Thursday, March 15, 2012

വൃഷണ കഷായം........................

ഒരു കഥയാണ്. അതിനു വസ്തുതകളുമായി വിദൂര ബന്ധം മാത്രമേ ചിലപ്പോള്‍ ഉണ്ടാകാനിടയുള്ളൂ...............................


   വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. ഒരു പത്തെഴുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ്. കോട്ടയം ജില്ലയുടെ ഒരു പ്രാന്തപ്രദേശം. അവിടെ ഒരു കുടുബത്തില്‍ അടുത്ത അവകാശി പിറക്കാന്‍ പോകുന്നു. എല്ലാവരും പിറവിയുടെ സന്തോഷത്തിലാണ്. വയറ്റാട്ടി വന്നിട്ടുണ്ട്. പിതാവ് ഉത്കണ്ഠയോടെ മുറിക്ക് പുറത്ത് കാത്തു നിന്നു. .........................................................
             സമയം ഇഴഞ്ഞു നീങ്ങി .........അകത്ത് നിന്ന് കരച്ചില്‍ കേള്‍ക്കുന്നതേയില്ല..........ബന്ധുക്കളുടെ നെഞ്ചിടിപ്പ് കൂടി..........ഒടുവില്‍ വയറ്റാട്ടി പുറത്ത് വന്നു..................................


      “  ആണ്‍കുഞ്ഞ്................” ആഹ്ലാദത്തിന്റെ നിമിഷങ്ങള്‍..........” പക്ഷേ കുഞ്ഞ് കരയുന്നില്ല, ചില ശബ്ദങ്ങള്‍ പുറപ്പെടുവിപ്പിക്കുന്നു”


അതില്‍ അത്ര കാര്യമുള്ളതായി തോന്നിയില്ല , വീട്ടുകാര്‍ക്ക്. കുഞ്ഞിനെ കിട്ടിയല്ലോ അതു മതി.........


കുഞ്ഞ് ആരോഗ്യവാനായി വളര്‍ന്നു.......ഒരു കുഴപ്പം മാത്രം........കുഞ്ഞ് ചില ശബ്ദങ്ങള്‍ പുറപ്പെടുവിപ്പിക്കുന്നു.


“ഫ! ഫട്...ഭാ.....ഭ്ഹ...........” ഇതൊക്കെയാണ് ആ ശബ്ദങ്ങള്‍..............


അഞ്ച് വയസ്സ് കഴിഞ്ഞിട്ടും ഒരു വ്യത്യാസവുമില്ല..............മാതാ പിതാക്കള്‍ക്ക് പേടി തോന്നിത്തുടങ്ങി. അവര്‍ കുടുബവൈദ്യനെ ചെന്ന് കണ്ടു...........
  കുട്ടിയെ സമൂലം പരിശോധിച്ച വൈദ്യന്‍ പറഞ്ഞു.” ഇവന് ഒരു കുഴപ്പവും ഞാന്‍ കാണുന്നില്ല......കൂറച്ച് നാള്‍ കഴിയുമ്പോള്‍ ശരിയാകും”
നാളുകള്‍ കഴിഞ്ഞു . കുട്ടി കൂടുതല്‍ ശബ്ദങ്ങള്‍ പുറപ്പെടുവിപ്പിക്കാന്‍ തുടങ്ങി.
“ നായിന്റെ മോന്‍.....ഫാ.............എരപ്പ......തെണ്ടി.............” എന്നീ വാക്കുകള്‍ സമൃദ്ധമായി പുറത്തേക്ക് വന്നു തുടങ്ങി...................
അമ്മ എന്നോ........അച്ഛന്‍ എന്നോ ഒന്നും കൂട്ടി വിളിക്കുന്നില്ല..................
ആയുര്‍വേദം രക്ഷയില്ല...................മാതാപിതാക്കള്‍ അലോപ്പതി ഡാക്കിട്ടരെ കണ്ടു............


“ കുട്ടിക്ക് യാതൊരു അസുഖവും കാണുന്നില്ല.............നിങ്ങള്‍ ഒരു മനശാസ്ത്രന്ജ്ഞനെ കാണൂ.......”
നിവര്‍ത്തിയില്ലാതെ ആ മാതാപിതാക്കള്‍ ഒരു മനശാസ്ത്രജ്ഞനെ കണ്ടു
 അയാള്‍ വിവിധ പരിശോധനകള്‍ നടത്തി
 “ നിങ്ങളുടെ കുട്ടിക്ക് യാതൊരു മാനസ്സിക തകരാറുമില്ല”
“പക്ഷേ ഡോക്ടര്‍ ഈ തെറിമാത്രം പറയുന്നത്................”
“എനിക്കറിയില്ല........ഒരു ഡോക്ടര്‍ പറയാന്‍ പാടില്ലാത്തതാണ്, എങ്കിലും നിങ്ങളുടെ വിഷമം കാരണം ഞാന്‍ പറയുകയാണ്, നിങ്ങള്‍ ഒരു നല്ല മന്ത്രവാദിയെ കണ്ടു നോക്കൂ.......മരുന്നിന് കഴിയാത്തത് ചിലപ്പോള്‍ മന്ത്രത്തിനു കഴിയും”
മാതാപിതാക്കള്‍ മകനുമായി ഒരു കൊടിയ മന്ത്രവാദിയുടെ അടുക്കല്‍ പോയി. കളം വരച്ച്...ഭസ്മമുഴിഞ്ഞ്.....കോഴിച്ചോര കുടിച്ച് ...മന്ത്രവാദി ഉറഞ്ഞ് തുള്ളി..........
“ ഇത് ബാധയാണ്.....കൊടിയ ബാധ ....പ്രസവ സമയത്ത് ആവേശിച്ചതാണ്.....ഇനിയിത് പോകില്ല:“
“അയ്യോ ,തിരുമേനീ....ഇത് ഞങ്ങളുടെ ഏകമകനാണ്.....കുടുംബത്തിന്റെ ഏക അവകാശി....എന്ത് ചെലവായാലും വേണ്ടില്ല........ഞങ്ങളുടെ മകനെ രക്ഷിക്കണം”


“ഒരു രക്ഷയുമില്ല കുഞ്ഞുങ്ങളേ..........അത് ഒഴിഞ്ഞു പോകില്ല”
“അങ്ങൈനെ പറയരുത് തിരുമേനീ ഞങ്ങളെ രക്ഷിക്കണം.......”
  അവര്‍ കാലുപിടിച്ചു കരഞ്ഞു. മന്ത്രവാദിയുടെ മനമലിഞ്ഞു.....
“ഞാനൊന്നാലോചിക്കട്ടെ.........................”
           മന്ത്രവാദി ചിന്തയിലാണ്ടു. ദീര്‍ഘനേരത്തെ സുഷുപ്തിയില്‍ നിന്നുണര്‍ന്ന് അയാള്‍ പറഞ്ഞു.
“ഒരു വഴിയുണ്ട്.......ഒരു കൊടിയ വഴിയാണത്........ഇപ്പോ നടത്തിയില്ലെങ്കില്‍ എപ്പോ നടത്തിയാലും മതി...അത് നടത്തുന്ന നിമിഷം അയാളുടെ രോഗം മാറിക്കിട്ടും”


“പറയൂ ......അങ്ങുന്നേ.........എത്ര കഷ്ടപ്പെട്ടായാലും ഞങ്ങള്‍ അത് ചെയ്യാം.....”


“ഒരു കഷായം വച്ച് മൂന്ന് നേരം കൊടുത്താല്‍ മതി.ശഠേന്ന് അസുഖം നിക്കും”


“ഇത്രയേയുള്ളോ.......”


“ അതേ അത്രയേയുള്ളൂ......പക്ഷേ കഷായം വയ്ക്കാനുള്ള വസ്തു കിട്ടാനാണ് പ്രയാസം”
“ഏത് വസ്തുവായാലും ഞങ്ങള്‍ കൊണ്ടുവരാം...........”


“എങ്കില്‍ കൊണ്ടു വരൂ......................കൊടുങ്ങല്ലൂര്‍ അമ്പലത്തിലെ പൂജാരിയുടെ വൃഷണം കൊണ്ടാണ് കഷായം വയ്ക്കേണ്ടത്!”


 ആ മാതാപിതാക്കള്‍ക്ക് ആ സാധനം കിട്ടിയതേയില്ല.


ആ കുട്ടി വളര്‍ന്ന് വലിയ ആളായി.......ഒരേ സമയം രണ്ട് ഔദ്യോഗിക പദവികള്‍ വഹിച്ചു. നാട്ടുകാരെ മുഴുവന്‍ തെറിവിളിച്ചു.


 കഷായം വയ്ക്കാന്‍ ആ സാധനം കൊണ്ടു വരുവാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ...........?





No comments: