Wednesday, May 4, 2011

ഒസാമയുടെ പിന്‍ ഗാമി

ഒസാമ ബിന്‍ ലാദന്റെ കൊലപാതകത്തിനു ശേഷം അല്‍ ഖ്വോയ്തക്ക് പുതിയ തലവനെ നിയമിക്കുന്നതിനെ കുറിച്ച് അമേരിക്ക ചര്‍ച്ച തുടങ്ങി. അല്‍ സവാഹിരിയെ ഈ സ്ഥാനത്തേക്ക് അവരോധിക്കുന്നതിനെകുറിച്ച് സി.ഐ.എ ക്ക് വലിയ യോജിപ്പില്ല. പ്രായാധിക്യമാണ് അവര്‍ ഇദ്ദേഹത്തില്‍ കാണുന്ന ന്യൂനത.                                                                                                                   ഒസാമ ബിന്‍ ലാദന്റെ പത്തു വര്‍ഷ്ഷത്തെ പ്രവര്‍ത്തനവുമായി തട്ടിച്ചു നോക്കുമ്പോള്‍ സവാഹിരി ഒട്ടൂം യോജിച്ച ആളല്ല എന്ന് അമേരിക്ക കരുതുന്നു. ബിന്‍ ലാദനാകട്ടെ എല്ലാ സ്ഥോടനങ്ങളും ഭീകര പ്രവര്‍ത്തനങ്ങളും തികഞ്ഞ ഉത്തര വാദിത്ത്വത്തോട് കൂടി തന്നെ ഏറ്റെടുത്തിരുന്നു. ഇരട്ട ഗോപുരങ്ങളുടെ തകര്‍ച്ചയിലും സ്റ്റോക് ഹോം , ഇന്‍ഡോനേഷ്യ സ്ഫോടനങ്ങളും സംശയത്തിന്റെ കണികപോലും അവശേഷിപ്പിക്കാതെ ലാദന്‍ ഏറ്റെടുക്കുകയുണ്ടായി.                                                                .             എന്നാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇനി നടക്കാന്‍ പോകുന്ന സ്ഫോടനങ്ങള്‍ സംശയരഹിതമായി ഏറ്റെടുക്കാന്‍ സവാഹിരിക്ക് കഴിയില്ലത്രേ. അല്‍ ഖ്യൊയ്ദ തന്നെയാണോ ഈ സ്ഫോടങ്ങള്‍ നടത്തുന്നത് എന്ന സംശയമോ മറ്റോ ജനങ്ങള്‍ക്ക് തോന്നിയാല്‍ അത് അമേരിക്കക്ക് ദോഷമായി ഭവിക്കും. അതു കൊണ്ട് കുറച്ചു കൂടി ചെറുപ്പമായ ഇറാന്‍ സ്വദേശിയേയോ മറ്റോ തലവനാക്കാം എന്നാണ് അമേരിക്ക ചിന്തിക്കുന്നത്.                                                                               ..                                “ ജയിലില്‍ അല്ലായിരുന്നു എങ്കില്‍ അബ്ദുള്‍ നാസര്‍ മദനിയുടെ പേര് നിര്‍ദ്ദേശ്ശിക്കാമായിരുന്നു എന്ന് കര്‍ണാടക സര്‍ക്കാര്‍”

No comments: