Thursday, July 23, 2009

ഓ...............മൂന്നാര്‍.............................

മൂന്നാറില്‍ പൊളിച്ചടുക്കിയതിന്റെ ആദ്യവിധി പുറത്തുവന്നു.
ഇനിയും ഉണ്ട് അനേകം
അബാദ്,ധന്യശ്രീ............................ അതങ്ങിനെ നീളും
സുഗതരേ.......................,മാഗധരേ...................................
നിങ്ങളെവിടെ?.
എവിടെ അച്യുതാനന്ദ ചക്രവര്‍ത്തിയുടെ പട്ടാഭിഷേകത്തിന്‍ അശ്വമേധം നടത്തിയ പൂച്ചകള്‍
എവിടെ പി.കെ.പ്രകാശ്.
തല തിരിഞ്ഞവര്‍ ഇത് മുന്‍പേ പ്രവചിച്ചു.
കെ.കരുണാകരന്‍, കെ.വേണു.എം.മുകുന്ദന്‍
അച്യുതാനന്ദമാര്‍ഗ്ഗികള്‍ അവരെ പുലഭ്യം പറഞ്ഞു. പുച്ഛിച്ചു.
ഹൈദരാബാദില്‍ തസ്ലിമക്ക് കിട്ടിയത് ,തലനാരിഴക്ക് മുകന്ദന്‍ കിട്ടാതെ പോയി.
ഇപ്പോള്‍ അവര്‍ പറഞ്ഞത് ശരിയായിരിക്കുന്നു.
നിങ്ങള്‍ പറഞ്ഞത് തെറ്റും.
പക്ഷേ പേടിക്കണ്ട ഇപ്പോഴും നിങ്ങളെ പുകഴ്തുന്നവര്‍ തന്നെയാണധികം
സുഗതരേ.................,മാഗധരേ................................
നമുക്കിനിയും അച്യുതാനന്ദപ്രജാപതിയുടെ കീര്‍ത്തനങ്ങള്‍ പാടാം.

Tuesday, July 14, 2009

രണഭൂമിയില്‍ നിന്ന്

ഒരു കമ്മ്യ്യുണിസ്റ്റ്കാരന്റെ സമരതീഷ്ണമായ ഇന്നലെകള്‍.
അയിത്തത്തിനെതിരെ, അടിമത്തത്തിനെതിരെ, സാമ്രാജ്യത്തിനെതിരെ.
പോരാട്ടങ്ങള്‍ അവന്റെ ഞരമ്പുകളിലുള്ളതാണ്‍.
ജന്മിത്തവും ചൂഷണവും അവസാനിച്ചു. പക്ഷേ ഞരമ്പിലെ പോരാട്ടവീര്യം തണുത്തില്ല.
പിന്നെ പോരാട്ടം അധികാരത്തിനുവേണ്ടിയായി.
മന്ത്രിക്കസേരയും സ്റ്റേറ്റ് കാറും ദിവാസ്വപ്നങ്ങളായി.
പാര്‍ട്ടിക്കസേരയിലിരുന്ന് ഭരണാധികാരികളെ ചൂണ്ടുവിരലില്‍ കറക്കി ആനന്ദിച്ചു.
ഒടുവില്‍ സംസ്ഥാനം ഭരിക്കുവാനായി പ്രായപൂര്‍ത്തി ആകാത്ത ഒരു സര്‍ക്കാരിന്റെ ഞെരിച്ചുകൊന്നു.
അസമയത്തുണ്ടായൊരു വധത്തില്‍ സഹതാപം വോട്ടായി കുത്തിയൊലിച്ചപ്പോള്‍
മോഹങ്ങളെല്ലാം കരിഞ്ഞു.
അഞ്ചു കൊല്ലം പ്രതിപക്ഷത്തിരുന്നു.
അഴിമതിക്കെതിരെ പോരാടിയില്ല, അനീതിക്കെതിരെ സംസാരിച്ചില്ല.
പിന്നിലിരിക്കണോ മുന്നിലിരിക്കണോ എന്നതായിരുന്നു തര്‍ക്കം.
"മുന്നിലിരുന്നാല്‍ പോര വിവരം വേണം എന്ന് തുറന്നു പറഞ്ഞു നായനാര്‍"
വീണ്ടും കാക്ക ഏകാദശി നോറ്റു.
ജനിച്ച നാട്ടിലെ ജനത്തിന്‍ ഏറെ തിരിച്ചറിവുണ്ടായതിനാല്‍ വീണ്ടും തോറ്റു.
അതിന്റെ പാപം പഴനിയുടെ പിടലിക്കു വച്ചു.
കണ്ണാടി കുത്തിപ്പൊട്ടിച്ചു.
പിന്നെ അധികാരത്തിന്റെ ഇടനാഴിയിലെ കിരീടം വക്കാത്ത രാജാവായി.
അച്ഛനും മകനും വിഹിതം കണക്കു പറഞ്ഞു വാങ്ങി.
മദ്യമാഫിയയും മണല്‍ മാഫിയയും കാല്‍ക്കല്‍ കാവല്‍ നിന്നു.
വീണ്ടും കാക്ക ഏകാദശി നോറ്റു.
അഴിമതി വീരന്മാരും ഭീകരന്മാരുമായ സഖാക്കള്‍ മലമ്പുഴക്ക് കൊണ്ടുപോയി.
കോട്ടകെട്ടി സംരക്ഷിച്ചു. ജയിപ്പിച്ചെടുത്തു.
പക്ഷേ അധികാരം കിട്ടിയില്ല.
ഇനി ഊഴമില്ല എന്ന് തിരിച്ചറിഞ്ഞു.
അപ്പോള്‍ അദ്ദേഹം പുതിയ കഥ രചിച്ചു.
കുറച്ച് പാട്ടുപരിഷകള്‍ അവതാരം ചെയ്തു. പുതിയ മുഖമ്മൂടികളും.
അഴിമതി വിരുദ്ധതയുടെ തനത് നാടകം.
കുറച്ചുനാള്‍ കൂടെ ത്തുള്ളി അഭിനയം തിരിച്ചറിഞ്ഞ് സുഹ്രുത്തുക്കള്‍ പിന്മാറി.
തുള്ളള്‍ ഒരു ജനകീയ കലയായി.
അനേകം പുതിയ സഖാക്കള്‍ ഇരുന്നു കൊണ്ട് പ്രവേശിച്ചു. പഴയ സഖാക്കള്‍ തീണ്ടാപ്പാടകലെയായി.
കപടനാടകം തിരിച്ചറിഞ്ഞ് പാര്‍ട്ടി സീറ്റ് നിഷേധിച്ചപ്പോള്‍ ഉണ്ണാവ്രതമിരുന്നു.
സമരതീഷ്ണമായ ഇന്നലെകള്‍ തിരിച്ചു വന്നു. പുതിയ പോരാട്ടം അധികാരത്തിനായി.
വാരിക്കുന്തം സഖാക്കളുടെ ഞെഞ്ച് പിളര്‍ന്നു.
പാര്‍ട്ടി തോറ്റു. സീറ്റ് കൊടുത്തു.
അപ്പോള്‍ ഉത്തരം താങ്ങുന്നത് ഞാനാണ്‍ എന്ന് പല്ലിക്കു തോന്നി.
അങ്ങിനെ തന്നെ അങ്ങിനെ തന്നെ എന്ന് വിദൂഷകര്‍ ആര്‍ത്തു വിളിച്ചു.
ഇപ്പോല്‍ വീണ്ടും ആശയപ്പോരാട്ടം.
അധികാരത്തിന്റെ ആമാശയപ്പോരാട്ടത്തിന്റെ പുതിയ പേര്‍.
"ശാരിയെവിടെ, കിളിര്‍ഊരെവിടെ, മതികെട്ടാനെവിടെ"
പാര്‍ട്ടി സമ്മതിച്ചില്ലാ........................................................
സമ്മതിച്ചിരുന്നെങ്കില്‍.........................................................
പാവം ശാരി മരിക്കുന്നതിന്‍ മുന്‍പ് നിന്നെ കശക്കിയവര്‍ പാപികളത്രേ................
പക്ഷേ മരിച്ചതിനു ശേഷവും നിന്നെ വിറ്റ് സ്ഥാനമാനം നേടുന്നവര്‍ ആരാണ്‍?.
ഇനിയും ഉണ്ട് രണ്ടു വര്‍ഷം. ആ ചഷകവും ഞാന്‍ മോന്തും ആവോളം.
അതിനു ശേഷം ഞാനീ പാര്‍ട്ടി വിടും
ഒരു പക്ഷേ അതിനുമുന്‍പു തന്നെ ഞാന്‍ ഇതിനെ കൊന്നേക്കും.
കാരണം എപ്പോഴും ഞങ്ങള്‍ ജയിക്കും ഞങ്ങള്‍ മാത്രം.

Monday, July 13, 2009

ഹോംസിന്റെ ഇടപെടല്‍

/ ഇതിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്ന ആരുമായും ഒരു ബന്ധവുമില്ല. ഇത് വെറും കെട്ടു കഥ മാത്രമാണ്‍./

"കരിമീന്‍ നിങ്ങളുടെ നാട്ടിലെ രീതികള്‍ എനിക്ക് മനസ്സിലാകുന്നതേയില്ല. അഴിമതിയുടെ , ഭീകരതയുടെ, മുരടത്തരത്തിന്റെ ഒക്കെ നേതാവായി ഒരാളെ ഉയര്‍ത്തിക്കൊണ്ടു വരിക. അയാള്‍ ഒരു സുപ്രഭാതം മുതല്‍ സത്യസന്ധയുടെ, വിശുദ്ധിയുടെ അവതാരമായി മാറുക.എല്ലാവരും അയാളുടെ അപദാനങ്ങള്‍ വാഴ്തുക. അതേസമയം അന്നുവരെ വിശുദ്ധനായിരുന്ന ഒരാള്‍ പെട്ടെന്ന് അഴിമതിക്കാരനാകുന്നു. എല്ലാവരും അയാളെ ക്രൂശിക്കാന്‍ ഓടുന്നു. എനിക്കിത് മനസ്സിലാകുന്നേയില്ല" പൈപ്പില്‍ നിന്ന് പുക അന്തരീക്ഷത്തിലേക്ക് ഊതി വിട്ടുകൊണ്ട് ഷെര്‍ലോക് ഹോംസ് പറഞ്ഞു.

" ഇത് ഇംഗ്ലണ്ടില്‍ സംഭവിച്ചിട്ടില്ലേ ഹോംസ്?. യുദ്ധാനന്തരം ചര്‍ച്ചിലിന്റെ അവസ്ഥ ഇതായിരുന്നില്ലേ". ഞാന്‍ ഹോസിനോട് എന്റെ വിജ്ഞാനം വിളംബി.
" കരിമീന്‍! വിഡ്ഡിത്തം പറയാതിരിക്കൂ. ചര്‍ച്ചിലെവിടെ നിങ്ങളുടെ നാട്ടിലെ ഈ കമ്പനി മേധാവികളെവിടെ?."
അര്‍ദ്ധോക്തിയില്‍ ചോദ്യം നിര്‍ത്തി ഹോംസ് ചിന്തയിലാണ്ടു.
ഇനി അദ്ദേഹത്തെ ശല്യപ്പെടുത്താന്‍ പാടുള്ളതല്ല. ഹോംസിന്റെ ശരീരം മാത്രമേ ആ കസേരയിലുള്ളൂ മനസ്സ് കാതങ്ങള്‍ക്ക് അകലേക്ക് പായുകയാണ്‍.
" കരിമീന്‍, ഈ പപ്പുക്കുട്ടന്‍ വള്ളിക്കുന്ന്, ജഹാംഗീര്‍, നീലകണ്ഠന്‍ ഇവരില്‍ എന്തെങ്കിലും സാമ്യം കാണുന്നുണ്ടോ?."
"ഒന്നുമില്ല ഹോംസ്, രണ്ടു പേര്‍ക്ക് താടിയില്ല, ഒരാള്‍ക്ക് ഉണ്ട്".
"അതല്ല"
"മൂന്നുപേര്‍ക്കും കനത്ത ബാങ്ക് ബാലന്‍സ് ഉണ്ട്. നീലകണ്ഠനാണ്‍ ഏറ്റവും കൂടുതല്‍"
"അതല്ല കരിമീന്‍!, ഇവര്‍ മൂന്നു പേരും കോണ്‍ഗ്രസ്സുകാരായിരുന്നു എന്നത് അത്ഭുതമല്ലേ"

"അതിലെതാണ്‍ അത്ഭുതം ഹോംസ്. എ.കെ.ജി, ഇ.എം.എസ്സ് എന്നിവരൊക്കെ"
"അവരൊക്കെ ദേശീയ സമരത്തില്‍ പങ്കെടുത്തവരും ആശയപരമായി രാഷ്ട്രീയം മാറിയവരുമാണ്‍. പക്ഷേ ഇവര്‍ എങ്ങിനെ നിങ്ങളുടെ കമ്പനിയില്‍ ചേര്‍ന്നു എന്നത് സംശയകരമല്ലേ"
ഞാന്‍ ഒന്നും മിണ്ടിയില്ല. ഹോംസിന്റെ ഈ കണ്ടെത്തലില്‍ എന്തെങ്കിലും പുതുമയുള്ളതായി എനിക്ക് തോന്നിയില്ല.

"നമുക്ക് കാര്യങ്ങള്‍ ഒന്നു കൂടി പഠിക്കാം കരിമീന്‍", ജി.എം.കൊടുത്തുവിട്ട ആ ചുമന്ന ബ്രീഫ് കെയ്സില്‍ നിന്നാണ്‍ സംഭവങ്ങളുടെ തുടക്കം"
"കരിമീന്‍ , കൊല്ലം ജില്ലയുടെ തെക്കന്‍ പ്രദേശങ്ങളിലെവിടെയെങ്കിലും ആര്യാ ഗ്രൂപ്പ് എന്നൊരു വ്യവസായ ഗ്രൂപ്പ് ഉള്ളതായി അറിയാമോ"
ഹോംസ് ഇങ്ങനെയാണ്‍. തികച്ചും അപ്രതീഷിതമായാണ്‍ ഹോംസ് മറ്റൊരു വിഷയത്തിലേക്ക് കടക്കുക.
"ഇല്ല, കേട്ടിട്ടില്ല" ഞാന്‍ പറഞ്ഞു.
"എന്നാല്‍ ഉണ്ട്, ജുവലറി ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ അവര്‍ക്കുണ്ട്. ഇതേ മോഡല്‍ പെട്ടി അവരുടെ ബിസിനെസ്സ് ആവശ്യങ്ങള്‍ക്ക് അവര്‍ ഉപയോഗിക്കാറുണ്ട്"
"അതുകൊണ്ട്?."
"തിരുവനന്തപുരത്തിരുന്ന നിങ്ങളുടെ ജി.എം. അതേ ദിവസം എന്തിന്‍ ഇതേ പെട്ടി ഉപയോഗിച്ചു."
"അതിനെന്താ ഹോംസ് ഒരു പെട്ടി ആര്‍ക്കും എപ്പോഴും ഉപയോഗിച്ചു കൂടെ?."
"ഉപയോഗിക്കാം കരിമീന്‍, ആര്‍ക്കും എപ്പോഴും. പക്ഷേ ജി.എം.ഇതേ ദിവസം ഇതേ പെട്ടി എന്തിന്‍ ഉപയോഗിച്ചു എന്നതാണ്‍ വിഷയം. മുന്‍പെന്നെങ്കിലും ജി.എം. ഇതുപോലുള്ള ബ്രീഫ് കെയ്സ് ഉപയോഗിച്ചിട്ടില്ല"
ഹോംസ് എന്താണുദ്ദേശ്ശിക്കുന്നതെന്ന് എനിക്ക് യാതൊരു പിടിയും കിട്ടിയില്ല. ഞാന്‍ മൌനത്തിലേക്ക് മുങ്ങി.
"കരിമീന്‍ ഒരു കട്ടന്‍ കാപ്പി......................."
ഞാന്‍ ചൂ‍ടു കാപ്പി ഹോംസിനു നേരെ നീട്ടി. കാപ്പി വാങ്ങുമ്പോള്‍ ഹോംസ് പതിവില്ലാതെ പുഞ്ചിരിക്കുന്നത് ഞാന്‍ കണ്ടു.
"കരിമീന്‍ താനിപ്പോഴും വല്ലാത്ത ആശയക്കുഴപ്പത്തിലാണല്ലേ........ ജഹാംഗീറിന്റെ തിരോധാനത്തില്‍ നിന്ന് ഞാനെന്തിന്‍ ഒരു പെട്ടിയുടെ പിന്നാലെ പോയെന്ന്?."
" എങ്കില്‍ കേട്ടോളൂ കരിമീന്‍, സത്യസന്ധനും വിശ്വസ്തനും നന്മയുടെ അവതാരവുമായ നിങ്ങളുടെ ജി.എമ്മിന്‍ ഈ കമ്പനിയില്‍ പാര്‍ട്ട്ണര്‍ഷിപ്പ് ഉണ്ടായിരുന്നു. 2003 വരെ"
"ഹെന്ത് ! " എന്റെ കണ്ണു തള്ളി
"അതെ കരിമീന്‍ ചില സത്യങ്ങള്‍ കെട്ടുകഥകളെക്കാള്‍ ഭീകരങ്ങളായിരിക്കും".
ചിരിച്ചു കൊണ്ട് ഹോംസ് കപ്പു താഴെ വച്ചു.
..........................................................................
രാത്രി വളരെ വൈകിയാണ്‍ ഹോംസ് തിരിച്ചെത്തിയത്. അധികദൂരം നടന്നതിന്റെ ക്ഷീണം അദ്ദേഹത്തില്‍ കാണാമായിരുന്നു.
വളരെ സാവധാനത്തില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന് അദ്ദേഹം ചിന്താകുലനായിരുന്നു. പലപ്പോഴും നിരാശയോടെ തലയാട്ടുന്നുണ്ടായിരുന്നു.
"എന്തു പറ്റി ഹോംസ് "
"അല്ല ! കരിമീന്‍ എന്തു മാത്രം നുലാമാലകള്‍ നിറഞ്ഞതാണ്‍ നിങ്ങളുടെ നാട്. കെട്ടു പിണഞ്ഞ് അതങ്ങിനെ കിടക്കുന്നു , ഒരിടത്തും എത്താതെ"
"ഞാനിന്ന് വെസ്റ്റ്-ഏഷ്യാ എയര്‍ലൈന്‍സ് മുന്‍ എം.ഡി യുടെ വീട്ടില്‍ പോയിരുന്നു".
"അദ്ദേഹം വെടിയേറ്റ് മരിച്ചില്ലേ"
" അതേ, അദ്ദേഹത്തിന്റെ ബന്ധുവാണ്‍ ഇപ്പോള്‍ അവിടെ താമസം".
"അതും നമ്മുടെ കേസുമായി എന്താ ബന്ധം?."
"ബന്ധമുണ്ട് കരിമീന്‍, തരുണ്‍ കുമാറിന്റെ ആഫീസിലെ സംഭവത്തിന്റെ അന്വേഷണം അവിടെ നിന്നാണ്‍ തുടങ്ങേണ്ടത് എന്ന് എനിക്ക് തോന്നി".
ഹോംസ് കാലുകള്‍ നീട്ടി മേശപ്പുറത്ത് വച്ചു. പൈപ്പ് ആഞ്ഞു വലിച്ചു. ആ കണ്ണുകള്‍ മയക്കത്തിലേക്ക് നീങ്ങുന്നു.
പകുതി നിദ്രയില്‍ നിന്നുണര്‍ന്ന ഹോംസ് എന്നോടു പറഞ്ഞു
‘കരിമീന്‍ ആ പാട്ട് എന്താണ്‍?."
"ഏത് പാട്ട്"
"മിസ്സാകുമ്പോല്‍ ജഹാംഗീര്‍ പാടിയ ആ പാട്ട്. അതൊന്നു പാടൂ"
ഞാന്‍ പാടി " നിധി ചാല സുഖമാ........................................."
"എന്താ അതിന്റെ അര്‍ത്ഥം"
"എനിക്കറിയില്ല"
"ച്ഛേ.........അര്‍ത്ഥമറിയാതെ പാട്ടുകേട്ടിട്ട് ഒരു കാര്യവുമില്ല. എനിക്ക് അര്‍ത്ഥം അറിയാവുന്നതും തനിക്ക് പാടാനറിയാവുന്നതുമായ ഏതെങ്കിലും ഒരു പാട്ട് പാടു"
ഞാന്‍ പാടാന്‍ തയ്യാറെടുത്തു. കണ്ണുകളടച്ച് പൈപ്പ് കടിച്ചു പിടിച്ച് ഹോംസ് പാട്ടിനായി കാതോര്‍ത്തു.
ഞാന്‍ ഉച്ചത്തില്‍ പാടി
" ജാക്ക് ആന്‍ഡ് ജില്‍, വെന്റ് അപ് ദി ഹില്‍............."
കടിച്ചു പിടിച്ചിരുന്ന വിറകു കൊള്ളിയെടുത്ത് ഹോംസ് എന്നെ എറിഞ്ഞു.

Friday, July 10, 2009

അപസര്‍പ്പക കഥ തുടരുന്നു (രണ്ടാം ഭാഗം)

വെളിച്ചത്തിന്റെ അവസാന തുള്ളിയും നഷ്ടപ്പെട്ടുകോണ്ടിരിക്കുന്നു. യൂണിവേര്‍സിറ്റി കോളേജിന്‍ മുന്നിലെ മഹാഗണികളില്‍ വാവലുകള്‍ കലപില കൂട്ടുന്നു.വെളിച്ചം വിതറി വാഹനങ്ങല്‍ ചീറിപ്പായുന്നു.

കോളേജിന്റെ വലതുവശത്തെ മതിലിന്റെ അരികുപറ്റി ഒരാള്‍ പരിഭ്രാന്തനായി നടന്നു നീങ്ങുന്നു. ഒരു കറുത്ത അംബാസിഡര്‍ കാറില്‍ അയാള്‍ സ്പെന്‍സെര്‍ ജംഗ്ഷനില്‍ ഇപ്പോള്‍ വന്നിറങ്ങിയതേയുള്ളൂ. മുഖം മറച്ചു കെട്ടിയ ടവ്വലില്‍ കൂടി അയാളുടെ ചുവന്ന കണ്ണുകല്‍ പുറത്തു കാണാം.വല്ലാതൊരു പരിഭ്രമം അയാളെ അലട്ടുന്നുണ്ട്.
കോളേജിന്റെ പിന്‍ വശത്ത് ചുവപ്പും വെള്ളയും കലര്‍ന്ന ആ ബഹുനില മന്ദിരത്തിനു മുന്നില്‍ അയാള്‍ ഒരു നിമിഷം നിന്നു. പ്രധാന ഗേറ്റിനെ ഒഴിവാക്കി മന്ദിരത്തിന്റെ പിന്നിലുള്ള ആഡിറ്റോറിയത്തിന്റെ ഗേറ്റു വഴി അയാള്‍ അകത്തേക്കു നടന്നു. ആഡിറ്റോറിയത്തിന്റെ പ്രധാന വാതിലിനു മുപ്പതടി ഇടത്തേക്കു മാറി അടച്ചിട്ടിരിക്കുന്ന ഒരു ചെറിയ വാതിലിനു മുന്നില്‍ അയാള്‍ നിന്നു.ഇപ്പോള്‍ അയാളുടെ തലയിലെ ടവ്വല്‍ അഴിച്ചു മാറ്റിയിട്ടുണ്ട്. ടവ്വല്‍ തോളിലേക്കിട്ട് വലതുകയ്യുടെ ചൂണ്ടു വിരല്‍ മടക്കി അയാള്‍ പതിയെ അടഞ്ഞ വാതിലില്‍ പ്രത്യേക താളത്തില്‍ മുട്ടി.
ഒന്ന്,രണ്ട്,മൂന്ന്,
ഒരു ഞരക്കത്തോടെ വാതില്‍ ഉള്ളിലേക്ക് തുറക്കപ്പെട്ടു. അകത്ത് ചെറുതെങ്കിലും വൃത്തിയില്ലാത്ത ഒരു കിടപ്പുമുറി. അതിലെ കട്ടിലില്‍ ആഗതന്റെ വരവും കാത്ത് മൂന്നുപേരിരിക്കുന്നു.
അവര്‍ ഇവരാണ്.
പി.ഗിരിരാജന്‍, ഇ.പി.ഗിരിരാജന്‍, എം.വി.ഗിരിരാജന്‍.
"എന്തു പറ്റി കുടമ്പുളി സുരേന്ദ്രാ......................." ഇ.പി. ആഗതന്റെ പരിഭ്രമം കണ്ട് ചാടി എഴുനേറ്റ് ചോദിച്ചു.
"അവന്‍ രക്ഷപെട്ടു. എനിക്ക് കിട്ടിയില്ല.............." കുടമ്പുളിക്ക് വാക്കുകള്‍ ഇടറി.
" ച്ച്ച്ഛായ്.........!.തന്നെയൊക്കെ പറഞ്ഞയച്ചപ്പോഴെ ഞാന്‍ കരുതിയതാണിത്. നിന്നെയൊന്നും കൊണ്ട് ഒരു ചുക്കും നടക്കില്ല.കണ്ണൂരില്‍ നിന്ന് എന്റെ പിള്ളേരെ വരുത്തിയാല്‍ മതിയായിരുന്നു". ഇ.പി.രോഷം കോണ്ട് വിറച്ചു.
"എന്റെ കഴിവുകേടല്ല ഇ.പി.,ഞാന്‍ പിള്ളേരെ മുഴുവന്‍ ഒരുക്കി നിര്‍ത്തിയിരുന്നതാണ്‍. എന്നാല്‍ ക്ലിന്റ് ഹൌസില്‍ നിന്നും പുറത്തേക്കിറങ്ങിയ അവന്റെ കാര്‍ നമ്മള്‍ കരുതിയ പോലെ ഇടത്തേക്കു തിരിഞ്ഞു.പക്ഷേ പെട്ടെന്നത് വെട്ടിത്തിരിഞ്ഞ് വലത്തേക്കു പോയി".
അവനെന്തിന്‍ വലത്തോട്ടു പോയി.ഇടത്തോട്ടല്ലേ പോകേണ്ടിയിരുന്നത്".എം.വി.ഗിരിരാജന്‍ സംശയമായി.
"അതെ, അതാണെനിക്കും മനസ്സിലാകാത്തത്. പക്ഷേ ആ കാറിന്റെ പിന്നില്‍ ആരോ ഉണ്ടായിരുന്നതായി തോന്നുന്നു". കുടമ്പുളി പറഞ്ഞു.
"അതാര്‍, അവന്‍ ഒറ്റക്കാണല്ലോ വന്നത്. ജി.എമ്മിന്റെ വീട്ടില്‍ നിന്നും മറ്റാരും പുറത്തേക്കിറങ്ങിയിട്ടില്ല. അക്കാര്യം മഫ്ടി പോലീസ് എന്നെ അറിയിച്ചു.". പി.ഗിരിരാജന്‍ പറഞ്ഞു.
" അവളുടെ മനമാകെ തളിരിടുമൊരു കാലം" ഭീമ ഗോള്‍ഡിന്റെ പരസ്യം . ഇ.പി.ഗിരിരാജന്റെ മൊബൈല്‍ ശബ്ദിച്ചതാണ്‍.
എന്തുകൊണ്ടോ ഈ ട്യൂണ്‍ അദ്ദേഹത്തിന്‍ വളരെ ഇഷ്ടപ്പെട്ടുപോയി. സുഹൃത്തുക്കളൊക്കെ കളിയാക്കിയിട്ടും അയാള്‍ ഈ ട്യൂണ്‍ മാറ്റിയതേയില്ല.
ഫോണ്‍ ശബ്ദിച്ചു തുടങ്ങിയതോടെ അവിടെ ഒരു നിശബ്ദത പരന്നു. നാലു മുഖങ്ങളില്‍ ആകാംഷയുടെ തീഷ്ണത.
ഇ.പി.ഫോണ്‍ അറ്റന്‍ഡ് ചെയ്തു തുടങ്ങി. തലകുലുക്കുന്നതും മൂളുന്നതും മാത്രം മറ്റുള്ളവര്‍ക്ക് കേള്‍ക്കാം.
മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തു വന്ന ഇ.പി.യോട് ഒരേ സ്വരത്തില്‍ മൂന്നു പേരും ചോദിച്ചു.
"എന്താ, എന്താ...................."
" അവന്‍ നവശക്തി ഓഫീസില്‍ എത്തിയിട്ടില്ലാ, നമ്മുടെ പിള്ളേര്‍ വിളിച്ചു".
" പിന്നവനെവിടെപ്പോയി".
"അതെനിക്ക്......................................."
ഠേ.................................................അതിശക്തമായ ഒരു ആഘാതത്തില്‍ ആ മുറിയുടെ വാതില്‍ ചവുട്ടിത്തുറക്കപ്പെട്ടു.
പൊടുന്നനെ അവിടത്തെ വെളിച്ചം പൊലിഞ്ഞു.
................................................................................................................

സമയം രാത്രി എട്ട് മുപ്പത്. കെ .എച്ച്.ആര്‍.ഡിയുടെ വഴുതക്കാട്ടെ ബഹുനില മന്ദിരം ഇരുട്ടിലാണ്ട് നില്‍ക്കുന്നു.
ഒരു മുറിയൊഴിച്ച്. ആ മുറിക്കു പുറത്ത് അസി:സെക്രട്ടറി തരുണ്‍ കുമാര്‍ എന്ന ബോര്‍ഡ് കാണാം.
ചന്ദന നിറമുള്ള ഷര്‍ട്ടും കറുത്ത പാന്റ്സും ധരിച്ച് തരുണ്‍ ആ മുറിക്കുള്ളില്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ്‍. അയാള്‍ ആകെ അസ്വസ്ഥനാണ്‍. കൈകള്‍ വല്ലാതെ കൂട്ടിത്തിരുമ്മുന്നു. ഇടക്കിടെ ജനാലയിലൂടെ താഴെ റോഡീലേക്ക് നോക്കുന്നുണ്ട്. ആരെയോ പ്രതീക്ഷിക്കുന്നുണ്ടെന്നു തീര്‍ച്ച.
പെട്ടെന്ന് ആ കണ്ണുകളില്‍ ഒരു പ്രകാശം മിന്നി. വിമന്‍സ് കോളേജിന്റെ ഗേറ്റ് ചുറ്റി വളഞ്ഞ് ഒരു കറുത്ത ലാന്‍സര്‍ കെ .എച്ച്.ആര്‍.ഡിയുടെ വളപ്പിനുള്ളില്‍ പാര്‍ക്ക് ചെയ്തു. ഡോര്‍ തുറന്നടയുന്ന ശബ്ദം. ആരോ ലിഫ്റ്റ് വഴി മുകളിലേക്ക് കയറുകയാണ്‍. ഏഴു നിമിഷങ്ങള്‍ക്ക് ശേഷം തരുണ്‍കുമാറിന്റെ മുറിയൂടെ കോളിങ്ങ് ബെല്ല് ശബ്ദിച്ചു.
"യെസ്, കമിന്‍"
മണി മുഴക്കം നിലച്ചു. പരിപൂര്‍ണ്ണ നിശബ്ദത. തരുണ്‍ വീണ്ടും ആവര്‍ത്തിച്ചു.
"യെസ് കമിന്‍"
പ്രതികരണമില്ല.
കസേര പിന്നിലോട്ടിട്ട് തരുണ്‍ എഴുനേറ്റു. വാതില്‍ തുറന്നു. ആരെയും കാണുന്നില്ല.അദ്ദേഹം നാലുപാടും നോക്കി.
ശുദ്ധ ശ്യൂന്യത.
എന്തോ ഒരു ഭയം തരുണിനെ അലട്ടിത്തുടങ്ങി.
പെട്ടെന്ന് മുറിയുടെ വാതില്‍ക്കല്‍ ഒട്ടിച്ചു വച്ച ഒരു ഇളം പിങ്ക് കടലാസ്സു കഷണം തരുണിന്റെ ശ്രദ്ധയില്‍ പെട്ടു.
അത് വായിച്ച തരുണിന്റെ നട്ടെല്ലില്‍ നിന്നും ഒരു ഇടിമിന്നല്‍ തലച്ചോറിലേക്ക് പാഞ്ഞു കയറി.
വീഴാതിരിക്കാന്‍ അയാള്‍ ചുമരിലേക്ക് ചാരി.
അപ്പോള്‍ ഇടനാഴിയുടെ വലത്തേ മൂലയില്‍ നിന്നും ഒരു തടിച്ച രൂപം അയാള്‍ക്കു നേരെ സാവധാനം നടന്നടുക്കുന്നുണ്ടായിരുന്നു.

Thursday, July 9, 2009

ഒരു അപസര്‍പ്പക കഥ

സമയം 05.05 വൈകുന്നേരം.
കെ-ഡിറ്റിന്റെ വിശാലമായ ഇടനാഴിയുടെ ചില്ലു വാതില്‍ തുറന്ന് ജഹംഗീര്‍ പുറത്തേക്കു വന്നു. അയാളുടെ ഡണ്‍ഹില്‍ ഷര്‍ട്ടില്‍ ചുളിവുകള്‍ വീണിരുന്നു. ഒരു പകല്‍ മുഴുവന്‍ എ.സി.യില്‍ കഴിച്ചുകൂട്ടിയതിനാല്‍ അയാളുടെ കൈവിരലുകള്‍ തണുത്തിരുന്നു. ഒരു പുകക്കായി അയാളുടെ ചുണ്ടുകള്‍ കൊതിച്ചു.
"ചോരവീണ മണ്ണില്‍ നിന്നുതിര്‍ന്നു വന്ന പൂമരം" മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു..അയാള്‍ക്ക് വളരെ ഇഷ്ടപ്പെട്ട പാട്ടാണ്‍. അതു തന്നെ റിങ് ടോണ്‍ ആക്കണ്മെന്ന് അയാല്‍ വല്ലാതെ കൊതിച്ചതാണ്‍.
ഫോണില്‍ തെളിഞ്ഞ നംബര്‍ അയാളെ വല്ലാതെ അത്ഭുതപ്പെടുത്തി.
"ജി.എം."
അധികനാളായി ജി.എം. അയാളെ വിളിച്ചിട്ട്. ജി.എമ്മിന്റെ പ്രവര്‍ത്തനങ്ങളില്‍ അവിഹിതമായി ഇടപെടുന്നു എന്ന ആരോപണം ഉയര്‍ന്നപ്പോല്‍ തന്നെ അയാളുമായുള്ള ഫോണ്‍ ബന്ധം ജി.എം.ഉപേക്ഷിച്ചതാണ്‍. അയാള്‍ക്കുള്ള രഹസ്യ നിര്‍ദ്ദേശങ്ങള്‍ എല്ലാം ജി.എം.നവശക്തി ആഫീസില്‍ എത്തിക്കുകയാണ്‍ പതിവ്. അയാള്‍ അതെല്ലാം അവിടെ ചെന്ന് ഏറ്റെടുക്കുകയും നിര്‍ദ്ദേശ്ശിച്ച പ്രവര്‍ത്തികളെല്ലാം പൂര്‍ത്തിയാക്കുകയും ചെയ്യും.
പക്ഷേ ഇപ്പോള്‍ നേരിട്ട്. അയാള്‍ ഫോണ്‍ സ്വിച്ച് ഓണ്‍ ചെയ്തു.
" ജഹാഗീര്‍!. എത്രയും പെട്ടെന്ന് , അടിയന്തിരമായി എത്തുക"
ജി.എം. ഫോണ്‍ വച്ചു.
ആ വാക്കുകളിലെ ധൃതി ജഹാംഗീരിനെ അമ്പരപ്പിച്ചു. ജി.എമ്മിന്റെ ഔദ്യ്യൊഗിക വസതിയായ ക്ലിന്റെ ഹൌസില്‍ അയാള്‍ ഇപ്പോല്‍ പോകറില്ല. ഒരു കാലത്ത് അയാള്‍ അവിടത്തെ നിത്യ സന്ദര്‍ശകനായിരുന്നു. അയാളുടെ പോക്കുവരവുകള്‍ എല്ലാം തന്നെ രഹസ്യപ്പോലീസ് നിരീക്ഷണത്തിലായതോടെ ക്ലിന്റ് ഹൌസ് സന്ദര്‍ശനം അവസാനിപ്പിക്കുകയാണുണ്ടായത്.
തന്റെ കെ.എല്‍.01- ജെ-5520 മാരുതി കാറില്‍ ജഹാംഗീര്‍ ക്ലിന്റ് ഹൌസിന്റെ ഗേറ്റ് കടന്നു. സെക്യൂരിറ്റി അയാളെ അലക്ഷ്യമായി ഒന്നു നോക്കി കടന്നു പോകാന്‍ ആംഗ്യം കാണിച്ചു.
വലത്തോട്ട് തിരിഞ്ഞ് പോര്‍ട്ടിക്കോയുടെ പിന്നാമ്പുറത്തേക്ക് വണ്ടി തിരിക്കവേ റിയല്‍ വ്യൂ മിററില്‍ റോഡിന്‍ പുറത്ത് തന്നെ തുറിച്ചു നോക്കി നില്‍ക്കുന്ന ഒരു മഫ്ടി പോലീസുകാരനെ ജഹാംഗീര്‍ കണ്ടൂ.
ജി.എം.ആകെ പരിഭ്രാന്തനായിരുന്നു. പതിവുപോലെ കൈലിയും ബനിയനും തന്നെ വേഷം.
"താനിങ്ങോട്ടു വരുന്നത് ആരെങ്കിലും കണ്ടോ"
"പുറത്തൊരാള്‍ നില്‍ക്കുന്നു. മഫ്റ്റി പോലീസ് ആണോ എന്നു സംശയം"
"അത് ആ ഉള്ളിയേരിയുടെ ഏതോ മറ്റടത്തെ മോന്‍ ആയിരിക്കും" ജി.എമ്മിന്‍ അരിശം മൂത്തു. അരിശം വരുമ്പോല്‍ പണ്ടും ജി.എം.തെറി ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഈയിടെ പത്രസമ്മേളനങ്ങളീല്‍ മാന്യനായാണ്‍ ജി.എം.പ്രത്യക്ഷപ്പെടാറ്. താനും നീലകണ്ഠനും കൂടി എന്തുമാത്രം പരിശ്രമിച്ചാണ്‍ അദ്ദേഹത്തെ മാന്യനാക്കി മാറ്റിയത് എന്ന് ജഹാംഗീര്‍ ഓര്‍ത്തു.
ജി.എമ്മിനോടൊപ്പം ജഹാംഗീര്‍ അകത്തെ മുറിയിലേക്കു കടന്നു.
ഒരു മീറ്റിങ്ങിനുള്ള ഒരുക്കങ്ങളെല്ലാം അവിടെ കണ്ടു.
" ഹലോ ജഹാംഗീര്‍!" എന്തോ എഴുതിക്കൊണ്ടിരുന്ന പപ്പുക്കുട്ടന്‍ വള്ളിക്കുന്ന് ജഹാംഗീരിനെ സ്വാഗതം ചെയ്തു.
ജഹാംഗീര്‍ ചുറ്റും നോക്കി.
പി.ആര്‍. മാലകണ്ഠന്‍, മഠന്‍ ശിവത്തില്‍, രമേഷ് ബാബു എല്ലാരുമുണ്ട്.
ജഹാംഗീര്‍ അമ്പരന്നു.
"ജി.എം.ഇത്ര പരസ്യമായി. അതും ഉള്ളിയേരിയുടെ പോലീസ് പുറത്തുള്ളപ്പോള്‍".
"ജി.എമ്മിന്‍ ഇനി എന്തു പേടിക്കാനാ.......... എല്ലാം മറ്റന്നാള്‍ അവസാനിക്കും" വള്ളിക്കുട്ടന്‍ പറഞ്ഞു.
"ജഹാംഗീര്‍ 11,12 തിയതിയില്‍ ബോര്‍ഡ് മീറ്റിങ്ങ് കൂടുകയാണ്‍. അതോടെ എല്ലാം അവസാനിപ്പിക്കാനാണ്‍ അവരുടെ നീക്കം.
എന്നെ അന്ന് ജി.എം.പോസ്റ്റില്‍ നിന്നും പുറത്തിറക്കും. പക്ഷേ ഞാന്‍ ജീവിച്ചിരിക്കുമെങ്കില്‍ അത് അനുവദിക്കുകയില്ല".
ജി.എം.അലമാര തുറന്നു. ഒരു ചുവന്ന ക്രോക്കോഡയില്‍ ബ്രീഫ് കെയ്സ് എടുത്തു ജഹാംഗീറിന്‍ നേര്‍ക്ക് നീട്ടി.
"താനിത് നവശക്തി ആഫീസില്‍ എത്തിക്കണം. അവിടെ മംഗളത്തിന്റെ അനില്‍കുമാര്‍ വരും. താനിത് അയാളെ ഏല്‍പ്പിക്കണം".
"ജി.എം.ഇത്.........................."
"ഈ പെട്ടിയിലുള്ള രഹസ്യം മറ്റന്നാള്‍ മംഗളത്തില്‍ വരുന്നതോടെ എല്ലാം തീരും , അവന്മാരും കമ്പനിയും എല്ലാം"
"ഈ പെട്ടി ഒരിക്കലും നഷ്ടപ്പെടരുത്. ഇത് നമ്മുടെ ജീവിതമാണ്‍".
ജഹാംഗീര്‍ പെട്ടിയുമായി പുറത്തിറങ്ങി. പുറത്ത് ഇരുട്ടു പരന്നിരുന്നു.
മാരുതിയിലേക്കു കയറി സ്റ്റാര്‍ട്ടു ചെയ്യുമ്പോല്‍ അയാള്‍ക്ക് വെറുതേ ഒരു ചെമ്പൈ സംഗീതം ഓര്‍മ്മ വന്നു.
"നിധി ചാല സുഖമാ................................."
വണ്ടി ക്ലിന്റ് ഹൌസിന്റെ ഗേറ്റ് കടന്ന് ഇടത്തേക്കു തിരിഞ്ഞു.
അപ്പോള്‍ അയാളുടെ പിന്‍ കഴുത്തില്‍ ഒരു പിസ്റ്റലിന്റെ നനുത്ത സ്പര്‍ശം അനുഭവപ്പെട്ടു.

Tuesday, July 7, 2009

രാജന്‍, പറഞ്ഞ കഥ

നിയമം, നീതി, ന്യായം എന്നിവ ഒരു സാധാരണക്കാരനെ എങ്ങിനെ ബാധിക്കും എന്നതിന്റെ ഉദാഹരണമാണ് രാജന്‍ എന്ന ഈ കൃഷിക്കാരന്റെ അനുഭവം. ഇതില്‍ ചേരുവകളില്ല, സത്യം മാത്രം


ഞാന്‍ രാജന്‍ .കൊല്ലം പാരിപ്പള്ളി കുളര്‍ത്തൂര്‍ക്കൊണം തെക്കതില്‍ വീട്ടില്‍ ഗോമതി അമ്മ മകന്‍. നാല്‍പ്പത്തി അഞ്ചു വയസ്സുകാരനു ഇതു ഒരു മേല്‍ വിലാസമാണോ?.

അതെ ഒരു നാട്ടിന്‍പുറത്തുകാരന്‍ ക്രിഷിക്കാരനു ഇതു മാത്രമാണു മേല്‍ വിലാസം. നല്ല പ്രായത്തില്‍ കല്ല്യാണം കഴിച്ചില്ല. പിന്നെ കഴിക്കാന്‍ കഴിഞ്ഞതുമില്ല. അതുകൊണ്ടു ഭാര്യക്കു ചെലവിനു കൊടുക്കേണ്ട ഗതികേടില്ല,
നിങ്ങളെ പോലെ. മക്കളും ഇല്ല. അതു കൊണ്ട് അണ്‍ എയിഡെഡില്‍ ഫീസും കൊടുക്കേണ്ടി വന്നിട്ടില്ല.

ജീവിതം പരമ സുഖം. രാവിലെ വയലിലേക്കു. ഉച്ച വരെ പണി. ഉച്ചക്കു അമ്മച്ചി കഞ്ഞി തരും. അതു കുടിക്കും. വീണ്ടും വയലില്‍.മരചീനി,വാഴ,ചീര, എല്ലാം നട്ടിട്ടുണ്ടു ഞാന്‍ വയലില്‍. അമ്മച്ചി ചന്തയില്‍ കൊണ്ടു പോയി വില്‍ക്കും. പൈസ കിട്ടും. അരിയും സാധനവും വാങ്ങിക്കും. ബാക്കി എനിക്കു തരും.ഇനിയാണു എന്റെ കളി, പാരിപ്പള്ളി ബാറില്‍ പോകും സമാന്യം നന്നായി മദ്യപിക്കും. വെട്ടിയിട്ട വാഴ പോലെ വീട്ടില്‍ വന്നു കിടക്കും.

ജീവിതം പരമ സുഖം.അധ്വാനിക്കുന്നു. ഉല്പാദിപ്പിക്കുന്നു.സന്തോഷിക്കുന്നു.ബാധ്യതകളില്ല. സംഘര്‍ഷങ്ങളില്ല. അസ്തിത്വദുഖങ്ങളില്ല.ആഗോള സാമ്പത്തിക മാന്ദ്യമോ ഒബാമയൊ എന്നെ ബാധിക്കുന്നതേയില്ല.

അങ്ങിനെയിരിക്കെ 2009 ഏപ്രില്‍ പിറന്നു. കാട്ടുകോഴിക്കെന്തു സംക്രാന്തി. ?. സൂര്യന്‍ ഉദിച്ചു. അസ്തമിച്ചു. രണ്ടു കപ്പ വാഴക്കുലക്കു കിട്ടിയ ഒരു ഒ.സി.ആറിന്റെ ക്രിപയാല്‍ ഞാന്‍ മയങ്ങാന്‍ കിടന്നു.“എന്റെ വീട്ടിലെ എന്റെ അവസാനത്തെ ഉറക്കം.“

മുമ്പേ പറയാന്‍ മറന്നതാണ്. എന്റെ വീടിന്റെ മുന്‍ വശം ഭഗവതി ക്ഷേത്രമാണ്. നാറാണത്തു ഭഗവതി എന്റെ പരദേവതയാണ്. അന്തിക്കള്ളിന്റെ ആവേശത്തില്‍ ഞാന്‍ പിള്ളേരോടൊപ്പം ഭഗവതിക്കു ഭജന പാടും.

രാത്രി.10.30. ഒരു ചെറിയ അനക്കം കേട്ട പോലെ. അമ്മച്ചി ഞരങ്ങിയതാവാം. തള്ളയെ മനസ്സില്‍ പ്രാകി വീണ്ടും ഉറങ്ങാന്‍ കിടന്നു.
വീണ്ടും ഒരനക്കം. ഇതു അമ്മച്ചിയല്ല.ഞാന്‍ എണീറ്റിരുന്നു.

തുറന്നിട്ട ജനാലയിലൂടെ പുറത്തേക്കു നോക്കി. അത്രക്കങ്ങ് ഇരുട്ടില്ല. അമ്പലമുറ്റത്തെ മണല്‍ പോലും വ്യക്തമായി കാണാം. ഒന്നുമില്ല.

വീണ്ടും കിടക്കപ്പായിലേക്കു മറിയുവാന്‍ നിനച്ചപ്പോഴാണ് അതു കണ്ടത്.

വാഴത്തോപ്പിനിടയില്‍ ഒരു രൂപം.നാറാണത്തു ഭഗവതീ അതെന്ത്?. മാടനോ മറുതയോ.

പച്ചില കുമ്പിളില്‍ തുള്ളും ഇളം കള്ളില്‍ മജ്ജനം ചെയ്കയാല്‍ എന്‍ ഹ്രുദയം ചാടി എണീറ്റു.

വാതിലിന്റെ ഓടമ്പല്‍ നീക്കി ഞാന്‍ പുറത്തിറങ്ങി.അതു അവിടെ തന്നെയുണ്ടു.

പമ്മി പമ്മി ഞാന്‍ രൂപത്തിന്റെ പിന്നിലെത്തി.മാടനല്ല, മറുതയല്ല, കറുത്തിരുണ്ട ഒരു രൂപം. ഒരു മനുഷ്യന്‍.തടിച്ച ശരീരം. താടിയുണ്ട്. അരോഗദ്രുഡഗാത്രന്‍.

അടുത്തു ചെന്നപ്പോഴാണ് അതു ശ്രദ്ഡിച്ചത്. അവന്റെ കയ്യില്‍ ഒരു ഇരുമ്പ് ദണ്ഡ്.അപ്പോള്‍ ഇതാണു കള്ളന്‍ എന്നു വിളിക്കപ്പെടുന്ന മോഷ്ടാവ്.

ഒരു കള്ളനെ ജീവനോടെ ആദ്യമായി കാണുകയാണ്.തെക്കതില്‍ വീട്ടില്‍ രാജന്‍ ഉറങ്ങുന്നിടത്തു ഒരു കള്ളനോ.

ആമാശയത്തിലിരുന്നു ഒ.സി.ആര്‍ എന്നോടു വിളിച്ചു പറഞ്ഞു.” അടിയെടാ അവനെ”.തിരിഞ്ഞു നിന്നിരുന്ന അവന്റെ തലയില്‍ ടോര്‍ച്ചു കൊണ്ട് ആഞ്ഞടിച്ചു.

“അമ്മേ!.” എല്ലാ മനുഷ്യരേയും പോലെ അവനും അലറിവിളിച്ചു.വാഴക്കൂട്ടങ്ങളെ ചവുട്ടി മെതിച്ചു അലറിക്കരഞ്ഞ് അവന്‍ ഓടി.
“കള്ളന്‍,കള്ളന്‍,”. പരാജിതന്റെ പിന്നാലെ എന്റെ വിജയക്കുതിപ്പ്. രണഭേരി.ഓടിയെത്താനാകുന്നില്ല എനിക്ക് അവനോടൊപ്പം.
പിന്നെ എന്തു ചെയ്യാന്‍ . അവനെ ഒരു പട്ടിയായി കണക്കാക്കുക.ആറു രൂപ വിലമതിക്കുന്ന ഒരു ചുടുകട്ടക്ക് ഞാന്‍ അവനെ എറിഞ്ഞു. വീണ്ടും അവന്‍ അവന്റെ അമ്മയെ ഓര്‍ത്തു.

നാടുണര്‍ന്നു കഴിഞ്ഞിരുന്നു. വടി,തടി,കട്ട,കല്ല് എന്നിവ അലര്‍ച്ചകളോടൊപ്പവും പിന്നെ ആളുകളോടൊപ്പവും ഓടിയെത്തി.
അവന്‍ വീണു കഴിഞ്ഞിരുന്നു.ആരോ അവന്റെ മുഖത്തേക്കു വെളിച്ചം പായിച്ചു. അങ്ങിനെ ഞങ്ങള്‍ അവനെ വെളിച്ചത്തിലേക്കു നയിച്ചു.

“ദൈവമേ!.തീവെട്ടി ബാബു!”. കുപ്രസിദ്ഡ മോഷ്ടാവ്. ഏഴു കൊലക്കേസ്സില്‍ പ്രതി.മോഷണക്കേസ്സില്‍ ജാമ്യത്തിലിറങ്ങി ഒരു സെക്യൂരിറ്റിയെ വെട്ടിക്കൊന്നു കൊള്ള നടത്തിയ കൊടും ഭീകരന്‍.പത്രങ്ങളില്‍ ഇവന്റെ ചിത്രം കണ്ടിട്ടേയുള്ളു ഞാന്‍. ഇവന്റെ ഭാര്യയും മക്കളും ഇവിടെ അടുത്തെവിടെയോ ആണ് താമസം. പിടികിട്ടാപ്പുള്ളിയായ ഇവന്‍ രാത്രി ഒളിച്ചു വീട്ടില്‍ വരാറുണ്ട് എന്നു ജനസംസാരം.

“എന്തായാലും രാജാണ്ണന്‍ തീവെട്ടി ബാബുവിനെ പിടിച്ചു.പോലീസു വിചാരിച്ചിട്ടു നടക്കാത്തതാ.”ഞാന്‍ ഒരു ഹീറൊ ആയി. എന്റെ തല ഒന്നു കൂടി പൊങ്ങി.

“ഒരടിയേ അടിച്ചുള്ളൂ .അപ്പോഴെക്കും അവന്‍ വീണു. അല്ലെങ്കില്‍ കാണിച്ചു കൊടുക്കമായിരുന്നു”. ഞാന്‍ വീരസ്യം പറഞ്ഞു.
വീണു കിടക്കുന്ന കള്ളനെ ചില ധീരന്മാര്‍ കുത്തുന്നു,ചീണ്ടുന്നു. ഇതെല്ലാം നിങ്ങളുടെ അവകാശം എന്നു സമ്മതിച്ചു അവന്‍ മിണ്ടാതെ കിടക്കുന്നു.

‘അണ്ണാ നമുക്കിവനെ പോലീസി ഏപ്പിക്കണ്ടെ?.”
ഉത്തരവിനു കാത്തുനിക്കുകയാണു ജനം.
“വേണ്ടടെ, അവന്മാരും എവനും ഒക്കെ ഒന്നു തന്നെ, രണ്ടു കൂടികൊടുത്തിട്ടു പറഞ്ഞയക്കാം”.

ഒരു പ്രായോഗിക വാദി പറഞ്ഞു.“എവന്റെ പെണ്ണുമ്പിള്ളയെ വരുത്താം. അവളു കൊണ്ടു പോവേ എന്തരാ ചെയ്യട്ടു”. ഒരു സന്മാര്‍ഗ്ഗവാദി പറഞ്ഞു.
അതൊരു നല്ല ആശയമായി എനിക്കു തോന്നി. കാരണം എന്റെ അടികൊണ്ടു പൊട്ടിയ കള്ളത്തലയില്‍ നിന്നു ചോര വരുന്നുണ്ടായിരുന്നു.അവന്‍ ചത്തു പൊയാലോ എന്നൊരു ശങ്ക. കള്ളന്റെ കള്ളി വരട്ടെ. സാധനം അവള്‍ ഏറ്റെടുക്കട്ടെ.

കള്ളി വന്നു.” എന്റെ അണ്ണാ !.അണ്ണനെ ഈ ...........മോമ്മാരു കൊന്നാ അണ്ണാ ,”.അവള്‍ അലറി വിളിച്ചു.

പൊതുജനം ആദ്ധ്യാത്മിക വാദികളായി. “ഭര്‍ത്തവിനെ മോട്ടിക്കാന്‍ വിട്ടിട്ടു മോങ്ങുന്നോടീ..”.കള്ളി മോങ്ങല്‍ നിര്‍ത്തി.കള്ളനെ താങ്ങിയെടുത്തു. വേച്ചു വേച്ചു അവന്‍ എണീറ്റു.
ഞാന്‍ മോഹന്‍ലാലായി.” ഇനി ഈ എര്യയില്‍ നിന്നെ കണ്ടുപോയാല്‍ കൊന്നുകളയും. സവാരി ഗിരിഗിരി”. കള്ളന്‍ ഒന്നമര്‍ത്തി നോക്കി. പിന്നെ കിടന്നുകൊണ്ടു നടന്നകന്നു.

കുപ്രസിദ്ധ മോഷ്ടാവിനെ പിടികൂടിയ രാജന്‍ പിള്ള്യെ അഭിനന്ദിച്ച് ജനം ഭാര്യമാരുടെ ചൂടിലേക്കു മടങ്ങി.

നേരം പുലര്‍ന്നു. പാലു കറക്കുന്ന അണ്ണാച്ചി മുതല്‍ കറക്കുന്ന എരുമക്കു വരെ എന്തൊരു ബഹുമാനം.ചോദിച്ചവരോടെല്ലാം നടന്ന സംഭവം അല്പവും ,നടക്കാത്തതു കൂടുതലും ചേര്‍ത്തു വിളമ്പി.

“എങ്കിലും അണ്ണന്റെ ഒരു ധൈര്യം” നാട്ടുകാര്‍ അത്ഭുതം കൂറി.
“ഓ.....എന്തരു നമ്മളിതു എത്ര കണ്ടതാ!”. നമ്മള്‍ വിനയാന്യിതനായി.

കാലത്തു 10.30 നു പാരിപ്പള്ളി പോലിസ് സ്റ്റേഷനില്‍ നിന്നു ജീപ്പില്‍ പൊലീസു വന്നു.“ഈ രാജന്‍ പിള്ള”“അതു ഞാന്‍ തന്നെ.” അഭിമാനപുരസ്സരം ഞാന്‍ ഇറങ്ങി ചെന്നു.

“അല്ല ഈ തീവെട്ടി ബാബുവിനെ പിടിച്ച...............”.

പോലീസ്സിനു സംശയം.“സാറെ അതു ഞാന്‍ തന്നെ, ‘രാജന്‍ പിള്ള”

“താങ്കള്‍ സ്റ്റേഷന്‍ വരെ ഒന്നു വരണം’

“അതിനെന്താ സാറെ ഞാനിതാ എത്തി”.അലക്കി തേച്ച മുണ്ടെടുത്തുടുത്തു ഞാന്‍ ഇറ്ങ്ങി.

“അണ്ണാ അവനെ കുറിച്ച് എല്ലാം പറഞ്ഞു കൊടുക്കണെ.!” ആരോ ഉപദേശിച്ചു.സ്റ്റേഷനിലെത്തി. പോലീസ്സുകാര്‍ക്കെല്ലാം എന്തൊരു ബഹുമാനം.
“ ഇതാണൊ തീവെട്ടി ബാബുവിനെ അടിച്ച് രാജന്‍ പിള്ള” പോലീസ്സുകാര്‍ക്കു അത്ഭുതം.

“ഓ ........”- നമ്മള്‍ വിനയന്യിതനായി.
രാജന്‍പിള്ളെ , നമ്മള്‍ ഒന്നു കോടതിയില്‍ പോകേണ്ടിവരും- എസ്.ഐ.പറഞ്ഞു.
അയ്യോ , എന്തിനു സാറെ- ഞാന്‍ ഒന്നു പേടിച്ചു.
ഒന്നിനുമല്ലാ, പേടിക്കണ്ടാ. കള്ളനയാലും അവന്‍ മനുഷ്യനല്ലെ. ഒരു കേസ്സു ചാര്‍ജ്ജു ചെയ്യെണ്ടിവരും. പേടിക്കണ്ട ഉടനെ ഇങ്ങു പോരാം.”എസ്.ഐ. ആശ്വാസം പകര്‍ന്നു.

ഞാന്‍ ആടു തോമയായി പരവൂര്‍ കോടതിയിലെത്തി.
ഇതാണ് കള്ളനെ അടിച്ച രാജന്‍ പിള്ള. ജനം അസൂയയോടെ നോക്കുന്നു.കോടതി കൂടി.നാലാമത്തെ കേസ് എന്റേതു.

കോടതിയില്‍ കുറ്റപത്രം വായിച്ചു.“ ചിറക്കര പുത്തെങ്കുളം തെക്കതില്‍ വീട്ടില്‍ ഗോമതി മകന്‍ രാജന്‍ പിള്ള”ഞാന്‍ നെഞ്ചു വിരിച്ചു.“ 2009 ഏപ്രില്‍ മാസം 8-ആം തിയതി ചിറക്കര പുത്തെങ്കുളം നന്ദു നിവാസില്‍ ബാബു എന്ന നിരപരാധിയായ ഒരു യുവാവിനെ വീട്ടില്‍ അതിക്രമിച്ചു കടന്നു മാരകായുധങ്ങള്‍ ഉപയോഗിച്ചു വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്സ്. വകുപ്പ്-308- വധശ്രമം”14- ദിവസത്തേക്കു റിമാന്റു ചെയ്തു കോടതി.

“ വായനക്കാരെ ഞാന്‍ കൊല്ലം സബ് ജയിലില്‍ കിടക്കുന്നു. ജാമ്യമില്ലാ വകുപ്പു പ്രകാരം.“ പിറ്റെ ദിവസത്തെ പത്രം ജയിലില്‍ കിട്ടി.

പ്രാദേശിക പേജില്‍ വാര്‍ത്ത.“അറസ്റ്റു ചെയ്തു”കൊല്ലം- ചിറക്കര പുത്തെങ്കുളത്തു നന്ദു നിവാസില്‍ ബാബു എന്ന 42 വയസ്സുകാരനായ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ഒറ്റക്കണ്ണന്‍ രാജന്‍ എന്ന രാജന്‍ പിള്ളയെ പാരിപ്പള്ളി പോലീസ് അറസ്റ്റു ചെയ്തു. പ്രതിയെ കോടതി റിമാന്റു ചെയ്തു.”

“ഒറ്റക്കണ്ണന്‍ രാജന്‍”പ്രിയ വായനക്കാരെ അറസ്റ്റു ചെയ്യുമ്പോഴും ഇപ്പൊഴും എനിക്കു രണ്ടു കണ്ണുമുണ്ട്. കണ്ണില്ലാത്തത് ആര്‍ക്കാണ്. നിയമത്തിനോ എനിക്കോ.ഞാനിപ്പോഴും ഇവിടെയുണ്ട്. കൊല്ലം സബ് ജയിലില്‍.രണ്ടു കണ്ണുമുള്ള ഒറ്റക്കണ്ണന്‍ രാജന്‍.

Monday, July 6, 2009

ഒരു സംശയം മാത്രം!

അങ്ങിനെ സ്വവര്‍ഗ്ഗ രതി നിയമ വിധേയമായി.


എല്ലാ ചാനലുകളിലും ചര്‍ച്ച. പത്രങ്ങള്‍ , വാരികകള്‍, മാസികകള്‍ എവിടെയും വിഷയം സ്വവര്‍ഗ്ഗരതി തന്നെ.

കരിമീന്‍ എല്ലാം വായിച്ചു. എല്ലാം മനസ്സിലാക്കി.

ചട്ടങ്ങള്‍, നിയമങ്ങള്‍, മനുഷ്യാവകാശങ്ങള്‍ എല്ലാം പഠിച്ചു.

കരിമീന് ഇപ്പോഴും ഒരു സംശയം മാത്രം.

ഇതെങ്ങിനാ ചെയ്യുന്നത് ?.”