Monday, July 16, 2012

ഭാരത മാസാചരണം

അങ്ങിനെ രാമായണമാസമായി..............മനോരമ പറഞ്ഞപ്പോ അറിഞ്ഞു. ദോഷം പറയരുതല്ലോ മാതൃഭൂമിയും പറഞ്ഞു. ടി.പി.യുടെ ഇടയിലെവിടയോ കിടന്നതുകൊണ്ട് കണ്ടില്ല.....
അടുത്ത വര്‍ഷത്തെ കര്‍ക്കിടകം 01ന് മനോരമയുടെ പരസ്യം എന്തായിരിക്കും 
“കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ട രാമായണം - മനോരമാ രാമായണം”
മനോരമാ രാമായണം, മാതൃഭൂമി രാമായണം, ഡി.സി.രാമായണം, വിദ്യാരംഭം രാമായണം അനവധി രാമായണങ്ങള്‍..........
പണ്ട് കമ്പരാമായണം, തുളസീദാസ രാമായണം, അദ്ധ്യാത്മരാമായണം എന്നൊക്കെ പറയുന്ന പോലെ.........
കര്‍ക്കിടകത്തില്‍ നായന്മാരല്ലാതെ ആരെങ്കിലും വായിച്ചിരുന്നോ രാമായണം പണ്ട്?. നായന്മാര്‍ എന്നാല്‍ തിന്നാനും കുടിക്കാനും ഉള്ള  എന്‍.എസ്.എസ്. നായന്മാര്‍......ഇന്ന് കര്‍ക്കിടകം ഒരു കൊയ്ത് കാലമായി....പത്രങ്ങള്‍ക്ക്.................


 കര്‍ക്കിടകം പാവപ്പെട്ടവന് ശനിദശയാണ്. രോഗാണു കൂട്ടത്തോടെ ഇളകുന്ന സമയം. ചിക്കന്‍ ഗുനിയ മുതല്‍ ഡെംകിപ്പനി വരെ..... കടം വാങ്ങി മുടിയും.....മഴകാരണം പണിക്ക് പോകാനാകില്ല......കാലന്‍ കണക്ക് ബുക്ക് ക്ലോസ് ചെയ്യുന്ന സമയം. കണ്ടിരിക്കുന്നവനെ പട്ടടയില്‍ കാണാം.......


പികെ ശ്രീമതി ഇല്ലാത്തതിനാല്‍ ഇപ്പൊ സംസ്ഥാനത്ത് പനി പടരുന്നില്ല....ആരൂം മരിക്കുന്നുമില്ല.....ടി.പി.ക്ക് സ്തുതി........................


  രാമായണത്തെക്കാള്‍ ഉത്തമമല്ലേ മഹാഭാരതം. കഥാ സമ്പന്നം....മഹത്തരം..................
ഒരു മഹാഭാരത മാസം ആചരിച്ചു കൂടെ വെള്ളാപ്പള്ളിക്ക്................


 കേരള കൌമുദി ഭാരതം ഇറക്കാമായിരുന്നു............

Wednesday, July 11, 2012

എന്റെ വായില്‍ പല്ലുകളേ ഇല്ല..........

അതാണ് ആണത്തം. ഇരട്ടച്ചങ്കുള്ളവന്റെ ധൈര്യം. ആടുതോമക്ക് അതുണ്ടായിരുന്നു. മംഗലശ്ശേരി നീലകണ്ഠനും. അത് കഥാപാത്രങ്ങളില്‍ മാത്രം. വസ്തുതകളുടെ ലോകത്ത് ഇതാ ഒരു ഷാജു മോന്‍. ഷാജുമോന്‍ മാത്രം..


ചോര ചിന്തിയ ദ്വീപ് നീന്തിക്കയറിയ അനിതയോ, സ്വിസ് അക്കൌണ്ടുകളില്‍ മുങ്ങിയിറങ്ങിയ ചിത്രയോ,  അഹിത സത്യങ്ങള്‍ വിളിച്ച് പറയുന്ന അരുന്ധതിയോ......എല്ലാം നിഷ്പ്രഭമാക്കി ഇതാ ഒരു ഉദയ താരകം. ഷാജുമോന്‍......
ചോരകൊണ്ട് നീരാടുന്ന ചുവപ്പ് കാളക്ക് മൂക്കുകയറിടാന്‍ ആണൊരുത്തന്‍ അവതരിച്ചിരിക്കുന്നു.എന്തേ നാളിതുവരെ ആണായിപ്പിറന്നവരാരും ചിതം ചോദിച്ചില്ല.
നനമുണ്ട് വീശിയെറിഞ്ഞ് ജോനകപ്പടയെ വിറപ്പിച്ച പെണ്ണോരുത്തിക്ക് നേരാങ്ങള......
മുറിച്ചുരികയല്ല ആസനമാണ് ആയുധം. അത് പൊക്കിക്കാട്ടും. മാനഭയമുള്ളവന്‍ ഓടും. കണ്ണുപൊത്തും. 
സി.പി.എം.ചെറ്റകള്‍ ആസനത്തില്‍ കല്ലെറിയുന്നു. ഷാജുമോന്റെ ആസനവും മുഖവും അവര്‍ക്ക് ഒരു പോലെ തോന്നുന്നു. ദൃഷ്ടി ദോഷം.

 നായയുടെ മാനിഫെസ്റ്റോ ഷാജുമോന്‍ വെളിവാക്കുന്നു.
വായില്‍ എല്ല് സൂക്ഷിക്കുന്ന പട്ടിക്ക് കുരയ്ക്കാനാകില്ല.താന്‍ എപ്പോഴും കുരയ്ക്കുന്നുണ്ട്. അതിനാല്‍ ഞാന്‍ വായില്‍ എല്ല് സൂക്ഷിക്കുന്നില്ല എന്ന് വ്യംഗ്യം.
പക്ഷേ എപ്പൊഴും കുരയ്ക്കുന്നത് നല്ല നായയുടെ ലക്ഷണവുമല്ല.. പേയ് നായയുടെ ലക്ഷണം അതാണ് താനും.

 ഒരു നായ ആരോടും ശത്രുത സൂക്ഷിക്കുന്നില്ല. തീറ്റ തരുന്നവന്റെ ശത്രു തന്നെ നായയുടേയും ശത്രു.
അവനു വേണ്ടി കുരയ്ക്കുന്നു. അവനു വേണ്ടി കടിക്കുന്നു....
“നൂറ് കേന്ദ്രങ്ങളിലെങ്കിലും ഷാജുമോനെ കൈകാര്യം ചെയ്യാന്‍ സഖാക്കള്‍ എത്തിയിരുന്നു.ഒറ്റക്ക് പുറത്തിറങ്ങരുത് എന്ന് സ്പെഷ്യന്‍ ബ്രാഞ്ചിന്റെ മുന്നറിയിപ്പ് ഇപ്പോഴും നിലനില്‍ക്കുന്നു”


  മോങ്ങാനിരിക്കുകയാണ്. ഇനി തേങ്ങ വീണ് കിട്ടിയാല്‍ മതി. തലയിലല്ല , പര്യമ്പ്രത്തായാലും മതി. ഇനി ഈ  ജീവിതം സി.പി.എമ്മിന്റെ അക്കൌണ്ടില്‍ ഭദ്രം. അത് കാത്ത് സൂക്ഷിക്കേണ്ടത് അവരുടെ ബാധ്യത.


“ ഏത് വാര്‍ത്തയാണ് വ്യാജം...സംശയിക്കപ്പെടുന്നു എന്ന് ഞാനടക്കമുള്ളവര്‍ പറഞ്ഞവരെയൊക്കെ അറസ്റ്റ് ചെയ്തില്ലേ”
“ഞാനടക്കം !“ അപ്പോള്‍ അവര്‍ ഒരുപാട് പേരുണ്ട്. പക്ഷേ അവരാരും എത്തിയില്ല, വായിലെ എല്ലിന്റെ കണക്കുമായി. തന്റെ ചാരിത്ര്യം അവരാരും പ്രസംഗിക്കുന്നുമില്ല...അപ്പോള്‍ ഷാജുമോന്റെ എല്ലില്‍ എന്തോ പിശക്
അടിയന്തിരാവസ്ഥ ഭൂതകാലമല്ല..... ഇലയില്‍ മുള്ളിയ  സമര പാരമ്പര്യം..... 

റിസോര്‍ട്ടില്‍ ന്യൂസ് എഡിറ്റര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുമ്പോള്‍, റഷ്യന്‍ നര്‍ത്തകികള്‍ ഷോ കഴിഞ്ഞ് തളര്‍ന്ന് തുഴയുമ്പോള്‍ ഷാജുമോന്‍ കുരയ്ക്കുകതന്നെയായിരിക്കും. ഷാജുവിന്റെ  വായില്‍ എല്ലുകളില്ല...കാരണം നിങ്ങളുടെ ശ്രദ്ധ ആ കുരയിലൂടെ അയാള്‍ക്ക് തിരിച്ച് വിടേണ്ടതുണ്ട്.


( “എന്റെ വായില്‍ പല്ലുകളേയില്ല..........” തോമാച്ചന്‍ പറഞ്ഞു ..” അല്ലേലും അതങ്ങിനാ....ഊത്തുകാരന് പല്ല് കാണില്ല)

Tuesday, July 3, 2012

തൊടാമോ ....ഒരു സ്ത്രീയെ.........................

നിങ്ങള്‍ ഒരു തിരക്കേറിയ ഒരു ബസിലോ തീവണ്ടിയിലോ യാത്രചെയ്യുന്നു. തൊട്ടടുത്ത് നില്‍ക്കുന്ന ഒരു ചെറുപ്പക്കാരന്റെ ദേഹത്ത് നിങ്ങളുടെ കൈമുട്ടി. എന്തു സംഭവിക്കും. ഒന്നുകില്‍ അയാള്‍ അത് അറിയില്ല. അല്ലെങ്കില്‍ ഒന്ന് തിരിഞ്ഞു നോക്കും. ചിലര്‍ കണ്ണുരുട്ടി നോക്കും. രസികന്മാരാണങ്കില്‍ ഇടിക്കല്ലേ ചങ്ങാതീ എന്ന് പറയും.
നിങ്ങള്‍ തട്ടിയത് ഒരു സ്ത്രീയുടെ ദേഹത്തിലാണെങ്കിലോ.....പിന്നെ രണ്ട് മാര്‍ഗ്ഗം നിങ്ങള്‍ക്ക് അവശേഷിക്കുന്നു. ഒന്ന് തീവണ്ടിയാണ് എങ്കില്‍ അതില്‍ നിന്ന് എടുത്തു ചാടി ആത്മഹത്യ ചെയ്യാം. ബസാണെങ്കില്‍ വീട്ടിലെത്തി തൂങ്ങിച്ചാവാം. അതിന് മുന്‍പ് ആളുകള്‍ നിങ്ങളെ തല്ലിക്കൊന്നില്ലെങ്കില്‍ !


 കഴിഞ്ഞ ദിവസം തിരക്കേറിയ തീവണ്ടിയില്‍ ഒരു ദൃശ്യം കണ്ടു. ഒരു സ്ത്രീ അല്പം ഉച്ചത്തില്‍ സംസാരിക്കുന്നു. ഉടന്‍ പ്രബുദ്ധരായ ജനം അങ്ങോട്ട് ഒഴുകുന്നു. സംഭവം ഇതാണ് അടുത്തിരുന്നയാള്‍ തന്നെ തൊട്ടു. കയ്യെടുത്തപ്പോള്‍ തട്ടിയതാണ് എന്നും മാപ്പു ചോദിക്കുന്നു എന്നും അയാള്‍ പറഞ്ഞു. സംഭവം അവിടെ അവസാനിക്കുന്നില്ല.


സദാചാരപോലീസുകാര്‍ രംഗത്തെത്തി. അയാളെ കഴുത്തിന് പിടിച്ച് എഴുനേല്‍പ്പിച്ചു. കരണകുറ്റിക്ക് അടിച്ചു. അടിവയറ്റില്‍ ചവുട്ടി. നിശബ്ദനായി നിന്ന് അയാള്‍ അതെല്ലാം സഹിച്ചു. മര്‍ദ്ദനത്തിന് ശേഷം അവര്‍ അയാളോട് ചോദിച്ചു “ നീ ഇവരെ തൊട്ടോ” അയാള്‍ പറഞ്ഞു “തൊട്ടില്ല” തൊട്ടില്ല എങ്കില്‍ നീ മാപ്പ് പറഞ്ഞത് എന്തിന് ?. അപ്പോള്‍ നീ തൊട്ടു. വീണ്ടും അടി!
“ശരിയാ അറിയാതെ തട്ടി “ അപ്പൊ നീ തൊട്ടില്ല എന്ന് പറഞ്ഞതോ , നായേ ..”
വീണ്ടും അടി.
അപ്പുറത്തുനിന്ന് മറ്റൊരു ചെറുപ്പക്കാരന്‍ എഴുനേറ്റു,ഭാഗ്യം ഒരാളെങ്കിലും ഇടപെടാന്‍ ഉണ്ടായല്ലോ...
ആ പൂതിയും അവസാനിച്ചു . പുറകില്‍ നിന്ന് ആഞ്ഞ് തൊഴിച്ച ശേഷം അയാള്‍ തന്റെ സീറ്റില്‍ പോയി സ്വസ്ഥനായി ഇരുന്നു....
ഒരു സ്ത്രീയെ അവരുടെ അനുവാദം ഇല്ലാതെ തോടുന്നത് തെറ്റാണ്. തൊടല്‍ മാത്രമല്ല തോണ്ടല്‍,പിച്ചല്‍,ഞെക്കല്‍, മാന്തല്‍, മുതലായ ക്രിയകളിലൊക്കെ നമ്മള്‍ മലയാളികള്‍ സമര്‍ത്ഥന്മാരുമാണ്. മാനക്കേടോര്‍ത്ത് അപുര്‍വമായി മാത്രമേ ഇരകള്‍ പ്രതികരിക്കാറുള്ളൂ...അതുകൊണ്ടു തന്നെ ആഘോഷങ്ങള്‍ തകൃതിയാണ് തിരക്കിടങ്ങളില്‍....
പക്ഷേ ഇത്രയും ജനത്തിരക്കേറിയ യാത്രാവാഹനങ്ങളില്‍ സാഹചര്യങ്ങളാല്‍ തട്ടുന്നവനേയും മന:പൂര്‍വം തട്ടുന്നവനേയും എങ്ങിനെ തിരിച്ചറിയും. 


കൂട്ടുകാരി പറഞ്ഞത് ഞങ്ങള്‍ പെണ്ണൂങ്ങള്‍ക്ക് അത് പ്രത്യേകം തിരിച്ചറിയാമെന്നാണ്. എന്തോ ..അതത്ര വിശ്വാസയോഗ്യമായി തോന്നുന്നില്ല. തുടര്‍ച്ചയായുള്ള തോണ്ടലുകള്‍ ഒഴിവാക്കുക, ആ‍കസ്മികമായുള്ള ഒരു തട്ട്, അത് മന:പൂര്‍വമാണോ അല്ലയോ എന്ന് ആ തട്ടിയവനല്ലാതെ ലോകത്ത് മറ്റാര്‍ക്കും തിരിച്ചറിയാനാകില്ല എന്നാണ് തോന്നുന്നത്. ആ സ്ത്രീ അത് തിരിച്ചറിയുന്നു എന്നത് അവരുടെ പ്രത്യേക മാനസികാവസ്ഥയില്‍ തോന്നുന്നതല്ലേ..കാഴ്ചയില്‍ ഭീകരനും വിടനുമാണ് എന്ന് തോന്നിക്കുന്ന ഒരുവന്‍ സമീപത്ത് നില്‍ക്കുമ്പോള്‍ ഒരു സ്ത്രീ അവനെ സംശയിക്കും. അവന്‍ അറിയാതെ തട്ടിയാലും അടി വീണിരിക്കും. കാഴ്ചയിലെ ഒരു മാന്യന് ചിലപ്പോള്‍ ഒരു ആനുകൂല്യമൊക്കെ കിട്ടി എന്നിരിക്കും.

കാഴ്ചയില്‍ ആണാണ് എന്ന് തോന്നുന്ന പോലീസുകാരി “വിനയ” അടുത്തിടെ എഴുതിയിരുന്നു. സിനിമ കാണുന്നതിനിടയില്‍ താന്‍ മുന്നോട്ട് കാലു നീട്ടിയപ്പോള്‍ അത് തൊട്ടുമുന്നിലിരുന്ന സ്ത്രീയുടെ പിന്നാമ്പുറത്ത് തട്ടി എന്നും അവര്‍ ചാടി എഴുനേറ്റ് തന്റെ കരണത്ത് ഒന്ന് തന്നു എന്നും..

 ഇവിടെ സ്പര്‍ശിച്ച ആളിന്റെ പുരുഷലുക്കാണ് പ്രശ്നമായത്. വിനയ സാരിധരിച്ചിരുന്നു എങ്കില്‍ തീര്‍ച്ചയായും മുന്നില്‍ നിന്ന് ഒരു പ്രതികരണവും ഉണ്ടാകില്ലായിരുന്നു. അപ്പോള്‍ സ്പര്‍ശനത്തിലല്ല കാര്യം സപര്‍ശിക്കുന്ന ആളിന്റെ ലുക്കിലാണ് കാര്യം.
തിരക്കേറിയ ബസില്‍;,തീവണ്ടിയില്‍ , ഒരു പക്ഷേ നടന്ന് , ഒക്കെ യാത്രചെയ്യുന്നവര്‍ക്ക് വിരുദ്ധലിംഗവുമായുള്ള കൂട്ടിമുട്ടല്‍ ഒഴിവാക്കാനാവില്ല, എത്ര ശ്രമിച്ചാലും. കൈവിരലോ, കാല്‍മുട്ടോ, കൈമുട്ടോ, ചന്തിയോ ഒക്കെ എവിടെയെങ്കിലും ഒക്കെ സ്പര്‍ശിച്ചെന്നിരിക്കും. 
 ഈ സ്പര്‍ശത്തില്‍ നിന്ന് മറ്റേ സ്പര്‍ശത്തെ എങ്ങിനെ കണ്ടെത്തും ?.സ്പര്‍ശിക്കുന്നവന്റെ ആ സമയത്തെ മാനസികാവസ്ഥ പരിശോധിച്ചാല്‍ അത് മനസ്സിലാക്കാം. പക്ഷേ അതിന് എന്ത് മാര്‍ഗ്ഗം ?. അതു കണ്ടെത്തുന്നതുവരെയും ചിലപ്പോഴെങ്കിലും ചില നിരപരാധികള്‍ തല്ലു കൊള്ളും. അതിനെ വിധി എന്നോര്‍ത്ത് നമുക്ക് സമാധാനിക്കാം...............