Tuesday, December 7, 2010

ജെ.പി. എന്ന തൊഴില്‍ ദാതാവ്

ഒരു പ്രമുഖ കലാലയത്തില്‍ അധ്യാപക തസ്തികയില്‍ ഒഴിവ്. പണ്ടെങ്ങോ കിട്ടിയ ഒരു നെറ്റ് കൈവശമുള്ളതിനാല്‍ ഞാനും അപേക്ഷിച്ചു.

സ്വകാര്യ കോളേജില്‍ നിയമനത്തിന് അപേക്ഷ അയച്ചാല്‍ മാത്രം പോരല്ലോ....വേറേ ചില അഭ്യാസങ്ങള്‍ കൂടി ആവശ്യമാണ്......

ഇങ്ങനെ ഒരു ദൌത്യവുമായി മുന്‍പ് പോയിട്ടില്ലാത്തതിനാല്‍ ഒരു എത്തും പിടിയും കിട്ടിയില്ല.................

“ഇരുപതും മുപ്പതും ലക്ഷം കൊടുക്കേണ്ടിവരും “ ഉന്നതങ്ങളില്‍ പിടിക്കേണ്ടിവരും” ഒരു സുഹൃത്തു പറഞ്ഞു.

തുക കേട്ടപ്പോള്‍ തല കറങ്ങി.........ഉന്നതരെ കേട്ടപ്പോള്‍ തല തിരിച്ചു കറങ്ങി................

അങ്ങനെ ആ മോഹം ഉത്തരത്തില്‍ തന്നെ വച്ചു..........

ഒരാഴ്ച കഴിഞ്ഞ് ഒരു ദിവസം രാവിലെ മൊബൈലില്‍ എനിക്ക് ഒരു ഫോണ്‍..............

“.........................അല്ലേ...................”

“അതേ......................”

“ നിങ്ങള്‍ .................കോളേജില്‍ ജോലിക്ക് അപേക്ഷിച്ചിരുന്നുവോ...........................”

“ അതേ...........ഞാന്‍ അപേക്ഷിച്ചിരുന്നു................നിങ്ങളാരാ.......................”

“ ഞാന്‍ ജെ.പി..................നിങ്ങള്‍ക്ക് ആ ജോലി വേണോ....................”

“വേണം........വേണം..................അത് കിട്ടുമോ...........................”

“സ്വല്പം പ്രയാസമുള്ള കാര്യമാണ്............വളരെ അപേക്ഷകരുണ്ട്...............എന്നാലും ഞാനൊന്ന് നോക്കട്ടേ...........നിങ്ങളുടെ ബയോഡാറ്റയുടെ അഞ്ച് കോപ്പി, നാല് ഫോട്ടോ എന്നിവ തയ്യാറാക്കി വയ്ക്കുക”

“ അപ്പോ..........സാറേ...............രൂപ ...............അതെത്രയാകും..........”

“അത് ഞാന്‍ മാനേജുമെണ്ടുമായി ഒന്നു കൂടി ബന്ധപ്പെടട്ടേ.................എന്നിട്ട് വിളിക്കാം...................”

പിറ്റേന്ന് വൈകിട്ട് വീണ്ടും വിളി വന്നു.
“ഞാന്‍ ജെ.പി......................നിങ്ങള്‍ ഒരു അഞ്ച് ലക്ഷം രൂപ നാളെ രാവിലെ എന്നെ ഏല്‍പ്പിക്കണം”

“നാളെ രാവിലെയോ...............അഞ്ച് ലക്ഷം രൂപയോ..................നമ്മള്‍ തമ്മില്‍ കണ്ടിട്ട് പോലുമില്ലല്ലോ................”

“ ഞാന്‍ ജെ.പി. കേരളാ പോലീസിലെ വിജിലന്‍സ് സര്‍ക്കിള്‍ ഇന്‍സ്പെക്റ്ററാണ്. നിങ്ങള്‍ തരുന്ന തുകക്ക് ഞാന്‍ മുദ്ര പത്രത്തില്‍ കരാര്‍ എഴുതിത്തരും...................ആവശ്യത്തിന് തുക പറ്റിയിരിക്കുന്നു എന്ന് ഇലകഷന്‍ ഐഡന്റിറ്റി കാര്‍ഡ് സഹിതം എഴുതിത്തരും”

“ അല്ല സാറേ................ഈ പൈസ എന്നു വച്ചാ..................കോളേജില്‍ അഭിമുഖത്തിന് തിയതി പോലും തീരുമാനിച്ചിട്ടില്ലല്ലോ......”

“ അതൊന്നും നിങ്ങള്‍ അറിയേണ്ടാ................വേറെ എത്രയോ അപേക്ഷകരുണ്ട്................നിങ്ങളുടെ ഒരു സുഹൃത്ത് പറഞ്ഞതുകൊണ്ടാ ഞാന്‍ വിളിച്ചേ............വലിയ സംശയമൊക്കെയാണങ്കി വേണ്ട..............വേറേ അപേക്ഷകരുണ്ട്”

“ അയ്യോ ..............സാറേ..................വേണ്ട............എന്ന് വൈക്കല്ലേ.............പെട്ടന്ന് ഇത്രയും പൈസ ബുദ്ധിമുട്ടായതുകൊണ്ടാ.......ഏതായാലും ഞാന്‍ മറ്റെന്നാ വിവരം പറയാം..................”

പിന്നിടുള്ള നിമിഷങ്ങള്‍ ............വേണോ............വേണ്ടയോ.................................കോളേജ് അധ്യാപക ജോലിയാണ്. തട്ടിത്തെറിപ്പിക്കണോ.............അതോ ഇത് പറ്റിപ്പാണോ..................

അമ്മ പറഞ്ഞു “ നീ യേതയാലും കോളേജില്‍ ഒന്ന് പോയി കാര്യം തിരക്ക് , അവര് പൈസ വാങ്ങിത്തുടങ്ങിയോ എന്ന് അറിയാമല്ലോ..............”

പിറ്റേന്ന് കോളേജിലെത്തി. മാനേജറെ കണ്ടു.
“ ഞങ്ങള്‍ പൈസ വാങ്ങിത്തന്നെയാണ് നിയമനം നടത്തുന്നത്. ഈ വര്‍ഷത്തെ നിയമനത്തിന്റെ തുക തീരുമാനിച്ചില്ല. അടുത്ത ബോര്‍ഡ് മീറ്റിങ്ങിലേ തീരുമാനിക്കൂ....................”
“ അല്ല പൈസ വാങ്ങാന്‍ ആരെയെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോ.........................”
“ ഇല്ലല്ലോ അങ്ങിനെയാരെയും ഞങ്ങള്‍ ചുമതലപ്പെടുത്തിയിട്ടില്ല..............നിങ്ങള്‍ ആര്‍ക്കെങ്കിലും പൈസ കൊടുത്താല്‍ അത് നിങ്ങളുടെ ഉത്തരവാദിത്വത്തിലായിരിക്കും”

അങ്ങിനെ മനസ്സിന് ആശ്വാസമായി.........ഒരു തീരുമാനമെടുത്തു.

പിറ്റേന്ന് രാവിലെ ജെ.പി.യുടെ ഫോണ്‍ വന്നു.........അയാളുടെ ആദ്യ ചോദ്യം എന്നെ ഞെട്ടിച്ചു
“ ഇന്നലെ കോളേജില്‍ പോയി ..........മാനേജറെ കണ്ടുവല്ലേ.......................”
“............................................”
“ എന്നിട്ട് ഞങ്ങള്‍ ആരെയും പൈസ വാങ്ങാന്‍ ചുമതല പെടുത്തിയിട്ടില്ല എന്ന് അയാള്‍ പറഞ്ഞു അല്ലേ”
“............................................................”
“മാനേജറെ കണ്ടിറങ്ങിയിട്ട് താന്‍ പ്രിന്‍സിപ്പലിനേയും കേറി കണ്ടല്ലോ....................അയാള്‍ എന്ത് പറഞ്ഞു”
“അത്...........................അത്....................................................”
“എടോ ഏതെങ്കിലും ഒരു മാനേജറ്................പൈസ വാങ്ങുന്ന കാര്യം ഒരു കാന്‍ഡിഡേറ്റിനോട് സമ്മതിക്കുമോ................അയാള്‍ എന്നെ വിളിച്ചിരുന്നു..............അപ്പോഴാ...........താന്‍ ചെന്ന വിവരം അറിഞ്ഞത്...................ഇപ്പോ തനിക്ക് ഞാനും അവരുമായുള്ള ബന്ധം മനസ്സിലായിക്കാണുമല്ലോ................”

“..................................................”
“താനെന്താ................ഒന്നും മിണ്ടാത്തത്.................നാളെ എപ്പോ രൂപ തരും”
“ എനിക്ക് ആ ജോലി വേണ്ട്......................”
“പിന്നെ..........................”
“പൈസ കൊടുക്കാതെ കിട്ടുന്ന ജോലി മതി”
“പിന്നെ പൈസ കൊടുക്കാതെ ഇപ്പൊ തനിക്ക് അവര് ജോലി തരും!”
“...........................................”
“ പിന്നെ എന്നെ മറികടന്ന് നേരിട്ട് മാനേജറുമായി ഇടപാട് നടത്താനാണ് പരിപാടിയെങ്കില്‍...............പൊന്നു മോനെ ജെ.പി.യോട് കളിക്കല്ലേ.........................”
“........................................................”
“താന്‍ പൈസ തരുന്നോ.................ഇല്ലയോ.........................”
“ ഇല്ല”
“എങ്കി............താന്‍ ഇതു കേട്ടോ ഈ കോളെജിലല്ല................കേരളത്തിലെ ഒരു കോളെജിലും താന്‍ ജോലിക്ക് കേറാതെ ഞാന്‍ നോക്കിക്കോളാം.....................എനിക്ക് ബന്ധമില്ലാത്ത ഒരു മാനേജുമെന്റും കേരളത്തിലില്ല എന്ന് ഞാന്‍ നിനക്ക് മനസ്സിലാക്കിത്തരാം”
ജെ.പി.ഫോണ്‍ വച്ചു................അങ്ങിനെ എന്റെ കലാലയ മോഹങ്ങള്‍ക്ക് ഞാന്‍ ചിതയൊരുക്കി.................

മാസങ്ങള്‍ക്ക് ശേഷം ഇപ്പോ ഞാന്‍ ജെ.പി.യെ ഓര്‍ക്കുന്നു. ഈ വാര്‍ത്തയിലൂടെ......................
നിയമന തട്ടിപ്പ്‌: ജെ.പിക്ക്‌ മന്ത്രിമാരുടെ ഓഫീസുമായി അടുത്ത ബന്ധം











തിരുവനന്തപുരം: വയനാട്‌ നിയമന തട്ടിപ്പിലെ ഇടനിലക്കാരന്‍ ജെ.പി എന്ന ജനാര്‍ദ്ദന്‍പിള്ളക്ക്‌ സി.പി.ഐ മന്ത്രിമാരുടെ ഓഫീസുമായി അടുത്തബന്ധമുണ്ടെന്ന സൂചന ലഭിച്ചു. ജെ.പിയുടെ മകള്‍ പി.ലെന കൃഷിമന്ത്രി മുല്ലക്കര രത്നാകരന്റെ അസിസ്‌റ്റന്റ്‌ പ്രൈവറ്റ്‌ സെക്രട്ടറിയും ലെനയുടെ ഭര്‍ത്താവ്‌ ജെ.പ്രസാദ്‌ വനംമന്ത്രി ബിനോയ്‌ വിശ്വത്തിന്റെ അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറിയുമാണ്‌. ജെ.പി സെക്രട്ടേറിയറ്റിലെ നിത്യ സന്ദര്‍ശകനാണെന്നും ജോലി, ബാങ്ക്‌ വായ്‌പ ഇടപാടുകളിലെ മുഖ്യ ഇടനിലക്കാരനാണെന്നും റിപ്പോര്‍ട്ടുണ്ട്‌. കേസില്‍ ജെ.പി ഉള്‍പ്പെടെ കൂടുതല്‍ പേരെ കേസില്‍ പ്രതിചേര്‍ക്കുമെന്നു വയനാട്‌ പോലീസ്‌ അറിയിച്ചു. ഇയാളുടെ സഹായികളെയും തിരിച്ചറിഞ്ഞതായി പോലീസ്‌ വ്യക്‌തമാക്കി.




ഈ ജെ.പി യാണോ ..........ആ ജെ.പി..............അയാള്‍ ഹരിപ്പാട്ടുകാരനാണ്, പോലീസിലാണ് എന്നാണ് പറഞ്ഞത്. .................
ഏതായാലും..............അതും ഒരു ജെ.പി...........................



3 comments:

Typist | എഴുത്തുകാരി said...

എന്തായാലും അബദ്ധത്തിൽ ചാടാതെ രക്ഷപ്പെട്ടല്ലോ!

keraladasanunni said...

ഞാനും അത് തന്നെയാണ് പറയുന്നത്. കയ്യിലെ കാശ് പോയില്ലല്ലോ. പിന്നെ ഉദ്യോഗാര്‍ത്ഥികള്‍ എല്ലാവരും 
ലക്ഷങ്ങള്‍ കയ്യിരിപ്പ് ഉള്ളവരാണെന്ന് തോന്നുമല്ലോ ' നാളെ രാവിലെ അഞ്ച് ലക്ഷം രൂപ ഏല്‍പ്പിക്കണം ' എന്ന് ആവശ്യപ്പെടുമ്പോള്‍.

Unknown said...

കാശ് കൊടുക്കില്ല എന്നാ ഒരൊറ്റ നിര്‍ബന്ധം കൊണ്ടാണ് സുഹൃത്തെ ഞാന്‍ വിദേശ സര്‍വകലാശാലയില്‍ പഠിപ്പിച്ചു കൊണ്ടിരിക്കുന്നത് :) എന്നോടും പലരും റേറ്റ് പറഞ്ഞിട്ടുണ്ട് , പക്ഷെ വേണ്ട എന്ന് തീരുമാനിച്ചു, അത്ര തന്നെ. ആശംസകള്‍!!