Sunday, May 1, 2011

അഗ്നി പരീക്ഷ!

“ നായര്‍ സര്‍വീസ് സൊസൈറ്റി  എന്ന എന്‍.എസ്സ്.എസ്സ്”. തീയില്‍ കുരുത്ത പടനായന്മാരുടെ പ്രസ്ഥാനം. വീര കേസരി മന്നത്ത് പത്മനാഭന്‍ പിടിയരിയും കെട്ടൂതാലിയും വരെ സംഭാവനയായി പിരിച്ച് രൂപീകരിച്ച പ്രസ്ഥാനം. മന്നത്തിന്റെ പടക്കുതിര സെക്രട്ടറിയേറ്റിന്റെ പടികടന്നപ്പോള്‍ കാരിരിമ്പില്‍ തീര്‍ത്ത കമ്മ്യൂണിസ്റ്റുകള്‍ വരെ ഒലിച്ചു പോയത് ചരിത്രം.                                                        .                                                                                                                                                                               .                         ആ മഹാപ്രസ്ഥാനം അതിന്റെ ചരിത്രത്തില്‍ ആദ്യമായി അഗ്നി പരീക്ഷ നേരിടുന്നു. അക്ഷരാര്‍ത്ഥത്തിലുള്ള അഗ്നി പരീക്ഷ. മന്നത്ത് പത്മനാഭനോ, കിടങ്ങൂര്‍ ഗോപാലപിള്ളക്കോ നേരിടേണ്ടി വരാതിരുന്ന ആ പരീക്ഷ ഇന്നത്തെ എന്‍.എസ്.എസ്. നേതൃത്വത്തെ പിടിച്ച് കുലുക്കുന്നു.     .                                                                                                                                                                             .                                   പടനായന്മാര്‍ മൂന്നാണ്.                                                                                                           ഗജകേസരി. പി.കെ.നാരായണപ്പണിക്കര്‍. ശുദ്ധന്‍, പരമസ്വാത്തികന്‍. നന്നായി ചിരിക്കും , നന്നായി സംസാരിക്കും. മനസ്സു പോലെ തൂവെള്ള വസ്ത്രം മാത്രം. അദ്ദേഹമാണ് എന്‍.എസ്.എസിന്റെ ബാന്‍ കി മൂണ്‍. വാഹനം വെള്ള ഒക്റ്റോവിയ                                                                .                                                                                                                                                                        .                       അടുത്തത് പ്രസിഡന്റെ . സര്‍വ്വശ്രീ പി.വി.നീലകണ്ഠ പിള്ള. ആയിരം പൂര്‍ണ്ണ ചന്ദ്രന്മാര്‍ പിള്ളയെക്കണ്ട് കൊഴിഞ്ഞു വീണിട്ടുണ്ട്. ആറ്റിങ്ങല്‍ പാലസ് റോഡില്‍ നിന്നും മാസത്തില്‍ ഒരു ദിനം ചങ്ങനാശ്ശേരിക്ക് വെളുത്ത ഇന്നോവ ഓടും. ആറ്റിങ്ങല്‍ കരയോഗ നായന്മാര്‍ക്ക് പിള്ളയെ കണ്ണെടുത്താ കണ്ടുകൂട. പിള്ളക്ക് അവരെയും കണ്ടു കൂടാ.........തൊണ്ണൂറ് കഴിഞ്ഞതിനാല്‍ കാഴ്ച കുറവാണ്.                                                                                                                                      ..                                   അടുത്തതാണ് മഹാരാജശ്രീ സുകുമാരന്‍ നായര്‍. ഭരണ പ്രതിപക്ഷ നേതാക്കളെ വരച്ച വരയില്‍ നിര്‍ത്തി ഏത്തമിടിക്കുന്ന മഹാപ്രതിഭ. വെടിക്കല, ചന്ദനക്കുറി. ചിരിക്കാത്ത മുഖം. കൃത്യം പത്ത് പത്തിന് വെള്ള ഇന്നോവ സ്വയം ഓടിച്ച് വന്ന് ചങ്ങനാശ്ശേരി ആസ്ഥാന അതിഥി മന്ദിരത്തിന്റെ തിണ്ണയിലേക്ക് ഇരമ്പി പാഞ്ഞ് നിര്‍ത്തും. അപ്പോള്‍ കാറ്റ് നിലക്കും, കുരുവി പാട്ട് നിര്‍ത്തും, നിശബ്ദത ചിറകുവിരിച്ചാടും. അദ്ദേഹമാണ് അസിസ്റ്റന്റ് സെക്രട്ടറി.                     .                                                                                                                                                                    .                                   ആദ്യ രണ്ടും സ്വാത്തിക നായന്മാരാണ്. അവസാനത്തേത് തന്നെയാണ് അവസാനത്തേത്. ആ ആജ്ഞകളിലാണ് പ്രസ്ഥാനം ചലിക്കുന്നത്. ഭരണം ചലിക്കുന്നത് കേരളം ചലിക്കുന്നത്. രമേശേ..........എന്ന് ഒന്നമര്‍ത്തി വിളിച്ചാല്‍ “എന്റെ മണിച്ചേട്ടാ “ എന്ന് വിളിച്ച് ചെന്നിത്തല ഓടിയെത്തും. വെള്ളാപ്പള്ളിക്ക് കാണിക്ക വച്ച ദേവസ്വം ബില്ല് പിണറായി രണ്ടായി വലിച്ചു കീറും.                                                                                                                                                  .                     എന്‍.എസ്സ്.എസ്സില്‍ പ്യൂണായിക്കേറിയ സുകുമാരന്‍ മണിയടിച്ചൂം കാലുനക്കിയുമാണ് ഈ പദവിവരെ എത്തിയത് എന്ന് നമ്മുടെ ജി.സുധാകരന്‍ വച്ചു കാച്ചി. അതിനുള്ള മറുപടി സുകുമാരന്‍ നായര്‍ വോട്ടുപെട്ടിയിലാക്കി കൊടുത്തയച്ചിട്ടുണ്ട്. പതിമൂന്നാം തിയതി സുധാകരന്‍ അത് അനുഭവിക്കും.                                                                                                                                                  .                                                                                                                                                                        .                എത്രയോ  കാലമായി സുകുമാരന്‍ നായര്‍ അസി:സെക്രട്ടറിയായി വാഴുന്നു. ഏതൊരു മനുഷ്യനും കാണില്ലേ ഒരു പ്രൊമോഷന്റെ ആഗ്രഹമൊക്കെ. സുകുമാരന്‍ നായര്‍ക്ക് അങ്ങിനെ ഒരു ആഗ്രഹമേയില്ല എന്ന് അദ്ദേഹം തുറന്ന് പറഞ്ഞിട്ടുണ്ട്. എനിക്ക് പണിക്കരുചേട്ടന്റെ കീഴില്‍ രണ്ടാമനായി കഴിഞ്ഞാല്‍ മതി. സെക്രട്ടറിയോ പ്രസിഡന്റോ ആകേണ്ട.                                                .                                                                                                                                                                        .                         ഇപ്പോഴിതാ ദേഹാസ്വാസ്ഥ്യം മൂലം പണിക്കര്‍ സ്ഥാനം ഒഴിഞ്ഞിരിക്കുന്നു. സ്വാഭാവികമായും അസി: സെക്രട്ടറി സെക്രട്ടറിയാകേണ്ടതാണ്. അതാ അവിടെ തെറ്റി !. സുകുമാരന്‍ നായര്‍ സെക്രട്ടറിയായില്ല, പകരം സെക്രട്ടറിയുടെ അധിക ചുമതല മാത്രം.                                            .                                                                                                                                                                         .                     ഇവിടെ എനിക്ക് എന്തോ മണത്തു!.ഞാന്‍ നായന്മാരുടെ ഭരണ ഘടന തപ്പിയെടുത്തു.   ദാ............കിടക്കുന്നു സംഗതി .................എന്‍.എസ്സ് എസ്സിന്റെ പ്രസിഡന്റോ സെക്രട്ടറിയോ ആകണമെങ്കില്‍ എല്‍.എല്‍.ബി. വേണം........................സംഗതി സ്ട്രിക്റ്റാണ്.......പി.എസ്.എസിയേക്കാള്‍ കണിശം. ഒരു ഇളവും അനുവദനീയമല്ല......                              .                                                                                                                                                                         .                    അപ്പോള്‍ എല്‍.എല്‍.ബിയില്ലാത്ത ശ്രീ.സുകുമാരന്‍ നായര്‍ എങ്ങിനെ സെക്രട്ടറിയാകും. അദ്ദേഹം എന്നും ഈ അസിസ്റ്റന്റ് സെക്രട്ടറിയായി തന്നെ തുടരുമോ........................... നായന്മാരെക്കുറിച്ച് നിങ്ങള്‍ക്ക് ഒരു ചുക്കുമറിയില്ല എന്ന് പറയുന്നത് അതു കൊണ്ടാണ്.                    അങ്ങിനെ തോറ്റു മടങ്ങുന്നവരല്ല നായന്മാര്‍.                                                     .                             അതു കൊണ്ടാണ് ഈ പ്രായത്തില്‍ സുകുമാരന്‍ നായര്‍ (രഹസ്യമായി )എല്‍.എല്‍.ബിക്ക് പഠിക്കുന്നു എന്നൊരു കിംവദന്തി (?) പ്രചരിക്കുന്നത്. കാറില്‍, വീട്ടില്‍, ആഫീസില്‍ ഒക്കെ എല്‍.എല്‍.ബിയുടെ നോട്ടുകള്‍. പഠിക്കണം , പരീക്ഷ ജയിക്കണം. അതും അടുത്ത ഭരണ സമിതിക്ക് മുന്‍പ് വേണം. പഠിക്കാന്‍ പാഠങ്ങല്‍ അനവധി. സമയം പരിമിതം. പരീക്ഷ തോറ്റാല്‍ !. അത് ഊഹിക്കാന്‍ കൂടി വയ്യ.  ഒരു എലിമിനേഷന്‍ റൌണ്ടിന്റെ പിരിമുറുക്കം അന്തരീക്ഷത്തില്‍ മുഴങ്ങുന്നു.                                      .                                                                                                                                                                       .                               സുഗതരേ............മാഗതരേ ജയ്ത്തിനു വേണ്ടി പ്രാര്‍ത്ഥിക്കൂ................നമ്മുടെ ലക്ഷ്യം വിജയം മാത്രം.!                                                                                                                                                                                         

Thursday, April 28, 2011

നായരേ ഭവാന്‍ തന്നെ ശുദ്ധരില്‍ ശുദ്ധന്‍

കേരളത്തിലെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ജാതിയുണ്ടോ......................                                             എന്‍ഡോസള്‍ഫാന്‍ വിരുദ്ധസമരത്തിന് ഒരു രാഷ്ട്രീയമുണ്ട്. ഇടതു വലതു ബിജെപി പക്ഷത്തുനില്‍ക്കുന്ന മുഴുവന്‍ ജനങ്ങളും ഈ സമരത്തെ അനുകൂലിക്കുന്നവരാണ്. രാഷ്ട്രീയ കാരണങ്ങളാല്‍ യു.ഡി.എഫിന് നേരിട്ട് സമരത്തെ പിന്തുണക്കാനാകുന്നില്ല എങ്കിലും അവരുടേതായ നിലകളില്‍ നിവേദനം നല്‍കിയും പ്രതികരിച്ചും യു.ഡി.എഫും സമരത്തെ പിന്തുണക്കുന്നുണ്ട്.                                                                                                                                                                                       .                                                   ഇപ്പോഴിതാ ഒരു സംഘടന കേരളത്തില്‍ നടക്കുന്ന എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരത്തെ മുഴുവന്‍ അപലപിച്ച് രംഗത്തിറങ്ങിയിരിക്കുന്നു. അത് മറ്റാരുമല്ല, കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ തണലില്‍ ഉണ്ടൂം ഉറങ്ങിയും കിട്ടേണ്ടത് മുഴുവന്‍ വാങ്ങിക്കൂട്ടൂകയും ചെയ്ത എന്‍.എസ്.എസ്സാണ്.  അവരുടെ പ്രസ്താവന “ കേരളത്തില്‍ ചില ജില്ലകളില്‍ ഉണ്ടാക്കിയിട്ടുള്ള കെടുതികള്‍ക്ക് പരിഹാരം കാണുന്നതിന് പകരം ചിലരുടെ രാഷ്ട്രീയ താല്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള പൊറാട്ട് നാടകമാണ് ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്”                                                                                                                 ..                                                                                                                                                                        .                      “എന്‍ഡോസല്‍ഫാന്റെ വിതരണവും ഉപയോഗവും തടയുന്ന കാര്യത്തില്‍ ഇപ്പോഴത്തെ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടിരിക്കുകയാണ് എന്നും യോഗം ചൂണ്ടിക്കാട്ടി”                                                                                                                                                     .                                                                                                                                                                   .                                  കൃസ്തീയ സഭകളും വെള്ളാപ്പള്ളിയുമൊക്കെ നായരെ കണ്ട് പഠിക്കണം. മാറുന്നെങ്കില്‍ ഇങ്ങനെ മാറണം.    

Thursday, April 21, 2011

.ശ്രീ.........................അലഭ്യ ലഭ്യ ശ്രീ.......................

അലഭ്യ ലഭ്യശ്രീ എന്നൊരു യോഗമുണ്ടോ...............ഉണ്ടെന്ന് ശ്രീനിവാസന്‍ ഒരു സിനിമയില്‍ നമ്മെ കാണിച്ച് തരുന്നുണ്ട്. ഈ യോഗമുള്ളവന്‍ ഇരിക്കുന്നിടം അഭിവൃദ്ധിപ്പെടുമത്രേ.......വച്ചെടി വച്ചെടി കയറ്റം. എന്നാല്‍ ഇയാള്‍ക്കോ ഇയാളുടെ കുടുംബത്തിനോ ഈ യോഗം കൊണ്ട് ഒരു പ്രയോജനവുമില്ല. സ്വന്തം വീട്ടില്‍ ഇരുന്നാല്‍ ഈ യോഗം പ്രവര്‍ത്തിക്കുകയില്ല.                                         അതിനാല്‍ ഈ യോഗമുള്ള ഒരുവനെ തട്ടി കൊണ്ട് പോകാന്‍ വിവിധ ഗ്രൂപ്പുകള്‍ നടത്തുന്ന കളികളാണ്  സിനിമയുടെ വിഷയം.                                                                                                                                      .                                                                                                                                                                             .                              ഈ യോഗത്തെക്കുറിച്ച് ഇപ്പോള്‍ ഓര്‍ക്കാന്‍ കാര്യം നമ്മുടെ ശ്രീശാന്താണ്. ആശാന്   .അലഭ്യലഭ്യശ്രീ ഉണ്ടോ എന്ന് സംശയം. ഇല്ലെങ്കില്‍ ഒന്നുമില്ലാതെ കിടന്ന കൊച്ചി ടസ്കേര്‍സ് ഇങ്ങനെ കുതിച്ചു പായാന്‍ വല്ല കാരണവും ഉണ്ടോ..................എന്നാല്‍ ശ്രീശാന്ത് എന്ന വ്യക്തിയാകട്ടെ കളിക്കാരന്‍ എന്ന നിലയില്‍ യാതൊരു പ്രയോജനവും ടീമിന് ചെയ്യുന്നില്ല താനും.                                      .                                                                                                                                                                            .                                   ഇന്‍ഡ്യയുടെ ആദ്യ ടൊന്റി- ടൊന്റി വിജയത്തിലും ഈ അലഭ്യ ലഭ്യ ശ്രീ ഉണ്ടായിരുന്നു. പഞ്ചാബ് കിങ്സിന്റെ ഐ.പി.എല്ലിലെ കുതിപ്പിലും അലഭ്യ ലഭ്യ ശ്രീ................ പിന്നെ ഇന്ത്യയുടെ ലോകകപ്പ് വിജയത്തിലും ഇതാ  അലഭ്യ ലഭ്യ ശ്രീ...............ഒരു ബോളിന്റേയോ ബാറ്റിന്റേയോ പ്രയോജനമില്ലാതെ സാന്നിദ്ധ്യം കൊണ്ട് മാത്രം ഇന്‍ഡ്യയെ വിജയിപ്പിച്ച അലഭ്യ ലഭ്യ ശ്രീ................................                                                                                                                               .                                   വിശ്വാസങ്ങളുടെയും ആചാരങ്ങളുടേയും ഈ നാട്ടില്‍ നമ്മുടെ അലഭ്യ ലഭ്യ ശ്രീ ഇന്‍ഡ്യന്‍ ടീമിലെ സ്ഥിരം അംഗമാകുമോ.............................                                                                   

Tuesday, April 19, 2011

ഉപുല്‍ തരംഗ വന്നാല്‍ പൊട്ടൂ അമ്മന്‍.



അപ്പോ തിരോന്തരം ജില്ല...............അതല്ലേ ............നീ ചോദിച്ചത്................                                                      


അതെ


 ഡാ.......അളിയാ......തിരോന്തരം മുഴുവന്‍ യു.ഡി.എഫ്. തൂത്തുവാരുമെന്നല്ലേ നമ്മുടെ വിവരോള്ള മാധ്യമ അണ്ണന്മാര് എഴുതിയേക്കണത്............ 


എന്നാലും അണ്ണാ...........അണ്ണന്റെ വിലയേറിയ ഒരഭിപ്രായം കൂടി.........
 ഊതല്ലേ........പൊന്നു മോനെ.......വിവരോല്ലാത്ത എന്റെ തന്നെ വെലയേറിയ അഭിപ്രായം.......പതിമൂന്നാന്തി അറിഞ്ഞാപ്പോരെ പയലേ നെനക്ക്............
 അതല്ലണ്ണാ.....ഒരു രസം , അണ്ണന്‍ ദാ.......ഒന്നു പിടി......ഇനി പറ ....ആരു ജയിക്കും......


ഇന്നാ..........പിടിച്ചോ.........മോനെ........എല്ലാവന്മാരക്കും അറിയാവുന്ന പോലെ നിന്റെ പാര്‍ട്ടിക്ക് രണ്ട് സീറ്റ് പണ്ടേ ഒറപ്പാണേ..................ആറ്റിങ്ങലും ചെറയങ്കീഴും......അത് അങ്ങിനെയല്ലിയോ വെട്ടിമുറിച്ചു വച്ചേക്കണെ. ഇനി കോലിയക്കോടിനെ പിടിച്ച് നിര്‍ത്തിയപ്പോഴെ പകുതി ജയിച്ച വാമനപുരം മോഹന ചന്ദ്രന്‍ വന്നതോടെ നിങ്ങക്ക് കിട്ടി. അപ്പം മൂന്നായേ.................
 അണ്ണാ..........ഇതു മൂന്നും ഒറപ്പാ...................ബാക്കിയാണ് സംശയം...........
 ശംശയം തീര്‍ത്തു തരാം...........നീ ഒഴി................പെണ്ണുമ്പിള്ളേ കേറി പിടിച്ചവന്റെ പെണ്ണുമ്പിള്ള നിന്ന സ്ഥലമില്ലേ........ഏതാടാ.............അത്...
 അണ്ണാ.................കോവളം...........അത് യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റാ..............കഴിഞ്ഞ തരംഗത്തിലും വീഴാത്തതാ....................
 തരംഗം......ഫൂ..........എടാ.............മുക്കാല്‍ പങ്ക് നാടാന്മാരും നീലന്റെ ഭാര്യയായതിനാല്‍ ജമീലക്ക് കുത്തി. ഒള്ള ഈഴോന്മാരൊക്കെ പ്രകാശത്തിന്റെ മോക്ക് കുത്തി. നാടാനും ഈഴവനും കുത്തിയാ അത് മതി ജമീല പ്രകാശത്തിന് കോവളത്ത് ജയിക്കാന്‍. നീ ഒറപ്പിച്ചോ നിന്റെ നാലാമത്തെ സീറ്റ് കോവളം.
 അണ്ണാ.........പരമാവധി നാലു സീറ്റ് കിട്ടും അല്ലേ.........................
 എടാ..........കെഴങ്ങാ.........നിക്കടാ..........അടുത്തത് നേമം.................അതു കൂടി പിടിച്ചോ.................
 അണ്ണാ............രാജേട്ടന്‍ ജയിക്കാന്‍ പോകുന്ന മണ്ഡലം...................
 അങ്ങേര് കേന്ദ്ര മന്ത്രിയായിരുന്നിട്ട് ജയിച്ചില്ല.............പിന്നാ............വെറുമൊരു പ്രതി പക്ഷ എ.എല്‍.എ, എടാ..നേമം എം.എല്‍.എ.ആ കണ്ടാ പേടിയാവുന്ന താടിക്കാരന്‍ തന്നെ..........
 ശിവങ്കുട്ടിയോ.......
 അതേന്നേ........അതു തന്നെ...........നിന്റെ ഒരു എം.എല്‍.എ. എനിക്കു ഈ മണ്ഡലം വേണ്ടേ.....ഞാനിവിടെ നിന്നാ തോക്കുവേ.............എന്ന് വിളിച്ചോണ്ട് ഓടിയത് ഓര്‍മ്മയുണ്ടോടാ....................... 


ശെല്‍ വരാജ് നെയ്യാറ്റിങ്കര വേണ്ടാ.......എന്ന് പറഞ്ഞതാണോ അണ്ണന്‍ ഉദ്ദേശ്ശിച്ചത്........
അതു തന്നെ അവന് ഒരു പ്രതീക്ഷയുമില്ലെങ്കിലും നീ നോക്കിക്കോ ആളുകള്‍ അവനെ തന്നെ ജയിപ്പിക്കും.
അണ്ണാ..........ആറായി...........എനിക്ക് സഹിക്കാന്‍ വയ്യ.............
ആറ് കിട്ടിയപ്പോ നീ കെടന്ന് ചാടിയാലോ..ചെറുക്കാ..........വര്‍ക്കലയും കഴക്കൂട്ടവും കൂടി കിട്ടുമ്പോഴോ.......
വര്‍ക്കലയോ..........വെറുതേ വെള്ളമടിച്ച് പോഴത്തരം പറയാതെ അണ്ണാ.........കഴിഞ്ഞ തരംഗത്തില്‍ പോലും പിടിച്ചു നിന്നതാ വര്‍ക്കല കഹാര്‍. അവിടെ മറിച്ചിടുക അസാധ്യം.
ഡാ.........വിവരദോഷീ..............കല്ല്യാണം കഴിക്കാത്ത ഒരു മേത്തച്ചെറുക്കനും കൊച്ചു പിള്ളേരുള്ള ഒരുത്തനും തമ്മി മത്സരിച്ചാ ആര്‍ക്ക് വോട്ട് ചെയ്യൂന്ന് വീട്ടിപ്പോയി നിന്റെ കെട്ടിയോളോട് ചോദിക്കെടാ.......
അണ്ണാ.........അപ്പം വര്‍ക്കലയും..............
അതേടാ..........കൊച്ചു പെമ്പിള്ളേരുടെ വോട്ട് കൊണ്ട് റഹീം ജയിക്കും. രണ്ടായിരം വോട്ടിന്.........    
 അപ്പോ...എട്ട് സീറ്റ് ................                            
 അതേടാ.............എട്ട് സീറ്റ് ..............പക്ഷേ നീ അധികം നെഗളിക്കണ്ടാ............... ഉപുല്‍ തരംഗ വന്നാല്‍ പൊട്ടു അമ്മന്‍.
 അതെന്തരണ്ണാ......................      
 എടാ.........സിമ്പിള്‍ “ യുഡീഫ് തരംഗം വന്നാ...............പൊട്ടി നമ്മള്‍”

ഉപുല്‍ തരംഗ വന്നാല്‍ പൊട്ടൂ അമ്മന്‍.

അപ്പോ തിരോന്തരം ജില്ല...............അതല്ലേ ............നീ ചോദിച്ചത്................                                                     


അതെ


 ഡാ.......അളിയാ......തിരോന്തരം മുഴുവന്‍ യു.ഡി.എഫ്. തൂത്തുവാരുമെന്നല്ലേ നമ്മുടെ വിവരോള്ള മാധ്യമ അണ്ണന്മാര് എഴുതിയേക്കണത്............ 


എന്നാലും അണ്ണാ...........അണ്ണന്റെ വിലയേറിയ ഒരഭിപ്രായം കൂടി.........
 ഊതല്ലേ........പൊന്നു മോനെ.......വിവരോല്ലാത്ത എന്റെ തന്നെ വെലയേറിയ അഭിപ്രായം.......പതിമൂന്നാന്തി അറിഞ്ഞാപ്പോരെ പയലേ നെനക്ക്............
 അതല്ലണ്ണാ.....ഒരു രസം , അണ്ണന്‍ ദാ.......ഒന്നു പിടി......ഇനി പറ ....ആരു ജയിക്കും......


ഇന്നാ..........പിടിച്ചോ.........മോനെ........എല്ലാവന്മാരക്കും അറിയാവുന്ന പോലെ നിന്റെ പാര്‍ട്ടിക്ക് രണ്ട് സീറ്റ് പണ്ടേ ഒറപ്പാണേ..................ആറ്റിങ്ങലും ചെറയങ്കീഴും......അത് അങ്ങിനെയല്ലിയോ വെട്ടിമുറിച്ചു വച്ചേക്കണെ. ഇനി കോലിയക്കോടിനെ പിടിച്ച് നിര്‍ത്തിയപ്പോഴെ പകുതി ജയിച്ച വാമനപുരം മോഹന ചന്ദ്രന്‍ വന്നതോടെ നിങ്ങക്ക് കിട്ടി. അപ്പം മൂന്നായേ.................
 അണ്ണാ..........ഇതു മൂന്നും ഒറപ്പാ...................ബാക്കിയാണ് സംശയം...........
 ശംശയം തീര്‍ത്തു തരാം...........നീ ഒഴി................പെണ്ണുമ്പിള്ളേ കേറി പിടിച്ചവന്റെ പെണ്ണുമ്പിള്ള നിന്ന സ്ഥലമില്ലേ........ഏതാടാ.............അത്...
 അണ്ണാ.................കോവളം...........അത് യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റാ..............കഴിഞ്ഞ തരംഗത്തിലും വീഴാത്തതാ....................
 തരംഗം......ഫൂ..........എടാ.............മുക്കാല്‍ പങ്ക് നാടാന്മാരും നീലന്റെ ഭാര്യയായതിനാല്‍ ജമീലക്ക് കുത്തി. ഒള്ള ഈഴോന്മാരൊക്കെ പ്രകാശത്തിന്റെ മോക്ക് കുത്തി. നാടാനും ഈഴവനും കുത്തിയാ അത് മതി ജമീല പ്രകാശത്തിന് കോവളത്ത് ജയിക്കാന്‍. നീ ഒറപ്പിച്ചോ നിന്റെ നാലാമത്തെ സീറ്റ് കോവളം.
 അണ്ണാ.........പരമാവധി നാലു സീറ്റ് കിട്ടും അല്ലേ.........................
 എടാ..........കെഴങ്ങാ.........നിക്കടാ..........അടുത്തത് നേമം.................അതു കൂടി പിടിച്ചോ.................
 അണ്ണാ............രാജേട്ടന്‍ ജയിക്കാന്‍ പോകുന്ന മണ്ഡലം...................
 അങ്ങേര് കേന്ദ്ര മന്ത്രിയായിരുന്നിട്ട് ജയിച്ചില്ല.............പിന്നാ............വെറുമൊരു പ്രതി പക്ഷ എ.എല്‍.എ, എടാ..നേമം എം.എല്‍.എ.ആ കണ്ടാ പേടിയാവുന്ന താടിക്കാരന്‍ തന്നെ..........
 ശിവങ്കുട്ടിയോ.......
 അതേന്നേ........അതു തന്നെ...........നിന്റെ ഒരു എം.എല്‍.എ. എനിക്കു ഈ മണ്ഡലം വേണ്ടേ.....ഞാനിവിടെ നിന്നാ തോക്കുവേ.............എന്ന് വിളിച്ചോണ്ട് ഓടിയത് ഓര്‍മ്മയുണ്ടോടാ....................... 


ശെല്‍ വരാജ് നെയ്യാറ്റിങ്കര വേണ്ടാ.......എന്ന് പറഞ്ഞതാണോ അണ്ണന്‍ ഉദ്ദേശ്ശിച്ചത്........
അതു തന്നെ അവന് ഒരു പ്രതീക്ഷയുമില്ലെങ്കിലും നീ നോക്കിക്കോ ആളുകള്‍ അവനെ തന്നെ ജയിപ്പിക്കും.
അണ്ണാ..........ആറായി...........എനിക്ക് സഹിക്കാന്‍ വയ്യ.............
ആറ് കിട്ടിയപ്പോ നീ കെടന്ന് ചാടിയാലോ..ചെറുക്കാ..........വര്‍ക്കലയും കഴക്കൂട്ടവും കൂടി കിട്ടുമ്പോഴോ.......
വര്‍ക്കലയോ..........വെറുതേ വെള്ളമടിച്ച് പോഴത്തരം പറയാതെ അണ്ണാ.........കഴിഞ്ഞ തരംഗത്തില്‍ പോലും പിടിച്ചു നിന്നതാ വര്‍ക്കല കഹാര്‍. അവിടെ മറിച്ചിടുക അസാധ്യം.
ഡാ.........വിവരദോഷീ..............കല്ല്യാണം കഴിക്കാത്ത ഒരു മേത്തച്ചെറുക്കനും കൊച്ചു പിള്ളേരുള്ള ഒരുത്തനും തമ്മി മത്സരിച്ചാ ആര്‍ക്ക് വോട്ട് ചെയ്യൂന്ന് വീട്ടിപ്പോയി നിന്റെ കെട്ടിയോളോട് ചോദിക്കെടാ.......
അണ്ണാ.........അപ്പം വര്‍ക്കലയും..............
അതേടാ..........കൊച്ചു പെമ്പിള്ളേരുടെ വോട്ട് കൊണ്ട് റഹീം ജയിക്കും. രണ്ടായിരം വോട്ടിന്.........    
 അപ്പോ...എട്ട് സീറ്റ് ................                            
 അതേടാ.............എട്ട് സീറ്റ് ..............പക്ഷേ നീ അധികം നെഗളിക്കണ്ടാ............... ഉപുല്‍ തരംഗ വന്നാല്‍ പൊട്ടു അമ്മന്‍.
 അതെന്തരണ്ണാ......................      
 എടാ.........സിമ്പിള്‍ “ യുഡീഫ് തരംഗം വന്നാ...............പൊട്ടി നമ്മള്‍”















Friday, April 8, 2011

രണ്ട് പീഡനങ്ങള്‍ , പീഡകരും

“ആരാളിവള്‍ തന്നധരം പേയം” എന്ന് അന്ന് കാട്ടാളന് തോന്നി. മരണത്തില്‍ നിന്ന് രക്ഷിച്ചതിനാല്‍ പേയി താന്‍ തന്നെ ആയിക്കോട്ടെ എന്ന് ദമയന്തി നിനക്കുമെന്ന് കാട്ടാളനും തോന്നി. ആ തോന്നല്‍ ദമയന്തിക്കില്ലാത്തതിനാല്‍ കാട്ടാളന്‍ യമപുരി പൂകി.
  ചരിത്രത്തിലെ ആദ്യ പീഡന ശ്രമം അങ്ങിനെ അവസാനിച്ചു.........

ഇപ്പൊ പത്രങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നത് രണ്ട് പീഡനങ്ങളാണ്. നമ്പര്‍ ഒന്ന്. പി.ശശിയുടെ പീഡനം.
 രണ്ട്, അച്യുതാനന്ദന്‍ ലതികാ സുഭാഷിനെ പീഡിപ്പിച്ച സംഭവം. രണ്ടാം സംഭവം വന്നതോടെ ആദ്യസംഭവം ഒന്ന് താണോ എന്ന് സംശയം. വിഷമിക്കേണ്ട വീരേന്ദ്രകുമാര്‍ ആളെ വിട്ടിട്ടുണ്ട്. ആദ്യസംഭവം വീണ്ടും ജീവന്‍ വക്കും.
  
കണ്ണൂരിലെ രണ്ട് പീഡനങ്ങളെകുറിച്ചാണ് ഈ പോസ്റ്റ്, അതിനെകുറിച്ച് മാത്രം.


*************************************************
ഒന്ന്........... സി.പി.എം.ജില്ലാ സെക്രട്ടറി തന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറി എന്ന് ഒരു ഡി.വൈ.എഫ്.ഐ.നേതാവ് , സംസ്ഥാനസെക്രട്ടറി പിണറായി വിജയന് പരാതി നല്‍കുന്നു. പിണറായി വിജയന്‍ ആ പരാതി സംസ്ഥാന കമ്മിറ്റിക്ക് നല്‍കുന്നു. കമ്മിറ്റി പരാതി അന്വേഷിക്കാന്‍ സമിതിയെ വക്കുന്നു. അതിനു മുമ്പേ തന്നെ ശശിയോട് അവധിയില്‍ പോകാന്‍ ആവശ്യപ്പെടുന്നു. അന്വേഷണകമ്മീഷന്‍ ശശിയെ കുറ്റക്കാരന്‍ എന്ന് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കുന്നു. ശശിയെ ബ്രാഞ്ചിലേക്ക് തരം താഴ്തുന്നു......................................

         ഇതില്‍ ഒരുപാട് സംശയങ്ങളുണ്ട് നമ്മുടെ മാധ്യമങ്ങള്‍ക്കും കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കും, ആദ്യത്തേത് ഇതാണ് , ഒരു പീഡന പരാതി പാര്‍ട്ടി സെക്രട്ടറിക്ക് കിട്ടിയാല്‍ അത് പാര്‍ട്ടിയാണോ അന്വേഷിക്കേണ്ടത് ?. അത് പോലീസിനെ ഏല്പീക്കണ്ടേ......ശശിയെ ബ്രാഞ്ചിലേക്ക് തരം താഴ്തിയാല്‍ മതിയോ, പുറത്താക്കണ്ടേ..........................
              ന്യായമായ സംശയങ്ങള്‍........................അതു കൊണ്ട് തന്നെ ഇത്തരം പീഡന ആരോപണങ്ങള്‍ ഉണ്ടാകുമ്പോള്‍ മാതൃകാപരമായ നടപടികള്‍ ആരെങ്കിലും സ്വീകരിച്ചിട്ടുണ്ടോ എന്ന് കരിമീന്‍ അന്വേഷിച്ചു. ഉത്തരം കിട്ടി.................ആദര്‍ശധീരരായ കോണ്‍ഗ്രസ്സുകാര്‍ കാട്ടിയ ആ ഉദാത്ത മാതൃക. അതു കണ്ട് കരിമീന്റെ കണ്ണ് നിറഞ്ഞു പോയി. ഈ സി.പി.എം എന്താണ് ശശിക്കേസില്‍ ഈ മാതൃക പിന്തുടരാത്തത്................................

*********************
രണ്ടാം പീഡനക്കേസ്- മാതൃകാ നടപടിയുണ്ടായത്...........
 അദ്ധ്യാപികയായി ജോലി ലഭിക്കാന്‍ ശുപാര്‍ശ ചെയ്യണം എന്ന് ആവശ്യപ്പെട്ട് അന്നത്തെ കണ്ണൂര്‍ കോണ്‍ഗ്രസ്സ് നേതാവും സര്‍വോപരി സംസ്ഥാന മന്ത്രിയുമായ ഒരാളെ സമീപിച്ച തന്റെ സഹോദരിയെ അയാള്‍ പീഡിപ്പിച്ചു എന്നും അതിനു ശേഷം സഹോദരിയെ മദ്രാസ്സിലേക്ക് കടത്തി എന്നും ഭാര്യയും മക്കളുമുള്ള ഇയാള്‍ തന്റെ സഹോദരിയെ വെപ്പാട്ടിയാക്കി വച്ചിരിക്കുന്നു എന്നും കണ്ണൂരിലെ ഒരു കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ ആദര്‍ശധീരനായ മുഖ്യമന്ത്രി എ.കെ.ആന്റണിക്ക് പരാതി നല്‍കി. ആദര്‍ശധീരനായ അദ്ദേഹം ആ പരാതി അപ്പോള്‍ തന്നെ ടി നേതാവിന് കൈമാറി. സത്യസന്ധനായ ആ കോണ്‍ഗ്രസ്സ് നേതാവാകട്ടെ അപ്പോള്‍ തന്നെ ആ പരാതി അന്വേഷിക്കുവാന്‍ ഒരു സമിതിയെ നിയോഗിച്ചു. ആ സമിതിയാകട്ടെ കണ്ണൂര്‍ നഗരത്തിലൂടെ ആട്ടോ റിക്ഷയില്‍ സഞ്ചരിച്ചുകൊണ്ടിരുന്ന പരാതിക്കാരനെ അപ്പോള്‍ തന്നെ കണ്ടു പിടിച്ച് അയാളുടെ രണ്ട് കാലുകളും അടിച്ചൊടിച്ച് പരാതി പരിഹരിക്കുകയും ചെയതു.
പിന്നെ നേതാവ് ജയിച്ച് എം.പിയായി കേന്ദ്രത്തില്‍ കഴിയുന്നു. ..............................
********************

                ഇതല്ലേ മാതൃകാ നടപടി ................

Wednesday, February 23, 2011

നമുക്ക് പ്രജാപതിയെ പുകഴ്താം

/ / ഒരു പഴയ ലേഖനം പുന പ്രസിദ്ധീകരിക്കുന്നു/ /


ഒരു നിരാനന്ദത്തിന്റെ ചിരി ആകാശത്തില്‍ മുഴങ്ങുന്നു.




സുഗതരേ,മാഗതരേ, അതുകൊണ്ട് അച്യുതാനന്ദ പ്രജാപതിയുടെ കീര്‍ത്തനങ്ങള്‍ നമുക്ക് ഇനിയും പാടാം.



പാണന്മാര്‍ പാടട്ടെ. വള്ളിക്കുട്ടന്മാര്‍ ഉടുക്കു കൊട്ടട്ടെ. പത്രാധിപര്‍ കീര്‍ത്തനങ്ങള്‍ രചിക്കട്ടെ.അച്യുതനന്ദകീര്‍ത്തനം വൈലോപ്പിള്ളി സംസ്ക്രിതിയില്‍ നിന്നും അനന്തന്‍ കാട്ടിലേക്ക് വ്യാപിക്കട്ടെ.



തെരെഞ്ഞെടുപ്പില്‍ തോറ്റിട്ടുണ്ട്, ഭരണകക്ഷികള്‍, സി.പി.എമ്മും, കോണ്‍ഗ്രസ്സും ബി.ജെ.പിയും ഒക്കെ..........................രാജി ആവശ്യം അന്തരീക്ഷ്ത്തില്‍ മുഴങ്ങിയിട്ടുണ്ട്. ആന്റണിയുടെ , ബുദ്ധദേവിന്റെ, കരുണാനിധിയുടെ.......................ചരിത്രത്തിലാദ്യമായി രാജി ആവശ്യം നേരിടേണ്ടിവരാത്ത ഒരേ ഒരു മുഖ്യമന്ത്രി.



വേലിക്കകത്ത് ശങ്കരന്‍ മകന്‍ അച്യുതാനന്ദന്‍..................................................



ഒരു പത്രത്തിനും.................................ഒരു പ്രതിപക്ഷനേതാവിനും...................ഒരു ഉണ്ണിത്താനുപോലും അതു വേണ്ട................



എന്തൊരു ജനപ്രീതി........................എന്തൊരു സ്വീകാര്യത.............................................



കമ്മ്യുണിസ്റ്റ് പാര്‍ട്ടികള്‍ക്ക് എത്രയോ മുഖ്യമന്ത്രിമാര്‍. ഇ എം എസ് മുതല്‍ നായനാര്‍ വരെ. പി കെ വി യും അച്യുതമേനൊനും.



എത്രയോ കമ്മ്യുണിസ്റ്റ് വിരുദ്ധപത്രങ്ങള്‍. മനോരമ മുതല്‍ ദീപിക വരെമാത്രുഭൂമി മുതല്‍ ജന്മഭൂമി വരെ. ചന്ദ്രികയും സിറാജുമൊക്കെ.





എത്രയോ മുഖ്യമന്ത്രി മാരെ അവര്‍ ക്രൂശിച്ചു. എത്രയൊ സര്‍ക്കാരുകളെ അവര്‍ കരി തേച്ചു.


പക്ഷെ അച്യുതാനന്ദനെ മാത്രം ആരും വിമര്‍ശിക്കാന്‍ പാടില്ല എന്ന കല്പന ആരു പുറത്തിറക്കി.കേരളത്തിലുള്ള സകല പത്രങ്ങളും ചാനലുകളും അച്യുതാനന്ദകീര്‍ത്തനങ്ങളാല്‍ മുഖരിതംകൂടാതെ സ്വന്തം ചെലവില്‍ കാശ് നന്നായി ചെലവാക്കി "ജനശക്തി" പ്രകടിപ്പിക്കുന്നുണ്ട് അച്ചുമ്മാമന്‍.


ലോട്ടറിക്കേസില്‍ രഹസ്യതെളിവുകളുമായി വാദിക്കാന്‍ പോകുന്ന സേതുരാമയ്യര്‍..................ഈ തെളിവുകള്‍ ഇത്രയും കാലം ഒളിപ്പിച്ചു വച്ചു.............................സ്വന്തം അഡ്വ. ജനറലില്‍ നിന്നു പോലും............................



ജനാധിപത്യത്തില്‍ കാതിനിമ്പം വേറിട്ടൊരു ശബ്ദമാണ്. ഇടതുപക്ഷം ഭരിക്കവേ അതു കിട്ടുന്നത് മാത്രുഭൂമിയില്‍ നിന്നും മനോരമയില്‍ നിന്നുമാണ്. വലതുപക്ഷം ഭരിക്കുമ്പോള്‍ കേരളകൌമുദിയും ദേശാഭിമാനിയും.



ഇപ്പോള്‍ വാദ്ധ്യാന്മാരെല്ലാം ഒരേ കരിക്കുലം പഠിപ്പിക്കുന്നു. അച്യുതാന്ദവിജയത്തിന്റെ കല്ലുവഴിച്ചിട്ട.





പാല്പായസമായാലും നിത്യേനയായാല്‍ ചെടിക്കില്ലേ.







ഗുണവാനോടു ചേര്‍ന്നീടില്‍ വലുപ്പം വരുമല്പനും എന്നു കവി പാടിയത് അച്യുതാനന്ദ പരിവാരത്തെ ഓര്‍ത്താകണം.



കാഞ്ഞിരപ്പള്ളി തെരെഞ്ഞെടുപ്പ് ഓര്‍മ്മയുണ്ടോ.


" ലവന്‍ എങ്ങിനെ ലിസ്റ്റില്‍ കടന്നു കൂടി എന്നന്വേഷിക്കണമെന്ന് " ജാഥ നടത്തി സീറ്റ് തരാക്കിയ ആദ്യ പത്ര സമ്മേളനത്തില്‍ നാണ്വാര് കാച്ചി.




ലവന്‍ എന്നാല്‍ അല്‍ ഫോണ്‍സ് കണ്ണന്താനം.അന്വേഷണാം നടന്നില്ല എങ്കിലും നാണ്വാര് വെറുതേയിരുന്നില്ല. ല്വനെ തോല്പിക്കാന്‍ ആവുന്നതൊക്കെ ചെയ്തു. പി.ജെ.ജോസഫ് എന്നൊരു വിശ്വസ്തന്‍ കൂട്ടിനുണ്ടായിരുന്നു. അച്യുതാനന്ദനും ഔസേപ്പച്ചനും കൂടി കാഞ്ഞിരപ്പള്ളിയില്‍ മൂന്നാമതൊരു യുദ്ധമുഖം തുറന്നു. ആദര്‍ശ്വ ദ്വന്ദമായി അച്യുതാനന്ദനേയും ഔസേപ്പച്ചനേയും നമ്മള്‍ കൊണ്ടാടി. ഭരണത്തില്‍ അച്യുതാനന്ദന്റെ വലം കൈയ്യായിരുന്നു ഔസേപ്പച്ചന്‍.




നാല്പത് ഡിഗ്രീ ചരിഞ്ഞു പറക്കുന്ന വിമാനത്തില്‍ 25% ഒടിഞ്ഞ കയ്യാലെ 55 വര്‍ഷം പഴക്കമുള്ള മാറിടത്തെ ഏത് വെലോസിറ്റിയില്‍ തൊടാം എന്ന് ട്രിഗണോമിട്രിക്ക് ശ്രമിച്ച് അച്ചായന്‍ നാറി.പൊന്നു കായ്കുന്ന മരമായാലും പെണ്ണിനെ പിടിച്ചാല്‍ പുറത്ത് എന്നാണല്ലോ.


ഔസേപ്പച്ചന്‍ പുറത്ത്, തീര്‍ന്നില്ല....................... പാണന്മാര്‍ മാധ്യമങ്ങളിലൂടെ പാടി.




"പിണറായിയുടെ വലം കൈ ആയ കൈ ഒടിഞ്ഞ ജോസഫിനെ അച്യുതാനന്ദന്‍ പുറത്താക്കി.


പിടിക്കുന്നതുവരെ അച്യുതാനന്ദന്‍പിടിച്ചപ്പോള്‍ പിണറായി.


മന്ത്രിസഭയിലുണ്ട് മന്ത്രിമാര്‍, നിഷ്കളങ്കര്‍, നിഷ്കാമകര്‍മര്‍.




ഗുരുദാസന്‍,ശര്‍മ,വിജയകുമാര്‍.



നമ്മളാരെങ്കിലും കേട്ടിട്ടുണ്ടോ ഇവരുടെ വകുപ്പുകളെ കുറിച്ച്. അവിടത്തെ കെടുകാര്യസ്ഥതകളെ കുറിച്ച്.


തോഴരേ മിണ്ടരുതേ, അവര്‍ അദ്ദേഹത്തിന്റെ പൊരാളികളത്രേ.



വിഴിഞ്ഞം തുറമുഖം വന്നില്ലങ്കിലും നമ്മള്‍ പത്രത്തിലെഴുതരുത്. മദ്യനയം സമ്പൂര്‍ണ വിജയമെന്നെ ചൊല്ലാവൂ.നമുക്ക് കരീമിനെ കരിതേക്കാം, സുധാകരനെ തെറി പറയാം.ശ്രീമതിയുടെ സാരിയെക്കുറിച്ച് സംസാരിക്കാം.






പക്ഷെ ഫാരിസ് അബുബേക്കറെ എന്തു ചെയ്യും?. അവന്‍ ദീപിക വിലക്കു വാങ്ങി നമ്മെ അധിക്ഷേപിക്കുന്നു.പ്രജാപതിയെ പുകഴ്തിപ്പാടാത്തവന്‍ ധര്‍മ്മപുരിക്കു പുറത്തു പോകട്ടെ.പ്രജാപതി സാമന്തന്‍ കയ്യേറ്റഭുപതിയെ വിളിക്കുന്നു.നായനാര്‍ ഫുട്ബാളിന് ഫാരിസ് അബുബേക്കര്‍ എന്ന അന്താരാഷ്ട്ര ഭീകരന്‍ 60 ലക്ഷം നല്‍കി.(ഒരുമിച്ചിരുന്ന് ആലോ‍ചിച്ചെടുത്ത തീരുമാനമായതിനാല്‍ പ്രജാപതിക്ക് സംഭവം നല്ല ഓര്‍മയുണ്ടായിരുന്നു.)പത്രത്തില്‍ സൂപ്പര്‍ ലീഡ്. ഒപ്പം കുറച്ച് ടച്ചിങ്സും. അജ്ഞാതനാണ് , ഭീകരനാണ്,ഒറ്റക്കണ്ണനാണ്.ഒരു പക്ഷെ ഇങ്ങനെ ഒരാള്‍ ഇല്ല.സിനിമയുടെ അന്ത്യത്തില്‍ ഫാരിസ് എന്ന വില്ലന്റെ മുഖം സ്ക്രീനിന് നേരെ തിരിയുമ്പോള്‍ അത് പിണറായി വിജയന്‍ തന്നെയാണ് എന്നു കണ്ട് ജനം ഞെട്ടുന്നു.





പക്ഷേ ഇവിടെ മമ്മൂട്ടി കഥ പറ്റിച്ചു. മൂന്നാറില്‍ തന്റെ ചിറിക്കിട്ടു കുത്തിയതിന് മെഗാസ്റ്റാര്‍ അതേ നാണയത്തില്‍ തിരിച്ചടിച്ചു. ഫാരിസ് കൈരളിയില്‍അഭിമുഖം വരുന്നതിന് തലേന്ന് അച്യുതാനന്ദന്‍ വിളറി പൂണ്ടു. കാരാട്ടിന് കമ്പിയടിച്ചു. കൈരളിയുടെ ഷെയറുകള്‍ പിന്‍ വലിക്കുമെന്ന് ഭീഷണിപ്പെടുത്തി.





താനൊരിക്കലും കണ്ടിട്ടില്ലാത്ത ഒരാള്‍ , പാരീസൊ ,ലണ്ടനോ എന്നു പോലും തനിക്കറിയാത്ത ഒരാള്‍ , പത്രസമ്മേളനം നടത്തുമ്പോള്‍ പ്രജാപതി കോപിച്ചതെന്തിനേ.കാരണം കൈരളിയായതിനാലാണ്. ഇന്ത്യവിഷനോ മനോരമയോ പോലും തനിക്കെതിരായ പരാമര്‍ശങ്ങള്‍ ഒഴിവാക്കും എന്ന്‍ അച്യുതാനന്ദനറിയാം.





വി എസി ന് ആരെയും വിമര്‍ശിക്കാം,തെറിപറയാം, വെറുക്കപ്പെട്ടവനാക്കാം, പട്ടിയാക്കാം,കുരങ്ങനാക്കാംഒരു കണ്ടീഷന്‍ മാത്രം, ആരും തിരിച്ചു പറയരുത്.





ബ്രിട്ടാസിനെ ബ്രൂട്ടസ്സാക്കി.മുകുന്ദന്‍ ഏഴാം കൂലിയായി.മാധവന്‍ കുട്ടി എക്സ്പ്രസ്സിനു വെളിയിലായി.( അതിനെന്ത് പിണറായിക്ക് അതോടെ ഉറച്ച ഒരു അനുയായിയെ കിട്ടി.).



അച്യുതനന്ദനെ ദീപിക തൊട്ടപ്പോള്‍ നമ്മള്‍ സടകുട്ഞ്ഞെഴുനേറ്റു.



ഫാരിസിനെ അര്‍ശസ് കഴിഞ്ഞാല്‍ ഏറ്റവും വെറുക്കപ്പെട്ട ഒന്നാക്കി. പത്രത്തിന്റെ ഉടമാവകാശത്തെ കുറിച്ച് നമ്മള്‍ നെടുങ്കന്‍ ലേഖനങ്ങള്‍ എഴുതി. ചാനലുകളില്‍ ദീര്‍ഘദൂര ചര്‍ച്ചകള്‍ സംഘടിപ്പിച്ചു. ഒടുവില്‍ ദീപിക ഇട്ടെറിഞ്ഞ് ഫാരിസ് ഓടി. മദ്രാസിലേക്കൊ,സിംഗപൂരിലേക്കൊ.



യുദ്ധം ജയിച്ച് നമ്മള്‍ ആര്‍ത്തുവിളിച്ചു. റൂപ്പര്‍ട്ട് മറ്ഡോക്ക് വന്നതോ ഏഷ്യാനെറ്റ് വാങ്ങിയതോ നമുക്ക് വിഷയമല്ല. റൂപ്പര്‍ട്ട് മര്‍ഡോക്ക് അച്യുതാനന്‍ന്ദന്റെ ശത്രു ആകാത്തിടത്തോളം കാലം അച്യുതാനന്ദ പ്രതിരോധ സമിതിക്ക് അല്ല അധിനിവേശപ്രതിരോധ സമിതിക്ക് അതിലെന്തു കാര്യം.







കോടികളുടെ അഴിമതി ആരോപണ വിധേയരായവരെ പാര്‍ട്ടിക്കു പുറത്താക്കണമെന്നു വി.എസ്.





അഴിമതിക്കെതിരായ പോരാട്ടം താന്‍ തുടരുമെന്നും മുഖ്യമന്ത്രി.



നല്ലകാര്യം
പത്രങ്ങളില്‍ സൂപ്പര്‍ ലീഡ്.



അച്യുതാനന്ദന് മുന്‍പ് ഒരു സി പി എം കാരന്‍ ആ കസേരയില്‍ ഇരുന്നിട്ടുണ്ട്. ഏറനാടിന്റെ നിഷ്കളങ്കതയുമായി ഒരു കണ്ണൂര്‍ കാരണവര്‍. നായനാര്‍.



അന്ന് മുഖ്യമന്ത്രിക്ക് ഇതു പോലൊരു പ്രസ്താവന നടത്താന്‍ കഴിയുമായിരുന്നോ.





സി.പി.എമില്‍ കോടികളുടെ അഴിമതി ആരോപണം ആദ്യം ഉന്നയിക്കപ്പെടുന്നത് ജയരാജനെതിരയൊ പിണറായിക്കെതിരെയോ അല്ല.



തോഴരേ സി.പി.എമ്മിന്റെ ആദ്യത്തെ കോടിപതി സര്‍വശക്തനായ സഖാവ് വി. എസ്. അച്യുതനന്ദനാണ്‍.



അതുന്നയിച്ചത് ഒരു ചെന്നിത്തലയോ ഒരു ഹക്കിമോ അല്ല. അത് സര്‍വാദരണീയനായ കെ.പി.പി.നമ്പ്യാരാണ്‍. അതും ചാനലുകളില്‍ പൊട്ടിക്കരഞ്ഞുകൊണ്ട്.



‘കണ്ണൂരില്‍ താപനിലയം സ്ഥാപിക്കാന്‍ അച്യുതനന്ദന്‍ എന്നോട് അഞ്ചു കോടി രൂപ ആവശ്യപ്പെട്ടു."



ഇത്തരത്തിലുള്ള അഴിമതിക്കാരെ പുറത്താക്കണം എന്ന് അന്ന് സഖാവ് ഇ.കെ.നായനാര്‍ പ്രസ്താവന പുറപ്പെടുവിപ്പിച്ചില്ല. എന്തുകൊണ്ട്?.



തോഴരേ



നായനാര്‍ കമ്മ്യൂണിസ്റ്റായിരുന്നു.



അച്യുതാനന്ദന്‍ അതല്ലായിരുന്നു.



തോഴരേ മറക്കാമോ നിങ്ങള്‍ക്കാകാഴ്ച. വി.എസ്. സര്‍വാധിപതിയായി എകെജി സെന്ററില്‍ വാണരുളുന്ന കാലം. അന്നത്തെ മുഖ്യമന്ത്രി നമ്മുടെ പാവം ഇകെ.നായനാര്‍ സെക്രട്ടേറിയേറ്റില്‍ നിന്നും ഓരൊ ഫയലുമായി എ.കെ.ജി.സെന്ററിന്റെ പടികയറുന്ന കാഴ്ച.- അന്ന് ചാനലുകളില്ലായിരുന്നു.- എത്രയോ പത്രങ്ങളില്‍ വന്നിരുന്നു. ആന്റണിയും മനോരമയും പറഞ്ഞു. സമാന്തര സെക്രട്ടറിയേറ്റ്. ഇന്നത്തെ മുഖ്യമന്ത്രിയോട് ഇന്നത്തെ പാര്‍ട്ടി സെക്രട്ടറി ഒരു ഫയല്‍ ആവശ്യപ്പെട്ടാല്‍ തോഴരേ നിങ്ങള്‍ വെറുതെയിരിക്കുമോ?.



പാവം നായനാര്‍. അദ്ദേഹം ശുദ്ധനായിരുന്നു.



അച്യുതാനന്ദന്‍ ഒരിക്കലും അതല്ലായിരുന്നു.





അച്യുതാനന്ദനും വിജയനും കാരാട്ടും ചേര്‍ന്ന് പോളിറ്റ് ബ്യൂറോ കൂടുന്നു. എ.ഡി.ബി.കരാര്‍ അംഗീകരിക്കുന്നു. സംസ്ഥാനത്ത് പാര്‍ട്ടി സെക്രെട്ടറിയേറ്റ് കൂടുന്നു. എ.ഡി.ബി.കരാര്‍ അംഗീകരിക്കുന്നു. വകുപ്പു മന്ത്രി പാലോളി കരാറ് ഒപ്പിടുന്നു. മുഖ്യമന്ത്രി പ്രസ്താവിക്കുന്നു." ഞാന്‍ അറിഞ്ഞിട്ടില്ല. " പാണന്മാര്‍ ഏറ്റു വിളിക്കുന്നു." പ്രജാപതി അറിഞ്ഞിട്ടില്ല." ശരിയാണ്‍, മുഖ്യമന്ത്രി അറിഞ്ഞിട്ടില്ല. പക്ഷേ അച്യുതാനന്ദന്‍ അറിഞ്ഞില്ലേ., പോളിറ്റ് ബ്യൂറോയില്‍ ,കേന്ദ്രകമ്മിറ്റിയില്‍,സംസ്ഥാന സെക്രട്ടറിയേറ്റില്‍ .അച്യുതാനന്ദന്‍ വേറേ മുഖ്യമന്ത്രി വേറേയെന്ന് പാണന്മാര്‍. അവര്‍ പ്രജാപതിയുടെ കണ്ടിയെ പുകഴ്തുന്നു.





ഓര്‍ക്കുന്നുണ്ടോ പഴയ അചുതാനന്ദനെ.



പിണറായിയും ബേബിയും കൂടി പൊന്നുകെട്ടി എഴുന്നള്ളിച്ച ആ വിഗ്രഹത്തില്‍ കരിപുരട്ടി നമുക്ക് കാഴ്ച വച്ചത് തോഴരേ നിങ്ങളായിരുന്നു.



ലണ്ടനില്‍ പഞ്ചനക്ഷത്ര ആശുപത്രിയില്‍ കോട്ടും സൂട്ടുമിട്ട് കിടന്ന പഴയ സഖാവിനെ ഓര്‍മയുണ്ടോ. " ഇവിടത്തെ തുക്കടാ ആശുപത്രിയില്‍ കിടന്ന് നശിക്കാനുള്ളതാണോ എന്റെ ജീവന്‍" എന്ന് ആ തൊഴിലാളി നേതാവ് ചോദിച്ചത് ജനങ്ങള്‍ക്ക് എത്തിച്ചു കൊടുത്തത് തോഴരേ നിങ്ങളായിരുന്നു.



പഞ്ചനക്ഷത്രനായ അച്യുതനന്ദന്റെ ചിത്രവും മലമൂത്രത്തില്‍ അഭിഷിക്തനായ ഒന്‍പതാം വാര്‍ഡിലെ വ്രുദ്ധന്റെ ചിത്രവും ഒരുമിച്ച് അച്ചടിച്ചാണ്‍ എ.കെ.ആന്റണി തെരെഞ്ഞെടുപ്പില്‍ വിജയം കൊയ്തത്.



അച്യുതനന്ദന്റെ ലണ്ടനിലെ ചികിത്സ സര്‍ക്കാര്‍ ചെലവിലല്ല, പാര്‍ട്ടിയാണ് ചെലവ് വഹിച്ചത് എന്ന് അന്നത്തെ വിശ്വസ്തന്‍ പിണറായി നാടുനീളെ പ്രസംഗിച്ചിട്ടും തോഴരേ നിങ്ങള്‍ക്ക് ത്രുപ്തി വന്നില്ല.



കേരള സര്‍വകലാശാലയില്‍ പി.എച്ച്.ഡി ക്കു പഠിക്കാന്‍ അച്യുതാനന്ദപുത്രന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി എന്ന് കെ.എസ്.യു.



പഠിക്കാനാണ്‍, തൊഴിലിനല്ല. അതില്‍ പതിരില്ല. ഏകലവ്യന്റെ പിന്മുറക്കാരല്ലെ നമ്മള്‍. ദീപിക മാത്രം വാര്‍ത്ത അച്ചടിച്ചു. മറ്റുള്ളവര്‍ കണ്ണടച്ചു.



തോഴരേ അത് പിണറയിയുടെ മകനായിരുന്നെങ്കിലോ?.



ഞാനൊരു ബാലനശക്തനെന്നാകിലും



മാനിയാമെന്നുടെ താതനെയോര്‍ക്ക നീ



പാര്‍ട്ടി രഹസ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്നത് ഷാജഹാനെന്നു പിണറായി.



പാവം പിണറായിക്കുമറിയാം ഷാജഹാന്‍ പോസ്റ്റുമാന്‍ മാത്രമാണെന്നു. കത്ത് കൊണ്ടു കൊടുക്കുന്നവനെ തെറി വിളിക്കുന്നത്, കത്തെഴുതുന്നവനെ തെറിവിളിക്കാന്‍ കഴിവില്ലാത്തതിനാലാണ്‍.



കേരളത്തിലെ മാധ്യമസിന്‍ഡിക്കേറ്റിന്റെ തലവന്‍ അച്യുതാനന്ദന്‍ മാത്രമാണ്‍. ആ ശിരസ്സില്‍ നിന്നുള്ള ഉത്തരവുകള്‍ മാത്രമാണ്‍ ,തോഴരേ പാണന്മാര്‍ അനുസരിക്കുന്നത്.



മാധ്യമങ്ങളെ വിരല്‍ത്തുമ്പില്‍ നിര്‍ത്താന്‍ ഇ.എം.എസ്സിന്‍ കഴിഞ്ഞില്ല. അച്യുതമേനോന്‍ കഴിഞ്ഞില്ല. നായനാര്‍ക്കും കഴിഞ്ഞില്ല.



പക്ഷേ അച്യുതനന്ദന്‍ പറയുന്നിടത്ത് മാധ്യമങ്ങള്‍ അച്ചു നിരത്തുന്നു. കാരണം



തോഴരേ അവര്‍ കമ്മ്യൂണിസ്റ്റായിരുന്നു.



അച്യുതാനന്ദന്‍ എന്നേ അതല്ലാതായിരിക്കുന്നു.



പാര്‍ട്ടി വിട്ടുപോയാല്‍ ഒരു പട്ടിയും തിരിഞ്ഞു നോക്കില്ല എന്ന ഇ.എം.എസ്സിന്റെ വാക്യം അച്യുതാനന്ദന്‍ നല്ല ഓര്‍മയുണ്ട്.



അതിനാല്‍ അച്യുതാനന്ദന്‍ പാര്‍ട്ടി വിട്ടപ്പോള്‍ ശരീരം സി.പി.എമ്മില്‍ ഉപേക്ഷിച്ചു പോന്നു. പോളിറ്റ് ബ്യുറോ മുതല്‍ സ്റ്റേറ്റ് കമ്മിറ്റി വരെ പങ്കെടുക്കുന്നത് ഒരു പാര്‍ട്ടിവിരുദ്ധന്റെ ശരീരമാണ്‍.



അതുകൊണ്ട് പാര്‍ട്ടി ഒരിക്കലും അച്യുതാനന്ദനെ പുറത്താക്കാതിരിക്കാന്‍ നമുക്ക് കവിതകള്‍ പാടാം. കീര്‍ത്തനങ്ങള്‍ രചിക്കാം. ഇത് സി.പി.എം. എന്ന പിശാചിനെ തറക്കാനുള്ള ആണിയാണ്‍. ശക്തിയായി അതിനെ അടിച്ചു താഴ്തുക. അത് പൊടിഞ്ഞ് ധൂളികളായി വായുവില്‍ വിലയം പ്രാപിക്കട്ടേ.!



പിശാചിനെ തറച്ച ശേഷം ആണിയുടെ വഴി എങ്ങോട്ടാണ്‍?. അതെന്തിന്‍ നമ്മളറിയണം. നമുക്ക് ചാനലുകളുണ്ടല്ലോ, അവിടെ ചര്‍ച്ച ചെയ്ത് ജീവിക്കാം.





അല്ലെങ്കില്‍ നമുക്ക് മത്തങ്ങയെക്കുറിച്ച് സംസാരിക്കാം