Wednesday, August 15, 2012

ബിസ്മില്ലാ ഹി...റഹി....

മാതാ അമൃതാനന്ദമയിയുടെ വാക്കുകൾ

  • ഈശ്വരനുണ്ടോ എന്ന്‌ നമുക്ക്‌ സംശയിക്കാം. പക്ഷെ കഷ്‌ടപ്പാടും വേദനയും ഉണ്ടെന്നതിൽ സംശയത്തിനവകാശമില്ല. ദു:ഖിക്കുന്നവരോട്‌ കാരുണ്യം കാട്ടുമ്പോൾ തന്നെ ഈശ്വരവിശ്വാസമാണ്‌ നാം പ്രകടിപ്പിക്കുന്നത്‌ 

        മറ്റുള്ളവരോട് കാരുണ്യം കാണിക്കാത്ത പ്രാർഥന കഴുകാത്ത പാത്രത്തിൽ പാലൊഴിക്കുന്നതു    പോലെയാണ്
ദേഷ്യം രണ്ടുവശവും മൂർച്ചയുള്ള കത്തിപോലെയാണ്: ലക്ഷ്യമാക്കുന്നവനും പിടിക്കുന്നവനും അപകടം ഉണ്ടാകും

              ശാന്തിയും സമാധാനവും അവനവന്റെ മനസ്സിനെ ആശ്രയിച്ചാണ് ഇരിക്കുന്നത്. അല്ലാതെ ബാഹ്യവസ്തുക്കളെയോ സാഹചര്യങ്ങളെയോ അല്ല. മനോജയമാണ് സന്തോഷത്തിന്റെ അടിസ്ഥാനം

മക്കളേ, സ്നേഹവും വിവേകവും ഈശ്വരൻ നമുക്കു തന്നിരിക്കുന്ന വരദാനമാണ്. ഇവ രണ്ടും വേണ്ടപോലെ ഉപയോഗിച്ചാൽ നമുക്കു ഈശ്വരനെ കണ്ടെത്താം


മക്കളെ, ഈ രീതിയില്‍ വെറുപ്പും വിദ്വേഷവും കൂടാതെ പ്രതികരിക്കുവാനാണ് നിങ്ങള്‍ പഠിക്കേണ്ടത്. ഇത്തരം ഒരു മനോഭാവം മക്കള്‍ വളര്‍ത്തിയെടുക്കണം. ചില ആളുകള്‍ മറ്റുള്ളവരോട് ക്ഷമിക്കുമെങ്കിലും ഉള്ളില്‍ പക സൂക്ഷിക്കും. അത് വലിയ അപകടങ്ങള്‍ക്ക് കാരണമാവും. ഉള്ളില്‍ പകയും വിദ്വേഷവും വെക്കാതെ ക്ഷമിക്കാന്‍ പഠിക്കണം. അപ്പോള്‍ മനഃശാന്തി കൈവരും. മക്കള്‍ക്ക് നന്മ ഉണ്ടാവട്ടെ.

നമ്മള്‍ ഒരാള്‍ക്കൂട്ടത്തില്‍ നില്ക്കുമ്പോള്‍ എവിടെ നിന്നോ ഒരു കല്ല് നമ്മുടെ ദേഹത്തു വീണു എന്നുകരുതുക. ആ കല്ലുവീണ് നമ്മുടെ ദേഹം മുറിഞ്ഞു. കല്ലെടുത്തെറിഞ്ഞ ആളെ കണ്ടുപിടിക്കാന്‍ പോകുന്നതിനു മുന്‍പ് ആ മുറിവു കഴുകി മരുന്നു വെക്കാന്‍ നമ്മള്‍ നമ്മള്‍ തയ്യാറാകണം. അല്ലെങ്കിലോ? തിരക്കിനിടയിലൂടെ ഓടി ആളെ കണ്ടുപിടിക്കുന്നതിനിടയില്‍, ആ മുറിവില്‍ പൊടിയും മറ്റും കയറി അതുണങ്ങാന്‍ കാലതാമസം വരും. അഥവാ, ആളെ കണ്ടുപിടിച്ച് ശകാരം കഴിയുമ്പോഴേക്കും അറിയുക, വേറെയാരെങ്കിലും എറിഞ്ഞതോ അതല്ലെങ്കില്‍ കൈപ്പിഴമൂലം വന്ന് വീണതോ ആണ് ആ കല്ലെന്ന്. ഇത്രയൊക്കെ കഷ്ടപ്പെട്ട് ആളെ കണ്ടെത്തി അടികൊടുത്താലും നമ്മുടെ മുറി‌വിന്റെ വേദന കുടുന്നതല്ലാതെ കുറയുന്നില്ല. ദേഷ്യം നമ്മുടെ മനസ്സിന്റെ വ്രണം പോലെയാണ്. ആദ്യം അതുണക്കാനാണ് നോക്കേണ്ടത്. അതിനാല്‍ ഈ സമയം മനസ്സില്‍ വരുന്ന ചിന്തകളെ സാക്ഷീ ഭാവത്തില്‍ നോക്കിക്കാണാന്‍ ശ്രമിക്കണം. ചിന്തകളുടെ പിന്നാലെ പോയാല്‍ അവ വാക്കായും പ്രവൃത്തിയായും പിളരും. നമ്മെ കുഴപ്പത്തില്‍ ചാടിക്കുകയും ചെയ്യും. കോപത്തിനു പാത്രമാകുന്നവനേക്കാള്‍ ദോഷം സംഭവിക്കുന്നതു കോപിക്കുന്നവനുതന്നെയാണ്.

Monday, July 16, 2012

ഭാരത മാസാചരണം

അങ്ങിനെ രാമായണമാസമായി..............മനോരമ പറഞ്ഞപ്പോ അറിഞ്ഞു. ദോഷം പറയരുതല്ലോ മാതൃഭൂമിയും പറഞ്ഞു. ടി.പി.യുടെ ഇടയിലെവിടയോ കിടന്നതുകൊണ്ട് കണ്ടില്ല.....
അടുത്ത വര്‍ഷത്തെ കര്‍ക്കിടകം 01ന് മനോരമയുടെ പരസ്യം എന്തായിരിക്കും 
“കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ട രാമായണം - മനോരമാ രാമായണം”
മനോരമാ രാമായണം, മാതൃഭൂമി രാമായണം, ഡി.സി.രാമായണം, വിദ്യാരംഭം രാമായണം അനവധി രാമായണങ്ങള്‍..........
പണ്ട് കമ്പരാമായണം, തുളസീദാസ രാമായണം, അദ്ധ്യാത്മരാമായണം എന്നൊക്കെ പറയുന്ന പോലെ.........
കര്‍ക്കിടകത്തില്‍ നായന്മാരല്ലാതെ ആരെങ്കിലും വായിച്ചിരുന്നോ രാമായണം പണ്ട്?. നായന്മാര്‍ എന്നാല്‍ തിന്നാനും കുടിക്കാനും ഉള്ള  എന്‍.എസ്.എസ്. നായന്മാര്‍......ഇന്ന് കര്‍ക്കിടകം ഒരു കൊയ്ത് കാലമായി....പത്രങ്ങള്‍ക്ക്.................


 കര്‍ക്കിടകം പാവപ്പെട്ടവന് ശനിദശയാണ്. രോഗാണു കൂട്ടത്തോടെ ഇളകുന്ന സമയം. ചിക്കന്‍ ഗുനിയ മുതല്‍ ഡെംകിപ്പനി വരെ..... കടം വാങ്ങി മുടിയും.....മഴകാരണം പണിക്ക് പോകാനാകില്ല......കാലന്‍ കണക്ക് ബുക്ക് ക്ലോസ് ചെയ്യുന്ന സമയം. കണ്ടിരിക്കുന്നവനെ പട്ടടയില്‍ കാണാം.......


പികെ ശ്രീമതി ഇല്ലാത്തതിനാല്‍ ഇപ്പൊ സംസ്ഥാനത്ത് പനി പടരുന്നില്ല....ആരൂം മരിക്കുന്നുമില്ല.....ടി.പി.ക്ക് സ്തുതി........................


  രാമായണത്തെക്കാള്‍ ഉത്തമമല്ലേ മഹാഭാരതം. കഥാ സമ്പന്നം....മഹത്തരം..................
ഒരു മഹാഭാരത മാസം ആചരിച്ചു കൂടെ വെള്ളാപ്പള്ളിക്ക്................


 കേരള കൌമുദി ഭാരതം ഇറക്കാമായിരുന്നു............

Wednesday, July 11, 2012

എന്റെ വായില്‍ പല്ലുകളേ ഇല്ല..........

അതാണ് ആണത്തം. ഇരട്ടച്ചങ്കുള്ളവന്റെ ധൈര്യം. ആടുതോമക്ക് അതുണ്ടായിരുന്നു. മംഗലശ്ശേരി നീലകണ്ഠനും. അത് കഥാപാത്രങ്ങളില്‍ മാത്രം. വസ്തുതകളുടെ ലോകത്ത് ഇതാ ഒരു ഷാജു മോന്‍. ഷാജുമോന്‍ മാത്രം..


ചോര ചിന്തിയ ദ്വീപ് നീന്തിക്കയറിയ അനിതയോ, സ്വിസ് അക്കൌണ്ടുകളില്‍ മുങ്ങിയിറങ്ങിയ ചിത്രയോ,  അഹിത സത്യങ്ങള്‍ വിളിച്ച് പറയുന്ന അരുന്ധതിയോ......എല്ലാം നിഷ്പ്രഭമാക്കി ഇതാ ഒരു ഉദയ താരകം. ഷാജുമോന്‍......
ചോരകൊണ്ട് നീരാടുന്ന ചുവപ്പ് കാളക്ക് മൂക്കുകയറിടാന്‍ ആണൊരുത്തന്‍ അവതരിച്ചിരിക്കുന്നു.എന്തേ നാളിതുവരെ ആണായിപ്പിറന്നവരാരും ചിതം ചോദിച്ചില്ല.
നനമുണ്ട് വീശിയെറിഞ്ഞ് ജോനകപ്പടയെ വിറപ്പിച്ച പെണ്ണോരുത്തിക്ക് നേരാങ്ങള......
മുറിച്ചുരികയല്ല ആസനമാണ് ആയുധം. അത് പൊക്കിക്കാട്ടും. മാനഭയമുള്ളവന്‍ ഓടും. കണ്ണുപൊത്തും. 
സി.പി.എം.ചെറ്റകള്‍ ആസനത്തില്‍ കല്ലെറിയുന്നു. ഷാജുമോന്റെ ആസനവും മുഖവും അവര്‍ക്ക് ഒരു പോലെ തോന്നുന്നു. ദൃഷ്ടി ദോഷം.

 നായയുടെ മാനിഫെസ്റ്റോ ഷാജുമോന്‍ വെളിവാക്കുന്നു.
വായില്‍ എല്ല് സൂക്ഷിക്കുന്ന പട്ടിക്ക് കുരയ്ക്കാനാകില്ല.താന്‍ എപ്പോഴും കുരയ്ക്കുന്നുണ്ട്. അതിനാല്‍ ഞാന്‍ വായില്‍ എല്ല് സൂക്ഷിക്കുന്നില്ല എന്ന് വ്യംഗ്യം.
പക്ഷേ എപ്പൊഴും കുരയ്ക്കുന്നത് നല്ല നായയുടെ ലക്ഷണവുമല്ല.. പേയ് നായയുടെ ലക്ഷണം അതാണ് താനും.

 ഒരു നായ ആരോടും ശത്രുത സൂക്ഷിക്കുന്നില്ല. തീറ്റ തരുന്നവന്റെ ശത്രു തന്നെ നായയുടേയും ശത്രു.
അവനു വേണ്ടി കുരയ്ക്കുന്നു. അവനു വേണ്ടി കടിക്കുന്നു....
“നൂറ് കേന്ദ്രങ്ങളിലെങ്കിലും ഷാജുമോനെ കൈകാര്യം ചെയ്യാന്‍ സഖാക്കള്‍ എത്തിയിരുന്നു.ഒറ്റക്ക് പുറത്തിറങ്ങരുത് എന്ന് സ്പെഷ്യന്‍ ബ്രാഞ്ചിന്റെ മുന്നറിയിപ്പ് ഇപ്പോഴും നിലനില്‍ക്കുന്നു”


  മോങ്ങാനിരിക്കുകയാണ്. ഇനി തേങ്ങ വീണ് കിട്ടിയാല്‍ മതി. തലയിലല്ല , പര്യമ്പ്രത്തായാലും മതി. ഇനി ഈ  ജീവിതം സി.പി.എമ്മിന്റെ അക്കൌണ്ടില്‍ ഭദ്രം. അത് കാത്ത് സൂക്ഷിക്കേണ്ടത് അവരുടെ ബാധ്യത.


“ ഏത് വാര്‍ത്തയാണ് വ്യാജം...സംശയിക്കപ്പെടുന്നു എന്ന് ഞാനടക്കമുള്ളവര്‍ പറഞ്ഞവരെയൊക്കെ അറസ്റ്റ് ചെയ്തില്ലേ”
“ഞാനടക്കം !“ അപ്പോള്‍ അവര്‍ ഒരുപാട് പേരുണ്ട്. പക്ഷേ അവരാരും എത്തിയില്ല, വായിലെ എല്ലിന്റെ കണക്കുമായി. തന്റെ ചാരിത്ര്യം അവരാരും പ്രസംഗിക്കുന്നുമില്ല...അപ്പോള്‍ ഷാജുമോന്റെ എല്ലില്‍ എന്തോ പിശക്
അടിയന്തിരാവസ്ഥ ഭൂതകാലമല്ല..... ഇലയില്‍ മുള്ളിയ  സമര പാരമ്പര്യം..... 

റിസോര്‍ട്ടില്‍ ന്യൂസ് എഡിറ്റര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുമ്പോള്‍, റഷ്യന്‍ നര്‍ത്തകികള്‍ ഷോ കഴിഞ്ഞ് തളര്‍ന്ന് തുഴയുമ്പോള്‍ ഷാജുമോന്‍ കുരയ്ക്കുകതന്നെയായിരിക്കും. ഷാജുവിന്റെ  വായില്‍ എല്ലുകളില്ല...കാരണം നിങ്ങളുടെ ശ്രദ്ധ ആ കുരയിലൂടെ അയാള്‍ക്ക് തിരിച്ച് വിടേണ്ടതുണ്ട്.


( “എന്റെ വായില്‍ പല്ലുകളേയില്ല..........” തോമാച്ചന്‍ പറഞ്ഞു ..” അല്ലേലും അതങ്ങിനാ....ഊത്തുകാരന് പല്ല് കാണില്ല)

Tuesday, July 3, 2012

തൊടാമോ ....ഒരു സ്ത്രീയെ.........................

നിങ്ങള്‍ ഒരു തിരക്കേറിയ ഒരു ബസിലോ തീവണ്ടിയിലോ യാത്രചെയ്യുന്നു. തൊട്ടടുത്ത് നില്‍ക്കുന്ന ഒരു ചെറുപ്പക്കാരന്റെ ദേഹത്ത് നിങ്ങളുടെ കൈമുട്ടി. എന്തു സംഭവിക്കും. ഒന്നുകില്‍ അയാള്‍ അത് അറിയില്ല. അല്ലെങ്കില്‍ ഒന്ന് തിരിഞ്ഞു നോക്കും. ചിലര്‍ കണ്ണുരുട്ടി നോക്കും. രസികന്മാരാണങ്കില്‍ ഇടിക്കല്ലേ ചങ്ങാതീ എന്ന് പറയും.
നിങ്ങള്‍ തട്ടിയത് ഒരു സ്ത്രീയുടെ ദേഹത്തിലാണെങ്കിലോ.....പിന്നെ രണ്ട് മാര്‍ഗ്ഗം നിങ്ങള്‍ക്ക് അവശേഷിക്കുന്നു. ഒന്ന് തീവണ്ടിയാണ് എങ്കില്‍ അതില്‍ നിന്ന് എടുത്തു ചാടി ആത്മഹത്യ ചെയ്യാം. ബസാണെങ്കില്‍ വീട്ടിലെത്തി തൂങ്ങിച്ചാവാം. അതിന് മുന്‍പ് ആളുകള്‍ നിങ്ങളെ തല്ലിക്കൊന്നില്ലെങ്കില്‍ !


 കഴിഞ്ഞ ദിവസം തിരക്കേറിയ തീവണ്ടിയില്‍ ഒരു ദൃശ്യം കണ്ടു. ഒരു സ്ത്രീ അല്പം ഉച്ചത്തില്‍ സംസാരിക്കുന്നു. ഉടന്‍ പ്രബുദ്ധരായ ജനം അങ്ങോട്ട് ഒഴുകുന്നു. സംഭവം ഇതാണ് അടുത്തിരുന്നയാള്‍ തന്നെ തൊട്ടു. കയ്യെടുത്തപ്പോള്‍ തട്ടിയതാണ് എന്നും മാപ്പു ചോദിക്കുന്നു എന്നും അയാള്‍ പറഞ്ഞു. സംഭവം അവിടെ അവസാനിക്കുന്നില്ല.


സദാചാരപോലീസുകാര്‍ രംഗത്തെത്തി. അയാളെ കഴുത്തിന് പിടിച്ച് എഴുനേല്‍പ്പിച്ചു. കരണകുറ്റിക്ക് അടിച്ചു. അടിവയറ്റില്‍ ചവുട്ടി. നിശബ്ദനായി നിന്ന് അയാള്‍ അതെല്ലാം സഹിച്ചു. മര്‍ദ്ദനത്തിന് ശേഷം അവര്‍ അയാളോട് ചോദിച്ചു “ നീ ഇവരെ തൊട്ടോ” അയാള്‍ പറഞ്ഞു “തൊട്ടില്ല” തൊട്ടില്ല എങ്കില്‍ നീ മാപ്പ് പറഞ്ഞത് എന്തിന് ?. അപ്പോള്‍ നീ തൊട്ടു. വീണ്ടും അടി!
“ശരിയാ അറിയാതെ തട്ടി “ അപ്പൊ നീ തൊട്ടില്ല എന്ന് പറഞ്ഞതോ , നായേ ..”
വീണ്ടും അടി.
അപ്പുറത്തുനിന്ന് മറ്റൊരു ചെറുപ്പക്കാരന്‍ എഴുനേറ്റു,ഭാഗ്യം ഒരാളെങ്കിലും ഇടപെടാന്‍ ഉണ്ടായല്ലോ...
ആ പൂതിയും അവസാനിച്ചു . പുറകില്‍ നിന്ന് ആഞ്ഞ് തൊഴിച്ച ശേഷം അയാള്‍ തന്റെ സീറ്റില്‍ പോയി സ്വസ്ഥനായി ഇരുന്നു....
ഒരു സ്ത്രീയെ അവരുടെ അനുവാദം ഇല്ലാതെ തോടുന്നത് തെറ്റാണ്. തൊടല്‍ മാത്രമല്ല തോണ്ടല്‍,പിച്ചല്‍,ഞെക്കല്‍, മാന്തല്‍, മുതലായ ക്രിയകളിലൊക്കെ നമ്മള്‍ മലയാളികള്‍ സമര്‍ത്ഥന്മാരുമാണ്. മാനക്കേടോര്‍ത്ത് അപുര്‍വമായി മാത്രമേ ഇരകള്‍ പ്രതികരിക്കാറുള്ളൂ...അതുകൊണ്ടു തന്നെ ആഘോഷങ്ങള്‍ തകൃതിയാണ് തിരക്കിടങ്ങളില്‍....
പക്ഷേ ഇത്രയും ജനത്തിരക്കേറിയ യാത്രാവാഹനങ്ങളില്‍ സാഹചര്യങ്ങളാല്‍ തട്ടുന്നവനേയും മന:പൂര്‍വം തട്ടുന്നവനേയും എങ്ങിനെ തിരിച്ചറിയും. 


കൂട്ടുകാരി പറഞ്ഞത് ഞങ്ങള്‍ പെണ്ണൂങ്ങള്‍ക്ക് അത് പ്രത്യേകം തിരിച്ചറിയാമെന്നാണ്. എന്തോ ..അതത്ര വിശ്വാസയോഗ്യമായി തോന്നുന്നില്ല. തുടര്‍ച്ചയായുള്ള തോണ്ടലുകള്‍ ഒഴിവാക്കുക, ആ‍കസ്മികമായുള്ള ഒരു തട്ട്, അത് മന:പൂര്‍വമാണോ അല്ലയോ എന്ന് ആ തട്ടിയവനല്ലാതെ ലോകത്ത് മറ്റാര്‍ക്കും തിരിച്ചറിയാനാകില്ല എന്നാണ് തോന്നുന്നത്. ആ സ്ത്രീ അത് തിരിച്ചറിയുന്നു എന്നത് അവരുടെ പ്രത്യേക മാനസികാവസ്ഥയില്‍ തോന്നുന്നതല്ലേ..കാഴ്ചയില്‍ ഭീകരനും വിടനുമാണ് എന്ന് തോന്നിക്കുന്ന ഒരുവന്‍ സമീപത്ത് നില്‍ക്കുമ്പോള്‍ ഒരു സ്ത്രീ അവനെ സംശയിക്കും. അവന്‍ അറിയാതെ തട്ടിയാലും അടി വീണിരിക്കും. കാഴ്ചയിലെ ഒരു മാന്യന് ചിലപ്പോള്‍ ഒരു ആനുകൂല്യമൊക്കെ കിട്ടി എന്നിരിക്കും.

കാഴ്ചയില്‍ ആണാണ് എന്ന് തോന്നുന്ന പോലീസുകാരി “വിനയ” അടുത്തിടെ എഴുതിയിരുന്നു. സിനിമ കാണുന്നതിനിടയില്‍ താന്‍ മുന്നോട്ട് കാലു നീട്ടിയപ്പോള്‍ അത് തൊട്ടുമുന്നിലിരുന്ന സ്ത്രീയുടെ പിന്നാമ്പുറത്ത് തട്ടി എന്നും അവര്‍ ചാടി എഴുനേറ്റ് തന്റെ കരണത്ത് ഒന്ന് തന്നു എന്നും..

 ഇവിടെ സ്പര്‍ശിച്ച ആളിന്റെ പുരുഷലുക്കാണ് പ്രശ്നമായത്. വിനയ സാരിധരിച്ചിരുന്നു എങ്കില്‍ തീര്‍ച്ചയായും മുന്നില്‍ നിന്ന് ഒരു പ്രതികരണവും ഉണ്ടാകില്ലായിരുന്നു. അപ്പോള്‍ സ്പര്‍ശനത്തിലല്ല കാര്യം സപര്‍ശിക്കുന്ന ആളിന്റെ ലുക്കിലാണ് കാര്യം.
തിരക്കേറിയ ബസില്‍;,തീവണ്ടിയില്‍ , ഒരു പക്ഷേ നടന്ന് , ഒക്കെ യാത്രചെയ്യുന്നവര്‍ക്ക് വിരുദ്ധലിംഗവുമായുള്ള കൂട്ടിമുട്ടല്‍ ഒഴിവാക്കാനാവില്ല, എത്ര ശ്രമിച്ചാലും. കൈവിരലോ, കാല്‍മുട്ടോ, കൈമുട്ടോ, ചന്തിയോ ഒക്കെ എവിടെയെങ്കിലും ഒക്കെ സ്പര്‍ശിച്ചെന്നിരിക്കും. 
 ഈ സ്പര്‍ശത്തില്‍ നിന്ന് മറ്റേ സ്പര്‍ശത്തെ എങ്ങിനെ കണ്ടെത്തും ?.സ്പര്‍ശിക്കുന്നവന്റെ ആ സമയത്തെ മാനസികാവസ്ഥ പരിശോധിച്ചാല്‍ അത് മനസ്സിലാക്കാം. പക്ഷേ അതിന് എന്ത് മാര്‍ഗ്ഗം ?. അതു കണ്ടെത്തുന്നതുവരെയും ചിലപ്പോഴെങ്കിലും ചില നിരപരാധികള്‍ തല്ലു കൊള്ളും. അതിനെ വിധി എന്നോര്‍ത്ത് നമുക്ക് സമാധാനിക്കാം...............

Friday, May 18, 2012

പത്രം ഏജന്റെ സമരം ടി.പി.വധത്തിന് മുന്നോടി..........

പത്രം ഏജന്റെ സമരം ടി.പി.വധത്തിന് മുന്നോടി............


   മൂന്ന് മാസത്തിന് മുന്‍പ് ആരംഭിച്ച പത്രം ഏജന്റെ സമരം ടി.പി.വധം ലക്ഷ്യമിട്ടുള്ളതായിരുന്നു എന്ന് തെളിയുന്നു. ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകം വാര്‍ത്തയാകാതിരിക്കാനും പൊതുജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാകാതിരിക്കാനും ലക്ഷ്യമിട്ടുള്ളതായിരുന്നു ആ സമരം. സമരം ശക്തിപ്പെട്ട നാളുകളില്‍ തന്നെ ചന്ദ്രശേഖരനെ വധിക്കുവാനായിരുന്നു പാര്‍ട്ടി ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ആ വധശ്രമം പാളുകയുണ്ടായി. അടുത്ത വധശ്രമം വരെ സമരം നീട്ടാന്‍ ശക്തമായ ശ്രമം ഉണ്ടായെങ്കിലും പൊതുജനം തിരിച്ചടിച്ചതിനാല്‍ സമരം പരാജയപ്പെടുകയാണുണ്ടായത്. 
   പ്രമുഖ പത്രമാധ്യമങ്ങളെ മുഴുവന്‍ സമരത്തില്‍ ഉള്‍പ്പെടുത്തുകയും പാര്‍ട്ടി പത്രങ്ങളെ ഒഴിവാക്കുകയും ചെയ്ത നടപടി അന്നേ സംശയമുളവാക്കിയിരുന്നു. ചന്ദ്രശേഖരനെപ്പോലൊരാളെ കൊലപ്പെടുത്തുമ്പോള്‍ പ്രമുഖ മാധ്യമങ്ങള്‍ അതിനെ ശക്തിയുക്തം എതിര്‍ക്കുമെന്നും പൊതുജനാഭിപ്രായം കൊലക്കെതിരായി ആഞ്ഞടിക്കുമെന്നും ഇവര്‍ കണക്കുകൂട്ടിയിരുന്നു. ഇതൊഴിവാക്കാനാണ് പത്ര വിതരണം തടസ്സപ്പെടുത്തുന്ന സമര പരിപാടികള്‍ ആരംഭിച്ചത്. കേബിള്‍ ടി.വി. കണക്ഷനുകള്‍ പരിമിതമാണ് എന്നും ഇതില്‍ തന്നെ വാര്‍ത്താ ചാനലുകള്‍ സാമാന്യ ജനം അത്രക്ക് ശ്രദ്ധിക്കുകയില്ല എന്നും കണക്കുകൂട്ടിയാണ് പത്രങ്ങളെ ഉപരോധിച്ചത്.


( ഇത്രയേ എനിക്ക് എഴുതാനാകൂ.....ബാക്കി മാതൃഭൂമിയുടേയോ മനോരമയുടേയോ ലേഖകന്മാര്‍ എഴുതുന്നതായിരിക്കും. ഞാന്‍ എഴുതിപ്പോയി എന്നതുകൊണ്ട് അവര്‍ എഴുതുന്നില്ല എങ്കില്‍ മംഗളത്തിലെങ്കിലും ബാക്കി പ്രതീക്ഷിക്കുന്നു.)

Thursday, May 17, 2012

നെയ്യാറ്റിങ്കരയില്‍.............................

അങ്ങിനെ നെയ്യാറ്റിന്‍ കരയെത്തി. ശ്രീകൃഷ്ണസ്വാമിക്ക് പ്രത്യേകിച്ച് വിശേഷമൊന്നുമില്ല. അമ്മച്ചിപ്ലാവിന്റെ അവസാന കഷണത്തില്‍ ഇരുമ്പു പട്ട അടിച്ചു വച്ചിട്ടുണ്ട്. ഇപ്പൊ വേണമെങ്കിലും ഒരു മാര്‍ത്താണ്ഡവര്‍മ്മക്ക് ഒളിച്ചിരിക്കാം. സുഖമായി. ഒന്നും കാണാതെ. 
നെയ്യാര്‍ കലങ്ങി മറിഞ്ഞ് ഒഴുകുന്നു. അഴുക്കവെള്ളം അമ്പലത്തിനു താഴെ. വെറുതേ കൈ നനച്ചു. കുളിച്ചില്ല.


മൂന്ന് മുന്നണികള്‍ ,മൂന്ന് സ്ഥാനാര്‍ത്ഥികള്‍. രണ്ട് മഹാന്മാരും ഒരു അപ്രശസ്തനും...


മണ്ഡലത്തില്‍ നിറഞ്ഞ് നില്‍ക്കുന്നു ആ ഒഞ്ചിയം സഖാവ്.


ശെല്‍ വരാജ് ചെയ്തത് ആത്മഹത്യയാണ്, എന്ന് അദ്ദേഹം പ്രവചിച്ചപ്പോള്‍ അത് ഇത്രത്തോളം പ്രശസ്തമാകും അന്ന് സ്വയം കരുതിക്കാണില്ല. അഭൂത പൂര്‍വമായ വെറുപ്പ് ഈ സ്ഥാനാര്‍ത്ഥി നേരിടുന്നുണ്ട് ഇവിടെ. പാര്‍ട്ടി വിട്ടതില്‍ പൊതുജനം ശെല്‍ വനെ അത്ര പഴിക്കുന്നില്ല. എന്നാല്‍ തൊട്ടടുത്ത തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് പോലും ദഹിച്ചിട്ടില്ല.കോണ്‍ഗ്രസ്സ് ശക്തി കേന്ദ്രങ്ങളില്‍ ശെല്‍ വരാജ് തിരിച്ചടി ഭയന്നു തുടങ്ങിയിട്ടുണ്ട്.


ലോറന്‍സിനെ സ്ഥാനാര്‍ത്ഥിയാക്കിയത് ആദ്യഘട്ടത്തില്‍ മുഖം ചുളിപ്പിച്ച നടപടി തന്നെയായിരുന്നു. പക്ഷേ ചന്ദ്രശേഖരന്‍ വധത്തിന്റെ പശ്ചാത്തലത്തില്‍ സി.പി.എം.നെയ്യാറ്റിങ്കരയില്‍ വോട്ട് തേടുന്നത് ലോറന്‍സിന്റെ ജനപ്രീതിയില്‍ ഊന്നി മാത്രമാണ്. ഇടതു മുന്നണിയോ സി.പി.എമ്മോ നെയ്യാറ്റിങ്കരയില്‍ വോട്ട് തേടുന്നില്ല, പകരം വോട്ട് ലോറന്‍സിന് മാത്രം...


 കാടിളക്കിയല്ല പ്രചരണം ബി.ജെ.പിയുടേത്...വൈകുന്നേരങ്ങളില്‍ വീട് വീടാന്തിരം കയറി ഇറങ്ങുന്നു. വന്‍ തോതില്‍ നായര്‍ ധ്രുവീകരണം ഇതോടൊപ്പം തന്നെ ബി.ജെ.പിക്ക് അനുകൂലമായിക്കഴിഞ്ഞു. കടുത്ത കോണ്‍ഗ്രസ്സ് നായര്‍ പ്രമാണിമാര്‍ ബി.ജെ.പിക്ക് വേണ്ടി പരസ്യമായി പ്രചരണം നടത്തുന്നു.


 വല്ലാത്തൊരു വോട്ട് പാറ്റേണാണ് നെയ്യാറ്റിങ്കരയില്‍. ചന്ദ്രശേഖരന്റെ കൊലപാതകം നെയ്യാറ്റിങ്കര മുനിസിപാലിറ്റിയിലും പാര്‍ട്ടി കോട്ടകളിലും വിള്ളല്‍ ഉണ്ടാക്കിയിട്ടുണ്ട്. സി.പി.എമ്മിന് ഇനി വോട്ട് ചെയ്യാന്‍ അവര്‍ ഉദ്ദേശ്ശിക്കുന്നില്ല. പക്ഷേ ശെല്‍ വരാജിനെ പോലെ ഒരാള്‍ക്ക് ഞങ്ങള്‍ ഒരിക്കലും വോട്ട് ചെയ്യില്ല എന്നും അവര്‍ തീരുമാനിച്ചിരിക്കുന്നു. ബി.ജെ.പിക്ക് കുത്തുവാനുമുദ്ദേശ്ശിക്കുന്നില്ല.. നല്ലൊരു അളവില്‍ മധ്യ വര്‍ഗ്ഗ പാര്‍ട്ടി വോട്ടുകള്‍ നിഷ്കൃയമാകും നെയ്യറ്റിങ്കരയില്‍....


 ലോറന്‍സ് എന്ന വ്യക്തിക്ക് കാരോട് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്സ് പഞ്ചായത്തുകളില്‍ ലീഡ് കിട്ടും. വ്യക്തിപരമായി അദ്ദേഹം ഇവിടങ്ങളില്‍ മേല്‍കൈ നേടിക്കഴിഞ്ഞു. ഒരു സി.പി.എം.നേതാവിനെ നെയ്യാറ്റിങ്കരയില്‍ സ്ഥാനാര്‍ത്ഥി ആക്കാത്തതില്‍ സി.പി.എം.ഇപ്പോള്‍ വല്ലാതെ ആശ്വസിക്കുന്നു. 


 ബി.ജെ.പിക്ക് പുറമേ നിന്ന് ധാരാളം വോട്ട് കിട്ടും. കോണ്‍ഗ്രസ്സ് നായര്‍ വോട്ടുകള്‍ ബി.ജെ.പിക്ക് ഉറപ്പായിട്ടുണ്ട്. പക്ഷേ ബി.ജെ.പി.വോട്ടുകള്‍ ആര്‍ക്ക് കിട്ടും ?. അതൊരിക്കലും ബി.ജെ.പിക്ക് കിട്ടില്ല എന്നത് മാത്രം ഉറപ്പിക്കാം.....


 ശെല്‍ വരാജ് പരാജയം മണത്ത് തുടങ്ങിയിട്ടുണ്ട് അന്ന് അദ്ദേഹത്തില്‍ നിന്ന് തന്നെ അറിയാന്‍ കഴിഞ്ഞു. കോണ്‍ഗ്രസ്സ് കോട്ടയായ രണ്ട് പഞ്ചായത്തുകളില്‍ ഇതുവരെയും പ്രതീക്ഷ പുലര്‍ത്താനായിട്ടില്ല...ഇത് അദ്ദേഹത്തെ നിരാശനാക്കിയിട്ടുണ്ട്...( തോറ്റാലും തനിക്ക് ഒന്നും നഷ്ടപ്പെടാനില്ല എന്നും നാടാര്‍ സമുദായത്തിനെ സമാധാനിപ്പിക്കാനായി തന്നെ രാജ്യസഭയിലേക്ക് അയക്കാമെന്ന് കോണ്‍ഗ്രസ്സ് ഉറപ്പ് നല്‍കിയിട്ടുണ്ട് എന്നും തന്റെ വളരെ വിശ്വസ്തനോട് അദ്ദേഹം പറഞ്ഞതായി അറിയുന്നു.).


 സി.പി.എം.നെയ്യാറ്റിങ്കരയില്‍ മൂന്നാംസ്ഥാനത്താകും എന്ന് ശെല്‍ വരാജിന്റെ വിശ്വസ്തന്‍ പറഞ്ഞു. 
അപ്പോ ബി.ജെ.പി.ജയിക്കുമോ.....ഞാന്‍ ചോദിച്ചു
ഹേയ് ഇല്ല......അവര്‍ രണ്ടാം സ്ഥാനത്ത് വരും.....


 എനിക്കൊന്നും മനസ്സിലായില്ല.....സി.പി.എം.മൂന്നാം സ്ഥാനത്ത്.....ബി.ജെ.പി.രണ്ടാം സ്ഥാനത്ത്......ഞങ്ങള്‍ ജയിക്കില്ല.....എന്താണ് ഇതിന്റെ അര്‍ത്ഥം.......


“13 രൂപയായിരുന്ന മണ്ണെണ്ണക്ക് 100 രൂപ കവിഞ്ഞു.....ഭൂ.....അവന്റെയൊക്കെ ഭരണം“ !- ഇത് കടപ്പുറത്ത് നിന്ന് കേട്ടത്.
“ ആ ...................മോന്‍ ജയരാജനും പിണറായിയുമില്ലേ......അവനെയൊക്കെ ഒരു പാഠം പഠിപ്പിക്കണം”ഒരു സഖാവ് പറഞ്ഞത്.....


  നെയ്യാര്‍ ഇപ്പോഴും ഒഴുകുന്നു.....ഒന്നും പറയാറായിട്ടില്ല.....പക്ഷേ ചന്ദ്രശേഖരന്‍ ജൂണ്‍ ഒന്നാം തിയതിവരെ സജീവമായി നില്‍കുന്നില്ല എങ്കില്‍ ലോറന്‍സ് പാട്ടും പാടി ജയിക്കും. അത് സജീവമാക്കുക എന്ന ഒരേ ഒരു പ്രകിയ മാത്രമേ ഇവിടെ യു.ഡി.എഫ്.ചെയ്യുന്നുള്ളു താനും...........................



Sunday, May 13, 2012

രാഷ്ട്രീയത്തിലെ കൊലപാതകം....

അധികം എഴുതുന്നില്ല. എഴുതാന്‍ കഴിയുന്നില്ല.....

ചില സത്യങ്ങള്‍ അങ്ങിനെയാണ്. അവ വളരെ വിചിത്രമാണ്........ജീവിതം പോലെ.......
ഈ സത്യം ഞാന്‍ കണ്ടെത്തിയതല്ല.....നിങ്ങള്‍ക്ക് അറിയാവുന്നതാണ്. ഞാനത് ഒന്നു കൂടി പറയുന്നു എന്ന് മാത്രം.


“കേരളത്തില്‍ സി.പി.എം. ഏറ്റവും കൂടുതല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തിയത് അദ്ദേഹം പാര്‍ട്ടി സെക്രട്ടറി ആയിരുന്നപ്പോഴാണ്”


അത് പിണറായി വിജയന്‍ എന്ന ഗുണ്ടാ മാഫിയ കൊലയാളി തലവന്‍ അല്ല, ആദര്‍ശ വിശുദ്ധ പരിശുദ്ധ വി.എസ്. അച്യുതാനന്ദന്‍ ആണ്.

ഇത് അല്ല എന്ന് ആര്‍ക്കെങ്കിലും സ്ഥാപിക്കാനാകുമെങ്കില്‍ അവര്‍ക്ക് നല്ല നമസ്കാരം.....................