന്ത്രിയാണിദ്ദേഹം. ആഗോളമൂലധന താത്പര്യസംരക്ഷണത്തിന്റെ ഉത്തരവാദിത്വം പാര്‍ട്ടി ഇദ്ദേഹത്തെ ഏല്പിച്ചിരിക്കുന്നു. എ.ഡി.ബി. വായ്പ മുതല്‍ കിനാലൂര്‍ പാത വരെ നീണ്ടുകിടക്കുന്നു അതിന്റെ ചരിത്രരേഖകള്‍. അഴിമതി രഹിത വാളയാര്‍ പോലുള്ള പ്രഖ്യാപനങ്ങളുടെ കാപട്യം ആ വഴി ഒരിക്കല്‍ കടന്നുപോയവര്‍ക്ക് ബോധ്യപ്പെടും. അതിസമ്പന്നര്‍ക്കുവേണ്ടി എന്തും ചെയ്യും. ദരിദ്രരോട് അകമേ പുച്ഛം. എന്നാല്‍ അവര്‍ക്കു വേണ്ടി വാചകമടിക്കും. ഗ്രീന്‍ ബജറ്റെന്നു പ്രഖ്യാപിക്കും. നെല്‍പ്പാടം നികത്തുന്നതിന്റെ പിഴയും ഡാമിലെ മണല്‍ വാരിയതിന്റെ വിലയും ബജറ്റിലെ പ്രധാന വരുമാനമാര്‍ഗമായിക്കാണും. നെല്‍പ്പാടം നികത്തി ചെരുപ്പുകമ്പനിക്കു നാലുവരിപ്പാതയുണ്ടാക്കുന്നതിനെ ശക്തമായി ന്യായീകരിക്കും. ഏറ്റവുമൊടുവില്‍ കിനാലൂരിലെ ഹിതപരിശോധനയെക്കുറിച്ചദ്ദേഹം പറയുന്നു. ഒരൊറ്റ ചോദ്യം: ''ഈ മന്ത്രിയേയും മന്ത്രിസഭയെയും പറ്റി ഒരു ഹിതപരിശോധന നടത്തി 30 ശതമാനം പേരെയെങ്കിലും അംഗീകരിപ്പിക്കാമെന്ന വിശ്വാസം മന്ത്രിക്കുണ്ടോ?''
തോമസ്സ് ഐസക്കിനെപറ്റി ജനങ്ങള്‍ നല്ലത് പറയുന്നത് മുഖ്യന് പിടിക്കുന്നതേയില്ല എന്ന് ഈ വാചകങ്ങള്‍ തെളിയിക്കുന്നു. എവിടെയോ ഒരു ലാവലിന്‍ ഐസക്കിന് ഒരുങ്ങുന്നു. ആറ് വര്‍ഷം കഴിഞ്ഞുള്ള നിയമസഭാ തെരെഞ്ഞെടുപ്പില്‍ ഐസക്കിനെ കുറിച്ച് സി.ആര്‍ നീലകണ്ഠന്‍ എന്ന പേരില്‍ അച്യുതാനന്ദന്‍ പുസ്തകം എഴുതിയേക്കും.
http://www.mathrubhumi.com/online/malayalam/news/story/317748/2010-05-20/കേരള
സ്വന്തം മന്ത്രിമാരില്‍ വി.എസ്.ഏറ്റവും വെറുക്കുന്നത് തോമസ് ഐസക്കിനെയാണ് എന്ന് ഈ വരികളില്‍ നിന്ന് മനസ്സിലാക്കാം
ധനകാര്യം: എല്ലാ വകുപ്പുകളുടെയും മേല്‍ കടിഞ്ഞാണിടുന്ന സൂപ്പര്‍ മുഖ്യമന്ത്രിയാണിദ്ദേഹം. ആഗോളമൂലധന താത്പര്യസംരക്ഷണത്തിന്റെ ഉത്തരവാദിത്വം പാര്‍ട്ടി ഇദ്ദേഹത്തെ ഏല്പിച്ചിരിക്കുന്നു. എ.ഡി.ബി. വായ്പ മുതല്‍ കിനാലൂര്‍ പാത വരെ നീണ്ടുകിടക്കുന്നു അതിന്റെ ചരിത്രരേഖകള്‍. അഴിമതി രഹിത വാളയാര്‍ പോലുള്ള പ്രഖ്യാപനങ്ങളുടെ കാപട്യം ആ വഴി ഒരിക്കല്‍ കടന്നുപോയവര്‍ക്ക് ബോധ്യപ്പെടും. അതിസമ്പന്നര്‍ക്കുവേണ്ടി എന്തും ചെയ്യും. ദരിദ്രരോട് അകമേ പുച്ഛം. എന്നാല്‍ അവര്‍ക്കു വേണ്ടി വാചകമടിക്കും. ഗ്രീന്‍ ബജറ്റെന്നു പ്രഖ്യാപിക്കും. നെല്‍പ്പാടം നികത്തുന്നതിന്റെ പിഴയും ഡാമിലെ മണല്‍ വാരിയതിന്റെ വിലയും ബജറ്റിലെ പ്രധാന വരുമാനമാര്‍ഗമായിക്കാണും. നെല്‍പ്പാടം നികത്തി ചെരുപ്പുകമ്പനിക്കു നാലുവരിപ്പാതയുണ്ടാക്കുന്നതിനെ ശക്തമായി ന്യായീകരിക്കും. ഏറ്റവുമൊടുവില്‍ കിനാലൂരിലെ ഹിതപരിശോധനയെക്കുറിച്ചദ്ദേഹം പറയുന്നു. ഒരൊറ്റ ചോദ്യം: ''ഈ മന്ത്രിയേയും മന്ത്രിസഭയെയും പറ്റി ഒരു ഹിതപരിശോധന നടത്തി 30 ശതമാനം പേരെയെങ്കിലും അംഗീകരിപ്പിക്കാമെന്ന വിശ്വാസം മന്ത്രിക്കുണ്ടോ?''
തോമസ്സ് ഐസക്കിനെപറ്റി ജനങ്ങള്‍ നല്ലത് പറയുന്നത് മുഖ്യന് പിടിക്കുന്നതേയില്ല എന്ന് ഈ വാചകങ്ങള്‍ തെളിയിക്കുന്നു. എവിടെയോ ഒരു ലാവലിന്‍ ഐസക്കിന് ഒരുങ്ങുന്നു. ആറ് വര്‍ഷം കഴിഞ്ഞുള്ള നിയമസഭാ തെരെഞ്ഞെടുപ്പില്‍ ഐസക്കിനെ കുറിച്ച് സി.ആര്‍ നീലകണ്ഠന്‍ എന്ന പേരില്‍ അച്യുതാനന്ദന്‍ പുസ്തകം എഴുതിയേക്കും.
Saturday, May 15, 2010
കിനാലൂരിനെ കിനാക്കണ്ട്.
കിനാലൂര്‍ ഒരു സാദ്ധ്യതയാണ്. അല്ലെങ്കില്‍ സാധ്യതകളുടെ വാതിലാണ്. അതിലൂടെ നൂണ്ടുകയറിയാല്‍ കിട്ടാനുള്ളത് അക്ഷ്യഖനികളാണ്.
ഒരു നന്ദിഗ്രാമിലും സിംഗൂരിലും നാമത് തെളിയിച്ചതാണ്. അത്രത്തോളം എത്തിക്കാന്‍ നമുക്കാകാത്തത് സമയദോഷം കൊണ്ടാകണം.
ഭൂസമരങ്ങള്‍ കേരളത്തില്‍ പുതിയതല്ല. മുത്തങ്ങയും ചെങ്ങറയും ദേശീയപാതയും ഒക്കെയായി അവ നിറഞ്ഞു തുളുമ്പുന്നു. അതില്‍ ലാത്തിച്ചാര്‍ജ്ജുകളും പുതുതല്ല. സ്വയം ഹത്യകളും വെടിവയ്പ്പും ഭൂസമരത്തിന്റെ ഭാഗമായി കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. അതൊന്നും ഒരു ആഘോഷമായിരുന്നില്ല. കിനാലൂര്‍ ഒരു ആഘോഷമായിരുന്നു. അടിച്ചവര്‍ക്കല്ല, അടി കൊണ്ടവര്‍ക്ക്. അടി ഒരു ആഘോഷമാകുന്നത് നടാടെയാകണം.
ചെങ്ങറ ഒരു ആഘോഷമാകുമായിരുന്നു. അവിടെയും ചെന്നിരുന്നു സഹായ ഹസ്തങ്ങളുമായി തമ്പുരാക്കന്മാര്‍. ഒരു പ്രസംഗത്തിനും പ്രസ്താവനക്കുമപ്പുറം അടിയാന്മാര്‍ക്ക് ഒന്നും വേണ്ട എന്ന് ളാഹ ഗോപാലന്‍ തീര്‍ത്തു പറഞ്ഞപ്പോള്‍ അവര്‍ നിരാശരായി മടങ്ങി. പിന്നെ ദേശീയ പാതയിലേക്കായി നോട്ടം. അവിടെയും തമ്പുരാക്കന്മാരുടെ കഞ്ഞിയില്‍ പാറ്റവീണു. അനന്തപുരി മുതല്‍ എറണാകുളം വരെ ചോരയൊഴുകുന്ന കിനാക്കള്‍ എല്ലാം പാഴായി.
അപ്പോഴാണ് കിനാലൂര്‍ എത്തിയത്. ഭൂമി ഏറ്റെടുപ്പോ , കുടിയൊഴിപ്പിക്കലോ അല്ല, സര്‍വെ മാത്രം. ചാണക വെള്ളവും കല്ലും വടിയുമായി നേരിട്ടപ്പോള്‍ പ്രതീക്ഷിച്ചത് മിനിമം ഒരു രക്തസാക്ഷിയെയായിരുന്നു. ഒരു വെടിയുണ്ടയെങ്കിലും ഒരു ഫ്ലോറിയെ ഉയിര്‍ത്തുമായിരുന്നു. അതില്‍ നമ്മുടെ സ്വപ്നങ്ങള്‍ നീന്തിത്തുടിക്കുമായിരുന്നു. അതും പാഴായി. പക്ഷേ ചാനലുകളില്‍ നമ്മള്‍ രക്തസാക്ഷികളെ സൃഷ്ടിച്ചു. അടി നമ്മള്‍ ആഘോഷിച്ചു.
ഒരു വര്‍ഗ്ഗീയ കലാപം നടത്താന്‍ വിശ്വഹിന്ദുവിന്റെ നിരക്ക് എഴുപത് ലക്ഷം രൂപയാണ്. നമ്മുടെ വിപ്ലവങ്ങളുടെ നിരക്ക് എത്രയാണ്. നമ്മുടെ ഒളിക്യാമറകള്‍ പെണ്‍കുട്ടികളുടെ മൂത്രപ്പുരക്ക് മാത്രമാണ്. എന്നാണ് ഒരു തെഹല്‍ക്ക കേരളത്തിലെത്തുക.
ഒരു നന്ദിഗ്രാമിലും സിംഗൂരിലും നാമത് തെളിയിച്ചതാണ്. അത്രത്തോളം എത്തിക്കാന്‍ നമുക്കാകാത്തത് സമയദോഷം കൊണ്ടാകണം.
ഭൂസമരങ്ങള്‍ കേരളത്തില്‍ പുതിയതല്ല. മുത്തങ്ങയും ചെങ്ങറയും ദേശീയപാതയും ഒക്കെയായി അവ നിറഞ്ഞു തുളുമ്പുന്നു. അതില്‍ ലാത്തിച്ചാര്‍ജ്ജുകളും പുതുതല്ല. സ്വയം ഹത്യകളും വെടിവയ്പ്പും ഭൂസമരത്തിന്റെ ഭാഗമായി കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. അതൊന്നും ഒരു ആഘോഷമായിരുന്നില്ല. കിനാലൂര്‍ ഒരു ആഘോഷമായിരുന്നു. അടിച്ചവര്‍ക്കല്ല, അടി കൊണ്ടവര്‍ക്ക്. അടി ഒരു ആഘോഷമാകുന്നത് നടാടെയാകണം.
ചെങ്ങറ ഒരു ആഘോഷമാകുമായിരുന്നു. അവിടെയും ചെന്നിരുന്നു സഹായ ഹസ്തങ്ങളുമായി തമ്പുരാക്കന്മാര്‍. ഒരു പ്രസംഗത്തിനും പ്രസ്താവനക്കുമപ്പുറം അടിയാന്മാര്‍ക്ക് ഒന്നും വേണ്ട എന്ന് ളാഹ ഗോപാലന്‍ തീര്‍ത്തു പറഞ്ഞപ്പോള്‍ അവര്‍ നിരാശരായി മടങ്ങി. പിന്നെ ദേശീയ പാതയിലേക്കായി നോട്ടം. അവിടെയും തമ്പുരാക്കന്മാരുടെ കഞ്ഞിയില്‍ പാറ്റവീണു. അനന്തപുരി മുതല്‍ എറണാകുളം വരെ ചോരയൊഴുകുന്ന കിനാക്കള്‍ എല്ലാം പാഴായി.
അപ്പോഴാണ് കിനാലൂര്‍ എത്തിയത്. ഭൂമി ഏറ്റെടുപ്പോ , കുടിയൊഴിപ്പിക്കലോ അല്ല, സര്‍വെ മാത്രം. ചാണക വെള്ളവും കല്ലും വടിയുമായി നേരിട്ടപ്പോള്‍ പ്രതീക്ഷിച്ചത് മിനിമം ഒരു രക്തസാക്ഷിയെയായിരുന്നു. ഒരു വെടിയുണ്ടയെങ്കിലും ഒരു ഫ്ലോറിയെ ഉയിര്‍ത്തുമായിരുന്നു. അതില്‍ നമ്മുടെ സ്വപ്നങ്ങള്‍ നീന്തിത്തുടിക്കുമായിരുന്നു. അതും പാഴായി. പക്ഷേ ചാനലുകളില്‍ നമ്മള്‍ രക്തസാക്ഷികളെ സൃഷ്ടിച്ചു. അടി നമ്മള്‍ ആഘോഷിച്ചു.
ഒരു വര്‍ഗ്ഗീയ കലാപം നടത്താന്‍ വിശ്വഹിന്ദുവിന്റെ നിരക്ക് എഴുപത് ലക്ഷം രൂപയാണ്. നമ്മുടെ വിപ്ലവങ്ങളുടെ നിരക്ക് എത്രയാണ്. നമ്മുടെ ഒളിക്യാമറകള്‍ പെണ്‍കുട്ടികളുടെ മൂത്രപ്പുരക്ക് മാത്രമാണ്. എന്നാണ് ഒരു തെഹല്‍ക്ക കേരളത്തിലെത്തുക.
Thursday, May 6, 2010
വാര്‍ത്തകള്‍ ഉണ്ടാകുന്നത്
“വി.എസ്.അച്യുതാനന്ദനെ പി.ബി.യില്‍ തിരികെ എടുത്തേക്കും” - ഇന്ത്യാവിഷന്‍ (4മണി,വൈകിട്ട്)
വി.എസി.നെ പി.ബിയില്‍ തിരിച്ചെടുക്കുന്ന കാര്യം ഇന്ന് ചര്‍ച്ച ചെയ്തില്ല.( രാത്രി 8മണി)
വി.എസിനെ പി.ബിയില്‍ തിരിച്ചെടുക്കുന്ന കാര്യം നാളെയും ചര്‍ച്ച ചെയ്യില്ല. (രാത്രി എട്ടര)
അപ്പോള്‍ ഈ കാര്യം ചര്‍ച്ച ചെയ്തത് ആര്?.
വി.എസി.നെ പി.ബിയില്‍ തിരിച്ചെടുക്കുന്ന കാര്യം ഇന്ന് ചര്‍ച്ച ചെയ്തില്ല.( രാത്രി 8മണി)
വി.എസിനെ പി.ബിയില്‍ തിരിച്ചെടുക്കുന്ന കാര്യം നാളെയും ചര്‍ച്ച ചെയ്യില്ല. (രാത്രി എട്ടര)
അപ്പോള്‍ ഈ കാര്യം ചര്‍ച്ച ചെയ്തത് ആര്?.
Saturday, May 1, 2010
മുല്ലപ്പെരിയാറും പിണറായി വിജയനും
മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടിയാല്‍ എന്തു സംഭവിക്കും. അണക്കെട്ടിലെ വെള്ളം മുഴുവന്‍ ഒഴുകി ഇടുക്കി ഡാമിലെത്തും. അതു താങ്ങാനാകാതെ ഇടുക്കി ഡാം പൊട്ടും. മൂന്നു ജില്ലകളും അതിലെ ലക്ഷക്കണക്കിന് ജനങ്ങളും വസ്തുവകകളും ഒഴുകി അറബിക്കടലില്‍ പോയി വീഴും. ലോകത്തെ ഭീകരദുരന്തങ്ങളില്‍ ഒന്നാകും അത്.
ഇനി പിണറായി വിജയനെ കോടതി വെറുതേ വിട്ടാലോ?. സി.പി.എമ്മിന് ആഹ്ലാദിക്കാം. ദേശാഭിമാനിക്ക് പത്ത് ദിവസം അച്ചു നിരത്താം. അതില്‍ കൂടുതല്‍ ഒന്നും സംഭവിക്കാന്‍ സാദ്ധ്യതയില്ല. പി.ജെ.ജോസെഫും പി.ജെ. കുര്യനും രക്ഷപെട്ടതു പോലെ എന്ന് മനോരമ എഴുതും. സി.ബി.ഐക്ക് കൈക്കൂലി കൊടുത്തു എന്ന് വീരഭൂമിയും എഴുതും. സി.പി.എമ്മിന് അന്തസ്സ് തിരിച്ചു കിട്ടുമോ, പിണറായിക്ക് മുഖം രക്ഷിക്കാനാകുമോ?. ഒന്നും നടക്കില്ല.
മുല്ലപ്പെരിയാറിലും പിണറായിക്കേസിലും സുപ്രീംകോടതിയില്‍ കേസ് നടക്കുകയാണ്.
പിണറായിക്കേസില്‍ കക്ഷി ചേര്‍ന്നവര്‍- ആസിഫലി, വീരേന്ദ്രകുമാര്‍ (നന്ദകുമാര്‍ മുഖാന്തിരം), രാംകുമാര്‍, അച്യുതാനന്ദന്‍, സി.ബിഐ, ഗവര്‍ണ്ണര്‍, നീലകണ്ഠന്‍..........................................................
മുല്ലപ്പെരിയാര്‍ കേസില്‍ കക്ഷിചേര്‍ന്നവര്‍.......................................................(ആരുമില്ല)
അപ്പോള്‍ മുല്ലപ്പെരിയാറിനേക്കാള്‍ അപകടകാരി പിണറായി തന്നെ........................
ഇനി പിണറായി വിജയനെ കോടതി വെറുതേ വിട്ടാലോ?. സി.പി.എമ്മിന് ആഹ്ലാദിക്കാം. ദേശാഭിമാനിക്ക് പത്ത് ദിവസം അച്ചു നിരത്താം. അതില്‍ കൂടുതല്‍ ഒന്നും സംഭവിക്കാന്‍ സാദ്ധ്യതയില്ല. പി.ജെ.ജോസെഫും പി.ജെ. കുര്യനും രക്ഷപെട്ടതു പോലെ എന്ന് മനോരമ എഴുതും. സി.ബി.ഐക്ക് കൈക്കൂലി കൊടുത്തു എന്ന് വീരഭൂമിയും എഴുതും. സി.പി.എമ്മിന് അന്തസ്സ് തിരിച്ചു കിട്ടുമോ, പിണറായിക്ക് മുഖം രക്ഷിക്കാനാകുമോ?. ഒന്നും നടക്കില്ല.
മുല്ലപ്പെരിയാറിലും പിണറായിക്കേസിലും സുപ്രീംകോടതിയില്‍ കേസ് നടക്കുകയാണ്.
പിണറായിക്കേസില്‍ കക്ഷി ചേര്‍ന്നവര്‍- ആസിഫലി, വീരേന്ദ്രകുമാര്‍ (നന്ദകുമാര്‍ മുഖാന്തിരം), രാംകുമാര്‍, അച്യുതാനന്ദന്‍, സി.ബിഐ, ഗവര്‍ണ്ണര്‍, നീലകണ്ഠന്‍..........................................................
മുല്ലപ്പെരിയാര്‍ കേസില്‍ കക്ഷിചേര്‍ന്നവര്‍.......................................................(ആരുമില്ല)
അപ്പോള്‍ മുല്ലപ്പെരിയാറിനേക്കാള്‍ അപകടകാരി പിണറായി തന്നെ........................
Subscribe to:
Comments (Atom)
