Thursday, December 29, 2011

മിണ്ടുക മഹാമുനേ.........................



മൌനത്തിന്റെ വല്‍മീകത്തില്‍ ഒളിച്ചിരിക്കുന്നു എന്ന് പറയാറില്ലേ.....മൌനം, അര്‍ത്ഥ ഗര്‍ഭമാകാം...ചിലപ്പോള്‍ വെറും ഗര്‍ഭവുമാകാം.


കിളിരൂര്‍ കേസില്‍ ഒരു വി.ഐ.പി.ഇല്ല എന്ന് സി.ബി.ഐ.കോടതിയെ ബോധിപ്പിച്ചു. ആ റിപ്പോര്‍ട്ടില്‍ തൃപ്തനാകാതെ ശാരിയുടെ അച്ഛന്‍ പുനരന്വേഷണത്തിന് കോടതിയെ സമീപിച്ചു. കേസ് കൊടുത്തത് അഡ്വ: നെയ്യാറ്റിങ്കര പി.നാഗരാജു വഴിക്ക്.


ഈ നാഗരാജുവിനെ ഓര്‍മ്മയുണ്ടോ...................പി.കെ.ശ്രീമതി ഇങ്കുബേറ്ററില്‍ വച്ച് നവജാത ശിശുക്കളെ കൊന്നതിനെതിരെ കേസ് കൊടുത്ത അതേ നാഗരാജു. അന്ന് നാഗരാജുവിന്റെ കേസ് കോടതി ഏറ്റെടുക്കുകയും കേസെടുക്കുകയും പത്രങ്ങളും ചാനലുകളും ആഘോഷിക്കുകയും ചെയ്തു.


വലിയ തുറ പോലീസ് വെടിവയ്പ് സംബന്ധിച്ച രഹസ്യ രേഖ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ കിടപ്പുമുറിയിലെ അലമാരയില്‍ ഉണ്ട് എന്ന് കാണിച്ച് നാഗരാജു വേറോരു കേസ് കൊടുത്തു. പ്രകാശം പരത്തുന്ന ഒരു ജഡ്ജി കേസ് ഫയലില്‍ സ്വീകരിക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു, ചാനലുകള്‍ അതും ആഘോഷിച്ചു. എല്ലാ ജഡ്ജിമാരും പ്രകാശം പരത്താത്തതിനാല്‍ മേല്‍ക്കോടതി മഹത്തായ ഈ അന്വേഷണത്തിന് ക്ലിപ്പിട്ടു.


    ഇപ്പോള്‍ കോട്ടയം കാരായ ശാരിയുടെ മാതാപിതാക്കള്‍ക്കായി തിരുവനന്തപുരംകാരനായ നാഗരാജു സഹായ ഹസ്തവുമായി എത്തി. അല്ലാതെ നിവര്‍ത്തിയില്ല, കാരണം ഇത്രയും കാലം അവരെ സഹായിച്ച മറ്റൊരു രാജു ( രാജു പുഴങ്കര ) പെണ്‍ വാണിഭ തട്ടിപ്പുകേസില്‍ അകത്താണ്.


           സൂര്യനെല്ലിക്കും, വിതുരക്കും, പറവൂറിനും ശേഷം കേരളം “ ആഘോഷിച്ച” പെണ്‍ വാണിഭക്കേസായിരുന്നു കിളിരൂര്‍. യു.ഡി.എഫ്.ഭരണ കാലത്ത് നടന്ന ഒരു പീഡനക്കേസ് എന്ന നിലയില്‍ എല്‍.ഡി.എഫ്.പ്രത്യേകിച്ച് സി.പി.എം. ഈ കേസ് ആവോളം പൊലിപ്പിച്ച് ഏറ്റെടുത്തുകൊണ്ടിരിക്കുകയായിരുന്നു.


         അപ്പോഴാണ്  ശാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭരണ പക്ഷം ആരെ അടിച്ച് ആശുപത്രിയിലാക്കിയാലും അവിടെ അന്വേഷണത്തിന് പ്രതിപക്ഷം ചെല്ലൂം. ഇത് നാട്ടു നടപ്പ്. കീടക്കുന്നവനോട് യാതൊരു സിമ്പതിയും ഇല്ലെങ്കിലും രണ്ട് കണ്ണീര്‍ പൊഴിക്കും. പുറത്ത് നില്‍ക്കുന്ന പത്രക്കാരോട് രണ്ട് ഡയ്ലോഗ് വിടും. ഇവിടെയും പതിവു പോലെ ചടങ്ങ് നടന്നു. കോടിയേരിയെത്തി, കരഞ്ഞു. ശ്രീമതിയെത്തി , വീണ്ടും കരഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് മാനത്തോടെ ജീവിക്കാനാകാത്ത യു.ഡി.എഫ് ഭരണത്തെ കണ്ടു നിന്ന ജനം പ്രാകി.
          അപ്പോഴതാ എത്തുന്നു..ആദര്‍ശകുലപതി, വയനാട്ട് കുലവന്‍ തെയ്യം, വേലിക്കകത്ത് ശങ്കരന്‍ അച്ചു. യു.ഡി.എഫ്. തകര്‍ന്നടിഞ്ഞതുതന്നെ. ഇനി ഈ കേസെടുത്ത് തെയ്യം തീയാടും. തിളച്ച പൊങ്കാലച്ചോറ് യു.ഡി.എഫിന്റെ മേത്ത് വീഴും. ഭരണം തകരും.


      ശാരിച്ചോര വലിച്ചൂമ്പി ചിറിതുടച്ച് ദൈവം മൊഴിഞ്ഞു. “കഴിഞ്ഞ ദിവസം വന്നു പോയ ഒരു വി.ഐ.പിയെ കണ്ട് ശാരി ഭയന്ന് വിളിച്ചു. ബോധം പോയി, നില അതീവ ഗുരുതരമായി”


   കഴിഞ്ഞ ദിവസം നടന്ന സംഭവം തെയ്യം എങ്ങിനെ അറിഞ്ഞു. ഉത്തരം റെഡി.” ഡോക്ടര്‍ പറഞ്ഞു”. അന്നു തന്നെ ഡോക്ടര്‍ തലയില്‍ കയ്യും വച്ച് പത്രക്കാരുടെ മുന്നില്‍ അലറി.” ഞാന്‍ അങ്ങിനെ പറഞ്ഞിട്ടേയില്ല”.


         പറഞ്ഞു എന്ന് പറയേണ്ടവന്‍ പറഞ്ഞാല്‍ പറഞ്ഞവന്‍ പറഞ്ഞില്ല എന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ. അങ്ങിനെ കിളിരൂരില്‍ വി.ഐ.പി.ജനിച്ചു.വന്നു പോയത് രണ്ട് വി.ഐ.പികള്‍, ബിനീഷ് കോടിയേരിയുടെ അച്ഛന്‍ മൂത്ത കോടിയേരി, ശ്രീയില്ലാത്ത പി.കെ.ശ്രീമതി.


              ഇതില്‍ ആരാണ് വി.ഐ.പി. ദൈവങ്ങള്‍ സൂചനകളേ തരൂ. ചിഹ്നശാസ്ത്രം ഉപയോഗിച്ച് ഉത്തരം കണ്ടെത്തണം. അച്ചുഡ്രാമസിന്റെ പ്രവചങ്ങള്‍ക്ക് വ്യാഖ്യാതാക്കള്‍ അനേകം. മകന്റെ പേര് പറഞ്ഞാല്‍ കൊന്നു കളയും എന്ന് പറ്ഞ്ഞു കോടിയേരി. ( ആംഗ്യത്തിലൂടെയായിരുന്നു സംഭവം, കാരണം കൂടെ ആശുപത്രി ജീവനക്കാര്‍ ഉണ്ടായിരുന്നു.). ഗതി കിട്ടാതെ പോയത് പി.കെ.ശ്രീമതിക്കാണ്. ആയമ്മ ഒറ്റക്കാണ് അകത്തുകയറിയത്. ഐ.സി.യു.വില്‍ ഒരു നഴ്സ് പോലുമില്ലായിരുന്നോ എന്ന് ചോദിക്കരുത്. അകത്തു കയറി നീ പേര് പറയുമോടീ എന്ന് ചോദിച്ച് ശാരിയുടെ കഴുത്തിനു വരെ ഞെക്കി. പിന്നെ ശാരി മരിച്ചു.


        ദുഷ്ടനിഗ്രഹത്തിന് കോഴിക്കോട്ട് അവതരിച്ച കല്‍ക്കി പുതിയൊരു തിയറി കൊണ്ടു വന്നു.


അത് ഇതാണ്
വി.എസ്‌.അച്യുതാനന്ദന്‍ വെളിപ്പെടുത്തി. ആ വി.ഐ.പി നേതാവിന്റെ സന്ദര്‍ശനത്തോടു കൂടിയാണ്‌ കുട്ടിക്ക്‌ അസുഖം വര്‍ദ്ധിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഈ വി.ഐ.പി നേതാവ്‌ കോടിയേരി ബാലകൃഷ്‌ണനാണെന്നായിരുന്നു എല്ലാവരും ധരിച്ചിരുന്നത്‌. എന്നാല്‍ കോട്ടയത്തെ ഒരു സ്വകാര്യ കോളേജിന്റെ ഉടമയായ സജി നന്ദ്യാട്ടിനോടൊപ്പം ആലപ്പുഴ ജില്ലാ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി സെക്രട്ടറിയായ എം.എ.ബേബി ഇവിടെ അതീവ രഹസ്യമായി സന്ദര്‍ശിച്ചിട്ടില്ലെങ്കില്‍ നിഷേധിക്കണമെന്ന്‌ പറഞ്ഞ്‌ ക്രൈം ചീഫ്‌ എഡിറ്റര്‍ തിരുവനന്തപുരം പ്രസ്‌ ക്ലബ്ബില്‍വെച്ച്‌ പത്രസമ്മേളനം നടത്തി. എന്നാല്‍ ഇന്നേവരെ അദ്ദേഹം നിഷേധിക്കാത്തതിനര്‍ത്ഥം ആ വി.ഐ.പി എം.എ. ബേബി ആയിരുന്നു എന്നല്ലേ? അങ്ങനെയെങ്കില്‍ എം.എ.ബേബിക്ക്‌ എന്തായിരുന്നു ഈ പെണ്‍കുട്ടിയോടിത്ര താല്‍പര്യം. സ്‌ത്രീ വിഷയത്തില്‍ എം.എ.ബേബിയെക്കുറിച്ച്‌ നേരത്തെ തന്നെ പല ആരോപണങ്ങളുമുണ്ടായിരുന്നു


       ഒരു വെടിക്ക് മൂന്ന് പക്ഷി. ബേബി,കോടിയേരി, ശ്രീമതി.
 
     സ്വന്തം മകളെ ആരോ കൊന്നതാണ് എന്ന് കേള്‍ക്കുന്ന മാതാപിതാക്കള്‍ കേസിന് പോകുന്നത് സ്വാഭാവികം. അവരെ ഏറ്റെടുക്കാന്‍ രാജു പുഴങ്കരയും നാഗരാജുവുമൊക്കെ.


   പാര്‍ട്ടിസമ്മേളനവും കഴിഞ്ഞ് സംസ്ഥാന ഭരണവും കിട്ടിയപ്പോള്‍ ദൈവം ശാരിയെ മറന്നു. കാണാന്‍ ചെന്ന അച്ഛനെ പോലീസ് കഴുത്തിന് പിടിച്ച് പുറത്ത് തള്ളി.


  എന്നിട്ടും പത്രത്താളുകളിലും ചാനലുകളിലും ഈ മൂന്നുപേര്‍ ഇന്നും വി.ഐ.പി.ഭാണ്ഡം ചുമക്കുന്നു.




        ഇപ്പോള്‍ കോടതി പറഞ്ഞിരിക്കുന്നു,” വി.ഐ.പി. ഇനി അന്വേഷിക്കണ്ട”


കോടതി പറഞ്ഞു എന്നത് കൊണ്ട് മാത്രം ഒരു സത്യം മറഞ്ഞിരിക്കേണ്ടതുണ്ടോ......താന്‍ പറഞ്ഞ വി.ഐ.പി.ആരാണ് എന്ന് തുറന്ന് പറയാന്‍ തൊണ്ണൂറാം വയസ്സിലും വി.എസ്.ജീവിച്ചിരിപ്പുണ്ട്. ഈ ജനതയോട് അത് തുറന്ന് പറഞ്ഞേ മതിയാകൂ.


       അല്ലാത്ത പക്ഷം വി.എസിന്റെ കാലശേഷം പത്രങ്ങള്‍ എഴുതും.” സ്വന്തം പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താതിരിക്കാന്‍ ഒരു മഹാരഹസ്യം മനസ്സിന്റെ ഉള്ളറയില്‍ ഇട്ട് പൂട്ടിയാണ് അദ്ദേഹം യാത്രയായത്”


      കിളിരൂര്‍ കേസില്‍ ഒരു വി.ഐ.പി. ഉണ്ട് എന്ന് വി.എസിനു പകരം ഞാനോ നിങ്ങളോ ആണ് വെളിപ്പെടുത്തിയിരുന്നതെങ്കിലോ .


        ഒരു ഐസ് കട്ടയുടെ പുറത്ത് വസ്ത്രങ്ങള്‍ ഒക്കെ അഴിച്ചു വച്ച് നമ്മുടെ കാല്പാദത്തില്‍ ഒരു പോലീസുകാരന്‍ ലാത്തികൊണ്ട് ആഞ്ഞടിക്കും. എന്നിട്ട് ചോദിക്കും “ പറയടാ........പൂ...........മോനെ........ആരടാ..........നിന്റമ്മേടെ വി.ഐ.പി.”

4 comments:

മുക്കുവന്‍ said...

VS was in power for 5 years. why he did not reveal the info and put him in front of the people? yep... താടിയുള്ളപ്പനെ എല്ലാവര്‍ക്കും പേടിയുണ്ട് മോനേ ദിനേശാ‍ാ.... അങ്ങനെ അതും കെട്ടടങ്ങി അടുത്ത ഇലക്ഷന്‍ വരെ!

deepak said...

nalla prayogangal pakshe bloginte perinu perumayi oru bandhavumilla

Anonymous said...

ശാരിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചപ്പോള്‍ പി കെ ശ്രീമതിയുടെകൂടെ എം സി ജോസഫൈനെന്ന മഹിളാഅസോസിയഷന്‍ നേതാവ് കൂടി ഉണ്ടായിരുന്നു എന്ന കാര്യം മനപൂര്‍വ്വം മറച്ചുവെക്കപ്പെട്ടു !!

Anonymous said...

പറയടാ........പൂ...........മോനെ........ആരടാ..........നിന്റമ്മേടെ വി.ഐ.പി.”-ദൈവത്തോട് ഇങ്ങനെ ചോദിക്കണം, സ്വന്തം ഇമേജ് ബില്‍ഡപ്പിന് വേണ്ടി ആരെയും ക്രൂശിക്കും ആരെയും സംശയത്തിന്‍റെ നിഴലില്‍ നീര്‍ത്തൂം