Friday, September 25, 2009

“സെബാസ്റ്റ്യന്‍ “പോള്‍ വധക്കേസ്”

ഒടുവില്‍ പോളിന് ബുദ്ധിയുദിച്ചു.
പിണറായിക്കു വേണ്ടി ചാവേറാകാന്‍ എന്നെ കിട്ടില്ല.
ഈ തുറന്നുപറച്ചില്‍ തികച്ചും സത്യസന്ധമാണ്. ആത്മാര്‍ത്ഥമാണ്.
അത് ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നിര്‍ഗ്ഗളിച്ചതാണ്.
അതിന് നാം അദ്ദേഹത്തോട് നന്ദി പറയേണ്ടതുണ്ട്.

സമകാലിക കേരളത്തില്‍ പിണറായി വിജയന് വേണ്ടി സംസാരിക്കുക എന്നതിന് ഒരര്‍ത്ഥമേയുള്ളൂ.
ചാവേറാകുക
അതായത് അറിഞ്ഞുകൊണ്ട് കൊല്ലപ്പെടുക.
ജോലി,വേതനം, കുടുംബം, അഭിമാനം, അന്തസ്സ് എല്ലാം നഷ്ടപ്പെടുത്തുക.
പത്രങ്ങളില്‍ , വാരികകളില്‍, മാസികകളില്‍, ചാനലുകളില്‍ നിന്ന് എന്നെന്നേക്കുമായി തുടച്ചു നീക്കപ്പെടുക.
നിരന്തരമായി അപഹസിക്കപ്പെടുക.
ഇതിന് തനിക്ക് വയ്യ എന്നേ സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞുള്ളൂ.
അത് തുറന്നു പറച്ചിലാണ്.
ഒപ്പം സമകാലിക സാമൂഹിക വ്യവസ്ഥിതിയുടെ ഒരു നേര്‍ക്കാഴ്ചയും.
മുകുന്ദനു കിട്ടിയത്, കെ.ഇ.എന്നിനു കിട്ടിയത്, തൂറുന്നതിനെക്കുറിച്ച് തോറാ പറഞ്ഞപ്പോള്‍ കിട്ടിയത്.
എല്ലാം കണ്ടും കേട്ടും പഠിക്കുന്നവനാണ് മനുഷ്യന്‍ , മനനം ചെയ്യുന്നവന്‍,
ഇപ്പോള്‍ പോളും മനുഷ്യനായി.
സി.ആര്‍.നീലകണ്ഠനെപ്പോലെ, സുരേഷ്കുമാറിനെപ്പോലെ, ഉമേഷ് ബാബുവിനെപ്പോലെ..................
അതങ്ങനെ നീണ്ടു കിടക്കയല്ലേ...............................
അങ്ങിനെ അദ്ദേഹവും വിശുദ്ധനായി.
വിശുദ്ധ സെബാസ്ത്യന്‍ പോള്‍
ആമേന്‍

Thursday, September 24, 2009

കോടതി പറയുന്നത്

രാത്രിയുടെ മൂന്നാം യാമം.

ഉറക്കത്തില്‍ നിന്ന് പൊടുന്നനെ ഞാന്‍ ഞെട്ടിയുണര്‍ന്നു.

വല്ലാത്ത തണുപ്പ്. കാറ്റ് എല്ലിലേക്കുവരെ കുത്തിതുളക്കുന്നു. ഭീതിജനകമായ ഒരന്തരീക്ഷം മുറിക്കുള്ളില്‍.

ഒരിരമ്പത്തോടെ ഫാനിന്റെ കറക്കം നിലച്ചു.

വെറുതേ അതിലേക്കൊന്നു നോക്കി. മച്ചില്‍ ഒരു ചെറിയ പ്രകാശം പോലെ.

മിന്നാമിന്നിയാണോ?. അല്ല. തികച്ചും വ്യത്യസ്ഥമായൊരു പ്രകാശം.

ഒരു നീല വെളിച്ചം.

അത് കറങ്ങിക്കറങ്ങി താഴേക്കു വരുന്നു. താഴേക്കു വരും തോറും അത് വലുതാകുന്നു.

ഒരു ഹൂങ്കാരത്തോടെ ആ ശബ്ദം തറയില്‍ പതിച്ചു. അതില്‍ നിന്നും ദൈവം എന്നെ നോക്കി പുഞ്ചിരിച്ചു.

എന്താ കരിമീനെ.........പേടിച്ചു പോയൊ?.

പ്രഭോ.....അങ്ങ് ഇവിടെ...............

“വെറുതേ ഇതിലേ പോയതാണ്. നീ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നത് കണ്ടപ്പോള്‍ ഒന്ന് കയറിയിട്ട് പോകാമെന്നു കരുതി.“

നാളെ പിണറായി കോടതിയില്‍ ഹാജറകുന്നില്ല പ്രഭോ................എഴുതി വച്ചതൊക്കെ പാഴായി. അതാ ഉറക്കം വരാത്തത്. ഇനി പത്രത്തില്‍ എന്ത് അച്ചടിക്കും പ്രഭോ..........

“ഇന്നെന്താ തിയതി “ ദൈവം ചോദിച്ചു.

“ഇരുപത്തിനാല് സെപ്റ്റംബര്‍ പ്രഭോ

രണ്ടു ദിവസം ക്ഷമിക്കനിയാ.........” ദൈവം പറഞ്ഞു.” ഇരുപത്തി ഏഴാം തിയതി പത്രത്തില്‍ അച്ചടിക്കാന്‍ ഉഗ്രന്‍ തലക്കെട്ട് ഇതാ പിടിച്ചോ..........1

1,സംസ്ഥാന ആഭ്യന്തര വകുപ്പ് മാഫിയകളുടെ പിടിയിലെന്ന് കോടതി.

2, ആഭ്യന്തരമന്ത്രിയെ ആ സ്ഥാനത്ത് ഇരുത്തണോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കണം, കോടതി

3, ആഭ്യന്തര വകുപ്പിന്റെ പ്രവര്‍ത്തനം സംശയാസ്പദമെന്നു കോടതി.

ഇത്രയും പോരെ അനിയാ................ബാക്കി നിന്റെ ഇഷ്ടം പോലെ എഴുതിക്കോ...............................

“അല്ല പ്രഭോ.........ഏത് കോടതി..........എപ്പോള്‍ പറഞ്ഞു.”

നീ അതൊന്നും അറിയണ്ട! കാരണം നീ വെറും കുട്ടിയാണ് “ ദൈവം മറഞ്ഞു.

Monday, September 14, 2009

പാടില്ല, പാടില്ല,നമ്മെ നമ്മള്‍

ഓര്‍ഡര്‍, ഓര്‍ഡര്‍


ബഹുമാനപ്പെട്ട കോടതി കൂടുകയാണ്.


കോടതി: പ്രതി പിണറായി വിജയന്‍, താങ്കള്‍ക്കെതിരെ ചുമത്തപ്പെട്ട കുറ്റങ്ങള്‍ വായിക്കുകയാണ്.


1, ലാവ് ലിന്‍ കരാര്‍ സംസ്ഥാനത്തിന് കനത്ത നഷ്ടം വരുത്തിവക്കും എന്ന് എഴുതിയ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ വരദാചാരിയുടെ തല പരിശോധിക്കാന്‍ താങ്കള്‍ ഫയലില്‍ എഴുതിയോ?.


പ്രതി : ഞാന്‍ കുറ്റം നിഷേധിക്കുന്നു. സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ എല്ലാം തട്ടിപ്പ് പ്രസ്ഥാനങ്ങളാണ് എന്ന് അയാള്‍ എഴുതിവിട്ട ഫയലിലാണ് ഞാന്‍ അങ്ങിനെ കുറിപ്പെഴുതിയത്.


കോടതി : താങ്കള്‍ക്ക് ആ ഫയലിന്റെ പകര്‍പ്പ് ഹാജറാക്കാമോ


മാധ്യമങ്ങള്‍: പാടില്ല, പാടില്ല , അത് ഹാജറാക്കിയാല്‍ സി.ബി.ഐ.യുടെ കണ്ടെത്തല്‍ പൊളിയും. പ്രോസിക്യൂഷന്‍ പൊളിയും. പ്രോസിക്യൂഷനെ ബാധിക്കുന്ന ഒന്നും തന്നെ ഹാജറാക്കാന്‍ പ്രതിക്ക് അവകാശമില്ല.


കോടതി : ആവശ്യത്തിന് രേഖകള്‍ ഹാജറാക്കാന്‍ സാധിക്കാത്തതിനാല്‍ ഈ കേസില്‍ താങ്കള്‍ കുറ്റവാളിയാണ് പിണറായി.

കോടതി: അടുത്ത കുറ്റം. കരാറോ ,ടെന്‍ണ്ടറോ വിളിക്കാതെ ലാവലിന്‍ എന്ന കമ്പനിയുമായി താങ്കള്‍ കരാറ് ഒപ്പിട്ടില്ലേ


പ്രതി: കുറ്റം ഞാന്‍ നിഷേധിക്കുന്നു. കരാര്‍ ഒപ്പിട്ടത് യു.ഡി.എഫ്. സര്‍ക്കാരാണ്. അതില്‍ നിന്നും മാറാന്‍ അടുത്ത സര്‍ക്കാരിന് ആകുമായിരുന്നില്ല.


കോടതി: യു.ഡി.എഫ്. ആണ് ഒപ്പിട്ടത് എന്ന്തിന് എന്തെങ്കിലും തെളിവുണ്ടോ താങ്കള്‍ക്ക്?.


മാധ്യമങ്ങള്‍: പാടില്ല, പാടില്ല. പ്രോസിക്യൂഷനെ ദോഷമായി ബാധിക്കുന്ന ഒരു രേഖയും ഹാജറാക്കാന്‍ പ്രതിക്ക് അവകാശമില്ല.


കോടതി: രേഖകളുടെ അഭാവത്തില്‍ താങ്കള്‍ കുറ്റക്കാരനാണ് പിണറായി.


കോടതി: മലബാറ് ക്യാന്‍സര്‍ സെന്ററിന് വന്ന നൂറ് കോടി രൂപ താങ്കള്‍ അടിച്ചുമാറ്റി എന്ന ആരോപണത്തെപ്പറ്റി?.

പ്രതി: ഞാനത് നിഷേധിക്കുന്നു. തന്നിട്ടുള്ള എല്ലാ തുകക്കും രശീതുണ്ട്.

കോടതി: തെളിവുണ്ടോ താങ്കളുടെ കയ്യില്‍

മാധ്യമങ്ങള്‍: പാടില്ല..........പാടില്ല ആ തെളീവ് പ്രോസിക്യൂഷനെ ബാധിക്കും. അത് സമര്‍പ്പിക്കാന്‍ പാടില്ല.

കോടതി: അപ്പോള്‍ പിണറായിക്ക് ഏതു രേഖ സമര്‍പ്പിക്കാം

മാധ്യമങ്ങള്‍: ഒരേ ഒരു രേഖ . സിനിമയില്‍ ശങ്കരാടി കാണിച്ചില്ലേ...ആ രേഖ.. കൈരേഖ അത് മാത്രം.

/ / ഇങ്ങനെയാണ് നമ്മള്‍ ഉദ്ദേശിക്കുന്ന നിയമപരമായ നേരിടല്‍/ /


Thursday, September 10, 2009

പന്നിപ്പനി വീണ്ടും

കേരളത്തില്‍ പന്നിപ്പനി വീണ്ടും പടരുന്നു.

പി.കെ.ശ്രീമതി എന്ന ആരോഗ്യമന്ത്രിയുടെ പിടിപ്പുകേടുമൂലം കേരളത്തില്‍ പടര്‍ന്നു പിടിച്ചിരുന്ന പന്നിപ്പനി കഴിഞ്ഞ രണ്ടാഴ്ചയായി നിശേഷം വിട്ടുമാറിയിരുന്നു.

ഓം പ്രകാശ് , പുത്തന്‍ പാലം രാജേഷ് എന്നീ വക്സിനുകളുടെ സമര്‍ത്ഥമായ ഉപയോഗം മൂലമാണ് രണ്ടാഴ്ച് കേരളത്തില്‍ പന്നിപ്പനി നിശേഷം വിട്ടുമാറിയത്. ഈ രണ്ടാഴ്ച കേരളത്തിലെ ഒരു മാധ്യമവും ഒരു പന്നിപ്പനി കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

എന്നാല്‍ ഇന്നലെ ഈ രണ്ട് വാക്സിനുകളും പൂജപ്പുര ജയിലായതോടെ പന്നിപ്പനി വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുതുടങ്ങിയിട്ടുണ്ട്.
ഏഷ്യാനെറ്റ്, ഇന്‍ഡ്യാവിഷ്യന്‍........എന്നീ ചാനലുകളില്‍ ഇന്നു മുതല്‍ പന്നിപ്പനി റിപ്പോര്‍ട്ടുകള്‍ വന്നു തുടങ്ങിയിട്ടുണ്ട്.

Monday, September 7, 2009

മുത്തൂറ്റ് നാസര്‍ വധിക്കപ്പെട്ടാല്‍

മുത്തൂറ്റ് പോള്‍ വധിക്കപ്പെട്ടു. കൊന്നത് കാരി സതീശനാണ് എന്ന് പോലീസും അതല്ല കോടിയേരിയുടെ ഉത്തരവ് പ്രകാരം ഓം പ്രകാശാണ് എന്ന് മാത്രുഭൂമിയും മനോരമയും പറയുന്നു.
സത്യം എന്തോ ആകട്ടെ.......കൊല്ലപ്പെട്ടത് പോളിനു പകരം മുത്തുറ്റ് നാസറോ മുത്തൂറ്റ് സുബൈറോ ആയിരുന്നെങ്കില്‍ മനോരമ മാത്രുഭൂമി എന്നിവര്‍ നിരത്തുമായിരുന്ന തലക്കെട്ടുകളില്‍ ചിലത്.
1, വ്യവസായി കൊല്ലപ്പെട്ടു. അധോലോകബന്ധം കാരണമായി?
2, നാസര്‍ മയക്കുമരുന്നു ലോബിയുടെ കണ്ണി?.
3,ഓം പ്രകാശ് കടന്നത് കോയമ്പത്തൂരിലേക്ക്, നാസറിന് തീവ്രവാദ ബന്ധവും.
4,കാറിലുണ്ടായിരുന്നത് പാക്കിസ്ഥാന്‍ കള്ളനോട്ട്.
5,നടിക്ക് ദാവൂദുമായി ബന്ധം.
6,മന്ദാകിനി മുതല്‍ ലക്ഷ്മി റായ് വരെ (നടികളും അധോലോകവും)
7,അബ്ദുള്‍ നാസര്‍ മദനിക്ക് മുത്തൂറ്റ് നാസറുമായി ബന്ധം.
8,നാസറിന്റെ പൂര്‍വകാലം അന്വേഷിക്കരുതെന്ന് പോലീസിന് രഹസ്യ നിര്‍ദ്ദേശം.
9,അബ്ദുള്‍ ഹാലിമും മുത്തൂറ്റ് നാസറും ബന്ധപ്പെട്ടിരുന്നതിന് തെളിവ് ലഭിച്ചു.
10, കാറില്‍ ഉഗ്ര സ്ഫോടക വസ്തുക്കളെന്ന് അനുമാനം.