Thursday, January 30, 2014

പൊട്ടന്‍ കാതിലുരപ്പതാം..............

അബ്ദുള്ളക്കുട്ടിയെ കുറിച്ച് ഇനി ഒന്നും പറയാന്‍ പാടില്ലാത്തതാണ്..അബ്ദുള്ളക്കുട്ടി കഴിഞ്ഞ ദിനം പിണറായി വിജയന്‍ ഉപ്പിലിട്ടത് ഉണ്ടാക്കുന്ന വിധം പറഞ്ഞു തന്നു എന്നെഴുതി..നമ്മുടെ ചാനലുകളും പത്രങ്ങളും അത് ഏറ്റെടുത്തു ആഘോഷിച്ചു. വീരേന്ദ്രചാനല്‍ ഒരു നെടുങ്കന്‍ ചര്‍ച്ചയും സംഘടിപ്പിച്ചു. ഇന്ന് അബ്ദുള്ളക്കുട്ടി അബ്ദുള്ളക്കുട്ടിയെ പറ്റി തന്നെ എന്തോ പറഞ്ഞു.കൈരളി ഒഴികെ ആര്‍ക്കും അത് വാര്‍ത്തയായില്ല..ഇനി നാളെ അതാകുകയുമില്ല....

     ആര്‍ക്കും  വാര്‍ത്തയല്ലാത്തതിനെകുറിച്ചല്ല ഈ കുറിപ്പ്.നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളെല്ലാം ചര്‍ച്ച ചെയ്ത ആദ്യ വിഷയത്തെ കുറിച്ചാണ്..അതായത് രാഷ്ട്രീയ പ്രതിയോഗികളെ ഉപ്പിലിടുന്നതിനെ കുറിച്ച് പിണറായി ക്ലാസ്സെടുത്തത് സംബന്ധിച്ച്....

   വീക്ഷണം ലേഖനത്തില്‍ ശ്രീ.അബ്ദുള്ളക്കുട്ടി .എം.എല്‍.എ.മുന്നോട്ട് വയ്ക്കുന്നതും ഇതര മാധ്യമങ്ങള്‍ ആഘോഷിച്ചതുമായ വസ്തുതകള്‍ ഇതാണ്...

1, 2008 മാര്‍ച്ച് 05  ന് കണ്ണൂര്‍ ജില്ലയിലെ സി.പി.എം.നേതാക്കളുടെ ഒരു യോഗം ജില്ലാ കമ്മിറ്റി ആഫീസില്‍ നടന്നു.

2 മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടക്കാനിരിക്കുന്ന സമാധാന ചര്‍ച്ചകള്‍ക്ക് മുന്നോടിയായിരുന്നു ഈ യോഗം..

3, കണ്ണൂരില്‍ ആക്രമണത്തിന് ഇരയായവരുടെ ചിത്രങ്ങളുമായി ബി ജെ പിക്കാര്‍ പാര്‍ലമെന്റില്‍ എത്തിയകാര്യം യോഗം പിരിയുന്നതിനുമുമ്പ് സതീദേവി പറഞ്ഞു. ഈ രീതി അവസാനിപ്പിക്കണമെന്നും അവര്‍ പറഞ്ഞു.

4, അല്‍പം ആലോചിച്ചശേഷം ഗൗരവംപൂണ്ട പിണറായിയുടെ മറുപടി ഇത്തരത്തിലായിരുന്നു. സതീദേവി പറഞ്ഞതിലും കാര്യമുണ്ട്. നമ്മള്‍ ബംഗാളികളെ കണ്ടുപഠിക്കണം. ഒരുതുള്ളി ചോരപോലും പൊടിയാതെയാണ് അവരുടെ പരിപാടി. ആളെ കിഡ്‌നാപ്പ് ചെയ്യും. നല്ല ആഴത്തിലുള്ള കുഴിയില്‍ ഒരുചാക്ക് ഉപ്പുചേര്‍ത്ത് കുഴിച്ചുമൂടും. ചോരയും ചിത്രവും വാര്‍ത്തയും ലോകമറിയില്ല.

ഇത് കേട്ടയുടന്‍ പി.ജയരാജന്‍ , എം.വി.ജയരാജന്‍, ഇ.പി.ജയരാജന്‍, എന്നിവരുടെ കണ്ണുകളില്‍ വല്ലാത്ത തിളക്കം അബ്ദുള്ളക്കുട്ടി കണ്ടു. അബ്ദുള്ളക്കുട്ടിയുടെ നാവ് വരണ്ടു പോയി..

“വല്ലാത്ത മാനസികാവസ്ഥയോടെയാണ് താന്‍ പാര്‍ട്ടി ഓഫീസില്‍നിന്ന് ഇറങ്ങിയത്. അത് 2008 മാര്‍ച്ച് അഞ്ചിനായിരുന്നു. പിന്നെ കുറച്ചുമാസംപോലും താന്‍ പാര്‍ട്ടിയില്‍ തുടര്‍ന്നില്ല“- അബ്ദുള്ളക്കുട്ടി ലേഖനത്തില്‍ പറയുന്നു

   ഇനി നമുക്ക് കാര്യത്തിലേക്ക് വരാം ...2008 മാര്‍ച്ച് 05 അന്നാണല്ലോ സംഭവം.. അന്ന് കണ്ണൂര്‍ ജില്ലയില്‍ എന്താണ് നടന്നത്..തുടര്‍ച്ചയായി് ജില്ലയില്‍  5 സി.പി.എം.കാര്‍ വധിക്കപ്പെടുന്നു..ഒന്നില്‍ പോലും സി.പി.എം.തിരിച്ചടിക്കുന്നില്ല..കാരണം ഭരണ കക്ഷിയാണല്ലോ ? സംസ്ഥാനത്ത് ക്രമസമാധാനം പാലിക്കുക എന്നത് ഭരണ കക്ഷിയുടെ മാത്രം ഉത്തരവാദിത്ത്വം. അങ്ങിനെ 2007 നവംബര്‍ മുതല്‍ കണ്ണൂര്‍ ജില്ലയില്‍ ഒന്ന് ഒന്നായി തുടര്‍ച്ചയായി 05 സി.പി.എം.കാരെ വെട്ടിക്കൊല്ലുന്നു....

ആറാമത്തെ സി.പി.എം.കാരന്‍ ഇല്ലിക്കുന്ന് മീത്തലില്‍ പരയത്ത് വീട്ടില്‍ രഞ്ജിത്ത്  കൊല്ലപ്പെട്ട ദിവസമാണ് 2008 മാര്‍ച്ച് 05. ഈ ആറാമത്തെ കൊലപാതകത്തോടെ അണകെട്ടിനിര്‍ത്തിയ രോഷം പൊട്ടിയൊഴുകി..വൈകുന്നേരം രണ്ട് ആര്‍.എസ്.എസുകാര്‍ കൊല്ലപ്പെടുന്നു...

                                   ...അന്നേ ദിവസം ഒരു സമാധാന ചര്‍ച്ചയും കണ്ണുരില്‍ നടന്നില്ല..മുഖ്യമന്ത്രി തിരുവനന്തപുരത്ത് തന്നെയുണ്ട്. .മാര്‍ച്ച് 05 ന് വൈകിട്ട് കൊലപാതക പരമ്പര നടക്കും എന്നറിഞ്ഞ് നേരത്തേ മുഖ്യമന്ത്രി ഒരു യോഗവും വിളിച്ചിട്ടില്ല..ആരും അതില്‍ പങ്കെടുത്തിട്ടുമില്ല ........പക്ഷേ അബ്ദുള്ളക്കുട്ടി പങ്കെടുത്തു !!!     


              ഈ യോഗത്തിന് മുന്നോടിയായി നടന്ന പാര്‍ട്ടി യോഗത്തിലാണ് സതീദേവി പിണറായിയോട് പറയുന്നത് മാര്‍ക്സിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങളുമായി ബി.ജെ.പിക്കാര്‍ പാര്‍ലമെന്റില്‍ വന്നത് പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കി എന്ന്....അതായത് ആറ് മാസത്തിനിടയില്‍ കണ്ണൂരില്‍ ആദ്യമായി കൊല്ലപ്പെടുന്ന ആര്‍.എസ്.എസുകാരന്‍ , മടപ്പുര സത്യന്‍ , കൊല്ലപ്പെടുന്നത് മാര്‍ച്ച് 05 ന്  വൈകിട്ട്..ഈ കൊല്ലപ്പെട്ട ചിത്രങ്ങളുമായി ബി.ജെ.പിക്കാര്‍ ലോകസഭയിലെത്തുന്നു എന്ന് സതീദേവി പരാതി പറഞ്ഞത് മാര്‍ച്ച് 05 ന്  രാവിലെ...

               . മാര്‍ച്ച് 06 നും കണ്ണൂരില്‍ സമാധാന സമ്മേളനം നടന്നില്ല...മാര്‍ച്ച് 07 നും നടന്നില്ല........മാര്‍ച്ച് 08 ന് സി.പി.എം.പ്രവര്‍ത്തകനായ അനീഷ് കൊല്ലപ്പെട്ടു...ഉടന്‍ തിരിച്ചടിയും സുരേഷ് ബാബു കൊല്ലപ്പെടുന്നു....കൊലപാതകം അഞ്ച് ആയി...ഉടന്‍ പത്രങ്ങള്‍ ഇടപെടുന്നു..സര്‍ക്കാര്‍ ഇടപെടുന്നു..സിനിമ സാമൂഹിക പ്രവര്‍ത്തകര്‍ എത്തുന്നു..സമാധാന യോഗം വിളിക്കാന്‍ തീരുമാനിക്കുന്നു..യോഗതിയതി മാര്‍ച്ച് 09...അന്നേ ദിവസം പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി ഉപവാസമിരിക്കുന്നു......

പിന്നെങ്ങിനെ മാര്‍ച്ച് 05 ന് സമാധാന ചര്‍ച്ചകള്‍ക്ക് മുന്നോടിയായി പിണറായി വിജയന്‍ യോഗം വിളിക്കുന്നത്...അബ്ദുള്ളക്കുട്ടിക്ക് പറയാം..തെറ്റു പറ്റി മാര്‍ച്ച് 06 നാണ്...അവിടെയും രക്ഷയില്ല..അന്ന് എസ്.എഫ്.ഐ.സംസ്ഥാന സമ്മേളനം ..തിരുവനന്തപുരത്ത് , ഉദ്ഘാടനം പിണറായി...

അല്ല തെറ്റിപ്പോയി മാര്‍ച്ച് 07 ആക്കിയാലോ ? അതും രക്ഷയില്ല അന്ന് ഹൈക്കോടതി ബഞ്ചിനായുള്ള ധര്‍ണ്ണ തിരുവനന്തപുരത്ത് .ഉദ്ഘാടനം ഇ.പി.ജയരാജന്‍..തിരുവനന്തപുരത്തിരുന്ന് കണ്ണ് തിളങ്ങാനാകില്ലല്ലോ ? സംഭവം വീഡിയോ കോണ്‍ഫറന്‍സ്സ് അല്ലല്ലോ ? 

  നമ്മുക്കൊരു കാര്യം ചെയ്യാം മുഖ്യമന്ത്രി സമാധാന യോഗം വിളിച്ചതിന്റെ തൊട്ട് മുന്‍പേ ആക്കിയാലോ ? മാര്‍ച്ച് 08 ..അതും രക്ഷയില്ല..കേന്ദ്രകമ്മിറ്റി ഡല്‍ഹിയില്‍ ..ഇവിടുള്ളവരെല്ലാം അങ്ങോട്ട് പോയി....അപ്പൊ പിന്നെ അബ്ദുള്ളക്കുട്ടി കണ്ടത്..അബ്ദുള്ളക്കുട്ടി കേട്ടത് ? ........സാരമില്ല രോഗം ഒരു കുറ്റമല്ല.........അത് സഹതാപം അര്‍ഹിക്കുന്ന ഒന്ന് മാത്രം...പക്ഷേ അതെടുത്ത് ഒന്‍പത് മണിക്ക് ചര്‍ച്ച ചെയ്യുന്നവന്റെ രോഗമോ ? അത് നിങ്ങള്‍ തീരുമാനിക്കുക...

Tuesday, November 5, 2013

മൂത്തവര്‍ ചൊല്ലും മുതു നെല്ലിക്ക

ഈ ലാവലിന്‍ കേസ് വിധി ആരുടെ വിജയമാണ് ?

പിണറായി വിജയന്റെ ? അതോ സി.പി.എമ്മിന്റേതോ ? അതോ സത്യത്തിന്റേതോ ?

ഇതൊന്നുമല്ല ഇത് സഖാവ് വി.എസ്.അച്യുതാനന്ദന്റെ വിജയമാണ്..

ലാവലിന്‍ കേസ് സി.ബി.ഐക്ക് വിടാന്‍ ഇടയാക്കിയത് സഖാവ് വി.എസ്.ആണ്..അല്ലാത്ത പക്ഷം സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടി നിരപരാധിയാണ് എന്ന് ഹേമചന്ദ്രന്‍ റിപ്പോര്‍ട്ട് കൊടുത്തതുപോലെ ഒരു റിപ്പോര്‍ട്ടും താങ്ങിപ്പിടിച്ച് സി.പി.എം.ഇരിക്കുമായിരുന്നു....ഇന്ന് ഉമ്മന്‍ ചാണ്ടി താന്‍ നിരപരാധി ആണ് എന്ന് പ്രഖ്യാപിക്കുന്നതില്‍ കവിഞ്ഞ് യാതൊരു വിലയും ആ റിപ്പോര്‍ട്ടിന് ഉണ്ടാകുമായിരുന്നില്ല..........

രണ്ടാമത് സി.ബി.ഐ.അന്വേഷണത്തെ പാര്‍ട്ടി എതിര്‍ത്തപ്പോള്‍ വി.എസ്.അനുകൂലിച്ചതാണ്.ഇന്ത്യയിലെ ഏറ്റവും വലിയ അന്വേഷണ ഏജന്‍സിക്കുമുന്നില്‍ നിരപരാധിത്വം തെളിയിക്കാന്‍ പിണറായി വിജയന് സാധിച്ചത് അതുകൊണ്ടാണ്....

പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യരുത് എന്ന് മന്ത്രിസഭ പറഞ്ഞപ്പോഴും വി.എസ്.അതിനെ എതിര്‍ത്തു..പ്രോസിക്യൂട്ട് ചെയ്യാതിരുന്നെങ്കില്‍ ഇന്നും വിജയന്‍ ഒരു ഉമ്മന്‍ ചാണ്ടിയായി തുടര്‍ന്നേനേ...

ലാവലിന്‍ കേസിനെ രാഷ്ട്രീയമായി നേരിടും എന്ന് പാര്‍ട്ടി പറഞ്ഞപ്പോഴും അതിനെ നിയമപരമായാണ് നേരിടേണ്ടത് എന്ന് പ്രഖ്യാപിച്ചത് വി.എസ്.ആണ്...

വി.എസിന്റെ ഇടപെടല്‍ ഇല്ലായിരുന്നു എങ്കില്‍ പിണറായി വിജയന് ഒരു പക്ഷേ വളരെ നേരത്തേ കേസില്‍ നിന്ന് ഒഴിവാകാമായിരുന്നിരിക്കാം..പക്ഷേ ഇതുപോലെ എല്ലാ അന്വേഷണവും നേരിട്ട്, ഇതുപോലെ ജനങ്ങളെ മുഴുവന്‍ ബോധ്യപ്പെടുത്തി, അഗ്നിശുദ്ധി വരുത്തി പുറത്തിറങ്ങാനാകുമായിരുന്നോ ? അഴിമതിക്കാരന്‍ എന്ന് ഇമേജ് ഇല്ലാതാകുമായിരുന്നോ ?

ഒരിക്കലുമില്ല..ഈ ആരവങ്ങള്‍ക്ക് , ആര്‍പ്പുവിളികള്‍ക്ക് നന്ദി പറയേണ്ടത് വി.എസിനോട് , വി.എസിനോട് മാത്രമാണ്..............

“ മൂത്തവര്‍ ചൊല്ലും മുതു നെല്ലിക്ക ,ആദ്യം കയ്ക്കും ഇപ്പോള്‍ അത് മധുരിക്കുന്നു.

Monday, November 4, 2013

ലാവലിന്‍ വിധി പിണറായിക്ക് അനുകൂലമായാല്‍

സി.പി.എം.നേതൃത്വത്തിന് അഭിമാനിക്കാം, അണികള്‍ക്ക് ആശ്വസിക്കാം,അവരുടെ നേതാവ് കുറ്റവിമുക്തനായിരിക്കുന്നു. പക്ഷേ ആഹ്ലാദത്തിനും ആശ്വാസത്തിനും ഇടയില്‍ പൊതുജനം ചോദിക്കുന്നു.അവരുടെ നികുതിപ്പണത്തില്‍ നിന്നുള്ള ആ 440 കോടി എവിടെപ്പോയി?.പന്നിയാര്‍ ചെങ്കുളം പള്ളിവാസല്‍ കരാറിനായി എസ്.എന്‍.സി.ലാവലിന്‍ കമ്പനിക്ക് കൊടുത്ത തുക മുഴുവന്‍ പാഴായിപ്പോയി എന്ന് കണ്ടെത്തിയത് ഭാരതത്തിന്റെ കണ്ട്രോളര്‍ ആന്റ് ആഡിറ്റര്‍ ജനറലാണ്. ആ കണ്ടെത്തല്‍ ഇന്നും തിരുത്തപ്പെടാതെ നില്‍ക്കുന്നു.ആരാണ് അതിന് ഉത്തരവാദി.ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ കുറ്റവിമുക്തനാക്കപ്പെടുമ്പോഴും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ അനവധി.
മലബാര്‍ ക്യാന്‍സര്‍ സെന്ററിന് കനേഡിയന്‍ സര്‍ക്കാര്‍ പിരിച്ച് നല്‍കാം എന്ന് ഏറ്റ കോടികളില്‍ എത്ര കോടി പിരിഞ്ഞ് കിട്ടി? ബാക്കി എന്തുകൊണ്ട് കിട്ടിയില്ല, എന്തുകൊണ്ട് കരാറുണ്ടാക്കിയില്ല ഈ ചോദ്യങ്ങള്‍ക്കൊന്നും പൊതുജനങ്ങള്‍ക്ക് ഉത്തരം ലഭിച്ചിട്ടില്ല...ഈ കോടതി വിധി ആ ചോദ്യങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു.പിണറായി വിജയന്‍ അല്ലെങ്കില്‍ മറ്റാരാണ് ഇതിനുത്തരവാദി ? അതാണ് ഇനി കണ്ടെത്തേണ്ടത്. ഇന്നത്തെ കോടതിവിധി ആ ചോദ്യങ്ങളിലേക്ക് വെളിച്ചം വീശേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുന്നു.
സ്തുത്യര്‍ഹമായ അന്വേഷണമാണ് ഈ കേസിന്റെ ആദ്യഘട്ടത്തില്‍ സി.ബി.ഐ.നടത്തിയത്.പ്രതികളെ ചോദ്യം ചെയ്യാനും രേഖകള്‍ കണ്ടെടുക്കാനും സാക്ഷിമൊഴികള്‍ രേഖപ്പെടുത്താനും എല്ലാം അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള ആ ടീം ശുഷ്കാന്തി കാട്ടിയിരുന്നു.കുറ്റപത്രം സമര്‍പ്പിക്കുന്നതിലും പ്രതികളെ കണ്ടെത്തുന്നതിലും ഒക്കെ ശ്ലാഘനീയമായ പ്രവര്‍ത്തനം ആണ് അവര്‍ കാഴ്ച വച്ചത്..എന്നാല്‍ ഒരു നിര്‍ണ്ണായക ഘട്ടത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതോടെ അന്വേഷണം മന്ദഗതിയിലാകുകയായിരുന്നു.എസ്.എന്‍.സി.ലാവലിന്‍ കമ്പനിയുടെ തലവന് നോട്ടീസയക്കാനോ , കോടതിയില്‍ ഹാജറാക്കിക്കുവാനോ , പുതിയ ടീം അമാന്തം കാട്ടി എന്ന് തോന്നലുളവാക്കി. കേന്ദ്രത്തിലെ മാറിയ രാഷ്ട്രീയ സാഹചര്യമാണ് അന്വേഷണം ഈ രീതിയില്‍ വഴിതിരിയാന്‍ കാരണം എന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.സി.ബി.ഐ.അന്വേഷണത്തേയും അന്വേഷണ ഉദ്യോഗസ്ഥരേയും നിരന്തരം വിമര്‍ശിച്ചിരുന്ന സി.പി.എം.ഈ പുതിയ അന്വേഷണ സംഘത്തില്‍ അതൃപ്തി പ്രകടിപ്പിച്ചിട്ടില്ല എന്നതും വസ്തുതയാണ്..
ലാവലിന്‍ കേസിന്റെ ഈ വഴിത്തിരിവോടെ ജനം ഉറ്റുനോക്കുന്നത് വി.എസ്.അച്യുതാനന്ദനിലേക്കാണ്..അഴിമതിക്കെതിരായി മുഖം നോക്കാതെ പോരാടിയ വി.എസ്.ആണ് ലാവലിന്‍ കേസിനെ ജനകീയമാക്കിയത് എന്നത് ഒരു വസ്തുതയാണ്..സി.എ.ജിയുടെ റിപ്പോര്‍ട്ട് ആണ് ശരി എന്ന് താന്‍ വിശ്വസിക്കുന്നു എന്ന് വി.എസ്.പ്രസ്താവിച്ചത് അന്വേഷണം അട്ടിമറിക്കപ്പെട്ടു എന്ന് അദ്ദേഹം വിശ്വസിക്കുന്നതിന്റെ സൂചനയാണ്........

  ( ബാക്കി മാതൃഭൂമിയിലെ .ജോണിയോ ആര്‍.കെ.ഹരികുമാറോ എഴുതും എന്ന് വിശ്വസിക്കുന്നു..എനിക്ക് ഇത്രയേ ഒക്കൂ..)

Friday, October 18, 2013

വിഷ സര്‍പ്പത്തിന് വിളക്ക് വയ്ക്കരുത്.....

കവികള്‍ ക്രാന്ത ദര്‍ശികളാണ് ..സമകാലിക മലയാളം പത്രാധിപര്‍ ജയചന്ദ്രന്‍ നായര്‍ ഒരു ക്രാന്തദര്‍ശിയാണ്...അല്ലെങ്കില്‍ വി.എസ്.അച്യുതാനന്ദന്‍ എന്നനേതാവിനെക്കുറിച്ച് 1998 ഇല്‍ എങ്ങിനെ അദ്ദേഹത്തിന് ഇതെഴുതാന്‍ കഴിഞ്ഞു......അല്ലെങ്കില്‍ എങ്ങിനെ ഇപ്പോള്‍ അതെല്ലാം മറക്കാന്‍ കഴിഞ്ഞു............



Thursday, October 10, 2013

ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം........


ചില വാര്‍ത്തകള്‍ വായിക്കുന്നത് എന്ത് ആവേശത്തോടെയായിരിക്കും...............വി.എസ്.അച്യുതാനന്ദന്റെ ഈ വാര്‍ത്ത ഡൂള്‍ ന്യൂസില്‍ വായിച്ച് ഞാന്‍ കോരിത്തരിച്ചു...വാര്‍ത്ത ഇതാണ് .....

പാര്‍ട്ടിയുടെ നയവ്യതിയാനങ്ങള്‍ ചൂണ്ടിക്കാട്ടുന്നതിന്റെ പേരിലാണ് തന്നെ ക്രൂശിക്കുന്നതെന്ന് വി.എസ്.വ്യക്തമാക്കി.നയ വ്യതിയാനങ്ങള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ നേതൃത്വം സംഘടനാപരമായ നടപടി എടുക്കുന്നു.പ്രത്യയശാസ്ത്ര പ്രശനം ഉന്നയിക്കുന്നവരെ വെട്ടിപ്പുറത്താക്കുന്നു.ഇത്തരക്കാരോട് നേതൃത്വത്തിന് വൈരാഗ്യ ബുദ്ധിയാണ് ................

ഡൂള്‍ ന്യൂസിന്റെ പൂര്‍ണ്ണ രൂപം ഇവിടെ
http://www.doolnews.com/vs-reply-to-pb-commission-malayalam-432.html

വി.എസ്.അച്യുതാനന്ദന് ഹല്ലേലുയ പാടുന്ന , വി.എസ്.ഫാന്‍സ് നേതാവായ ശ്രീ.ജയചന്ദ്രന്‍ നായരുടെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങിയ സമകാലിക മലയാളം പഴയതൊന്ന് കൈയ്യില്‍ കിട്ടി.
ദാ കിടക്കുന്നു കിടിലന്‍ ഒരു റിപ്പോര്‍ട്ട്

ഇങ്ങനെ വായിക്കാം.......” പാര്‍ട്ടി സംസ്ഥാന കമിറ്റിയില്‍ വി.എസ്,അച്യുതാനന്ദനെ അനുകൂലിക്കുന്നവര്‍ വന്‍ ഭൂരിപക്ഷം നേടിക്കഴിഞ്ഞപ്പോള്‍ തന്നെ സി.ഐ.ടിയു പക്ഷത്തെ പ്രമുഖര്‍ പുറത്താക്കപെടുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.................................
മുഖ്യമന്ത്രി നായനാരെ ലക്ഷ്യം വച്ചുള്ള നീക്കങ്ങള്‍ ശക്തിപ്പെടുന്നതും ഈ അവസരത്തില്‍ ശ്രദ്ധേയമാണ്. മുല്ലപെരിയാര്‍ വിഷയത്തില്‍ നായനാര്‍ക്കെതിരെ ആരോപണമുന്നയിച്ച് ജലവിഭവ വകുപ്പ് മുഖ്യമന്ത്രിയില്‍ നിന്ന് മാറ്റി പിണറായി വിജയനെ ഏല്‍പ്പിക്കാന്‍ ഒരു വിഭാഗം നടത്തിയ നീക്കം പരാജയപ്പെട്ടു.മുഖ്യമന്ത്രിയുടെ വകുപ്പ് ഏറ്റെടുക്കാന്‍ വിസമ്മതിച്ച പിണറായി വിജയന്റെ പക്വതയാര്‍ന്ന സമീപനമാണ് അനിവാര്യമായിരുന്ന നാണക്കേടില്‍ നിന്ന് ഇടതുമുന്നണിയെ രക്ഷിച്ചത്......................

ഈ ചരിത്രം ആവര്‍ത്തിക്കും ............പ്രഹസനമായിട്ടും എന്നൊക്കെ പറയുന്നത് ഇതായിരിക്കും അല്ലേ ?