Monday, November 22, 2010

ഇങ്ങനെ പോയാല്‍

നമ്മുടെ വീരനായ ദീപക് കുമാര്‍ ലാവലിന്‍ അഴിമതി സംബന്ധിച്ച ലേറ്റസ്റ്റ് രേഖകള്‍ വി.എസ്. അച്യുതാനന്ദനെ ഏല്പിക്കുവാന്‍ തിരുവനതപുരത്തേക്ക് വരുന്ന വഴി ഒരു കാര്‍ അദ്ദേഹത്തെ പിന്തുടര്‍ന്നതായി നമ്മുടെ തിരുവനതപുരം ലേഖകന്‍ അറിയിക്കുന്നു. ആ കാര്‍ ദീപക് കുമാറിന്റെ കാറിന് ഒപ്പമെത്തുകയും അതില്‍ നിന്നും ഒരാള്‍ കൈകൊണ്ട് നിന്നെ വെടിവക്കും എന്ന് ആംഗ്യം കാണിക്കുകയും ചെയ്തതായി അദ്ദേഹം അറിയിക്കുന്നു.

              ഈ ആഗ്യം കാണിച്ചയാളിന് ഒരു മൂന്നര വയസ്സ് പ്രായം തോന്നിക്കുമെന്ന് ദീപക് കുമാര്‍ അറിയിച്ചു. ഇയാള്‍ സിംഗപ്പൂരില്‍ സാധാരണ ധരിക്കുന്ന ബനിയനാണ് ഇട്ടിരുന്നത് എന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന്‍ അയച്ചതാണ് ഇയാളെ എന്നതിന് വ്യക്തമായ രേഖകള്‍ തന്റെ കയ്യിലുണ്ട് എന്നു ദീപക് പറഞ്ഞു.

                ലാവലിന്‍ സംബന്ധിച്ച പുതിയ രേഖകള്‍ താന്‍ വി.എസ്.അച്യുതാനന്ദനെ ഏല്പിച്ചിട്ടുണ്ട് എന്ന് ദീപക് കുമാര്‍ പറഞ്ഞു. എന്നാല്‍ അങ്ങിനെ ഒരു രേഖയും കിട്ടിയിട്ടില്ല എന്ന് മുഖ്യമന്ത്രിയുടെ ആഫീസ് അറിയിച്ചു.

        ദീപക് കുമാറിന്റെ മാനസിക നിലയെപറ്റി ടി.വി.യില്‍ അദ്ദേഹത്തെ കണ്ട പലരും സംശയം കൂറിയിരുന്നു. ഈ സംഭവം അവരുടെ എല്ലാ സംശയവും ഇല്ലാതാക്കും. കാരണം സ്വബോധമുള്ള ആരെങ്കിലും ലാവലിന്‍ രേഖകള്‍ അച്യുതാനന്ദന് കൊടുക്കുമോ?. കൊല്ലക്കുടിയില്‍ സൂചി വില്‍ക്കുന്ന ഇടപാടല്ലേ അത്. അച്യുതാനന്ദന്‍ ഉല്പാദിപ്പിക്കാത്ത ഏതെങ്കിലും രേഖ ലാവലിനില്‍ ഇനി പുതിയതായുണ്ടാകുമോ.................

         ഇതാ...............പിണറായി വിജയന്റെ പുതിയ കടും കൈ................

ലാവ്‌ലിന്‍ കേസിലെ പ്രധാന സാക്ഷി ദീപക്‌ കുമാറിനെ ട്രിവാന്‍ട്രം ക്ലബ്ബില്‍ നിന്ന്‌ പുറത്താക്കി





തിരുവനന്തപുരം:എസ്‌.എന്‍.സി ലാവ്‌ലിന്‍ കേസിലെ പ്രധാന സാക്ഷി ദീപക്‌ കുമാറിനെ ട്രിവാന്‍ട്രം ക്ലബ്ബില്‍ നിന്ന്‌ പുറത്താക്കി. ക്ലബ്‌ ജീവനക്കാരോട്‌ അപമര്യാദയായി പെരുമാറിയതിന്റെ അടിസ്ഥാനത്തിലാണ്‌ നടപടിയെന്ന്‌ ട്രിവാന്‍ട്രം ക്ലബ്‌ ഭാരവാഹികള്‍ അറിയിച്ചു. ഇന്ന്‌ 2.30നാണ്‌ ദീപക്‌ കുമാര്‍ ട്രിവാന്‍ട്രം ക്ലബ്ബില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത്‌. നടപടിക്ക്‌ പിന്നില്‍ യാതൊരു രാഷ്‌ട്രീയ ഇടപെടലുകളും ഇല്ലെന്നും ക്ലബ്‌ ഭാരവാഹികള്‍ അറിയിച്ചു (കടപ്പാട് : scoopeye.com)

           ഒരു ചായക്കടയില്‍ പോലും കയറാനാകതെ, വെള്ളം കുടിക്കാതെ ദീപക് കുമാര്‍ ചത്തുപോകുമോ.........................

1 comment:

jayan said...

കേരളിയ സമൂഹം ഇന്ന് അഭിരമിച്ചുകൊണ്ടിരിക്കുന്ന മഞ്ഞ സംസ്കാരത്തിന്റെ ബാക്കി പത്രങ്ങളാണ് ഇതൊക്കെ...
അന്നും ഇന്നും മനോരമയെന്ന റബ്ബര്‍ പത്രം നട്തികൊണ്ടിര്‍ക്കുന്ന കമ്മ്യൂണിസ്റ്റ്‌ വിരുദ്ട കലാപത്തിനു ഇപ്പോള്‍ വീരേന്ദ്ര കുമാര്‍ എന്നാ മറ്റൊരു പ്രമാണിയുടെ പൂര്‍ണ്ണ പിന്തുണ കൂടി ലഭിച്ചിരിക്കുന്നു. കേരളിയ ഇടതുപക്ഷ മനസ്സിനെ പെരും നുണകള്‍ കെട്ടി ചമച്ചു തകര്‍ത്തു കളയാമെന്ന ഭീഷ്മ ശപഥം എടുത്തു ഉറഞ്ഞു തുള്ളുന്ന ഈ കച്ചവടക്കാരെ നിരന്തര ആശയ പ്രചാരനങ്ങ്ലും ശക്തമായ ജനകിയ ഇടപെടലുകളും കൊണ്ട് മാത്രമേ നേരിടാന്‍ സാധിക്കുകയുള്ളൂ.....