Monday, November 14, 2011

വ്യഭിചാരം സദാചാരം !



നാട്ടുകാരുടെ ക്രൂരമര്‍ദനം: പരുക്കേറ്റ യുവാവ് മരിച്ചു

കോഴിക്കോട്: മുക്കം കൊടിയത്തൂരില്‍ നാട്ടുകാരുടെ മര്‍ദനമേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. കൊടിയത്തൂര്‍ തേലേരി വീട്ടീല്‍ ഷഹീദാണ് മരിച്ചത്.   നാട്ടുകാര്‍ സദാചാര പൊലീസ് ചമഞ്ഞ് പോസ്റ്റില്‍ കെട്ടിയിട്ട് തല്ലിച്ചതച്ചതിനെ തുടര്‍ന്നു മൂന്നു ദിവസമായി ഷഹീദ് അവശ നിലയില്‍ ചികില്‍സയിലായിരുന്നു. ഇന്ന് രാവിലെയോടെ നില വഷളാവുകയായിരുന്നു.

പതിനഞ്ചംഗ സംഘമാണ് ഷഹീദിനെ ക്രൂരമായി ആക്രമിച്ചത്. കല്ലുകൊണ്ട് എറിഞ്ഞു വീഴ്ത്തുകയും കമ്പിപ്പാര മുതലായ ആയുധങ്ങള്‍ ഉപയോഗിച്ചു തല്ലിച്ചതയ്ക്കുക യുമായിരുന്നു. നൂറോളം വരുന്ന നാട്ടുകാര്‍ ആക്രമണത്തില്‍ പങ്കാളികളായി. മര്‍ദനമേറ്റ് അവശനായ ഷഹീദിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ നാട്ടുകാര്‍ തയ്യാറായില്ല. മരിക്കുകയാണെങ്കില്‍ തങ്ങള്‍ ഉത്തരവാദിത്തം ഏറ്റോളാം എന്ന നിലപാടിലായിരുന്നു അക്രമികള്‍. ഇതേ തുടര്‍ന്നു പൊലീസെത്തി ബലപ്രയോഗത്തിലൂടെയാണ് ഷഹീദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 90% പരുക്കുകളോടെ   സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ പരുക്കുകളെല്ലാം ഗുരുതരമാണെന്നു ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.

               കടലില്‍ ജീവിക്കുന്ന ഏതോ ഒരു ജീവിയെക്കുറിച്ച് വായിച്ചിട്ടുണ്ട്. അതിന് പ്രായപൂര്‍ത്തി ആകുമ്പോള്‍ ശരീരത്തില്‍ ഒരു ലൈംഗികാവയവം വളര്‍ന്ന് വരും. ഇണയെകണ്ടെത്തി അത് ബന്ധപ്പെടും. ഈ ദൌത്യം നിര്‍വഹിച്ചു കഴിഞ്ഞാല്‍ ആ അവയവം കൊഴിഞ്ഞ് പോകും. ഈ ജീവിയെക്കുറിച്ച് അസൂയ തോന്നിയിട്ടുണ്ട്. ഇതു പോലെയായിരുന്നു മനുഷ്യന്‍ എങ്കില്‍ എന്ന് ചിന്തിച്ചിട്ടുണ്ട്. എങ്കില്‍ പ്രീ-ഡിഗ്രീ ക്ലാസ്സില്‍ പാഠപുസ്തകം തുറക്കുമ്പോള്‍ അനാവശ്യ ചിന്തകള്‍ കടന്ന് വരില്ലായിരുന്നു. നല്ല മാര്‍ക്കില്‍ പ്രവേശന പരീക്ഷ പാസ്സാകാമായിരുന്നു. സില്‍ക്ക് സ്മിത മുതല്‍ ഷക്കീല വരെയുള്ളവര്‍ക്ക് ടിക്കറ്റിന് പണം ചെലവാക്കേണ്ടിവരില്ലായിരുന്നു. ഗള്‍ഫില്‍ നിന്ന് കൂട്ടുകാരന്റെ ചേട്ടന്‍ കൊണ്ട് വന്ന നീല കാണാന്‍ ഒന്‍പത് കിലോമീറ്റര്‍ സൈക്കില്‍ ചവിട്ടേണ്ടിവരില്ലായിരുന്നു. കൊച്ചു പുസ്തകത്തിനായി സ്കൂളിലെ മൂത്രപ്പുരയില്‍ പോയി ഒളിച്ച് നില്‍ക്കേണ്ടി വരില്ലായിരുന്നു. 

      പക്ഷേ എന്ത് ചെയ്യാം, മനുഷ്യന്‍ വ്യത്യസ്തനാണ്. പന്ത്രണ്ട് വയസ്സ് മുതല്‍ ഈ മാരണം ഓരൊന്ന് ആവശ്യപ്പെടും എണ്‍പത് വയസ്സായാലും ആവശ്യങ്ങള്‍ തീരില്ല. ഈ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമായ ഒരു സമൂഹവും നിലവിലില്ല. ആവശ്യങ്ങള്‍ നിരാശകളായി കോപതാപങ്ങളായി ഒക്കെ മാറുന്ന അവസ്ഥയിലാണ് ചില ഭാഗ്യവാന്മാരെ കണ്ടെത്തുന്നത്. നാം സങ്കല്പിക്കുന്ന തിയറിക്ക് പ്രാക്ടിക്കല്‍ കണ്ടെത്തുന്ന ഭാഗ്യവാന്മാര്‍. പൊതു സദസ്സുകളില്‍ അവനെ പുച്ഛിക്കും. വൃത്തികെട്ടവന്‍ എന്ന് വിശേഷിപ്പിക്കും. ഉള്ളില്‍ നുളയുന്നത് അവനോടുള്ള അസൂയ മാത്രം. ഇവിടെയാണ് ഞാന്‍ സദാചാരവാദിയാകുന്നത്. സാമൂഹിക സംരക്ഷകനാകുന്നത്. ചാരിത്ര്യ രക്ഷകനാകുന്നത്. 


         അതിസുന്ദരികള്‍, അകാലത്തില്‍ ഭര്‍ത്താവ് മരിച്ചവര്‍, ഭര്‍ത്താവ് വിദേശത്തുള്ളവര്‍ ഇവരിലൊക്കെ മനസ്സ് മേഞ്ഞ് നടക്കും. ശരീരം, സൌന്ദര്യം, ധൈര്യം, ഭാഗ്യം ഇതൊക്കെ ഒരുമിച്ചു വരണം പ്രണയ സാഫല്യത്തിന്. അങ്ങോട്ടല്ല ഇങ്ങോട്ടൂം വേണം പ്രണയം. അതില്ലാതെ വരുമ്പോള്‍ ഞാന്‍ ആ സ്ത്രീയുടെ ചാരിത്ര്യ രക്ഷകനാകുന്നു. അമ്മ പെങ്ങന്മാരുടെ മാനത്തെപ്പറ്റി വാചാലനാകുന്നു. അവളുടെ വീട്ടിന് കാവല്‍ കിടക്കുന്നു. അതിലേക്കുള്ള ഓരോ സഞ്ചാരങ്ങളും നിരീക്ഷിക്കുന്നു. ഒന്നും കിട്ടിയില്ലെങ്കിലും ഞാന്‍ തൃപ്തനാകില്ല, എന്റെ സങ്കല്പങ്ങള്‍ കോര്‍ത്ത് കഥയുണ്ടാക്കി തെരുവിലേക്കെറിയും. അവിടുണ്ട് സമാന മനസ്കര്‍, ഏറ്റെടുത്തു പൊലിപ്പിച്ചോളും. 


              ഗാര്‍ഹിക പീഢനങ്ങള്‍ ഏറിവരുന്നു. അച്ഛന്‍, സഹോദരന്‍, മകന്‍, അമ്മാവന്‍, ആരില്‍ നിന്നും സുരക്ഷിതയല്ല സ്ത്രീ. പക്ഷേ അവിടെയെന്നും നമ്മുടെ ഇടപെടല്‍ ഉണ്ടാകില്ല. കാരണം അത് അകത്തു നിന്ന് മാത്രമുള്ള കലകളാണ്. നമ്മുടെ സാധ്യതയെ അത് ഇല്ലാതാക്കുന്നില്ല.അതുകൊണ്ടുതന്നെ   അവിടെ സദാചാര പോലീസ് ചമഞ്ഞ് നാം ഇടപെടാറില്ല.


                   തിരക്കേറിയ ഒരു ബസ്സില്‍ ഒരു സ്ത്രീയുടെ ബാഗ് തട്ടിപ്പറിച്ച് ഒരുത്തന്‍ ഓടിയാല്‍ എത്രപേര്‍ കൂടെ ഓടും. ഒന്നോ രണ്ടോ.എന്നാല്‍ അതേ ബസ്സില്‍ ഒരു സ്ത്രീയുടെ പിന്‍ഭാഗം ഒരുവന്‍ ലാളിച്ചുകൊണ്ട് നില്‍ക്കുന്നു. ആ സ്ത്രീയാകട്ടെ അതില്‍ പ്രതിക്ഷേധിക്കുന്നുമില്ല. എങ്കില്‍ പോലും നമ്മള്‍ നാല്പത് പേര്‍ അവനെ മര്‍ദ്ദിക്കുവാന്‍ കാണും. “സ്ത്രീകള്‍ക്ക് മാന്യമായി യാത്രചെയ്യണ്ടേടാ “ എന്ന് നമ്മള്‍ അട്ടഹസിക്കും. ഓരോരുത്തനും അറിയാം അവന്‍ അടിക്കുന്നത് തനിക്ക് കിട്ടാതെ പോയ ഭാഗ്യത്തെയാണ് എന്ന്. അവന്‍ കാണിച്ച ധൈര്യത്തെയാണ് എന്ന്, അവനോട് സഹകരിച്ച ആ സ്ത്രീയോടുള്ള   അമര്‍ഷത്തെയാണ് എന്ന്. 

              ഒരു വ്യഭിചാരിയും ഒരു മാന്യനും തമ്മിലുള്ള അന്തരം നൂലിഴ നേര്‍ത്തതാണ്. എനിക്ക് എന്റെ കുടുംബത്തെ ഭയക്കണം. സമൂഹത്തെ പേടിക്കണം. മാന്യതയുടെ മുഖം മൂടി നിലനിര്‍ത്തണം. അതു മാത്രം. അപരന്‍ അതൊക്കെ നഷ്ടപ്പെടാന്‍ തയ്യാറാണ്. അല്ലെങ്കില്‍ പ്രണയം അവനെ അതിന് തയ്യാറാക്കുന്നു. അത്യുന്നതമായ സദാചാരബോധം, പരസ്ത്രീ അമ്മയാണെന്ന ബോധം. ഒലക്കേടെ മൂട്. ജനിതക വൈകല്യമുള്ള .05% ഒഴിച്ച് മറ്റൊരുത്തനും ഇതില്‍ പെടില്ല. ഇതില്‍ പെടുന്നവന് ഭാര്യയും അമ്മയെപ്പോലെ തന്നെ. അവന്‍ തളത്തില്‍ ദിനേശനെപ്പോലെ തന്റെ തട്ടിന്‍പുറത്ത് ഇരിക്കും. 


       ഭാര്യയുടെ  ആര്‍ത്തവ കാലത്ത് പുരുഷന് മേഞ്ഞ് നടക്കാന്‍ മറ്റൊരു ഭാര്യയാകാമെന്ന് മത പണ്ഡിതര്‍. അത് പക്ഷേ മറ്റൊരാളുടെ ഭാര്യയായാല്‍ മതം ഇടപെടും, അടിച്ച് കൊല്ലൂം. ഭര്‍ത്താവിന്റെ ദുര്‍ബല കാലത്ത് ഭാര്യക്ക് മറ്റൊരാളായിക്കൂടെ. ഭര്‍ത്താവിന് എവിടെ ദുര്‍ബലകാലം. അത് സമ്മതിച്ചു കൊടുത്താല്‍ പിന്നെ ജീവിച്ചിരുന്നിട്ട് എന്ത് കാര്യം. 


                സ്വയം ഭോഗവും പാപമാണെന്ന് പഠിപ്പിക്കുന്നു മതം. ഏറ്റ് പറഞ്ഞ് പിഴ ചൊല്ലിയാല്‍ ചെയ്ത പാപം തീരും. സ്വയം ഭോഗം ചെയ്തു എന്ന് കുമ്പസരിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിനിയോട് ആര്‍ത്തിയോടെ പുരോഹിതന്‍ ചോദിച്ചു. “ ഏതാ ഉപയോഗിച്ചത്.........................ആണോ................അതോ .............................ആണോ. ഈ പുരോഹിതനോട് കുമ്പസരിച്ചാല്‍ നമ്മുടെ പാപം തീരും. പക്ഷേ അയാള്‍ ഉടനേ പാപത്തിന് ഇറങ്ങേണ്ടിവരും, പാവം!.


          സമൂഹത്തെക്കാളും വലിയ സദാചാരപ്പോലീസ് ഇതാ ഇറങ്ങുന്നു. നമ്മുടെ സര്‍ക്കാര്‍!. പെട്രോളിനും ഡീസലിനും വിലകൂട്ടി, ഓരോ പൌരന്റേയും തലക്കുമുകളില്‍ തൂക്കു കയര്‍ തൂക്കിയിടുന്ന സര്‍ക്കാര്‍ ഇതാ ഇറങ്ങിയിരിക്കുന്നു. ആരൊക്കെ സ്വന്തം വീട്ടില്‍ അടച്ചിട്ട മുറിയിലിരുന്ന് അശ്ലീലം കാണുന്നു എന്ന് കണ്ട് പിടിക്കാന്‍!. എന്നിട്ട് അവരെ ജയിലിലടക്കാന്‍. നാട്ടില്‍ തീവ്രവാദം പെരുകുന്നതോ റെയില്‍ വേ സ്റ്റേഷനില്‍ ബോബ് പൊട്ടുന്നതോ ഒന്നുമല്ല പ്രശ്നം. നിങ്ങളുടെ മുറിക്കകത്തിരുന്ന് നിങ്ങള്‍ കാണുന്ന ആ തുണിയില്ലാത്ത ചിത്രമില്ലേ.......അതാണ് ഈ രാജ്യത്തിന് ഏറ്റവും വലിയ ഭീഷണി. കൊടിയത്തൂരിലെ സദാചാര വാദികളെ സര്‍ക്കാരിന് എങ്ങിനെ കുറ്റപ്പെടുത്താനാകും. 


              നമ്മള്‍ ഒരു പക്ഷേ ഭാഗ്യവാന്മാരായിരിക്കും. കാരണം നാളെ സ്വന്തം ഭാര്യയുമായി നാം ബന്ധപ്പെടുന്നതിന്റെ കണക്ക് സര്‍ക്കാര്‍ ചോദിച്ചേക്കും. അതിലും റേഷനിംഗ് ഏര്‍പ്പെടുത്തിയേക്കും.........അല്ലെങ്കില്‍ സദാചാര വാദികള്‍ നമ്മുടെ വീട്ടുമുറ്റത്ത് കാവലിരുന്നേക്കും. അതു വരേക്കും നല്ല നമസ്കാരം.

Thursday, November 10, 2011

പീഢനവും ഉപജീവനവും...........................

       വയറ്റുപ്പിഴപ്പ്, അതൊരു നിസ്സാര കാര്യമല്ല. നാമെല്ലാം തൊഴിലെടുക്കുന്നതും ഇങ്ങനെയൊക്കെ തട്ടിമുട്ടി ജീവിച്ചു പോകുന്നതും എല്ലാം വയറ്റുപിഴപ്പിന് വേണ്ടിയാണ്. മോഷണം നടത്തുന്നതും വ്യഭിചരിക്കുന്നതും ആള്‍മാറാട്ടം നടത്തുന്നതും ഒക്കെ വയറ്റുപിഴപ്പിനു വേണ്ടിയാണ്.


              പീഡനക്കേസുകള്‍ ഉപജീവന മാര്‍ഗ്ഗമാക്കിയ ഒരാളെക്കുറിച്ച് ഇന്ന് പത്രത്തില്‍ വാര്‍ത്തയുണ്ട്.



രാജു പുഴങ്കര നിരവധി തട്ടിപ്പുകേസിലെ പ്രതി
സ്വന്തം ലേഖകന്‍
Posted on: 11-Nov-2011 01:21 AM
തൃശൂര്‍ : കണ്ഠരര് മോഹനരെ ഭീഷണിപ്പെടുത്തി 40 ലക്ഷംരൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവിലായ പ്രതി രാജു പുഴങ്കര നിരവധി തട്ടിപ്പുകേസുകളിലെ പ്രതി. മനുഷ്യാവകാശ പ്രവര്‍ത്തകനെന്ന ലേബലില്‍ നിരപരാധികളെ ഭീഷണിപ്പെടുത്തിയും കേസില്‍പ്പെടുന്നവരെ രക്ഷിക്കാമെന്ന് വ്യാമോഹിപ്പിച്ചും പണം തട്ടലാണ് ഇയാളുടെ സ്ഥിരം പരിപാടിയെന്ന് പൊലീസ് പറഞ്ഞു. രാഷ്ട്രീയ നേതാക്കളേയും ഉന്നത ഉദ്യോഗസ്ഥരേയും ഇയാള്‍ വ്യാജ പരാതി നല്‍കി തേജോവധം ചെയ്യാറുണ്ട്. വടക്കാഞ്ചേരി ചിറ്റണ്ട വില്ലേജില്‍ കുണ്ടന്നൂര്‍ പുഴങ്കര വീട്ടില്‍ രാജു (42)വിനെതിരെ വിവിധ പൊലീസ്സ്റ്റേഷനുകളില്‍ കേസുണ്ട്. തന്ത്രി മോഹനരെ കിളിരൂര്‍ , കവിയൂര്‍ സ്ത്രീ പീഡനക്കേസുകളില്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി എന്ന പരാതിയില്‍ മൂന്നുപേരെ കഴിഞ്ഞ ദിവസം ആലപ്പുഴ മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പില്‍ രാജുവിന്റെ പങ്ക് വ്യക്തമായത്. 





           ഒരാള്‍ തട്ടിപ്പുകാരനാകട്ടെ, വ്യഭിചാരിയാകട്ടെ , അത് അയാളുടെ കാര്യം. നമ്മള്‍ സാമാന്യ ജനത്തെ ബാധിക്കുന്നതല്ല അതൊന്നും, ഇരകളെയല്ലാതെ. എന്നാല്‍ ഈ രാജു പുഴങ്കരയുടെ കാര്യം വ്യത്യസ്തമാണ്. കേരളത്തിലെ ഒരു വിഭാഗം മാധ്യമങ്ങളില്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം നിറഞ്ഞ് നിന്നാടിയ വ്യക്തിയാണ് രാജു. ഇയാളുടെ പത്രസമ്മേളനങ്ങള്‍, അതിലെ പ്രസ്താവനകള്‍ , നാല് അഞ്ച് കോളം വാര്‍ത്തകളില്‍ നമ്മുടെ മുഖ്യധാരാ പത്രങ്ങളില്‍ നിറഞ്ഞ് നിന്നു. ഏഷ്യാനെറ്റില്‍ പ്രൈം-ടൈം ന്യൂസില്‍ എത്രയോ വ്യക്തികള്‍ ഇയാളുടെ ആരോപണങ്ങള്‍ ഇരയായിരുന്നു. ശരിക്കും ഇയാള്‍ ഒരു താരമായിരുന്നു, നമ്മുടെ മാധ്യമങ്ങള്‍ക്ക്. 


  കിളിരൂരിലെ ശാരി എന്ന പെണ്‍കുട്ടി പീഡനത്തിനിരയായി മരണമടഞ്ഞതോടെയാണ് രാജു എന്ന ഐ.എന്‍.ടി.യു.സി. പ്രവര്‍ത്തകന്റെ ശുക്രദശ തുടങ്ങുന്നത്. പീഡിപ്പിച്ച വ്യക്തിയില്‍ നിന്നും വിവാഹക്കരാരും അഞ്ച് ലക്ഷത്തോളം രൂപയും ഒക്കെ പറഞ്ഞുറപ്പിച്ച് ശാരിയുടെ വീട്ടുകാര്‍ നിന്നു പറ്റുമ്പോഴാണ് വിപണനത്തിന്റെ അനന്ത സാധ്യതകളുമായി രാജു പുഴങ്കര എത്തുന്നു. 


                  ഇതോടെ നമ്മുടെ മാധ്യമങ്ങളില്‍ കഥ മാറുന്നു. സിനിമാ ഭ്രാന്ത് മൂത്ത് ഒരു പെണ്‍കുട്ടിയെ മരണത്തിലേക്ക് തള്ളി വിട്ട ഉറ്റബന്ധുക്കള്‍ ഒറ്റ ദിനം കൊണ്ട് താരങ്ങളായി. പ്രവീണും ഓമനക്കുട്ടിയും ലതാനായരുമൊക്കെ വെറും സാക്ഷികളായി. യഥാര്‍ത്ഥ പ്രതികള്‍ പ്രത്യക്ഷ്പ്പെടുന്നു. കോടിയേരിയുടെ മകനും ബേബിയുടെ മകനും. ഇവരുടെ ക്രൂര പീഢനത്തിരയായി മരിച്ച പെണ്‍കുട്ടിയായി ശാരി മാറി. പീഢിപ്പിച്ച സ്ഥലങ്ങളും പീഢനമാര്‍ഗ്ഗങ്ങളും ഒക്കെ വിശദമായി വന്നു നമ്മുടെ മാധ്യമങ്ങളില്‍. ഏറ്റുപിടിച്ച ക്രൈം നന്ദകുമാര്‍ കഥ ഒന്ന് മാറ്റി. “മക്കളല്ല കോടിയേരിയും ബേബിയും തന്നെ നേരിട്ട് പീഢിപ്പിക്കുകയായിരുന്നു.”.എന്തു കൊണ്ടോ അതത്ര ക്ലച്ച് പിടിച്ചില്ല. 


        സി.പി.എം.സംസ്ഥാന സമ്മേളനം നടക്കുന്ന കാലഘട്ടം. സകല കുളത്തിലും ചൂണ്ടയിട്ടുനടന്ന വി.എസ്.അച്യുതാനന്ദന് ശാരി നല്ലൊരു ഇരയായി. അവിടെ വി.ഐ.പി.വിവാദം ഉയരുന്നു. കിളിരൂര്‍ പെണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയിലാണ് എന്ന മാധ്യമവാര്‍ത്തകളെ തുടര്‍ന്ന് രണ്ട് മുതിര്‍ന്ന സി.പി.എം.വനിതാനേതാക്കള്‍ ആശുപത്രിയിലെത്തി. പെണ്‍കുട്ടിയെ കണ്ട് മടങ്ങി. പിന്നീട് ചെന്ന വി.എസ്.അച്യുതാനന്ദനോട് “ആ വി.ഐ.പി.കള്‍ വന്നു പോയ ശേഷം പെണ്‍കുട്ടിയുടെ നില ഗുരുതരാവസ്ഥയിലായി എന്ന് ഡോകടര്‍ പറഞ്ഞു” എന്നാണ് വി.എസ്. മൊഴിഞ്ഞത്. വെടിക്കെട്ടിന് തിരികൊളുത്തലായി പിന്നീട്. കഥ ചെന്നെത്തിയത് പി.കെ.ശ്രീമതി ശാരിയെ കഴുത്ത് ഞെക്കിക്കൊല്ലാന്‍ ശ്രമിച്ചു എന്നതു വരെയെത്തി. ഉദ്ദേശ്ശം കോടിയേരിയുടേയും ബേബിയുടെയും മക്കളുടെ പേര് പറയാതിരിക്കാന്‍. ശ്രീമതി സന്ദര്‍ശിച്ചപ്പോള്‍ കൂടെ ഡോക്ടര്‍ ഉണ്ടായിരുന്നുവോ നഴ്സുമാര്‍ ഉണ്ടായിരുന്നുവോ അതോ ശ്രീമതി ഒറ്റക്ക് അകത്തു കടന്നാണോ കൊല്ലാന്‍ ശ്രമിച്ചത്  എന്നൊന്നും ആരും ചോദിച്ചില്ല. അതിന്റെ ആവശ്യവുമുണ്ടായിരുന്നില്ല. രാജു പുഴങ്കര പ്രസ്താവിക്കുന്നു. മാധ്യമങ്ങള്‍ അച്ചടിക്കുന്നു എന്നത് മാത്രമായി സ്ഥിതി. 


   പാര്‍ട്ടി സമ്മേളനങ്ങളും നിയമസഭാ തെരെഞ്ഞെടുപ്പും ഒക്കെ കഴിഞ്ഞതോടെ അച്യുതാനന്ദന് ശാരിയെ വേണ്ടാതായി. ( ഇപ്പൊ പാര്‍ട്ടി സമ്മേളനം അടുത്തതോടെ വി.എസ്. വീണ്ടും ശാരിയെ ഏറ്റെടുത്തിട്ടുണ്ട്. ഇപ്പോ ശാരിയെ കഴുത്ത് ഞെക്കികൊന്നത് കോടിയേരിയാണ് എന്നതാണ് ലൈന്‍). പക്ഷേ രാജുവിന് അതാകുമോ, ഐ.എന്‍.ടിയുസിക്കാരന് പിണറായിയെന്നോ അച്യുതാനന്ദനെന്നോ ഭേദമുണ്ടോ , രാജു രംഗത്തിറങ്ങി, സജീവമായിതന്നെ. 


നമ്മുടെ മുഖ്യധാരകളും രാജുവും ചേർന്ന് നടത്തിയ ചില നാടകങ്ങൾ 

അച്ഛനെ ചോദിച്ച് ശാരി ഇവിടെ തന്നെയുണ്ട്

പൊലീസ് റിപ്പോര്‍ട്ട്, മെഡിക്കല്‍ റിപ്പോര്‍ട്ട് എന്നിവയില്‍ ഗുരുതരമായ വീഴ്ചകളും തിരുത്തലുകളും തിരിമറികളും നടന്നിട്ടുണ്ടെന്ന് കിളിരൂര്‍, കവിയൂര്‍ ആക്ഷന്‍ കൗണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ രാജു പുഴങ്കര വ്യക്തമാക്കി.
മന്ത്രിസഭയിലെ ചിലര്‍ ചേര്‍ന്ന് ഫയലുകള്‍ മുക്കിയിട്ടുണ്ട്. ഡി.ഐ.ജി റാങ്കില്‍ കുറയാത്ത ഒരു സി.ബി.ഐ ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷണം എന്ന് ആവശ്യപ്പെട്ടു കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കൊടുത്ത കത്തുകളും മുക്കിയവയില്‍പ്പെടുന്നു. ഹൈക്കോടതി തന്നെ തെറ്റുകള്‍ ചൂണ്ടിക്കാട്ടിയിട്ടും ആഭ്യന്തര, ആരോഗ്യ വകുപ്പുകള്‍ ഗൗരവബുദ്ധിയോടെ കേസുകളില്‍ ഇടപെട്ടിട്ടില്ല. നിഷ്പക്ഷമായി അന്വേഷിക്കുന്ന ഉന്നത സി.ബി.ഐ ഉദ്യോസ്ഥര്‍ അടങ്ങുന്ന ഒരു നോഡല്‍ ഏജന്‍സിക്ക് കേസിന്റെ അന്വേഷണം കൈമാറണമെന്നാണ് ആക്ഷന്‍ കൗണ്‍സിലിന്റെ ആവശ്യം രാജു പറഞ്ഞു. കവിയൂര്‍, കിളിരൂര്‍ കേസുകള്‍ ഒറ്റക്കേസാക്കി അന്വേഷിക്കണമെന്നും ആവശ്യമുണ്ട്.
                                                                                                 (മാതൃഭൂമി, ചന്ദ്രിക)

കോട്ടയം: കിളിരൂര്‍ പീഡനക്കേസില്‍ ആരോപണവിധേയരായ പ്രതികളെ ഡി.എന്‍.എ. പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് കിളിരൂര്‍ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പീഡനത്തിനിരയായി ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട ശാരി തന്നെ പീഡിപ്പിച്ചവരുടെ പേരുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ മൊഴി നല്‍കിയതാണ്. ശാരിയുടെ മാതാപിതാക്കളും ഇത് സംബന്ധിച്ച് പരാതി നല്‍കിയിരുന്നു. രണ്ടു മന്ത്രി പുത്രന്‍മാരെക്കുറിച്ചും പല പ്രമുഖരെക്കുറിച്ചും ശാരിയുടെ മാതാപിതാക്കള്‍ അന്വേഷണ ഉദ്യോഗസ്ഥരെയും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലും വ്യക്തമാക്കിയിട്ടുണ്ട്. കവിയൂരില്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട അനഘയുടെ ശരീരത്തില്‍ പുരുഷബീജം ഉണ്ടായിരുന്നതായി ശാസ്ത്രീയ അന്വേഷണ റിപ്പോര്‍ട്ടുകളിലുണ്ട്. അതിനാല്‍ ഈ കേസിലും ഡി.എന്‍.എ. പരിശോധന നടത്തണം. ഇത് സംബന്ധിച്ച് അടുത്ത ദിവസങ്ങളില്‍ മുഖ്യമന്ത്രിക്ക് പരാതി നല്കും.  തീരുമാനമുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.എന്നാല്‍ ഇത്തരത്തിലുള്ള അന്വേഷണത്തിന് സാധ്യതകളുണ്ടായിട്ടും ഇക്കാര്യത്തില്‍ എല്ലാവരും ബോധപൂര്‍വമായ മൗനം തുടരുകയാണ്. കിളിരൂര്‍ കേസിലെ തുടര്‍ അന്വേഷണങ്ങള്‍ക്ക് മുഖ്യമന്ത്രി തയാറാകണം.


ശാരിയുടെ മകള്‍ക്ക് സഹായം അനുവദിക്കണമെന്ന നിവേദനം കഴിഞ്ഞ നാലരവര്‍ഷമായി പൂഴ്ത്തിയ സര്‍ക്കാര്‍ ഇപ്പോള്‍ തുച്ഛമായ രണ്ടുലക്ഷം രൂപ നല്കി രാഷ്ട്രീയം കളിക്കുകയാണ്. പ്രതിപക്ഷനേതാവ് ഈ കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചപ്പോഴാണ് എത്രയും പെട്ടെന്ന് തുച്ഛമായ പണം നല്‍കി രാഷ്ട്രീയ നാടകം കളിക്കുന്നത്. ശാരിയുടെ മകള്‍ സ്‌നേഹയ്ക്ക് പത്തുലക്ഷം രൂപയുടെ സഹായം സര്‍ക്കാര്‍ നല്‍കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ രാജു പുഴങ്കര ആവശ്യപ്പെട്ടു.
                                                                       (മംഗളം, )

                         

പ്രായമായ മാതാപിതാക്കളുടെ സംരക്ഷണയില്‍ കഴിയുന്ന കുട്ടിയുടെ വിദ്യാഭ്യാസത്തിനും മറ്റ് ചിലവുകള്‍ക്കും രണ്ടുലക്ഷം രൂപയുടെ പലിശമാത്രമാണ് പതിനെട്ട് വയസ്‌വരെ ലഭിക്കുന്നത്. അഞ്ചുപേര്‍ മരണപ്പെട്ട അനഘയുടെ കുടുംബത്തിനും സര്‍ക്കാര്‍ ധനസഹായം നല്‍കണം.
പ്രതിപക്ഷത്തായിരുന്നപ്പോള്‍ കിളിരൂരിനെ കുറിച്ച് വാചാലനായിരുന്ന വി.എസ്. കഴിഞ്ഞ നാലരവര്‍ഷമായി കിളിരൂരെന്നോ വി.ഐ.പി.യെന്നോ അക്ഷരം മിണ്ടിയിട്ടില്ല. കിളിരൂര്‍ കേസിനെ മുഖ്യമന്ത്രിയും ഭയക്കുകയാണ്. അതുകൊണ്ടാണ് ശാരിയുടെ മാതാപിതാക്കളെ മുഖ്യമന്ത്രി കാണാന്‍ അനുവാദം നല്‍കാത്തത്. കിളിരൂര്‍ കവിയൂര്‍ കേസുകളെക്കുറിച്ച് മുഖ്യമന്ത്രി മൗനം തുടരുന്നത് ആരെയോ ഭയന്നിട്ടാണ്. കിളിരൂര്‍ കവിയൂര്‍ കേസിലെ യഥാര്‍ത്ഥ പ്രതികളെ നിയമനത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നും ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
December 2nd, 2009







 
തിരുവനന്തപുരം


കിളിരൂര്‍ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ മരണം വരെ നിരാഹാരം നടത്തുമെന്നു ശാരിയുടെ പിതാവ് സി.എന്‍. സുരേന്ദ്രകുമാര്‍. ഇതിനു മുന്നോടിയായി സുരേന്ദ്രകുമാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ 24 മണിക്കൂര്‍ നിരാഹാര സമരം ആരംഭിച്ചു.


ശാരി മരിച്ച് ആറു വര്‍ഷമായെങ്കിലും പ്രതികളെ കണ്ടെത്താന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. കവിയൂര്‍- കിളിരൂര്‍ കേസുകളെ കവിയൂര്‍ കേസെന്നും കിളിരൂര്‍ കേസെന്നും വിഭജിച്ചു സിബിഐയ്ക്കു വിട്ടത് 2004ലായിരുന്നു. കിളിരൂര്‍ കേസില്‍ സിബിഐ അന്വേഷണത്തിനു ശേഷം സമര്‍പ്പിക്കപ്പെട്ട ആദ്യ കുറ്റപത്രം കോടതി മടക്കി. ഇതെത്തുടര്‍ന്നു വീണ്ടും അന്വേഷണം നടത്തി. ആദ്യം അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍ തന്നെയായിരുന്നു രണ്ടാം തവണയും അന്വേഷണത്തിനു നേതൃത്വം നല്‍കിയത്. രണ്ടാം തവണ കുറ്റപത്രം നല്‍കിയെങ്കിലും കേസ് വിചാരണയ്ക്കെടുത്തിട്ടില്ല. ( സത്യഗ്രഹം സംഘടിപ്പിച്ചത് ഫോട്ടോയില്‍ കാണുന്ന രാജു).



പെണ്‍വാണിഭക്കേസുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അട്ടിമറിക്കുന്നുവെന്ന് പരാതി
Posted on: 15 Feb 2011


തിരുവനന്തപുരം: പെണ്‍വാണിഭക്കേസുകള്‍ അട്ടിമറിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അവിഹിതമായി ഇടപെടുന്നുണ്ടെന്ന് കിളിരൂര്‍ ആക്ഷന്‍ കൗണ്‍സില്‍ ജനറല്‍കണ്‍വീനര്‍ രാജു പുഴങ്കര പത്രസമ്മേളനത്തില്‍ ആരോപിച്ചു. കിളിരൂര്‍, കവിയൂര്‍ പീഡനക്കേസുകളില്‍ പെണ്‍കുട്ടികളുടെ രക്ഷിതാക്കളും ബന്ധുക്കളും നല്‍കിയ പരാതികള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കാണാതായതിനെക്കുറിച്ചും പരാതികളില്‍ നടപടി സ്വീകരിക്കാത്തതിനെക്കുറിച്ചും വി.എസ്.അച്യുതാനന്ദന്‍ മറുപടി പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മന്ത്രിസഭയിലെ രണ്ടംഗങ്ങളുടെ മക്കള്‍ തന്റെ മകളെ പീഡിപ്പിച്ചതിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ശാരിയുടെ പിതാവ് നല്‍കിയ പരാതിയിന്മേല്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇപ്പോള്‍ മന്ത്രിയായിരിക്കുന്ന വ്യക്തി ശാരിയെ കണ്ടതിനു ശേഷമാണ് കുട്ടി ഗുരുതരാവസ്ഥയിലായെന്നുകാണിച്ച് നല്‍കിയ പരാതിയിന്മേലും കാര്യമായ നടപടിയുണ്ടായില്ല. ശാരിയുടെ ആന്തരികാവയവ പരിശോധനയില്‍ തിരിമറി നടത്തിയെന്ന് സി.ബി.ഐ. കണ്ടെത്തിയ കെമിക്കല്‍ എക്‌സാമിനേഷന്‍ ലാബ് ഉദ്യോഗസ്ഥയ്‌ക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ടു നല്‍കിയ പരാതികളും അവഗണിക്കപ്പെട്ടു.

ശാരിയുടെ മകളുടെ സംരക്ഷണം ഏറ്റെടുക്കുമെന്നു പ്രഖ്യാപിച്ച വി.എസ്. ഇതുവരെ അഞ്ചുപൈസപോലും ഈ കുടുംബത്തിന് നല്‍കിയിട്ടില്ലെന്ന് രാജു പുഴങ്കര കുറ്റപ്പെടുത്തി. കവിയൂരിലെ അനഘയുടെ അച്ഛന്‍, അന്തരിച്ച നാരായണന്‍ നമ്പൂതിരി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിലെ സ്ഥിരംജീവനക്കാരനായിരുന്നു. കവിയൂര്‍കേസ്സില്‍ കൂടുതല്‍ അന്വേഷണമാവശ്യപ്പെട്ടതിന്റെ പ്രതികാരമായി അദ്ദേഹത്തിന്റെ സര്‍വീസ് ആനുകൂല്യങ്ങള്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. പരാതികള്‍ അന്വേഷിക്കാതിരിക്കുകയും സര്‍ക്കാര്‍ ചുമതലകള്‍ അവഗണിക്കുകയും ചെയ്ത മുഖ്യമന്ത്രി സി. ബി. ഐയെ കുറ്റപ്പെടുത്തുന്നു. ശാരിയുടെ മകള്‍ക്ക് സഹായം നല്‍കാന്‍ ഏത് ഏജന്‍സിയാണ് തടസ്സമെന്നു വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.




                 മാധ്യമങ്ങള്‍ക്ക് മാത്രമല്ല , “ നമ്മുടെ പ്രകാശം പരത്തുന്ന”കോടതികള്‍ക്കും പ്രിയപ്പെട്ടവനായിരുന്നു രാജു 

വി.ഐ.പി ഇല്ലെന്ന് ഡോക്ടര്‍
ഏറ്റുമാനൂര്‍: കിളിരൂര്‍ പെണ്‍വാണിഭ കേസില്‍ വി.ഐ.പി ഇല്ലെന്ന് വാദം. കിളിരൂര്‍ സ്വദേശിനിയായ ശാരിയെ പരിശോധിച്ച തെള്ളകം മാതാ ആശുപത്രിയിലെ ഡോ. ശങ്കര്‍ വി.ഐ.പി ഇല്ലെന്ന മൊഴിയാണ് അന്വേഷണ ഉദേ്യാഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്നത്.ശാരിയെ ആശുപത്രിയില്‍ സന്ദര്‍ശിക്കാനെത്തിയ തന്നോട് ഈ ഡോക്ടറാണു വി. ഐ. പിയെക്കുറിച്ചു പറഞ്ഞതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഇതോടെ കൂടുതല്‍ വിവാദമാകും.
ഡോ. ശങ്കര്‍ നേരത്തെ സി.ബി.ഐക്കും ഇതേ മൊഴിയാണ് നല്‍കിയിരുന്നത്. 
കിളിരൂര്‍ കവിയൂര്‍ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ രാജു പുഴങ്കര നല്‍കിയ സ്വകാര്യഅന്യായത്തിലാണ് മന്ത്രി പി.കെ ശ്രീമതിക്കെതിരേ അന്വേഷണം നടത്താന്‍ ഏറ്റുമാനൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് പ്രസന്ന കുമാരി ഉത്തരവിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിലാണ് മൊഴി രേഖപ്പെടുത്തിയത്. രണ്ട് ദിവസത്തിനുള്ളില്‍ എഫ്.ഐ.ആര്‍ കോടതിയില്‍ സമര്‍പ്പിക്കും.


                         ഒരു പീഡനക്കേസ് മാത്രം കൊണ്ട് രാജുവിന് ജീവിക്കാനാകുമോ?,രാജുവും മാധ്യമങ്ങളും മറ്റ് കേസുകളുമേറ്റെടുത്തു. 


                         പീഡനക്കേസ്‌ ഒതുക്കാന്‍ അജിത പണം വാങ്ങിയെന്ന്‌ ആരോപണം
ശനി, ജൂണ്‍ 14, 2008, 13:00 [IST]



കോഴിക്കോട്‌: നഗരത്തിലെ ഒരു പ്രമുഖ ജ്വല്ലറി ഉടമയ്‌ക്കെതിരായ സ്‌ത്രീപീഡനക്കേസ്‌ പണം വാങ്ങി ഒത്തുതീര്‍ക്കാന്‍ അന്വേഷി പ്രസിഡന്റ്‌ കെ അജിത കൂട്ടുനിന്നതായി ആരോപണം.


മനുഷ്യാവകാശ പ്രവര്‍ത്തകരായ അഡ്വക്കറ്റ്‌ രാജു പുഴങ്കര, അഡ്വക്കറ്റ്‌ സി.ഐ എഡിസണ്‍ എന്നിവരാണ്‌ അജിതയ്‌ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്‌.


കടയിലെ ജീവനക്കാരിയെ വ്യാപാരി പീഡിപ്പിച്ചുവെന്നാണ്‌ കേസ്‌. ഇതൊതുക്കീത്തീര്‍ക്കാനായി 25 ലക്ഷം രൂപയാണ്‌ അജിത കൈപ്പറ്റിയതെന്ന്‌ ഇവര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. തുകയില്‍ അഞ്ചുലക്ഷം പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിന്‌ നല്‍കിയാണത്രേ പ്രശ്‌നം പരിഹരിച്ചത്‌. പെണ്‍കുട്ടിയോ മാതാവോ ഇക്കാര്യം അറിഞ്ഞിരുന്നില്ലെന്നും രാജു പുഴങ്കര, എഡിസണ്‍ എന്നിവര്‍ പറയുന്നു.


പെണ്‍കുട്ടി ഇത്‌ സംബന്ധിച്ച്‌ വനിതാ കമ്മീഷന്‌ നല്‍കിയ പരാതിയില്‍ തനിയ്ക്ക് താല്‍പര്യമില്ലാതിരുന്നിട്ടും പണം വാങ്ങി കേസ്‌ ഒത്തു തീര്‍ത്തതായി ആരോപിച്ചിട്ടുണ്ട്‌. പണം പിതാവിന്റെ പേരിലാണ്‌ ബാങ്കില്‍ നിക്ഷേപിച്ചതെന്നും പരാതിയില്‍ പറയുന്നു.



സമര്‍പ്പിക്കണം

paul-georgem1കൊച്ചി: പോള്‍ എം ജോര്‍ജ് വധക്കേസില്‍ കുറ്റപത്രത്തിന്റെ പകര്‍പ്പ് തിങ്കളാഴ്ച്ച ഹാജരാക്കാന്‍ ഹൈക്കോടതി പോലീസിനോട് നിര്‍ദേശിച്ചു. കേസില്‍ സി ബി ഐ. അന്വേഷണം ആവശ്യപ്പെട്ട് പോളിന്റെ പിതാവ് ജോര്‍ജ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി അടുത്ത തിങ്കളാഴ്ച്ച വിശദമായ വാദം കേള്‍ക്കും.
ഇന്ന് ജോര്‍ജിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കുറ്റപത്രത്തിന്റെ പകര്‍പ്പ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ജോര്‍ജിന്റെ ആവശ്യം പരിഗണിക്കുന്നതിനായി കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ് എസ് ആര്‍ . ബന്നൂര്‍മഠും ജസ്റ്റിസ് ഏ കെ ബഷീറും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്. കുറ്റപത്രം പരിശോധിച്ച ശേഷം കേസ് സി ബി ഐ അന്വേഷണത്തിന് വിടണമോയെന്ന് തീരുമാനിക്കുമെന്നും വിശദമായ വാദം കേള്‍ക്കുന്നതിന് കേസ് തിങ്കളാഴ്ച പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
കേസില്‍ കക്ഷിചേരാനും സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടും അന്വേഷകര്‍ അഴിമതിക്കാരാണെന്നും മറ്റും അവ്യക്തമായ ആരോപണങ്ങള്‍ ഉന്നയിച്ച് രാജു പുഴങ്കര സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി കോടതി തള്ളി. ഹര്‍ജി അനാവശ്യമാണെന്നും പബ്ലിസിറ്റിക്ക് വേണ്ടിയുള്ളതാണെന്നും കോടതി കണ്ടെത്തി. ഹര്‍ജിക്കാരനില്‍ നിന്ന് കോടതി ചെലവായി 50,000 രൂപ പിഴ ഈടാക്കാനും കോടതി ഉത്തരവിട്ടു

തോമസ് ഐസക്കിന് എതിരായ പരാതി: വിജിലന്‍സ് വിശദീകരണം തേടി

തൃശൂര്‍: വില്‍പന നികുതി അസി. കമീഷണര്‍ ആയിരുന്ന ജയനന്ദകുമാറിന് എതിരായ അന്വേഷണം അവസാനിപ്പിക്കാന്‍ ധനമന്ത്രിയായിരുന്ന  ഡോ. ടി.എം. തോമസ് ഐസക് ഇടപെട്ടുവെന്ന പരാതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജി വി. ജയറാം സര്‍ക്കാറിനോട് വിശദീകരണം തേടി നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടു. കേസ് ഈമാസം അഞ്ചിന് വീണ്ടും പരിഗണിക്കും. രാജു പുഴങ്കര നല്‍കിയ ഹരജിയിലാണ് നടപടി.


                         മുത്തൂറ്റ് പോള്‍ എന്ന യുവ വ്യവസായിയെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ നിര്‍ദ്ദേശ്ശാനുസരണം മകന്‍ ബിനീഷ് കോടിയേരിയും ഗുണ്ട ഓം-പ്രകാശും ചേര്‍ന്ന് കൊലപ്പെടുത്തിയ ഞെട്ടിക്കുന്ന രഹസ്യം മാധ്യമങ്ങളിലൂടെ നമുക്ക് വെളിവാക്കി തന്നത് രാജു പുഴങ്കര യാണ്. കാരി സതീശന്റെ അമ്മയെക്കൊണ്ട് ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി രാജു നമ്മുടെ മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്നു. ആ അമ്മയുടെ കണ്ണൂനീര്‍ ഒരു മാസക്കാലം നമ്മുടെ മാധ്യമങ്ങള്‍ കൊണ്ട് നടന്നു. 


           രമേശ് ചെന്നിത്തല ചെട്ടിക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ രാജു പുഴങ്കരയുടെ സഹായത്താല്‍ തുലാഭാരമാടുന്നതും നമ്മള്‍ കണ്ടു. 


                   ഇപ്പോല്‍ അതേ മാധ്യമങ്ങള്‍ നമ്മളോട് പറയുന്നു , പീഢനക്കേസുകളില്‍ ആള്‍ക്കാരെ ഉള്‍പ്പെടുത്തും എന്നാരോപിച്ച് പണം തട്ടുന്ന സംഘത്തിന്റെ നേതാവായിരുന്നു ഇയാള്‍ എന്ന്. ശബരി മല തന്ത്രിയെ കിളിരൂര്‍ കേസില്‍ ഉള്‍പ്പെടുത്തുമെന്ന് കാണിച്ച് ടിയാന്‍ ഭീഷണിപ്പെടുത്തിയത്രേ. 


                അപ്പോള്‍ ഇതിന് മുന്‍പ് രാജു നമുക്ക് കാണിച്ചു തന്ന പ്രതികളോ.. അവരെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ കൂട്ടുനിന്ന മാധ്യമങ്ങളോ ..................