Tuesday, November 5, 2013

മൂത്തവര്‍ ചൊല്ലും മുതു നെല്ലിക്ക

ഈ ലാവലിന്‍ കേസ് വിധി ആരുടെ വിജയമാണ് ?

പിണറായി വിജയന്റെ ? അതോ സി.പി.എമ്മിന്റേതോ ? അതോ സത്യത്തിന്റേതോ ?

ഇതൊന്നുമല്ല ഇത് സഖാവ് വി.എസ്.അച്യുതാനന്ദന്റെ വിജയമാണ്..

ലാവലിന്‍ കേസ് സി.ബി.ഐക്ക് വിടാന്‍ ഇടയാക്കിയത് സഖാവ് വി.എസ്.ആണ്..അല്ലാത്ത പക്ഷം സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടി നിരപരാധിയാണ് എന്ന് ഹേമചന്ദ്രന്‍ റിപ്പോര്‍ട്ട് കൊടുത്തതുപോലെ ഒരു റിപ്പോര്‍ട്ടും താങ്ങിപ്പിടിച്ച് സി.പി.എം.ഇരിക്കുമായിരുന്നു....ഇന്ന് ഉമ്മന്‍ ചാണ്ടി താന്‍ നിരപരാധി ആണ് എന്ന് പ്രഖ്യാപിക്കുന്നതില്‍ കവിഞ്ഞ് യാതൊരു വിലയും ആ റിപ്പോര്‍ട്ടിന് ഉണ്ടാകുമായിരുന്നില്ല..........

രണ്ടാമത് സി.ബി.ഐ.അന്വേഷണത്തെ പാര്‍ട്ടി എതിര്‍ത്തപ്പോള്‍ വി.എസ്.അനുകൂലിച്ചതാണ്.ഇന്ത്യയിലെ ഏറ്റവും വലിയ അന്വേഷണ ഏജന്‍സിക്കുമുന്നില്‍ നിരപരാധിത്വം തെളിയിക്കാന്‍ പിണറായി വിജയന് സാധിച്ചത് അതുകൊണ്ടാണ്....

പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യരുത് എന്ന് മന്ത്രിസഭ പറഞ്ഞപ്പോഴും വി.എസ്.അതിനെ എതിര്‍ത്തു..പ്രോസിക്യൂട്ട് ചെയ്യാതിരുന്നെങ്കില്‍ ഇന്നും വിജയന്‍ ഒരു ഉമ്മന്‍ ചാണ്ടിയായി തുടര്‍ന്നേനേ...

ലാവലിന്‍ കേസിനെ രാഷ്ട്രീയമായി നേരിടും എന്ന് പാര്‍ട്ടി പറഞ്ഞപ്പോഴും അതിനെ നിയമപരമായാണ് നേരിടേണ്ടത് എന്ന് പ്രഖ്യാപിച്ചത് വി.എസ്.ആണ്...

വി.എസിന്റെ ഇടപെടല്‍ ഇല്ലായിരുന്നു എങ്കില്‍ പിണറായി വിജയന് ഒരു പക്ഷേ വളരെ നേരത്തേ കേസില്‍ നിന്ന് ഒഴിവാകാമായിരുന്നിരിക്കാം..പക്ഷേ ഇതുപോലെ എല്ലാ അന്വേഷണവും നേരിട്ട്, ഇതുപോലെ ജനങ്ങളെ മുഴുവന്‍ ബോധ്യപ്പെടുത്തി, അഗ്നിശുദ്ധി വരുത്തി പുറത്തിറങ്ങാനാകുമായിരുന്നോ ? അഴിമതിക്കാരന്‍ എന്ന് ഇമേജ് ഇല്ലാതാകുമായിരുന്നോ ?

ഒരിക്കലുമില്ല..ഈ ആരവങ്ങള്‍ക്ക് , ആര്‍പ്പുവിളികള്‍ക്ക് നന്ദി പറയേണ്ടത് വി.എസിനോട് , വി.എസിനോട് മാത്രമാണ്..............

“ മൂത്തവര്‍ ചൊല്ലും മുതു നെല്ലിക്ക ,ആദ്യം കയ്ക്കും ഇപ്പോള്‍ അത് മധുരിക്കുന്നു.

Monday, November 4, 2013

ലാവലിന്‍ വിധി പിണറായിക്ക് അനുകൂലമായാല്‍

സി.പി.എം.നേതൃത്വത്തിന് അഭിമാനിക്കാം, അണികള്‍ക്ക് ആശ്വസിക്കാം,അവരുടെ നേതാവ് കുറ്റവിമുക്തനായിരിക്കുന്നു. പക്ഷേ ആഹ്ലാദത്തിനും ആശ്വാസത്തിനും ഇടയില്‍ പൊതുജനം ചോദിക്കുന്നു.അവരുടെ നികുതിപ്പണത്തില്‍ നിന്നുള്ള ആ 440 കോടി എവിടെപ്പോയി?.പന്നിയാര്‍ ചെങ്കുളം പള്ളിവാസല്‍ കരാറിനായി എസ്.എന്‍.സി.ലാവലിന്‍ കമ്പനിക്ക് കൊടുത്ത തുക മുഴുവന്‍ പാഴായിപ്പോയി എന്ന് കണ്ടെത്തിയത് ഭാരതത്തിന്റെ കണ്ട്രോളര്‍ ആന്റ് ആഡിറ്റര്‍ ജനറലാണ്. ആ കണ്ടെത്തല്‍ ഇന്നും തിരുത്തപ്പെടാതെ നില്‍ക്കുന്നു.ആരാണ് അതിന് ഉത്തരവാദി.ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ കുറ്റവിമുക്തനാക്കപ്പെടുമ്പോഴും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ അനവധി.
മലബാര്‍ ക്യാന്‍സര്‍ സെന്ററിന് കനേഡിയന്‍ സര്‍ക്കാര്‍ പിരിച്ച് നല്‍കാം എന്ന് ഏറ്റ കോടികളില്‍ എത്ര കോടി പിരിഞ്ഞ് കിട്ടി? ബാക്കി എന്തുകൊണ്ട് കിട്ടിയില്ല, എന്തുകൊണ്ട് കരാറുണ്ടാക്കിയില്ല ഈ ചോദ്യങ്ങള്‍ക്കൊന്നും പൊതുജനങ്ങള്‍ക്ക് ഉത്തരം ലഭിച്ചിട്ടില്ല...ഈ കോടതി വിധി ആ ചോദ്യങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു.പിണറായി വിജയന്‍ അല്ലെങ്കില്‍ മറ്റാരാണ് ഇതിനുത്തരവാദി ? അതാണ് ഇനി കണ്ടെത്തേണ്ടത്. ഇന്നത്തെ കോടതിവിധി ആ ചോദ്യങ്ങളിലേക്ക് വെളിച്ചം വീശേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുന്നു.
സ്തുത്യര്‍ഹമായ അന്വേഷണമാണ് ഈ കേസിന്റെ ആദ്യഘട്ടത്തില്‍ സി.ബി.ഐ.നടത്തിയത്.പ്രതികളെ ചോദ്യം ചെയ്യാനും രേഖകള്‍ കണ്ടെടുക്കാനും സാക്ഷിമൊഴികള്‍ രേഖപ്പെടുത്താനും എല്ലാം അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള ആ ടീം ശുഷ്കാന്തി കാട്ടിയിരുന്നു.കുറ്റപത്രം സമര്‍പ്പിക്കുന്നതിലും പ്രതികളെ കണ്ടെത്തുന്നതിലും ഒക്കെ ശ്ലാഘനീയമായ പ്രവര്‍ത്തനം ആണ് അവര്‍ കാഴ്ച വച്ചത്..എന്നാല്‍ ഒരു നിര്‍ണ്ണായക ഘട്ടത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതോടെ അന്വേഷണം മന്ദഗതിയിലാകുകയായിരുന്നു.എസ്.എന്‍.സി.ലാവലിന്‍ കമ്പനിയുടെ തലവന് നോട്ടീസയക്കാനോ , കോടതിയില്‍ ഹാജറാക്കിക്കുവാനോ , പുതിയ ടീം അമാന്തം കാട്ടി എന്ന് തോന്നലുളവാക്കി. കേന്ദ്രത്തിലെ മാറിയ രാഷ്ട്രീയ സാഹചര്യമാണ് അന്വേഷണം ഈ രീതിയില്‍ വഴിതിരിയാന്‍ കാരണം എന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.സി.ബി.ഐ.അന്വേഷണത്തേയും അന്വേഷണ ഉദ്യോഗസ്ഥരേയും നിരന്തരം വിമര്‍ശിച്ചിരുന്ന സി.പി.എം.ഈ പുതിയ അന്വേഷണ സംഘത്തില്‍ അതൃപ്തി പ്രകടിപ്പിച്ചിട്ടില്ല എന്നതും വസ്തുതയാണ്..
ലാവലിന്‍ കേസിന്റെ ഈ വഴിത്തിരിവോടെ ജനം ഉറ്റുനോക്കുന്നത് വി.എസ്.അച്യുതാനന്ദനിലേക്കാണ്..അഴിമതിക്കെതിരായി മുഖം നോക്കാതെ പോരാടിയ വി.എസ്.ആണ് ലാവലിന്‍ കേസിനെ ജനകീയമാക്കിയത് എന്നത് ഒരു വസ്തുതയാണ്..സി.എ.ജിയുടെ റിപ്പോര്‍ട്ട് ആണ് ശരി എന്ന് താന്‍ വിശ്വസിക്കുന്നു എന്ന് വി.എസ്.പ്രസ്താവിച്ചത് അന്വേഷണം അട്ടിമറിക്കപ്പെട്ടു എന്ന് അദ്ദേഹം വിശ്വസിക്കുന്നതിന്റെ സൂചനയാണ്........

  ( ബാക്കി മാതൃഭൂമിയിലെ .ജോണിയോ ആര്‍.കെ.ഹരികുമാറോ എഴുതും എന്ന് വിശ്വസിക്കുന്നു..എനിക്ക് ഇത്രയേ ഒക്കൂ..)

Friday, October 18, 2013

വിഷ സര്‍പ്പത്തിന് വിളക്ക് വയ്ക്കരുത്.....

കവികള്‍ ക്രാന്ത ദര്‍ശികളാണ് ..സമകാലിക മലയാളം പത്രാധിപര്‍ ജയചന്ദ്രന്‍ നായര്‍ ഒരു ക്രാന്തദര്‍ശിയാണ്...അല്ലെങ്കില്‍ വി.എസ്.അച്യുതാനന്ദന്‍ എന്നനേതാവിനെക്കുറിച്ച് 1998 ഇല്‍ എങ്ങിനെ അദ്ദേഹത്തിന് ഇതെഴുതാന്‍ കഴിഞ്ഞു......അല്ലെങ്കില്‍ എങ്ങിനെ ഇപ്പോള്‍ അതെല്ലാം മറക്കാന്‍ കഴിഞ്ഞു............



Thursday, October 10, 2013

ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം........


ചില വാര്‍ത്തകള്‍ വായിക്കുന്നത് എന്ത് ആവേശത്തോടെയായിരിക്കും...............വി.എസ്.അച്യുതാനന്ദന്റെ ഈ വാര്‍ത്ത ഡൂള്‍ ന്യൂസില്‍ വായിച്ച് ഞാന്‍ കോരിത്തരിച്ചു...വാര്‍ത്ത ഇതാണ് .....

പാര്‍ട്ടിയുടെ നയവ്യതിയാനങ്ങള്‍ ചൂണ്ടിക്കാട്ടുന്നതിന്റെ പേരിലാണ് തന്നെ ക്രൂശിക്കുന്നതെന്ന് വി.എസ്.വ്യക്തമാക്കി.നയ വ്യതിയാനങ്ങള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ നേതൃത്വം സംഘടനാപരമായ നടപടി എടുക്കുന്നു.പ്രത്യയശാസ്ത്ര പ്രശനം ഉന്നയിക്കുന്നവരെ വെട്ടിപ്പുറത്താക്കുന്നു.ഇത്തരക്കാരോട് നേതൃത്വത്തിന് വൈരാഗ്യ ബുദ്ധിയാണ് ................

ഡൂള്‍ ന്യൂസിന്റെ പൂര്‍ണ്ണ രൂപം ഇവിടെ
http://www.doolnews.com/vs-reply-to-pb-commission-malayalam-432.html

വി.എസ്.അച്യുതാനന്ദന് ഹല്ലേലുയ പാടുന്ന , വി.എസ്.ഫാന്‍സ് നേതാവായ ശ്രീ.ജയചന്ദ്രന്‍ നായരുടെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങിയ സമകാലിക മലയാളം പഴയതൊന്ന് കൈയ്യില്‍ കിട്ടി.
ദാ കിടക്കുന്നു കിടിലന്‍ ഒരു റിപ്പോര്‍ട്ട്

ഇങ്ങനെ വായിക്കാം.......” പാര്‍ട്ടി സംസ്ഥാന കമിറ്റിയില്‍ വി.എസ്,അച്യുതാനന്ദനെ അനുകൂലിക്കുന്നവര്‍ വന്‍ ഭൂരിപക്ഷം നേടിക്കഴിഞ്ഞപ്പോള്‍ തന്നെ സി.ഐ.ടിയു പക്ഷത്തെ പ്രമുഖര്‍ പുറത്താക്കപെടുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.................................
മുഖ്യമന്ത്രി നായനാരെ ലക്ഷ്യം വച്ചുള്ള നീക്കങ്ങള്‍ ശക്തിപ്പെടുന്നതും ഈ അവസരത്തില്‍ ശ്രദ്ധേയമാണ്. മുല്ലപെരിയാര്‍ വിഷയത്തില്‍ നായനാര്‍ക്കെതിരെ ആരോപണമുന്നയിച്ച് ജലവിഭവ വകുപ്പ് മുഖ്യമന്ത്രിയില്‍ നിന്ന് മാറ്റി പിണറായി വിജയനെ ഏല്‍പ്പിക്കാന്‍ ഒരു വിഭാഗം നടത്തിയ നീക്കം പരാജയപ്പെട്ടു.മുഖ്യമന്ത്രിയുടെ വകുപ്പ് ഏറ്റെടുക്കാന്‍ വിസമ്മതിച്ച പിണറായി വിജയന്റെ പക്വതയാര്‍ന്ന സമീപനമാണ് അനിവാര്യമായിരുന്ന നാണക്കേടില്‍ നിന്ന് ഇടതുമുന്നണിയെ രക്ഷിച്ചത്......................

ഈ ചരിത്രം ആവര്‍ത്തിക്കും ............പ്രഹസനമായിട്ടും എന്നൊക്കെ പറയുന്നത് ഇതായിരിക്കും അല്ലേ ?


Thursday, July 18, 2013

നാണ്വാര് ..............

വി.കെ.എന്നിന്റെ നാണ്വാര് നാലര വെളുപ്പിനെണീറ്റു. കാലു കൊണ്ട് തപ്പി നോക്കി..മുണ്ട് സമീപത്തെങ്ങുമില്ല..ഒടുവില്‍ കട്ടിലിന്റെ അടിയിലെങ്ങോ കിടന്ന് കിട്ടി..വീരാളിപ്പട്ട് ഉടുത്തു..കെട്ടിലമ്മ പകുതി ചത്ത വാക്കില്‍ ശോദ്യം ചെയ്തു.

’ങ്ങ് ടാ..?”. 
നാണ്വാര് ന ഉ വാച..
ആസനം പ്രതികാരമായിക്കാണിച്ച് ആയമ്മ തിരിഞ്ഞ് കിടന്നു..

വാതില്‍ തുറന്ന് പുറത്തിറങ്ങി. കോഴി കൂകാത്തതിനാല്‍ കോഴിയെ നോക്കി മൂന്ന് പ്രാവശ്യം നാണ്വാര് കൂകി....
ശോധന ,ക്ഷൌരം,കുളി ഒക്കെ ക്ഷിപ്രത്തില്‍ ....
ജമുക്കാളം നല്ലത് നോക്കി എടുത്തു..രണ്ടാം മുണ്ടണിഞ്ഞു..നെറ്റിയില്‍ വര വരച്ചു...പടി കടന്നു..
ആരും എണീറ്റിട്ടില്ല...അനന്തരവന്‍ ശപ്പന്മാരുള്‍പ്പെടെ നിദ്ര....ത്ഫൂ.....നാണ്വാര് ആഞ്ഞ് തുപ്പി....
ആയിരപ്പറ കണ്ടം കടന്നപ്പോള്‍ തന്നെ വെളിച്ചം വീഴാന്‍ തുടങ്ങി...നാണ്വാര് നിഴലില്‍ വലുതാകാനും തുടങ്ങി...
ഇട്ടിരായപ്പന്‍ കുശലം ചോദിച്ചു “ സിവിലാ...ക്രിമിനലാ ?”
ഉത്തരം നാണ്വാര് തലയിലിട്ടാട്ടി...
പുളിമാവും വരിക്കപ്ലാവും കടന്ന് നാണ്വാര് നടന്നു കൊണ്ടിരുന്നു.....

സൂര്യന്‍ നട്ടപ്രാന്തനായി

ഒടുവില്‍ അവിടെത്തി....
മേനോത്തി ഉമ്മറത്ത് തന്നെ ...
എത്തി നോക്കി നാണ്വാര് നടന്നു...
“ഒന്ന് കേറീച്ച് പോന്നേ “ മേനോത്തി കയ്യടിച്ചു...
നാണ്വാര് അകത്തേക്ക് പറന്നു...
“രസികത്തീ...നോം വരൂന്ന് നിനച്ചു , അല്ലേ “
“ന്താപ്പോ കുടിക്കാനെടുക്കാന്‍ ?”
മേനോത്തി ചിരിച്ചു കൊണ്ട് അകത്തേക്ക് പോയി...
ഭൂമി രണ്ടായി പിളര്‍ന്ന് സഞ്ചരിക്കുന്നത് നാണ്വാരുടെ കണ്ണുകള്‍ നിറയെ കണ്ടു....നാണ്വാരും കണ്ടു...
കുച ദ്വന്ദങ്ങള്‍ക്കിടയില്‍ കരിക്കുമായി മേനോത്തി എത്തി ..
“ ദാ...ദാഹമടക്കീന്‍ “
“ ദാഹമടക്കാന്‍ നോം ഏതാ കുടിക്കുക” നാണ്വാര് ഒന്ന് തമാശിച്ചു...
“വഷളന്‍ “ മേനോത്തി നാണിച്ചു....
കരിക്ക് വലിച്ച് കുടിച്ചിട്ടും നാണ്വാര്‍ക്ക് ദാഹമടങ്ങീല്ല.....
“നമുക്ക് ഒരു നേരമ്പോക്കായാലോ “ നാണ്വാര് ഇറായത്ത് ഇരുന്നു “ പെര പണി കഴിഞ്ഞിട്ട് ഇതുവരെ തരായില്ലല്ലോ ?
“ അയ്യോ ഇന്ന് വേണ്ട “
“ ന്താ പ്പോ , ദെവസം നല്ലതല്ലേ , പെട്ടന്നങ്ങട് തീര്‍ക്കാം “
“ല്ലന്നേ ഇന്ന് വേണ്ട”
“നല്ലോരു ദെവസായിട്ട്....കാലേ വന്നിട്ട് “ നാണ്വാര്‍ക്ക് നിരാശ പെരുത്ത് കേറി...
“ അകത്ത് അങ്ങയുടെ അനന്തരവനുണ്ട്...ഞാന്‍ ചെല്ലുന്നതും നോക്കി കട്ടിലിലിരിക്കുകയാ..ഇന്ന് നേരമ്പോക്ക് അവിടെ”
“ഹോ...ആ നശൂലം നട്ടപ്പാതിരക്കേ ഇങ്ങെത്തിയോ “ നാണ്വാര്‍ക്ക് അരിശം പതഞ്ഞ് പൊങ്ങി...
രണ്ടാം മുണ്ട് കുടഞ്ഞെണീറ്റു.....
പടി കടന്നപ്പോ നാണ്വാര് ഒന്ന് തിരിഞ്ഞു നിന്നു...
“അല്ലാ....നീ പെരക്കകത്ത് കക്കൂസ് പണിഞ്ഞിട്ടുണ്ടോ “
“ണ്ടല്ലോ...രണ്ടെണ്ണം “
“ ആരെങ്കിലും അവിടെ തൂറിയാ “
“ഇതുവരെ ഇല്ല”
“ എന്നാ അത് ഞാന്‍ തൂറി ഒന്ന് ഉദ്ഘാടിക്കട്ടേ “
നാണ്വാര് കക്കൂസിലേക്ക് കടന്നു......

മണ്ടേല ആശുപത്രിയിലായതും അതേ ദിവസമായിരുന്നു........

Friday, June 7, 2013

പിണറായിയിലേക്ക് ഒരു യാത്ര.......

കണ്ണൂരിലെ പിണറായി ഗ്രാമം , കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈറ്റില്ലം. 1939 ഇല്‍ പിണറായി പാറപ്പുറം സമ്മേളനത്തോടെ പാര്‍ട്ടിയുടെ ചരിത്രം ആരംഭിക്കുന്നു. ഏറെ കേട്ടിട്ടുണ്ട്, ഏറെ വായിച്ചിട്ടുണ്ട് പിണറായി എന്ന സ്ഥലത്തെ പറ്റി , പണ്ടു മുതല്‍ക്കേ..

സമീപ കാല മാധ്യമ വായനകള്‍ തുറന്ന് തന്നത് മറ്റൊരു പിണറായിയെയാണ് . പാര്‍ട്ടിഗ്രാമം എന്ന പിണറായി. സി.പി.എം.കാരല്ലാത്ത ആരെയും സംഘടനാ പ്രവര്‍ത്തനം നടത്താന്‍ അനുവദിക്കാത്ത , എന്തിന് വസിക്കാന്‍ പോലും അനുവാദം നല്‍കാത്ത കമ്മ്യൂണിസ്റ്റ് ഭീകരത അഴിഞ്ഞാടുന്ന പാര്‍ട്ടി ഗ്രാമം.പുറത്ത് നിന്ന് എത്തുന്ന ഏതൊരാളേയും സംശയത്തോടെ വീക്ഷിക്കുന്ന, ചോദ്യം ചെയ്യുന്ന, പാര്‍ട്ടിക്കാരനല്ലെങ്കില്‍ അടിച്ച് പല്ലു പൊഴിക്കുന്ന ഭീകരതയുടെ ഗ്രാമം . പിണറായി.
ഭീകരതക്ക് തൊടുകുറി ചാര്‍ത്തി മറ്റൊരു പിണറായി. കേരളത്തിലെ സി.പി.എമ്മിന്റെ ചരിത്രത്തിലെ ഏറ്റവും ഫാസിസ്റ്റായ നേതാവ്. അദ്ദേഹത്തിന്റെ മണിമാളിക, കൊട്ടാരം സ്ഥിതി ചെയ്യുന്ന ഗ്രാമം. 24 മണിക്കൂറും പാര്‍ട്ടി ഗുണ്ടകളാല്‍ സംരക്ഷിക്കപ്പെടുന്ന കൊട്ടാരം. റിമോട്ട് കണ്ട്രോള്‍ ഗേറ്റ്, സര്‍വൈലന്‍സ് ക്യാമറ, നേപ്പാളില്‍ നിന്നുള്ള അഭ്യാസികളായ കാവല്‍ക്കാര്‍. വഴികളില്‍ പാര്‍ട്ടി ഗുണ്ടകളുടെ ചെക്ക് പോസ്റ്റ്. നിരവധി പരിശോധനകള്‍ക്ക് ശേഷം മാത്രം ആളെ കടത്തി വിടുന്ന സെക്യൂരിറ്റി സംവിധാനം..
 പിണറായിയുടെ വീട് കാണാന്‍ ആളെ അയച്ചതിനാലാണ് 51 വെട്ടിനാല്‍ ടി.പി.ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത് എന്ന് വിളിച്ചു പറഞ്ഞത് എം.എം.ഹസ്സനോ പി.സി.ജോര്‍ജ്ജോ അല്ല.ജ്ഞാന പീഠം കയറിയ മഹാശ്വേതാ ദേവിയാണ് .അവര്‍ക്കത് പറഞ്ഞു കൊടുത്തത് സി.ആര്‍.നീലകണ്ഠനേയും എം.പി.വീരേന്ദ്രകുമാറിനേയും പോലുള്ള ക്രാന്ത ദര്‍ശികളാണ്.
 എന്‍.സി.ശേഖറിന്റെ ചരിത്രം വായിച്ചതുമുതല്‍ ആഗ്രഹിക്കുന്നു, പിണറായി സന്ദര്‍ശിക്കണം എന്ന്. പല പല കാരണങ്ങളാല്‍ അത് നീണ്ടു.കാലം ഏറും തോറും ഭീതിയും ഏറിവന്നു.  ഒടുവില്‍ ഒരവധി വീണുകിട്ടി. ഇക്കുറി പിണറായിക്ക് തന്നെ.
നീലേശ്വരത്തുള്ള സുഹൃത്തിനെ വിളിച്ചു. “ഞാന്‍ പിണറായിക്ക് പോകുന്നു. എനിക്ക് പാറപ്രം ഒന്ന് കാണണം . കൂടാതെ ആ ഗ്രാമം മുഴുവന്‍ ഒന്ന് ചുറ്റിക്കാണണം.”
“അതിനെന്താ ങ്ങള് പോരേ...എനിക്കവിടെ കൂട്ടുകാരുണ്ട്. അവരെ ഏര്‍പ്പാടാക്കാം “
“എനിക്ക് പിണറായി വിജയന്റെ വീട് ഒന്നു കാണണം “
“ഓ..അയിനെന്താ ..പുള്ളീടെ വീട്ടിനടുത്താ ന്റെ ചങ്ങായി.ഞാ...ഓനോട് ങ്ങളെ വിളിക്കാന്‍ പറയാം.”
ദിവസം രണ്ട് കഴിഞ്ഞു, മൂന്ന് കഴിഞ്ഞു , ചങ്ങായീന്റെ വിളി വന്നില്ല...
ഞാന്‍ അയാളെ വീണ്ടും വിളിച്ചു..“ഞാന്‍ അടുത്ത ആഴ്ച വരുന്നുണ്ട്...ആ ചങ്ങാതീന്റെ നമ്പര്‍ ഒന്ന് തരുമോ ? ഞാന്‍ അയാളെ വിളിക്കാം “
കിട്ടിയ മറുപടി ഇതായിരുന്നു “ അദ് പറ്റില്ലാട്ടോ..അങ്ങോട്ട് പോവുമ്പോ ചോദ്യം ഉണ്ടാവും..ആരാ എന്താ..എന്നൊക്കെ...കൊണ്ടു വന്ന് കാണിച്ചു കൊടുക്കുന്നോര്‍ക്ക് പിന്നെ ഈടെ ജീവിക്കണ്ടേ...അതു വേണ്ടാ....ചങ്ങായീ ഇങ്ങോട്ട് വരണ്ട “
സ്വതവേ അലസനായ എനിക്ക് ഈ വാക്കുകള്‍ വല്ലാത്ത ആവേശമാണ് ഉണ്ടാക്കിയത്. പിണറായി എന്നത് കേരളത്തിലെ ഒരു ഗ്രാമമാണ്. ഞാന്‍ കേരളത്തിലെ സാധാരണക്കാരനായ ഒരു പൌരനാണ്. ഒരു പ്രദേശം സന്ദര്‍ശിക്കരുത് എന്ന് എന്നെ വിലക്കാന്‍ എനിക്കല്ലാതെ മറ്റാര്‍ക്കാണ് അധികാരം?. ഞാന്‍ യാത്ര ഉറപ്പിച്ചു.
പിണറായിയില്‍ എനിക്ക് ചോദിച്ചാല്‍ പറയാന്‍ ഒരു വിലാസം വേണം..ആരു ചോദിച്ചാലും എങ്ങോട്ടാണ് പോകുന്നത് എന്ന് പറയാനൊരു വീട്. എന്റെ സുഹൃത്തും ബ്ലോഗറുമായ വിജി പിണറായിയെ വിളിച്ചു. അദ്ദേഹം മഹാരാഷ്ട്രയിലാണ്. എങ്കിലും വിലാസം കിട്ടി, അങ്ങിനെ ചോദിച്ച് ചോദിച്ച് പോകാന്‍ ഒരിടമായി. 
യാത്ര തുടങ്ങി...
തിരുവനന്തപുരത്ത് നിന്ന് തലശ്ശേരിയിലേക്ക് തീവണ്ടി മാര്‍ഗ്ഗം..തലശ്ശേരി ബസ്സ്റ്റാന്‍ഡില്‍ ചെന്നപ്പോള്‍ പിണറായി ബോര്‍ഡ് വച്ച ധാരാളം സ്വകാര്യ ബസ്സുകള്‍. പിണറായി- മമ്പറം, പിണറായി-കായലരികം.......... ആളൊഴിഞ്ഞു കണ്ട ഒരു ബസ്സില്‍ കയറി ഇരുന്നു. പിണറായി ടിക്കറ്റ് . 09 രൂപ...തലശ്ശേരി നഗരം വിട്ട് പ്രാന്ത പ്രദേശങ്ങളിലേക്ക് ബസ്സ് സഞ്ചരിച്ചു തുടങ്ങി. ആള് നിറയാനും തുടങ്ങി. ഗ്രാമഭംഗികള്‍ കണ്ടു തുടങ്ങി. എരഞ്ഞോളി എന്നോ മറ്റോ ആണെന്ന് തോന്നുന്നു സ്ഥലപ്പേര് ..സംഘികളുടെ കൊടികള്‍ , ലീഗിന്റെ കൊടികള്‍ , സി.പി.എമ്മിന്റെ കൊടികള്‍ എന്നിവ കാണാം ..പാര്‍ട്ടി ഗ്രാമം അല്ല.പാര്‍ട്ടികളുടെ ഗ്രാമമാണ് ..ബസ് വീണ്ടും മുന്നോട്ട് , അതാ അതി മനോഹരമായ പുഴ..കണ്ടല്‍ കാടുകള്‍ ..പിണറായി പഞ്ചായത്തിലേക്ക് സ്വാഗതം...ആദ്യം കണ്ടത് പിണറായി പുഴയോര വിശ്രമകേന്ദ്രമാണ് .ആഡംബരങ്ങളില്ലാത്ത ലളിതമായ ഒരു പാര്‍ക്ക്. സമീപ കാലത്ത് പണിതതായി തോന്നുന്നു. 
ഒരു ക്ഷേത്രത്തിന്റെ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. ഒന്ന് ഞെട്ടി.”പിണറായി വൈരിഘാതക ക്ഷേത്രം “.അര്‍ത്ഥം ഇങ്ങനെയാവാം “പിണറായി വിജയന്റെ ശത്രുക്കളെ കൊല്ലുന്നതിനുള്ള ക്ഷേത്രം”. അനന്ത പത്മനാഭാ ഈ തിരോന്തരത്തുകാരനെ കാത്തോളണേ......”

 ബസ്സ് പിണറായി കമ്പോണ്ടര്‍ മുക്കിലെത്തി. അവിടെ പാര്‍ട്ടിയുടെ ബ്രാഞ്ച് കമിറ്റി ആഫിസ്, ഒരു പഴയ ഓടിട്ട കെട്ടിടത്തിനു മുകളില്‍. ഇതിനടുത്താണ് പിണറായി പൊതുജന വിദ്യാഭ്യാസ കേന്ദ്രം. അവിടെ വന്‍ തിരക്ക് കാണപ്പെട്ടു. ആ ജംഗ്ഷന്‍ കടന്ന് അല്പം മുന്നോട്ട് പോയി. ഇതാണ് പിണറായി ജംഗ്ഷന്‍...പറശ്ശിനിക്കടവ് മുത്തപ്പനെ മനസ്സില്‍ ധ്യാനിച്ച് അവിടെ ബസ്സിറങ്ങി.
എങ്ങോട്ട് പോകും . തൊട്ട് മുന്നില്‍ പിണറായി വില്ലേജ് ആഫീസ്...അതിന്റെ പിറകില്‍ പിണറായി ഏരിയാ കമ്മിറ്റി ആഫീസ്. സി.ഐ.ടിയു. ആഫീസ്. മുസ്ലീം ലീഗിന്റെ ഏതോ വലിയ നേതാവ് പ്രസംഗിക്കുന്നു എന്ന് ഫ്ലക്സ്. എസ്.ഡി.പി.എന്ന സംഘടനയുടെ പോസ്റ്റര്‍. പച്ചക്കറികടകള്‍.ബസ്സ്റ്റോപ്പ്. ഒരു സാധാരണ നാട്ടിന്‍ പുറത്തെ ജംഗഷന്‍. 

ആരോട് ചോദിക്കും , എന്ത് ചോദിക്കും. കയ്യിലിരുന്ന അഡ്രസ്സിനെ മറന്നു. കാണാതെ പഠിച്ച് വച്ചിരുന്ന ഉത്തരങ്ങള്‍ മറന്നു.
നേരേ സ്റ്റാന്‍ഡില്‍ കണ്ട ആട്ടോ റിക്ഷാ ഡ്രൈവറുടെ അടുത്തേക്ക് ചെന്നു. “ഞാന്‍ തിരുവനന്തപുരത്ത് നിന്ന് വരുന്നു. എനിക്ക് പാറപ്രം സ്മാരകം കാണണം”.
“അതിനെന്താ കയറിക്കോളീ....അയാള്‍ക്ക് സന്തോഷം... “
ബസ്സ് വന്ന വഴിയിലൂടെ ആട്ടോ യാത്ര ആരംഭിച്ചു. ഞങ്ങള്‍ സുഹൃത്തുക്കളായി. നാടിന്റെ ചരിത്രവും നാട്ടുകാരുടെ ചരിത്രവും എല്ലാം പകര്‍ന്ന് കിട്ടി.
(അതൊക്കെ മറ്റൊരു ലേഖനമായി എഴുതാനുണ്ട്....)
അങ്ങിനെ ഞങ്ങള്‍ പാറപ്രം സ്മാരകത്തിലെത്തി . രണസ്മരകളുറങ്ങുന്ന സ്മാരകം. സമ്മേളനത്തില്‍ പങ്കെടുത്ത സഖാക്കളുടെ പേര് വിവരങ്ങള്‍ കൊത്തിയ ശിലാഫലകം..

സ്മാരകത്തിന്റെ ചരിത്രവും, വിശദാംശങ്ങളും സുഹൃത്ത് സുനില്‍ കൃഷ്ണന്‍ വിശദമായി എഴുതിയിട്ടുള്ളതിനാല്‍ ഇപ്പോള്‍ അത് ആവര്‍ത്തിക്കുന്നില്ല.

ആട്ടോ തിരിച്ചു വിട്ടു. “ ഇനിയെങ്ങോട്ടാ.....” ഡ്രൈവറുടെ ചോദ്യം...
ഒന്ന് ഞെട്ടി...പറയണോ വേണ്ടയോ ...വരും വരായ്കകളെ കുറിച്ച് ആലോചിക്കാതെ ഒരു നിഷ്കളങ്കനായി അഭിനയിച്ചു കൊണ്ട് ചോദിച്ചു.
“ അല്ല....നമ്മുടെ പിണറായി സഖാവ് ..താമസിക്കുന്നതെവിടെയാ...?”
“ ഓ...അതങ്ങ് പാണ്ട്യാല മുക്കിലാ.......പോണോ അങ്ങോട്ട് “.....എന്ത് നിസ്സാരമായ ഉത്തരം ..ഇനി ഇത് കെണിയാണോ ? ഇതല്ലല്ലോ മാധ്യമങ്ങള്‍ എന്നെ പഠിപ്പിച്ചത്...
“പോകാന്‍ പറ്റുമോ “ ശബ്ദത്തിലെ വിറയൊതുക്കി ഞാന്‍ ചോദിച്ചു ..
“ സഖാവ് അവിടെ ഉണ്ടാകില്ല...ങ്ങള് തിരോന്തരത്ത് നിന്ന് വന്നതല്ലേ...നമ്മക്ക് കണ്ടിട്ട് വരാം “
ആട്ടോ വന്നവഴിയേ തിരിച്ചു പോയി. പിണറായി കവലയിലെത്തി. അവിടെ നിന്ന് മുന്നോട്ട്, മമ്പറത്തേക്കൂള്ള വഴി..ദിനേശ് ബീഡി കെട്ടിടവും.പി.എച്ച്.സി ജംഗ്ഷനും കടന്ന്  മുന്നോട്ട് ..
ആട്ടോ ഒരു ചെറിയ ഇടവഴിയിലേക്ക് തിരിഞ്ഞു.  ആ മുക്കില്‍ ഒരു ചെറിയ കടമാത്രം മറ്റൊന്നുമില്ല. ചെക്ക് പോസ്റ്റുകളില്ല..ഗുണ്ടകളില്ല..എന്തിന് ആളുകള്‍ പോലുമില്ല..
ഇടവഴിയിലേക്ക് തിരിഞ്ഞ ആട്ടോ ഒന്ന് വളഞ്ഞ് നിന്നു.
“ ദാ....പുറത്തിറങ്ങീ...ഇതാണ് സഖാവിന്റെ വീട് “
ഞാന്‍ പുറത്തിറങ്ങി , ഗേറ്റ് തുറന്നിട്ടിരിക്കുന്നു. റിമോട്ട് കണ്ട്രോള്‍ ഉപയോഗിച്ച് തുറക്കുന്ന അത്യന്താധുനിക ഗേറ്റല്ല..മനുഷ്യന്‍ തള്ളി തുറക്കുന്ന സാദാ ഗേറ്റ്....
അകത്ത് ആളനക്കം ഉള്ളപോലെ....
ഞാന്‍ ഡ്രൈവറോട് ചോദിച്ചു “ ഇവിടെ ആളുണ്ടോ “ 
“ ഓ...ഉണ്ട്..ബാ...അകത്തു പോകാം “
“അല്ല...വേണ്ട...നമുക്ക് തിരിച്ച് പോകാം “
“ബരീന്ന്....നമുക്ക് കേറീട്ട് പോകാന്ന് “
ഡ്രൈവര്‍ വീടിന്റെ വാതിലിനടുത്ത് ചെന്ന് നിന്ന് വിളിച്ചൂ..”ഏട്ടത്തിയേ “
വാതില്‍ തുറന്നു..ദാ...ഇറങ്ങി വരുന്നു..പിണറായി വിജയന്റെ ഭാര്യ”
“ഇദ് തിരുവനന്തപുരത്ത് നിന്ന് വന്നയാളാണ് ..വീട് കാണാന്‍ വന്നതാ....”
“ വീട് കാണാനോ ? തിരുവനന്തപുരത്ത് നിന്നോ ? അവര്‍ അത്ഭുതം കൂറി..
“ അല്ല ...ഞാന്‍ പാറപ്രം സ്മാരകം കാണാന്‍ വന്നതാ....ഈടെ ഒന്ന് കണ്ട് പോകാം എന്ന് കരുതി അത്രയേയുള്ളൂ...” ഞാന്‍ പറഞ്ഞൊപ്പിച്ചു...
“ ബാ....അകത്തിരിക്കാം “
“ഇല്ല....പോകണം ..എനിക്ക് ഇന്നു തന്നെ തിരികേ പോകണം “
“ശരി...അവര്‍ അകത്തേക്ക് പോയി....
ഞാന്‍ ആട്ടോ റിക്ഷയില്‍ തിരികെയേയും .................

 ( പിണറായി എന്ന ഗ്രാമം കമ്മ്യൂണിസ്റ്റ് വിശുദ്ധിയുടെ , ത്യാഗത്തിന്റെ പോരാട്ടത്തിന്റെ നാടാണ്...ആ നാടിനെ കുറിച്ച് എഴുതുമ്പോള്‍ പിണറായി വിജയന്റെ വീട് കാണാന്‍ പോയ കഥ എഴുതുന്നത് ആ നാടിനോടും ആ മനുഷ്യരോടും ചെയ്യുന്ന നന്ദികേടാണ് ...നീതി കേടാണ് ..അതെനിക്കറിയാം ....പക്ഷേ കെട്ടിപ്പൊക്കിയ കഥകള്‍ ആകാശത്തില്‍ പറത്തി രസിക്കുന്നവര്‍ക്ക് ഒരു ചെറിയ മറുപടിയെങ്കിലും കൊടുക്കണ്ടേ ...അതിനു വേണ്ടി മാത്രം ...ഇതെഴുതുന്നു......പിണറായിക്കാരോട് മാപ്പ് ചോദിച്ചു കൊണ്ട്) 

 നന്മ നിറഞ്ഞ ആ നാടിനേയും നാട്ടുകാരേയും കുറിച്ച് നിറഞ്ഞ അനുഭവങ്ങള്‍ പിന്നീട് എഴുതാം..

Friday, May 17, 2013

അതും ഞമ്മളാ................മമ്മൂഞ്ഞല്ല..കുഞ്ഞൂഞ്ഞ് ...........

ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കി. ഒരു സര്‍ക്കാര്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്നത് വലിയ കാര്യമൊന്നുമല്ലെങ്കിലും അത് മഹത്തായ ഒരു കാര്യമാണെന്ന് നമ്മുടെ രണ്ട് പ്രമുഖ പത്രങ്ങള്‍ ആഘോഷിക്കുന്നുണ്ട്. രാജ്യത്ത് ആദ്യമായി 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സൌജന്യ ചികിത്സ ഏര്‍പ്പെടുത്തിക്കൊണ്ട് രണ്ടാം വര്‍ഷം ആഘോഷിക്കുന്ന ചാണ്ടി സര്‍ക്കാരിനെ എത്ര പുകഴ്തിയിട്ടും ഈ പത്രങ്ങള്‍ക്ക് തൃപ്തിയാകുന്നുമില്ല

.

പതിനെട്ട് വയസുവരെയുള്ള കുട്ടികള്‍ക്ക് സൗജന്യ ചികിത്സ

തിരുവനന്തപുരം: പതിനെട്ട് വയസുവരെയുള്ള എല്ലാ കുട്ടികള്‍ക്കും സൗജന്യ ചികിത്സ ലഭ്യമാക്കുന്ന 'ആരോഗ്യ കിരണം' പദ്ധതിക്ക് തുടക്കം കുറിച്ച് യു.ഡി.എഫ് സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക്. കേരള സര്‍വകലാശാലാ സെനറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ക്കും ആരോഗ്യ കിരണം പദ്ധതിക്കും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടക്കം കുറിച്ചു. കോക്ലിയര്‍ ഇംപ്ലാന്‍േറഷനിലൂടെ കേള്‍വിശക്തി തിരിച്ചുകിട്ടിയ പേരൂര്‍ക്കട സ്വദേശിനിയായ അനസൂയ എന്ന ബാലികയ്‌ക്കൊപ്പമാണ് മുഖ്യമന്ത്രി നിലവിളക്ക് തെളിച്ചത്. ചടങ്ങിന് മുന്നോടിയായി പ്രാര്‍ത്ഥനാഗാനം ആലപിക്കാനും അനസൂയ എത്തിയിരുന്നു.(Published on  18 May 2013..മാതൃഭൂമി)

മനോരമ കുറച്ചു കൂടി പൊലിപ്പിക്കുന്നുണ്ട്....നല്ല കാര്യം...ഒരു സര്‍ക്കാര്‍ നല്ലത് ചെയ്താല്‍ അത് എഴുതണ്ടേ ? അല്ലെങ്കിലും തങ്ങളുടെ പിന്തുണയില്‍ മാത്രം നിലനില്‍ക്കുന്ന സര്‍ക്കാര്‍ ആകുമ്പോള്‍ 

എങ്കിലും ഒരു പഴയ വാര്‍ത്ത കൂടി കാണുക.....
 താലോലം പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു 
ri, (19 Mar 2010 02:00:16 +0000- തേജസ്)
18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സൌജന്യ ചികിത്സ ലഭ്യമാക്കുന്ന സര്‍ക്കാരിന്റെ താലോലം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മെഡിക്കല്‍ കോളേജ് ഓള്‍ഡ് ആഡിറ്റോറിയത്തില്‍ മുഖ്യമന്തി ശ്രീ.വി.എസ്.അച്യുതാനന്ദന്‍ നിര്‍വഹിച്ചു. അര്‍ബുദം , ഹൃദ്രോഗം, വൃക്കരോഗം എന്നിവയടക്കമുള്ള കടുത്ത രോഗങ്ങള്‍ ബാധിച്ച പാവപ്പെട്ട കുട്ടികളുടെ ശസ്ത്രക്രിയാ ചെലവ് പൂര്‍ണ്ണമായും ഏറ്റെടുക്കുന്മെന്ന് മുഖ്യമന്തി പറഞ്ഞു. .................പ്രതിപക്ഷ നേതാവ് , ഉമ്മഞ്ചാണ്ടി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു..................
ഇതാണ് സ്വതന്ത്ര ഇന്‍ഡ്യയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു സര്‍ക്കാര്‍ കൊണ്ട് വരുന്ന പദ്ധതി എന്ന് മാതൃഭൂമി എന്ന് പുകഴ്തിയത്....

എല്‍.ഡി.എഫ്.സര്‍ക്കാര്‍ കൊണ്ട് വന്നത് “ താലോലം” പദ്ധതിയാണ് . യു.ഡി.എഫിന്റേത് “ ആരോഗ്യകിരണവും”. താലോലം പരിഷ്കരിച്ചതാണ് ആരോഗ്യകിരണമെങ്കില്‍ അത് വാര്‍ത്തയില്‍ വരാത്തതെന്തേ ? 

കേരള നിയമ സഭയില്‍ മന്ത്രി ..മുനീറിനോട് ശ്രീമതി.കെ.കെ.ലതിക , ഫെബ്രുവരി 2012 ന് താലോലം പദ്ധതിയെ പറ്റി ( എല്‍.ഡി.എഫ്. നടപ്പിലാക്കിയ താലോലം പദ്ധതിയെ പറ്റി തന്നെ) ചോദിക്കുന്നു..
ിയമസ


അതില്‍ ഇങ്ങനെ പറയുന്നു “ മെഡിക്കല്‍ റി.ഇംബേഴ്സ്മെന്റ് ലഭിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കുട്ടികള്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല....മറ്റെല്ലാവര്‍ക്കും ലഭിക്കും “


ആരോഗ്യ കിരണം പദ്ധതിയുടെ മെച്ചത്തെ പറ്റി മനോരമ വാചാലമാകുന്നു ..“ രക്ഷിതാക്കള്‍ സര്‍ക്കാര്‍ ജീവനക്കാരോ പെന്‍ഷന്‍ വാങ്ങുന്നവരോ ആദായ നികുതി അടക്കുന്നവരോ ആയവര്‍ മാത്രമാണ് ഇതില്‍ നിന്ന് ഒഴിവാക്കുക”......

അത് ഞമ്മളാ.......എന്ന ബഷീര്‍ കഥാപാത്രത്തിന് പത്രങ്ങള്‍ ശരി മൂളുന്ന ഒരു കാലം കടുത്ത ഭ്രാന്തിനിടയില്‍ പോലും ബഷീര്‍ നിനച്ചിട്ടുണ്ടാവില്ല...........

Thursday, April 25, 2013

അച്ചടക്കം..ഉള്‍പ്പാര്‍ട്ടി ജനാധിപത്യം എന്നിവയെ പറ്റി സഖാവ് വി.എസ്.സംസാരിക്കുന്നു

ഇക്കുറി ഞാന്‍ ഒന്നും എഴുതുന്നില്ല..പകരം സഖാവ് വി.എസ്.അച്യുതാനന്ദനുമായുള്ള ഒരു അഭിമുഖം ഞാനിവിടെ ചേര്‍ക്കുന്നു.കലാകൌമുദിയൊട് കടപ്പാട് രേഖപ്പെടുത്തിക്കൊണ്ട് ..

ചോദ്യം : മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ ധൈഷണിക സ്വാതന്ത്ര്യം ഇല്ലാതായി എന്ന ഒരു ധാരണ കഴിഞ്ഞ കുറേ കാലമായി ബലപ്പെട്ടിട്ടുണ്ട് ...

വി.എസ് : ആരു പറഞ്ഞു? ഏത് പാര്‍ട്ടി സഖാവിനും സ്വന്തം അഭിപ്രായങ്ങള്‍ അവരവരുടെ നിലവാരത്തില്‍ സ്വതന്ത്രമായി പ്രകടിപ്പിക്കാം. ഞങ്ങളുടെ പാര്‍ട്ടിയിലുള്ളത് ജനാധിപത്യവും ജനാധിപത്യ കേന്ദ്രീകരണവുമാണ്. ഭൂരിപക്ഷാഭിപ്രായം ന്യൂനപക്ഷം അംഗീകരിക്കണം എന്ന് മാത്രം. മേല്‍ ഘടകത്തിന് കീഴ് ഘടകങ്ങള്‍ വിധേയവുമാകണം.സ്വതന്ത്രമായ അഭിപ്രായങ്ങളില്‍ പാര്‍ട്ടി ഒരു തീരുമാനമെടുത്താല്‍ പിന്നെ അതിനെ വെല്ലുവിളിക്കാന്‍ പാടില്ല.ഇതാണ് പെറ്റി ബൂര്‍ഷ്വാ പാര്‍ട്ടികളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മിലുള്ള വ്യത്യാസം.

ചോദ്യം : പത്തു മുപ്പതു കൊല്ലം പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച് സീനിയര്‍ നേതാവായി ഉയര്‍ന്ന ഒരാളെ ഒരഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ പുറത്താക്കുന്നത് കടും കൈ അല്ലേ ? സ്വതന്ത്രമായ ചര്‍ച്ച അനുവദിക്കുന്നതിനു പകരം അതിനെ അടിച്ചമര്‍ത്തുക അല്ലേ നിങ്ങള്‍ ചെയ്യുന്നത്?.കാലാന്തരത്തില്‍ ഇത് പാര്‍ട്ടിക്ക് ദോഷം ചെയ്യില്ലേ?

ഉത്തരം : പാര്‍ട്ടിയുടെ നയങ്ങളാണ് ഞങ്ങള്‍ക്ക് പരമപ്രധാനം. വ്യക്തികളല്ല. എത്ര ഉന്നതനായിരുന്നാലും പാര്‍ട്ടി നയത്തെ ചോദ്യം ചെയ്യാന്‍ അനുവദിക്കുകയില്ല. കോണ്‍ഗ്രസ്സിലോ ജനതാപാര്‍ട്ടിയിലോ സി.പി.ഐയിലോ അതൊക്കെ നടക്കും. കയര്‍ വ്യവസായത്തില്‍ യന്ത്രവല്‍ക്കരണ പ്രശനം വന്നപ്പോള്‍ സി.പി.ഐയിലെ എം.ടി.ചന്ദ്രസേനന്‍ അതിനെ അനുകൂലിച്ചു.മറ്റുള്ളവര്‍ എതിര്‍ത്തു. ഇതൊന്നും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ പറ്റില്ല..


ചോദ്യം : .....................പോലെ ജനപ്രീതിയുള്ള ഒരു നേതാവിനെ നഷ്ടപ്പെടുന്നത് പാര്‍ട്ടിക്ക് ക്ഷീണം വരുത്തിവയ്ക്കുകയില്ലേ ? 

വി.എസ്. : 1964-ഇല്‍ ഡാങ്കേ പോയി. രാജേശ്വരറാവു പോയി, എം.എന്‍.പോയി, ടി.വി. പോയി, അച്യുതമേനോന്‍ പോയി.ആര് ക്ഷീണിച്ചു ? പിന്നീട് എന്‍.സി.ശേഖര്‍ പോയി.എ.വി.ആര്യന്‍ പോയി, കെ.പി.ആര്‍.പോയി .ആര് ക്ഷീണിച്ചു ? 

ചോദ്യം : ഈ കുറ്റാരോപണങ്ങള്‍ ശരിയാണെങ്കില്‍ നിങ്ങള്‍ ഇപ്പോള്‍ മാത്രം കണ്ണ് തുറന്നതെന്ത് ?

വി.എസ്”: മുമ്പും പലതെറ്റുകളും കാണിച്ചിട്ടുണ്ട്. അന്നൊക്കെ പാര്‍ട്ടി ശാസിച്ചിട്ടുണ്ട്. എന്താണയാളുടെ പ്രസംഗം ? നിയമസഭയില്‍ കരുണാകരനെ വിളിക്കുന്നത് “ എടോ കരുണാകരാ എന്നാണ്? ഇതാണോ തൊഴിലാളി വര്‍ഗ്ഗ സംസ്കാരത്തിന്റെ ഭാഷ. ഇതു കേട്ടു കൊണ്ട് വല്ലവരും “ എടാ ശങ്കരന്‍ നമ്പൂതിരിപ്പാടേ എന്ന് തിരിച്ചു വിളിച്ചാല്‍. അല്ലെങ്കില്‍ എടോ ഇ.കെ.നായനാരേ എന്ന് വിളിച്ചാല്‍ ? മുന്‍പിലിരിക്കുന്ന കുറേപേരുടെ കയ്യടി വാങ്ങാന്‍ കൊള്ളാം..

സ്റ്റേറ്റ് കമ്മിറ്റിയിലും മറ്റും നടക്കുന്ന ചര്‍ച്ചകള്‍ തനിക്ക് ആവശ്യമായ രീതിയില്‍ വളച്ചൊടിച്ച് പത്രങ്ങളെ അറിയിച്ചു കൊണ്ടിരുന്നു.പാര്‍ട്ടി നേതൃത്വത്തിനും നയത്തിനുമെതിരായി നിരന്തരമായ പ്രചരണങ്ങള്‍ നടത്തി.........................
(കാകമുദി 1986 )

( ഇതേ വാചകങ്ങള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു മാറ്റവുമില്ലാതെ പിണറായി വിജയന്‍ ആവര്‍ത്തിക്കാന്‍ ഇടയായാല്‍ ചരിത്രത്തെ കുറ്റം പറയരുത്..അത് മാര്‍ക്സ് പണ്ടേ പ്രവചിച്ചിട്ടുള്ളതാണ്...അതു കൊണ്ട് തന്നെ എം.വി.ജയരാജന്‍ ഇതേ മറുപടി പിണറായിക്കെതിരെ ആവര്‍ത്തിക്കില്ല എന്നും നമുക്ക് പറയാനാവില്ല..കാരണം ചരിത്രം എന്നത് വളരെ വിചിത്രമാണ്....)

Thursday, April 18, 2013

ഗുരുദേവന്‍ ശിവഗിരി വിടുമോ ?

ചരിത്രം ആവര്‍ത്തിക്കുന്നത് അങ്ങിനെയാണ് , വര്‍ഷങ്ങള്‍ക്ക് ശേഷം , ചിലപ്പോള്‍ നൂറ്റാണ്ടുകള്‍ക്ക് ശേഷവും , പ്രഹസനം ആയിട്ടാണെങ്കില്‍ കൂടി.. ശ്രീനാരായണ ഗുരുദേവനും കിട്ടുകയാണ് ചരിത്രത്തിന്റെ നോക്കുകൂലി....നൂറ് വര്‍ഷങ്ങള്‍ക്ക് ശേഷം..

ചാതൃവര്‍ണ്ണ്യത്തിന്റെ കോട്ടകളിടിച്ചാണ് , ഗുരുദേവന്‍ പ്രതിഷ്ഠ നടത്തിയത്. അരുവിപ്പുറത്തും കളര്‍കോടും പിന്നെ ശിവഗിരിയിലുമൊക്കെ. പ്രതിഷേധങ്ങളുണ്ടായിരുന്നു, മറുപക്ഷത്തുനിന്നും സ്വപക്ഷത്തു നിന്നു തന്നെയും..പക്ഷേ അത് നീചമോ ഭീകരമോ ആയിരുന്നില്ല. ഗുരുവിന് , ജാതി അതായിരുന്നു എങ്കില്‍ കൂടി ,അവരുടെ ആദരവും കിട്ടിയിരുന്നു. അസ്ഥാനത്ത് അപഹസിച്ചിരുന്നു എങ്കിലും പരസ്യമായി ഗുരുദേവനെ സവര്‍ണ്ണരും നിന്ദിച്ചിരുന്നില്ല.

എങ്കിലെന്ത് ? ഒരു ഗുരു ജീവിക്കുന്നത് തന്റെ ശിഷ്യ പരമ്പരകളിലൂടെയാണ്. ജീവിച്ചിരുന്നപ്പോള്‍ തന്നെ ശിഷ്യന്മാര്‍ ഗുരുവിനെ കോടതി കയറ്റി. ശ്രീലങ്കയില്‍ തന്നെ താമസിച്ചാലോ എന്നു പോലും ഗുരു ചിന്തിച്ചതാണ്. പിന്നെ തിരികെ വന്നു. സമാധിയായി. തര്‍ക്കങ്ങളും വിതര്‍ക്കങ്ങളുമായി ശിഷ്യപരമ്പര ഭരിച്ചു പോന്നു, മഠം.
 വീണ്ടും ശിവഗിരി കോടതികയറുന്നത് പ്രകാശാനന്ദയിലൂടെയാണ്. ശാശ്വതീകാനന്ദ ഗ്രൂപ്പില്‍ നിന്നും കുറച്ചു പേരെ അടര്‍ത്തിമാറ്റി പ്രകാശാനന്ദ എന്ന സ്വാമി ഭരണം പിടിച്ചടക്കി. പ്രകാശാനന്ദ എന്നത് ഒരു മറ മാത്രമായിരുന്നു, പിന്നില്‍ ചരടുവലിക്കുന്നത് ഋതംബരാനന്ദ എന്ന ബഹുമുപ്രതിഭയാണെന്നും ഇയാള്‍ക്ക് പിന്നില്‍ സനാതന ഹിന്ദുധര്‍മ്മ പ്രയോക്താക്കളായ ആര്‍.എസ്.എസ്.ആണ് എന്നും ശാശ്വതീകാനന്ദ നിലവിളിച്ചു നടന്നു. കഥകളിലെപ്പോലെ കാഴ്ചയിലും ഭീകരനായ ശാശ്വതീകാനന്ദയെ ജനം അവിശ്വസിച്ചു. ഗതി മുട്ടിയ ആനന്ദ കൂട്ടു വിളിച്ചത് മദനിയെ ആയിപ്പോയി. ഇടിവെട്ടിയവന്റെ തലയില്‍ കല്ലു മഴ പെയ്ത അനുഭവം. അടിയും കിട്ടി പുളിയും കുടിച്ച് ശാശ്വതീകാനന്ദ പോയി. പിന്നെ നന്നായി നീന്തലറിയാമായിരുന്നിട്ടും ഒരു തുടം വെള്ളത്തില്‍ മുങ്ങി മരിച്ചു.
പരസ്പരം പോരടിച്ചും കോടതിയില്‍ കേസ് പറഞ്ഞും ഒക്കെ  മുന്നോട്ട് പോകുകയായിരുന്നു, മതാതീത ആത്മീയതയുടെ കേരളത്തിന്റെ ആസ്ഥാനം. ബാലഗോകുലത്തിന്റെ ചടങ്ങുകളില്‍ സ്ഥിരം പങ്കെടുത്തും തപസ്യക്ക് അഭിവാദ്യമര്‍പ്പിച്ചും ഒക്കെ പ്രകാശാനന്ദ കൂറ് തെളിയിച്ചിരുന്നു. ആര്‍.എസ്.എസ്.തലവന്‍ തന്നെ ഒരിക്കല്‍ ശിവഗിരിയിലേക്ക് ആനയിക്കപ്പെട്ടു എങ്കിലും മറുഭാഗവും സമനിലയിലാക്കി സ്വാമിമാര്‍ സമനില പാലിച്ചിരുന്നു.

 പക്ഷേ , ഇന്ന് , നരേന്ദ്ര മോഡി ശിവഗിരിയിലേക്ക് ക്ഷണിക്കപ്പെട്ടിരിക്കുന്നു. അതും ശാരദാ പ്രതിഷ്ഠാ ശതാബ്ദി ആഘോഷത്തിന്. ശ്രീനാരായണ ഗുരു നടത്തിയ പ്രതിഷ്ഠയും നരേന്ദ്രമോഡിയും തമ്മില്‍ എന്ത് ബന്ധം?. കടുത്ത ഹൈന്ദവ സംഘടനകള്‍ പോലും തങ്ങളുടെ സമ്മേളനങ്ങള്‍ക്ക് കേരളത്തില്‍ നരേന്ദ്ര മോഡിയെ കൊണ്ട് വരാറില്ല, മോഡി അവര്‍ക്ക് ഒരു ആവേശമാണ് എങ്കില്‍ കൂടി.
ശിവഗിരിയില്‍ , ഹിന്ദുവും മുസ്ലീമും കൃസ്ത്യനും തങ്ങളുടെ സ്വന്തം ദേവാലയമായി കരുതുന്ന, മതേതര ആത്മീയതയുടെ ആസ്ഥാനത്തേക്ക് ആ മരണ വ്യാപാരി എത്തുന്നു, എന്തിന് ? ആരെ ഭീതിപ്പെടുത്താന്‍ ? ഗുരുദേവ ദര്‍ശങ്ങള്‍ക്ക് എന്ത് വ്യാപ്തിയാണ് അതിലൂടെ നിര്‍മ്മിക്കപ്പെടുന്നത് ?

മോഡി കയറി ഇറങ്ങുന്ന കുന്നുകളില്‍ നിന്ന് ഇനി “മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി“ എന്ന സൂക്തം ഉയര്‍ത്താന്‍ കഴിയുമോ? ഗാന്ധിയും ടാഗോറും ഗുരുവിനെ സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ തൂങ്ങുന്ന ചുവരുകളില്‍ ഇനി മോഡി സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ ഇടം പിടിക്കില്ലേ.

ഋതംബരാനന്ദ......പ്രായാധിക്യത്താല്‍ ബുദ്ധിമുട്ടുന്ന പ്രകാശാനന്ദയെ മുന്‍ നിര്‍ത്തി താങ്കള്‍ കളിക്കുന്ന ഈ കളികള്‍ ആരെ തൃപ്തിപ്പെടുത്താനാണ്. ? 

ഏത് ബിന്ദുവിലാണ് ഗുരുദേവനും നരേന്ദ്രമോഡിയും കൂട്ടി മുട്ടുന്നത് ?

Sunday, March 31, 2013

പിണറായിയിലേക്ക് ഒരു യാത്ര.......

കണ്ണൂരിലെ പിണറായി ഗ്രാമം , കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈറ്റില്ലം. 1939 ഇല്‍ പിണറായി പാറപ്പുറം സമ്മേളനത്തോടെ പാര്‍ട്ടിയുടെ ചരിത്രം ആരംഭിക്കുന്നു. ഏറെ കേട്ടിട്ടുണ്ട്, ഏറെ വായിച്ചിട്ടുണ്ട് പിണറായി എന്ന സ്ഥലത്തെ പറ്റി , പണ്ടു മുതല്‍ക്കേ..

സമീപ കാല മാധ്യമ വായനകള്‍ തുറന്ന് തന്നത് മറ്റൊരു പിണറായിയെയാണ് . പാര്‍ട്ടിഗ്രാമം എന്ന പിണറായി. സി.പി.എം.കാരല്ലാത്ത ആരെയും സംഘടനാ പ്രവര്‍ത്തനം നടത്താന്‍ അനുവദിക്കാത്ത , എന്തിന് വസിക്കാന്‍ പോലും അനുവാദം നല്‍കാത്ത കമ്മ്യൂണിസ്റ്റ് ഭീകരത അഴിഞ്ഞാടുന്ന പാര്‍ട്ടി ഗ്രാമം.പുറത്ത് നിന്ന് എത്തുന്ന ഏതൊരാളേയും സംശയത്തോടെ വീക്ഷിക്കുന്ന, ചോദ്യം ചെയ്യുന്ന, പാര്‍ട്ടിക്കാരനല്ലെങ്കില്‍ അടിച്ച് പല്ലു പൊഴിക്കുന്ന ഭീകരതയുടെ ഗ്രാമം . പിണറായി.
ഭീകരതക്ക് തൊടുകുറി ചാര്‍ത്തി മറ്റൊരു പിണറായി. കേരളത്തിലെ സി.പി.എമ്മിന്റെ ചരിത്രത്തിലെ ഏറ്റവും ഫാസിസ്റ്റായ നേതാവ്. അദ്ദേഹത്തിന്റെ മണിമാളിക, കൊട്ടാരം സ്ഥിതി ചെയ്യുന്ന ഗ്രാമം. 24 മണിക്കൂറും പാര്‍ട്ടി ഗുണ്ടകളാല്‍ സംരക്ഷിക്കപ്പെടുന്ന കൊട്ടാരം. റിമോട്ട് കണ്ട്രോള്‍ ഗേറ്റ്, സര്‍വൈലന്‍സ് ക്യാമറ, നേപ്പാളില്‍ നിന്നുള്ള അഭ്യാസികളായ കാവല്‍ക്കാര്‍. വഴികളില്‍ പാര്‍ട്ടി ഗുണ്ടകളുടെ ചെക്ക് പോസ്റ്റ്. നിരവധി പരിശോധനകള്‍ക്ക് ശേഷം മാത്രം ആളെ കടത്തി വിടുന്ന സെക്യൂരിറ്റി സംവിധാനം..
 പിണറായിയുടെ വീട് കാണാന്‍ ആളെ അയച്ചതിനാലാണ് 51 വെട്ടിനാല്‍ ടി.പി.ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത് എന്ന് വിളിച്ചു പറഞ്ഞത് എം.എം.ഹസ്സനോ പി.സി.ജോര്‍ജ്ജോ അല്ല.ജ്ഞാന പീഠം കയറിയ മഹാശ്വേതാ ദേവിയാണ് .അവര്‍ക്കത് പറഞ്ഞു കൊടുത്തത് സി.ആര്‍.നീലകണ്ഠനേയും എം.പി.വീരേന്ദ്രകുമാറിനേയും പോലുള്ള ക്രാന്ത ദര്‍ശികളാണ്.
 എന്‍.സി.ശേഖറിന്റെ ചരിത്രം വായിച്ചതുമുതല്‍ ആഗ്രഹിക്കുന്നു, പിണറായി സന്ദര്‍ശിക്കണം എന്ന്. പല പല കാരണങ്ങളാല്‍ അത് നീണ്ടു.കാലം ഏറും തോറും ഭീതിയും ഏറിവന്നു.  ഒടുവില്‍ ഒരവധി വീണുകിട്ടി. ഇക്കുറി പിണറായിക്ക് തന്നെ.
നീലേശ്വരത്തുള്ള സുഹൃത്തിനെ വിളിച്ചു. “ഞാന്‍ പിണറായിക്ക് പോകുന്നു. എനിക്ക് പാറപ്രം ഒന്ന് കാണണം . കൂടാതെ ആ ഗ്രാമം മുഴുവന്‍ ഒന്ന് ചുറ്റിക്കാണണം.”
“അതിനെന്താ ങ്ങള് പോരേ...എനിക്കവിടെ കൂട്ടുകാരുണ്ട്. അവരെ ഏര്‍പ്പാടാക്കാം “
“എനിക്ക് പിണറായി വിജയന്റെ വീട് ഒന്നു കാണണം “
“ഓ..അയിനെന്താ ..പുള്ളീടെ വീട്ടിനടുത്താ ന്റെ ചങ്ങായി.ഞാ...ഓനോട് ങ്ങളെ വിളിക്കാന്‍ പറയാം.”
ദിവസം രണ്ട് കഴിഞ്ഞു, മൂന്ന് കഴിഞ്ഞു , ചങ്ങായീന്റെ വിളി വന്നില്ല...
ഞാന്‍ അയാളെ വീണ്ടും വിളിച്ചു..“ഞാന്‍ അടുത്ത ആഴ്ച വരുന്നുണ്ട്...ആ ചങ്ങാതീന്റെ നമ്പര്‍ ഒന്ന് തരുമോ ? ഞാന്‍ അയാളെ വിളിക്കാം “
കിട്ടിയ മറുപടി ഇതായിരുന്നു “ അദ് പറ്റില്ലാട്ടോ..അങ്ങോട്ട് പോവുമ്പോ ചോദ്യം ഉണ്ടാവും..ആരാ എന്താ..എന്നൊക്കെ...കൊണ്ടു വന്ന് കാണിച്ചു കൊടുക്കുന്നോര്‍ക്ക് പിന്നെ ഈടെ ജീവിക്കണ്ടേ...അതു വേണ്ടാ....ചങ്ങായീ ഇങ്ങോട്ട് വരണ്ട “
സ്വതവേ അലസനായ എനിക്ക് ഈ വാക്കുകള്‍ വല്ലാത്ത ആവേശമാണ് ഉണ്ടാക്കിയത്. പിണറായി എന്നത് കേരളത്തിലെ ഒരു ഗ്രാമമാണ്. ഞാന്‍ കേരളത്തിലെ സാധാരണക്കാരനായ ഒരു പൌരനാണ്. ഒരു പ്രദേശം സന്ദര്‍ശിക്കരുത് എന്ന് എന്നെ വിലക്കാന്‍ എനിക്കല്ലാതെ മറ്റാര്‍ക്കാണ് അധികാരം?. ഞാന്‍ യാത്ര ഉറപ്പിച്ചു.
പിണറായിയില്‍ എനിക്ക് ചോദിച്ചാല്‍ പറയാന്‍ ഒരു വിലാസം വേണം..ആരു ചോദിച്ചാലും എങ്ങോട്ടാണ് പോകുന്നത് എന്ന് പറയാനൊരു വീട്. എന്റെ സുഹൃത്തും ബ്ലോഗറുമായ വിജി പിണറായിയെ വിളിച്ചു. അദ്ദേഹം മഹാരാഷ്ട്രയിലാണ്. എങ്കിലും വിലാസം കിട്ടി, അങ്ങിനെ ചോദിച്ച് ചോദിച്ച് പോകാന്‍ ഒരിടമായി. 
യാത്ര തുടങ്ങി...
തിരുവനന്തപുരത്ത് നിന്ന് തലശ്ശേരിയിലേക്ക് തീവണ്ടി മാര്‍ഗ്ഗം..തലശ്ശേരി ബസ്സ്റ്റാന്‍ഡില്‍ ചെന്നപ്പോള്‍ പിണറായി ബോര്‍ഡ് വച്ച ധാരാളം സ്വകാര്യ ബസ്സുകള്‍. പിണറായി- മമ്പറം, പിണറായി-കായലരികം.......... ആളൊഴിഞ്ഞു കണ്ട ഒരു ബസ്സില്‍ കയറി ഇരുന്നു. പിണറായി ടിക്കറ്റ് . 09 രൂപ...തലശ്ശേരി നഗരം വിട്ട് പ്രാന്ത പ്രദേശങ്ങളിലേക്ക് ബസ്സ് സഞ്ചരിച്ചു തുടങ്ങി. ആള് നിറയാനും തുടങ്ങി. ഗ്രാമഭംഗികള്‍ കണ്ടു തുടങ്ങി. എരഞ്ഞോളി എന്നോ മറ്റോ ആണെന്ന് തോന്നുന്നു സ്ഥലപ്പേര് ..സംഘികളുടെ കൊടികള്‍ , ലീഗിന്റെ കൊടികള്‍ , സി.പി.എമ്മിന്റെ കൊടികള്‍ എന്നിവ കാണാം ..പാര്‍ട്ടി ഗ്രാമം അല്ല.പാര്‍ട്ടികളുടെ ഗ്രാമമാണ് ..ബസ് വീണ്ടും മുന്നോട്ട് , അതാ അതി മനോഹരമായ പുഴ..കണ്ടല്‍ കാടുകള്‍ ..പിണറായി പഞ്ചായത്തിലേക്ക് സ്വാഗതം...ആദ്യം കണ്ടത് പിണറായി പുഴയോര വിശ്രമകേന്ദ്രമാണ് .ആഡംബരങ്ങളില്ലാത്ത ലളിതമായ ഒരു പാര്‍ക്ക്. സമീപ കാലത്ത് പണിതതായി തോന്നുന്നു. 
ഒരു ക്ഷേത്രത്തിന്റെ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. ഒന്ന് ഞെട്ടി.”പിണറായി വൈരിഘാതക ക്ഷേത്രം “.അര്‍ത്ഥം ഇങ്ങനെയാവാം “പിണറായി വിജയന്റെ ശത്രുക്കളെ കൊല്ലുന്നതിനുള്ള ക്ഷേത്രം”. അനന്ത പത്മനാഭാ ഈ തിരോന്തരത്തുകാരനെ കാത്തോളണേ......”

 ബസ്സ് പിണറായി കമ്പോണ്ടര്‍ മുക്കിലെത്തി. അവിടെ പാര്‍ട്ടിയുടെ ബ്രാഞ്ച് കമിറ്റി ആഫിസ്, ഒരു പഴയ ഓടിട്ട കെട്ടിടത്തിനു മുകളില്‍. ഇതിനടുത്താണ് പിണറായി പൊതുജന വിദ്യാഭ്യാസ കേന്ദ്രം. അവിടെ വന്‍ തിരക്ക് കാണപ്പെട്ടു. ആ ജംഗ്ഷന്‍ കടന്ന് അല്പം മുന്നോട്ട് പോയി. ഇതാണ് പിണറായി ജംഗ്ഷന്‍...പറശ്ശിനിക്കടവ് മുത്തപ്പനെ മനസ്സില്‍ ധ്യാനിച്ച് അവിടെ ബസ്സിറങ്ങി.
എങ്ങോട്ട് പോകും . തൊട്ട് മുന്നില്‍ പിണറായി വില്ലേജ് ആഫീസ്...അതിന്റെ പിറകില്‍ പിണറായി ഏരിയാ കമ്മിറ്റി ആഫീസ്. സി.ഐ.ടിയു. ആഫീസ്. മുസ്ലീം ലീഗിന്റെ ഏതോ വലിയ നേതാവ് പ്രസംഗിക്കുന്നു എന്ന് ഫ്ലക്സ്. എസ്.ഡി.പി.എന്ന സംഘടനയുടെ പോസ്റ്റര്‍. പച്ചക്കറികടകള്‍.ബസ്സ്റ്റോപ്പ്. ഒരു സാധാരണ നാട്ടിന്‍ പുറത്തെ ജംഗഷന്‍. 

ആരോട് ചോദിക്കും , എന്ത് ചോദിക്കും. കയ്യിലിരുന്ന അഡ്രസ്സിനെ മറന്നു. കാണാതെ പഠിച്ച് വച്ചിരുന്ന ഉത്തരങ്ങള്‍ മറന്നു.
നേരേ സ്റ്റാന്‍ഡില്‍ കണ്ട ആട്ടോ റിക്ഷാ ഡ്രൈവറുടെ അടുത്തേക്ക് ചെന്നു. “ഞാന്‍ തിരുവനന്തപുരത്ത് നിന്ന് വരുന്നു. എനിക്ക് പാറപ്രം സ്മാരകം കാണണം”.
“അതിനെന്താ കയറിക്കോളീ....അയാള്‍ക്ക് സന്തോഷം... “
ബസ്സ് വന്ന വഴിയിലൂടെ ആട്ടോ യാത്ര ആരംഭിച്ചു. ഞങ്ങള്‍ സുഹൃത്തുക്കളായി. നാടിന്റെ ചരിത്രവും നാട്ടുകാരുടെ ചരിത്രവും എല്ലാം പകര്‍ന്ന് കിട്ടി.
(അതൊക്കെ മറ്റൊരു ലേഖനമായി എഴുതാനുണ്ട്....)
അങ്ങിനെ ഞങ്ങള്‍ പാറപ്രം സ്മാരകത്തിലെത്തി . രണസ്മരകളുറങ്ങുന്ന സ്മാരകം. സമ്മേളനത്തില്‍ പങ്കെടുത്ത സഖാക്കളുടെ പേര് വിവരങ്ങള്‍ കൊത്തിയ ശിലാഫലകം..

സ്മാരകത്തിന്റെ ചരിത്രവും, വിശദാംശങ്ങളും സുഹൃത്ത് സുനില്‍ കൃഷ്ണന്‍ വിശദമായി എഴുതിയിട്ടുള്ളതിനാല്‍ ഇപ്പോള്‍ അത് ആവര്‍ത്തിക്കുന്നില്ല.

ആട്ടോ തിരിച്ചു വിട്ടു. “ ഇനിയെങ്ങോട്ടാ.....” ഡ്രൈവറുടെ ചോദ്യം...
ഒന്ന് ഞെട്ടി...പറയണോ വേണ്ടയോ ...വരും വരായ്കകളെ കുറിച്ച് ആലോചിക്കാതെ ഒരു നിഷ്കളങ്കനായി അഭിനയിച്ചു കൊണ്ട് ചോദിച്ചു.
“ അല്ല....നമ്മുടെ പിണറായി സഖാവ് ..താമസിക്കുന്നതെവിടെയാ...?”
“ ഓ...അതങ്ങ് പാണ്ട്യാല മുക്കിലാ.......പോണോ അങ്ങോട്ട് “.....എന്ത് നിസ്സാരമായ ഉത്തരം ..ഇനി ഇത് കെണിയാണോ ? ഇതല്ലല്ലോ മാധ്യമങ്ങള്‍ എന്നെ പഠിപ്പിച്ചത്...
“പോകാന്‍ പറ്റുമോ “ ശബ്ദത്തിലെ വിറയൊതുക്കി ഞാന്‍ ചോദിച്ചു ..
“ സഖാവ് അവിടെ ഉണ്ടാകില്ല...ങ്ങള് തിരോന്തരത്ത് നിന്ന് വന്നതല്ലേ...നമ്മക്ക് കണ്ടിട്ട് വരാം “
ആട്ടോ വന്നവഴിയേ തിരിച്ചു പോയി. പിണറായി കവലയിലെത്തി. അവിടെ നിന്ന് മുന്നോട്ട്, മമ്പറത്തേക്കൂള്ള വഴി..ദിനേശ് ബീഡി കെട്ടിടവും.പി.എച്ച്.സി ജംഗ്ഷനും കടന്ന്  മുന്നോട്ട് ..
ആട്ടോ ഒരു ചെറിയ ഇടവഴിയിലേക്ക് തിരിഞ്ഞു.  ആ മുക്കില്‍ ഒരു ചെറിയ കടമാത്രം മറ്റൊന്നുമില്ല. ചെക്ക് പോസ്റ്റുകളില്ല..ഗുണ്ടകളില്ല..എന്തിന് ആളുകള്‍ പോലുമില്ല..
ഇടവഴിയിലേക്ക് തിരിഞ്ഞ ആട്ടോ ഒന്ന് വളഞ്ഞ് നിന്നു.
“ ദാ....പുറത്തിറങ്ങീ...ഇതാണ് സഖാവിന്റെ വീട് “
ഞാന്‍ പുറത്തിറങ്ങി , ഗേറ്റ് തുറന്നിട്ടിരിക്കുന്നു. റിമോട്ട് കണ്ട്രോള്‍ ഉപയോഗിച്ച് തുറക്കുന്ന അത്യന്താധുനിക ഗേറ്റല്ല..മനുഷ്യന്‍ തള്ളി തുറക്കുന്ന സാദാ ഗേറ്റ്....
അകത്ത് ആളനക്കം ഉള്ളപോലെ....
ഞാന്‍ ഡ്രൈവറോട് ചോദിച്ചു “ ഇവിടെ ആളുണ്ടോ “ 
“ ഓ...ഉണ്ട്..ബാ...അകത്തു പോകാം “
“അല്ല...വേണ്ട...നമുക്ക് തിരിച്ച് പോകാം “
“ബരീന്ന്....നമുക്ക് കേറീട്ട് പോകാന്ന് “
ഡ്രൈവര്‍ വീടിന്റെ വാതിലിനടുത്ത് ചെന്ന് നിന്ന് വിളിച്ചൂ..”ഏട്ടത്തിയേ “
വാതില്‍ തുറന്നു..ദാ...ഇറങ്ങി വരുന്നു..പിണറായി വിജയന്റെ ഭാര്യ”
“ഇദ് തിരുവനന്തപുരത്ത് നിന്ന് വന്നയാളാണ് ..വീട് കാണാന്‍ വന്നതാ....”
“ വീട് കാണാനോ ? തിരുവനന്തപുരത്ത് നിന്നോ ? അവര്‍ അത്ഭുതം കൂറി..
“ അല്ല ...ഞാന്‍ പാറപ്രം സ്മാരകം കാണാന്‍ വന്നതാ....ഈടെ ഒന്ന് കണ്ട് പോകാം എന്ന് കരുതി അത്രയേയുള്ളൂ...” ഞാന്‍ പറഞ്ഞൊപ്പിച്ചു...
“ ബാ....അകത്തിരിക്കാം “
“ഇല്ല....പോകണം ..എനിക്ക് ഇന്നു തന്നെ തിരികേ പോകണം “
“ശരി...അവര്‍ അകത്തേക്ക് പോയി....
ഞാന്‍ ആട്ടോ റിക്ഷയില്‍ തിരികെയേയും .................

 ( പിണറായി എന്ന ഗ്രാമം കമ്മ്യൂണിസ്റ്റ് വിശുദ്ധിയുടെ , ത്യാഗത്തിന്റെ പോരാട്ടത്തിന്റെ നാടാണ്...ആ നാടിനെ കുറിച്ച് എഴുതുമ്പോള്‍ പിണറായി വിജയന്റെ വീട് കാണാന്‍ പോയ കഥ എഴുതുന്നത് ആ നാടിനോടും ആ മനുഷ്യരോടും ചെയ്യുന്ന നന്ദികേടാണ് ...നീതി കേടാണ് ..അതെനിക്കറിയാം ....പക്ഷേ കെട്ടിപ്പൊക്കിയ കഥകള്‍ ആകാശത്തില്‍ പറത്തി രസിക്കുന്നവര്‍ക്ക് ഒരു ചെറിയ മറുപടിയെങ്കിലും കൊടുക്കണ്ടേ ...അതിനു വേണ്ടി മാത്രം ...ഇതെഴുതുന്നു......പിണറായിക്കാരോട് മാപ്പ് ചോദിച്ചു കൊണ്ട്) 

 നന്മ നിറഞ്ഞ ആ നാടിനേയും നാട്ടുകാരേയും കുറിച്ച് നിറഞ്ഞ അനുഭവങ്ങള്‍ പിന്നീട് എഴുതാം..

ഇവ കൂടി വായിക്കുക...
പിണറായിയുടെ വീടും വിവാദങ്ങളും

എഴുപതിന്റെ നിറവില്‍ പിണറായി