Friday, October 19, 2012

മഴനനഞ്ഞ് പുറത്ത് നില്‍ക്കുന്ന ഒരു ചാരക്കേസ്

സി.പി.എം. എന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് ശത്രുതയുള്ള പോലീസുകാര്‍ അനവധി ഉണ്ടാകാം. പണ്ട് സമരങ്ങളില്‍ തല്ലി പതം വരുത്തിയവര്‍, അസ്ഥാനത്ത് ലാത്തി കയറ്റിയവര്‍ മുതല്‍ ഇപ്പോ ടി.പി.വധത്തില്‍ ഇടപെട്ടവര്‍ ഉള്‍പ്പെടെയുള്ള പോലീസ് ഏമാന്മാരോടൊക്കെ സി.പി.എമ്മിന് ശത്രുത തോന്നാം. എന്നല്ല തോന്നണം. ഷൌക്കത്തലിയേയും അനൂപ് ജോണ്‍ കുരുവിളയേയും ജോസി ചെറിയാനെയുമൊക്കെ കുനിച്ചു നിര്‍ത്തി ഇടിക്കുന്ന സ്വപ്നം ചില സഖാക്കളെങ്കിലും കാണാതിരുന്നിട്ടില്ല.
  ഈ പോലീസുകാരോട് പക പോക്കാന്‍ സഖാക്കള്‍ എന്ത് ചെയ്യണം. ഒന്നുകില്‍ അഞ്ച് വര്‍ഷം കാത്തിരിക്കണം. അല്ലെങ്കില്‍ ക്വട്ടേഷന്‍ ടീമിനെ വച്ച് അടിക്കണം. രണ്ടാമത് പറഞ്ഞത് വല്ലാത്ത റിസ്കാണ്. കൊടി സുനിയൊക്കെ അകത്താണ്. പോലീസിനെ തല്ലാനൊന്നും പുതിയ പിള്ളേര്‍ ക്വട്ടേഷന്‍ എടുക്കില്ല. അതത്ര സുഖമുള്ള ഇടപാടല്ല. പ്രത്യേകിച്ച് സി.പി.എമ്മിന്റെ ക്വട്ടേഷനാകുമ്പോള്‍...
  പിന്നുള്ളത് മാധ്യമങ്ങളെ ഉപയോഗിക്കുക എന്നതാണ്. സി.പി.എമ്മിന് ഉപയോഗിക്കാന്‍ ഈ പരശുകേരളത്തില്‍ ആകെ രണ്ട് മാധ്യമങ്ങളേയുള്ളൂ. ഒന്ന് ദേശാഭിമാനി, മറ്റേത് കൈരളി..പകതീര്‍ക്കേണ്ട സാറിന്റെ ഒരു അവിഹിത ബന്ധമോ ( അതില്‍ ആര്‍ക്കും കുറവ് വരില്ലല്ലോ), അഴിമതി ഇടപാടോ, ഭാര്യയുടെ അഴിഞ്ഞാട്ടമോ ഒക്കെ കൊടുത്താല്‍ തല്‍ക്കാലം പിടിച്ച് നില്‍ക്കാം. പക്ഷേ അവിടെയും പുലിവാലുണ്ട്. ഷാജഹാന് വയറിളക്കം പോലെ വാര്‍ത്ത ചോര്‍ത്തിക്കൊടുത്ത യഥാര്‍ത്ഥ വാര്‍ത്ത കൊടുത്തിട്ടു തന്നെ മോഹന്‍ ദാസ് ജയില്‍ കയറി ഇറങ്ങുന്നു. ഉള്ളത് കൊടുത്ത് അടിമേടിച്ച സ്ഥിതിക്ക് ഇല്ലാത്തത് കൊടുക്കാന്‍ ദേശാഭിമാനിയോ കൈരളിയോ തുനിയില്ല...ആഗ്രഹമില്ലാഞ്ഞിട്ടല്ല ,കഴിയില്ല. ഭരണം കിട്ടുന്നതു വരെ പക പെട്ടില്‍ പൂട്ടി വയ്ക്കാനേ പറ്റൂ..
 അപ്പോള്‍ ഒരു പത്രത്തിന് നിലവിലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥനെ ഒന്ന് കരിപുരട്ടണമെങ്കില്‍ . .സംശയമില്ല , തിരുവഞ്ചൂരിന്റെ അനുവാദം/സഹായം രഹസ്യമായി വാങ്ങിയിരിക്കണം. ഇനി തിരുവഞ്ചൂര്‍ ഇടഞ്ഞ് നില്‍ക്കുകയാണെങ്കില്‍ , മുല്ലപ്പള്ളീയെങ്കിലും പച്ചക്കൊടി കാണിച്ചിരിക്കണം. അതുമല്ലെങ്കില്‍ പി.ചിദംബരമോ , സോണിയാ ഗാന്ധിയോ പിന്തുണച്ചിരിക്കണം. (നമ്മുടെ മരമോഹന്‍ സിംഗിന് ഇക്കാര്യത്തിലൊന്നും വലിയ താല്പര്യം കാണില്ല..)
ഇത് അന്നത്തെ ഒരു പോലീസ് ഏമാനെക്കുറിച്ച് അന്നത്തെ ഒരു മാധ്യമം എഴുതിയതാണ് . കാലം 1994. ഏമാന്‍ നിസ്സാരക്കാരനല്ല. ഐ.പി.എസ്.കാരനാണ്. നമ്മുടെ ജോണ്‍ കുരുവിളയെപ്പോലെ, ഐ.ജിയാണ് , നമ്മുടെ വിന്‍സെന്റ് എം പോളിനെപ്പോലെ, അന്നത്തെ മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തന്‍, അന്നത്തെ പ്രധാന മന്ത്രിയുടെ ചീഫ് സെക്യൂരിറ്റി ആഫീസറുടെ സഹോദരന്‍,കുടുബത്തില്‍ രണ്ട് ഡസനോളം ഐ.പി.എസ്/ ഐ.എ.എസുകാര്‍ , ഐ.ജി.രമണ്‍ ശ്രീവാസ്തവ.
വളരെ നിസ്സാരമായി , ഒരു പൂവിറുക്കുന്ന ലാഘവത്തില്‍ , അവര്‍ എഴുതി. “ ചാരസുന്ദരി തന്റെ പ്രിയപ്പെട്ട ബ്രിഗേഡിയറെകുറിച്ച് വിവരിച്ചപ്പോള്‍ പോലീസ് ഞെട്ടി.വെളുത്ത് സുമുഖന്‍, സംസാരിക്കുമ്പോള്‍ ഇടക്കിടെ തലവെട്ടിക്കും.ചോദ്യം ചെയ്ത സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിരണ്ട്പോയി. എത്രയോ വര്‍ഷമായി താന്‍ കാണുന്നതാണ് ഈ തലവെട്ടല്‍.വയര്‍ലെസ് സെറ്റും പിടിച്ച് ഓടിച്ചാടി നടന്ന് നിര്‍ദ്ദേശം നല്‍കുന്ന ആ മേലുദ്യോഗസ്ഥനെ ആ പോലീസുകാരന്‍ ഓര്‍ത്തുപോയി.എന്റെ ദൈവമേ ! അദ്ദേഹമാണോ ഇദ്ദേഹം “സംസ്ഥാന പോലീസിലെ ഐ.ജിയായ രമണ്‍ ശ്രീവാസ്തവയാണ് ഈ ബ്രിഗേഡിയര്‍ ശ്രീവാസ്തവ എന്ന് അന്വേഷണ സംഘം കണ്ടെത്തി “
സൂചനകളല്ല...പേര് പറഞ്ഞ് , ചിത്രം കൊടുത്ത് , കുടുംബചരിത്രം പറഞ്ഞ്  നെഞ്ചുറപ്പോടെ നിവര്‍ന്ന് നിന്ന് സംസ്ഥാനത്തെ ഒര് ഐ.ജിയെ ചാരന്‍ എന്ന് വിളിച്ചു. വേശ്യാസമ്പര്‍ക്കത്തിന് സ്ഥിരമായി പോകുന്നവന്‍ എന്ന് വിളിച്ചു. എന്തൊര് ധൈര്യം ? എന്തൊര് ചങ്കുറപ്പ്....ഒരു മാധ്യമത്തിന് ഇത് എങ്ങിനെ ലഭിച്ചു....

 ചാരവാര്‍ത്തകളില്‍ ആരും പിന്നിലായിരുന്നില്ല. ആര്‍ക്കും ആരെയും ഇന്ന് കുറ്റപ്പെടുത്താനും കഴിയില്ല. ഇന്ന് പിണറായി വിജയന്‍ എന്താണോ മാധ്യമങ്ങളില്‍ അതായിരുന്നു അന്ന് നമ്പിനാരായണന്‍. പക്ഷേ നമ്പിക്ക് പീഡനങ്ങള്‍ കൊടിയതായിരുന്നു എങ്കിലും കാലാവധി പരിമിതമായിരുന്നു. വെറും മൂന്ന് മാസം. 1994 നവംബറില്‍ തുടങ്ങി 1995 ജനുവരിയില്‍ അവസാനിക്കുന്നു.
ശ്രീവാസ്തവയുടെ പീഡനകാലം അതിലും കുറവായിരുന്നു. കാരണം ബ്രിഗേഡിയര്‍ ചാരത്തിലേക്ക് കടക്കുന്നത് അല്പം വൈകിയാണ്. ഡിസംബറായി. ബ്രിഗേഡിയര്‍ ചാരത്തിലേക്ക് വന്നതോടേ ചാരം സി.ബി.ഐക്ക് പോകുകയും അവിടെ ഭസ്മമാകുകയും ചെയ്തു.
   സംഭവബഹുലമായിരുന്നു ചാരകാലഘട്ടം. കൂത്തുപറമ്പ് വെടിവയ്പ്, ഉമ്മഞ്ചാണ്ടിയുടെ രാജി, കെ.പി.വിശ്വനാഥന്റെ രാജി. കരുണാകരന്‍ കൈലിമാറ്റണം എന്ന മുറവിളി, സി.പി.എമ്മിന്റെ കൊല്ലം പാര്‍ട്ടി കോണ്‍ഗ്രസ്സ്. കുറഞ്ഞ വോട്ടില്‍ വി.എസിന്റെ രക്ഷപെടല്‍...............................ഇങ്ങനെ ചാരത്തിന് മുന്‍പും പിന്‍പും സംഭവബഹുലം.

  ചാരക്കേസ് വന്നത് കരുണാകരന്റെ അധികാരം തെറിപ്പിക്കാനാണ് എന്ന് ഇന്ന് മകന്‍ പറയുന്നതിന് രേഖകളുടെ യാതൊരു പിന്‍ബലവുമില്ല. ഉമ്മന്‍ ചാണ്ടിയും സുധീരനും കരുണാകരനെ അപനിര്‍മ്മിച്ചു കൊണ്ടേയിരിക്കുകയായിരുന്നു. രാജി മുറവിളി ഭരണകക്ഷിയില്‍ നിന്ന് അലറിക്കേട്ടുകൊണ്ടേയിരുന്നു. പിന്തുണയെല്ലാം നഷ്ടപ്പെട്ട് എം.വി.രാഘവന്റേയും ബാലകൃഷ്ണപിള്ളയുടേയും മാത്രം പിന്തുണയില്‍ ആടി നിന്ന കരുണാകരന്‍ പുറത്തേക്കുള്ള പാതയില്‍ തന്നെ ആയിരുന്നു.
        ഈ ഊഞ്ഞാലാട്ടത്തിനിടയിലാണ് ചാരവനിത മറിയം റഷീദ പിടിയിലാകുന്നത്. ഗോസിപ്പുകള്‍ പടച്ചുവിടുന്ന തനിനിറത്തിന്റേയും പ്രതിപക്ഷ പത്രമായ ദേശാഭിമാനിയുടേയും ലേഖകന്മാര്‍ക്ക് ഒരു പോലീസ് കേന്ദ്രത്തില്‍ നിന്ന് കിട്ടിയ എക്സ്ക്ലൂസീവ്. അവര്‍ അത് വൃത്തിയായി കൊടുത്തു, വിസാചട്ടങ്ങള്‍ ലംഘിച്ച ഒരു വിദേശ വനിതയുടെ അറസ്റ്റ് എന്ന മട്ടില്‍..

   പിന്നെ കളികള്‍ മാറുകയാണ്. മറിയം റഷീദ ചാരവനിതയാകുന്നു. കൂട്ടുകാരി ഫൌസിയ ബാംഗ്ലൂരില്‍ അപ്രത്യക്ഷയാകുന്നു. ചന്ദ്രശേഖരന്‍ എന്ന ഗ്ലാസ്നോസ് റഷ്യന്‍ കമ്പനി ഉടമ പ്രത്യക്ഷപ്പെടുന്നു. അതിലൂടെ ശശികുമാറിലേക്ക് , പിന്നെ നമ്പി നാരായണനിലേക്ക്.....ചാരം കൊടികുത്തിവാഴുന്നു. ചാര പരമ്പരകള്‍ പിറക്കുന്നു, പ്രത്യേക ലേഖകന്മാര്‍ മാലിക്ക് പറക്കുന്നു..

       ഇവിടെ ശൈലിമാറ്റം വിസ്മരിക്കപ്പെട്ടു. ഗ്രൂപ്പ് വഴക്കുകള്‍ പിന്നാമ്പുറങ്ങളില്‍ ഒതുക്കപ്പെട്ടു.ഉമ്മന്‍ ചാണ്ടിയും സുധീരനും പത്രങ്ങളിലെ പെട്ടിക്കോളം വാര്‍ത്തകളായി. ആ അജ്ഞാത പോലീസ് കേന്ദ്രത്തില്‍ നിന്ന് ചോര്‍ത്തിക്കിട്ടിയ വാര്‍ത്തകളില്‍ കരുണാകര ഭരണം അരക്കിട്ടുറച്ചു. ലീഗും മാണിയും ഒക്കെ കവാത്ത് മറഞ്ഞു. കക്ഷത്തിലിരുന്നത് കളഞ്ഞിട്ടിരുന്ന അന്തോണീസ് പുണ്യാളനെ ജനം മറന്നു. ഇനി മുരളിക്ക് ചിന്തിക്കാം ആരാണ് ചാരക്കേസ് സൃഷ്ടിച്ചത് എന്ന്..

 സംഗതി ഇങ്ങനെ ഉദ്ദേശ്ശിച്ച മാര്‍ഗ്ഗത്തിലൂടെ നീളുമ്പോഴാണ് കുട്ടയില്‍ പുതിയൊരു പാമ്പിനെ പുറത്ത് നിന്ന് കൊണ്ടിടുന്നത്. രമണ്‍ ശ്രീവാസ്തവ.....പാമ്പാട്ടി ഞെട്ടി. കളികള്‍ പാളി. പാമ്പ് പത്തി ചീറ്റിയാടി. ചാരക്കേസ് കരുണാകരനെതിരായ കേസായി. 
  അതുവരെ കേരളാപോലീസ് സുഗമായി കേസ്സന്വേഷിക്കുമെന്നും ഏത് ഉന്നതനേയും കയ്യാമം വയ്ക്കും എന്നും പ്രസ്താവിച്ചിരുന്ന അത് നടപ്പിലാക്കികൊണ്ടിരുന്ന മുഖ്യമന്ത്രി ഒറ്റയടിക്ക് പ്രസ്താവിച്ചു ശ്രീവാസ്തവ ഈ കേസില്‍ ഇല്ല. അദ്ദേഹം പറഞ്ഞത് ശരിയായിരുന്നു, അദ്ദേഹത്തിന്റെ ചാരക്കേസില്‍ ശ്രീവാസ്തവ ഇല്ലായിരുന്നു.
    ശ്രീവാസ്തവക്കെതിരെ ആഘോഷിച്ചത് രണ്ട് മാധ്യമങ്ങളായിരുന്നു. ഒന്ന് മലയാള മനോരമ, രണ്ട് കലാകൌമുദി.....ഒന്ന് അന്തോണീസ് പുണ്യാളന്റെ സ്വന്തം പത്രം. മറ്റേത് ശ്രീനാരായണ ഗുരുവിനേക്കാള്‍ പുണ്യാളനോട് വിധേയത്തം പുലര്‍ത്തിയ ( ശിവഗിരിയില്‍ പോലീസ് കയറുന്നതിന്റെ തലേന്ന് വരെ) കലാകൌമുദി.....കരുണാകരന്റെ അണ്ണാക്കിലേക്ക് പാര കുത്തിയിറക്കിയത് ഇവരായിരുന്നു. എം.എം.സുബൈര്‍ എഴുതിയ കഥകള്‍ ഓര്‍ക്കുക. ചീഫ് മിനിസ്റ്ററുടെ അറിവിലേക്ക് കെ.ബാലചന്ദ്രന്‍ എഴുതിയ തുറന്ന ലേഖനം വായിക്കുക.

  1994 ഡിസംബര്‍ 7ആം തിയതി മന്ത്രി സഭായോഗം കഴിഞ്ഞ് കരുണാകരന്‍ പറഞ്ഞു “ ചാരക്കേസ് മാധ്യമ സൃഷ്ടിയാണ് “ എന്തു ഫലം ഈ പ്രസ്താവനക്ക് മാധ്യമങ്ങള്‍ കൊടുത്ത വിശദീകരണത്തോടെ ജനത്തിന്റെ മുന്നില്‍ കരുണാകരന്‍ ചാരനായി.

    ഇന്ന് സ്വന്തം പിതാവിന് മോക്ഷപ്രാപ്തിക്കായി ഒരു മകന്‍ കേഴുന്നു , ആരാണ് ചാരക്കേസിന് പിന്നില്‍ ?. പ്രിയ മുരളീ കളമറിഞ്ഞ് കളിച്ച് കരുണാകരന്റെ കളി തന്നെയായിരുന്നു ചാരക്കേസ്. അതിലേക്ക് ശ്രീവാസ്തവ എന്ന സെല്‍ഫ് ഗോളടിച്ചു കയറ്റിയ ആ കളിക്കാരനെ , അതാണ് കണ്ടെത്തേണ്ടത്.....അതൊരിക്കലും കഴിയില്ല ,മുരളീ....ആ മോക്ഷപ്രാപ്തി കരുണാകരന് കിട്ടില്ല..ഒരു പക്ഷേ ഈച്ചരവാര്യരുടെ ശാപമാകാം................
     

Sunday, October 14, 2012

രാജന്‍ പറയാത്ത കഥ...

2009 -ഇല്‍ ഞാന്‍ ബ്ലോഗില്‍ ഈ സംഭവം എഴുതി 
രാജന്‍ പറഞ്ഞ കഥ




അതിനു മറുപടിയായി പോലീസിന്റെ വിശദീകരണം ലഭിച്ചു . അതിങ്ങനെ 
രാജന്‍കേസ്‌: പൊലീസ്‌ നല്‍കുന്ന വിശദീകരണം.

തീവട്ടി ബാബു മുന്‍പ്‌ പല കേസുകളിലു പ്രതിയാകുകയും ശിക്ഷ അനുഭവിക്കുകയും ചെയ്‌ത വ്യക്തിയാണ്‌. കഴിഞ്ഞ മൂന്നു വര്‍ഷമായി ഇയാള്‍ കേസുകളൊന്നുമില്ലാതെ ഒന്നു രണ്ടു പശുക്കളേയും വാങ്ങി കഴിഞ്ഞുകൂടുകയായിരുന്നു. കക്ഷിക്ക്‌ ഒരു ഓട്ടോറിക്ഷയുമുണ്ട്‌. ഇടയ്‌ക്ക്‌്‌ പഴയൊരു കേസിന്റെ പേരിലോ മറ്റൊ രാജനെ കസ്റ്റഡിയില്‍ എടുത്തതായും പറയുന്നു. ഒപ്പം ഇയാള്‍ പൊലീസിന്റെ ഒരു ചാരന്‍കൂടിയാണ്‌. (അത്യാവശ്യം, മോഷണവും മറ്റും നടക്കുമ്പോള്‍ മോഷ്ടാക്കളെപ്പറ്റിയുള്ള വിവരം കിട്ടാന്‍ പഴയ മോഷ്ടാക്കളേയും വാറ്റുചാരായം പിടിക്കാന്‍ പഴയ വാറ്റുകാരേയും മറ്റും ഇന്‍ഫോര്‍മര്‍മാരാക്കുന്ന സ്വഭാവം പൊലീസിനുണ്ട്‌)
രാജന്റെ വീടിന്‌ ഏതാനും വീട്‌ അപ്പുറത്താണ്‌ ബാബു താമസം. രാജന്‌ രണ്ടു കണ്ണുണ്ടെങ്കിലും കാഴ്‌ചക്കു ചെറിയ പ്രശ്‌നമുണ്ട്‌. അതാണ്‌ ഒറ്റക്കണ്ണന്‍ രാജന്‍ എന്നു പേര്‍ വരാന്‍ കാരണം. അവിവാഹിതനായ രാജന്‍ ബാബുവിന്റെ ഭാര്യയെ വളയ്‌ക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ഇവര്‍ തമ്മില്‍ പലപ്പോഴും കശപിശ ഉണ്ടായിട്ടുണ്ടത്രെ. ഒപ്പം രാജനും ബാബുവുമായി വഴിപ്രശ്‌നവുമുണ്ട്‌. രാജനെ അവഗണിച്ച്‌ ബാബു ഇവരുടെ പറമ്പിനു സമീപത്തുകൂടി വഴി വെട്ടിയിരുന്നു. ഇതും വൈരാഗ്യത്തിനു കാരണമായി. പലപ്പോഴും ഇവര്‍ തമ്മിലുള്ള പ്രശ്‌നം പൊലീസ്‌ സ്റ്റേഷനില്‍ വച്ചാണ്‌ ഒത്തുതീര്‍പ്പായിരുന്നത്‌. ബാബുവുമായുള്ള തര്‍ക്കത്തില്‍ സമീപത്തെ ചിലരുടെ പിന്തുണകൂടി രാജനു ലഭിച്ചിരുന്നു. ഇതാണ്‌ രാത്രി ബാബുവിനെ വീട്ടില്‍കയറി തല്ലാന്‍ രാജനു പ്രേരണയായത്‌.

(ഇനി രാജനെ തല്ലാന്‍ ബാബു വന്നപ്പോള്‍ രാജന്‍ തിരിച്ചടിച്ചതാണോ എന്നും വേണമെങ്കില്‍ നമുക്കു സംശയിക്കാം. )
ഒരു കൊടുംകള്ളനെ അടിച്ചുവീഴ്‌ത്തിയിട്ടും അയാളെ പൊലീസിലേല്‍പ്പിക്കാന്‍ അവിടെക്കൂടിയവരാരും തയ്യാറാകാത്തതിന്റെ കാരണം അവര്‍ക്കും ഈ ആക്രമണത്തില്‍ പങ്കുള്ളതിനാലായിരിക്കണം. രാജന്‍ പിടിയിലായപ്പോള്‍ ആരും എതിര്‍ക്കാതിരുന്നതും അതിനാലാകാം.
എന്തായാലും രാജന്റെ വാദം പൂര്‍ണമായും നാം വിശ്വസിക്കേണ്ടതില്ല.


അപകടം പോലീസിനെ തുണച്ചു; പിടിയിലായത് പിടികിട്ടാപ്പുള്ളി
Posted on: 13 Oct 2012


ഒല്ലൂര്‍(തൃശ്ശൂര്‍): നടത്തറ ബൈപ്പാസ് ജങ്ഷനു സമീപം വ്യാഴാഴ്ച ബൈക്കപകടത്തില്പ്പെട്ട യുവാവ് ഒട്ടേറെ മോഷണക്കേസുകളില്പിടികിട്ടാപ്പുള്ളിയായ തീവെട്ടി ബാബുവാണെന്ന് പോലീസിന് വിവരം ലഭിച്ചു. കൊല്ലം സ്വദേശിയായ പുത്തന്കുളം നന്ദുഭവനില്ബാബു(46) വിനെ കോട്ടയം മണിമല സ്റ്റേഷനിലേക്കു കൊണ്ടുപോയി.

വ്യാഴാഴ്ചയാണ് ദേശീയപാതയില്വെച്ച് ..സി.യുടെ സുരക്ഷാവാഹനം ഇടിച്ചു മറിഞ്ഞ് അപകടമുണ്ടായത്. എടുത്തുമാറ്റാതെ കിടന്ന വാഹനത്തിനരികിലാണ് ബാബുവിന്റെ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചത്. പരിക്കേറ്റ ബൈക്ക് യാത്രികനെ രക്ഷാപ്രവര്ത്തകര്എടുത്തുകൊണ്ടുപോകുന്ന ചിത്രം പത്രങ്ങളിലൂടെ കണ്ട തൃശ്ശൂരിലെ ഷാഡോ പോലീസാണ് ആളെ തിരിച്ചറിഞ്ഞത്. കോട്ടയത്തേക്ക് വിവരമറിയിച്ചതിനെ തുടര്ന്ന് മണിമല സി.. തൃശ്ശൂരില്പ്രതി ചികിത്സയില്കഴിയുന്ന സ്വകാര്യ ആസ്പത്രിയിലെത്തി. മുന്മന്ത്രി ആര്‍. ബാലകൃഷ്ണപ്പിള്ളയുടേതടക്കം ഒട്ടേറെ വീടുകളില്മോഷണം നടത്തിയതിന് തീവെട്ടി ബാബുവിന്റെ പേരില്കൊല്ലം, കോട്ടയം ജില്ലകളിലെ സ്റ്റേഷനുകളില്കേസുകളുണ്ട്. ബാബു കോട്ടയം ഭാഗത്തു വന്ന് മോഷ്ടിച്ച ബൈക്കുമായി തൃശ്ശൂര്റെയില്വേ സ്റ്റേഷനില്മകനെ കാണാന്പോകുന്നതിനിടയിലാണ് അപകടം. ..സി.യുടെ മോക് ഡ്രില്ലിന് വേണ്ടി കൊച്ചിയില്നിന്ന് തൃശ്ശൂരിലേക്ക് വരികയായിരുന്ന എമര്ജെന്സി റെസ്പോണ്സ് വെഹിക്കിളാണ് ദേശീയപാതയില്മറിഞ്ഞത്. വാഹനം മൂന്നുമണിക്കൂര്എടുത്തു മാറ്റാതെ നടുറോഡില്കിടന്നതുമൂലമാണ് രണ്ടാമത് അപകടമുണ്ടായത്.

ഒല്ലൂര്എസ് ആര്‍. സുജിത്ത്കുമാറിന്റെ നേതൃത്വത്തിലാണ് പരിക്കേറ്റയാളെക്കുറിച്ച് അന്വേഷണം നടത്തിയത്.
 ------------------------------------------------------------

2008 ഡിസംബറില് അഞ്ചല് വര്ഷാ തിയേറ്ററിനു സമീപം തനിമയില് അലാവുദ്ദീന്റെ വീട്ടില്നിന്ന് പത്ത് പവന് സ്വര്ണ്ണാഭരണങ്ങളും 20000രൂപയും അഞ്ചല് ബൈജു, മങ്ങാട് പ്രസാദ്, ബാബു എന്നിവര് ചേര്ന്ന് കവര്ന്നിരുന്നു. ഇവിടെനിന്ന് കിട്ടിയ സ്വര്ണ്ണാഭരണങ്ങളുമായി ബാബു(തീവെട്ടി ബാബു) കടന്നുകളഞ്ഞതായും ബൈജുവും മങ്ങാട് പ്രസാദും പോലീസിനോട് പറഞ്ഞു. കേസ്സില് ഉള്പ്പെട്ട തീവെട്ടി ബാബു മറ്റൊരു കേസ്സില് ഇപ്പോള് ജയില്ശിക്ഷ അനുഭവിക്കുകയാണ്. (മാതൃഭൂമി) 
--------------------------------------------------------------
2010 സപ്തംബറില് അഞ്ചല് മിഷന് ആസ്പത്രിക്ക് സമീപത്തുള്ള ഷെബിന് ഹൗസില് ഷെരീഫിന്റെ വീടിന്റെ മുന്കതക് വെട്ടിപ്പൊളിച്ചശേഷം 3000 രൂപയും ഒരു പവന്റെ സ്വര്ണ്ണമാലയും ഇവര് മൂവരും ചേര്ന്ന് കവര്ന്നിട്ടുണ്ട്. മൂന്നുപേരെയും കോടതിയില് ഹാജരാക്കി റിമാന്ഡ് ചെയ്തു. 'തീവെട്ടി' ബാബു അറസ്റ്റില്

 -----------------------------------------------------------
വര്ക്കല: ഭവനഭേദനം, മോഷണം ഉള്പ്പെടെ നിരവധി കേസ്സുകളില്പ്രതിയായ പാരിപ്പള്ളി ചിറക്കര ഭജനമഠം നന്ദുഭവനില്തീവെട്ടി ബാബു എന്നു വിളിക്കുന്ന ബാബു (48) വിനെ വര്ക്കലപോലീസ് അറസ്റ്റ്ചെയ്തു. മോഷണശ്രമത്തിനുള്ള ആയുധങ്ങളുമായി നില്ക്കവെ വെള്ളിയാഴ്ച രാവിലെ 4.15ന് വര്ക്കല മൈതാനത്തുവെച്ചാണ് ഇയാളെ പിടികൂടിയത്. വര്ക്കല കോടതിയില്ഹാജരാക്കിയ പ്രതിയെ റിമാന്ഡ്ചെയ്തു. നിരവധി കേസ്സുകളില്ഇയാള്മുമ്പ് ജയില്ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണെന്ന് പോലീസ് പറഞ്ഞു. (2011)
----------------------------------------------------------------------



തിരുവനന്തപുരം: നിരവധികേസുകളില് പ്രതിയായ തടവുപുള്ളി ജയില്ചാടി. തീവെട്ടി ബാബു എന്നറിയപ്പെടുന്ന ബാബുവാണ് ഒക്ടോബര് 15 തിങ്കളാഴ്ച പൊലീസിനെ ആക്രമിച്ച ശേഷം, പൊലീസ് കസ്റഡിയില് നിന്നും രക്ഷപ്പെട്ടത്.
ആയുര്വേദകോളേജ് ആശുപത്രിയിലെ തടവുകാരുടെ സെല്ലില്നിന്നാണ് ബാബു രക്ഷപ്പെട്ടത്. ബാബുവിന് വേണ്ടി പൊലീസ് നഗരം അരിച്ചുപെറുക്കുകയാണ്. സെന്ട്രല്ജയിലില്കഴിയുകയായിരുന്ന ബാബുവിനെ ഏതാനും മാസങ്ങള്ക്ക് മുമ്പാണ് ആയുര്വേദകാേേളേജാശുപത്രിയിലെ തടവുകാരുടെ സെല്ലിലേക്ക് കൊണ്ടുവന്നത്.
ഏതോ വൈദ്യപരിശോധനയ്ക്കായി തിങ്കളാഴ്ച രാത്രി 8.30ന് സെല്ലില്നിന്നും പുറത്തുകൊണ്ടുവന്നപ്പോള്ബാബു പൊലീസിനെ തള്ളിമാറ്റി ഇരുട്ടില്ഓടിമറയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. നിരവധി കേസുകളില്പ്രതിയായ ബാബുവിന് ഒരു ഹെഡ് കോണ്സ്റബിളടക്കം നാലുപൊലീസുകാരുടെ കാവലേര്പ്പെടുത്തിയിരുന്നു.
സാമ്പത്തികമായി കഴിവുള്ള പ്രതികള്ചികിത്സയുടെ പേരില്ആയുര്വേദകോളേജ് ആശുപത്രിയിലെ സെല്ലില്കൊണ്ടുവരുന്ന പതിവുണ്ട്. അതേസമയം പൊലീസിന്റെ അറിവോടെയാണ് ബാബു ജയില്ചാടിയതെന്ന് പ്രചാരണമുണ്ട്. സാധാരണ 15 ദിവസത്തിലൊരിക്കല്കാവല്നില്ക്കുന്ന പൊലീസുകാര്മാറണമെന്നതാണ് ചട്ടം.
എന്നാല്ബാബുവിന് കാവലിനായി പോയ പൊലീസുകാരന്നാലുമാസമായിട്ടും ഇവിടെ ഡ്യൂട്ടിയില്തുടരുകയാണ്. തടവുകാരെ സെല്ലിനു പുറത്തുകൊണ്ടുവരരുതെന്ന് നിയമമുണ്ട്. പലപ്പോഴും ആശുപത്രിയിലെ സെല്ലിന് കാവലിനെത്തുന്ന പൊലീസുകാര്ക്ക് തടവുപുള്ളികള്കൈക്കൂലി നല്കുന്ന പതിവുള്ളതായും പറയുന്നു.(ഒണ്‍ ഇന്‍ഡ്യാ)
----------------------------------------------
ഒല്ലൂര്‍: വ്യാഴാഴ്ച നടത്തറയില്ഉണ്ടായ അപകടത്തില്പരിക്ക് പറ്റിയയാള്കൊല്ലം, കോട്ടയം സ്റ്റേഷനുകളില്നിരവധി മോഷണക്കേസുകളിലെ പ്രതി. അപകടവാര്ത്ത പത്രത്തില്കണ്ട് പ്രതിയെ തിരിച്ചറിഞ്ഞ കോട്ടയം മണിമല പൊലീസ് ഒല്ലൂര്പൊലീസിനെ സമീപിച്ചപ്പോഴാണ് ഇക്കാര്യം വെളിപ്പെട്ടത്. തുടര്ന്ന് ഇയാളെ മണിമല പൊലീസിന് കൈമാറി.
വ്യാഴാഴ്ച ദേശീയപാത നടത്തറയില്മോക്ഡ്രില്വാഹനം അപകടത്തില്പെട്ടിരുന്നു. വാഹനം മാറ്റുന്നതിനിടെ സമീപത്ത് കൂടി പോയ ലോറി ബൈക്കില്ഇടിച്ച് ബൈക്ക് യാത്രക്കാരനായ കൊല്ലം പുത്തംകുളം നന്ദുഭവനില്ബാബു എന്ന തീവെട്ടി ബാബുവിനാണ് പരിക്കേറ്റത്. ഇയാളെ ജൂബിലി മിഷന്ആശുപത്രിയില്എത്തിച്ചിരുന്നു.
ഇയാള്സഞ്ചരിച്ചിരുന്ന ബൈക്ക് കട്ടപ്പനയില്നിന്ന് മോഷ്ടിച്ചതാണെന്ന് സംശയിക്കുന്നു. മണിമലയില്കവര്ച്ച നടത്തിയതിനുശേഷം മുങ്ങിയതായിരുന്നു ഇയാള്‍. തൃശൂരില്എത്തി ബൈക്ക് റെയില്വേ സ്റ്റേഷനില്വെച്ച് ബംഗളൂരിലുള്ള മകന്െറ അടുത്തുപോയി.
മടങ്ങി വന്ന് ബൈക്ക് എടുത്ത് കോട്ടയത്തേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഇയാള്ആര്‍.ബാലകൃഷ്ണപ്പിള്ളയുടെ വീട്ടില്മോഷണം നടത്തിയിട്ടുള്ളതായി പറയുന്നു. കൈയുറ ഉപയോഗിച്ച് മോഷണം നടത്തുന്നതും സ്വന്തമായി കേസ് വാദിക്കുന്നതും ബാബുവിന്െറ രീതിയാണെന്ന് പറയുന്നു. ഇയാളുടെ ചുണ്ടില്പരിക്ക് പറ്റിയതിനാല്കൂടുതല്ചോദ്യം ചെയ്യാന്
കഴിഞ്ഞില്ല (മാധ്യമം - 13/10/2012)


-------------------------------------------------------------------------------------------------------