Friday, August 28, 2009

ഇരുപത്തിനാലില്‍ ഒന്ന്

മുത്തൂറ്റ് പോള്‍ വധക്കേസില്‍ ആകെ ഇരുപത്തി നാല് പ്രതികള്‍. ചങ്ങനാശ്ശേരിയിലെ ഇരുപത് ഗുണ്ടകള്‍. ഡ്രൈവര്‍. മനു.പിടികിട്ടാത്ത രണ്ട് ഗുണ്ടകള്‍. പുത്തെന്‍പാലം രജേഷും ഓം പ്രകാശും.
എല്ലാപേരും മലയാളികള്‍. ചെറുപ്പക്കാര്‍. ഇതില്‍ ഇരുപത്തിനാലാമന്റെ രാഷ്ട്രീയം നമുക്കറിയാം. അയാള്‍ സി.പി.എം. ഗുണ്ടയാണ്.
ബാക്കി ഇരുപത്തി മൂന്ന് പേര്‍?.. അവരുടെ രാഷ്ട്രീയം?.അവര്‍ സി.പി.എം.കാരല്ല എന്ന് പത്രങ്ങളില്‍ നിന്നും ചാനല്‍ ചര്‍ച്ചകളില്‍ നിന്നും മനസ്സിലായി.
കേരളം പോലൊരു സംസ്ഥാനത്തില്‍ 24/23 പേരും അരാഷ്ട്രീയക്കാരാകാന്‍ യാതൊരു സാധ്യതയുമില്ല.
കാരി സതീശന്‍ വെറും ബലിയാടാണ് എന്ന് യുവമോര്‍ച്ച നേതാവ് ചാനലുകളില്‍ പറഞ്ഞു.
അപ്പോള്‍ ഗുണ്ടയാകുന്നതില്‍ ഒരര്‍ത്ഥവുമില്ല.
ജനിക്കുന്നെങ്കില്‍ സി.പി.എം.ഗുണ്ടയായി ജനിക്കണം.
കുത്തിയവന്‍ നിരപരാധി. കുത്തിച്ചവന്‍ നിരപരാധി. ചത്തവന്റെ പിന്നാലെ കാറില്‍ വന്നു എന്ന് കരുതപ്പെടുന്നവന്‍ കൊലയാളി , കാരണം അവന്‍ സി.പി.എം. ഗുണ്ട.
19957-ല്‍ ചരിത്രത്തില്‍ ആദ്യമായി കമ്മ്യൂണിസ്റ്റുകാരെ അധികാരത്തിലേറ്റിയ കേരളത്തില്‍ 24/01 ഒന്ന് എന്നത് മാത്രമാണ് സി.പി.എമ്മിന്റെ ആള്‍ ബലം എന്നത് നാണക്കേടല്ലേ?.
ഇത് പിണറായി വന്നതിന് ശേഷമുണ്ടായ കൊഴിഞ്ഞു പോക്കാണോ?.
ആവശ്യത്തിന് ഗുണ്ടകള്‍ പോലുമില്ലാത്ത സി.പി.എം.!

Thursday, August 27, 2009

നീയല്ലെങ്കില്‍ നിന്റെ അമ്മ

പണ്ടത്തെ കഥയില്‍ കടുവ ഇത് പറഞ്ഞത്,ആട്ടിങ്കുട്ടിയോടാണ്. അതിലെ ആട്ടിങ്കുട്ടി പാവമായിരുന്നു.


വെള്ളം കുടിക്കാനിറങ്ങിയ അതിനെ കൊന്നുതിന്നാന്‍ കടുവക്കൊരു കാരണം വേണമായിരുന്നു.





പക്ഷേ ഇന്ന് കഥ ആവര്‍ത്തിക്കുന്നത് കാരി സതീശന്റെ കാര്യത്തിലാണ്. സതീശന്‍ ഒരു പാവമല്ല, ഒരു കൊലക്കേസ് പ്രതിയാണ്. അപരാധി എന്ന് പോലീസും നിരപരാധി എന്ന് മനോരമ,മാത്രുഭൂമി, കെ.സുരേന്ദ്രന്‍,എന്നിവരും വാഴ്ത്തുന്ന കാരി സതീശന്‍ ഒരു ആര്‍.എസ്സ്.എസ്സ്കാരനാണ് എന്ന് പിണറായി വിജയന്‍ ആരോപിച്ചതോടെയാണ് കാരിയുടെ ശുക്രദശ തെളിഞ്ഞത്.


എന്നാലും മാത്രുഭൂമിക്ക് ഒരു സംശയം ഒടുവില്‍ കാരി തന്നെയാണ് കൊന്നത് എന്ന് തെളിഞ്ഞാലോ?.





അങ്ങിനെ വന്നാല്‍ അതിലും ഇരിക്കട്ടെ ഒരു സി.പി.എം.ബന്ധം , കാരിയുടെ അമ്മ സി.പി.എം.ആണത്രേ!. അതായത് ഒരു സി.പി.എം.കാരിയുടെ മകനായി പിറന്നതാണ് കാരി കുറ്റം ചെയ്യനുള്ള യഥാര്‍ത്ഥകാരണം.(ഇനി കുറ്റം ചെയ്തത് കാരിയാണ് എന്ന് തെളിയുകയാണെങ്കില്‍)





ഓം പ്രകാശിന്റെ അമ്മ ഏത് പാര്‍ട്ടിയാണോ ആവോ?. ഓം പ്രകാശ് തന്നെ സി.പി.എം.ആയ സ്ഥിതിക്ക് അയാളുടെ അമ്മയുടെ ആവശ്യം തല്‍ക്കാലം ഇല്ല തന്നെ.




പോലീസ് അന്വേഷണം അട്ടിമറിച്ചു എന്ന കാര്യത്തില്‍ മാധ്യമങ്ങള്‍ക്ക് യാതൊരു സംശയവും ഇല്ല. അട്ടിമറിച്ചത് കോടിയേരിയുടെ മക്ന്റെ കൂട്ടുകാരനായ ഓം പ്രകാശിനെ രക്ഷിക്കാന്‍ , അതിലും യാതൊരു സംശയവും ഇല്ല.


പക്ഷേ ഇന്നലെ പിണറായി രംഗത്തു വന്നതെന്തിന്?. അതിലും അവര്‍ക്ക് സംശയമില്ല, കോടിയേരിയും മകനും കുടുങ്ങുമെന്നായപ്പോള്‍ രക്ഷിക്കാന്‍ വന്നതാണ് പിണറായി!. എങ്ങ്നെ കുടുങ്ങുമെന്നായപ്പോള്‍! ?. അന്വേഷിക്കുന്നത് കോടിയേരി, അട്ടിമറിക്കുന്നത് കോടിയേരി, പക്ഷേ കുടുങ്ങും എന്നായി അത്രേ................


അതെങ്ങിനെ.........


യഥാര്‍ത്ഥത്തില്‍ പോള്‍ വധക്കേസ് അന്വേഷിക്കേണ്ടത് എങ്ങനെയാണ്?.


സംഭവം മാത്രുഭൂമിയും മനോരമയും കൃത്യമായി എഴുതി വച്ചിട്ടുണ്ട്.


പോളും ഓം പ്രകാശും രാജേഷും 40ലക്ഷം രൂപയുമായി കാറില്‍ വരുന്നു. ഈ രൂ‍പ പോളിന്റേതാണ്. ഇടക്കുവച്ച് ഓം പ്രകാശ് കോടിയേരി ബാലകൃഷ്ണന്റെ മകനെ ഫോണില്‍ വിളിച്ച് 40ലക്ഷം രൂപയും പോളും ഞങ്ങളും ആലപ്പുഴ ഉണ്ട് എന്ന വിവരം അറിയിക്കുന്നു. കോടിയേരിയും മകനും ഉടനെ തന്നെ പോളിനെ വധിച്ച് ആ തുക സ്വന്തമാക്കാന്‍ ഓം പ്രകാശിന് നിര്‍ദ്ദേശം നല്‍കുന്നു.


അതു പ്രകാരം ഓം പ്രകാശ് പോളിനെ കടലില്‍ മുക്കികൊല്ലാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.


പിന്നീട് ഇവരൊരുമിച്ച് പലയിടങ്ങളിലും കറങ്ങി എങ്കിലും അവിടെ വച്ചൊന്നും പോളിനെ കൊല്ലാന്‍ ഓം പ്രകാശിനും സുഹൃത്തിനും കഴിഞ്ഞില്ല. കോടിയേരിയുടെ വിളിയാകട്ടെ തുടര്‍ന്നുകൊണ്ടിരുന്നു.


ഒടുവില്‍ നെടുമുടിയില്‍ വച്ച് പോളിനെ ഇവര്‍ കുത്തിക്കൊന്നു.എന്നിട്ട് ശരീരം വഴിയരുകില്‍ ഉപേക്ഷിച്ചു. വാഹനവും രൂപയുമായി കടന്നു.


കൊല്ലത്ത് മഠത്തില്‍ രഘുവിന്റെ വീട്ടില്‍ തുക ഏല്പിച്ച ശേഷം മുങ്ങാനായിരുന്നു കോടിയേരിയുടെ നിര്‍ദ്ദേശം. എന്നാല്‍ മഠത്തില്‍ രഘുവിന്റെ വീട്ടിന് മുന്നിലെത്തിയപ്പോഴേക്കും വാഹനം കേടായി. അങ്ങിനെ കോടിയേരിയെ വിളിച്ചറിയിച്ച പ്രകാരം കൊല്ലം എസ്.പി.മറ്റൊരു വാഹനം ഏര്‍പ്പാടാക്കുകയും ഇവരെ രക്ഷിക്കുകയും ചെയ്തു.

ഇതാണ് പോലീസ് അന്വേഷിച്ചു കണ്ടെത്തേണ്ട തിരക്കഥ. ഇതില്‍ നിന്നുള്ള ഏതൊരു വ്യതിചലനവും അട്ടിമറിയാണ് എന്നതില്‍ സംശയമില്ല.

കേസന്വേഷണം സ്തുത്യര്‍ഹമായി നടന്നത് ഒരു കൊലപാതകത്തില്‍ മാത്രം. മാതൃഭൂമി ഡയറക്റ്ററായിരുന്ന ജിനചന്ദ്രന്റെ”. അതുകൊണ്ടല്ലേ അത് ആത്മഹത്യയായത്.


മുത്തൂറ്റ് പോള്‍ വധം പിന്നില്‍ അത്യുന്നതന്‍?.

സാങ്കല്പികം

മുത്തൂറ്റ് പോള്‍ വധത്തിനു പിന്നില്‍ അത്യുന്നതന്‍ ഉള്‍പ്പെട്ട ഗൂഡാലോചന നടന്നതായി പോലീസ് സംശയിക്കുന്നു. കൊല്ലപ്പെട്ട പോള്‍ മുത്തൂറ്റിന്റെ ബിസിനസ്സ് ബന്ധങ്ങളിലേക്ക് നടത്തിയ അന്വേഷണമാണ് പോലീസിനെ ഇങ്ങനെ ഒരു നിഗമനത്തില്‍ എത്തിച്ചത്. സംസ്ഥാന പ്രതിപക്ഷ രാഷ്ട്രീയത്തിലെ അത്യുന്നതനായ ഒരു നേതാവിന്റെ ബന്ധുക്കളിലേക്കാണ് ഗൂഡാലോചനയുടെ വിരലുകള്‍ നീളുന്നത്.
പോള്‍ കൊല്ലപ്പെടുന്നതിന് ഏഴ് ദിവസം മുന്‍പ് അദ്ദേഹത്തിന്റെ മൊബൈലിലേക്ക് വന്ന ഒരു കാള്‍ സംസ്ഥാനത്തെ അത്യുന്നത രാഷ്ട്രീയ നേതാവിന്റെ മകന്റേതായിരുന്നു. പോള്‍ ജോര്‍ജ്ജിന്റെ കുടുംബത്തില്‍ പെട്ടവനെങ്കിലും ബിസിനെസ്സ് പരമായി കടുത്ത ശത്രുതയിലുള്ള ബന്ധുവിന്റെ അടുത്ത ബന്ധു വാണ് ഈ നേതാവ്. വിവാഹ ബന്ധങ്ങള്‍ക്കോ കുടുബചടങ്ങുകള്‍ക്കോ പോലും പങ്കെടുപ്പിക്കാത്ത പോള്‍ ജോര്‍ജ്ജിനെ കോണ്‍ഗ്രസ്സ് വിദ്യാര്‍ത്ഥിരാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ യുവാവ് കൊലപാതകത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് വിളിച്ചത് കൊലയുടെ ദുരൂഹതയേറ്റുന്നു.

പോള്‍ ജോര്‍ജ്ജ് ആലപ്പുഴയില്‍ തുടങ്ങാനുദ്ദേശിച്ചിരുന്ന റിസോര്‍ട്ടിനെ ഏത് വിധേനയും തകര്‍ക്കാന്‍ എതിര്‍ ബിസിനെസ്സ് ലോബി ഉദ്ദേശിച്ചിരുന്നത്രേ. സംസ്ഥാനത്തെ കോണ്‍ഗ്രസ്സ് നേതാവിന്റെ മരുമകന്‍ ഇക്കാര്യം പലരോടും പറഞ്ഞിരുന്നത്രേ. പോള്‍ ജോര്‍ജ്ജ് കൊല്ലപ്പെടുന്നതിന്റെ തൊട്ടു തലേദിവസം ഉന്നതനായ നേതാവ് കോട്ടയത്തെ വീട്ടിലെത്തി മരുമകനുമായി ചര്‍ച്ച നടത്തി എന്ന വിവരവും പോലീസിന് തലവേദനയാകുന്നുണ്ട്.
അതിനിടെ ദല്‍ഹിയില്‍ വച്ച് പോള്‍ മയക്കുമരുന്നു കേസില്‍ അറസ്റ്റിലായതിന്റെ പിന്നില്‍ ഈ നേതാവാണ് എന്ന വിവരവും പുറത്തു വന്നിട്ടുണ്ട്. മുത്തുറ്റ് കുടുബത്തില്‍ നിന്നും പോളിനെ പോലൊരു വ്യവസായി ഉയര്‍ന്നു വന്നാല്‍ തന്റെ മരുമകന്റെ ബിസിനസ്സിന് സംഭവിക്കാവുന്ന തിരിച്ചടിയാണ് അദ്ദേഹത്തെ ഇതിന് പ്രേരിപ്പിച്ചതത്രേ!.
അതിനിടെ ചവറ പോലീസ് സ്റ്റേഷനില്‍ നിന്നു കടത്തിയ 40ലക്ഷം രൂപയടങ്ങിയ ബാഗ് തെക്കന്‍ കേരളത്തിലുള്ള ഒരു യുവ എം.പിയുടെ വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ട് എന്ന വിവരവും പോലീസിന് കിട്ടിയതായി അറിയുന്നു.

/ /മലയാള മനോരമ ഒരു കോണ്‍ഗ്രസ്സ് വിരുദ്ധ പത്രമായിരുന്നു എങ്കില്‍ അതില്‍ തീര്‍ച്ചയായും വരുമായിരുന്ന ഒരു വാര്‍ത്തയാണിത്.
ഈ വാര്‍ത്ത പച്ചക്കള്ളമാണ്. ഇതില്‍ പറയുന്നതൊന്നും നടന്നിട്ടില്ല എന്ന് നിങ്ങള്‍ക്കും എനിക്കും അറിയാം. പക്ഷേ ഡസ്കിലിരുന്ന വാര്‍ത്തയുണ്ടാക്കാന്‍ നടക്കുന്നവര്‍ക്ക് മറ്റുള്ളവന്റെ മാന്യതയിലെന്തുകാര്യം../ /

ഇരുപത്തിനാലില്‍ ഒന്ന്

മുത്തൂറ്റ് പോള്‍ വധക്കേസില്‍ ആകെ ഇരുപത്തി നാല് പ്രതികള്‍. ചങ്ങനാശ്ശേരിയിലെ ഇരുപത് ഗുണ്ടകള്‍. ഡ്രൈവര്‍. മനു.പിടികിട്ടാത്ത രണ്ട് ഗുണ്ടകള്‍. പുത്തെന്‍പാലം രജേഷും ഓം പ്രകാശും.

എല്ലാപേരും മലയാളികള്‍. ചെറുപ്പക്കാര്‍. ഇതില്‍ ഇരുപത്തിനാലാമന്റെ രാഷ്ട്രീയം നമുക്കറിയാം. അയാള്‍ സി.പി.എം. ഗുണ്ടയാണ്.

ബാക്കി ഇരുപത്തി മൂന്ന് പേര്‍?.. അവരുടെ രാഷ്ട്രീയം?.അവര്‍ സി.പി.എം.കാരല്ല എന്ന് പത്രങ്ങളില്‍ നിന്നും ചാനല്‍ ചര്‍ച്ചകളില്‍ നിന്നും മനസ്സിലായി.

കേരളം പോലൊരു സംസ്ഥാനത്തില്‍ 24/23 പേരും അരാഷ്ട്രീയക്കാരാകാന്‍ യാതൊരു സാധ്യതയുമില്ല.

കാരി സതീശന്‍ വെറും ബലിയാടാണ് എന്ന് യുവമോര്‍ച്ച നേതാവ് ചാനലുകളില്‍ പറഞ്ഞു.

അപ്പോള്‍ ഗുണ്ടയാകുന്നതില്‍ ഒരര്‍ത്ഥവുമില്ല.

ജനിക്കുന്നെങ്കില്‍ സി.പി.എം.ഗുണ്ടയായി ജനിക്കണം.

കുത്തിയവന്‍ നിരപരാധി. കുത്തിച്ചവന്‍ നിരപരാധി. ചത്തവന്റെ പിന്നാലെ കാറില്‍ വന്നു എന്ന് കരുതപ്പെടുന്നവന്‍ കൊലയാളി , കാരണം അവന്‍ സി.പി.എം. ഗുണ്ട.

19957-ല്‍ ചരിത്രത്തില്‍ ആദ്യമായി കമ്മ്യൂണിസ്റ്റുകാരെ അധികാരത്തിലേറ്റിയ കേരളത്തില്‍ 24/01 ഒന്ന് എന്നത് മാത്രമാണ് സി.പി.എമ്മിന്റെ ആള്‍ ബലം എന്നത് നാണക്കേടല്ലേ?.

ഇത് പിണറായി വന്നതിന് ശേഷമുണ്ടായ കൊഴിഞ്ഞു പോക്കാണോ?.

ആവശ്യത്തിന് ഗുണ്ടകള്‍ പോലുമില്ലാത്ത സി.പി.എം.!

Saturday, August 22, 2009

വീരഭൂമിയിലെ ഓണവിഭവങ്ങള്‍

വരിക വരിക ഇരിക്ക .......എല്ലാവരും ഇരിക്ക........

എത്ര കാലമായി കണ്ടിട്ട്...................എല്ലാരും ഉണ്ടല്ലോ,അല്ലേ...................

നോം നിങ്ങളെ വിളിപ്പിച്ചത് എന്തിനെന്ന് മനസ്സിലായിക്കാണുമല്ലോ........,അതെ അതു തന്നെ.......

നമ്മുടെ ഓണാഘോഷം........ഇത്തവണ നമുക്ക് പൊടിപൊടിക്കണം......

ശേഖരാ................വാ.........ഇരി, എവിടെ അപ്പുക്കുട്ടന്‍............, ഹരീ .....എന്താ ഒരു ക്ഷീണം..........

അപ്പോ വരുന്ന മാസം ഇരുപത്തിനാലിനാണ് നമ്മുടെ പൊന്നോണം..........

നമ്മളെത്ര ആറ്റുനോറ്റിരുന്നതാ................ഒടുവില്‍ ആ ദിവസം ഇങ്ങെത്തി.........

അന്നാണ് രാക്ഷസ ചക്രവര്‍ത്തി പിണറായി വിജയനെ പാതാളത്തിലേക്ക്....ശ്ശെ അല്ല കോടതിയിലേക്ക് കൊണ്ടുപോകുന്ന ദിവസം. ഹായ്........ഹായ്.........ഓര്‍ത്തിട്ട് നമുക്ക് ഇരിപ്പുറക്കണില്ല.

ശേഖരാ................നീയെന്തൂട്ടാ ഒണ്ടാക്കാന്‍ പോണെ....................അസ്സാരം എരിവും പുളിയും ഒക്കെ വേണ്വേട്ടോ.............. നീയിതെടുത്തോ.......................ഇതാ തലക്കെട്ട്” പിണറായി മുതല്‍ പിണറായി വരെ”. അതായത് പിണറായി പാറപ്പുറത്ത് തുടങ്ങി സി.ബി.ഐ.കോടതി വരെ എന്ന് സാരം. ബാക്കി എന്തെന്ന്വു വച്ചാ നീ എഴുതിക്കോ...............................

ഹരീ ,നീയെന്തൂട്ടാ മാറി നിക്കണേ............ഇങ്ങു പോരെ.......ദാ..........ഇതു നെനക്ക് “ അണികളില്‍ അമര്‍ഷം പുകയുന്നു”. മതിയോ.........ഇതുവച്ച് നിനെക്കെന്തെല്ലാം ഒണ്ടാക്കാമോ അതൊക്കെ ഉണ്ടാക്കൂ കുട്ടീ. പിന്നെ കോടിയേരിക്കും ബേബിക്കും ചെറിയ മനം മാറ്റം ഉണ്ട് എന്നു കൂടി ചേര്‍ത്തോളൂ.”

അനീഷേ........ഇരുപത്തി മൂന്നിന് തന്നെ നീ കേരളാഹൌസിലെ രാജീവനോടു പറഞ്ഞ് പോസ്റ്ററൊട്ടിക്കണേ...................എന്നിട്ട് ഇതെഴുതിക്കോ................” പി.ബിക്കു മേല്‍ സമ്മര്‍ദ്ദം” ബാക്കി എന്തെന്നു വച്ചാല്‍ നിന്റെ ഇഷ്ടം. പിന്നെ ആ രാമചന്ദ്രന്‍ പിള്ളക്കിട്ട് രണ്ട് .....ങാ..........അതുംകൂടി.............

അപ്പുക്കുട്ടാ................തൊപ്പിക്കാരാ......................നീയല്ലെ പ്രധാന പാചകക്കാരന്‍......കേമന്നു വച്ചാല്, കെങ്കേമം ആക്കണോട്ടോ..................കൃഷ്ണപിള്ളേം അഴിക്കോടനേം ഒക്കെ അനുസ്മരിപ്പിച്ചോണ്ട് ഒന്നെഴുതിക്കേ.......എഡിറ്റ് പേജി തന്നെ കൊടുക്കാനാ................”തടവറകളില്‍ നിന്നും ജയിലറകളിലേക്ക്” എന്നായാലോ..............പഴയകാല ചരിത്രോം ഭൂമിശാസ്ത്രോം ഒക്കെ കൊഴച്ച് നീയങ്ങ് എഴുതിക്കോ..................

ആ പിന്നെ ശേഖരാ...................”അഴിമതികളുടെ നാള്‍വഴികള്‍’ എന്നൊരു ലേഖനം ആയിക്കോട്ടെ.

സുഖറം,മായാവതി, ജയലളിത................ഒപ്പം പിണറായിയും.........ങേ...............വേണ്ട..വേണ്ട...........ബോഫോര്‍സ് വേണ്ട.............”

പിന്നെ “അഴിമതിയുടെ വൈദ്യുതി”എന്നൊരു വിഭവം ആയാലോ.........ആ ഉണ്ണിത്താന് ഒരവസരം കൊടുക്കണം എന്ന് ആയാള്‍ എഴുതിയിരിക്കണു.............പക്ഷേ ...........നമുക്കത്ര പോരാ..............നന്നാവോ ആവോ.................നീലകണ്ടന്‍ ഒക്കെ ചാക്കിലാക്കി ഇന്നലേ തന്നെ എത്തിച്ചിട്ടുണ്ട്. ഇതൊക്കെ വെളമ്പാന്‍ ഇല തികയില്ല എന്നതാ പ്രശ്നം.................

നില്ല് നില്ല് കുഞ്ഞനന്താ......................ചാടാതെ.............സ്ഥലം ഇല്ലാഞ്ഞിട്ടല്ലിയോ..........ഒണ്ടെങ്കീ........തരൂല്ലേ........................

അപ്പോ............എല്ലാരും കൂടി ഉത്സാഹിച്ചാ.............നമ്മക്ക് പൊടിപൊടിയാക്കാം.

നന്ദകുമാറേ.............രംകുമാറേ....................കാളിശ്വരാ............മഠത്തിലേ............എല്ലാരും ഒന്ന് ഉത്സാഹിച്ചേ....................................

ആ അങ്ങിനെ തന്നെ “പിണറായി വിജയനെ തൂക്കണമെങ്കീല്‍

കൊടിമരം പോലൊരു............................” ങാ........പാടിക്കോ..........പാടിക്കോ.......

Friday, August 14, 2009

രാജന്‍ പറഞ്ഞ കഥക്കൊരു വിശദീകരണം

രാജന്‍ പറഞ്ഞ കഥ വായിച്ചവര്‍ക്കു മാത്രം http://communistkerala.blogspot.com/2009/07/blog-post_07.html
നിഷ്കളങ്കനും വിശുദ്ധനും പരമ പവിത്രനും ആയി കൊല്ലം പാരിപ്പള്ളി പോലീസ് അവതരിപ്പിച്ച തീവെട്ടി ബാബു എന്ന കള്ളന്‍ ചാലയില്‍ ഒരു ജുവലറി കൊള്ളയടിക്കുന്നതിനിടയില്‍ പോലീസിന്റെ പിടിയില്‍ പെട്ടു. വാര്‍ത്തയും ചിത്രവും ഇന്നത്തെ എല്ലാ പത്രങ്ങളിലും ഉണ്ട്.
എന്തായാലും പ്രിയപ്പെട്ട കള്ളനെ രക്ഷിക്കാന്‍ പോലീസ് കയ്യും മെയ്യും മറന്ന് പരിശ്രമിക്കും എന്നുറപ്പ്.
കാരണം ആ സ്വര്‍ണ്ണക്കടയിലെ സ്വര്‍ണ്ണം പാരിപ്പള്ളിയിലെ പോലീസുകാര്‍ക്ക് പങ്കു വയ്ക്കനുള്ളതായിരുന്നു.

Monday, August 10, 2009

സ്വവര്‍ഗ്ഗത്തില്‍ ജനിച്ച കുട്ടി.

അങ്ങിനെ സ്വവര്‍ഗ്ഗ വിവാഹം അനുവദിച്ചു. ഈശ്വരാ.............രക്ഷപെട്ടു. ഞാന്‍ എത്ര കഷ്ടപ്പെട്ടതാ............അക്കാലത്തേ ഇതങ്ങ് അനുവദിച്ചിരുന്നെങ്കില്‍ എനിക്കീ ഗതി വരുമായിരുന്നോ?.

എന്നെ നിങ്ങള്‍ക്കറിയാം. സ്വവര്‍ഗ്ഗ വിവാഹത്തിലൂടെ ജനിച്ച ലോകത്തെ ആദ്യ വ്യക്തിയാണ് ഞാന്‍.

സ്വവര്‍ഗ്ഗവിവാഹത്തിലൂടെ കുട്ടിയെ ഉണ്ടാക്കുന്ന സാങ്കേതികവിദ്യ ഇക്കാലത്ത് നിലവിലില്ലാത്തതിനാലും അക്കാലത്ത് പിന്നീടാരും അതിന് ശ്രമിക്കാത്തതിനാലും എനിക്ക് പിന്‍ ഗാമികളേ ഉണ്ടായില്ല. ഞാന്‍ ഒറ്റയായി.

ഒരു ഒത്തുതീര്‍പ്പ് പാര്‍ട്ടിയില്‍ ഹാഫ് സ്കര്‍ട്ടണിഞ്ഞ് കുനിഞ്ഞു നിന്ന് ഭക്ഷണം വിളമ്പുന്ന എന്റെ അച്ഛനെ കണ്ടപ്പോഴാണ് മറ്റേ അച്ഛന് കാമം ഉണര്‍ന്നത്. ആ ചര്‍ച്ചക്കു ശേഷം അവര്‍ ഒരുമിച്ചു.

അങ്ങിനെ ഞാന്‍ ജനിച്ചു. എന്റെ രണ്ടച്ഛന്മാര്‍ക്കും വേറേ ഭാര്യമാരും മക്കളുമുണ്ടായിരുന്നു.

പ്രസവിച്ച ഉടനെ രണ്ടച്ഛന്മാരും എന്നെ കാട്ടിലെറിഞ്ഞു.

ഇക്കാലത്തയിരുന്നെങ്കില്‍ അമ്മത്തൊട്ടിലെങ്കിലും ഉണ്ടാകുമായിരുന്നു.

എന്റെ വിധി.

എന്തായാലും ഒടുവില്‍ എനിക്കു നീതി കിട്ടി.

പക്ഷേ ഈ നിയമത്തിന് എന്റെ പേരിടണമെന്നൊരപേക്ഷ മാത്രം.

എന്ന് നിങ്ങളുടെ സ്വന്തം ശബരിമല അയ്യപ്പന്‍.

Monday, August 3, 2009

പിണറായിയെ വിമര്‍ശിച്ച പാര്‍ട്ടി പ്രവര്‍ത്തകന് മര്‍ദ്ദനം

സി.പി.എം.സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ വിമര്‍ശിച്ചു സംസാരിച്ച പാര്‍ട്ടിപ്രവര്‍ത്തകന് മര്‍ദ്ദനമേറ്റു. അമ്പലപ്പുഴ കുര്യാറ്റുപള്ളി കിഴക്കെവീട്ടില്‍ പവിത്രനാണ് മര്‍ദ്ദനമേറ്റത്. തലക്ക് ഗുരുതരമായി പരുക്കേറ്റ ഇയാളെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപതിയില്‍ പ്രവേശിപ്പിച്ചു.

അമ്പലപ്പുഴ കുര്യാറ്റുപള്ളിയിലെ ഷാപ്പില്‍ നിന്നും വൈകുന്നേരം മദ്യപിച്ച് പുറത്തിറങ്ങിയ പവിത്രന്‍ തന്റെ പാര്‍ട്ടിയുടെ വഴിവിട്ട പോക്കിനെക്കുറിച്ചും അഴിമതിയെക്കുറിച്ചും ഷാപ്പിനു മുന്നില്‍ നിന്നു പ്രസംഗിച്ചു. ഇത് തടസ്സപ്പെടുത്താന്‍ പിണറായി പക്ഷക്കാരായ ചിലര്‍ ശ്രമിച്ചെങ്കിലും ഇയാള്‍ വഴങ്ങിയില്ലത്രേ. വി.എസ്.അച്യുതാനന്ദന്‍ സിന്ദാബാദ് വിളിച്ചു കൊണ്ട് മുന്നോട്ടു നീങ്ങിയ ഇയാള്‍ക്ക് നേരെ കുര്യാറ്റുമ്പള്ളി ലോക്കല്‍ കമ്മിറ്റി ആഫീസിനു മുന്നില്‍ വച്ചാണ് ആക്രമണമുണ്ടായത്. അറിയപ്പെടുന്ന പിണറായി പക്ഷക്കാരനും സി.പി.എം.ആഫീസില്‍ തന്നെ താമസിക്കുന്നയാളുമായ കോമാടന്‍ എന്നയാളാണ് പവിത്രനെ ആക്രമിച്ചത്. നാലു കിലോ ഭാരം വരുന്ന കട്ടി കൊണ്ട് തലയുടെ പിന്നില്‍ ആഞ്ഞ് അടിക്കുകയായിരുന്നു.

അടിയേറ്റ് നിലത്തുവീണ പവിത്രനെ ആശുപത്രിയില്‍ എത്തിക്കുവാന്‍ ഓടിക്കൂടിയ നാട്ടുകാരെയും കോമാടന്‍ ഭീഷണിപ്പെടുത്തുകയുണ്ടായി. അച്യുതാനന്ദന് ജയ് വിളിച്ചാല്‍ ആര്‍ക്കും ഇതാണ് വിധി എന്ന് കോമാടന്‍ ഭീഷണിപ്പെടുത്തുകയുണ്ടായി. നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായ കോമാടനെതിരെ പോലീസ് നടപടിയെടുക്കാന്‍ മടിക്കുന്നതില്‍ നാട്ടുകാര്‍ക്ക് ശക്തിയായ അമര്‍ഷമുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നു വൈകുന്നേരം അമ്പലപ്പുഴയില്‍ ചേരുന്ന പ്രതിഷേധയോഗത്തില്‍ ശ്രീ.എം.ആര്‍.മുരളി, സി.ആര്‍.നീലകണ്ഠന്‍ എന്നിവര്‍ പങ്കെടുക്കും.

(പ്രിയപ്പെട്ട മാത്രുഭൂമി പത്രാധിപര്‍ക്ക് സ്വന്തം ലേഖകന്‍ എഴുതുന്നത്,

ഈ വാര്‍ത്ത നാളത്തെ പത്രത്തില്‍ മുന്‍ പേജില്‍ തന്നെ കൊടുക്കാന്‍ അപേക്ഷ. ശേഖരന്‍ നായര്‍ക്കോ,അനീഷ് ജേക്കബ്ബിനോ, ഹരികുമാറിനോ ബൈലൈന്‍ കൊടുക്കണമെന്നും അപേക്ഷിക്കുന്നു.

പിന്നെ താങ്കളെ അതീവ രഹസ്യമായി അറിയിക്കുന്നതെന്തെന്നു വച്ചാല്‍ യഥാര്‍ത്ഥസംഭവം സി.പി.എം.ലോക്കല്‍ കമ്മിറ്റി ആഫീസിലെ തെങ്ങില്‍ നിന്നും തേങ്ങാ വീണ് ഒരാള്‍ക്ക് പരിക്കേറ്റതാണ്. കോമാടന്‍ എന്നത് ആഫീസ് വളപ്പിലെ തെങ്ങിന്റെ ഇനമാണ്.)

വിശ്വസ്തതയോടെ സ്വന്തം ലേഖകന്‍