Friday, September 25, 2009

“സെബാസ്റ്റ്യന്‍ “പോള്‍ വധക്കേസ്”

ഒടുവില്‍ പോളിന് ബുദ്ധിയുദിച്ചു.
പിണറായിക്കു വേണ്ടി ചാവേറാകാന്‍ എന്നെ കിട്ടില്ല.
ഈ തുറന്നുപറച്ചില്‍ തികച്ചും സത്യസന്ധമാണ്. ആത്മാര്‍ത്ഥമാണ്.
അത് ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നിര്‍ഗ്ഗളിച്ചതാണ്.
അതിന് നാം അദ്ദേഹത്തോട് നന്ദി പറയേണ്ടതുണ്ട്.

സമകാലിക കേരളത്തില്‍ പിണറായി വിജയന് വേണ്ടി സംസാരിക്കുക എന്നതിന് ഒരര്‍ത്ഥമേയുള്ളൂ.
ചാവേറാകുക
അതായത് അറിഞ്ഞുകൊണ്ട് കൊല്ലപ്പെടുക.
ജോലി,വേതനം, കുടുംബം, അഭിമാനം, അന്തസ്സ് എല്ലാം നഷ്ടപ്പെടുത്തുക.
പത്രങ്ങളില്‍ , വാരികകളില്‍, മാസികകളില്‍, ചാനലുകളില്‍ നിന്ന് എന്നെന്നേക്കുമായി തുടച്ചു നീക്കപ്പെടുക.
നിരന്തരമായി അപഹസിക്കപ്പെടുക.
ഇതിന് തനിക്ക് വയ്യ എന്നേ സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞുള്ളൂ.
അത് തുറന്നു പറച്ചിലാണ്.
ഒപ്പം സമകാലിക സാമൂഹിക വ്യവസ്ഥിതിയുടെ ഒരു നേര്‍ക്കാഴ്ചയും.
മുകുന്ദനു കിട്ടിയത്, കെ.ഇ.എന്നിനു കിട്ടിയത്, തൂറുന്നതിനെക്കുറിച്ച് തോറാ പറഞ്ഞപ്പോള്‍ കിട്ടിയത്.
എല്ലാം കണ്ടും കേട്ടും പഠിക്കുന്നവനാണ് മനുഷ്യന്‍ , മനനം ചെയ്യുന്നവന്‍,
ഇപ്പോള്‍ പോളും മനുഷ്യനായി.
സി.ആര്‍.നീലകണ്ഠനെപ്പോലെ, സുരേഷ്കുമാറിനെപ്പോലെ, ഉമേഷ് ബാബുവിനെപ്പോലെ..................
അതങ്ങനെ നീണ്ടു കിടക്കയല്ലേ...............................
അങ്ങിനെ അദ്ദേഹവും വിശുദ്ധനായി.
വിശുദ്ധ സെബാസ്ത്യന്‍ പോള്‍
ആമേന്‍

51 comments:

Anonymous said...

സെബാസ്ട്യന്‍ പോളിനെയും പടിയടച്ചു പിണ്ഡം വച്ചു... പിണറായിയുടെ പിണ്ഡം ചുമക്കാന്‍ വിസമ്മതിക്കുന്നവര്‍ക്ക് സി പി എമ്മില്‍ സ്ഥാനം ഇല്ല എന്ന് ജനം മനസ്സിലാക്കട്ടെ.. :)

ജനശക്തി said...

ഇനി സി.പി.എം കൊണ്ടുവന്നതാണ് അടിയന്തരാവസ്ഥ എന്നുവരെ എഴുതിപ്പിടിപ്പിക്കാന്‍ ആളുണ്ടാകും. പ്രൊഫസര്‍ എം. എന്‍ വിജയന്‍ വലതുകൈ കൊണ്ട് ദേശാഭിമാനിയിലും ഇടത് കൈകൊണ്ട് പാഠത്തിലും ഒരേ സമയം എഴുതിയിരുന്നു. അന്ന് അദ്ദേഹവുമായി നല്ല രീതിയില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചിരുന്നു സി.പി.എം എന്നതും, ‘അരവും കത്തിയും‘ എന്ന ലേഖനത്തിലൂടെ ബന്ധം തകര്‍ത്തത് അദ്ദേഹം തന്നെയായിരുന്നു എന്നതും തമസ്കരിക്കപ്പെട്ട സത്യം.

ഇതൊന്നും ഓര്‍ക്കാത്തവര്‍, അറിയാത്തവര്‍ ഇറങ്ങും പടിയടച്ച് പിണ്ഡം വെച്ചെന്നും അഭിപ്രായസ്വാതന്ത്യമില്ലെന്നും പറഞ്ഞ്. സെബാസ്റ്റ്യന്‍ പോള്‍ സി.പി.എം അംഗമാണോ എന്നുപോലും അറിയാത്തവര്‍ ഇവര്‍ എന്നത് മറ്റൊരു തമാശ.

ramachandran said...

സി പി എമ്മിനെ നശിപ്പിക്കാന് കച്ച കെട്ടിയ അപ്പുക്കുട്ടന് വല്ലിക്കുന്നു, ഉമേഷ്, വിബി ചെറിയാന് വീരേന്ദ്രകുമാറ സെബാസ്ട്യന്‍ പോള ക്രൈം നന്ദകുമാറ,മാണ്മാധ്യമ സിണ്ടിക്കേറ്റ് അതിനെ എരിതീയില് എണ്ണയൊഴിച്ച് രസിക്കുന്ന മാധ്യമങ്ങളും ഒന്നോര്‍ത്താല് നല്ലത്, ഇവിടെ സി പി എം ഇല്ലാതാവുന്ന സ്പേസില് കടന്നു വരുന്നത് വര്‍ഗ്ഗീയതയും മറ്റ് അരാജകവാദികളും ആയിരിക്കുമെന്ന്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയില് അമേരിക്ക ആരും ചോദിക്കാനില്ലാത്ത ശക്തിയായതു പോലെ, ലോകത്തില് അവര് കാണിച്ച അതിക്രമങ്ങളേയും അധിനിവേശങ്ങളേയും പ്രധിരോധിക്കാന് മറ്റൊരു വന്‍ശക്തിയില്ലാതായതു പോലെ....

anushka said...

ഒറ്റ ദിവസം കൊണ്ട് സെബാസ്റ്റ്യന്‍ പോള്‍ മഹാത്മാവായി മാറി.

Unknown said...

സെബാസ്ട്യന്‍ പോള് ശുദ്ധനാണെന്നു, വിശുദ്ധനെന്നു കരുതാം.അദ്ദേഹത്തിന്റെ അഭിമുഖത്തിലെ ഒറ്റ വാചകം മതി,അത് തെളി യിക്കാന്‍.
അതിതാണ് " എന്നെ എറണാകുളത്ത് സ്ഥാനാര്‍ത്തി ആകാന്‍ സമ്മതിക്കാത്തതും ഉപജാപകരാണ് "
അപ്പോള്‍ അതാണ്‌ കാര്യം.സ്ഥാനാര്‍ത്തി ആയിരുന്നെങ്കില്‍ ഉപജാപകരുമില്ല, പിണറായി, മാര്കിസിനു തുല്യം വാഴ്ത്തപ്പെടുകയും ചെയ്തേനെ.കഴിഞ്ഞ 6 വര്‍ഷത്തില്‍,അഞ്ചു തവണ ഇലക്ഷനില്‍ മത്സരിച്ച മഹാദേഹമാണിതു എന്നോര്‍ക്കണം. മനസ്സിലായല്ലോ വിശുദ്ധര്‍ ഉണ്ടാകുന്നതെങ്ങനെ എന്ന്..
കണ്ടോളൂ, സെബാസ്ട്യന്‍ പോള് എന്ന ചരക്കിന്റെ മാര്കെറ്റ് വാല്യൂ കമ്പോളത്തില്‍,മാധ്യമ വണിക്ക് കേന്ദ്രങ്ങളില്‍ വാണം പോലെ ഉയരും.

Anonymous said...

കരിമീനെ ഒരു ഓഫ്ടോ. ശ്രീനാരായണ ഗുരുവിന്റെ ഫോട്ടം ഹെഡറിൽ നിന്നും മാറ്റുമോ ???? ഗുരുമുഖത്തുനിന്നും കേൾക്കേണ്ട കാര്യങ്ങൾ അല്ലല്ലോ കരിമീൻ വിളമ്പുന്നത് ......

Baiju Elikkattoor said...

athe, offinu oru oppu. guruvinte mukhathu ninnum 'kammunisht' enduthumattiyal nannayirikkum.

Suraj said...

തോറോയെ തോറാ ആക്കല്ലും ;) ?

ഓഫ്:

നാരായണഗുരുവിന്റെ ചിത്രങ്ങള്‍ക്ക് പേറ്റന്റും കോപ്പീറൈറ്റുമൊക്കെയൊള്ളതറീല്ലേ,വേം മാറ്റ് മാറ്റ് !

ramachandran said...

സെബാസ്റ്റ്യന്‍ പോള്‍നെറികേടിന്റെ ഉദാഹരണം.....
അവസരവാദം രാഷ്ട്രീയത്തില്‍ പുതുമയല്ല. ജനാധിപത്യവും രാഷ്ട്രീയപാര്‍ട്ടികളും ജനിച്ച കാലം മുതല്‍ അവസരവാദവും കൂട്ടിനുണ്ട്‌. ഒന്നുറങ്ങിവെളുക്കുമ്പോള്‍ നിലപാടും കാഴ്ചപ്പാടും പ്രത്യയശാസ്ത്രവുമെല്ലാം മാറിപ്പോകുംവിധം മെയ്‌വഴക്കമുള്ള ഒരുപാട്‌ അഭ്യാസികളെ നമ്മള്‍ കണ്ടുകഴിഞ്ഞു. രാഷ്ട്രീയസദാചാരത്തിന്റെയും ധാര്‍മികതയുടെയും മൂല്യങ്ങളുടെയും മുദ്രാവാക്യങ്ങള്‍ മുഴക്കുന്നവര്‍ പലരും അവസരവാദത്തിന്റെ പതാകവാഹകരാകുന്നതും മതിയാവോളം കണ്ട നാടാണു നമ്മു ടേത്‌.

തെരഞ്ഞെടുപ്പ്‌ അടുക്കുമ്പോള്‍ ലജ്ജാലേശമെന്യേ ഇടത്തോട്ടും വലത്തോട്ടും ചാടിക്കളിക്കാന്‍ ഉളുപ്പില്ലാത്തവര്‍, ഇന്നലെയോളം ജ നസമക്ഷം പുലഭ്യം പറഞ്ഞതുമറന്ന്‌ പരസ്പരം ആശ്ലേഷിക്കാന്‍ അറപ്പോ ജാള്യമോ ഇല്ലാത്തവര്‍, ഇന്നലെവരെ താങ്ങിനിര്‍ത്തിയവരെ പരസ്യമായി പുലഭ്യം പറഞ്ഞ്‌ ഇട്ട കൈക്കു കടിച്ച്‌ ഇറങ്ങിപ്പോരുന്നവര്‍, അങ്ങനെ നെറികേടിന്‌ എന്തൊക്കെ മാതൃകകളുണ്ടോ അവയെല്ലാം രാഷ്ട്രീയത്തിലും സുലഭം. രാഷ്ട്രീയനെറികേടിന്റെ ഏറ്റവും പുതിയ ഉദാഹരണമാണു കണ്ണൂരിലെ അബ്ദുള്ളക്കുട്ടി. അയാള്ക്ക് ശേഷം ഇതാ ഒരു നെറികെട്ട,ജാതി കൂടി...
സെബാസ്ട്യന്‍ പോള്....!!

Baiju Elikkattoor said...

"രാഷ്ട്രീയനെറികേടിന്റെ ഏറ്റവും പുതിയ ഉദാഹരണമാണു കണ്ണൂരിലെ അബ്ദുള്ളക്കുട്ടി. അയാള്ക്ക് ശേഷം ഇതാ ഒരു നെറികെട്ട,ജാതി കൂടി...
സെബാസ്ട്യന്‍ പോള്....!!"

enthu kondu cpm il 'nerikedukal' undakunno ennu chindikoo...!

മുക്കുവന്‍ said...

സെബാസ്റ്റ്യൻ പോൾ വിശുദ്ദനൊന്നുമല്ല എന്നാണെന്റെ തോന്നൽ. സീറ്റ് കിട്ടാതായപ്പോൾ ഇനി അവിടെ നിന്നിട്ട് കാര്യമില്ല.... അടികൂടി പുറത്തായാൽ മറുകണ്ടം ഒരു കിട്ടിയാൽ ഒരു ലോട്ടറി അത്രെ എനിക്കു തോന്നിയത്!

Unknown said...

കയ്യൂര്‍ സമരത്തില്‍,മൊറാഴ സമരത്തില്‍ (ഈച്ച,പൂച്ച എലി ക്ഷുദ്രജീവികള്‍ അതിനെ സമരം എന്നുപോലും പറയാറില്ല,'കലാപം' എന്നു പറയും മാധ്യമ വണിക്കുകള്‍)കൊലക്കയറില്‍ നിന്ന് ഇറങ്ങി വന്ന കെ.പി.ആര്‍.ഗോപാലന്‍ 'നെറികെട്ടവനാ'? പിന്നെയും എത്ര പേര്‍ ഈ.എമ്മിന്റെ, എ.കെ.ജി ടെ കാലത്ത് 'നെറികെട്ടവരായി'? വീയെസിനെ മുതലാളി സമാനം ബഹുമാനിച്ചില്ല എന്ന കാരണത്തില്‍ എം.വീ ആറും(അങ്ങനെ അദ്ദേഹത്തിന്റെ ഭാഷ്യം)നെറികെട്ടവനായി. മനസ്സിലാക്കേണ്ടത്, ഇന്നലെ മുതലല്ല 'നെറികെട്ടവര്‍'ഉണ്ടായത് എന്ന് മാത്രം.പിന്നെ വ്യത്യാസം,മറഡോക്ക് മുതല്‍ വീര കാടു കയ്യേറ്റക്കാര്‍ വരെയുള്ളവരുടെ എച്ചില്‍ കഷണങ്ങള്‍, ല്‍ൈംലൈറ്റില്‍ നിക്കാന്‍ ഒരു പ്രലോഭാനം കൂടി ഇന്നത്തെ കാലത്ത് ഉണ്ട് എന്ന് മാത്രം.

kaalidaasan said...

ഇനി സി.പി.എം കൊണ്ടുവന്നതാണ് അടിയന്തരാവസ്ഥ എന്നുവരെ എഴുതിപ്പിടിപ്പിക്കാന്‍ ആളുണ്ടാകും.

എഴുതാപ്പുറം വായിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണിത്.

സി പി എം ഒരു വശത്തും രണ്ട് പത്രങ്ങളൊഴികെ മറ്റെല്ലാം എതിര്‍ പക്ഷത്തും ആണെന്നത് കേരളത്തിലെ സമകാലീന യാധാര്‍ത്ഥ്യമാണ്. ഈ വിഷയം കേന്ദ്ര ബിന്ദുവില്‍ നിറുത്തിയാണു സെബാസ്റ്റ്യന്‍ പോള്‍ ആ ലേഖനം എഴുതിയത്.

അടിയന്തരാവസ്ഥയേക്കുറിച്ച് പോളിന്റെ ലേഖനത്തില്‍ ആകെയുള്ളത് ഈ പരാമര്‍ശമാണ്.

സഖാക്കളെ ഭയന്ന് അപ്പുറത്തെത്തിയാല്‍ അവര്‍ സംരക്ഷിച്ചുകൊള്ളും എന്ന ഉറപ്പ് ചരിത്രം നല്‍കുന്നില്ല. പത്രങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം ഉണ്ടാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥയില്‍ പ്രാബല്യത്തിലാക്കിയ സെന്‍സര്‍ഷിപ്പും രാജീവ് ഗാന്ധിയുടെ പാളിപ്പോയ പത്രമാരണ പരിശ്രമങ്ങളും നമുക്ക് മറക്കാറായിട്ടില്ല.

ഇതെങ്ങനെയണു സി പി എമ്മിനെതിരെയാകുന്നത്?

സെബാസ്റ്റ്യന്‍ പോള്‍ സി.പി.എം അംഗമാണോ എന്നുപോലും അറിയാത്തവര്‍ ഇവര്‍ എന്നത് മറ്റൊരു തമാശ.


സെബാസ്റ്റ്യന്‍ പോള്‍ എഴുതിയതെന്താണെന്നു വായിച്ചുനോക്കാതെ പ്രഭാ വര്‍മ്മ എടുത്തു ചാടി അഭിപ്രായം പറഞ്ഞു. പതിവുപോലെ അദ്ദേഹം സെബാസ്റ്റ്യന്‍ പോള്‍ എഴുതിയതെല്ലാം സി പി എമ്മിനെതിരെ എന്നാക്കി തീര്‍ത്തു. അതും വ്യാകരണ തെറ്റോടെ. സത്യം അറിയാനുള്ള സ്വാതന്ത്യ്രം ആര് രക്ഷിക്കും? എന്നാണദ്ദേഹം എഴുതിയത്. തെറ്റ് എന്ന ദുര്‍ഭൂതം കുറച്ച് നാളായി ദേശാഭിമാനിയില്‍ പിടിമുറുക്കിയിട്ട്. അതൊക്കെ ശ്രദ്ധിക്കാന്‍ പ്രഭാ വര്‍മ്മക്കെവിടെ നേരം?

മധ്യമങ്ങളെക്കുറിച്ച് അവരുടെ ധര്‍മ്മത്തേക്കുറിച്ച് വളരെ പ്രസക്തമായ ഒരു ലേഖനമാണ്, സെബാസ്റ്റ്യന്‍ പോള്‍ എഴുതിയത്.

മാധ്യമങ്ങളുടെ തെറ്റായ നടപടികളേക്കുറിച്ച് വളരെ വിശദമായി അദ്ദേഹം പ്രതിപാദിച്ചിട്ടുണ്ട്. കൂടെ രാഷ്ട്രീയക്കാര്‍ പ്രത്യേകിച്ച് സി പി എം, മാധ്യമങ്ങളോടു വച്ചു പുലര്‍ത്തുന്ന സമീപനം പരാമര്‍ശിച്ചിട്ടുണ്ട്. പിണറായി വിജയന്റെ ചാവേറുകള്‍ക്ക് അത് രസിച്ചില്ല. ചാവേറിലെ പ്രമുഖനായ പ്രഭാ വര്‍മ്മ , യജമാനനെ ന്യായീകരിക്കാന്‍ ഓടിയെത്തി. പിന്നാലെ മറ്റു ചാവേറുകളും . പ്രമുഖ ചവേറായ ശിവദാസമേനോന്‍ പറഞ്ഞതാണു വിചിത്രം. സി പി എമ്മില്‍ ആരും മറ്റാരുടെയും പിടിയിലല്ല. കുറച്ചു നാളുകള്‍ക്ക് മുമ്പ് ഈ ചാവേറിനു വളരെ ഉറപ്പായിരുന്നു, വി എസ് അച്യുതാനന്ദന്‍ ചില ഉപജാപക സംഘങ്ങളുടെ പിടിയിലാണെന്ന്. പിണറായിക്കുറപ്പായിരുന്നു വി എസ് ഷാജഹാന്റെ പിടിയിലാണെന്ന്. എന്തായാലും ഒരു പൂമൂടല്‍ നടത്തി വി എസിനെ ദുര്‍ഭൂതങ്ങളുടെ പിടിയില്‍ നിന്നും മോചിപ്പിച്ചു കഴിഞ്ഞല്ലോ.

ശിവദാസ ചാവേര്‍ മറ്റൊരു പ്രയോഗം കൂടി നടത്തി. ഒരു ചോദ്യത്തിനുത്തരമായി God alone knows എന്നാണദ്ദേഹം പ്രതികരിച്ചത്. ഇനി ഒരു കുറിയും കൂടി ഇട്ടാല്‍ മതി.

ramachandran said...

അരാഷ്ട്രീയവാദത്തെ പ്രോത്സാഹിപ്പിക്കുന്നതില്‍, പുരോഗമനചിന്തയുടെ ആള്‍‌രൂപങ്ങളെന്ന് അവകാശപ്പെടുന്നവരും, മാധ്യമ വിശാരദന്മാരും ഒരേതൂവല്‍ പക്ഷികളാവുമ്പോള്‍, ശരിയേത് തെറ്റേതെന്നറിയാതെ പൊതു ജനം വല്ലാത്തൊരു പ്രതിസന്ധിയിലാവുന്നു. സത്യത്തിന്റെ നെടുംതൂണാവേണ്ട പത്രങ്ങളിലൂടെ “സിണ്ടിക്കേറ്റ്” പ്രവര്‍ത്തനം സംഘടിപ്പിക്കുകയും, വാര്‍ത്തകള്‍ക്ക് ഇല്ലാത്ത നിറങ്ങളും ഭാവങ്ങളും പകരാന്‍ മത്സരിക്കുന്നതിനിടയില്‍ ചോര്‍ന്ന് പോവുന്നത് ജനാധിപത്യത്തിന്റെ കാവലാളിന്റെ ഉശിരുതന്നെയാണെന്നു തിരിച്ചറിയപ്പെടാതിരിക്കുകയും, ജനകീയ പ്രശ്നങ്ങളില്‍ നിന്നും മുഖം തിരിച്ച് “എക്സ്ക്ലൂസീവ്” ന്റെ പുറകെ മാത്രം പോകുകയും ചെയ്താല്‍ വരും കാലം ജനാധിപത്യത്തിന്റെ ശവപ്പറമ്പാവുമെന്നുറപ്പ്.

Anonymous said...

പേറ്റന്റോ, പ്രഗ്നന്റോ ഉള്ളതുകൊണ്ട് പറഞ്ഞതല്ല വൈദ്യരെ, “മാരീചൻ മുതൽ കാളിദാസൻ“ വരെ ഉളളവരുടെ ബ്ലോഗുകളിൽ രാഷ്ട്രീയ “വിചാരണ”കൾ നടക്കുമ്പോൾ അമേദ്യം മുതൽ ആലങ്കാരിക ഭാഷാ പ്രയോഗം വരെ നടത്തുന്ന രാഷ്ട്രീയ ചാവേറുകളെ (ചാവേറുകൾക്കറിയില്ല എന്തിനാണ് അവർ മരിക്കാൻ പോകുന്നതെന്ന്, അഫ്ഗാൻ ബോർഡറിൽ നിന്നും പിടിക്കപ്പെട്ട ഒമ്പത് വയസ്സുള്ള കുട്ടിച്ചാവേർ പറഞ്ഞത് പൊട്ടിച്ചിതറിച്ച് മരിച്ചാൽ സ്വർഗ്ഗത്തിൽ ദൈവത്തിന്റെ അടുത്തിരുത്തും എന്നാണ്…. കഷ്ടം) കണ്ടിട്ടുണ്ട് കുറേ ആളുകൾ ദൈവമായും, കുറേ ആളുകൾ നല്ല സാമൂഹിക പരിഷ്കർത്താവായും ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരു മഹത് വ്യക്തിയെ മുന്നിൽ വച്ചുകൊണ്ട് അല്പത്തരവും ഭോഷത്തരവും വിവരമില്ലായ്മയും എഴുന്നള്ളിക്കേണ്ട എന്നു പറഞ്ഞന്നേ ഉള്ളു. ഒരു പോൺസൈറ്റിന്റെ ഹെഡർ ആയി താങ്കൾ അത് ഒട്ടിച്ചാലും ആർക്കും ഒന്നും ചെയ്യാൻ പറ്റില്ലല്ലോ സിറ്റിസൺ ജേർണലിസമല്ലെ, പിന്നെ കണിച്ചുകുളങ്ങര സൈഡിൽ കൂടെ പോകല്ലെ……. നിങ്ങളുടെ നാട് പോലെ തന്നെ!!!

ജനശക്തി said...

എഴുതാപ്പുറം വായിക്കുന്നത് കാളിദാസന്‍ തന്നെ. സെബാസ്റ്റ്യന്‍ പോള്‍ അങ്ങിനെ പറഞ്ഞെന്നോ പറയുമെന്നോ ഒന്നുമല്ല ആ കമന്റില്‍. ഒരു അടിസ്ഥാനവും ഇല്ലാത്ത ആരോപണങ്ങള്‍ സി.പി.എമ്മിനെതിരെ സ്ഥിരമായി പ്രയോഗിക്കുന്നവര്‍ക്ക് ഇതും പറയാം എന്നതാണ് അതിന്റെ അര്‍ത്ഥം. സെബാസ്റ്റ്യന്‍ പോളിനെ പടിയടച്ച് പിണ്ഡം വെച്ചു എന്നു പറയുമ്പോള്‍ ആദ്യം അറിയേണ്ടത് അദ്ദേഹം സി.പി.എം അംഗമായിരുന്നോ എന്നാണ് പിന്നെയുള്ള പാരയുടെ അര്‍ത്ഥം.

അത്രയേ പറഞ്ഞുള്ളൂ..അപ്പോ ശരി.വിട.

ramachandran said...

സത്യം അറിയാനുള്ള സ്വാതന്ത്യ്രം ആര് രക്ഷിക്കും?


മലയാള മനോരമ-മാതൃഭൂമി തുടങ്ങിയ ‘അമ്മൂമ്മമാര്‍’ നല്ല വാററുകാരാണ്‌…

രാഷ്ട്രീയം വാററുന്ന പണിയിലാണിപ്പോള്‍..

നിക്ഷപക്ഷരെന്ന് ഇടയ്ക്കിടയ്ക്ക്‌ വിളിച്ചുകൂവും..

പാവം ശുദ്ധഗതിക്കാരായ വായനക്കാര്‍ അത്‌ വിശ്വസിക്കുകയും ചെയ്യും…

ഇവററകള്‍ ആടിനെ പട്ടിയാക്കുന്നതില്‍ ഡോക്ടറേററ്‌ ഉള്ളവരാണ്‌…

ലാവലിന്‍ കേസൊക്കെ ഉത്സവമാക്കിക്കളഞ്ഞു..!

മനുഷ്യന്‌ ഉപകാരപ്രദമായ വാര്‍ത്തകള്‍ മുക്കിക്കളയും…

പണ്ടും കോണ്‍ഗ്രസ്സിനെ വലംവയ്ക്കലായിരുന്നുവല്ലോ പണി…

ഇപ്പോ അത്‌ എല്ലാ പരിധിയും ലംഘിച്ചിരിക്കുന്നു…

ഇടതുപക്ഷ വിരോധം എന്ന കണ്ണടയില്‍ നോക്കിക്കൊണ്ടേയിരിക്കുന്നു…

അതിനാല്‍ ചില വാര്‍ത്തകള്‍ ആവക ‘മുത്തശ്ശി’ വായനക്കാര്‍ക്ക്‌ ലഭ്യമല്ല…


അവര്‍ തമസ്കരിച്ച ചിലത്‌ ഇവിടെ നല്‍കുന്നു…

യൂത്തുകോണ്‍ഗ്രസുകാര്‍ ഈയിടെ തിരുവനന്തപുരത്ത് ഒരു കലാപരിപാടി നടത്തുകയുണ്ടായി..ഡി.ജി.പി മാര്‍ച്ച് എന്നാണതിന്റെ പേര്..
സമരം നടത്തി പരിചയമില്ലാത്ത പ്രസിഡന്റ് പാവം പയ്യന്‍ എം.ലിജു എന്തോകണ്ട് ബോധരഹിതനായി….താങ്ങിയെടുന്നത് പെരുംഗുണ്ട-ജയരാജ്

തട്ടിപ്പുവീരന്‍ മോസസ്സിനെ യാത്രയയ്ക്കാന്‍ (?) ചാണ്ടിയും തിരുവഞ്ചൂരും റെഡി…
ആ വിദ്വാന്‍ ഇപ്പോള്‍ വിദേശമദ്യകള്ളക്കടത്ത് നടത്തിയതിന് വിചാരണ നേരിടുന്നു…


ഈവകയൊന്നും മുത്തശ്ശിമാരില്‍ വരില്ല!


ഇവരുടെ തനിനിറം മനസ്സിലായില്ലേ?


ഇനിപ്പറയൂ നിഷ്പക്ഷത എന്നൊന്നുണ്ടോ ......?
നമ്മുടെ
സത്യംഅന്വേഷണംതുടരുകതന്നെചെയ്യും!!!..
കണ്ണടച്ച്‌പാലുകുടിക്കുന്ന
സെബാസ്ട്യന്‍ പോള്ന്നു നമോവാകം.....

kaalidaasan said...

പ്രഭാ വര്‍മ്മയും പിന്നെ ജനശക്തിയും എഴുതപ്പുറം വായിച്ചത് തന്നെയാണ്. സെബാസ്റ്റ്യന്‍ പോള്‍ സി പി എം അം ഗമല്ലെങ്കില്‍, അദ്ദേഹം എഴുതുന്നതിനും പറയുന്നതിനും പുറകെ പോകേണ്ട ആവശ്യമില്ല.

സാധാരണ ചില തെരുവുഗുണ്ടകള്‍ ചെയ്യുന്ന ഒരു പണിയുണ്ട്. അവര്‍ മസിലു പെരുപ്പിച്ചു കാട്ടി, വെറുതെയിരിക്കുന്ന ആളുകളെ തോണ്ടി രസിക്കും. തിരിച്ചൊന്നു ചൊറിയാന്‍ വേണ്ടിയാണ്. ചൊറിഞ്ഞുകിട്ടിയാല്‍ പിന്നെ അടിയാകും. വടി കൊടുത്ത് അടിമേടിക്കുന്നതിന്റെ മറ്റൊരു വക ഭേദമാണിത്. ഒരു തരം മാനസിക രോഗവും. സെബാസ്റ്റ്യന്‍ പോള്‍ എഴുതിയ ലേഖനത്തില്‍ നിന്നും ചിലതൊക്കെ അടര്‍ത്തിമാറ്റി അത് പിണറായിയെ ആക്രമിച്ചതാണെന്നു വിലയിരുത്തി. സെബാസ്റ്റ്യന്‍ പോള്‍ പറയേണ്ട എന്നു കരുതി വിട്ടുകളഞ്ഞ കാര്യങ്ങളും കൂടി അദ്ദേഹത്തേക്കൊണ്ട് പറയിച്ചു. ചവേറുകള്‍ എല്ലാം അടിക്കാനായി ഗോദയിലേക്ക് ചാടിയിറങ്ങി. കുറെ അടിയടിച്ചപ്പോള്‍ എല്ലാവര്‍ ക്കും തൃപ്തിയുമായി.

ഇത് കുറെ വര്‍ഷങ്ങളായി നടക്കുന്ന കലാപരിപാടിയാണ്. ഇതുണ്ടെങ്കിലല്ലേ സ്ഥിരം വിലാപകാവ്യങ്ങളെഴുതാന്‍ ആകൂ.

ഒരു അടിസ്ഥാനവും ഇല്ലാത്ത ആരോപണങ്ങള്‍ സി.പി.എമ്മിനെതിരെ സ്ഥിരമായി

നിഷ്പക്ഷത എന്നൊന്നുണ്ടോ ......?

വരും കാലം ജനാധിപത്യത്തിന്റെ ശവപ്പറമ്പാവും


ഇവിടെ സി പി എം ഇല്ലാതാവുന്ന സ്പേസില് കടന്നു വരുന്നത് വര്‍ഗ്ഗീയതയും മറ്റ് അരാജകവാദികളും ആയിരിക്കും


വിലപിക്കാന്‍ ക്ളീഷേകള്‍ ഏറെയുണ്ടാകും.

നെറികേടെന്ന ക്ളീഷേ ഇവിടെ കൂടുതലായി കണ്ടു. ഇഷ്ടക്കേട് ഒരാളെടെയും കുത്തകയല്ല. സ്ഥിരമായി സെബാസ്റ്റ്യന്‍ പോള്‍ നടത്തിയിരുന്ന മാധ്യമ വിചാരം അദ്ദേഹത്തില്‍ നിനും എടുത്തുമാറ്റിയത് നെറികേടിന്റെ നിര്‍വചനത്തില്‍ വരും. സി പിഎമ്മിലെ ചിലരുടെ തെറ്റായ നടപടികള്‍ ചൂണ്ടികാണിച്ചു എന്നതാണതിന്റെ കാരണം. അതില്‍ കൂടുതലായി ഒന്നും ഇപ്പോളും അദ്ദേഹം ചെയ്തിട്ടില്ല. പെട്ടെന്നുറഞ്ഞു തുള്ളിയതിന്റെ കരണം മറ്റെന്തോ ആണ്.

സി പി എം ഇല്ലാതാകുന്നെങ്കില്‍ അത് മാധ്യമങ്ങളുടെ പ്രവര്‍ത്തനം കൊണ്ടല്ല. സി പി എമ്മിന്റെ പിടിപ്പുകേടുകൊണ്ടാണ്. അത് സി പി എം നേതാക്കള്‍ക്ക് മനസിലാകില്ല.

ഇത്രനാളും വി എസ് ആയിരുന്നു എല്ലാറ്റിനും കാരണം. പോള്‍ വധക്കേസില്‍ വി എസ് ഒരക്ഷരം പറഞ്ഞിട്ടില്ല. പിണറായിയും കോടിയേരിയും ജയരാജനും കൂടി അത് നല്ല ഒരു പരുവത്തിലാക്കി. പിണറായി രണ്ടു വട്ടമാണു പത്രസമേളനം നടത്തി പല പ്രഖ്യാപനങ്ങളും നടത്തിയത്. മാധ്യമങ്ങള്‍ സി പി എമ്മിനെ പ്രതിക്കുട്ടില്‍ നിറുത്തിയ പോലെ തന്നെയാണു പിണറായി ആര്‍ എസ് എസിനെ പ്രതികൂട്ടില്‍ നിറുത്തിയതും. കോടിയേരിയെ സമ്മര്‍ദ്ധത്തിലാക്കാനുദ്ദേശിച്ചു തന്നെയാണ്, ജയരാജന്‍ അനാവശ്യമായ കാര്യം പറഞ്ഞതും. ഇതൊക്കെ മാധ്യമങ്ങള്‍ കഥകളാക്കുമെന്ന് ആദ്യം മനസിലാക്കേണ്ടത് നേതാക്കളാണ്.

ramachandran said...

സാധാരണ ചില തെരുവുഗുണ്ടകള്‍ ചെയ്യുന്ന ഒരു പണിയുണ്ട്. അവര്‍ മസിലു പെരുപ്പിച്ചു കാട്ടി, വെറുതെയിരിക്കുന്ന ആളുകളെ തോണ്ടി രസിക്കും. തിരിച്ചൊന്നു ചൊറിയാന്‍ വേണ്ടിയാണ്. ചൊറിഞ്ഞുകിട്ടിയാല്‍ പിന്നെ അടിയാകും. വടി കൊടുത്ത് അടിമേടിക്കുന്നതിന്റെ മറ്റൊരു വക ഭേദമാണിത്. ഒരു തരം മാനസിക രോഗവും.
ഒപ്പം കമ്മ്യൂണിസ്റ്റ്‌ വിരോധമെന്ന മാറാരോഗവും....നായ നടുക്കടലില്‍ ചെന്നാലും നക്കിയേ കുടിക്കു എന്ന് പറഞ്ഞപോലെ ..!!!!!!!!!!!

മായാവി.. said...

ramachandran said...
സാധാരണ ചില CPMഗുണ്ടകള്‍ ചെയ്യുന്ന ഒരു പണിയുണ്ട്. അവര്‍ മസിലു പെരുപ്പിച്ചു കാട്ടി, വെറുതെയിരിക്കുന്ന ആളുകളെ തോണ്ടി രസിക്കും. തിരിച്ചൊന്നു ചൊറിയാന്‍ വേണ്ടിയാണ്. ചൊറിഞ്ഞുകിട്ടിയാല്‍ പിന്നെ അടിയാകും. വടി കൊടുത്ത് അടിമേടിക്കുന്നതിന്റെ മറ്റൊരു വക ഭേദമാണിത്. ഒരു തരം മാനസിക രോഗവും.
ഒപ്പം കമ്മ്യൂണിസ്റ്റ്‌ മാറാരോഗവും....നായ നടുക്കടലില്‍ ചെന്നാലും നക്കിയേ കുടിക്കു എന്ന് പറഞ്ഞപോലെ ..!!!!!!!!!!!

ഭൂതത്താന്‍ said...

രാഷ്ട്രീയത്തെ പറ്റി അധികം ഒന്നും പറയാന്‍ ഇല്ല .ഒന്നു മാത്രം ധീരന്‍ ഒരിക്കലെ മരിക്കു.പലവട്ടം മരിച്ച് ജീവിക്കുന്നവര്‍ ഭീരുക്കളാണ് .ബഹുമാന്യന്‍ ആയ സെബാസ്ടിന്‍ പൌള്‍ പലവട്ടം ഇങ്ങനെ വികാരം കടിച്ചമര്‍ത്തി എന്ന് അദ്ദേഹം പറയുന്നു .അപ്പോള്‍ എം .പി ആയിരുന്നു .നീതിയും ധര്‍മവും ഒക്കെ അദ്ദേഹത്തെ ഭരിക്കുന്നു എങ്കില്‍ അന്നേ അദ്ദേഹം പറയണം ആയിരുന്നു ..അര്‍ദ്ധരാത്രിക്ക്‌ ഇറങ്ങി നടക്കേണ്ടി വന്നാല്‍ മിന്നാമിനുന്ഗ് എങ്കിലും കൂട്ടിനു കാണും .തീര്‍ച്ച .പിന്നെ സി .പി .എം ഇപ്പോള്‍ കുറച്ച് ബൂര്‍ഷ്വാ ലൈന്‍ നോക്കുവാ കുറച്ചുപേരെങ്കിലും.നമുക്ക്‌ സഹിക്കാം "തമ്മില്‍ ഭേദം തൊമ്മന്‍ ".
പിന്നെ ശ്രീ .നാരായണ ഗുരു വിനെ ചുറ്റിപ്പറ്റി ചില വാഗ്വാദങ്ങള്‍ കണ്ടപ്പോള്‍ ,മുന്‍പ്‌ ഒരു സുഹൃത്ത് പറഞ്ഞ കാര്യം ഓര്‍മ വരുന്നു .മുക്കിനു ...മുക്കിനു ..ഗുരു പ്രതിമകളും ,ചട്ടമ്പി സ്വാമി പ്രതിമകളും കൊണ്ട് നിറയ്ക്കുകയാണ് .പ്രളയം വന്നു ഈ ഭൂമി നശിച്ചാല്‍ ,പിന്നെ ആയിരക്കനക്ക് വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഈ ഭൂമിയില്‍ ജനിക്കുന്ന മനുഷ്യന്‍ ഭൂമി കുഴിച്ചു ചെലുംപോള്‍ കണ്ടു കിട്ടുന്നത് കുറെ മൊട്ടത്തല പ്രതിമകളും ,താടിയും മുടിയും ഒക്കെയുള്ള പ്രതിമകളും ആയിരിക്കും .അവര്‍ അപ്പോള്‍ ആ പ്രതിമ കണ്ട സ്ഥലത്ത്‌ അമ്പലങ്ങള്‍ ഉണ്ടാക്കികൊളും എന്ന് . അതുപോലെ നമ്മുടെ പാവം കരിമീനും വിചാരിച്ചു എന്ന് മാത്രം ...ഈ ബ്ലോഗ്ഗര്‍ എല്ലാം നശിച്ചാലും ,പുതിയ ബ്ലോഗ്ഗര്‍ മാര്‍ക്ക് തിരക്കി ചെല്ലുമ്പോള്‍ കണ്ടുപിടിച്ച് പൂജിക്കാലോ .ഇനി ചട്ടമ്പി സ്വാമിടെ കുറവുണ്ട് .

kaalidaasan said...

....നായ നടുക്കടലില്‍ ചെന്നാലും നക്കിയേ കുടിക്കു എന്ന് പറഞ്ഞപോലെ ..!!!!!!!!!!!

വളരെ ശരിയാണു. ഇനി നായ ഏതെന്നു കണ്ടുപിടിച്ചാല്‍ മതി.

കേസില്‍ നിന്നും ഓടിയൊളിക്കുന്നു എന്നാരാണു പറഞ്ഞതെന്നാണ്, ഒരു കേസിലെ പ്രതി പല വട്ടം ആവര്‍ത്തിച്ചത്. എന്നിട്ട് കോടതിയില്‍ ഹാജരാകേണ്ട ദിവസത്തേക്കു മത്രമായി കലശലായ രോഗം പിടിപെട്ടു. രോഗം തലകറക്കം. അതിന്റെ ചികിത്സക്ക് അങ്ങ് മദ്രാസിലെ അപ്പോളോ ആശുപത്രിയിലാണു പോയത്. കേരളത്തിലൊന്നും തലകറക്കം ചികിത്സിക്കാന്‍ ആശുപത്രിയേ ഇല്ലല്ലോ. കേസിലെ പ്രതി ആരെയൊക്കെ സാക്ഷിയാക്കണമെന്ന് വിചാരണ തുടങ്ങും മുമ്പേ ആവശ്യപ്പെടുന്ന വിചിത്രമായ കാഴ്ചയും കാണ്ടു.

നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിച്ചു കൊണ്ട് ജനങ്ങളുടെ മുമ്പില്‍ അപാസ്യനാകാതെ നോക്കാന്‍ ചാവേറുകളാരും ഉപദേശിക്കില്ല. ഇതേക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുകയും കഥകള്‍ മെനയുകയും ചെയ്യുന്ന മാധ്യമങ്ങളുടെ നേരെ കുരക്കാന്‍ മാത്രമാണല്ലോ, നായയോടു പറയാറുള്ളു.

തീരക്കടലിലായാലും നടുക്കടലില്‍ ആയാലും നായ നക്കി തന്നെയേ കുടിക്കു.

Baiju Elikkattoor said...

കേരളത്തില്‍ ഇന്നലെ മുന്നിടത്ത് പോലീസ് ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ടതായി പത്രവാര്‍ത്ത. കേരളത്തില്‍ എല്ലാം ഭദ്രമാണെന്ന് തന്നെയാണോ ഇപ്പോഴും ആഭ്യന്ത്ര മന്ത്രിയുടെ നിലപാട്?

കേരളത്തിലെ ക്രമസമാധാന നില തൃപ്തികരമല്ല എന്ന് മുല്ലപ്പള്ളി പറഞ്ഞതിനോട് കോടിയേരിയുടെ പ്രതികരണം: "ആന്ത്രയില് ഒരു മുഖ്യമന്ത്രി അപകടത്തില്‍ പെട്ട് മരിച്ചപ്പോള്‍ കണ്ടുപിടിച്ചത്‌ ഇരുപത്തിനാലു മണിക്കൂര്‍ കഴിഞ്ഞാണ്‌" എന്ന്. 'അരിയെത്ര' എന്നാ ചോദ്യത്തിന് എത്ര കിറു കൃത്യം മറുപടി!

ramachandran said...

rഅന്ധമായകമ്മ്യൂണിസ്റ്റ്‌ വിരോധം മൂത്ത്‌ വിവരക്കേടുകള്‍ വിളമ്പുന്,
വലതുപക്ഷതിന്നു വേണ്ടി ഒലിഇടുന്ന
കൊടിചി നായഓട്,

സാര്ത്ഥവാഹക സംഘം മുന്നോട്ട്..

ramachandran said...

അന്ധമായകമ്മ്യൂണിസ്റ്റ്‌ വിരോധം മൂത്ത്‌ വിവരക്കേടുകള്‍ വിളമ്പുന്,
വലതുപക്ഷതിന്നു വേണ്ടി ഒലിഇടുന്ന
കൊടിചിനായയോട,

സാര്ത്ഥവാഹക സംഘം മുന്നോട്ട്...

karimeen/കരിമീന്‍ said...

ചതയ ദിനത്തിന് ശിവഗിരിയില്‍ പോയപ്പോള്‍ ശ്രീനാരായണ ഗുരുവിനെക്കണ്ടു. എന്തെടാ വന്നെതെന്നു ചോദിച്ചു.
ബ്ലോഗില്‍ പടം വച്ചോട്ടെ എന്ന് അപേക്ഷിച്ചു.
ഏത് പിണ്ണാക്കിലോ കൊണ്ടുപോയി വച്ചോളാന്‍ പറഞ്ഞു.
അങ്ങിനെയാണ് കരിമീന്‍ ശ്രീനാരായണ ഗുരുവിനെ വഹിച്ചത്.
സംശയമുള്ളവര്‍ ഗുരുദേവന്റെ മൊബൈലില്‍ വിളിച്ച് ചോദിക്കുക.

Anonymous said...

ന്റെ കരിമീനെ ഇജ്ജ് ബല്ല്യ പുള്ളിയ..., ഗുരുവിന്റെ മൊഫേൽ നമ്പറും കുറിച്ച് വച്ചോണ്ട് നടക്കുവ കള്ളൻ, എവിടുന്ന് സംഘടിപ്പിച്ച് തള്ളേ!!!, നടേശൻ ചേട്ടായി തന്നോ അതോ ഗോകുലം ചേട്ടായി തന്നോ ? അത് ഒരു കമന്റായി ഇട്ടേര്, പാർട്ടീക്കാരന്മാരെ രക്ഷിക്കാൻ വല്ല ഉപദേശവും തേടാമല്ലോ.....കുറച്ച് കൊല്ലം മുൻപ് cpm കാരൻ ആണെന്ന് തല‌ഉയർത്തി നിന്ന് പറയുമായിരുന്നു, ഇന്ന്.......? ഞാൻ ഒരു കമ്മ്യൂണിസ്റ്റ് ആണ് എന്ന് പറയാനേ സാദിക്കു.... അവിടെ പാർട്ടി ലേബൽ ഇല്ലല്ലോ!!!!

Baiju Elikkattoor said...

innippo, pinarayiyum kodiyeriyeyum vimarshikkunnavar communist virudhar!!!

Anonymous said...

@രാമചന്ദ്രൻ,
ഈ രാഷ്ട്രീയത്തിൽ ഇടപെടേണ്ടാ എന്ന് വിചാരിച്ചിട്ടാണ് ഒന്നും എഴുതാതിരുന്നത്, താങ്കളുടെ കമന്റിലെ ഒരു തിരുത്ത്.
“അന്ധമായകമ്മ്യൂണിസ്റ്റ്‌ വിരോധം മൂത്ത്‌ വിവരക്കേടുകള്‍ വിളമ്പുന്,“
ഇവിടെ കമ്മ്യൂണിസ്റ്റ് വിരോധമല്ല, മറിച്ച് പിണറായി വിജയൻ എന്ന വ്യക്തിയും, കൂടെ ഓലി ഇടുന്ന രാജ്-ദാസന്മാരും ചേർന്ന് കാട്ടിക്കൂട്ടുന്ന വിവരക്കേടുകളെ, പാർട്ടിക്ക് ചേരാത്ത പ്രവർത്തികളെ ആണ് എതിർക്കുന്നത് അതിനോടാണ് വിരോധം (വ്യക്തികളോടല്ല, പ്രവർത്തികളോടാണ്)
“വലതുപക്ഷതിന്നു വേണ്ടി ഒലിഇടുന്ന
കൊടിചിനായയോട,“
വലതുപക്ഷം വടവൃക്ഷമാകാൻ കാംഷിക്കുന്ന ആൾ ആണ് കാളിദാസൻ എന്ന് തോന്നുന്നില്ല തെറ്റ് ചൂണ്ടിക്കാണിക്കുന്നവരെ എതിർ ചേരിയിൽ കാണണം എന്നത് സെമസ്റ്റിക്ക് മതങ്ങളുടെ ശൈലി അല്ലെ,

സ്വാർത്ഥവാഹക സംഘം (ജയ-വിജയ-ദാസ സംഘം) മുന്നോട്ട്... ഭാരക്കൂടുതൽ ആണെങ്കിൽ മർക്സ്സിനേം,ഹെംഗത്സിനേം ലെനിനേം ഒക്കെ ഇറക്കിവച്ചിട്ടാകട്ടേ ഗമനം,

karimeen/കരിമീന്‍ said...

സെബാസ്ത്യൻ പോൾ ഒരു സി.പി.എം.അംഗമല്ല. വേണെമെങ്കിൽ ഒരു സഹയാത്രികനാക്കാം.

തനിക്ക് ശരി എന്ന് തോന്നിയത് മാതൃഭൂമി പോലൊരു പത്രത്തിൽ തുറന്നെഴുതാൻ അദ്ദേഹത്തിൻ സ്വാതന്ത്ര്യമുണ്ട്. കാരണം അദ്ദേഹം ഒരു പാർട്ടി അംഗം അല്ല എന്നതുതന്നെ.

സി.പി.എം.മാധ്യമങ്ങളെ ഭയപ്പെടുത്തുന്നു എന്ന ആരോപണത്തെ നേരിടാനാൺ മാതൃഭൂമി ലേഖന പരമ്പര ആരംഭിച്ചത്. അപ്പുക്കുട്ടനും രാംകുമാറും കാളിശ്വരനും തുടങ്ങിയ ലാവ് ലിൻ ഫെയിമുകൾക്ക് ശേഷം പ്രതീക്ഷിച്ചത് ശിവൻ മഠത്തിലിനെയാൺ. കാരണം അതാൺ അതിന്റെ ഓർഡർ. അതിനിടെയാൺ വ്യത്യസ്തനായൊരു പോൾ പ്രത്യക്ഷപ്പെടുന്നത്. അല്പം അതിശയം തോന്നി എങ്കിലും അതിനുള്ള സ്വാതന്ത്ര്യം പോളിനുള്ളതിനാൽ അമ്പരപ്പുണ്ടായില്ല.



സി.പി.എം. ഉന്നയിക്കുന്നത് ശരിയല്ല എന്ന് കാണിച്ച് ഒരാൾ ലേഖനം എഴുതിയാൽ ,അത് പ്രത്യേകുച്ചും പാർട്ടി ബന്ധു എന്നു വിലയിരുത്തപ്പെടുന്ന ഒരാളിൽ നിന്നാകുമ്പോൾ അതിൻ പാർട്ടിപത്രം മറുപടി പറഞ്ഞേ മതിയാകൂ
പ്രഭാവര്‍മയുടെ ലേഖനം പോളിനോടുള്ള എല്ലാ മര്യാദകളും പാലിച്ചുകൊണ്ടായിരുന്നു താനും.

അന്യന്റെ വാക്കുകള്‍ സംഗീതം പോലെ ആസ്വദിക്കാന്‍ സി.പി.എമ്മിന്‍ കഴിയുന്നില്ല എന്ന് പറഞ്ഞ പോള്‍ പ്രഭാവര്‍മ്മ എന്ന അന്യന്റെ വാക്കിന്‍ നേരെ ഉറഞ്ഞ് തുള്ളുകയായിരുന്നു. അത് സംഗീതമായിട്ട് പോളിന്‍ തോന്നിയതേയില്ല.

പിന്നെ വര്‍മ എഴുതിയതിന്‍ എന്തിന്‍ പോള്‍ പിണറായിക്ക് നേരെ ചാടി?. ഒന്നുകില്‍ ലേഖകനെതിരെ ! അല്ലെങ്കില്‍ പത്രാധിപര്‍ക്കെതിരെ. എന്തിന്‍ ആശുപത്രിയില്‍ കിടക്കുന്ന പിണറായിക്കെതിരെ പോള്‍ കുരച്ചുചാടി. അത് വിപണിയുടെ സാധ്യതകള്‍ കണ്ടെടുത്താണ്‍. വിവാദ ചന്തയില്‍ സ്വയം വിപണിക്കു വച്ചു പോള്‍ സ്വയം. അവിടെ പിണറായിക്ക് മാര്‍ക്കറ്റ് കൂടുതലാണ്‍.

എക്സ്പ്രസ്സ് ഹൈവേ വേണോ , വേണ്ടയോ എന്നൊരു ചര്‍ച്ച (ജനപക്ഷം) ഇന്ത്യാവിഷന്‍ സംഘടിപ്പിച്ചിരുന്നു. അവിടെ കേള്‍വിക്കാരായ പൊതുജനങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു താടിക്കാരനായിരുന്നു സി.ആര്‍.നീലകണ്ഠന്‍ നമ്പൂതിരി.കൂട്ടത്തില്‍ അഭിപ്രായം പറയാന്‍ മാത്രം വിധിക്കപ്പെട്ട ഒരാള്‍. എന്നാല്‍ പിണറായി വധം കഥകളിയില്‍ വേഷമിട്ടതോടെ ആളാകെ മാറി. എല്ലാ ചാനലിലും എല്ലാ പത്രങ്ങളിലും ഈ അച്ചാറില്ലാതെ ഊണില്ല. ഇറാക്ക് യുദ്ധ സൂത്രധാരനായ ഡിക് ചിനിയുടെ ഈ വിശ്വസ്ത സേവകന്‍ ഇപ്പോള്‍ ചെങ്ങറയിലെ പാവങ്ങള്‍ക്ക് വേണ്ടി കണ്ണീര്‍ പൊഴിക്കുന്നു. 28 കൊല്ലം ഒരേ സീറ്റിലിരുന്ന് വേതനം വാങ്ങി സ്ഥാനക്കയറ്റം ലഭിച്ചപ്പോ‍ള്‍ കിട്ടിയ സ്ഥലം മാറ്റം പോലും വിവാദമാക്കാന്‍ ഈ കമ്മ്യൂണിസ്റ്റിന്‍ കഴിഞ്ഞു. ഈ വിപണിയില്‍ മുടക്കാച്ചരക്കായിരുന്നു പോളിതുവരെ. ഇപ്പോള്‍ ആ കറ കഴുകിക്കളഞ്ഞിരിക്കുന്നു അദ്ദേഹം. ഇനി സത്യത്തിന്റെ , നീതിയുടെ, ധാര്‍മികതയുടെ കാവലാളായീ നമുക്ക് ഇനി ചാനലുകളില്‍ അദ്ദേഹത്തെ കാണാം.
പക്ഷേ പോള്‍ അദ്ദേഹത്തിന് അതിനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ട്. അതിനെ എതിര്‍ക്കാന്‍ കരിമീന്‍ ഒരവകാശവുമില്ല

karimeen/കരിമീന്‍ said...

പിന്നെ പിണറായി വിജയന്‍ എങ്ങിനെ ഉപജാപകരുടെ പിടിയിലാകും. കേരളം കണ്ട ഏറ്റവും വലിയ ഉപജാപകനാണ്‍ പിണറായി വിജയന്‍. ലാവ് ലിനില്‍ നിന്ന് 400 കോടി(800ഉം ആകാം) വെട്ടിച്ചവന്‍, സത്യം എഴുതിയ വീരെന്ദ്രകുമാറിന്‍ സീറ്റ് നിഷേധിച്ചവന്‍,കൊലയാളികളെ സംരക്ഷിക്കുന്നവന്‍, റിയല്‍ എസ്റ്റേറ്റ് മാഫിയ സംഘത്തലവന്‍- ഇങ്ങനെയൊക്കെയായ ഒരാള്‍ എങ്ങിനെ ഒന്ന് രണ്ട് ഡൂക്കിലി പത്രപ്രവര്‍ത്തകരുടെ പിടിയിലാകും. ഇതല്ലേ ഏറ്റവും വലിയ തമാശ, .ഇത് പോള്‍ നവാഗതനായതിനാല്‍ പറ്റിയതാണ്‍. അടുത്ത ഡയലോഗ് സാമാന്യം കനത്തതും യുക്തി ഭദ്രവുമായിരിക്കും എന്ന് ഉറപ്പിക്കാം.

ഇനി കാളിദാസനോട് സ്നേഹപൂര്‍വം.
എം.എന്‍.വിജയന്‍ , പാഠം മാസിക ആരംഭിച്ചപ്പോള്‍ വിമര്‍ശനം ഉതിര്‍ത്തത് മൂന്നുപേര്‍ക്കെതിരെയാണ്‍, ഐസക്ക്, ബേബി, പരമേശ്വരന്‍.

ഈ ചാരന്മാരെ പുറത്താക്കാന്‍ സത്യസന്ധനും ആദര്‍ശധീരനും അടിമുടി കമ്മ്യൂണിസ്റ്റുമായ വിജയന്‍ തയ്യാറാകണം എന്നായിരുന്നു പാഠത്തിന്റെ ഒന്ന്, രണ്ട്,മൂന്ന് ലക്കങ്ങള്‍. ആദ്യമൊക്കെ നിശബ്ദ്ധനായിരുന്നു എങ്കിലും പാഠത്തിനെതിരെ ശക്തമായൊരു പ്രസ്താവന വിജയന്‍ പുറപ്പെടുവിപ്പിച്ച ശേഷമാണ്‍ പാഠം വിജയന്റെ ശത്രുവാകുന്നതും സന്ദര്‍ഭം നോക്കി അച്യുതാനന്ദന്‍ മാളത്തില്‍ നിന്ന് പുറത്തു വരുന്നതും.
ബേബി,ഐസക്ക്, പരമേശ്വരന്‍ എന്നിവര്‍ക്കെതിരെ നടപടിയുമായി വിജയന്‍ മുന്നോട്ടു വന്നിരുന്നു എങ്കില്‍ അതായത് എം.എന്‍.വിജയനേയും, സുധീഷിനേയും വെറുപ്പിക്കാതിരിന്നിരുന്നു എങ്കില്‍ ഇന്നത്തെ ഉപജാപകനായ പിണറായി ഉണ്ടാകുമായിരുന്നില്ല. പകരം ആന്റണിയെപ്പോലെ , അച്യുതാനന്ദനെപ്പോലെ ഒരു നിര്‍മലനെ നമുക്ക് ലഭിക്കുമായിരുന്നു.

തന്റെ ജീവന്‍ ബലി കൊടുത്തും സഖാക്കളെ രക്ഷിക്കുന്നവനല്ലെ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്. അയാല്‍ ഉപജാപകനാ‍യാലും

kaalidaasan said...

കരിമീന്‍,

സി.പി.എം.മാധ്യമങ്ങളെ ഭയപ്പെടുത്തുന്നു എന്ന ആരോപണത്തെ നേരിടാനാന്‍ മാതൃഭൂമി ലേഖന പരമ്പര ആരംഭിച്ചത്, എന്ന പ്രസ്താവം അല്‍പ്പം ദുരൂഹത പടര്‍ത്തുന്നു. സി പി എം മാധ്യമങ്ങളെ ഭയപ്പെടുത്തുന്നു എന്ന ആരോപണം ഉന്നയിച്ചത് മാതൃഭൂമി ഉള്‍പ്പടെയുള്ള പത്രങ്ങളാണ്. അതിനെ മാതൃഭൂമി നേരിടുന്നു എന്നു പറയുന്നത് മനസിലാക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടുണ്ട്.

തനിക്ക് ശരി എന്ന് തോന്നിയത് എഴുതാനും പറയാനും സെബാസ്റ്റ്യന്‍ പോളിനും വീരേന്ദ്ര കുമാറിനും നീലകണ്ഠനും പിണറായിക്കും വി എസിനും സ്വാന്തന്ത്ര്യമുണ്ട്. ആ സ്വാന്തന്ത്യ്രം ഉപയോഗിച്ചാണു പോള്‍ വധത്തിനു പിന്നില്‍ ആര്‍ എസ് എസാണെന്ന് പിണറായി പറഞ്ഞത്. ആ സ്വാതന്ത്ര്യം ഉപയോഗിച്ചാണു നീലകണ്ഠന്‍ ലാവലിന്‍ കേസിനേക്കുറിച്ച് വിശദമായ ഒരു പുസ്തകം തന്നെ എഴുതിയത്. എല്ലാവരും എഴുതുന്നത് ശരി എന്നാണെങ്കില്‍ വിവാദത്തിനു പ്രസക്തിയില്ലല്ലോ.

സഹയാത്രികന്‍ എന്ന പദം പ്രത്യേക അര്‍ത്ഥം ഇല്ലാത്ത ഒന്നാണ്. സി പി എം യാത്ര ചെയ്ത ബസ് എറണാകുളം സ്റ്റന്റിലെത്തിയപ്പോള്‍ സഹയാത്രികനാകാന്‍ ചാടിക്കേറിയ ആളല്ല സെബാസ്റ്റ്യന്‍ പോള്‍. ഇടതുപക്ഷ ചിന്താഗതിക്കാരനാണ്. ഇദ്ദേഹത്തെപ്പോലെ ഉള്ള ആളുകളെ ക്ഷണിച്ചു വരുത്തിയതാണ്. സേവിയര്‍ അറക്കലിനേപ്പോലെ എറണാകുളം സീറ്റ് കിട്ടാനായി മാത്രം കൂടെകൂട്ടിയതെന്നതിനപ്പുറം ഈ സഹയാത്രക്ക് ഒരു പ്രസക്തിയുമില്ല. പൊന്നാനി സീറ്റു പിടിച്ചെടുക്കാന്‍ മാത്രമായി മദനിയെ കൂടെ കൂട്ടിയപോലെ. ഓരോരോ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഇങ്ങനെ പലരെയും സഹയത്രികരാക്കുന്നുണ്ട് സി പി എം.

kaalidaasan said...

കരിമീന്‍,

സി.പി.എം. ഉന്നയിക്കുന്നത് ശരിയല്ല എന്ന് കാണിച്ച് ഒരാൾ ലേഖനം എഴുതിയാൽ ,അത് പ്രത്യേകുച്ചും പാർട്ടി ബന്ധു എന്നു വിലയിരുത്തപ്പെടുന്ന ഒരാളിൽ നിന്നാകുമ്പോൾ അതിൻ പാർട്ടിപത്രം മറുപടി പറഞ്ഞേ മതിയാകൂ
പ്രഭാവര്‍മയുടെ ലേഖനം പോളിനോടുള്ള എല്ലാ മര്യാദകളും പാലിച്ചുകൊണ്ടായിരുന്നു താനും.


കരിമീന്‍ സെബാസ്റ്റ്യന്‍ പോളിന്റെ ലേഖനം മുഴുവനായി വായിച്ചോ എന്ന് സംശയമുണ്ട്. സി പി എം ഉന്നയിക്കുന്ന ആരോപണങ്ങളേക്കുറിച്ച് സെബാസ്റ്റ്യന്‍ പോള്‍ ആ ലേഖനത്തില്‍ ഒന്നും പറഞ്ഞിട്ടില്ല. മാധ്യമങ്ങളുടെ ചില നിലപാടുകളില്‍ സി പി എമ്മിലെ കരാട്ടിന്റെയും, പിണറായിയുടെയും കോടിയേരിയുടെയും ചില പരമര്‍ശങ്ങളെ വിശകലനം ചെയ്യുന്നുണ്ട് എന്നതൊഴിച്ചാല്‍ സി പി എമ്മിനെ പ്രതികൂട്ടില്‍ നിറുത്തി ഒന്നും പോള്‍ എഴുതിയിട്ടില്ല. ഈ നേതാക്കളുമായി ബന്ധപെട്ട് പോള്‍ പറഞ്ഞത് ഇതൊക്കെയാണ്.

പിണറായിയും കോടിയേരിയും ചേര്‍ന്ന് കേരളത്തിലെ മാധ്യമപ്രവര്‍ത്തകരെ ഹിംസിക്കാനൊരുങ്ങുന്നു എന്ന ധാരണ വ്യാപകമായിട്ടുണ്ട്. താന്‍ അത്രയൊന്നും ഉദ്ദേശിച്ചിട്ടില്ലെന്ന് കോടിയേരി വ്യക്തമാക്കിയെങ്കിലും പിണറായി വിട്ടുവീഴ്ചയ്ക്കില്ല. സിന്‍ഡിക്കേറ്റ് മുതല്‍ ദിവ്യദൃഷ്ടി വരെ മാധ്യമപദാവലിയിലേക്ക് അദ്ദേഹത്തിന്റെ സംഭാവനകള്‍ വന്നുകൊണ്ടിരിക്കുന്നു.

കേരളത്തില്‍ ഇടതുപക്ഷത്തിനെതിരെ ആക്രമണത്തിന്റെ പീരങ്കി തിരിച്ചുവെച്ചിരിക്കുന്നുവെന്നാണ് പിണറായി വിജയന്റെ ആരോപണം. കേരളത്തില്‍ മാത്രമല്ല ബംഗാളിലും ഇതുതന്നെ സ്ഥിതിയെന്ന് പ്രകാശ് കാരാട്ട് കൂട്ടിച്ചേര്‍ക്കുന്നു. അതേസമയം കാരാട്ട് എന്തുകൊണ്ട് ആക്രമിക്കപ്പെടുന്നില്ല എന്ന കാര്യവും ആലോചിക്കേണ്ടതാണ്.

കേസില്‍ കണ്ടെത്തിയ കത്തി പോലീസ് കൊണ്ടുവന്നതാണെന്ന് പ്രതിയുടെ അമ്മ പറയുകയും പോലീസിന് പതിവായി അങ്ങനെയൊരു ഏര്‍പ്പാടുണ്ടെന്ന് അത്തരം കാര്യങ്ങളില്‍ അത്ര അജ്ഞാനിയല്ലാത്ത പി ജയരാജന്‍ വ്യക്തമാക്കുകയും ചെയ്ത സാഹചര്യത്തില്‍ ഏഷ്യാനെറ്റിന്റെ കൊല്ലക്കുടിയിലെ വാര്‍ത്താശേഖരണത്തിന് പ്രാധാന്യമുണ്ട്.
ആഭ്യന്തരമന്ത്രിയെത്തന്നെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിക്കൊണ്ടാണ് മാധ്യമങ്ങളുടെ അന്വേഷണം മുന്നേറിയത്.

ഗുണ്ടകളുടെയും മാഫിയ സംഘങ്ങളുടെയും ഗോഡ്ഫാദറായി ആഭ്യന്തരമന്ത്രി സദാ ചിത്രീകരിക്കപ്പെടുന്നു. അസ്വസ്ഥമായ മനസ്സില്‍നിന്ന് അസ്വീകാര്യമായ നിര്‍ദേശങ്ങളുണ്ടായി. മാധ്യമങ്ങള്‍ക്ക് അന്വേഷണച്ചുമതലയില്ലെന്ന് അദ്ദേഹം ആദ്യമേ പറഞ്ഞു.

മാധ്യമപ്രവര്‍ത്തകര്‍ കേസന്വേഷണം നടത്തേണ്ട എന്നു പറഞ്ഞപ്പോള്‍ കോടിയേരി, ഒരു പക്ഷേ, ഇത്രയൊന്നും ആലോചിച്ചിട്ടുണ്ടാവില്ല. പോലീസ് കാര്യക്ഷമതയോടെ ജോലി ചെയ്യുന്നു എന്ന ഉറപ്പ് മാത്രമായിരിക്കാം ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ അദ്ദേഹം നല്‍കിയത്. അന്വേഷണത്തില്‍ ലഭ്യമാകുന്ന വിവരങ്ങള്‍ നല്‍കി പോലീസിനെ സഹായിക്കണമെന്നു പറഞ്ഞതും സദുദ്ദേശ്യത്തോടെയായിരിക്കാം. അതിനവരെ നിര്‍ബന്ധിക്കുമെന്ന രീതിയില്‍ സംസാരിച്ചതിലെ അനൗചിത്യം അദ്ദേഹം തിരുത്തുകയും ചെയ്തു.


സത്യമെന്താണെന്ന ഒരു റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് ഇറാഖില്‍ അമേരിക്കന്‍ ജനറല്‍ വില്യം ഷെര്‍മാന്‍ നല്‍കിയ ഉത്തരം ഇതിനകം പ്രസിദ്ധമായിട്ടുണ്ട്. ''ഇവിടെ നടക്കുന്ന കാര്യങ്ങളുടെ സത്യാവസ്ഥ ലോകം അറിയണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല..''
പട്ടാളമായാലും പോലീസായാലും മനോഭാവം ഇതുതന്നെയാണ്. നാട് ഭരിക്കുന്നവരുടെ നിലപാടും വ്യത്യസ്തമല്ല.

kaalidaasan said...

കരിമീന്‍,

പ്രഭാ വര്‍മ്മയുടെ ലേഖനത്തില്‍ പറഞ്ഞതില്‍ ചിലത്.

ലേഖനത്തില്‍ ഉടനീളം ഡോക്റ്റര്‍ എന്നാണ്, പോളിനെ അഭിസം ബോധന ചെയ്യുന്നത്. സെബാസ്റ്റ്യന്‍ പോളിനെ മറ്റാരും ഡോക്റ്റര്‍ എന്ന് അഭിസംബോധന ചെയ്തു കണ്ടിട്ടില്ല. പോളിനോടുള്ള മര്യാദ പാലിക്കുന്നതാണാ പ്രയോഗം എന്നു പറഞ്ഞാല്‍ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്.

പൊതു നിലപാടുകളില്‍ നിന്നും വേറിട്ട അഭിപ്രായം പറഞ്ഞാല്‍ കിട്ടുന്ന ശ്രദ്ധക്കു വേണ്ടിയാണത് ചെയ്തതെന്നാണ്, വര്‍മ്മ പറയുന്നത്. മാധ്യമ സിന്‍ഡിക്കേറ്റ് ഇല്ല എന്ന് പോള്‍ വളരെ മുമ്പേ പറഞ്ഞിട്ടുണ്ട്. അന്ന് എന്തു കൂടുതലായ മാധ്യമ ശ്രദ്ധയാണദ്ദേഹത്തിനു കിട്ടിയത്? ചോദ്യത്തിനു കോഴ പ്രശ്നത്തിലും ഹൈക്കോടതി ബഞ്ച് പ്രശ്നത്തിലും വിഭിന്ന അഭിപ്രായം അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്. അന്നൊന്നും കിട്ടാത്ത എന്തു ശ്രദ്ധയാണിന്ന് അദ്ദേഹത്തിനു കിട്ടേണ്ടതായിട്ടുള്ളത്? സി പി എം അംഗമല്ലാത്ത അദ്ദേഹം ആറേഴു പ്രാവശ്യം എറണാകുളത്ത് മത്സരിച്ചിട്ടുണ്ട് ഇടതു മുന്നണി സ്ഥനാര്‍ത്ഥിയായി. കൈരളിയിലെ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട പരിപാടിയായിരുന്നു മാധ്യമ വിചാരം .അന്നൊക്കെ കിട്ടിയതില്‍ കൂടുതല്‍ ശ്രദ്ധ ഇപ്പോള്‍ കിട്ടും എന്നു കരുതുന്നത് മൌഡ്യമല്ലേ?

പിണറായി വിജയന്‍ മാത്രം എന്തുകൊണ്ട് കൂടുതലായി ആക്രമിക്കപ്പെടുന്നു എന്നു ചിന്തിക്കണം എന്ന് പോള്‍ ചോദിച്ചതിനെ പ്രതിരോധിക്കാന്‍, പ്രഭ വര്‍മ്മ കണിച്ചുകുളങ്ങര കേസിലെ പ്രതികള്‍ പോളിന്റെ ഡെല്‍ഹിയിലെ വീട്ടില്‍ താമസിച്ചു എന്ന റിപ്പോര്‍ട്ടുകളാണുപയോഗിക്കുന്നത്. അവര്‍ പോളിന്റെ വീട്ടില്‍ തമസിച്ചില്ല എന്ന് പോള്‍ ഇത് വരെ പറഞ്ഞിട്ടില്ല. എം പി എന്ന നിലയില്‍ പലരും അവിട് വന്നു താമസിച്ചിട്ടുണ്ടാകാം എന്നാണദ്ദേഹം മറുപടി പറഞ്ഞിരുന്നത്.

പിണറായിയോ കൂടെയുള്ളവരോ, എന്തുകൊണ്ട് പിണറായി കൂടുതലായി ആക്രമിക്കപ്പെടുന്നു എന്നതിനേക്കുറിച്ച് ഇന്നു വരെ ആലോചിച്ചിട്ടില്ല. കിട്ടുന്ന എല്ലാ വേദികളിലും മാധ്യമങ്ങളെ ചീത്ത വിളിക്കുക എന്നതാണ്, കഴിഞ്ഞ ഒരു പതിറ്റാണ്ടായി പിണറായിയുടെ സ്വഭാവം. അപ്പോള്‍ മാധ്യമങ്ങള്‍ പിണറായിയുടെ സുഹൃത്തുക്കള്‍ ആയില്ല എന്നു വരും. ഈ സത്യം അറിയാതെ പിണറായി മാധ്യമങ്ങളെ പുലഭ്യം പറഞ്ഞിട്ടു കാര്യമില്ല.

കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ ഇടതു പക്ഷത്തിനെതിരാണ്. അവര്‍ എന്നും വലതു പക്ഷത്തെ പിന്തുണച്ചിട്ടേ ഉള്ളു. അവരെ ചീത്ത പറഞ്ഞാലൊന്നുമവര്‍ ഇടതുപക്ഷത്തെ പിന്തുണക്കന്‍ പോകില്ല. ഈ യധാര്‍ത്ഥ്യം അംഗീകരിക്കുകയാണ്, പിണറായിയും കൂടെയുള്ളവരും ചെയ്യേണ്ടത്. കേരള മാര്‍ച്ച് സമയത്ത് മംഗളം പത്ര ലേഖകന്റെ അടുത്ത് പിണറായി ചിരിച്ച് ആ നീണ്ട ചിരി മാത്രം മതി മംഗളം പത്രം എന്നത്തേക്കും പിണറായിയെ എതിര്‍ക്കാന്‍. അതു പോലെ പരസ്യമായി അധിക്ഷേപിച്ചാല്‍ ആത്മാഭിമാനമുള്ള ആരും പിണറായിയെ പിന്തുണക്കില്ല.

അതു തന്നെയാണ്, നികൃഷ്ടജീവി എന്ന് ഒരു ബിഷപ്പിനെ വിളിച്ചത് ആ മത വിഭാഗത്തിലുള്ള ആരും മറക്കില്ല. എടോ ഗോപാല കൃഷ്ണ, നീ ആരാണെന്നാണു നിന്റെ വിചാരം എന്ന് പൊതു വേദിയില്‍ ഒരു പത്ര പ്രവര്‍ത്തകനെ വിളിച്ചാല്‍ അയാള്‍ ജീവിതകാലം മുഴുവന്‍ പിണറായിക്കെതിരെ എഴുതിയേക്കും.

സി പി എമ്മും പിണറായിയും കൂടെയുള്ളവരും മനസിലാക്കാത്തതോ, മനസിലായിട്ടും അംഗീകരിക്കാത്തതോ ആയ ഒരു സത്യമുണ്ട്. ഇന്‍ഡ്യ പൂര്‍ണ്ണ പത്ര സ്വാതന്ത്ര്യം നില നില്‍ക്കുന്ന ഒരു ജനാധിപത്യമാണ്. സി പി എമ്മിനു ഇന്‍ഡ്യയില്‍ 6 % പിന്തുണ മാത്രമേ ഉള്ളു. കേരളത്തില്‍ 30% ത്തിനപുറം അത് ഇന്നു വരെ കടന്നു പോയിട്ടില്ല. ഈ പിന്തുണ കൊണ്ട് കേരളത്തില്‍ പോലും അധികാരത്തില്‍ വരാനുള്ള സാധ്യതയില്ല. അധികാരം കിട്ടണമെങ്കില്‍ മറ്റു പാര്‍ട്ടികളുടെയും ജനവിഭഗങ്ങളുടേയും പിന്തുണ അനിവാര്യമാണ്. അവിടെയാണു പിണറായിയുടെയും കൂടെയുള്ള, പോള്‍ ഉപജാപക സംഘം എന്നു വിശേഷിപ്പിച്ചവരുടെയും പ്രതികരണങ്ങളുടെ പ്രാധാന്യം. അതാണു പോള്‍ ചൂണ്ടിക്കാണിച്ചതും.

കെ എ എന്‍ കുഞ്ഞഹമ്മദ് പിണറായിയുടെ പല പരാമര്‍ശങ്ങളെയും, പാര്‍ട്ടിയുടെ ചില നിലപാടുകളെയും എങ്ങനെ ന്യായീകരിക്കുന്നു എന്നത് എന്നത് തമ്പുരാനിസത്തിന്റെ തികട്ടലുകള്‍ എന്ന ലേഖനത്തില്‍ ഉണ്ട്. ജനശക്തിയുടെ ജാഗ്രത എന്ന ബ്ളോഗില്‍ ആ ലേഖനം ഇപ്പോഴുമുണ്ട്. കേരളത്തിലെ ജനങ്ങള്‍ ഇത് അപ്പാടെ അംഗീകരിക്കുമെന്ന് കരുതുന്നവര്‍ വിഡ്ഡികളുടെ സ്വര്‍ഗ്ഗത്തിലാണെന്നു പറയേണ്ടി വരും.
അതെക്കുറിച്ചുള്ള എന്റെ പ്രതികരണം ഇവിടെ ഉണ്ട്

കുഞ്ഞഹമ്മദിനേപ്പോലുള്ളവരെ ഉദ്ദേശിച്ചാണ്,സെബസ്റ്റ്യന്‍ പോള്‍ ഉപജാപക സംഘം എന്നു പരാമര്‍ശിച്ചതും.


ചീത്ത പറയുന്നവരെ ഒരു പക്ഷെ കരിമീന്‍ ആദരിച്ചേക്കാം. പക്ഷെ എല്ലാവരും അതുപോലെ അകണമെന്ന് കരുതുന്നത് മൌഡ്യമല്ലേ.

kaalidaasan said...

കരിമീന്‍,

പിണറായി വിജയന്‍ ആരുടെയും പിടിയിലല്ലെങ്കില്‍ വളരെ നല്ലത്.

കുറച്ചു നാളായി അദ്ദേഹത്തിന്റെ പ്രവര്‍ത്തികള്‍ അത്ര നല്ലതല്ല. കേരളത്തിലെ പ്രബല സമുദയത്തിന്റെ, അതും സി പി എമ്മിന്റെ സംഘടന ചട്ടക്കൂടുപോലെ വളരെ ഉറച്ച ചട്ടക്കൂടുള്ള, കത്തോലിക്കാ സഭയുടെ നേതാവിനെ നികൃഷ്ടജീവി എന്നു വിളിച്ചത് ശരിയായില്ല എന്നു പറഞ്ഞു കൊടുക്കാന്‍ അരുമില്ലാത്തത് കഷ്ടമാണ്. വസ്തവമാകാന്‍ സാധ്യതയില്ലാത്ത ഒരു കാര്യം പറഞ്ഞതിനാണാ പ്രയോഗം നടത്തിയത്. ആര്‍ എസ് എസുകാരാണു പോള്‍ വധത്തിനു പിന്നിലെന്നു പറയുന്നതിലെ വിശ്വാസ്യതയേ ആ ബിഷപ്പിന്റെ പരാമര്‍ശത്തിലുമുള്ളു. അപ്പോള്‍ പിണറായി വിജയ്നെ എന്തു പേരിട്ടു വിളിക്കാം ?


അതുപോലെ തന്നെയാണ്, എടോ ഗോപാലകൃഷ്ണ എന്ന പ്രയോഗവും . അത് വര്‍ഗ്ഗസമരമണെന്നു പറഞ്ഞ് സ്ഥുതിപാഠകര്‍ ന്യയീകരിക്കുന്നത് പിണറായി സമ്മതിക്കുകയും ചെയ്യുന്നത് ഏതായാലും നല്ല കീഴ്വഴക്കമല്ല. അതു തന്നെയാണു സെപ്റ്റം ബര്‍ 24നു സം ഭവിച്ചതും . കോടതിയില്‍ ഹാജരാകാതിരിക്കാന്‍ ആശുപത്രിയില്‍ അഭയം തേടിയത് പിണറായിയുടെ സ്വന്തം തീരുമാന്മായിരുന്നെങ്കില്‍, അത് തെറ്റായ ഒരു കീഴ്വഴക്കം ഉണ്ടാക്കുമെന്ന് പറഞ്ഞു മനസിലാക്കാന്‍ കൂടെയുളവര്‍ക്ക് ആര്‍ക്കും പറ്റിയില്ല. പിണറായിക്കൊപ്പമുള്ളവര്‍ പല തരത്തിലുള്ള അഭിപ്രായങ്ങള്‍ പറഞ്ഞ് പോള്‍ വധം ഒരു മെഗാസീരിയലാക്കി നിറുത്താന്‍ മാധ്യമങ്ങളെ സഹായിച്ചത് സെപ്റ്റം ബര്‍ 24 മുന്നില്‍ കണ്ടുകൊണ്ടാണ്.

മരീചനേപ്പോലുള്ളവര്‍ അതിന്റെ ഡ്രസ് റിഹേഴ്സല്‍ വളരെ പണ്ടെ നടത്തിയിരുന്നു. സി ബി ഐ കോടതിയില്‍ പിണറായി വിജയന്‍ ഹാജരാകും എന്നു സ്വപനം ​കാണുന്നവര്‍ക്ക് പണ്ടേ അദ്ദേഹം ഒരു നല്ല നമസ്കാരവും പറഞ്ഞിരുന്നു. പിണറായി ഹാജരാകാതിരിക്കുന്നത് ഒരു വിവാദമാകും എന്നറിയാവുന്ന പിണറായിയും കൂട്ടരും, അത് സംഭവിക്കാതിരിക്കുന്നതിനു വേണ്ടിയാണു പോള്‍ വധക്കേസില്‍ അനാവശ്യമായി ഇടപെട്ടു സംസാരിച്ചത്. ആഭ്യന്തര വകുപ്പ് മന്ത്രി അഭിപ്രായം പറയേണ്ടിടത്ത് പാര്‍ട്ടി സെക്രട്ടറി അഭിപ്രായം പറഞ്ഞത് അത് മനസില്‍ വച്ചാണ്. ഒന്നല്ല രണ്ടു വട്ടം. പി ജയരാജന്‍ തൊണ്ടി സാധനങ്ങള്‍ പോലീസുകാര്‍ കൃത്രിമായി ഉണ്ടാക്കാറുണ്ട് എന്നു പറഞ്ഞതും മനപ്പൂര്‍വ്വം ഒരു വിവാദം ഉണ്ടാക്കി ജന ശ്രദ്ധ പിണറായിയുടെ കോടതിയില്‍ നിന്നുമുള്ള ഒളിച്ചോട്ടത്തില്‍ നിന്നു തിരിക്കാനുദ്ദേശിച്ചു തന്നെയാണ്.മാധ്യമങ്ങള്‍ കഥകളുണ്ടാക്കുന്നതിനെ ചീത്ത പറയുന്ന പിണറായിയും ജയരാജനും അതേപോലെ കഥകള്‍ ഉണ്ടാക്കുന്നതൊക്കെ കരിമീന്‍ കാണാതെ പോകുന്നതെന്തുകൊണ്ടാണെന്നു ഞാന്‍ ചോദിക്കുന്നില്ല.

വിജയന്‍ മാഷ് പാഠം മാസികയില്‍ ലേഖനമെഴുതിയതാണ്, സി പി എമ്മില്‍ ഇന്നത്തെ പ്രശ്നങ്ങളുടെ ആരംഭം എന്ന് കരുതാന്‍ കരിമീനവകാശമുണ്ട്. എം.എന്‍.വിജയനേയും, സുധീഷിനേയും വെറുപ്പിച്ചതുകൊണ്ടാണ്, പിണറായിയെ ഇന്നത്തെ രീതിയില്‍ മാറ്റു മാധ്യമങ്ങള്‍ ആക്രമിക്കുന്നതെന്നു പറയുമ്പോള്‍ കരിമീന്‍, വിജയന്‍ മാഷിനൊക്കെ ഇല്ലാത്ത ഒരു അപ്രമാദിത്തം ചാര്‍ത്തിക്കൊടുക്കുകയാണ്. ഒരു പതിറ്റാണ്ടോളം വിജയന്‍ മാഷിനു സി പി എം രാഷ്ട്രീയം നിയന്ത്രിക്കാനായി എന്നൊക്കെ പറയുന്നത് യുക്തിസഹമാണോ?

karimeen/കരിമീന്‍ said...

കെ.കരുണാകരൻ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് വ്യോമസേനാ വിമാനത്തിൽ എ.കെ.ആന്റ്ണി പാഞ്ഞ് വന്ന് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത ദിനം
വൈകുന്നേരം
കരിമീൻ തിരുവനന്തപുരത്ത് നിന്ന് ഇറങ്ങുന്ന പ്രമുഖ പത്രത്തിന്റെ പത്രാധിപരുടെ വീട്ടിലിരിക്കുന്നു. സംസാരത്തിനിടയിൽ പത്രധിപർക്ക് ഒരു ഫോൺ.
......എന്താടോ ..പത്രസമ്മേളനത്തിൻ കണ്ടില്ലല്ലോ...

മകൻ സുഖമില്ലായിരുന്നു. അതാ വരാത്തെ.....

അയ്യോ അവൻ സുഖമില്ലേ , എന്ത് പറ്റി ! ഞാൻ അങ്ങോട്ട് വരണോ......

അയ്യോ........വേണ്ട്! ഞാൻ നാളെ അഞജനത്തിൽ വരാം.

ഫോൺ വച്ച് വിസ്മയത്തോടെ പത്രാധിപർ എന്റെ അടുക്കൽ വന്നു.
കണ്ടോ.....ആന്റണിയാ വിളിച്ചത്......അദ്ദേഹം ഇങ്ങോട്ടു വരണോ എന്ന്!.എന്ത് തങ്കപ്പെട്ട മനുഷ്യൻ.

ആ പത്രം ആന്റണിയുടെ പബ്ലിക് റിലേഷൻസ് മാനേജറായി.
അന്ന് രാത്രി മാത്രുഭൂമിയുടെ ബ്യൂറോ ചീഫ് സമാനമായ തന്റെ അനുഭവം എന്നോട് പറഞ്ഞു.

അന്വേഷിച്ചപ്പോൾ ഇതേ അനുഭവം മറ്റെല്ലാ ബ്യൂറോ ചീഫ് മാർക്കും അന്നുണ്ടായതായി അറിഞ്ഞു.

ഇങ്ങെനെയാൺ കാളിദാസ പത്രപ്രവർത്തകരോട് പെരുമാറേണ്ടത്.
സുഖിപ്പിക്കൽ, സോപ്പിടൽ,

എത്ര നാറിയിട്ടായാലും ഇത് ചെയ്യാതിരിക്കുന്നതല്ലേ നല്ലത്.

Anonymous said...

ഹായ് കരിമീൻ,
എന്തേ “ആന്റണി, കാർത്തികേയൻ-വിജയൻ“ ബിറ്റ് കീറിക്കളഞ്ഞോ, അതോ ജനശക്തി പറഞ്ഞത് മനസ്സിലായോ….. എഴുതുന്നതിന് മുൻപ് ചിന്തിക്കുക രണ്ട് വട്ടം എന്താണ് എഴുതാൻ പോകുന്നതെന്ന് അല്ലെങ്കിൽ ജയരാജന് പറ്റിയപോലെ തന്നെ പറ്റും അല്ലെ പറ്റി എന്നതാണ് നേര്…
ലാൽ സലാം

karimeen/കരിമീന്‍ said...

ഉപദേശങ്ങള്‍ നാറാണത്തിന്റേതാകുമ്പോള്‍ സ്വീകരിക്കാതെ വയ്യ. നന്ദി.
പിന്നെ പിണറായി വിജയനെതിരെ ഇനി ആരോപിക്കാന്‍ സ്ത്രീപീഡനം മാത്രമേ ബാക്കിയുള്ളൂ.
അത് കരിമീന്റെ വകയായിക്കോട്ടെ എന്നു വച്ചു.

അതിനെ ലാവ് ലിനുമായി ബന്ധിപ്പിച്ചതില്‍ എനിക്ക് തെറ്റുപറ്റി.

Anonymous said...

കരിമീന്റെ പഴയ പോസ്റ്റുകൾ പോസ്റ്റ്മോർട്ടം ചെയ്താൽ ഇത്തരം “ ബാന്ധവ പിഴവുകൾ കാണാം”
നാറാണത്ത് പണ്ടും അങ്ങനെ തന്നെ ആയിരുന്നു നാളെയും അങ്ങനെ തന്നെ ആയിരിക്കും.... പുതിയ “ഐറ്റം പോരട്ടെ”

ആശംസകള്‍

kaalidaasan said...

കരിമീന്‍ ,

ഇങ്ങെനെയാൺ കാളിദാസ പത്രപ്രവർത്തകരോട് പെരുമാറേണ്ടത്.
സുഖിപ്പിക്കൽ, സോപ്പിടൽ,



അത്രക്കു വേണ്ട. പക്ഷെ കുറഞ്ഞ പക്ഷം മാധ്യമങ്ങളെയും റിപ്പോര്‍ട്ടര്‍ മാരെയും പുലഭ്യം പറയാതിരുന്നു കൂടെ? എന്തിനാണവരെ വെറുപ്പിക്കുന്നത്?

സുഖിപ്പിച്ചില്ലെങ്കിലും വെറുപ്പിക്കാതിരുന്നു കൂടെ?

Anonymous said...

കരിമീനെ ജനശക്തിയിൽ ബലാത്സംഗത്തിന്റെ ഒരു പോസ്റ്റർ ഒട്ടിച്ചിട്ടുണ്ട് അതുകൂടെ ഏറ്റുത്തുമാറ്റാൻ പറ, ആളുകൾ തെറ്റിദ്ധരിക്കും അല്ലെങ്കിൽ ശരിക്ക് ധരിക്കും

kaalidaasan said...

ആരോപിക്കാന്‍ സ്ത്രീപീഡനം മാത്രമേ ബാക്കിയുള്ളൂ.
അത് കരിമീന്റെ വകയായിക്കോട്ടെ എന്നു വച്ചു.


അതിനും വേണം ഒരു യോഗം. അങ്ങനെ കരിമീനും മാധ്യമ സിന്‍ഡിക്കേറ്റായി.

ജനശക്തി said...

ഞാനും സിന്‍ഡിക്കറ്റിന്റെ ഇര എന്ന തലക്കെട്ടില്‍ സെബാസ്റ്റ്യന്‍ പോള്‍ മംഗളത്തില്‍ എഴുതിയ ലേഖനം ഇവിടെ

അതില്‍ നിന്ന് ഒന്ന് രണ്ട് പാരഗ്രാഫുകള്‍:

ചന്ദ്രനില്‍ വെള്ളം കണ്ടാലും ഭൂമിയില്‍ നനഞ്ഞേടം കുഴിക്കുകയെന്നതാണ്‌ മാധ്യമകൗതുകം. അതുകൊണ്ട്‌ രണ്ടു നാള്‍ വാര്‍ത്തകളില്‍ തലക്കെട്ടാകാന്‍ എനിക്കവസരം കിട്ടി.

സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനത്തിനു ഹാനികരമാകുമെന്നു സംശയിക്കാവുന്ന പ്രസ്‌താവന കേരളത്തിലെ ആഭ്യന്തരമന്ത്രിയില്‍ നിന്നുണ്ടായി. സംശയം യഥാസമയം ദൂരീകരിക്കപ്പെട്ടു. ജനാധിപത്യതത്വങ്ങള്‍ക്കനുസൃതമായ മാധ്യമനയം നിയമസഭയില്‍ സര്‍ക്കാരിനുവേണ്ടി വ്യക്‌തമാക്കപ്പെട്ടു.
...
..... സിന്‍ഡിക്കറ്റ്‌ എന്ന ആക്ഷേപത്തെ ഞാന്‍ ഒരര്‍ഥത്തിലും നിഷേധിച്ചിട്ടില്ല. എന്റെ മാധ്യമവിചാരം പരിപാടിയും അതിനെ അടിസ്‌ഥാനമാക്കിയുള്ള 'പീലാത്തോസ്‌ എഴുതിയത്‌ എഴുതി' എന്ന പുസ്‌തകവും അതിനു തെളിവാണ്‌. എന്നിട്ടും മലപ്പുറത്തെ പത്രപ്രവര്‍ത്തകര്‍ എന്റെ വാക്കുകള്‍ പലേടത്തുനിന്നായി അടര്‍ത്തിയെടുത്തു ഞാന്‍ പിണറായി വിജയനെ ഖണ്ഡിക്കുന്നു എന്ന പ്രതീതിയുണ്ടാക്കി.

ഇത്രയും പ്രശ്‌നങ്ങളുണ്ടായിട്ടും സത്യം വെളിപ്പെടുത്താന്‍ മലപ്പുറത്തെ ഒരു പത്രലേഖകനും തയാറായിട്ടില്ല. ഇതുതന്നെയാണു മാധ്യമ സിന്‍ഡിക്കറ്റ്‌. ഇവര്‍ക്കു വേണ്ടിത്തന്നെയാണു ഞാന്‍ ഇപ്പോഴും വാദിക്കുന്നത്‌. കാരണം വോള്‍ട്ടയര്‍ പഠിപ്പിച്ചിട്ടുള്ളത്‌

kaalidaasan said...

സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനത്തിനു ഹാനികരമാകുമെന്നു സംശയിക്കാവുന്ന പ്രസ്‌താവന കേരളത്തിലെ ആഭ്യന്തരമന്ത്രിയില്‍ നിന്നുണ്ടായി. സംശയം യഥാസമയം ദൂരീകരിക്കപ്പെട്ടു. ജനാധിപത്യതത്വങ്ങള്‍ക്കനുസൃതമായ മാധ്യമനയം നിയമസഭയില്‍ സര്‍ക്കാരിനുവേണ്ടി വ്യക്‌തമാക്കപ്പെട്ടു.

ചിലരുടെ ബുദ്ധി റ്റ്യൂബ് ലൈറ്റ് പോലെയാണ്. സ്വിച്ചിട്ടാലും കുറച്ചു കഴിഞ്ഞേ പ്രകാശിക്കൂ. അതു കൊണ്ടാണ്, മംഗളത്തില്‍ നാലു ദിവസം കഴിഞ്ഞ് സെബാസ്റ്റ്യന്‍ പോള്‍ എഴുതിയ കാര്യം ​എന്തോ മഹാകാര്യമെന്ന മട്ടില്‍ തോണ്ടിക്കൊണ്ടു വരുന്നത്. ഇതേ കാര്യം ​കുറച്ചു കൂടെ വിശദമായി സത്യാന്വേഷണം തുടരട്ടെ എന്ന ലേഖനത്തിലുണ്ട്. അതു വായിക്കാനുള്ള സൌമനസ്യം ജനശക്തിക്കില്ലാതെ പോയതോ വായിച്ചിട്ടും മനസിലാക്കാനുള്ള ബുദ്ധി വികാസം ഇല്ലാതെ പോയതോ?

സത്യാന്വേഷണം തുടരട്ടെ എന്ന ലേഖനത്തില്‍ നിന്നും ചില ഭാഗങ്ങള്‍.

പിണറായിയും കോടിയേരിയും ചേര്‍ന്ന് കേരളത്തിലെ മാധ്യമപ്രവര്‍ത്തകരെ ഹിംസിക്കാനൊരുങ്ങുന്നു എന്ന ധാരണ വ്യാപകമായിട്ടുണ്ട്. താന്‍ അത്രയൊന്നും ഉദ്ദേശിച്ചിട്ടില്ലെന്ന് കോടിയേരി വ്യക്തമാക്കിയെങ്കിലും .

ഗുണ്ടകളുടെയും മാഫിയ സംഘങ്ങളുടെയും ഗോഡ്ഫാദറായി ആഭ്യന്തരമന്ത്രി സദാ ചിത്രീകരിക്കപ്പെടുന്നു. അസ്വസ്ഥമായ മനസ്സില്‍നിന്ന് അസ്വീകാര്യമായ നിര്‍ദേശങ്ങളുണ്ടായി. മാധ്യമങ്ങള്‍ക്ക് അന്വേഷണച്ചുമതലയില്ലെന്ന് അദ്ദേഹം ആദ്യമേ പറഞ്ഞു.

മാധ്യമപ്രവര്‍ത്തകര്‍ കേസന്വേഷണം നടത്തേണ്ട എന്നു പറഞ്ഞപ്പോള്‍ കോടിയേരി, ഒരു പക്ഷേ, ഇത്രയൊന്നും ആലോചിച്ചിട്ടുണ്ടാവില്ല. പോലീസ് കാര്യക്ഷമതയോടെ ജോലി ചെയ്യുന്നു എന്ന ഉറപ്പ് മാത്രമായിരിക്കാം ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ അദ്ദേഹം നല്‍കിയത്. അന്വേഷണത്തില്‍ ലഭ്യമാകുന്ന വിവരങ്ങള്‍ നല്‍കി പോലീസിനെ സഹായിക്കണമെന്നു പറഞ്ഞതും സദുദ്ദേശ്യത്തോടെയായിരിക്കാം. അതിനവരെ നിര്‍ബന്ധിക്കുമെന്ന രീതിയില്‍ സംസാരിച്ചതിലെ അനൗചിത്യം അദ്ദേഹം തിരുത്തുകയും ചെയ്തു.

kaalidaasan said...

എന്നിട്ടും മലപ്പുറത്തെ പത്രപ്രവര്‍ത്തകര്‍ എന്റെ വാക്കുകള്‍ പലേടത്തുനിന്നായി അടര്‍ത്തിയെടുത്തു ഞാന്‍ പിണറായി വിജയനെ ഖണ്ഡിക്കുന്നു എന്ന പ്രതീതിയുണ്ടാക്കി.


ഇത്രയും പ്രശ്‌നങ്ങളുണ്ടായിട്ടും സത്യം വെളിപ്പെടുത്താന്‍ മലപ്പുറത്തെ ഒരു പത്രലേഖകനും തയാറായിട്ടില്ല. ഇതുതന്നെയാണു മാധ്യമ സിന്‍ഡിക്കറ്റ്‌. ഇവര്‍ക്കു വേണ്ടിത്തന്നെയാണു ഞാന്‍ ഇപ്പോഴും വാദിക്കുന്നത്‌. കാരണം വോള്‍ട്ടയര്‍ പഠിപ്പിച്ചിട്ടുള്ളത്‌.


അപ്പോള്‍ ഏതാണു മാധ്യമ സിന്‍ഡിക്കേറ്റ്? സെബാസ്റ്റ്യന്‍ പോള്‍ പറയുന്ന സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തി മാറ്റി ചില വാക്കുകള്‍ക്ക് ഇല്ലാത്ത അര്‍ത്ഥം നല്‍കി പ്രചരിപ്പിക്കുന്നതോ? അതോ പിണറായി പറയുന്ന ഇല്ലാത്ത വാര്‍ത്തകള്‍ സൃഷ്ടിച്ചു വിതരണം ചെയ്യുന്ന ഫാക്റ്ററിയോ?

ഞാന്‍ മനസിലാക്കിയത്, തെറ്റായ വാര്‍ത്തകള്‍ കിട്ടിയാല്‍ അവയുടെ നിജ സ്ഥിതി അന്വേഷിക്കാതെ പ്രസിദ്ധപ്പെടുത്തുന്നതിനെയാണ്, പിണറായി എന്നും വിമര്‍ശിക്കാറുള്ളതെന്നാണ്.

ഇവിടെയാണു സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞ ഉപജാപക സംഘങ്ങളുടെ പ്രസക്തി വരുന്നത്. മലപ്പുറത്തെ ക്ളാസില്‍ എന്താണു പറഞ്ഞതെന്ന്, മാധ്യമങ്ങളും കൂടെയുള്ളവരും പറഞ്ഞുകൊടുത്തതേ പിണറായി വിശ്വസിച്ചിട്ടുള്ളു. സെബാസ്റ്റ്യന്‍ പോള്‍ തന്നെ നേരിട്ട് പിണറായിയോട് വിശദീകരിച്ചിട്ടും അദ്ദേഹം അത് മനസിലാക്കാന്‍ കുട്ടാക്കിയില്ല. അദ്ദേഹത്തിനു വിശ്വാസം മാധ്യമ സിന്‍ഡിക്കേറ്റ് എന്ന് പുലഭ്യം പറയുന്ന അതേ റിപ്പോര്‍ട്ടുകളും, മനോജ് വര്‍മ്മ മാധവന്‍ കുട്ടിമാര്‍ പറഞ്ഞു വിശ്വസിപ്പിക്കുന്നതും മാത്രമാണ്. നിജസ്ഥിതി അറിഞ്ഞിട്ടും തിരുത്താന്‍ പിണറായി തയ്യാറാകുന്നില്ല. പിന്നെ സത്യം അറിഞ്ഞെട്ടെന്തു കാര്യം?

S ആകൃതിയിലുള്ള കത്തി ഉപയോഗിക്കുന്ന ആര്‍ എസ് എസുകാരാണു ജോര്‍ജ് പോളിനെ കുത്തിയതെന്ന് ഒരു പത്രസമ്മേളനത്തില്‍ ആദ്യം പറഞ്ഞത് പിണറായി വിജയനാണ്. എന്തടിസ്ഥാനത്തിലാണദ്ദേഹം അതു പറഞ്ഞത്? കുത്തുമ്പോള്‍ അദ്ദേഹം സംഭവസ്ഥലത്തുണ്ടായിരുന്നോ? അതോ കുത്തിയ ആള്‍ നേരിട്ട് അദ്ദേഹത്തോടു പറഞ്ഞതോ? കരിമീനേപ്പോലെ പിണറായിയും മാധ്യമ സിന്‍ഡിക്കേറ്റില്‍ അംഗമായതാണോ ഈ വാര്‍ത്ത
സൃഷ്ടിച്ചതിനു പിന്നിലെ കാരണം ?

karimeen/കരിമീന്‍ said...

ആറെസ്സെകാരാൺ പോളിനെ കൊന്നത് എന്നോ അതൊരു രാഷ്ട്രീയ കൊലപാതകമാണെന്നോ പീണറായി പറഞ്ഞിട്ടില്ല. കാരി സതീശൻ ആറെസ്സെസ്സുകാരനാൺ എന്ന് മാത്രം. അത് സത്യമായതിനാലണല്ലോ 97 ൽ കാറി ഡി.വൈ.എഫ്.ഐ.ആൺ എന്ന മെംബർഷിപ് പുറത്ത് വന്നത്.

സെബാസ്ത്യൻ പോൾ സ്വതന്ത്രനായി പറക്കാൻ ആഗ്രഹിക്കുന്നു എന്ന് തന്നെയാൺ ഈ പോസ്റ്റ് എഴുതിയപ്പോൾ ഞാൻ ഉദ്ദേശിച്ചിരുന്നത്. പക്ഷേ ഇനിയും എന്തൊക്കയോ കൂടി ഇവിടെനിന്നും എടുക്കാൻ ബാക്കിയുള്ളതായി മംഗളം വായിച്ചപ്പോൾ തോന്നുന്നു.

jayan said...

പിണറായി വിജയന്റെ ചോരയ്ക്കുവേണ്ടിയുള്ള ദാഹം തീരുന്ന മട്ടില്ല.......

ധാര്‍ഷ്ട്യക്കാരന്‍ എന്നതിന് ധൃഷ്ടതയുള്ളവന്‍ എന്നര്‍ഥം. ധൃഷ്ടത ധൈര്യമാണ്. എന്തിനെയും കൂസലില്ലാതെ നേരിടാനുള്ള അവസ്ഥയാണ്. അത് അത്ര മോശമായ കാര്യമല്ല.

എന്താണപ്പാ ഈ ധാര്‍ഷ്ട്യം' ..... .,
പത്രസമ്മേളനങ്ങളില്‍ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കുന്നത്? ആക്രമിക്കപ്പെടുമ്പോള്‍ പതറാതെ നില്‍ക്കുന്നത്? നുണക്കഥകള്‍ കൂലംകുത്തിയൊഴുകിവരുമ്പോള്‍ തളര്‍ന്നുപോകാത്തത്? എല്ലാ മര്യാദകളും ധാര്‍മികതയും ചവിട്ടിയരച്ച് വേട്ടയാടുമ്പോള്‍ പിന്തിരിഞ്ഞോടാത്തത്? കേരളത്തിലെ ഏറ്റവും വലിയ പാര്‍ടി ആയിപ്പോയത്? സമ്മര്‍ദങ്ങള്‍ക്കും ഭീഷണിപ്പെടുത്തലുകള്‍ക്കും വഴങ്ങാത്തത്?

ധാര്‍ഷ്ട്യം അളക്കുന്ന ഇടങ്ങഴി ചാലക്കമ്പോളത്തില്‍ സകല കടകളിലും കയറിയിറങ്ങിയിട്ടും കിട്ടിയില്ല. മാധ്യമങ്ങള്‍ക്കുമുന്നില്‍ കൊഞ്ചിക്കുഴയുന്നതാണ് നല്ല രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ലക്ഷണമെന്ന് തോന്നുന്നു. ഉള്ളില്‍ ഒന്നും പുറത്ത് മറ്റൊന്നും വേണം. നിങ്ങള്‍ പോയപോലെ തിരിച്ചുവരുമോ എന്ന് ചോദിക്കുമ്പോള്‍ ചോദ്യകര്‍ത്താവിനെ കെട്ടിപ്പിടിച്ചുമ്മവയ്ക്കണം. ക്ഷ, ഖ, ഠ, ഘ, ഭ തുടങ്ങിയ കടുപ്പമുള്ള അക്ഷരങ്ങളൊന്നും ഉച്ചരിക്കരുത്. മോരും ചോറും മാത്രമേ കഴിക്കാവൂ. (മോരില്‍ മുളകിടരുത്-ധാര്‍ഷ്ട്യമാകും!) പച്ചക്കള്ളം പറയുന്നവരെ കള്ളനെന്നോ നുണയനെന്നോ വിളിക്കരുത്-കൂടിവന്നാല്‍ 'അസത്യവാനായ മഹാനുഭാവ' എന്ന് അഭിസംബോധന ചെയ്യാം. ആയതിനാല്‍ ഇനി നമുക്ക് ധാര്‍ഷ്ട്യം ഉപേക്ഷിച്ച് മര്യാദരാമന്മാരാകാന്‍ പഠിക്കാം.....!!

jayan said...

അഴിമതി ആരോപണം, കോടതി വിധി, ശിക്ഷ എന്നതൊക്കെ യുഡിഎഫിനെതിരെ വന്നാല്‍ വാര്‍ത്തയാക്കാന്‍ പാടില്ലെന്നത് ഞങ്ങള്‍ കാലാകാലമായി കാത്തുസൂക്ഷിക്കുന്ന മാധ്യമപ്രവര്‍ത്തനത്തിന്റെ അനിഷേധ്യ തത്വമാണ്. അഹമ്മദിന് ഹാജിമാരെയും ആകാന്‍ പോകുന്നവരെയും കൊള്ളയടിക്കാം, മുനീറിന് റോഡില്‍ കുഴി മാന്താം, ഉമ്മന്‍ചാണ്ടിക്ക് ഹൈവേയില്‍ ബോര്‍ഡുവയ്പിക്കാം- ഒന്നും വാര്‍ത്തയാകരുത്. അഥവാ അത്തരമൊരു വാര്‍ത്ത കെടുക്കാന്‍ നിര്‍ബന്ധിതമായാല്‍ അതിന് സിപിഎമ്മിന്റെ ഔദ്യോഗികപക്ഷവുമായി ബന്ധമുണ്ടെന്ന് ഒരു ടിപ്പണി ചാര്‍ത്തണം എന്നും നിയമമുണ്ട്. സിപിഎമ്മിന്റെ അനുഭാവി വീട്ടില്‍കയറാന്‍ വഴിവെട്ടിയാല്‍ അത് അക്രമം, അഴിമതി, സ്വജനപക്ഷപാതം, അധികാര ദുര്‍വിനിയോഗം, പൊലീസിനെ സ്വാധീനിക്കല്‍ തുടങ്ങിയ തൂക്കിക്കൊല്ലേണ്ട കുറ്റകൃത്യമാണ്.

അഹമ്മദ് സാഹിബിനെതിരെ സിഎന്‍എന്‍-ഐബിഎന്‍ ചാനല്‍ റിപ്പോര്‍ട്ടുചെയ്ത അഴിമതി വാര്‍ത്ത ഏറ്റെടുക്കാന്‍ ദേശാഭിമാനിയും കൈരളിയുമുണ്ട്. ഞങ്ങള്‍ക്കുള്ള അസംസ്കൃതവസ്തുക്കള്‍ തരുന്നത് ക്രൈം, ജനശക്തി തുടങ്ങിയ ന്യൂയോര്‍ക്ക് ടൈംസിന്റെ സ്റ്റാന്‍ഡേര്‍ഡുള്ള മാധ്യമങ്ങളാണ്. അല്ലെങ്കിലും ജനശക്തിക്കുമുന്നില്‍ എന്തോന്ന് ഐബിഎന്‍? ക്രൈം നന്ദകുമാറിനുമുന്നില്‍ ഏത് രാജ്ദീപ് സര്‍ദേശായ്! അഭിനവ വക്കം മൌലവിയെ കോടതി പിടിച്ച് ശിക്ഷയും പിഴയും വിധിച്ച വാര്‍ത്ത അഭിനവ സ്വദേശാഭിമാനി നികേഷിന്റെ നാവില്‍നിന്ന് കേള്‍ക്കാന്‍ കൊതിച്ചിരുന്നു. രാത്രി വൈദ്യുതി തകരാറായതുകൊണ്ടാകണം, അതിന് സാധിച്ചില്ല. ലാവ്ലിന്‍ രേഖകള്‍ എന്ന മഹത്തായ പുസ്തകം ഐഎന്‍എസ് വിരാടുകാരനുവേണ്ടി പ്രസിദ്ധീകരിച്ചുകൊടുത്തത് മുനീര്‍ മൌലവി സാഹിബിന്റെ എന്തരോ ഒരു പ്രസിദ്ധീകരണശാലയാണ്. ഇനി അവര്‍ റോഡുപണിയുടെ രേഖകള്‍, അഥവാ വണ്ടിച്ചെക്കിന്റെ ആത്മകഥ എന്ന ഹാസ്യനോവല്‍ പ്രസിദ്ധീകരിക്കട്ടെ.

അഴിമതിവിരുദ്ധ പോരാട്ടനായകര്‍ ഇതൊന്നും കാണുന്നും കേള്‍ക്കുന്നുമില്ലേ ആവോ......

kaalidaasan said...

കരിമീന്‍,

ആറെസ്സെകാരാൺ പോളിനെ കൊന്നത് എന്നോ അതൊരു രാഷ്ട്രീയ കൊലപാതകമാണെന്നോ പീണറായി പറഞ്ഞിട്ടില്ല.

പിണറായി പറഞ്ഞത് ഇതാണ്.

S ആകൃതിയിലുള്ള കത്തി കൊണ്ടാണ്, ജോര്‍ജ് പോളിനെ കൊന്നത്. S ആകൃതിയിലുള്ള കത്തി ഉപയോഗിക്കുന്നത് ആര്‍ എസ് എസുകാരാണ്.

ഈ പ്രസ്താവനയില്‍ നിന്നും സാധാരണ ജനങ്ങള്‍ മനസിലാക്കുന്നത്, ആര്‍ എസ് എസുകാരാണാ കൊലക്കു പിന്നില്‍ എന്നാണ്.

ഇനി കരിമീന്‍ പറയൂ, എന്തിനാണു സി പി എം പാര്‍ട്ടി സെക്രട്ടറി പത്രസമ്മേളനം നടത്തി കത്തിപുരാണം മാധ്യമങ്ങളോടു പറഞ്ഞത്? കരിമീന്റെ അഭിപ്രായത്തില്‍ എന്തായിരിക്കും പിണറായിയുടെ ഉദ്ദേശ്യം?

jayan said...

എഷ്യാനെറ്റ് ലേഖകന് ഫൈസല് ബിന് അഹമദ് മടത്തില് രഘുവിന്റെ ദുബായ് ഹോട്ടലില് ഓം പ്രകാശും രാജേഷും ഉണ്ട് എന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു . ഹോട്ടലില് ഇവരെ കണ്ട ആളുകള് ഉണ്ടത്രേ ഇപ്പോള് എന്തായാലും ദുബായ് കഥ പോളിഞ്ഞാലെന്ത കൊല്ലന് കഥ കിട്ടിയില്ലേ .

ഏറ്റവും വലിയ കോമഡി കാരി സതീശനെ പ്രതിയാക്കിയത് സമീപത്ത് നിന്ന് കിട്ടിയ മൊബൈല് സിം ഉപയോഗിച്ചാണ് എന്നാ വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തതത് എഷ്യാനെറ്റ് ആണ് എന്ന് അവരുടെ ലേഖകന് ഐപ്പ് വള്ളിക്കാടന് അവകാസപ്പെട്ടിരുന്നു. ദുബായ് വാര്‍ത്തയും കൊല്ലന് വാര്‍ത്തയും ആദ്യമായി പുറത്ത് കണ്ടുവന്നതും എഷ്യാനെറ്റ് തന്നെ

മുരളി I Murali Mudra said...

എന്റെ ഒരു പോസ്റ്റ്‌ ഉണ്ട്.....ഒരു കഥയാണ്‌...
ചങ്ങലകളുടെ തത്വശാസ്ത്രം
ഇതുമായി വളരെ ബന്ധം തോന്നി...സമയമുണ്ടെങ്കില്‍ ഒന്ന് നോക്കുക.....