Sunday, October 14, 2012

രാജന്‍ പറയാത്ത കഥ...

2009 -ഇല്‍ ഞാന്‍ ബ്ലോഗില്‍ ഈ സംഭവം എഴുതി 
രാജന്‍ പറഞ്ഞ കഥ




അതിനു മറുപടിയായി പോലീസിന്റെ വിശദീകരണം ലഭിച്ചു . അതിങ്ങനെ 
രാജന്‍കേസ്‌: പൊലീസ്‌ നല്‍കുന്ന വിശദീകരണം.

തീവട്ടി ബാബു മുന്‍പ്‌ പല കേസുകളിലു പ്രതിയാകുകയും ശിക്ഷ അനുഭവിക്കുകയും ചെയ്‌ത വ്യക്തിയാണ്‌. കഴിഞ്ഞ മൂന്നു വര്‍ഷമായി ഇയാള്‍ കേസുകളൊന്നുമില്ലാതെ ഒന്നു രണ്ടു പശുക്കളേയും വാങ്ങി കഴിഞ്ഞുകൂടുകയായിരുന്നു. കക്ഷിക്ക്‌ ഒരു ഓട്ടോറിക്ഷയുമുണ്ട്‌. ഇടയ്‌ക്ക്‌്‌ പഴയൊരു കേസിന്റെ പേരിലോ മറ്റൊ രാജനെ കസ്റ്റഡിയില്‍ എടുത്തതായും പറയുന്നു. ഒപ്പം ഇയാള്‍ പൊലീസിന്റെ ഒരു ചാരന്‍കൂടിയാണ്‌. (അത്യാവശ്യം, മോഷണവും മറ്റും നടക്കുമ്പോള്‍ മോഷ്ടാക്കളെപ്പറ്റിയുള്ള വിവരം കിട്ടാന്‍ പഴയ മോഷ്ടാക്കളേയും വാറ്റുചാരായം പിടിക്കാന്‍ പഴയ വാറ്റുകാരേയും മറ്റും ഇന്‍ഫോര്‍മര്‍മാരാക്കുന്ന സ്വഭാവം പൊലീസിനുണ്ട്‌)
രാജന്റെ വീടിന്‌ ഏതാനും വീട്‌ അപ്പുറത്താണ്‌ ബാബു താമസം. രാജന്‌ രണ്ടു കണ്ണുണ്ടെങ്കിലും കാഴ്‌ചക്കു ചെറിയ പ്രശ്‌നമുണ്ട്‌. അതാണ്‌ ഒറ്റക്കണ്ണന്‍ രാജന്‍ എന്നു പേര്‍ വരാന്‍ കാരണം. അവിവാഹിതനായ രാജന്‍ ബാബുവിന്റെ ഭാര്യയെ വളയ്‌ക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ഇവര്‍ തമ്മില്‍ പലപ്പോഴും കശപിശ ഉണ്ടായിട്ടുണ്ടത്രെ. ഒപ്പം രാജനും ബാബുവുമായി വഴിപ്രശ്‌നവുമുണ്ട്‌. രാജനെ അവഗണിച്ച്‌ ബാബു ഇവരുടെ പറമ്പിനു സമീപത്തുകൂടി വഴി വെട്ടിയിരുന്നു. ഇതും വൈരാഗ്യത്തിനു കാരണമായി. പലപ്പോഴും ഇവര്‍ തമ്മിലുള്ള പ്രശ്‌നം പൊലീസ്‌ സ്റ്റേഷനില്‍ വച്ചാണ്‌ ഒത്തുതീര്‍പ്പായിരുന്നത്‌. ബാബുവുമായുള്ള തര്‍ക്കത്തില്‍ സമീപത്തെ ചിലരുടെ പിന്തുണകൂടി രാജനു ലഭിച്ചിരുന്നു. ഇതാണ്‌ രാത്രി ബാബുവിനെ വീട്ടില്‍കയറി തല്ലാന്‍ രാജനു പ്രേരണയായത്‌.

(ഇനി രാജനെ തല്ലാന്‍ ബാബു വന്നപ്പോള്‍ രാജന്‍ തിരിച്ചടിച്ചതാണോ എന്നും വേണമെങ്കില്‍ നമുക്കു സംശയിക്കാം. )
ഒരു കൊടുംകള്ളനെ അടിച്ചുവീഴ്‌ത്തിയിട്ടും അയാളെ പൊലീസിലേല്‍പ്പിക്കാന്‍ അവിടെക്കൂടിയവരാരും തയ്യാറാകാത്തതിന്റെ കാരണം അവര്‍ക്കും ഈ ആക്രമണത്തില്‍ പങ്കുള്ളതിനാലായിരിക്കണം. രാജന്‍ പിടിയിലായപ്പോള്‍ ആരും എതിര്‍ക്കാതിരുന്നതും അതിനാലാകാം.
എന്തായാലും രാജന്റെ വാദം പൂര്‍ണമായും നാം വിശ്വസിക്കേണ്ടതില്ല.


അപകടം പോലീസിനെ തുണച്ചു; പിടിയിലായത് പിടികിട്ടാപ്പുള്ളി
Posted on: 13 Oct 2012


ഒല്ലൂര്‍(തൃശ്ശൂര്‍): നടത്തറ ബൈപ്പാസ് ജങ്ഷനു സമീപം വ്യാഴാഴ്ച ബൈക്കപകടത്തില്പ്പെട്ട യുവാവ് ഒട്ടേറെ മോഷണക്കേസുകളില്പിടികിട്ടാപ്പുള്ളിയായ തീവെട്ടി ബാബുവാണെന്ന് പോലീസിന് വിവരം ലഭിച്ചു. കൊല്ലം സ്വദേശിയായ പുത്തന്കുളം നന്ദുഭവനില്ബാബു(46) വിനെ കോട്ടയം മണിമല സ്റ്റേഷനിലേക്കു കൊണ്ടുപോയി.

വ്യാഴാഴ്ചയാണ് ദേശീയപാതയില്വെച്ച് ..സി.യുടെ സുരക്ഷാവാഹനം ഇടിച്ചു മറിഞ്ഞ് അപകടമുണ്ടായത്. എടുത്തുമാറ്റാതെ കിടന്ന വാഹനത്തിനരികിലാണ് ബാബുവിന്റെ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചത്. പരിക്കേറ്റ ബൈക്ക് യാത്രികനെ രക്ഷാപ്രവര്ത്തകര്എടുത്തുകൊണ്ടുപോകുന്ന ചിത്രം പത്രങ്ങളിലൂടെ കണ്ട തൃശ്ശൂരിലെ ഷാഡോ പോലീസാണ് ആളെ തിരിച്ചറിഞ്ഞത്. കോട്ടയത്തേക്ക് വിവരമറിയിച്ചതിനെ തുടര്ന്ന് മണിമല സി.. തൃശ്ശൂരില്പ്രതി ചികിത്സയില്കഴിയുന്ന സ്വകാര്യ ആസ്പത്രിയിലെത്തി. മുന്മന്ത്രി ആര്‍. ബാലകൃഷ്ണപ്പിള്ളയുടേതടക്കം ഒട്ടേറെ വീടുകളില്മോഷണം നടത്തിയതിന് തീവെട്ടി ബാബുവിന്റെ പേരില്കൊല്ലം, കോട്ടയം ജില്ലകളിലെ സ്റ്റേഷനുകളില്കേസുകളുണ്ട്. ബാബു കോട്ടയം ഭാഗത്തു വന്ന് മോഷ്ടിച്ച ബൈക്കുമായി തൃശ്ശൂര്റെയില്വേ സ്റ്റേഷനില്മകനെ കാണാന്പോകുന്നതിനിടയിലാണ് അപകടം. ..സി.യുടെ മോക് ഡ്രില്ലിന് വേണ്ടി കൊച്ചിയില്നിന്ന് തൃശ്ശൂരിലേക്ക് വരികയായിരുന്ന എമര്ജെന്സി റെസ്പോണ്സ് വെഹിക്കിളാണ് ദേശീയപാതയില്മറിഞ്ഞത്. വാഹനം മൂന്നുമണിക്കൂര്എടുത്തു മാറ്റാതെ നടുറോഡില്കിടന്നതുമൂലമാണ് രണ്ടാമത് അപകടമുണ്ടായത്.

ഒല്ലൂര്എസ് ആര്‍. സുജിത്ത്കുമാറിന്റെ നേതൃത്വത്തിലാണ് പരിക്കേറ്റയാളെക്കുറിച്ച് അന്വേഷണം നടത്തിയത്.
 ------------------------------------------------------------

2008 ഡിസംബറില് അഞ്ചല് വര്ഷാ തിയേറ്ററിനു സമീപം തനിമയില് അലാവുദ്ദീന്റെ വീട്ടില്നിന്ന് പത്ത് പവന് സ്വര്ണ്ണാഭരണങ്ങളും 20000രൂപയും അഞ്ചല് ബൈജു, മങ്ങാട് പ്രസാദ്, ബാബു എന്നിവര് ചേര്ന്ന് കവര്ന്നിരുന്നു. ഇവിടെനിന്ന് കിട്ടിയ സ്വര്ണ്ണാഭരണങ്ങളുമായി ബാബു(തീവെട്ടി ബാബു) കടന്നുകളഞ്ഞതായും ബൈജുവും മങ്ങാട് പ്രസാദും പോലീസിനോട് പറഞ്ഞു. കേസ്സില് ഉള്പ്പെട്ട തീവെട്ടി ബാബു മറ്റൊരു കേസ്സില് ഇപ്പോള് ജയില്ശിക്ഷ അനുഭവിക്കുകയാണ്. (മാതൃഭൂമി) 
--------------------------------------------------------------
2010 സപ്തംബറില് അഞ്ചല് മിഷന് ആസ്പത്രിക്ക് സമീപത്തുള്ള ഷെബിന് ഹൗസില് ഷെരീഫിന്റെ വീടിന്റെ മുന്കതക് വെട്ടിപ്പൊളിച്ചശേഷം 3000 രൂപയും ഒരു പവന്റെ സ്വര്ണ്ണമാലയും ഇവര് മൂവരും ചേര്ന്ന് കവര്ന്നിട്ടുണ്ട്. മൂന്നുപേരെയും കോടതിയില് ഹാജരാക്കി റിമാന്ഡ് ചെയ്തു. 'തീവെട്ടി' ബാബു അറസ്റ്റില്

 -----------------------------------------------------------
വര്ക്കല: ഭവനഭേദനം, മോഷണം ഉള്പ്പെടെ നിരവധി കേസ്സുകളില്പ്രതിയായ പാരിപ്പള്ളി ചിറക്കര ഭജനമഠം നന്ദുഭവനില്തീവെട്ടി ബാബു എന്നു വിളിക്കുന്ന ബാബു (48) വിനെ വര്ക്കലപോലീസ് അറസ്റ്റ്ചെയ്തു. മോഷണശ്രമത്തിനുള്ള ആയുധങ്ങളുമായി നില്ക്കവെ വെള്ളിയാഴ്ച രാവിലെ 4.15ന് വര്ക്കല മൈതാനത്തുവെച്ചാണ് ഇയാളെ പിടികൂടിയത്. വര്ക്കല കോടതിയില്ഹാജരാക്കിയ പ്രതിയെ റിമാന്ഡ്ചെയ്തു. നിരവധി കേസ്സുകളില്ഇയാള്മുമ്പ് ജയില്ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണെന്ന് പോലീസ് പറഞ്ഞു. (2011)
----------------------------------------------------------------------



തിരുവനന്തപുരം: നിരവധികേസുകളില് പ്രതിയായ തടവുപുള്ളി ജയില്ചാടി. തീവെട്ടി ബാബു എന്നറിയപ്പെടുന്ന ബാബുവാണ് ഒക്ടോബര് 15 തിങ്കളാഴ്ച പൊലീസിനെ ആക്രമിച്ച ശേഷം, പൊലീസ് കസ്റഡിയില് നിന്നും രക്ഷപ്പെട്ടത്.
ആയുര്വേദകോളേജ് ആശുപത്രിയിലെ തടവുകാരുടെ സെല്ലില്നിന്നാണ് ബാബു രക്ഷപ്പെട്ടത്. ബാബുവിന് വേണ്ടി പൊലീസ് നഗരം അരിച്ചുപെറുക്കുകയാണ്. സെന്ട്രല്ജയിലില്കഴിയുകയായിരുന്ന ബാബുവിനെ ഏതാനും മാസങ്ങള്ക്ക് മുമ്പാണ് ആയുര്വേദകാേേളേജാശുപത്രിയിലെ തടവുകാരുടെ സെല്ലിലേക്ക് കൊണ്ടുവന്നത്.
ഏതോ വൈദ്യപരിശോധനയ്ക്കായി തിങ്കളാഴ്ച രാത്രി 8.30ന് സെല്ലില്നിന്നും പുറത്തുകൊണ്ടുവന്നപ്പോള്ബാബു പൊലീസിനെ തള്ളിമാറ്റി ഇരുട്ടില്ഓടിമറയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. നിരവധി കേസുകളില്പ്രതിയായ ബാബുവിന് ഒരു ഹെഡ് കോണ്സ്റബിളടക്കം നാലുപൊലീസുകാരുടെ കാവലേര്പ്പെടുത്തിയിരുന്നു.
സാമ്പത്തികമായി കഴിവുള്ള പ്രതികള്ചികിത്സയുടെ പേരില്ആയുര്വേദകോളേജ് ആശുപത്രിയിലെ സെല്ലില്കൊണ്ടുവരുന്ന പതിവുണ്ട്. അതേസമയം പൊലീസിന്റെ അറിവോടെയാണ് ബാബു ജയില്ചാടിയതെന്ന് പ്രചാരണമുണ്ട്. സാധാരണ 15 ദിവസത്തിലൊരിക്കല്കാവല്നില്ക്കുന്ന പൊലീസുകാര്മാറണമെന്നതാണ് ചട്ടം.
എന്നാല്ബാബുവിന് കാവലിനായി പോയ പൊലീസുകാരന്നാലുമാസമായിട്ടും ഇവിടെ ഡ്യൂട്ടിയില്തുടരുകയാണ്. തടവുകാരെ സെല്ലിനു പുറത്തുകൊണ്ടുവരരുതെന്ന് നിയമമുണ്ട്. പലപ്പോഴും ആശുപത്രിയിലെ സെല്ലിന് കാവലിനെത്തുന്ന പൊലീസുകാര്ക്ക് തടവുപുള്ളികള്കൈക്കൂലി നല്കുന്ന പതിവുള്ളതായും പറയുന്നു.(ഒണ്‍ ഇന്‍ഡ്യാ)
----------------------------------------------
ഒല്ലൂര്‍: വ്യാഴാഴ്ച നടത്തറയില്ഉണ്ടായ അപകടത്തില്പരിക്ക് പറ്റിയയാള്കൊല്ലം, കോട്ടയം സ്റ്റേഷനുകളില്നിരവധി മോഷണക്കേസുകളിലെ പ്രതി. അപകടവാര്ത്ത പത്രത്തില്കണ്ട് പ്രതിയെ തിരിച്ചറിഞ്ഞ കോട്ടയം മണിമല പൊലീസ് ഒല്ലൂര്പൊലീസിനെ സമീപിച്ചപ്പോഴാണ് ഇക്കാര്യം വെളിപ്പെട്ടത്. തുടര്ന്ന് ഇയാളെ മണിമല പൊലീസിന് കൈമാറി.
വ്യാഴാഴ്ച ദേശീയപാത നടത്തറയില്മോക്ഡ്രില്വാഹനം അപകടത്തില്പെട്ടിരുന്നു. വാഹനം മാറ്റുന്നതിനിടെ സമീപത്ത് കൂടി പോയ ലോറി ബൈക്കില്ഇടിച്ച് ബൈക്ക് യാത്രക്കാരനായ കൊല്ലം പുത്തംകുളം നന്ദുഭവനില്ബാബു എന്ന തീവെട്ടി ബാബുവിനാണ് പരിക്കേറ്റത്. ഇയാളെ ജൂബിലി മിഷന്ആശുപത്രിയില്എത്തിച്ചിരുന്നു.
ഇയാള്സഞ്ചരിച്ചിരുന്ന ബൈക്ക് കട്ടപ്പനയില്നിന്ന് മോഷ്ടിച്ചതാണെന്ന് സംശയിക്കുന്നു. മണിമലയില്കവര്ച്ച നടത്തിയതിനുശേഷം മുങ്ങിയതായിരുന്നു ഇയാള്‍. തൃശൂരില്എത്തി ബൈക്ക് റെയില്വേ സ്റ്റേഷനില്വെച്ച് ബംഗളൂരിലുള്ള മകന്െറ അടുത്തുപോയി.
മടങ്ങി വന്ന് ബൈക്ക് എടുത്ത് കോട്ടയത്തേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഇയാള്ആര്‍.ബാലകൃഷ്ണപ്പിള്ളയുടെ വീട്ടില്മോഷണം നടത്തിയിട്ടുള്ളതായി പറയുന്നു. കൈയുറ ഉപയോഗിച്ച് മോഷണം നടത്തുന്നതും സ്വന്തമായി കേസ് വാദിക്കുന്നതും ബാബുവിന്െറ രീതിയാണെന്ന് പറയുന്നു. ഇയാളുടെ ചുണ്ടില്പരിക്ക് പറ്റിയതിനാല്കൂടുതല്ചോദ്യം ചെയ്യാന്
കഴിഞ്ഞില്ല (മാധ്യമം - 13/10/2012)


-------------------------------------------------------------------------------------------------------
                        

No comments: